Friday

പാവം പാവം രാജകുമാരന്‍

ഇതൊക്കെക്കണ്ടാല്‍ തലയില്‍ കൈവയ്ക്കാതെ നിവൃത്തിയില്ലെന്നാണോ?


എന്താ പാലും പഴവും പങ്കുവയ്ക്കുകയാണോ..? ഇത്ര തിരക്കുകൂട്ടാന്‍...!
ഏതായാലും DYFI കൊടിപൊന്തിച്ചു....


കൊള്ളാം, വല്ലാത്തേ തിരക്കു കൂടിവരുന്നു... PDPക്കാരുടെ കൊടികൂടി പൊങ്ങി...


തരക്കേടില്ല, CITU കൂടി കൊടി പൊന്തിച്ചിരിയ്ക്കുന്നു. എന്തിന്റെ പുറപ്പാടാണോ എന്തൊ...


മുറ്റത്തു മാത്രമല്ല റോഡു മുഴുവന്‍ തിരക്കുതന്നെ, അപ്പൊ കാര്യമായിട്ടെന്തോ ഉണ്ട്...


.......... വാര്‍ത്തകള്‍ക്കുവേണ്ടി ക്യാമറാമാന്‍ .......നൊപ്പം .........


ചുമ്മാതല്ല, വി വി വി വി ഐ പി വരുന്നു.
പിന്നെ ഈ പുകിലൊക്കെ ഇല്ലെങ്കിലല്ലേ അത്ഭുതമുള്ളൂ...


കോടതീന്റെ ഉള്ളിലേയ്ക്കാണല്ലോ പോണത്.....


പോട്ടെ, ചാനലുകാര്‍ എല്ലാം ഒപ്പിയെടുക്കുന്നുണ്ടല്ലോ, പോയി ടീവി തുറന്നു നോക്കാം.

Sunday

ഒരറിയിപ്പ്...


ബൂലോകത്തെ എന്റെ കുറച്ചു സുഹൃത്തുക്കളുടെയും റിഫ്രെഷ് മെമ്മറി ഉപയോഗപ്പെടുത്തുന്ന ചിലരുടെയും അഭിപ്രായം മാനിച്ച് ആ ബ്ലോഗിന്റെ വിലാസം മാറ്റുന്ന വിവരം അറിയിയ്ക്കട്ടെ.ഇപ്പോള്‍ മുതല്‍ http://memoryrefresh.blogspot.com എന്നവിലാസത്തിലായിരിയ്ക്കും റിഫ്രെഷ് മെമ്മറി ലഭ്യമാകുന്നത്. റിഫ്രെഷ് മെമ്മറിയുടെ ലിങ്ക് പ്രദര്‍ശിപ്പിച്ചിട്ടുള്ള ബ്ലോഗുകളില്‍ അത് എഡിറ്റുചെയ്യാനപേക്ഷ. ലോഗോയുടെ എഡിറ്റു ചെയ്ത html കോഡ് റിഫ്രെഷ് മെമ്മറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഒരറിയിപ്പ്...

ബൂലോകത്തെ എന്റെ കുറച്ചു സുഹൃത്തുക്കളുടെയും റിഫ്രെഷ് മെമ്മറി ഉപയോഗപ്പെടുത്തുന്ന ചിലരുടെയും അഭിപ്രായം മാനിച്ച് ആ ബ്ലോഗിന്റെ വിലാസം മാറ്റുന്ന വിവരം അറിയിയ്ക്കട്ടെ.ഇപ്പോള്‍ മുതല്‍ http://memoryrefresh.blogspot.com എന്നവിലാസത്തിലായിരിയ്ക്കും റിഫ്രെഷ് മെമ്മറി ലഭ്യമാകുന്നത്. റിഫ്രെഷ് മെമ്മറിയുടെ ലിങ്ക് പ്രദര്‍ശിപ്പിച്ചിട്ടുള്ള ബ്ലോഗുകളില്‍ അത് എഡിറ്റുചെയ്യാനപേക്ഷ. ലോഗോയുടെ എഡിറ്റു ചെയ്ത html കോഡ് റിഫ്രെഷ് മെമ്മറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

പാലക്കാട്ടേട്ടന്റെ ബ്ലോഗ്...

സാധാരണ ചെയ്യുന്നതില്‍ നിന്നു വ്യത്യസ്ഥമായി ബ്ലോഗുകളില്‍നിന്നു ബ്ലോഗുകളിലേയ്ക്ക് കുറെ സഞ്ചരിച്ചു. വളരെക്കാലത്തിനു ശേഷം ഒരു ഞായറാഴ്‌ച മുഴുവന്‍ ബ്ലോഗില്‍! ഇത്രയും പോസ്റ്റുകള്‍ ഒറ്റയിരുപ്പില്‍ ഇതുവരെ വായിച്ചിട്ടില്ല. പരിചയമുള്ളവരും ഇല്ലാത്തവരുമായ ഒട്ടേറെ ബ്ലോഗര്‍മാരുടെ ബ്ലോഗുകളിലൂടെ ഒരു മാരത്തണ്‍. ഒട്ടുമിയ്ക്ക ബ്ലോഗുകളിലും കമന്റിപ്പോന്നു. കീമാനാണുപയോഗിയ്ക്കുന്നത്. പലര്‍ക്കും വേഡ്‌വെരി ഫാഷനായതിനാല്‍ രണ്ടുവട്ടം ശ്രമിച്ചിട്ടും കഴിയാത്തത് ഉപേക്ഷിച്ചു പോന്നു. ഏതെങ്കിലും ബ്ലോഗില്‍ പോയാല്‍ ഹാജരുവയ്ക്കുന്ന ശീലത്തിന് ഇങ്ങനെ ചിലപ്പോഴൊക്കെ തടസ്സം വരുന്നു.

കറക്കത്തിനിടയില്‍ Pyari singh ന്റെ ബ്ലോഗിലെത്തി. എഴുതുന്ന രീതി വല്ലാതെ ആകര്‍ഷിച്ചു. പക്ഷേ ഈ പോസ്റ്റ് ഇടാനുണ്ടായ കാരണം മറ്റൊന്നാണ്. മുല്ലപ്പെരിയാര്‍ സംബന്ധിയായ പോസ്റ്റുകളിലൂടെ കറങ്ങുന്നതിനിടയില്‍ അവിചാരിതമായി ഒരു ബ്ലോഗിലെത്തി. പാലക്കാട് പറളി സ്വദേശിയായ റിട്ടേര്‍ഡ് കറണ്ടാപ്പീസ് ഉദ്യോഗസ്ഥനായ കേരളദാസനുണ്ണി (പാലക്കാട്ടേട്ടന്‍) എന്നു ബ്ലോഗറുടെ ഓര്‍മ്മത്തെറ്റുപോലെ എന്നബ്ലോഗില്‍.

നാടന്‍ പശ്ചാത്തലത്തില്‍ വളരെ മനോഹരമായ നോവല്‍ അവിടെക്കണ്ടു. മുപ്പത്തിഒന്ന് അദ്ധ്യായങ്ങള്‍ ആയിരിയ്ക്കുന്നു. തുടരനായതിനാലാവണം അധികം വിസിറ്റേഴ്‌സ് ഇല്ലെന്നു തോന്നുന്നു. പല പോസ്റ്റുകള്‍ക്കും കമന്റുമില്ല. പക്ഷേ ഒന്നിനൊന്നു മികച്ച അദ്ധ്യായങ്ങളുമായി ഒരു നല്ല നോവല്‍ ബ്ലോഗായി അതു മാറിയിരിയ്ക്കുന്നു എന്നതില്‍ സംശയമില്ല. അനുയോജ്യമായ ടെമ്പ്ലേറ്റുകൂടിയായപ്പോള്‍ നോവല്‍ മാത്രമല്ല ബ്ലോഗും മനോഹരം.

എന്റെ കാഴ്ച്ചപ്പാടാണു പറഞ്ഞത്. നിങ്ങളുടെ അഭിപ്രായം എങ്ങിനെയെന്നറിയില്ല. ഒച്ചയും വിളിയുമൊന്നുമില്ലാതെ നല്ലനിലയില്‍ മുന്നേറുന്ന ബ്ലോഗുകള്‍ ശ്രദ്ധിയ്ക്കപ്പെടണമെന്ന ഉദ്ദേശം മാത്രമേ ഉള്ളൂ. നോവലിന്റെ ലോകത്ത് ഇതു ശ്രദ്ധിയ്ക്കപ്പെടുമെന്ന വിശ്വാസത്തോടെ അദ്ദേഹത്തിന്റെ അനുവാദമില്ലാതെയാണിതു കുറിയ്ക്കുന്നത്. അദ്ദേഹത്തെയാകട്ടെ ഞാന്‍ അറിയുകയുമില്ല. അതുകൊണ്ട് എന്റെ ഫോണ്‍ശല്യം അദ്ദേഹം അനുഭവിച്ചിട്ടുമില്ല (ഭാഗ്യവാന്‍).അദ്ദേഹത്തിന്റെ നോവലിലെ ചിലവരികള്‍താഴെ...

“വീട്ടിലെത്തുമ്പോള്‍ ഉമ്മറ മുറ്റത്ത് രണ്ട് കാറുകള്‍ കിടക്കുന്നു. വേലായുധന്‍ കുട്ടി വാങ്ങിയ കാറ് ഷെഡ്ഡില്‍ ആണ്. ഇത് വല്ല വിരുന്നുകാരുടേയും ആവും. ആരാ,എവിടുന്നാ എന്നൊന്നും ആരും തന്നോട് പറയാറില്ല. അതൊന്നും തനിക്ക് ഒട്ട് അറിയുകയും വേണ്ടാ. വണ്ടിപ്പുര നിന്ന സ്ഥലത്താണ്. കാറ് നില്‍ക്കാന്‍ പുര പണിതത്. അച്ഛന്‍റെ കാലത്ത് പണിത വണ്ടിപ്പുരയാണ്. പൊളിക്കരുത് എന്ന് നൂറ് പ്രാവശ്യം പറഞ്ഞതാണ്. കേട്ടില്ല. ഒക്കെ സ്വന്തം അഭിപ്രായം പോലെ ചെയ്യട്ടെ. നല്ല ഒന്നാന്തരം പത്തായപ്പുര ഉണ്ടായിരുന്നത് പൊളിച്ച് കളഞ്ഞിട്ട് വാര്‍പ്പ് കെട്ടിടം ആക്കി. ഇപ്പോള്‍ വേനല്‍കാലത്ത് ചുട്ടിട്ട് അതിനകത്ത് മനുഷ്യന്‍ കിടക്കില്ല. ഒരു ദിവസം പോലും താന്‍ അതില്‍ കിടന്നിട്ടില്ല. മഴയായാലും വേനലായാലും വണ്ടിപ്പുരയിലാണ് കിടപ്പ്.”

വളരനല്ലരീതിയില്‍ ഇനിയും ഏറെക്കാലം എഴുതാന്‍ അദ്ദേഹത്തിനു സാധിയ്ക്കട്ടെയെന്നാശംസിയ്ക്കുന്നു. അദ്ദേഹത്തിന്റെ ബ്ലോഗ് ഇവിടെയുണ്ട്.

Friday

നിലവിളിച്ചുകൊണ്ടിരിയ്ക്കാതെ പടയ്ക്കിറങ്ങൂ...


