Sunday

സാഹിത്യലോകത്തിന്‍റെ തീരാനഷ്ടം...


മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരി കമലാസുറയ്യ
ഈ ലോകംവിട്ട്‌ നമ്മെ ഏവരെയും വിട്ടു പോയി.

ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെ പൂനെ
ജഹാംഗീര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ശ്വാസകോശ രോഗബാധയാണ്‌ കാരണം.
ഏറെനാളായി കടുത്ത പ്രമേഹരോഗത്തിനു ചികിത്സയിലായിരുന്നു.
സഹായി അമ്മുവും മകന്‍ ജയസൂര്യയും മരണസമയത്ത്‌അടുത്തുണ്ടായിരുന്നു.

പുന്നയൂര്‍കുളത്ത്‌ നാലപ്പാട്ട്‌ തറവാട്ടില്‍, എ. വി. നായരുടെയും
കവയിത്രി ബാലാമണിയമ്മയുടെയും മകളായി 1934 മാര്‍ച്ച്‌ 31 ജനനം.
ഭര്‍ത്താവ്‌ മാധവദാസ്‌ നേരത്തേ മരണപ്പെട്ടു.
എം. ഡി. നാലപ്പാട്‌, ചിന്നന്‍ ദാസ്‌ എന്നിവരും മക്കളാണ്‌.

മലയാളത്തില്‍ മാധവിക്കുട്ടിയെന്നും ഇംഗ്ളീഷില്‍ കമലാദാസെന്നും
സാഹിത്യ ലോകത്ത്‌ അറിയപ്പെട്ടു. 1999ല്‍ മതം മാറി കമലാസുറയ്യ
ആയപ്പോള്‍ കുറച്ചു വിവാദവും ഉണ്ടായിരുന്നു. 1955ല്‍
പുറത്തിറങ്ങിയ "മതിലുകള്‍" ആയിരുന്നു ആദ്യ കഥാസമാഹാരം.

തരിശുനിലം, നരിച്ചീറുകള്‍ പറക്കുമ്പോള്‍, ചുവന്ന പാവാട,
തണുപ്പ്‌, പക്ഷിയുടെ മണം, എന്‍റെ സ്നേഹിത അരുണ,
തെരഞ്ഞെടുത്ത കഥകള്‍, മാനസി, വര്‍ഷങ്ങള്‍ക്കുമുമ്പ്‌, എന്‍റെ കഥ,
മനോമി, നീര്‍മാതളം പൂത്ത കാലം, ചന്ദനമരങ്ങള്‍, ഡയറിക്കുറിപ്പുകള്‍,
വണ്ടിക്കാളകള്‍, ബാല്യകാല സ്മരണകള്‍ ഇങ്ങനെ മലയാളത്തിലും
കളക്റ്റഡ്‌ പോയംസ്‌, സമ്മര്‍ ഇന്‍ കല്‍ക്കത്ത, ആല്‍ഫബറ്റ്സ്‌ ഓഫ്‌ ല സ്റ്റ്‌,
ദ ഡിസ്റ്റന്‍സ്‌, ഓള്‍ഡ്‌ പ്ളേ ഹൌസ്‌ ഇങ്ങനെ ഇംഗ്ളീഷിലും പ്രധാന കൃതികള്‍.

ഇലസ്ട്രേറ്റഡ്‌ വീക്ക്‌ ലി ഓഫ്‌ ഇന്ത്യയുടെ പൊയട്രി എഡിറ്റര്‍ ആയിരുന്നു.
ആശാന്‍ വേള്‍ഡ്‌ പ്രൈസ്‌, ഏഷ്യന്‍ പോയട്രി പ്രൈസ്‌,
എഴുത്തച്ഛന്‍ പുരസ്ക്കാരം, കെന്‍
ഡ്‌ അവാര്‍ഡ്‌,
സാഹിത്യ അക്കാദമി പുരസ്ക്കാരം, വയലാര്‍ അവാര്‍ഡ്‌
മുതലായ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌.

മലയാളത്തിന്‍റെ പ്രിയ കഥാകാരി കമലാസുറയ്യക്ക്‌ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ബ്ളോഗ്‌ കുടുംബത്തില്‍ നിന്നും കൊട്ടോട്ടിക്കാരനും...

Tuesday

വസ്ത്രം നാടിനാപത്ത്‌...


മുന്നറിയിപ്പ്

ഈ പോസ്റ്റിനുള്ളിലെ ലിങ്കുകളില്‍ കയറുന്നത്‌ സൂക്ഷിച്ചുവേണം. താല്‍പ്പര്യമില്ലെങ്കില്‍ കയറാതിരിക്കലാണ്‌ ഉത്തമം. വെറുതേ എന്നെ കുറ്റം പറയരുത്‌.
ലോകത്ത്‌ ജീവജാലങ്ങളൊന്നുംതന്നെ വസ്ത്രത്തോടെയല്ല പിറന്നു വീഴുന്നത്‌. ഇവിടെ ജീവിക്കുവാന്‍ വസ്ത്രത്തിന്‍റെ ആവശ്യവുമില്ല. പിന്നെ മനുഷ്യര്‍മാത്രം എന്തിനാണ്‌ വസ്ത്രം ധരിക്കുന്നത്‌ ? ശരീരം കെട്ടിപ്പൊതിഞ്ഞു വക്കുന്നതുകൊണ്ടാണ്‌ അവിടെയും ഇവിടെയുമൊക്കെ
കാണുമ്പോള്‍ ചില മാന്തലും ചൊറിച്ചിലുമൊക്കെ തോന്നുന്നത്‌.

ആഫ്രിക്കയിലും അന്തമാനിലും ലോകത്തില്‍ മറ്റു പല സ്ഥലങ്ങളിലും വസ്ത്രം എന്തെന്നറിയാത്ത മനുഷ്യസമൂഹം ഇപ്പോഴും ജീവിക്കുന്നുണ്ട്‌. പക്ഷേ അവിടെയെങ്ങും ബലാത്സംഗമോ പീഢനമോ
പിച്ചലോ മാന്തലോ നടക്കുന്നുണ്ടെന്നു തോന്നുന്നില്ല. ഇതൊക്കെ നടക്കുന്നതു നമ്മുടെ ഈ സമൂഹത്തില്‍ മാത്രമാണെന്നു ചിന്തിച്ചാല്‍ മനസ്സിലാവും.

എല്ലായിടത്തും മനുഷ്യര്‍ നഗ്നരായി മാത്രം ജീവിക്കുന്നത്‌ സങ്കല്‍പ്പിച്ചുനോക്കൂ, ആരും ആരുടെയും ശരീരഭാഗങ്ങള്‍ ശ്രദ്ധിക്കാതെ നടന്നു നീങ്ങുന്നതു കാണാന്‍ കഴിയും. പരിഷ്ക്കാര സമൂഹത്തില്‍ ലോകത്തിന്‍റെ പലഭാഗങ്ങളിലും ജനങ്ങള്‍ വസ്ത്രമുപേക്ഷിച്ചു ജീവിക്കുന്നതു സാധാരണമായിട്ടുണ്ട്‌. ഫാഷന്‍ ഡിസൈനറുടെ മുന്നില്‍ മാത്രമല്ല റാമ്പുകളിലും നഗ്നമോഡലുകളെ കാണാന്‍ ഇന്നു കഴിയും. സിനിമകളിലും (ബ്ളൂ ഫിലിമുകളല്ല) പൂര്‍ണ്ണ നഗ്നരായി അഭിനയിക്കുന്ന നടീനടന്‍മാരുണ്ട്‌. ആര്‍ക്കും അതില്‍ പരാതിയുമില്ല.

എല്ലാവരും നഗ്നരായി ജീവിക്കുന്ന സമൂഹത്തില്‍ ബ്ളൂഫിലിമുകള്‍ക്ക്‌ എന്തു പ്രസക്തി ? ആരും അതു കാണാന്‍ തുനിയില്ല. വിദ്യാര്‍ത്ഥിസമൂഹത്തിന്‍റെ നോട്ടുബുക്കിലും കമ്പ്യൂട്ടറിലും നഗ്നചിത്രങ്ങളോ ബ്ളൂസീഡികളോ കാണില്ല. തലമാറ്റിയ നഗ്നചിത്രത്തിന്‍റെ ഭീഷണിയില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യില്ല. വഴിയേപോകുന്ന പെണ്ണിന്‍റെ നിതംബവും മാറും നോക്കി ഒരുത്തനും കമന്‍ റടിക്കില്ല. മനുഷ്യ സമൂഹത്തില്‍ നിന്ന്‌ "നഗ്നത" എന്നതുതന്നെ അപ്രത്യക്ഷമാകും.

പെണ്ണുങ്ങളുടെ നഗ്നതക്ക്‌ മാത്രം പ്രാധാന്യം ഉണ്ടായതെങ്ങിനെയാണ്‌ ? നഗ്നത എന്നുപറയുന സാധനം അവരുടെമാത്രം കുത്തകയാണോ ? തുടയും കാണിച്ചു കുപ്പായവുമിടാതെ പുരുഷന്‌ അങ്ങാടിയിലൂടെ നടക്കാം. പെണ്ണിന്‍റെ കണങ്കാലിന്‍റെ മുകള്‍ അല്‍പം കണ്ടാല്‍പ്പിന്നെ വല്ലാത്ത പുകിലായി !

എന്തിനാണ്‌ ഇതൊക്കെ കെട്ടിപ്പൊതിഞ്ഞു നടക്കുന്നത്‌ ? വസ്ത്രം ധരിച്ചു സമൂഹത്തില്‍ ജീവിക്കുന്ന ചിലര്‍ കുടുംബസമേതം പൂര്‍ണ്ണനഗ്നരായി ഒഴിവുദിവസങ്ങള്‍ ആസ്വദിക്കുന്നത്‌ നമുക്കു കാണാം. അവിടെ ആരും ആരെയും ശല്യപ്പെടുത്തുന്നില്ല. 'നഗ്നത' എന്നൊരു സംഭവമേ അവര്‍ക്കില്ല. ഇന്ത്യന്‍ സിനിമാലോകത്ത്‌ ഏറ്റവും പ്രശസ്തിയുള്ള ഏറെ ആരാധകരുള്ള ഐശ്വര്യാറായിക്കും നഗ്നത പ്രശ്നമല്ല. അവരുടെ കുടുംബങ്ങളില്‍ നഗ്നത ഒരു വിഷയവുമല്ല. ആയിരുന്നെങ്കില്‍ അഭിഷേകുമായുള്ള വിവാഹം നടക്കുമായിരുന്നോ ?

ഒരാളുടെ ശരീരം മറ്റൊരാള്‍ കണ്ടാല്‍ എന്താണു കുഴപ്പം ? കാണുന്ന ഭാഗങ്ങളേക്കാള്‍ കാണാത്ത ഭാഗങ്ങള്‍ക്ക്‌ വല്ല പ്രത്യേകതയുമുണ്ടോ ? അതോ മോഡലുകളുടെയും സിനിമാതാരങ്ങളുടെയും മാത്രം കുത്തകയാണോ ഈ നഗ്നതാപ്രദര്‍ശനം ? ആശുപത്രികളിലെ പ്രസവമുറികളില്‍ നമ്മുടെ വീട്ടിലുള്ള പെണ്ണുങ്ങള്‍ തുണിയില്ലാതെ കിടക്കുമ്പോള്‍ എത്രയെത്ര ആണുങ്ങള്‍ ചുറ്റിനും നിന്നു കാണുന്നുണ്ടാവും ! ചോദിക്കാന്‍ കഴിയുന്നവരോട്‌ ചോദിച്ചു നോക്കിയാല്‍ അവര്‍ പറഞ്ഞുതരും. അതിനൊന്നും ആര്‍ക്കും പ്രശ്നമില്ല.

ലോകത്തിലെ ഏറ്റവും വലിയ നഗ്നതാപ്രദര്‍ശനം മുമ്പൊരിക്കല്‍ നടന്നപ്പോള്‍ (അമേരിക്കയിലാണെന്നു തോന്നുന്നു) അതിനെതിരേ ആരും പ്രതികരിച്ചുകണ്ടില്ല, എന്നുമാത്രമല്ല മാധ്യമങ്ങള്‍ അതിനു വേണ്ടതിലധികം പബ്ളിസിറ്റിയും കൊടുത്തു. "കാമസൂത്ര" റിലീസ്‌ ചെയ്തപ്പോള്‍ അതിന്‌ നമ്മുടെ വാര്‍ത്താമാധ്യമങ്ങള്‍ വലിയ പ്രാധാന്യം കൊടുത്തത്‌ ഓര്‍ക്കുമല്ലോ. വളരെ പ്രശസ്തയായ ഒരു വനിതാമോഡല്‍ (പേരറിയാവുന്നവര്‍ ചേര്‍ത്തു വായിക്കുക) പിറന്നപടി കൂളായി കുളിച്ചുകയറി വരുന്നത്‌ ആ സിനിമ കണ്ടവര്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടാവും.

ലോകത്തുള്ളവരെല്ലാം വസ്ത്രമുപേക്ഷിച്ചാല്‍ അത്‌ അവനവന്‍റെ രാജ്യത്തോടു ചെയ്യുന്ന ഒരു നന്‍മയാകും. ചാവേര്‍ ആക്രമണങ്ങള്‍ നല്ലൊരു പരിധിവരെ ഒഴിവാക്കാം. ബെല്‍റ്റു ബോംബുകള്‍ക്ക്‌ അറുതിയാകും. ഹോട്ടലില്‍ മുറിയെടുക്കുമ്പോള്‍ ഒളിക്യാമറ ഉണ്ടാവുമെന്ന ഭയമില്ലാതെ കിടന്നുറങ്ങാം. നമ്മുടെ പെണ്‍കുട്ടികള്‍ക്ക്‌ ധൈര്യമായി ബാത്ത്‌റൂമില്‍ പോകാം. പെണ്‍കുട്ടികളെ കെട്ടിച്ചുവിടുമ്പോള്‍ ഇന്നെല്ലാവരും കഷ്ടപ്പെടുന്ന, കുടുംബങ്ങളെ പെരുവഴിയിലാക്കുന്ന പണ്ടത്തിന്‍റെ ഏര്‍പ്പാടിന്‌ വിരാമമാവും. സ്ത്രീകള്‍ക്കു മാത്രമാണ്‌ പ്രധാനമായും ഒരു പ്രശ്നമായി കണ്ടുവരുന്നത്‌. വസ്ത്രം തന്നെ ഉപേക്ഷിച്ചാല്‍ ഇതിന്‌ പൂര്‍ണ്ണ പരിഹാരവുമാകും.

Monday

യാത്ര

'പോകന്‍ സമയമായി
വരൂ പോകാം...'
എന്നോടാണത്രേ !
ആരാണതു പറഞ്ഞത്‌ ?
ഭൂമിയോ ?
നിങ്ങളോ ?
അമ്മയോ ?
അതോ ഞാന്‍ തന്നെയോ !
ആരോ പറഞ്ഞു
ഈ മരത്തണലിലെത്തിയിട്ട്‌
അധികനേരമായില്ലായിരുന്നു
ഒന്നും കണ്ടില്ലായിരുന്നു
ഒന്നും കേട്ടില്ലായിരുന്നു
ഒന്നും അറിഞ്ഞില്ലായിരുന്നു
ഒന്നും ചെയ്തിട്ടുമില്ലായിരുന്നു
ഇത്തിരിനേരമിരുന്നു അത്രമാത്രം !
'വരൂ പോകാം'
വീണ്ടും ആ ശബ്ദം
എഴുന്നേറ്റു കൂടെ നടന്നു
തിരിഞ്ഞു നോക്കി
ദൂരെ മരത്തണലില്‍
എന്‍റെ ശരീരം കിടക്കുന്നു
ആര്‍ക്കും വേണ്ടാതെ
എനിക്കുപോലും
എങ്ങോട്ടാണീയാത്ര ?
ആവോ ആര്‍ക്കറിയാം.. !
ഒന്നും മനസ്സിലാവുന്നില്ല
എന്നാലും യാത്ര തുടരുന്നു !
അടുത്ത തണല്‍ വൃക്ഷം തേടി
അങ്ങോട്ട്‌....