കടത്തുതോണി മുങ്ങി എട്ടു കുരുന്നുകളുടെ ജീവന്‍ ബലിനല്‍കിയതിനു ശേഷമാണ് കടവില്‍ പാലം വേണമെന്ന് അധികൃതര്‍ക്കു തോന്നിയത്. ബോട്ടുമുങ്ങി വിനോദ സഞ്ചാരികള്‍ക്കു ജീവാപായമുണ്ടായപ്പോഴാണ് ആ കാര്യത്തിലും ഒരി ചിന്തയ്ക്ക് അധികൃതര്‍ തയ്യാറായത്. ഇങ്ങനെ ഏതു വിധത്തില്‍ ചിന്തിയ്ക്കേണ്ടവര്‍ ചിന്തിച്ചാലും അതെല്ലാം ചിതയിലെ തീയണയും വരെ മാത്രമേ നിലനില്‍ക്കുന്നുള്ളൂ എന്നതാണു ഖേദകരം. ദുരന്തങ്ങള്‍ ഒന്നിനുപിറകേ എത്തുമ്പോള്‍ അതില്‍പ്പെട്ടു ജീവന്‍ പൊലിയുന്നവര്‍ക്കും ബന്ധുക്കള്‍ക്കും മാത്രമാണു നഷ്ടം. മാധ്യമങ്ങള്‍ക്കു കുറച്ചു നാളത്തേയ്ക്കു ചാകര. മരണപ്പെട്ടവരുടെ എണ്ണം പെരുപ്പിച്ചു കാണിയ്ക്കുന്നതില്‍ മത്സരം. വാത്തകള്‍ ജനങ്ങളിലെത്തിയ്ക്കുന്നതിലല്ല മറ്റു മാധ്യമങ്ങളെക്കാള്‍ ജനപ്രീതി നേടുകമാത്രമാണു ലക്ഷ്യം.

നാളെ മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാലും ഇതുതന്നെയാകും സ്ഥിതി.കേരളത്തിലെ കുറച്ചു ജില്ലകള്‍ അപ്രത്യക്ഷമാവും. മറ്റുജില്ലകളിലുമുണ്ടാവുമല്ലോ സാധാരണക്കാര്‍. അവര്‍ മാത്രം ദു:ഖിയ്ക്കും. മാധ്യമലോകത്ത് ഏറ്റവും വലിയ ചാകര ലഭ്യമാവും. അതുകൊണ്ടുണ്ടായ നഷ്ടം അളക്കാന്‍ ആളുണ്ടാവും. പുതിയ അണകെട്ടാനും തമിഴ്നാടിനു വെള്ളമെത്തിയ്ക്കാനും വൈകാതെ നമ്മളും ശ്രമിയ്ക്കും. തനിയ്ക്കിരിയ്ക്കാന്‍ ഇരിയ്ക്കുന്നിടം തുടയ്ക്കുന്ന ശീലം നമുക്കില്ലല്ലോ.

മുല്ലപ്പെരിയാര്‍ അണക്കെട്ട് പുതുക്കിപ്പണിയാന്‍ വേണ്ടവിധത്തില്‍ ഒന്നൊച്ചയുണ്ടാക്കാന്‍ എന്താണു നാം ശ്രമിയ്ക്കാത്തത്? തമിഴ്‌നാടിനു വെള്ളം കൊടുക്കില്ലെന്നാരും പറഞ്ഞില്ല. വെള്ളക്കരം(!) കൂട്ടണമെന്നാരും പറഞ്ഞില്ല. കേരലത്തിലെ ഒരു വലിയ ഭൂപ്രദേശത്തെയാകെ രക്ഷപ്പെടുത്താന്‍ ഒന്നുപുതുക്കിപ്പണിയണമെന്നു പറയുന്നു. അതത്ര വലിയ അപരാധമാണോ? കേരളത്തിലെ ജനങ്ങള്‍ എന്തു നോക്കിയിരിയ്ക്കുകയാണ്. ഒരു വലിയ ഭീകര വിപത്ത് പടിവാതിലില്‍
നില്‍ക്കുമ്പോള്‍ വരട്ടെ നേരിടാമെന്നാണോ?

കേരളസംസ്ഥാനം രൂപം കൊള്ളുന്നതിന് എത്രയോകാലം മുമ്പുണ്ടാക്കിയ കരാറാണോ പ്രശ്നം? കേരളവുമായി തമിഴ്‌നാട് കരാറുണ്ടാക്കിയിട്ടുണ്ടോ. ഇല്ലെന്നാണ് എനിയ്ക്കു തോന്നിയിട്ടുള്ളത്. പണ്ടു സായിപ്പുണ്ടാക്കിയ കരാറിന് ഇന്നെന്തു പ്രസക്തി? അന്നൊക്കെ സായിപ്പുണ്ടാക്കിയതെല്ലാം ഇന്നെവിടെ സ്ഥിതിചെയ്യുന്നുവോ അവര്‍ക്കു സ്വന്തം. ഇവിടെ മാത്രം എന്താണാവോ പ്രശ്നം? 1789ല്‍ കൂടിയാലോചിച്ച്, 1882ല്‍ തീരുമാനിച്ച്, 1887ല്‍ പണിയാരംഭിച്ച്, 1895ല്‍ പൂര്‍ത്തിയാക്കിയ അണക്കെട്ടിന് ആകെ ചെലവ് 65ലക്ഷം രൂപ. 1886ല്‍ ഏക്കറിന് 5രൂപവച്ച് വര്‍ഷം തോറും കേരളത്തിന്. അണക്കെട്ടിന്റെ ആയുസ് നിശ്ചയിച്ചത് 50 വര്‍ഷത്തേയ്ക്ക്. പാട്ടക്കരാര്‍ ഉറപ്പിച്ചത് 999 വര്‍ഷത്തേയ്ക്ക്.

കാലം മാറുമ്പോള്‍ രൂപയുടെ മൂല്യവും മാറുമെന്ന് അന്നത്തെ പൊട്ടന്മാര്‍ക്കറിയില്ലായിരുന്നോ? അണെക്കെട്ടിന് 50 വര്‍ഷത്തെ ആയുസ്സേ ഉള്ളെന്നു വിലയിരുത്തിയപ്പോള്‍ 999 വര്‍ഷത്തെ പാട്ടക്കരാര്‍ ഉറപ്പിയ്ക്കുമ്പോള്‍ ഇക്കലമത്രയും വെള്ളം കെട്ടി നിര്‍ത്താന്‍ അണക്കെട്ട് പുതുക്കിപ്പണിയേണ്ടി വരുമെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. ഇപ്പൊ അതിനു ബലക്ഷയമുണ്ടെന്നതും എല്ലാര്‍ക്കും അറിയാവുന്നതാണ്. പുതുക്കിപ്പണി വേണ്ടെന്നു തമിഴ്‌നാടു പറയുന്നെങ്കില്‍ അതവരുടെ രാഷ്ട്രീയ മുതലെടുപ്പു മാത്രമാണ്. തമിഴ്‌മക്കളുടെ ജീവിതത്തിനു പ്രശ്നമുണ്ടാകുമെന്ന് അവര്‍ ചിന്തിയ്ക്കുന്നെങ്കില്‍ മലയാളമക്കള്‍ക്കു ജീവനുണ്ടെന്നും അവര്‍ ചിന്തിയ്ക്കണമല്ലോ.

അണക്കെട്ടു പുതുക്കിപ്പണിയേണ്ടത് നമ്മുടെ ആവശ്യമാണ്. കാരണം നഷ്ടപ്പെടുന്നത് നമ്മുടെ ജീവനും ദേശവുമാണ്. മറ്റുള്ളവരുടെ അനുമതിയ്ക്കു കാത്തു നില്‍ക്കുന്നതെന്തിന്. കേരളത്തില്‍ ജനങ്ങള്‍ ആവശ്യമില്ലെങ്കില്‍ ആ ജനങ്ങള്‍ക്കെന്തിനു പാര്‍ട്ടികളും ജനപ്രതിനിധികളും? രാഷ്ട്രീയം വെടിഞ്ഞ് തല്‍ക്കാലം കൊടിയൊക്കെ ഒന്നു താഴെവച്ച് ഒറ്റക്കെട്ടായിനിന്ന് കേരളമൊന്നാകെ ശബ്ദിച്ചാല്‍ അതിനുവേണ്ടി മരിയ്ക്കാനും തയ്യാറായാല്‍ ഇവിടെ എല്ലാം നടക്കും. മുല്ലപ്പെരിയാറിനു വേണ്ടി നാമോരോരുത്തരും മുഴക്കുന്ന ശബ്ദം എത്ര വലുതാണെന്നു നാം തിരിച്ചറിയണം. എന്തെങ്കിലും സംഭവിച്ചിട്ട് കുറച്ചു നാളത്തേയ്ക്ക് ആഘോഷിയ്ക്കാനാണ് പലര്‍ക്കും താത്പര്യം. നാമതു തിരിച്ചറിയണം.

തേക്കടിയില്‍ ബോട്ടുമുങ്ങിയപ്പോള്‍ കുറച്ചു ദിവസം അതായിരുന്നു ആഘോഷം. അതുപോലെ എല്ലാം. നാളെ മുല്ലപ്പെരിയാറെങ്കിലും അത്തരം വാര്‍ത്തയായി ഒടുങ്ങാതിരിയ്ക്കാന്‍ നാം കര്‍മ്മനിരതരാകേണ്ടതുണ്ട്. യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ ഇന്നു നാം ഒരുമിച്ചു നിന്നില്ലെങ്കില്‍ നാളെ നമുക്കു വരാനുള്ളത് കൊടിയ വിപത്ത്. ഇവിടെ ഒന്നും ഒന്നിനും തടസ്സമല്ല, ഒരുമയില്ലായ്മ മാത്രമാണു തടസ്സം. അതു തിരിച്ചറിഞ്ഞ് നമുക്കൊത്തൊരുമിച്ചു ശബ്ദിയ്ക്കാം, ഉച്ചത്തില്‍. അതിനെതിരു നില്‍ക്കുന്നവനെതിരെ പടപൊരുതാം. കാരണം അവര്‍ക്കു മനസ്സിലാവുന്നില്ലെന്നു നടിയ്ക്കുകയാണ്. അവര്‍ ഉറക്കം നടിയ്ക്കുകയാണ്. അവര്‍ക്കങ്ങനെയാകാം. കാരണം നഷ്ടം നമുക്കാണല്ലോ.

Sunday

ബ്ലോഗറാണുപോലും! നാണമില്ലേ അവനങ്ങിനെ പറയാന്‍..?

മൊബൈല്‍ഫോണ്‍ ഇന്ന് വളരെ അത്യാവശ്യമുള്ള സംഗതിയായിരിയ്ക്കുന്നു. അതില്ലാത്ത അവസ്ഥയെക്കുറിച്ച് ഇന്നു ചിന്തിയ്ക്കാന്‍ കൂടി കഴിയുന്നില്ല. സര്‍വ്വോപകാരിയായ ഈ മഹാ സംഭവത്തെ ദുരുപയോഗം ചെയ്യുന്നതും കൂടിയ അളവില്‍ത്തന്നെയാണ്. ബൂലോകത്തെ പ്രഗത്ഭരും പ്രമുഖരും സര്‍വ്വഗുണ സമ്പന്നരുമായ ഒരുകൂട്ടം ബ്ലോഗര്‍മാരും ഈ ദുരുപയോഗത്തിന്റെ രുചി കുറച്ചെങ്കിലും അറിഞ്ഞിട്ടുണ്ട്. അതുപക്ഷേ ബൂലോകത്തു തന്നെ വളരെയേറെ ശല്യക്കാരനായി മാറിയിരിയ്ക്കുന്ന ഒരു ബ്ലോഗറില്‍(?) നിന്നുതന്നെയാണെന്നതാണ് അത്യന്തം ഖേദകരം. ഈ ബ്ലോഗറില്‍ (ഇയാള്‍ ബ്ലോഗറാണോ?) നിന്ന് ഇത്തരം ശല്യങ്ങള്‍ പലവട്ടം നേരിടേണ്ടിവന്ന ചിലരുടെ അനുഭവങ്ങള്‍ ചെറിയ അളവിലെങ്കിലും പറഞ്ഞില്ലെങ്കില്‍ ശരിയാവില്ലെന്നതിനാല്‍ എഴുതിപ്പോയതാണ് ക്ഷമിയ്ക്കുക...