( 1989 ല്‍ കുറിച്ചതാണ്‌.
പുനലൂരില്‍ നിന്ന്‌ എന്‍റെ സുഹൃത്ത്‌ അച്ചടിച്ചിരുന്ന
"ലക്‌ഷ്യ ഭൂമി" മാസികയില്‍ ഇതിനു മഷിപുരണ്ടു.
കുറച്ചു മാസങ്ങള്‍ക്കു ശേഷം അപ്പനേറെയുള്ള ചിലര്‍
വേറേ ചില മാഗസിനുകളില്‍ക്കൂടി തന്തയെ മാറ്റി മഷിപുരട്ടി.
മാന്യവായനക്കാര്‍ ക്ഷമിക്കുക,
ഇതിനെ ഒരിക്കല്‍ക്കൂടി പുറത്തേയ്ക്കെടുത്തതിന്‌. )

Sunday

വൈന്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം

തെരഞ്ഞെടുപ്പു ചൂടില്‍ വെന്തുരുകുന്ന പൊതു മക്കള്‍ക്കു വേണ്ടി...


അല്‍പം സമയവും ഫ്രിഡ്ജില്‍ അല്‍പം സ്ഥലവും ഉപയോഗിക്കാമെങ്കില്‍

അടിപൊളി വൈന്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം..!


ശ്രീ വര്‍ഗീസ്‌ കോയിക്കര നമുക്കു പറഞ്ഞുതന്ന
വൈന്‍ നിര്‍മ്മാണ രീതി നമുക്ക്‌ ഒന്നുകൂടി ഓര്‍മ്മിക്കാം.


കറുത്ത മുന്തിരി 3.5 കിലോഗ്രാം

പഞ്ചസാര 3.5 കിലോഗ്രാം

യീസ്റ്റ്‌ 20 ഗ്രാം

താതിരിപ്പൂവ്‌ 30 ഗ്രാം

പതിമുകം ഒരു ചെറിയ കഷണം

ഇഞ്ചി ഒരു വലിയ കഷണം

ഗ്രാമ്പൂ 15 ഗ്രാം

ജാതിപത്രി 20 ഗ്രാം

കറുകപ്പട്ട 20 ഗ്രാം

ഗോതമ്പ്‌ 200 ഗ്രാം

വെള്ളം 5.25 ലിറ്റര്‍




മുന്തിരി രണ്ടു മണിക്കൂര്‍ നേരം വെള്ളത്തില്‍ മുക്കിവയ്ക്കുക.
പതിമുകം ഇട്ടു വെള്ളം തിളപ്പിച്ചെടുക്കുക.
വെള്ളം നന്നായി തണുത്തതിനു ശേഷം പഞ്ചസാര ലയിപ്പിച്ച്‌ തുണിയില്‍ അരിച്ചെടുക്കുക.
ഇത്‌ പന്ത്രണ്ടു ലിറ്റര്‍ കപ്പാസിറ്റിയുള്ള പ്ളാസ്റ്റിക്‌ ബക്കറ്റിലേക്കു മാറ്റുക.
ശേഷം ഗോതമ്പ്‌ കുതിര്‍ത്ത്‌ കഴുകിയതും ജാതിപത്രി,ഗ്രാമ്പൂ,കറുകപ്പട്ട പൊടിച്ചതും
ഇഞ്ചി ചതച്ചതും ചേര്‍ത്ത്‌ ഇളക്കിവയ്ക്കുക.


ഒരു ഗ്ളാസ്‌ ചെറു ചൂടു വെള്ളത്തില്‍ രണ്ടു സ്പൂണ്‍ പഞ്ചസാര
ലയിപ്പിച്ച്‌ അതില്‍ യീസ്റ്റ്‌ ചേര്‍ത്തു വയ്ക്കുക.
കുറച്ചു സമയത്തിനകം രൂപപ്പെടുന്ന പത പുറത്തു പോകാതെ ശ്രദ്ധിക്കണം.


പത്തു മിനിട്ടിനു ശേഷം ഇത്‌ ബക്കറ്റിലേയ്ക്കൊഴിച്ച്‌ നന്നായി ഇളക്കുക.
കഴുകി വച്ചിരിക്കുന്ന മുന്തിരി അടര്‍ത്തിയെടുത്ത്‌ നന്നായി ഉടച്ച്‌
ബക്കറ്റിലെ ലായനിയിലേക്കു നിക്ഷേപിക്കാം.
താതിരിപ്പൂവ്‌ കഴുകി വൃത്തിയാക്കി ബക്കറ്റിലിട്ട്‌ ഇളക്കി അടച്ചുവക്കുക.


ദിവസവും രാവിലെ അഞ്ചുമിനിട്ട്‌ ഇളക്കുക.
ഒരു പരന്ന പാത്രത്തില്‍ വെള്ളമൊഴിച്ച്‌ ബക്കറ്റ്‌ അതിലിറക്കിവച്ചാല്‍
ഉറുമ്പിന്‍റെ ശല്യം ഒഴിവാക്കാം.
ഇരുപത്തൊന്നാംദിവസം വൈന്‍ ഉണങ്ങിയ തുണിയില്‍ അരിച്ചെടുക്കുക.
ബക്കറ്റ്‌ കഴുകിത്തുടച്ച്‌ അതിലൊഴിച്ചു വയ്ക്കാം.


ഒരാഴ്ച്ച കഴിഞ്ഞ്‌ ഊറ്റിയെടുക്കുക- ഇത്‌ പല ദിവസങ്ങളില്‍ ആവര്‍ത്തിക്കുക.
ഏകദേശം നാല്‍പ്പത്തൊന്നു ദിവസം കഴിഞ്ഞാല്‍ കിട്ടുന്ന തെളിഞ്ഞ വൈനില്‍
അരക്കിലോ പഞ്ചസാര കരിച്ചെടുത്ത്‌ ലയിപ്പിച്ച്‌ ഒരിയ്ക്കല്‍ക്കൂടി
അരിച്ചെടുത്ത്‌ കുപ്പികളിലാക്കി കോര്‍ക്കുകൊണ്ടടച്ച്‌ സൂക്ഷിക്കാം.

Saturday

ആഗ്രഹങ്ങള്‍ വഴിമാറുമ്പോള്‍....

പാതിമയക്കം കണ്‍കളിലുണരും
നേരത്തേതു മരം ചൊല്ലി...
പാതിമുറിഞ്ഞ ശിരസ്സും കൊണ്ടൊരു
പാവം നാട്ടു മരം ചൊല്ലി


നാലുവരിക്കു വകഞ്ഞു പകുത്തി-
ട്ടോരം നീളേ മഞ്ഞവര
നടവഴില്ലാപ്പെരുവഴിയില്‍- ചെറു
തരുനിരയില്ലാ തണല്‍ വഴിയില്‍


പൊരിവെയിലൂറ്റം കൊള്ളുന്നിവിടെ
പൊരിവയറേറ്റും പാവങ്ങള്‍
വഴിനടയെന്നതു കഠിനം- നേരേ
പായ്‌വതു കണ്ടാലാശ്ചര്യം !


ഉച്ചിയിലുച്ചയ്ക്കര്‍ക്കന്‍ തന്നുടെ
നോട്ടം പേറി നടന്നു വരുമ്പോള്‍
കൂട്ടീലണഞ്ഞാലാശ്വാസം
തന്നുണ്ണിയെ കണ്ടാല്‍ നിശ്വാസം


വീതികുറഞ്ഞ നിരത്താണിവിടെ
കാണുന്നുണ്ട്‌ വെളുത്തവര
നേരം കളയാന്‍ നോക്കിയിരിക്കാം
അരികില്‍ കാണും മഞ്ഞവര


സമയം തീരെ കുറവാണിവിടെ
ക്ഷമയതുമല്‍പ്പം കുറവുണ്ട്‌
ഇടതട നോക്കാന്‍ തരമില്ലാ
ക്ഷണമെത്ര നിശബ്ദതയറില്ല...