ബ്ലോഗര്‍ മുഹമ്മദുകുട്ടിക്ക പറയുന്നതു ശ്രദ്ധിയ്ക്കൂ..,
“സത്യത്തില്‍ ആദ്യമൊക്കെ സന്തോഷമായിരുന്നു. ഒരു ബ്ലോഗറുമായി ചങ്ങാത്തം കൂടുകയെന്നാല്‍ ഒരു നല്ല കാര്യമായി എനിയ്ക്കു തോന്നിയിരുന്നു. അതിനാല്‍ ആ ചങ്ങായിയുമായി സംസാരിയ്ക്കാറുമുണ്ടായിരുന്നു. പിന്നെപ്പിന്നെ അയാളുടെ ഒലക്കമേലെ വര്‍ത്താനം ഒരു ശല്യമായിത്തീര്‍ന്നപ്പോള്‍ ചെവി ചൂടായി, ഫോണ്‍ ചൂടായി എന്നൊക്കെ ഒഴിവു കഴിവുകള്‍ പറഞ്ഞ് സംസാരം പരമാവധി രണ്ടുമിനുട്ടിലൊതുക്കാന്‍ എനിയ്ക്കു സാധിച്ചു. ഏതായാലും ഇപ്പൊ അയാള്‍ വിളിയ്ക്കാത്തതിനാല്‍ പരമ സുഖം. ..”

അനില്‍@ബ്ലോഗ്,
ഭയങ്കര വിളിയായിരുന്നു, ഒപ്പം നൂറുനൂറു സംശയങ്ങളും ബോറന്‍ ചോദ്യങ്ങളും. സത്യത്തില്‍ ഓഫീസില്‍പ്പോലും ഒരു സ്വസ്ഥതയുണ്ടായിരുന്നില്ല. പക്ഷേ ഞാന്‍ അയാളെ നിരാശപ്പെടുത്തിയിട്ടില്ല. ഇപ്പൊ അങ്ങനെ ശല്യം ചെയ്യുന്നില്ല, അതിനാല്‍ പരമസുഖം.

അരീക്കോടന്‍,
ഇപ്പോഴും അധികം മുടങ്ങാതെ വിളിയ്ക്കുന്നുണ്ട്. എന്നാലും അത്രയധികം ശല്യകാരനാണെന്നു തോന്നിയിട്ടില്ല. ചില സന്ദര്‍ഭങ്ങളില്‍ സംസാരം നീണ്ടു പോകുന്നത് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. ഇപ്പൊ എന്തായാലും വിളി കുറവാണ്.

അരുണ്‍ കായംകുളം,
മുമ്പൊക്കെ മണിയ്ക്കൂറുകണക്കിനു വിളിച്ചു ശല്യപ്പെടുത്തുമായിരുന്നു. പിന്നെപ്പിന്നെ തിരക്കാണ് വര്‍ക്കു കൂടുതലാണ് എന്നൊക്കെ പറഞ്ഞ് തല്‍ക്കാലം ഒഴിവാക്കി. ഇപ്പൊ എന്തായാലും വല്ലപ്പോഴുമേ വിളിയ്ക്കാറുള്ളൂ. അതു ഞാന്‍‌തന്നെ മാനേജുചെയ്യും...

ബെര്‍ളിതോമസ്,
എന്നെയും കുറേ തവണ വിളിച്ചിരുന്നു, ഞാന്‍ മൈന്റു ചെയ്തില്ല. അതുകൊണ്ടുതന്നെ വിളി താനേ നിന്നു.

ചാണക്യന്‍,
ഞാന്‍ പക്ഷേ വിട്ടുകൊടുക്കില്ല, ആശാന്റെ മൊബൈലിലെ കാശു തീരുമ്പൊ താനെ നിറുത്തിക്കൊള്ളുമെന്നു കരുതും. വെറുതേ കേട്ടുനില്‍ക്കുന്നതിനു ടാക്സു കൊടുക്കണ്ടല്ലോ... ഇങ്ങോട്ടു കിട്ടുന്ന ബഢായിയ്ക്കു ഉരുളയ്ക്കുപ്പേരികണക്കു ഞാന്‍ മറുപടി കൊടുത്തിട്ടുണ്ട്. എന്നാലും ചില സമയത്തു വിളിച്ചു ശല്യപ്പെടുത്തിയിട്ടുണ്ടെന്നു പറയാതിരിയ്ക്കാന്‍ വയ്യ.

ഏറനാടന്‍,

ഇച്ചങ്ങായി ഗള്‍ഫുക്കു വിളിച്ചുവരെ ശല്യപ്പെടുത്തിയിരുന്നു. വിളിച്ചാല്‍ പിന്നെ നിറുത്താത്തതിനാല്‍ പലപ്പോഴും അയാളുടെ കാള്‍ ഞാന്‍ അറ്റന്റു ചെയ്യാതിരുന്നിരുന്നു.

ഫൈസല്‍ കൊണ്ടോട്ടി,
നേരിട്ടു കണ്ടപ്പൊ നല്ലതു നാലു പറഞ്ഞു, അതില്‍പ്പിന്നെ പരമസുഖം, ഒരു ശല്യവുമില്ല. അതിനുമുന്‍പ് ഫോണ്‍ ഓണാക്കാന്‍പോലും വയ്യാത്ത അവസ്ഥയിലായിരുന്നു.

കാപ്പിലാന്‍,
സത്യത്തില്‍ ഇത്രയും വലിയ ഒരു ബോറനെ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല. സത്യത്തില്‍ ഇവനെയൊക്കെ ബ്ലോഗാന്‍ അനുവദിയ്ക്കുന്നവരെ ചന്തിയില്‍ കുറ്റിച്ചൂലില്‍ ചാണകം മുക്കിയടിയ്ക്കണം..!

മാണിക്യം,

ക്യാനഡയില്‍ പോലും എനിയ്ക്കു സ്വൈര്യം അയാള്‍ തന്നില്ല. മൊബൈല്‍നമ്പര്‍ കൊടുത്തു കുടുങ്ങിപ്പോയതാണ്. എന്തു കഷ്ടമാണെന്നോ, അരമുക്കാല്‍ മണിയ്ക്കൂറു നേരം സ്വസ്ഥതയുണ്ടാവില്ല... ഇപ്പൊ നാട്ടിലും ഒരു സ്വസ്ഥതയില്ല.

മുള്ളൂക്കാരന്‍,
എനിയ്ക്കിതു നേരത്തേ അറിയാവുന്നതുകൊണ്ട് കുടുങ്ങീല.... ഞാന്‍ ഫോണെടുക്കലു നിര്‍ത്തി.

നാട്ടുകാരന്‍,
ഒരുപക്ഷേ ഞാനായിരിയ്ക്കും ഏറ്റവും ബുദ്ധിമുട്ടിയത്. റോമിംഗില്‍പ്പോലും എനിയ്ക്കു സ്വസ്ഥത തന്നില്ല. നേരിട്ട് ഇനിക്കണ്ടാല്‍ ശരിയാക്കിക്കൊടുക്കുന്നുണ്ട്.... വേറേ ഫോണ്‍ വരുന്നുണ്ടന്നു പറഞ്ഞു തടിയൂരാറാണു പതിവ്, നിങ്ങള്‍ക്കും ഇതു പരീക്ഷിവുന്നതാണ്‍...

പാവത്താന്‍,
ഞാനൊരു പാവമായതിനാല്‍ അയാളെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. അയാളെ മുക്കാലിയില്‍ കെട്ടിത്തൂക്കി മുളകരച്ചു പുരട്ടുന്നതിനിന്നു ഞാന്‍ സാക്ഷിയാകാം...
ഹല്ലപിന്നെ...

തബാറക് റഹ്മാന്‍
ഇങ്ങോട്ടു പൊട്ടിയ്ക്കുന്നതിന്റെ ഡബിള്‍ പൊട്ടിച്ചുകൊടുക്കും, പുതിയ ആളായതുകൊണ്ട് തല്‍ക്കാലം വിവാദത്തിനില്ല.

വാഴക്കോടന്‍,
ഇത് എന്നോ എഴുതേണ്ടതായിരുന്നു...! ഇതിവിടെ എഴുതാന്‍ കഴിഞ്ഞതു മഹാ ഭാഗ്യം ! ഏതായാലും ബൂലോകത്തു നിന്നും ഇയാളെ കെട്ടുകെട്ടിയ്ക്കേണ സമയം അതിക്രമിച്ചു എന്നേ എനിയ്ക്കു പറയാനുള്ളൂ....

ഷെറീഫ് കൊട്ടാരക്കര
ഞാനേതായാലും നമ്പരു കൊടുത്തില്ല. പക്ഷേ ചാറ്റു മെഷീന്‍ എനിയ്ക്കു തുറക്കാന്‍ ധൈര്യമില്ലെന്നതു സത്യം..

കണ്ടില്ലേ ബ്ലോഗര്‍മാരുടെ അഭിപ്രായങ്ങള്‍ ഇവയൊക്കെയാണ്. ആ മാന്യന്‍ ഇനി ബൂലോകത്തു തുടരണോ വേണ്ടയോ എന്നു നിങ്ങള്‍ തീരുമാനിയ്ക്കൂ... പറ്റുമെങ്കില്‍ പാവത്താന്‍ പറഞ്ഞ പോലെ മുക്കാലിയില്‍ കെട്ടി മുളകരച്ചു പുരട്ടൂ. ഏതായാലും ഇതൊക്കെ സഹിയ്ക്കുന്നതിന് ഒരതിരുണ്ട്... ഈ ലിസ്റ്റില്‍ വരാത്തവര്‍ ഒരുപാടുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവരൊക്കെ അഭിപ്രായം പറയാതിരിയ്ക്കില്ല...

എന്തു പേര്‍ വിളിയ്ക്കണം...?

ബ്ലോഗര്‍ മുഹമ്മദുകുട്ടിക്ക എനിയ്ക്കു ഫോര്‍‌വേഡ് ചെയ്ത മെയിലില്‍ ഉള്ള ചിത്രങ്ങളാണ് താഴെ ചേര്‍ക്കുന്നത്. പലര്‍ക്കും ഇതു കിട്ടിയിട്ടുണ്ടാവും. കുറച്ചു സങ്കടകരവും ക്രൂരവുമെന്നു തോന്നിയതിനാല്‍ ഫോര്‍‌വ്വേഡു ചെയ്തുകിട്ടിയ മെയിലിലെ വിവരങ്ങള്‍ അതുപോലെ തന്നെ ഇവിടെയും കൊടുക്കുന്നു.

Why is the European Union so quiet about this ? Where is Green Peace, who make so much noise in other countries....? This happens only in uncivilsed Denmark .





















DENMARK: WHAT A SHAME, A SAD SCENE. THIS MAIL HAS TO BE CIRCULATED. THERE IS NO WORSE BEAST THAN MAN!!!!