കണ്ണു കലങ്ങിയ മാതാക്കള്‍- പതി
പാതിയിലറ്റൊരു പനിമതികള്‍
ചുറ്റും ചിതറും കൂരിരുളില്‍- സ്മൃതി
വിണ്ണില്‍ തിരയും ചെറു മിഴികള്‍


‍ദിനവും ചുറ്റും കാണുന്നുണ്ടിതു
മാറ്റാനൊരു മനമിന്നില്ലാ.
സമയം തീരെ കുറവാണിവിടെ
ക്ഷമയതുമല്‍പ്പം കുറവുണ്ട്‌ !


കൂടുതെരഞ്ഞു വരുന്ന പ്രവാസിയും
പാതിവഴിക്കു മടങ്ങുന്നു,
ഇണയോ തലതല്ലുന്നുണ്ടുണ്ണികള്‍
കഥയറിയാതെ മയങ്ങുന്നു...


പാതി മരിച്ചൊരു മാതാവിന്‍- വ്യഥ
മുറ്റിയ രോദനമീവഴിയില്‍,
അരികിലൊരുണ്ണിത്തരു ചിതറി
ചെറു കയ്യില്‍ കണ്ടു കളിപ്പാട്ടം...


കത്തിക്കാളും ചുടുനിണമാര്‍ന്നൊരു
ചിത്രം മുന്നില്‍തെളിയുമ്പോള്‍
നട്ടുനനച്ചു വളര്‍ത്തിയ പൂച്ചെടി
പാഴ്ത്തടിയായിത്തീരുമ്പോള്‍


കിട്ടും വല്ലാതുള്ളൊരു നൊമ്പര-
മുള്ളില്‍ത്തട്ടിച്ചിതറുമ്പോള്‍
കാണും വഴിയോരത്തിനി വീണ്ടും
പുള്ളി പുരണ്ടൊരു വെണ്‍ശീല


കുത്തിനിറയ്ക്കുക ത്വരിതം
സ്മശാനങ്ങള്‍ നീളേ തുറക്കുക
അല്ലെങ്കില്‍ മറക്കുക സമയം
കണ്ണുതുറന്നു ചരിക്കുക
കണ്ണുമടച്ചു ചിരിച്ചീടുക

കണ്ണുതുറന്നു ചരിക്കുക നമ്മള്‍
കണ്ണുമടച്ചു ചിരിക്കുക വീണ്ടും...

Friday

അല്‍പ്പനു സിസ്റ്റം കിട്ടിയാല്‍ അര്‍ദ്ധരാത്രിയിലും ഗെയിം കളിക്കുമെന്നു പറയുന്നതു വെറുതെയല്ല.. !

നേരേചൊവ്വേ ഒരു പോസ്റ്റിടാനുള്ള ത്രാണി ഈ നുണയനില്ലെങ്കിലും

എന്തെങ്കിലുമൊക്കെ തോന്ന്യവാസങ്ങള്‍ എഴുതി

ബൂലോകരെ ശല്യം ചെയ്യാന്‍ തുടങ്ങിയതായിരുന്നു.


പോസ്റ്റുകളുടെ "ഗുണമേന്‍മ" അത്രക്കു കൂടിയതു കൊണ്ടാവണം

നല്ല ഒന്നാംതരം, എന്നുപറഞ്ഞാല്‍ എന്‍റെ അറിവില്‍ പെട്ടിടത്തോളം ഏറ്റവും

ഊര്‍ജ്ജസ്വലതയുള്ള വൈറസ്‌ എന്‍റെ കമ്പ്യൂട്ടറില്‍ത്തന്നെ കയറിക്കൂടിയത്‌.


ഒന്നു ബ്ളോകുന്നതിന്‍റെ ബുദ്ധിമുട്ട്‌ നല്ലതുപോലെ അറിഞ്ഞ ദിനങ്ങള്‍.

ഗണിനിത്തമ്പുരാട്ടിയെ ബൂലോകം കണ്ടു വാങ്ങിയതാണ്‌.


അതിന്‍റെ അനന്ത സാധ്യതകളെ, "അപ്പൂപ്പോര്‍ണ്‍"-ലൂടെ

ബെര്‍ലിച്ചന്‍ കാണിച്ചുതന്ന ആ മഹാസത്യത്തെ നേരിട്ടു

ദര്‍ശിക്കാന്‍ തോന്നിയ ആക്രാന്തം ഇത്രയും വലിയ സംഭവമാകുമെന്ന്‌

ദൈവത്തിനാണെ വിചാരിച്ചതല്ല.

ഫോര്‍മാറ്റു ചെയ്താലും പോകാത്ത വൈറസ്സോ..?

തീക്കട്ടയില്‍ ഉറുമ്പരിക്കില്ലെന്നു പറഞ്ഞവന്‍റെ മണ്ടക്കിട്ടു കൊട്ടണം.


"അപ്പൂപ്പോര്‍ണ്‍" വായിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ പണ്ട്‌

ഫില്‍ഗിരി പള്ളിപ്പെരുന്നാളിന്‌ ഫ്രാന്‍സിസച്ചന്‍ എന്തിനോവേണ്ടി പറഞ്ഞ

'കണ്ണുണ്ടായാല്‍പ്പോരാ കാണണം' എന്ന പഴംചൊല്ല്‌ ഓര്‍മ്മവന്നത്‌.

കണ്ടു, കണ്‍നിറച്ചു കണ്ടു. അതിന്‍റെ ഫലം അനുഭവിക്കേം ചെയ്തു.


സംഭവിച്ചതെല്ലാം നല്ലതിന്‌.

ഇപ്പോ സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിന്‌.

നാളെ സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ച്‌ അപ്പോപ്പറയാം...


ഇപ്പോ എന്തായാലും സമാധാനമായി...

Sunday

വായില്‍തോന്നിയതു കോതയ്ക്കു പാട്ട്‌...

എന്താണിങ്ങനെ..?

ഭാരതീയ മാനവസമൂഹം വെറും പൊട്ടന്‍മാരായി മാറിയോ..?
ചിന്താശേഷി നഷ്ടപ്പെട്ടു മരപ്പാവയെപ്പോലെയിരിക്കുന്നു !
പ്രതികരണ ശേഷിയില്ലാത്ത അഥവാ പ്രതികരിക്കാന്‍ അനുമതിയില്ലാത്ത അടിമയെപ്പോലെ !

പാശ്ചാത്യ രാജ്യങ്ങള്‍ ഭാരതത്തെ പരീക്ഷണ ശാലകളാക്കി
മാറ്റുമ്പോള്‍ അതു നമ്മുടെ മാധ്യമങ്ങള്‍ നാലിഞ്ച്‌
ഒറ്റക്കോളം വാര്‍ത്തയാക്കി ചുരുട്ടിക്കെട്ടിയാല്‍....?

തമ്മിലടിയും തൊഴുത്തില്‍ക്കുത്തും പീഢനങ്ങളും ജനപ്രിയ വാര്‍ത്തകളാകുമ്പോള്‍
സാമൂഹിക പ്രശ്നങ്ങള്‍ക്കെന്തുവില ?

നമ്മുടെ ആരോഗ്യ രംഗത്തെക്കുറിച്ചാണ്‌...

പാശ്ചാത്യ രാജ്യങ്ങളുടെ പാത നമ്മുടെ രാജ്യത്തെ ചില മരുന്നു കമ്പനികളും
എന്തിനേറെ നാട്ടുമ്പുറത്തെ ഒട്ടുമിക്ക സ്ഥാപനങ്ങളും അനുകരിക്കുമ്പോള്‍
നല്ലൊരു ജനവിഭാഗം നട്ടം തിരിയുന്നുണ്ട്‌.

മരുന്നുകമ്പനികളുടെ തീരുമാനത്തിനനുസരിച്ചു മരുന്നെഴുതുന്നവര്‍ക്ക്‌
രോഗമേതായാലും മരുന്നു ചെലവായാല്‍ മതി..!
അവര്‍ക്കു സഹചര മെഡിക്കല്‍ ലാബുകള്‍ വേറെ !

മരുന്നു ഷാപ്പുകളും അതുപോലെ. ഒരേ മരുന്നിനു പലവില.
വിലപേശി വാങ്ങാന്‍ കഴിയില്ലല്ലോ.
പാരസെറ്റാമോള്‍ 250 കുപ്പിമരുന്നിന്‌ ഒരുദിനം എട്ടു രൂപ.
പിറ്റേന്നു മറ്റൊരു കമ്പനിയുടേതു പതിനെട്ടു രൂപ. കുഴപ്പം നമ്മുടെ കയ്യിലുമുണ്ട്‌.

കുട്ടിയെ കുളിപ്പിക്കാന്‍ ജോണ്‍സണ്‍ തന്നെ വേണം.
പിന്നെ പൌഡറും. അതുകഴിഞ്ഞാല്‍ സെറിലാക്‌, ബോണ്‍ വിറ്റ,
ഹോര്‍ലിക്സ്‌, ബൂസ്റ്റ്‌ എന്തൊക്കെ തേങ്ങാക്കുലകളാണ്‌..!
പയറുപൊടിയും താളിയും രാഗികുറുക്കിയതും ചോളപ്പൊടിയും ആര്‍ക്കും വേണ്ട.

(എല്ലാം കൂടി സാമ്പാറുപോലെ പറയുന്നതിന്‌ എന്നോട്‌ ദേഷ്യം തോന്നരുത്‌.
വായില്‍ വരുന്നതു പറയുമെന്നു ജാമ്യമെടുത്തിട്ടുണ്ട്‌).

ഇംഗ്ളീഷ്‌ മരുന്നേ നമ്മുടെ അസുഖം മാറ്റൂ എന്ന ചിന്തക്കു കുറവു വരുത്തണം.
നാം അലോപ്പതി സ്വപ്നം കാണുന്നതിനു മുമ്പേ ഇവിടെ ആയുര്‍വേദമുണ്ടായിരുന്നല്ലോ.
അന്നൊന്നും പക്ഷിപ്പനിയും പന്നിപ്പനിയും പട്ടിപ്പനിയും ഉണ്ടായിരുന്നുമില്ല.
മനുഷ്യന്‍റെ നെറികെട്ട ജീവിതരീതിയാണ്‌ ഇതൊക്കെയുണ്ടാക്കുന്നതും.
ആയുര്‍വേദത്തെ ഒന്നു സ്നേഹിച്ചുനോക്കൂ... നിങ്ങളുടെ ആരോഗ്യ ജീവിതം കൂടുതല്‍ മെച്ചപ്പെടും.

വാതം മൂര്‍ച്ഛിച്ച ഒരാള്‍ ആയുര്‍വേദമാണ്‌ വിധിയാം വണ്ണം ചെയ്യുന്നതെങ്കില്‍
സാധാരണമനുഷ്യനായി ആരോഗ്യത്തോടെ ജീവിക്കാം.
ഈ നുണയന്‍ അതിനൊരു ഉദാഹരണമാണ്‌.
പെരുമുട്ടുവാതം പിടിച്ചിരുന്നു എന്നു പറയുമ്പോള്‍ അലോപ്പതി
ഡോക്ടര്‍മാരുടെ നെറ്റി ചുളിയുന്നത്‌ നേരിട്ടുകണ്ടിട്ടുണ്ട്‌.
അതേസമയം ഇതേ രോഗം ബാധിച്ച എന്‍റെ സുഹൃത്ത്‌ ശശി ചെട്ടിയാര്‍
അലോപ്പതി ചികിത്സയും കഴിഞ്ഞ്‌ ഇന്നു നടക്കുന്നതും ഞാന്‍ കാണുന്നുണ്ട്‌.

അലോപ്പതിയെ കുറ്റം പറയുകയല്ല. മേല്‍ പരാമര്‍ശിച്ചതുപോലെയുള്ള ഗുരുതര രോഗങ്ങള്‍ക്ക്‌ അലോപ്പതിയില്‍ ചികിത്സയില്ല.

അലോപ്പതിയില്‍ മരുന്നില്ലാത്ത ഒരു രോഗത്തിന്‌ ചികിത്സയേറ്റുവാങ്ങുന്ന
ഒരു രോഗിയെയും അതറിഞ്ഞുകൊണ്ടു ചികിത്സിക്കുന്ന ഒരു ഡോക്ടറേയും കൊട്ടോട്ടിക്കാരന്‌ നേരിട്ടറിയാം. വിറ്റാമിന്‍ ഗുളികകളാണ്‌ കൊടുക്കുന്നത്‌.

അലോപ്പതിയില്‍ ചികിത്സയില്ലാത്ത രണ്ടു രോഗങ്ങളെ
നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗങ്ങളെ പരിചയപ്പെടുത്താം.
ഗുണമുണ്ടായില്ലെങ്കിലും എന്തായാലും ദോഷമുണ്ടാവില്ല.

മഞ്ഞപ്പിത്തം

രക്തത്തില്‍ ബെലിറൂബിന്‍റെ അളവ്‌ 1.2- ല്‍ കൂടിയാല്‍ കീഴാര്‍നെല്ലി സമൂലം
പിഴിഞ്ഞ നീര്‌ പശുവിന്‍പാലില്‍ ചേര്‍ത്തുകുടിക്കാം. കുടിക്കാന്‍ വെള്ളം തിളപ്പിക്കുമ്പോള്‍ ആ വെള്ളത്തില്‍ നാലഞ്ചു കൃഷ്ണതുളസിയില ഇട്ടോളൂ. മഞ്ഞപ്പിത്തത്തിനു ശമനം കിട്ടും.
ഈ വെള്ളം ശീലമാക്കുന്നവര്‍ക്ക്‌ മഞ്ഞപ്പിത്തം അന്യമായിരിക്കും.

അതുപോലെ ആളുകള്‍ ഏറ്റവും കൂടുതല്‍ വിഷമിക്കുന്ന, ഒരുകാലത്ത്‌
പണക്കാരന്‍റെ സ്വന്തവും ഇപ്പോള്‍ സര്‍വ്വവ്യാപിയുമായ
പ്രമേഹം.

ഈ അസുഖമുള്ളവര്‍ കര്‍ഷകരാണെങ്കില്‍ നല്ല നാടന്‍ വെണ്ട നാലുമൂടു നട്ടുപിടിപ്പിച്ചോളൂ. അല്ലാത്തവര്‍ പച്ചക്കറിക്കടയില്‍നിന്നു അണ്ണാച്ചിവെണ്ട വാങ്ങിക്കോളൂ.
ഉറങ്ങുന്നതിനു മുമ്പ്‌ ഒരുഗ്ളാസ്‌ പച്ചവെള്ളമെടുക്കാം.
തിളപ്പിച്ചാറിയ വെള്ളമായാലും മതി. നാടനാണെങ്കില്‍ മൂന്നും
അണ്ണാച്ചിയാണെങ്കില്‍ നാലും വെണ്ടക്ക വട്ടത്തിലരിഞ്ഞ്‌ അതിലിട്ടോളൂ.
രാവിലെ എഴുന്നേറ്റ ഉടന്‍ വെണ്ടക്ക ഒഴിവാക്കി വെള്ളം കുടിച്ചോളൂ ദിവസം ഒരുനേരം.
ഷുഗറിന്‍റെ അളവ്‌ കുറയുമ്പോള്‍ നിര്‍ത്താം.
അങ്ങനെ ഷുഗര്‍ നിയന്ത്രിക്കാം.

Saturday

ഇന്ത്യന്‍ റെയില്‍വേയും കൂതറ പരമുവിന്‍റെ പോക്കണംകെട്ട വര്‍ത്തമാനങ്ങളും...


യാത്രക്കാരുടെ ശ്രദ്ധക്ക്‌...
വലുതും ചെറുതും ചെറുതും വുലുതുമായ
തീവണ്ടി യാത്രകള്‍ സൌകര്യപ്രദമാക്കാന്‍ കുറച്ചു നിര്‍ദ്ദേശങ്ങള്‍.. ,
ആവശ്യമുള്ളവര്‍ക്കു വേണ്ടി മാത്രം...