While it may seem incredible, even today this custom continues, in Dantesque, - in the Faroe Islands, ( Denmark ) . A country supposedly 'civilized' and an EU country at that. For many people this attack to life is unknown– a custom to 'show' entering adulthood. It is absolutely atrocious. No one does anything to prevent this barbarism being committed against the Calderon, an intelligent dolphin that is placid and approaches humans out of friendliness. Make this atrocity known and hopefully stopped.


(-------Original Message------- From: anwar_pm@yahoo.com, Anwar, Date: 11/15/2009 3:14:54 AM, Subject: This is horrific)

ഇതു കണ്ടപ്പോള്‍ വല്ലാതെ തോന്നി, നിങ്ങള്‍ക്ക് എന്താണു തോന്നുന്നത്..?

Saturday

കാശില്ലാത്തവര്‍ക്കു വേണ്ടി...

പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍
ഇവയില്‍ ഒന്നുകൊണ്ടു ബുദ്ധിമുട്ടാത്തവര്‍ ചുരുക്കം
നമ്മുടെ ജീവിത രീതികൊണ്ട് വിശിഷ്യാ ഭക്ഷണ രീതികൊണ്ട് നാം നേടി പരിപാലിച്ചുപോരുന്ന വി ഐ പികളില്‍ ചിലര്‍ മാത്രമാണിവര്‍. ഇവയെയും മറ്റു ചില ചില്ലറ അസുഖങ്ങളേയും ഭക്ഷണ രീതികൊണ്ടുതന്നെ മാറ്റിയെടുക്കാന്‍ ചില നുറുങ്ങു വിദ്യകളാണ് ഈ പോസ്റ്റില്‍.

പ്രഷര്‍

കാന്താരിമുളക് ഒന്നാംതരം ഔഷധമാണ് പ്രഷറിന്. കാന്താരിമുളകു ചമ്മന്തി അല്ലെങ്കില്‍ കാന്താരിയും ഉള്ളിയും പുളിയുമൊക്കെ ചേര്‍ത്ത് ഉടച്ചുണ്ടാക്കുന്ന തൊടുകറി മുതലായവ കഞ്ഞിയ്ക്കും ചോറിനും പുഴുങ്ങിയ കപ്പയ്ക്കും ചക്കയ്ക്കുമൊക്കെ തൊട്ടുകൂട്ടാന്‍ ഉപയോഗിയ്ക്കുന്നവരെ ശ്രദ്ധിച്ചാല്‍ 98% പേരും പ്രഷറില്‍നിന്നു മുക്തരാണെന്നു കാണാം. ബാക്കി രണ്ടു ശതമാനം സാധാരണ കാരണങ്ങളില്‍നിന്നു വ്യത്യസ്ഥമായി പ്രഷര്‍ വ്യതിയാനം അനുഭവിയ്ക്കുന്നവരായിരിയ്ക്കും, ഉദാഹരണത്തിനു ഗര്‍ഭിണികള്‍. അവര്‍ക്കാകട്ടെ കാന്താരിമുളകു പ്രശ്നകാരിയുമാവാം.

ഷുഗര്‍


ഇതിനുള്ള പൊടിക്കൈ മരുന്ന് മറ്റൊരു പോസ്റ്റില്‍ പറഞ്ഞിരുന്നതാണ്. എന്നാലും ഇതിലും ഒന്നു കുറിയ്ക്കുന്നു. നല്ല കൊഴുപ്പുള്ള വെണ്ടക്കായ (ladies finger) ഏറിയാല്‍ മൂന്നെണ്ണം ഒരു സെന്റീമീറ്ററില്‍ കുറഞ്ഞ നീളത്തില്‍ വട്ടത്തിലരിഞ്ഞ് ഒരു ഗ്ലാസ് നല്ല പച്ചവെള്ളത്തില്‍ ഇട്ട് വയ്ക്കുക. രാത്രി ഉറങ്ങുന്നതിനു മുമ്പ് ഇതു ചെയ്യുനതാണ് ഉത്തമം. രാവിലെ ആദ്യ ഭക്ഷണമായി വെണ്ടക്കായ ഒഴിവാക്കി വെള്ളം മാത്രം കുടിച്ചാല്‍ ഷുഗര്‍ കുറയാന്‍ വളരെ നന്ന്. ചിലര്‍ക്ക് ഷുഗര്‍ പെട്ടെന്നു കുറയുന്നതിനാല്‍ അക്കൂട്ടര്‍ നാലോ അഞ്ചോ ദിവസം മാത്രം ഉപയോഗിച്ച ശേഷം അല്‍പ്പം ഇടവേള കൊടുക്കണം. വെണ്ടക്കായ ഉപ്പേരി (മെഴുകു വരട്ടി) പതിവായി ഉപയോഗിയ്ക്കുന്നവരില്‍ ഷുഗര്‍ പ്രോബ്ലം സാധാരണ കാണാറില്ല.

കൊളസ്ട്രോള്‍

പലരുടെയും വീട്ടുമുട്ടത്തു ധാരാളം കാണുന്നതും അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുകയും ചെയ്യുന്ന പുളിഞ്ചിക്കായ (ഇലിമ്പിപ്പുളി, ഓര്‍ക്കാപ്പുളി) കൊളസ്ട്രോളിന് ഒന്നാം തരം ഔഷധമാണ്. ദിവസം ഒരു പച്ചക്കായ വീതം ഇരുപതു ദിവസം സ്ഥിരമായി കൃത്യസമയത്തു കഴിച്ചാല്‍ കൊളസ്ട്രോളിനു കുറവുണ്ടാകും. പുളിഞ്ചിക്കായ അച്ചാര്‍ സ്ഥിരം ഉപയോഗിയ്ക്കുന്നവരില്‍ സാധാരണ ഈ അസുഖം കാണാറില്ല. ഇനിയെങ്കിലും വീട്ടുമുട്ടത്തു കുലച്ചുമറിഞ്ഞു കിടക്കുന്ന പുളിഞ്ചിക്കായ കേടുവരുത്തിക്കളയാതെ അച്ചാറിട്ടു സൂക്ഷിയ്ക്കൂ. മീന്‍‌കറി പാചകം ചെയ്യുമ്പോള്‍ രണ്ടുമൂന്നെണ്ണം നെടുകെ കീറിയിട്ടാല്‍ കൊളസ്ട്രോളിനു കുറവും കറിയ്ക്കു രുചിയുമുണ്ടാകും. പോട്ടം ബ്ടെണ്ട്. ബ്ടന്നടിച്ചു മാറ്റിയതാ..

തലവേദന

പിടുത്തംവിട്ട തലവേദനയ്ക്ക് കുറവുണ്ടാകാന്‍ ബാം അന്വേഷിച്ചു കിട്ടിയില്ലെങ്കില്‍ പറമ്പിലിറങ്ങി ഒരുമൂടു തുമ്പച്ചെടി പിഴുതെടുത്ത് അല്‍പ്പം പച്ചക്കടുകും ചേര്‍ത്ത് നന്നായി അരച്ചു പുരട്ടൂ. പതിനഞ്ചു മിനുട്ടില്‍ കൂടുതല്‍ ഇടരുതെന്നു മാത്രം. കൂടുതലായാല്‍ ബാമിനെക്കാള്‍ ഭീകരനാകും, ചിലപ്പോള്‍ പൊള്ളിയേക്കാം.

പനി

പന്ത്രണ്ടു മണിയ്ക്കൂറെങ്കിലും വെള്ളത്തിലിട്ടു വച്ചു മുളപ്പിച്ച ചെറുപയര്‍ പുഴുങ്ങിക്കഴിയ്ക്കാം, വയറും നിറയും പനിയും മാറും. ഇനി അങ്ങനെ തിന്നാന്‍ ബുദ്ധിമുട്ടാണെങ്കില്‍ അല്‍പ്പം തേങ്ങയും പഞ്ചസാരയും ചേര്‍ത്തു കഴിയ്ക്കാം, ചായയ്ക്കു കടിയുമാകും. പനിയുള്ളപ്പോള്‍ അതിനുള്ള മരുന്നായും അല്ലാത്തപ്പോള്‍ ഭക്ഷണമായും ചെറുപയര്‍ മാറുമെന്നര്‍ത്ഥം.

ചുമ, കഫക്കെട്ട്

ചൂടുകഞ്ഞി പ്ലാവില കുമ്പിള്‍‌കോട്ടി കോരിക്കുടിയ്ക്കുക, സ്പൂണ്‍ ഒഴിവാക്കുക. ചെറുപയര്‍ കൂടി ചേര്‍ത്ത കഞ്ഞിയാണെങ്കില്‍ ബഹുകേമം, പനികൂടി കുറയും. പ്ലാവില പച്ച തെങ്ങോലയുടെ ഈര്‍ക്കില്‍ ഉപയോഗിച്ച് കുമ്പിള്‍ കോട്ടി കഞ്ഞികുടിച്ചിരുന്ന കാലത്ത് ചുമയും കഫക്കെട്ടും അന്യമായിരുന്നെന്ന കാര്യം ഓര്‍മ്മ വരുന്നുണ്ടോ?

ജലദോഷം

ചോറുതിന്നുന്നവര്‍ ചെറുചൂടോടെ തിന്നുക. അല്‍പ്പം സവാള (വലിയ ഉള്ളി) വട്ടത്തിലരിഞ്ഞത് അല്ലിയിളക്കി ചോറിന്റെ സൈഡില്‍ത്തന്നെ വയ്ക്കുക. തീറ്റയ്ക്കിടയില്‍ ഈരണ്ട് അല്ലി സവാളകൂടി കഴിയ്ക്കുന്നതു ശീലമാക്കിയാല്‍ ജലദോഷത്തെ അകറ്റി നിര്‍ത്താം.

തല്‍ക്കാലം വടി നിങ്ങളെ ഏല്‍പ്പിയ്ക്കുന്നു. അടി കാര്യമായിട്ടു കിട്ടിയാല്‍ ഇതുപോലെയുള്ള വിവരക്കേടുകള്‍ പ്രതീക്ഷിയ്ക്കാം. ഇതു പാവപ്പെട്ടവന്റെ മരുന്നുകളാണ്. പണ്ട് പാവപ്പെട്ടവനു പ്രഷറും ഷുഗറും കൊളസ്ട്രോളും ഇല്ലാതിരിയ്ക്കുകയും അവ പണക്കാരന്റെ മാത്രം സ്വന്തമായിരിക്കുകയും ചെയ്തതിന്റെ രഹസ്യം ഇതാണ്. രണ്ടുകൂട്ടരുടെയും ഭക്ഷണരീതിയ്ക്ക് അന്നു കാര്യമായ വ്യത്യാസമുണ്ടായിരുന്നു. ഇന്നും നാടന്‍ രീതിയില്‍ ഭക്ഷണം കഴിയ്ക്കുന്നവര്‍ക്ക് മിയ്ക്ക അസുഖങ്ങളും അന്യം തന്നെയാണ്.

Sunday

രണ്ടു താരാട്ടു പാട്ടുകള്‍


ഏതാണ്ട് ഒന്നര വയസ്സു പൂര്‍ത്തിയായപ്പോഴാണ് എനിയ്ക്ക് പിതാവിനെ നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ടതോ മറ്റുള്ളവര്‍ നഷ്ടപ്പെടുത്തിയതോ എന്ന് അറിയില്ല. ഇതു കുറിയ്ക്കുന്ന സമയത്ത് അദ്ദേഹം ജീവനോടെയുണ്ടോയെന്നും... കാണണമെന്ന് ആഗ്രഹത്തോടെ മുതിര്‍ന്നതിനു ശേഷം പോയിട്ടുണ്ട്, കണ്ടിട്ടുണ്ട്. ഏതാണ്ട് പന്ത്രണ്ടുകൊല്ലം മുമ്പാണ് അവസാനം കണ്ടത്. അക്കഥ പിന്നെപ്പറയാം. ഉമ്മയുടെ ബാപ്പ, അതായത് ഉപ്പാപ്പ ഒരു ബാപ്പയുടെ സ്നേഹം കിട്ടാത്തതിന്റെ കുറവു പരിഹരിച്ചിരുന്നു. അക്കാലത്ത് അദ്ദേഹം ഞങ്ങള്‍ ചെറുമക്കളെ തറയില്‍ വച്ചല്ല നോക്കിയിരുന്നത് എന്നു പറയുന്നതാണു ശരി.

വായുവിന്റെ അസുഖം അദ്ദേഹത്തിന് വളരെക്കൂടുതല്‍ ഉണ്ടായിരുന്നതിനാല്‍ അദ്ദേഹം വായു അലിയാര്‍ എന്നാ‍ണ് അറിയപ്പെട്ടിരുന്നത്. അതിന് മരുന്നും അദ്ദേഹം തന്നെ കണ്ടുപിടിച്ചിരുന്നു. അത് എത്രകണ്ടു ഫലപ്രദമായിരുന്നു എന്ന് എനിയ്ക്കറിയില്ല. ചില്ലുകുപ്പിയില്‍ അപ്പക്കാരം (സോഡാപ്പൊടി) വെള്ളമൊഴിച്ചു കുലുക്കി കൂടെക്കൊണ്ടു നടന്നിരുന്നു, ഇടയ്ക്കിടയ്ക്കു ഓരോ കവിള്‍ കുടിയ്ക്കുകയും. എന്റെ ജീവിതത്തെ സ്വാധീനിച്ച എന്റെ കുടുംബത്തിലെ ഏക വ്യക്തിയായിരുന്നു അദ്ദേഹം.

അദ്ദേഹം കുട്ടികളെ പാടിയുറക്കുമായിരുന്ന രണ്ടു താരാട്ടു പാട്ടുകള്‍ പരിചയപ്പെടുത്താനാണ് ഈ പോസ്റ്റിലൂടെ ശ്രമിയ്ക്കുന്നത്. ഏതു മാപ്പിളപ്പാട്ടിന്റെയും ഈണത്തിലും ഈ പാട്ടുകള്‍ പാടാന്‍ കഴിയും. ബൂലോകത്തു വന്നതിനു ശേഷം ആദ്യമായി മീറ്റിയ ചെറായിയില്‍ എന്റെ ബൂലോക സുഹൃത്തുക്കളില്‍ ചിലരെങ്കിലും ഈ പാട്ടുകളിലൊന്നു കേട്ടിട്ടുണ്ടാവും. കൊട്ടോട്ടി സൂപ്പര്‍ ജൂനിയറിന്റെ കരച്ചിലടക്കാന്‍ ഞാന്‍ പാടിയതു കേട്ട് അവര്‍ മൂക്കത്തു വിരല്‍ വച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇന്ന് ഈപാട്ടുകള്‍ എനിയ്ക്കു മാത്രമേ അറിയാവൂ എന്നാണു തോന്നുന്നത്. പതിമൂന്നുകാരന്‍ മുഹമ്മദ് അസ്ലവും ആറുവയസ്സുകാരന്‍ മുസ്ഫറുല്‍ ഇസ്ലാമും കേട്ടു വളര്‍ന്നതും, ഇപ്പോള്‍ ആറുമാസക്കാരന്‍ മുര്‍ഷിദ് ആലം കേട്ടുറങ്ങുന്നതും ഈ താരാട്ടു പാട്ടുകള്‍ മാത്രമാണ്. നിങ്ങള്‍ക്കിഷ്ടമുള്ള താളത്തിലും രാഗത്തിലും ഇവപാടിനോക്കൂ...

ചായക്കടക്കാരോ
ചായ ഒന്നു തായോ
തിന്നാനൊന്നും വേണ്ടേ
ഓഹോ ഓഹോ ഓഹോ

ഇതായിരുന്നു ചെറായി താരാട്ടു പാട്ട്. അടുത്തതു താഴെ...

പാട്ടു പാടെടാ പണ്ടാരാ
എങ്ങനെ പാടണം വീട്ടിലമ്മോ
കാശിയ്ക്കു പോയവന്‍ വരാതെ പോണേ
അങ്ങനെ പാടെടാ പണ്ടാരാ...

രണ്ടാമതെഴുതിയ പാട്ട് മിയ്ക്കവാറും എല്ലാ പാട്ടിന്റെ രീതിയിലും ഞാന്‍ പാടാറുണ്ട്. സത്യത്തില്‍ എന്റെ ഉപ്പുപ്പായുടെ ഓര്‍മ്മ എന്നില്‍ മായാതെ നിര്‍ത്തുന്നത് ഈ പാട്ടുകള്‍ മാത്രമാണെന്നു പറയാം. ഇത് പാട്ടുകളാണോ എന്നും ആരാണ് ഇവ എഴുതിയതെന്നും എനിയ്ക്കറിയില്ല. ഇവ രണ്ടും പാടാത്ത ഒരു ദിവസവും എന്റെ ജീവിതത്തിലില്ല.

Saturday

പഴശ്ശിരാജയും യഥാര്‍ത്ഥ വസ്തുതകളും...


ചരിത്രത്തെ എത്രത്തോളം വളച്ചൊടിയ്ക്കാം..?

യഥാര്‍ത്ഥ ചരിത്രത്തെ വളച്ചൊടിച്ച് സൌകര്യം‌പോലെ കൂട്ടിച്ചേര്‍ത്ത് തോന്നുംപടി സിനിമകളിലും പുസ്തകങ്ങളിലും ആവിഷ്കരിയ്ക്കുന്നത് നടാടെയല്ല. നീതിനന്മകള്‍ക്കെതിരെ നിന്നവരെ അവയുടെ കാവലാളുകളായും നേരേതിരിച്ചും അവതരിപ്പിയ്ക്കപ്പെട്ട സന്ദര്‍ഭങ്ങള്‍ ധാരാളമുണ്ട്. ഇത്തരത്തില്‍ ചരിത്രത്തെ വളച്ചൊടിച്ച് എത്രത്തോളം വികലമാക്കാമെന്നതിന് അവസാനം വന്ന ഉദാഹരണമാണ് പഴശ്ശിരാജാ എന്ന സിനിമ. സിനിമാക്കഥ ഇങ്ങനെ...

“ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതിന് നൂറ്റിഅന്‍പതോളം വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്രിട്ടീഷുകാരെ എതിര്‍ത്ത ആദ്യകാല സ്വാതന്ത്ര്യ സമര പങ്കാളികളില്‍ ഒരാളായിരുന്നു പഴശ്ശിരാജാ. ബ്രിട്ടീഷ് പട്ടാളത്തെ അദ്ദേഹം പതിനഞ്ചു വര്‍ഷക്കാലം വാള്‍മുനയില്‍ നിര്‍ത്തുകയും അവര്‍ ഏര്‍പ്പെടുത്തിയ നികുതി വ്യവസ്ഥയെ എതിര്‍ത്തു യുദ്ധംപ്രഖ്യാപിയ്ക്കുകയും ചെയ്തു...”

ബ്രിട്ടീഷുകാര്‍ക്കുവേണ്ടി അവര്‍ ഏര്‍പ്പെടുത്തിയ “ജെമ” എന്ന നികുതിപ്പണത്തെ പിരിച്ചെടുത്തു കൊടുക്കുന്ന ഒരു നാട്ടു പ്രമാണി മാത്രമായിരുന്നു യഥാര്‍ത്ഥത്തില്‍ പഴശ്ശിരാജാ. അതുകൊണ്ടുതന്നെ നമ്മള്‍ ഇപ്പൊ പഠിയ്ക്കുന്ന പഴശ്ശിചരിത്രവുമായി യഥാര്‍ത്ഥ ചരിത്രത്തിനു ബന്ധമില്ല. നികുതിപ്പിരിവിന്റെ പത്തു ശതമാനം ബ്രിട്ടീഷുകാര്‍ പഴശ്ശിരാജയ്ക്ക് കൊടുത്തിരുന്നു. പഴശ്ശി പിരിയ്ക്കുന്ന നികുതിപ്പണത്തെക്കാള്‍ കൂടുതല്‍ പിരിച്ചു നല്‍കാന്‍ അദ്ദേഹത്തിന്റെ അമ്മാവന്‍ വീരവര്‍മ്മ തയ്യാറായി മുന്നോട്ടു വന്നപ്പോള്‍ പഴശ്ശിരാജയ്ക്കു സ്ഥാനവും കമ്മീഷനും നഷ്ടപ്പെട്ടു. സ്വാഭാവികമായും അമ്മാവനോടും ബ്രിട്ടീഷുകാരോടും അദ്ദേഹത്തിന് ദേഷ്യവും വൈരാഗ്യവും തോന്നി . ഇതാണ് പഴശ്ശി-ബ്രിട്ടീഷ് കലാപത്തിന്റെ മൂല രഹസ്യം.

ബ്രിട്ടീഷുകാര്‍ക്കെതിരെ നിരന്തരം പോരാട്ടം നടത്തിയിരുന്ന ടിപ്പുസുല്‍ത്താനെ നശിപ്പിയ്ക്കാന്‍ വേണ്ട സഹായങ്ങളെല്ലാം ചെയ്തു കൊടുത്തിരുന്നത് പഴശ്ശിരാജയായിരുന്നു. ടിപ്പുവിനെ നശിപ്പിയ്ക്കാന്‍ പറ്റിയാല്‍ മലബാറിനെ ബ്രിട്ടീഷുകാര്‍ക്കു സ്വന്തമാക്കാമല്ലോ. അതിനാല്‍ കാര്യമായിത്തന്നെ അയാള്‍ ബ്രിട്ടനെ സഹായിച്ചുകൊണ്ടിരുന്നു. ഇതിനു പ്രതിഫലമായാണ് കോട്ടയത്തു നികുതി പിരിയ്ക്കുവാനുള്ള അവകാശം പഴശ്ശിരാജയ്ക്ക് ബ്രിട്ടീഷുകാര്‍ കൊടുത്തത്. 1792ലെ ശ്രീരംഗം ഉടമ്പടിപ്രകാരം മലബാര്‍പ്രദേശം ബ്രിട്ടീഷ് ആധിപത്യത്തിന്‍‌ കീഴില്‍ വന്ന സാമയത്താണ് വീരവര്‍മ്മയുടെ രംഗ പ്രവേശം. കോട്ടയം, കതിരൂര്‍, പഴശ്ശി, താമരശ്ശേരി, കുമ്പ്രനാട്, കുറ്റിയാടി, പരപ്പനാട് തുടങ്ങിയ പ്രദേശങ്ങളിലെ നികുതി പിരിവ് അവകാശം വീരവര്‍മ്മയ്ക്കു ലഭിച്ചപ്പോള്‍ ജനങ്ങളുടെ മേല്‍ അധിക നികുതി ഏര്‍പ്പെടുത്തിയെന്നാരോപിച്ച് ജനപിന്തുണ നേടി ബ്രിട്ടീഷുകാരെ എതിര്‍ക്കുകയാണ് പഴശ്ശിരാജ ചെയ്തത്. ഇത് അസൂയകൊണ്ടുണ്ടായതാണ്, രാജ്യസ്നേഹം കൊണ്ടല്ല.