ടിക്കറ്റ്‌ നമുക്കു ബാധകമല്ലെന്നു പ്രധാനമായും മനസ്സിലാക്കുക.
അല്ലാതെതന്നെ റയില്‍വേ ലാഭത്തിലാണ്‌.
സൌജന്യയാത്ര നോര്‍ത്തിന്ത്യന്‍സിന്‍റെ കുത്തകയല്ല.

പ്ളാറ്റുഫോം ടിക്കറ്റെന്ന തരംതാണ ഏര്‍പ്പാട്‌ ആരും മെയിന്‍റു ചെയ്യേണ്ടതില്ല.
അതു റയില്‍വേ ഉദ്യോഗസ്ഥര്‍ക്ക്‌ പുട്ടടിക്കാനുള്ളതാണ്‌.

ജനറല്‍ കോച്ചുകളില്‍ സീറ്റിലുറങ്ങുന്നവനെ തെറിവിളിച്ചോടിക്കാം.
വേണമെങ്കില്‍ നിങ്ങള്‍ക്ക്‌ അവിടെക്കിടക്കാം.
ചെവിയില്‍ പഞ്ഞി തിരുകുന്നത്‌ നല്ലതാണ്‌.

ലൈറ്റും ഫാനും യധേഷ്ടം ഉപയോഗിക്കുക,
കറണ്ടുബില്ലു നമ്മള്‍ കൊടുക്കുന്നില്ലല്ലോ... !!

മേല്‍പ്പാലം തിരഞ്ഞു നടക്കുന്ന സമയംകൊണ്ട്‌ പാളം
മുറിച്ചു നടന്നാല്‍ നമുക്ക്‌ സമയം ലാഭിക്കാം.

ട്രയിനില്‍ കയറുമ്പോള്‍ ഇറങ്ങുന്നവര്‍ക്കു സൌകര്യം ഉണ്ടാക്കിക്കൊടുക്കാന്‍
നിന്നാല്‍ ട്രയിന്‍ അതിന്‍റെ വഴിക്കുപോകും.
അതിനാല്‍ ഇടിച്ചുതന്നെ കയറുക.

ഒരു ടേപ്പുറിക്കാര്‍ഡര്‍ കൂടെക്കരുതിയാല്‍ അതു നിങ്ങള്‍ക്ക്‌ ഉപകാരപ്പെടും.
അതു കുത്താനുള്ള സൌകര്യം മിയ്ക്ക ട്രയിനിലും വാതിലിനടുത്തായി കാണും.

ടിക്കറ്റെടുക്കുമ്പോള്‍ സ്ത്രീകള്‍ക്കു പ്രത്യേകം ക്യൂ ഏര്‍പ്പെടുത്തിയിട്ടില്ല.
റയില്‍വേ കനിഞ്ഞു നല്‍കിയിട്ടുള്ള ഈ സൌകര്യം പമാവധി പ്രയോജനപ്പെടുത്തുക.

ഓടുന്ന വാഹനത്തില്‍ കള്ളുകുടി അനുവദിച്ചിട്ടുള്ളതിനാല്‍
നമുക്ക്‌ ഓടിക്കുടിക്കാവുന്നതാണ്‌. പുവലിക്കുന്നവര്‍
ഫുട്ബോഡോ അപ്പര്‍ബെര്‍ത്തോ മാത്രം ഉപയോഗിക്കുക.

സമയത്തിന്‌ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ബോംബു ഭീഷണി
എന്ന കലാപരിപാടി നടത്താവുന്നതാണ്‌.
ഇതു പലരും പലപ്പോഴും നടപ്പിലാക്കിയിട്ടുള്ളതാണ്‌.
ഇതിനുവേണ്ടി പ്രത്യേക മൊബൈലും സിംകാര്‍ഡും കരുതിയിരിക്കണം.
മറ്റാരുടെയെങ്കിലും ഐഡിയിലോ ഡ്യൂപ്ളിക്കേറ്റ്‌ ഐഡിയിലോ കണക്ഷനെടുക്കാം.

വണ്ടി സ്റ്റേഷനില്‍ നിറുത്തിയിടുമ്പോള്‍ ഒന്നിനും രണ്ടിനും പോകാം, കുലുങ്ങിക്കുലുങ്ങിയുള്ള ഏര്‍പ്പാട്‌ ശരിയായിക്കൊള്ളണമെന്നില്ല.

(കോയമ്പത്തൂരേക്കുള്ള യാത്രക്കാരുടെ ശ്രദ്ധക്ക്‌ - ഈ സ്റ്റേഷനില്‍ ഇറങ്ങുന്നവര്‍ ഓട്ടോറിക്ഷായില്‍ മാത്രമേ ഉക്കടത്തേക്കും ഗാന്ധിപുരത്തേക്കും പോകാവൂ... )

ശുഭയാത്ര.....

യുവര്‍ അറ്റന്‍ഷന്‍ പ്ളീസ്‌.....

Friday

നിങ്ങള്‍ക്കും സമ്പന്നരാകാം...


സമ്പന്നത എന്നത്‌ ലോകത്താകമാനം ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്‌.
അതിന്‍റെ പൊല്ലാപ്പുകള്‍ ദിനം പ്രതി കേള്‍ക്കുന്നുമുണ്ട്‌.
പക്ഷേ സാമ്പത്തികമായും സാമൂഹികമായും സാംസ്കാരികമായും സമ്പന്നരാകാന്‍
നാം എത്രകണ്ട്‌ ശ്രമിക്കുന്നുണ്ട്‌ എന്നു ചിന്തിക്കുന്നവര്‍ എത്രയുണ്ടാവും ?
ഏതുവിധത്തിലുള്ള സമ്പന്നതയായാലും അതു നമ്മുടെ കയ്യെത്തും ദൂരത്താണെന്നത്‌
ഒരു സത്യം മാത്രമായി അവശേഷിക്കരുത്‌.
നമുക്ക്‌ സമ്പന്നരാവാന്‍ കഴിയും, നാം ശ്രമിച്ചാല്‍ എല്ലാ അര്‍ത്ഥത്തിലും !

എല്ലാമേഖലയിലുംവളരെ താഴ്ന്ന നിലയില്‍ കഴിഞ്ഞിരുന്ന,
എന്നാല്‍ സ്വപ്രയത്നംകൊണ്ട്‌ സര്‍വ്വ മേഖലയിലും ഉയര്‍ന്ന
നിലയിലെത്തിയ ഒരാളെ പരിചയപ്പെടുത്താം.
"എം. ആര്‍. കുപ്മേയര്‍" (മെറിയാന്‍ റൂഡി കുപ്മേയര്‍).
അമേരിക്കയിലെ കെന്‍റിക്കിയില്‍ 1908-ല്‍ ജനനം.
പ്രസംഗം, അച്ചടി, മതം, മനശാസ്ത്രം, ബിസിനസ്‌ മാനേജുമണ്റ്റ്‌, എഴുത്ത്‌ എന്നുവേണ്ടസര്‍വ്വ മേഖലയിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച ധനതത്വ ശാസ്ത്രജ്ഞന്‍ .
ഇന്‍റര്‍ നാഷണല്‍ ബയോഗ്രാഫിക്‌ സെന്‍റര്‍ - കേംബ്രിഡ്ജ്‌
"ഇന്‍റര്‍ നാഷണല്‍ ഹൂ ഓഫ്‌ ഇലക്ച്വറത്സ്‌" എന്ന പേരില്‍
ഒരു പുതകം തന്നെ അദ്ദേഹത്തെക്കുറിച്ച്‌ ഇറക്കിയിട്ടുണ്ട്‌.
ജീവിതത്തില്‍ നമുക്ക്‌ എങ്ങനെ വിജയിക്കാമെന്ന്‌ അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടില്‍
ഒന്നോടിച്ചു ചിന്തിച്ചുനോക്കാം.

എത്രത്തോളം ആഗ്രഹിക്കാമോ അത്രത്തോളം ആഗ്രഹിക്കുക, അതിനെക്കുറിച്ച്‌ സ്വപ്നം കാണുക.