ചരിത്രത്തെ തിരുത്താന്‍ ആര്‍ക്കൊക്കെയോ പ്രത്യേക താല്‍പ്പര്യമുള്ളതുപോലെയാണു തോന്നുന്നത്. അല്ലെങ്കില്‍ ടിപ്പുവിന്റെ ചരിത്രത്തെ കഥയാക്കിയ ചലച്ചിത്രത്തെ കെട്ടുകഥയെന്നു രേഖപ്പെടുത്തി പുറത്തിറക്കേണ്ടി വരില്ലായിരുന്നു. ഒരുകാലത്ത് ഒരു മഹാ ഭൂരിപക്ഷത്തെ അടക്കി ഭരിച്ചിരുന്ന (അങ്ങനെ ഭരിച്ചിരുന്നവരെ മാത്രം) ജാതി-വര്‍ണ്ണ-ജന്മി-നടുവാഴി സംഘങ്ങളെ സ്വാതന്ത്ര സമരത്തിന്റെ ധീരയോദ്ധാക്കളായി ചിത്രീകരിയ്ക്കുന്നതിലെ ഔചിത്യം എന്തെന്നു മനസ്സിലാവുന്നില്ല.

Sunday

ഇതു ദൈവഹിതമോ..

അവര്‍ ഇണകളായൊഴുകി
അവര്‍ ഇണകളായ് മാത്രമൊഴുകി

സൂക്ഷ്മകണങ്ങളായ്
ഉണര്‍ന്നൂര്‍ന്ന്
ചെറിയനീര്‍ച്ചാലുകളായ്
അരുവികളായ്
കൈവഴികളായ് ചെറുതോടായ്
പിന്നെ പുഴയായ് വളരുന്ന
ദീര്‍ഘയാത്രയായിരുന്നില്ല

സൂക്ഷ്മകണങ്ങളായ്
തുള്ളിയുണര്‍ന്ന്
വളര്‍ന്നുറവകെട്ടിയ കടലായ്
പിന്നെപൊട്ടിത്തകര്‍ന്ന്
കുലംകുത്തിയൊഴുകി
പുഴയായ് ചെറുതോടായ്
ഉപ്പുമാത്രമവശേഷിപ്പിച്ച്
അപ്രത്യക്ഷമാവുകയായിരുന്നു

ഉറവയായൂറുമ്പോള്‍ത്തന്നെ
ഇണകളായ്ക്കഴിഞ്ഞവര്‍
അവര്‍ ഇണകളായൊഴുകി
അവര്‍ ഇണകളായ് മാത്രമൊഴുകി

വിവരമുള്ള വിവരാവകാശം...


* നിങ്ങള്‍ക്ക് ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട എന്തെങ്കിലും ന്യായമായ പ്രശ്നങ്ങള്‍ പരിഹരിയ്ക്കപ്പെടാതെ കിടക്കുന്നുണ്ടോ ?

* കൈക്കൂലി ലഭിയ്ക്കാത്തതിന്റെ പേരില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ ചെയ്യേണ്ടതു ചെയ്യാതിരിയ്ക്കുകയോ, നിയമങ്ങളും വ്യവസ്ഥയും പറഞ്ഞ് ഭീഷണിപ്പെടുത്തി ബുദ്ധിമുട്ടിയ്ക്കുകയോ ചെയ്യുന്നുണ്ടോ ?

* നിങ്ങള്‍ ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസിലേയ്ക്കു നല്‍കിയ സങ്കട ഹര്‍ജിയിലോ നിവേദനത്തിലോ യാതൊരു നടപടിയും സ്വീകരിയ്ക്കാതെ കിടക്കുന്നുണ്ടോ ?

* ഏതെങ്കിലും തെറ്റായ നടപടിയ്ക്കെതിരേ, അല്ലെങ്കില്‍ അതിന് ഉത്തരവാദികളായവര്‍ക്കെതിരേ പരാതി ചെയ്യേണ്ടിടത്തു പരാതി നല്‍കിയിട്ട് ഒരനക്കവും ഇല്ലാതിരിയ്ക്കുന്നുണ്ടോ ?

* ഏതെങ്കിലും പൊതു സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ സ്വന്തം ചുമതലകള്‍ നിര്‍വ്വഹിയ്ക്കാത്തതു കൊണ്ട് നിങ്ങള്‍ക്കോ സമൂഹത്തിനോ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നുണ്ടോ ?

* നിങ്ങളുടെ നികുതിപ്പണമായ സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിയ്ക്കുന്നതു കണ്ടിട്ട് ഒന്നും ചെയ്യാന്‍ കഴിയാത്ത ഒരവസ്ഥ നിങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടോ ?

വിവരാവകാശനിയമം വെറും വിവരങ്ങള്‍ നേടാന്‍ മാത്രമുള്ളതല്ല. റേഷന്‍, ഗ്യാസ്, വെള്ളം, കറന്റ്, ആശുപത്രി, യൂണിവേഴ്സിറ്റി, പോലീസ് സ്റ്റേഷന്‍ തുടങ്ങി സക്രട്ടറിയേറ്റു വരെ നീണ്ടു കിടക്കുന്ന നൂറുകണക്കിനു സ്ഥാപനങ്ങളില്‍ നിന്നും പരിഹരിയ്ക്കപ്പെടേണ്ട പ്രശ്നങ്ങള്‍ സ്വയം പരിഹരിയ്ക്കുന്നതിനുള്ള എറ്റവും ലളിതമായ മാര്‍ഗ്ഗമാണ്.

സുപ്രീം കോടതിയ്ക്കു സാധിയ്ക്കാതെ വന്നത് വിവരാവകാശം കൊണ്ട് നടപ്പിലാകുന്നു..!


ഇന്ത്യയിലെ പരമോന്നത കോടതിയായ സുപ്രീം കോടതി 1997ല്‍ റയില്‍‌വേജീവനക്കാരുടെ പെന്‍ഷന്‍ കുടിശ്ശിക നല്‍കുന്നതിന് വിധിച്ചു. പ്രസ്തുത വിധി നടപ്പാക്കേണ്ട റയില്‍‌വേ പത്തു വര്‍ഷം കഴിഞ്ഞിട്ടും നടപ്പിലാക്കിയില്ല. 2007ല്‍ പത്തു രൂപയുടെ ഒരു വിവരാവകാശ അപേക്ഷ നല്‍കിയപ്പോഴാണ് റയില്‍‌വേ വിധി നടപ്പിലാക്കിയത്.

വിവരാവകാശ നിയമ പ്രകാരം കേരളത്തില്‍ ഇതുവരെ ശിക്ഷിയ്ക്കപ്പെട്ടവര്‍


അഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി, തദ്ദേശ വകുപ്പ് ജോയിന്റ് സെക്രട്ടറി, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍, മെഡിയ്ക്കല്‍കോളേജ് സൂപ്രണ്ട് , DMO, വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, തഹസില്‍ദാര്‍, DEOമാര്‍ (4), വില്ലേജ് ഓഫീസര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഗ്രാമ പഞ്ചായത്തു സെക്രട്ടറിമാര്‍ (20) തുടങ്ങി 81പേര്‍ പിഴ ശിക്ഷയ്ക്കു വിധേയരാ‍യി. വകുപ്പുതല നടപടികള്‍ക്കു വിധേയരായവര്‍ എട്ടുപേരാണ്. അപേക്ഷകര്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ ശിക്ഷിയ്ക്കപ്പെട്ടവര്‍ നാലുപേരാണ്.

(ആവശ്യമെങ്കില്‍ തുടരും)

ജപ്തി...


ജപ്തിയെക്കുറിച്ച് ഒരു വഴികാട്ടി പുസ്തകത്തില്‍ വന്ന വരികളാണ്.
കിടക്കട്ടെ ഇതും കൂടി. ഇനി ഇതിന്റെ കുറവു വേണ്ട...

കാശുകിട്ടാന്‍ നിവൃത്തിയില്ലാതെ വരുമ്പോള്‍
അതുകൊടുത്തവന്‍ ചെയ്യുന്ന മഹാകര്‍മ്മമാണല്ലോ ജപ്തി.
കുടിശ്ശികക്കാരന്റെ വസ്തുവകകള്‍ പെറുക്കിയെടുക്കുന്ന കടുത്ത നടപടി
റവന്യൂ അധികൃതരാണു ചെയ്യുന്നതെന്ന് ആര്‍ക്കാണറിയാത്തത്.
പക്ഷേ ജപ്തിചെയ്യുമ്പോള്‍ കര്‍ശനമായി പാലിയ്ക്കേണ്ട
ചില നിയമങ്ങള്‍ ഒന്ന് ഓര്‍മ്മിപ്പിയ്ക്കണമെന്നു തോന്നി.
ഒരുപക്ഷേ അതവര്‍ മറന്നുപോയാലോ...
(കാശു വാങ്ങിയവന്‍ എല്ലാം ഓര്‍ത്താല്‍ നന്നായി)

സൂര്യന്‍ എത്തിനോക്കുന്നതിനു മുമ്പോ അയാള്‍ കടലില്‍ മുങ്ങിയതിനു ശേഷമോ ജപ്തി നടപടികള്‍ നടത്താന്‍ പാടില്ല.
കടക്കാരനോ അയാളുടെ കുടുംബാംഗങ്ങളോ ധരിച്ചിരിയ്ക്കുന്ന വസ്ത്രമോ (മഹാഭാഗ്യം) താലി, മതാചാരപ്രകാരം നീക്കം ചെയ്യാന്‍ പാടില്ലാത്ത ആഭരണങ്ങള്‍, വിവാഹമോതിരം, ആരാധനയ്ക്കുപയോഗിയ്ക്കുന്ന ചുരുങ്ങിയ സാധനങ്ങള്‍, കൃഷിയാവശ്യത്തിനുള്ള പമ്പുസെറ്റും മറ്റുപകരണങ്ങളും, കൃഷിയായുധങ്ങള്‍, രണ്ട് ഉഴവുമാടുകള്‍, കൈത്തൊഴില്‍ ആയുധങ്ങള്‍ എന്നിവയും ജപ്തിചെയ്യാന്‍ പാടില്ല.
സ്ത്രീകളുടെ വാസസ്ഥലത്ത് അതിക്രമിച്ചു കടക്കുകയോ ബലം പ്രയോഗിച്ചു തുറപ്പിയ്ക്കുകയോ ചെയ്യാന്‍ പാടില്ല.
ഇനി അങ്ങോട്ടു കടന്നേ പറ്റൂന്ന് നിര്‍ബ്ബന്ധമുണ്ടെങ്കില്‍ നിയമാനുസൃതമായി അവരെ മാറ്റിയതിനു ശേഷം കടക്കാം.

ജപ്തിസാധനങ്ങള്‍ അനുവാദം കൂടാതെ ആരെങ്കിലും മാറ്റിയാല്‍ മേലാവിയ്ക്കു റിപ്പോര്‍ട്ടു നല്‍കാം.
ജപ്തി നടക്കുമ്പോള്‍ സര്‍ക്കാരുദ്യോഗസ്ഥരല്ലാത്ത രണ്ടുപേര്‍ സാക്ഷ്യം വഹിയ്ക്കണം.
ജപ്തിചെയ്ത സാധനങ്ങളുടെ ലിസ്റ്റ് കടക്കാരനു നല്‍കുകയോ ആ സ്ഥലത്തു പതിയ്ക്കുകയോ ചെയ്യണം.
ജപ്തി സാധനങ്ങള്‍ മാറ്റാനോ കളക്ടറുടെ അനുവാദമില്ലാതെ മാറ്റാനോ പാടില്ല.
നാല്‍ക്കാലികളെ ജപ്തിചെയ്യുന്ന ഇരുകാലികള്‍ അവയ്ക്കു തിന്നാന്‍ കൊടുക്കേണ്ടതാണ്.
പക്ഷേ അവയ്ക്കു തിന്നാന്‍ കൊടുക്കുന്നതിന്റെ ചെലവ് കടക്കാരന്‍ തന്നെ കൊടുക്കണം!