എങ്ങനെയെന്നു മനസ്സിലാക്കുക അതിനുവേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിക്കുക.

അറിവ്‌ ശക്തിയല്ലെന്നും അതുപയോഗിക്കപ്പെടുമ്പോഴാണ്‌ അതിന്‌ ശക്തി കൈവരുന്നതെന്നും തിരിച്ചറിയുക

ചിന്തകള്‍ വര്‍ത്തമാനത്തില്‍ ചരിക്കുമ്പോള്‍ അതിനെ ഭാവിയിലേക്കു തിരിച്ചുവിടുക.

നിങ്ങള്‍ക്കു ചെയ്യാനുള്ള കാര്യങ്ങളെല്ലാം നിങ്ങള്‍ക്ക്‌ ഇഷ്ടപ്പെടണതാവണമെന്നില്ല.
എന്നിരുന്നാലും ചെയ്യേണ്ടതാണെങ്കില്‍ അതു ചെയ്തു തീര്‍ക്കുക.

നിങ്ങള്‍ തൊഴിലന്വേഷകനാണെങ്കില്‍ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാവണം തിരഞ്ഞെടുക്കേണ്ടത്‌. സീനിയോറിറ്റി മാത്രം മാനദണ്ഡമാക്കി സ്ഥാനക്കയറ്റം നല്‍കുന്ന സ്ഥാപനങ്ങള്‍ പുരോഗതി പ്രാപിക്കില്ല.

നിങ്ങള്‍ എന്താകാന്‍ ആഗ്രഹിക്കുന്നുവോ അതിനെക്കുറിച്ച്‌ ആവര്‍ത്തിച്ചു ചിന്തിച്ച്‌ അവയെ ഉപബോധമനസ്സിലെ പ്രോഗ്രാമാക്കുക. എങ്കില്‍ ആ ചിന്ത നിങ്ങളുടെ മനസ്സിനെ പ്രവര്‍ത്തിപ്പിച്ചുകൊള്ളും.

അവസരങ്ങള്‍ നമ്മെത്തേടി വരുമ്പോള്‍ അതിനെക്കുറിച്ച്‌ വിശദമായി ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക.
അതിനുശേഷം സ്വയം തീരുമാനിക്കുക. ആരു പറയുന്നു എന്നതിലല്ല എന്തിനെക്കുറിച്ചു പറയുന്നു എന്നതിനാണ്‌ ഇവിടെ പ്രസക്തി. കേള്‍ക്കാന്‍ മടിക്കണ്ട, അതു തികച്ചും സൌജന്യവുമാണല്ലോ.

ഒരാള്‍ നിങ്ങളെ വിമര്‍ശിക്കുമ്പോള്‍ അയാളോടു വിദ്വേഷം തോന്നേണ്ട കാര്യമില്ല.
അത്‌ അയാളുടെ അഭിപ്രായം മാത്രമാണല്ലോ, മാത്രമല്ല അതു നമുക്ക്‌ ഉപകാരപ്രദവുമാണ്‌.

മറ്റുള്ളവരെ ആക്ഷേപിക്കാതിരിക്കുക, അവര്‍ നമുക്കു തരുന്നതില്‍ ആവശ്യമുള്ളത്‌ ഉള്‍ക്കൊണ്ടാല്‍ മതിയാകും. ഒരാശയം തോന്നിയാല്‍ ഉടന്‍ അതിന്നുവേണ്ടി പരിശ്രമം തുടങ്ങുക.
സമയവും സ്ഥലവും കണ്ടെത്തിയിട്ടു തുടങ്ങാമെന്നാണെകില്‍ പിന്നെ നടന്നില്ലെന്നുവരും.

ഓരോരുത്തരെയും കുറിച്ച്‌ അവരവര്‍തന്നെ ആത്മാര്‍ത്ഥമായി വിലയിരുത്തുക.
അത്‌ അവരുടെ ജീവിതരീതി മാറ്റിമറിക്കും.

മറ്റുള്ളവരും തന്നെപ്പോലെ സ്വതന്ത്ര വ്യക്തികളാണെന്ന ബോധം എപ്പോഴും വേണം.
അത്‌ ഓര്‍ത്തുകൊണ്ടുവേണം അവരോട്‌ ഏതു രീതിയിലും ഇടപെടേണ്ടത്‌.

ചെലവാക്കുന്ന പണത്തിന്‍റെ കണക്ക്‌ ഒരു രൂപയായാലും എഴുതി സൂക്ഷിക്കുക.
ഇതു ശീലമാക്കിയാല്‍ സാമ്പത്തികസ്ഥിരത കൈവരും.

"അതെ"-യെന്നത്‌ ആലോചിച്ചുമാത്രം പറയുക, "അല്ല"-യെന്നത്‌ പെട്ടെന്നു പറയാം.
അതു നിങ്ങളെ "അറിവുള്ള വ്യക്തി" ആയിരിക്കാന്‍ പ്രാപ്തരാക്കും.

നിങ്ങളുടെ അഭിപ്രായം പറയുന്നതിനു മുമ്പ്‌ മറ്റുള്ളവര്‍ക്കു പറയാനുള്ളതു കേള്‍ക്കുക, അവര്‍ക്കു മുന്‍ഗണന കൊടുക്കുക.

മറ്റുള്ളവരെ പ്രശംസിക്കേണ്ട സന്ദര്‍ഭത്തില്‍ പിശുക്കു കാട്ടരുത്‌, അവരെ അംഗീകരിക്കാനും മടി വേണ്ട.

നിങ്ങള്‍ക്കു താല്‍പര്യം തീരെയില്ലാത്ത ജോലി തിരഞ്ഞെടുക്കരുത്‌. നിങ്ങള്‍ക്ക്‌ ഇഷ്ടപ്പെടുന്ന കൂടുതല്‍ സമ്പത്തു തരുന്ന ജോലി നിങ്ങളെ കാത്തിരിക്കുന്നുണ്ട്‌.

ഏതെങ്കിലും ഒന്നിലുള്ള കുറവ്‌ നിങ്ങളുടെ വളര്‍ച്ചക്കു തടസ്സമാവില്ല (ഡാര്‍വിന്‍ നാഡീതളര്‍ച്ചയുള്ളയാളായിരുന്നു.അനശ്വര സിംഫണികള്‍ നമുക്കു സമ്മാനിച്ചു കടന്നുപോയ ബിഥോവന്‌ ചെവി കേള്‍ക്കില്ലായിരുന്നു. അന്ധയും ബധിരയും മൂകയുമായിരുന്നു ഹെലന്‍ കെല്ലര്‍. "പാരഡൈസ്‌ ലോസ്റ്റ്‌"ന്‍റെ സൃഷ്ടാവായ മില്‍ട്ടന്‍ അന്ധനായിരുന്നു").

പ്രശസ്തി കിട്ടാന്‍ വേണ്ടിമാത്രം ഒന്നും ചെയ്യാതിരിക്കുക. നിങ്ങള്‍ അര്‍ഹനെങ്കില്‍ അതു താനേ കൈവരും.

വിജയിക്കാന്‍ നാലു മാര്‍ഗ്ഗങ്ങളുണ്ട്‌- "ചിന്തിക്കുക, എഴുതിവക്കുക, മെച്ചപ്പെടുത്തുക, (കഠിനമായി)പ്രയത്നിക്കുക". നിങ്ങള്‍ പൂര്‍ണ്ണമായും സമ്പന്നനാവും.

"എന്‍റെ കഴിവില്‍ എനിക്കു വിശ്വാസമുണ്ട്‌, എനിക്ക്‌ അതിനു സാധിക്കും" എന്ന്‌ ഉറക്കെപ്പറഞ്ഞു മനസ്സിലുറപ്പിക്കുക.


പെട്ടെന്നു പണവും പ്രശസ്തിയും നേടാന്‍ ആഗ്രഹമില്ലാത്തവര്‍ ആരുമുണ്ടെന്നു തോന്നുന്നില്ല. അവര്‍ക്ക്‌ ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്‌.
പരീക്ഷണം ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ നിങ്ങള്‍ക്ക്‌ ജീവിതവിജയം സുനിശ്ചിതവുമാണ്‌.