ജപ്തിസാധനങ്ങള്‍ ലേലം ചെയ്യുന്നതിനു മുമ്പ് കുടിശ്ശികയും ജപ്തിച്ചെലവും കൊടുത്തു തീര്‍ത്താല്‍ എല്ലാം തിരിച്ചു കൊടുക്കാം.

(സമാധാനം, നടക്കുമോ എന്തൊ)

Thursday

വാക്കു മാറാതെ...


വാക്കിനെക്കുറിച്ച് ഇവിടെ വന്ന പോസ്റ്റിന് , വാക്കിന്റെ ഉദ്ദേശശുദ്ധിയും പ്രവര്‍ത്തനങ്ങളും വിശദീകരിച്ചുകൊണ്ട് വാക്കിന്റെ ശില്‍പ്പികളിലൊരാളായ Laju G Nair നല്‍കുന്ന മറുപടിയാണ് താഴെച്ചേര്‍ക്കുന്നത്.

വാക്ക് ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആണ്. അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ ഒരു കൂട്ടായ്മ്മ. ശ്രദ്ധിക്കാതെ പോകുന്ന പല നല്ല ബ്ലോഗര്‍മാരെയും അവരുടെ ബ്ലോഗുകളെയും പരിചയപ്പെടാന്‍ ഉള്ള ഒരു വേദി. ബ്ലോഗ്‌ സ്പോട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിനുള്ള വ്യത്യാസം, നേരിട്ടുള്ള സംവദനത്തിനു ഇത് കൂടുതല്‍ സൗകര്യം ഒരുക്കുന്നു എന്നതാണ്. പോസ്റ്റുകളെ കുറിച്ചല്ലാതെ സൌഹൃദപരമായ സംഭാഷണങ്ങള്‍ക്ക് കമന്റ് വാള്‍ വേറെ തന്നെ ഉണ്ട്. ഇവിടെയുള്ള സുഹൃത്തുക്കളോട് സ്വകാര്യ വിനിമയത്തിന് മെയില്‍ അയക്കാനുള്ള സംവിധാനവും ഉണ്ട്. ബ്ലോഗുകള്‍ക്ക് പുറമേ ഗൌരവപരമായ ചര്‍ച്ചകള്‍ക്കും ഇവിടെ ഇടം ഉണ്ട്. പിന്നെ അല്‍പ്പം സംഗീതം. കവിതകള്‍, ഗസലുകള്‍, നാടക ഗാനങ്ങള്‍, നാടന്‍ പാട്ടുകള്‍, താരാട്ട് പാട്ടുകള്‍ തുടങ്ങി ഏതും ഇതിലെ അംഗങ്ങള്‍ക്ക്‌ അപ്‌ലോഡ് ചെയ്യാനും കേള്‍ക്കാനും സൌകര്യമുണ്ട്. ഓരോരുത്തരുടെയും താല്പര്യത്തിനു അനുസരിച്ച് വേറെ വേറെ ഗ്രൂപ്പുകള്‍ ഉണ്ടാക്കാനും, മുന്‍പേ ഉള്ള ഗ്രൂപ്പുകളില്‍ ചേരാനും ആര്‍ക്കും സാധിക്കുന്നതാണ്. ഏത് ചര്‍ച്ചയിലും ഏതൊരു അംഗത്തിനും പങ്കെടുക്കാവുന്നതും പുതിയ ചര്‍ച്ചകള്‍ തുടങ്ങാവുന്നതുമാണ്. സാങ്കേതികമായ ഏത് സംശയങ്ങള്‍ക്കും സഹായിക്കാന്‍ പത്തുപേര്‍ അടങ്ങുന്ന ഒരു അട്മിനിസ്ട്രടിവ്‌ ടീം ഉണ്ട്. അംഗങ്ങളുടെ പേജുകളില്‍ പോസ്റ്റ്‌ ചെയ്യുന്ന ബ്ലോഗുകള്‍, ആഡ് ചെയ്യുന്ന വീഡിയോ ചിത്രങ്ങള്‍, നിശ്ചല ചിത്രങ്ങള്‍, മ്യൂസിക്‌ ഫയലുകള്‍ എന്നിവ കണ്ടെത്താന്‍ വളരെ എളുപ്പവുമാണ്. മെയിന്‍ പേജില്‍ ഇരുപതു ബ്ലോഗുകള്‍ വരെ ഫീച്ചര്‍ ചെയ്യാന്‍ പറ്റും. ഫീച്ചര്‍ ചെയ്യുന്ന ബ്ലോഗുകള്‍ രണ്ടു ദിവസം മെയിന്‍ പേജില്‍ തന്നെ കാണും. അത് പോലെ തന്നെ വീഡിയോ, സ്റ്റില്‍ ഫോട്ടോ തുടങ്ങിയവയും.
വാക്കിലെ ബ്ലോഗര്‍മാരുടെ ബൂലോകത്തെ താളിലേക്ക് ഉള്ള ലിങ്കുകള്‍ സ്വന്തം പേജില്‍ തന്നെ കൊടുക്കാനുള്ള സൗകര്യം ചെയ്തിട്ടുണ്ട്. അതിനു പുറമേ വാക്കിലെ അംഗങ്ങള്‍ പരിചയപ്പെടുത്തുന്ന ബ്ലോഗുകളിലേക്ക് എല്ലാം തന്നെ ബന്ധിപ്പിക്കുന്ന ലിങ്കുകളും ചേര്‍ത്തിട്ടുണ്ട്. ഈ ഒരു സംരംഭം ബൂലോകത്തെയും വാക്കിനെയും കൂടുതല്‍ അടുപ്പിക്കും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. തുടങ്ങി മൂന്നു മാസത്തിനുള്ളില്‍ ഇപ്പോള്‍ വാക്കില്‍ ഉള്ളത് ഏകദേശം
ആയിരത്തോളം അംഗങ്ങള്‍
ആയിരത്തി മുന്നൂറോളം ബ്ലോഗുകള്‍
നൂറിലേറെ ചര്‍ച്ചകള്‍
ആയിരത്തി മുന്നൂറോളം ഫോട്ടോകള്‍
ഇരുപതില്‍ അധികം ഗ്രൂപ്പുകള്‍,
നൂറിലധികം വീഡിയോ എന്നിങ്ങനെ.
വീഡിയോ ചിത്രങ്ങള്‍ അഡ്മിന്‍ അപ്പ്രൂവ്‌ ചെയ്തു കഴിഞ്ഞാല്‍ മാത്രമേ പേജില്‍ വരികയുള്ളൂ.. അത് പോലെ ഈ സൈറ്റിന്റെയും അതിലെ പ്രോഫിലുകളുടെയും സുരക്ഷിതത്വത്തിനായി ആണ് ഇതില്‍ കയറുമ്പോള്‍ തന്നെ യൂസര്‍ നെയിമും പാസ്‌വേഡും ചോദിക്കുന്നത്. അത് പോലെ തന്നെ ഫെയിക്‌ പ്രൊഫൈല്‍ ഉണ്ടാക്കി അനാവശ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന പ്രൊഫൈലുകള്‍ വേറെ അറിയിപ്പുകള്‍ ഒന്നും ഇല്ലാതെ തന്നെ ബാന്‍ ചെയ്യാനുള്ള സംവിധാനവും ഉണ്ട്.
വാക്കിനെ കുറിച്ച് കൂടുതല്‍ അറിയണം എന്നുണ്ടെങ്കില്‍ വാക്കുമായി ഒന്ന് പരിചയപ്പെടണം. കൂടുതല്‍ എന്തൊക്കെ വിവരങ്ങളാണ് വേണ്ടത് എന്ന് അറിയിക്കുമല്ലോ.
ജോലി തിരക്കുകള്‍ക്കിടയിലും ഒരിത്തിരി സമയം കണ്ടു പിടിച്ചു അക്ഷരങ്ങളോടുള്ള സ്നേഹം ഒന്ന് കൊണ്ട് മാത്രം കുറച്ചു സ്നേഹിതര്‍ യാതൊരു കച്ചവട ഉദ്ദേശവും ഇല്ലാതെ തുടങ്ങിയ ഒരു സംരംഭം ആണിത്. കുറ്റങ്ങളും കുറവുകളും കണ്ടേക്കാം. തിരുത്തി തരിക. അക്ഷരങ്ങളെ സ്നേഹിക്കുന്ന കുറെ മനസ്സുകളുടെ ഒരു പങ്കു വെക്കല്‍... അതെന്താ തരുന്നത്, ഇത് കൊണ്ട് എന്ത് ഗുണം എന്നൊക്കെ ചോദിച്ചാല്‍, സത്യമായും ആ ഉത്തരങ്ങള്‍ അറിയില്ല... ഇങ്ങനെ ഒക്കെ ചെയ്യുന്നു, അത്രമാത്രം....
സ്നേഹം, ശുഭദിനം.

Tuesday

മണ്ട ശിരോമണി...

കടിച്ചിട്ടങ്ങട്ട് പൊട്ടണില്ലാ
പൊട്ടിക്കിട്ട്ണില്ലാ
ഇനിയിപ്പൊ എന്താ ചെയ്ക
ചുറ്റിക വേണ്ടിവരും
ഒന്നു വാങ്ങിയേക്കാം

പൊട്ടാത്തതു കാരിരുമ്പോ
അതിനെക്കാള്‍ കാഠിന്യമേറിയ
എന്റെ മനസ്സോ, ഹൃദയമോ
തിരിയുന്നില്ലൊട്ടും
തല തിരിഞ്ഞതു കൊണ്ടാവാം

കാണാത്തതിനെക്കുറിച്ച്
അകക്കണ്ണില്‍ തെളിഞ്ഞുകണ്ടു
കവികള്‍ പാടും,
എനിയ്ക്കതു കാണാന്‍ പറ്റാത്തത്
കവിയുടെ കുറ്റമല്ലല്ലോ

കുറ്റിപ്പുറത്തിന്റെ കവിതകള്‍ക്ക്
കുറ്റിപോലുറപ്പുണ്ടായേക്കാം
മനസ്സിന്റെ കോടാലിയ്ക്ക്
മൂര്‍ച്ച വീണ്ടും കൂട്ടിവയ്ക്കാം
വല്ലതും തിരിഞ്ഞേക്കും

പഴയതാണു പത്തരമാറ്റെന്ന്
അറിഞ്ഞുതന്നെ വായിച്ചതാണ്
കാമ്പുള്ള കവിതകള്‍
കടിച്ചാല്‍ പൊട്ടണമെന്നില്ലല്ലോ...
ഞാനെന്തൊരു തിരുമണ്ടന്‍!

Sunday

Saturday

ഹൃദയമുള്ളവര്‍ കാണട്ടെ....


ഭൂലോകത്തു നന്മയുള്ളവര്‍ ഇനിയും ശേഷിയ്ക്കുന്നുണ്ടെന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ ബൂലോകത്തും ഭൂലോകത്തുമുള്ള ചിലരുമായുള്ള ചങ്ങാത്തം കൊണ്ട് മനസ്സിലായി. സംശയമായല്ലേ...? അപ്പൊ നമ്മളെല്ലാം വല്ലപ്പോഴുമെങ്കിലും ചെയ്യുന്ന കാര്യങ്ങളെല്ലാം നന്മയല്ലെന്നാണോ കൊട്ടോട്ടി പറയുന്നത് എന്ന സംശയം വരുന്നുണ്ടോ?