Sunday

പൊട്ടന്റെ ചിന്തപോലെ...

കാത്തിരുന്നു ഞാനേറെ നാളുകള്‍
‍പാത്തു ചിന്തകള്‍ കൂട്ടിനേറെയും
കാറ്റിലൂറിടും കുളിരു കോരുവാന്‍
‍ഊറ്റമോടേറെ നോക്കിനില്‍ക്കവെ

വിണ്ടു കീറിയ മനസ്സുകള്‍
തണ്ടു വാടിയ ചിന്തുകള്‍
‍കണ്ടു നീറിയ വാര്‍ത്തകള്‍ - കൂടെ
പണ്ടു പാടിയ ശീലുകള്‍

‍കാട്ടുചെമ്പകപ്പൂ പറിച്ചുനാം
കൂട്ടുകൂടിയൊരുമിച്ചു പോയതും
എട്ടുകെട്ടിലെ പൊട്ടറാന്തലും
കട്ടുകൊണ്ടു ഞാന്‍ ചൂണ്ടലിട്ടതും

ചിന്തകള്‍ കാടു കയറുന്നു
അന്തികള്‍ക്കുഷ്ണമേറുന്നു
കൃഷ്ണമണികള്‍ ചുരുങ്ങുന്നു - നെഞ്ചിലും
തീച്ചൂള കത്തിയെരിയുന്നു

ആശിച്ചുപോയി ഞാന്‍ തേടിയാശ്വാസത്തി-
നൊരുതുള്ളി നേടുവാന്‍ മൂകമായെങ്കിലും
ഏറ്റം വിഷമമാണെങ്ങുമതിനാല്‍ ഞാന്‍
‍ആശ്വാസംകൊള്ളുന്നെനിക്കാണേറ്റം സുഖം

Friday

തൊഴിലാളി ഐക്യം സിന്ദാബാദ്‌....!

അദ്ധ്യായം ഒന്ന്‌
കൊല്ലത്തിനടുത്ത്‌ കടക്കല്‍- പാറക്കാട്‌ അണ്ടിയാപീസ്‌...
താഴിട്ടുപൂട്ടിയ ഗേറ്റിന്റെ ഇരുവശത്തുമായി പന്തലുകള്‍ രണ്ട്‌...
കൊടികള്‍ക്കുമുണ്ട്‌ നിറവൈശിഷ്ട്യം...
പൂട്ടിക്കിടക്കുന്ന ഫാക്ടറി തുറപ്പിക്കാനുള്ള തത്രപ്പാടാണ്‌ !
മൂന്നുമാസത്തിലേറെയായിരിക്കുന്നു സമരം തുടങ്ങിയിട്ട്‌.
സാമ്പത്തിക പരാധീനത വിളിച്ചോതുന്ന മുഖങ്ങളെ കണ്ടപ്പോള്‍ വല്ലാതെ വിഷമം തോന്നി.
അടുപ്പില്‍ തീ പുകക്കാന്‍ കഴിയാത്ത തൊഴിലാളിസമൂഹം.....

അദ്ധായം രണ്ട്‌
അശാന്തിക്ക്‌ അറുതിയായി.
പുതിയ മാനേജുമെന്റിന്റെ കീഴില്‍ അണ്ടിക്കമ്പനി തുറന്നിരിക്കുന്നു.
ചിമ്മിനിക്കുള്ളില്‍നിന്ന്‌ കറുത്ത പുക ചുറ്റും പടരുന്നു.
അന്തരീക്ഷം നിറയെ അതിന്റെ ഗന്ധം...
തല്ല്‌... പീലിംഗ്‌... ഗ്രേഡിംഗ്‌...
തൊഴിലാളികള്‍ക്കു സന്തോഷം.
കമ്പനിവാതുക്കല്‍ ചായപ്പീടിക നടത്തുന്ന പൊട്ടന്‍പാക്കരനും ആഴ്ച്ചപ്പിരിവുകാരന്‍ അണ്ണാച്ചിക്കും അതിലേറെ സന്തോഷം...

അദ്ധ്യായം മൂന്ന്‌
അണ്ടിക്കമ്പനിയുടെ മുന്നിലെ പന്തലുകള്‍ വീണ്ടും സജീവമായിരിക്കുന്നു...
രണ്ടുകൂട്ടരും മത്സരിച്ചു മുദ്രാവാക്യം വിളിക്കുന്നു...
ബോണസ്സു കുറഞ്ഞതാണു പ്രശ്നമെന്നറിഞ്ഞു..!
രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അതിനും തീരുമാനമായി...
ഏതായാലും പന്തല്‌ പൊളിക്കണ്ട...
ഇനിയും ആവശ്യം എന്തായാലും വരും...
ഇത്‌ ഒരു സാമ്പിള്‍ മാത്രം..
മര്യാദയുള്ള തൊഴിലാളിയാവാന്‍ മനസ്സില്ലാഞ്ഞിട്ടല്ല.
അങ്ങനെ സംഭവിച്ചാല്‍ നേതാക്കള്‍ക്ക്‌ മെയ്യനങ്ങാതെ ഞണ്ണാന്‍ പറ്റില്ലല്ലോ..
ഹൈക്കോടതിയുടെ അഭിപ്രായം അക്ഷരം പ്രതി ശരിയാണ്‌.
തൊഴിലാളികള്‍ അവരുടെ കടമകളും കര്‍ത്തവ്യങ്ങളും ഉത്തരവാദിത്വവും ചിന്തിക്കുന്നതില്‍ കൂടുതല്‍ അവരുടെ അവകാശങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കുന്നു.
അതുകൊണ്ടാണല്ലോ സ്വദേശത്തുനിന്നും വിദേശത്തുനിന്നും വ്യവസായസ്ഥാപനങ്ങള്‍ കേരളത്തില്‍ മാത്രം പണം മുടക്കാന്‍ തയ്യാറാവുന്നത്‌..!
(തൊഴിലാളികളെ ഒന്നടങ്കം ആക്ഷേപിക്കുകയാണെന്നു കരുതരുത്‌. തന്റെ തൊഴില്‍ സ്ഥാപനം നന്നായിരിക്കണമെന്നു ആത്മാര്‍ത്ഥമായി കരുതുന്ന തൊഴിലാളികള്‍ ധാരാളമുണ്ട്‌).
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൂലികിട്ടുന്നത്‌ കേരളത്തിലാണെന്നാണ്‌ തോന്നുന്നത്‌.
എന്നാലും ആക്രാന്തത്തിനു കുറവൊന്നുമില്ല..!
എത്ര കിട്ടിയാലും തികയാത്ത സ്വഭാവം നമുക്ക്‌ തീരെയില്ലല്ലോ.!
വല്ലാര്‍പാടം കണ്ടൈനര്‍ ടെര്‍മിനലെന്നു പേരു പറഞ്ഞു നടന്നതുകൊണ്ടു പ്രയോജനം പ്രതീക്ഷിക്കുന്നവര്‍ വാഴക്ക തിന്നുന്നതിനു പകരം "വാഴക്കാ"യെന്നു പറഞ്ഞു നടന്നാല്‍ മതി..!
ഒരു തൊഴില്‍ സ്ഥാപനം പൂട്ടിക്കാന്‍ വളരെ എളുപ്പമാണ്‌...
തൊഴിലാളികളെ പിരിച്ചു വിടുന്നതാണു പ്രശ്നമെങ്കില്‍ അവരെ നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രശ്നപരിഹാരം നടത്താന്‍ കഴിയും.
അതിനു തൊഴിലുടമകള്‍ ഒന്നു മനസ്സു വക്കണം.
പണിമുടക്കല്ല, ക്രിയാത്മകമായ ചര്‍ച്ചകളാണു വേണ്ടത്‌.
തൊഴില്‍ സ്ഥാപനത്തോടു കൂറുള്ള തൊഴിലാളികളെ തൊഴിലുടമ പീഢിപ്പിക്കുമെന്ന്‌ ഈയുള്ളവന്‌ അഭിപ്രായമില്ല.

Popular Posts

Recent Posts

Blog Archive