പ്രിയപ്പെട്ടവരേ...
ബൂലോകത്തും ഭൂലോകത്തുമുള്ള ഈ മനുഷ്യജന്മങ്ങള്‍ സഹജീവികളുടെ കണ്ണീരൊപ്പുന്നതു കാണുമ്പോള്‍ നമ്മള്‍ ചെയ്യുന്നതെല്ലാം എത്ര നിസ്സാരമെന്നു തോന്നി. ഇതു പോസ്റ്റാക്കരുതെന്നു പറഞ്ഞതാണ്. അതുകൊണ്ടുതന്നെ ഈ നന്മയുടെ പിറകില്‍ ആരെല്ലാമാണെന്നു വെളിപ്പെടുത്താന്‍ വയ്യ. പക്ഷേ അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കു മാതൃകയാവണമെങ്കില്‍, മറ്റുള്ളവര്‍ക്കും സഹജീവികള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നു തോന്നണമെങ്കില്‍ ഇത് പറയാതെ കഴിയില്ലയെന്നതിനാല്‍ ഇവിടെ കോറിയിടുന്നു.

ഫോണില്‍ ഒരുപാടുതവണ ബന്ധപ്പെട്ടിരുന്നെങ്കിലും സുഹൃത്തിനെ നേരില്‍ക്കാണുന്നത് അന്നായിരുന്നു. വൈകുന്നേരം ആറുമണിയോടെ കാവസാക്കി കാലിബര്‍ ചങ്ങാതിയുടെ വീട്ടിലേയ്ക്കുരുണ്ടു. നല്ല മഴയായിരുന്നാതിനാല്‍ അവിടെയെത്താന്‍ അല്‍പ്പം ബുദ്ധിമുട്ടി. മഴക്കോട്ടെടുക്കാതെ ആശാനായി ചമഞ്ഞതിന്റെ സുഖം നന്നായി ആസ്വദിച്ചു. ഇടയ്ക്കു മഴ തോരുന്ന സമയം നോക്കി ബൈക്കോടിച്ച് ഒരുവിധം അദ്ദേഹത്തിന്റെ വീട്ടിലെത്തി. ചൂടു ചായയും കുശലാന്വേഷണവും കഴിഞ്ഞ് സംസാരം ബ്ലോഗിലേയ്ക്കും നീണ്ടു. ഏതാണ്ട് എല്ലാ ബ്ലോഗരെയും തിന്നുകഴിഞ്ഞപ്പോള്‍ അദേഹം പറഞ്ഞതിനനുസരിച്ച് ആ സസ്പെന്‍സ് സന്ദര്‍ശിയ്ക്കാന്‍ പുറപ്പെട്ടു.

ബ്ലോഗില്‍ അത്യാവശ്യം പുലിയായ അദ്ദേഹം യഥാര്‍ത്ഥത്തില്‍ സ്നേഹസമ്പന്നനായ ഒരു പൂച്ചക്കുട്ടിയാണെന്ന് നേരിട്ടു കണ്ടപ്പോള്‍ എനിയ്ക്കു ബോധ്യപ്പെട്ടു. അനേകരെ സംരക്ഷിയ്ക്കുന്ന സ്നേഹസമ്പന്നരില്‍ ഒരുവന്‍. ഇവയ്ക്കെല്ലാ പിന്തുണയുമായി ഒപ്പം അദ്ദേഹത്തിന്റെ കുടുംബവുമുണ്ട്. തങ്ങളുടെ സമൂഹത്തില്‍ ദുരിതമനുഭവിയ്ക്കുന്നവര്‍ക്ക് അവരുടെ വിഷമങ്ങള്‍ ഒന്നു തുറന്നു പറയാന്‍ സന്ദര്‍ഭമൊരുക്കുന്ന അവരുടെ സെന്ററിന്റെ മുന്നില്‍ കാര്‍ നിന്നു.

ഇതാണ് നമ്മുടെ “സെന്റര്‍”

ഞാന്‍ അകത്തേയ്ക്കു പ്രവേശിച്ചു. സെന്ററിന്റെ ഓരോ ഭാഗങ്ങളെ അദ്ദേഹം എനിയ്ക്കു പരിചയപ്പെടുത്തി. ഹാളിലേയ്ക്കാണ് ആദ്യം കടന്നത്.

ഇവിടെ എല്ലാ ഞായറാഴ്ച്ചയും അവര്‍ ഒത്തുകൂടുന്നു. രാവിലെ ഏഴുമണിമുതല്‍ ഒന്‍പതുമണിവരെ മീറ്റിംഗ്. ആ ആഴ്ചയിലെ കര്‍മ്മങ്ങള്‍ എന്തൊക്കെയെന്നും കൂടുതലായി എന്തെങ്കിലും ആര്‍ക്കെങ്കിലും ചെയ്യേണ്ടതുണ്ടോയെന്നുമൊക്കെ തീരുമാനിയ്ക്കുന്നത് ഈ സമയത്താണ്. തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള ദിവസങ്ങള്‍ ചുമരില്‍ ചാര്‍ട്ടായി തൂക്കിയിടുന്നു. മറ്റുള്ളവര്‍ക്ക് സൌകര്യപൂര്‍വ്വം ആ കാര്യങ്ങളില്‍ പങ്കെടുക്കാന്‍ ഇതുപകാരപ്പെടുന്നു. ഒന്‍പതുമണിമുതല്‍ രണ്ടുമണിയ്ക്കൂറോളം ഖുര്‍‌ആന്‍ ക്ലാസ്സാണ് ഒരു ഗ്രൂപ്പിലും പെടാതെ ആരുടെയും ആശയങ്ങള്‍ പ്രചരിപ്പിയ്ക്കാത്ത ഖുര്‍‌ആന്റെ യഥാര്‍ത്ഥ അര്‍ത്ഥം ഇവിടെനിന്നു പഠിയ്ക്കാം. തുടര്‍ന്ന് മറ്റുള്ളവരുടെ വിഷമങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ അവരുടെ വിഷമങ്ങള്‍ കേള്‍ക്കുന്ന സമയമാണ്.

തുടര്‍ന്ന് സ്റ്റോറിലേയ്ക്കു നടന്നു. ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാനുള്ള അരിയും മറ്റുസാധനങ്ങളും ഇവിടെ സൂക്ഷിച്ചിരിയ്ക്കുന്നു. ഓരോവീട്ടിലേയ്ക്കും വിതരണം ചെയ്യേണ്ട സാ‍ധനങ്ങളുടെ ലിസ്റ്റ് അവിടെയും ചുമരില്‍ തൂക്കിയിരിയ്ക്കുന്നു. സംഘത്തിന്റെ പ്രവര്‍ത്തര്‍ അവരുടെ സമയത്തിനനുസരിച്ച് പായ്ക്കറ്റിലാക്കാന്‍ ഇത് അവരെ സഹായിയ്ക്കുന്നു. സംഘത്തിന്റെ സംരക്ഷണത്തില്‍ കഴിയുന്ന മുന്നൂറിലധികം കുടുംബങ്ങളില്‍ ജാതി മത ഭേദമന്യേ യഥാസമയം ഇവയെത്തിയ്ക്കുകയും ചെയ്യുന്നു.

തുടര്‍ന്ന് ക്ലിനിക്കിലേയ്ക്കാണു നടന്നത്. ഞായറാഴ്ചകളില്‍ ഇവിടെ സൌജന്യ പരിശോധനയും മരുന്നു വിതരണവും നടക്കുന്നു. പരിശോധിയ്ക്കുന്ന ഡോക്ടറും ഈ സംഘത്തിലെ അംഗം തന്നെ. ഇവിടെ എത്തുന്ന മരുന്നുകളില്‍ ഇവിടെ ആവശ്യമില്ലാത്ത മരുന്നുകള്‍ മെഡിയ്ക്കല്‍ കോളേജിലെ ഫ്രീ മെഡിസിന്‍ വിഭാഗത്തിലേയ്ക്കു കൊണ്ടുപോകുന്നു.

പിന്നെ ബുക്ക്സ്റ്റാളിലേയ്ക്കു പോയി, ജീവിതത്തെ നല്ല മാര്‍ഗ്ഗത്തിലേയ്ക്കു നയിയ്ക്കാനുതകുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശംനല്‍കുന്ന പുസ്തകങ്ങള്‍ പലരും അച്ചടിച്ചു നല്‍കുന്നത് സൂക്ഷിച്ചു വച്ചിരിയ്ക്കുന്നു. ആവശ്യക്കാര്‍ക്ക് അവകൊണ്ടുപോകാം. മതിയായ സ്റ്റാമ്പയയ്ക്കുന്നവര്‍ക്ക് അവ തപാലിലും ലഭിയ്ക്കും. മൂന്നു പുസ്തകങ്ങള്‍ ഞാനുമെടുത്തു.

പിന്നെ ടെക്സ്റ്റയില്‍ സെക്ഷനിലേയ്ക്ക്. പലയിടത്തുനിന്നും സംഘടിപ്പിച്ച എല്ലാത്തരക്കാര്‍ക്കുമുള്ള വസ്ത്രങ്ങള്‍ തുണുക്കടയിലേതുപോലെ സൂക്ഷിച്ചിരിയ്ക്കുന്നു. അര്‍ഹതയുള്ളവര്‍ക്ക് അവരുടെ അളവിനുള്ളവ തെരഞ്ഞെടുക്കാം. അരച്ചാക്കരിയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയ ഈ മഹാ പ്രസ്ഥാനം ഇന്നു വളരെ വളര്‍ന്നത് നല്ലവരായ ഒരു ജനവിഭാഗത്തിന്റെ പിന്തുണയുടെ ബലത്തിലാണെന്നതു വിസ്മരിയ്ക്കുന്നില്ല.

സംഘത്തിലെ ഓരോ അംഗങ്ങളും നിശ്ചിത വീടുകളുടെ സംരക്ഷണം ഏറ്റെടുത്തിരിയ്ക്കുന്നു. സ്വന്തം വീടുപോലെതന്നെയാണ് ഈ വീടുകളെ അവര്‍ കാണുന്നതും സ്വന്തം കുടുംബാംഗങ്ങളോടെന്നപോലെ തന്നെയാണ് ആ വീട്ടുകാരോടു പെരുമാറുന്നതും. അതുകൊണ്ടുതന്നെ അവര്‍ക്ക് ഒരു കുറവും വരാതിരിയ്ക്കാന്‍ ഓരോരുത്തരും ശ്രദ്ധിയ്ക്കുന്നു. തങ്ങളുടെ ഏരിയയില്‍ വിഷമിയ്ക്കുന്ന മറ്റു കുടുംബങ്ങളുണ്ടോയെന്നും അവര്‍ അന്വേഷിയ്ക്കുന്നു. ആത്മഹത്യയുടെ വക്കില്‍നിന്ന് ഒരുപാടു കുടുംബങ്ങളെ ഇവര്‍ കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്.

സമൂഹത്തില്‍ എല്ലാവരാലും അവഗണിയ്ക്കപ്പെട്ട് ആരുടെയും സഹായമില്ലാതെ കഷ്ടപ്പെടുന്ന, വളരെയേറെ ദുരിതമനുഭവിയ്ക്കുന്ന സഹജീവികളെപ്പറ്റി വിവരം ലഭിച്ചാല്‍ അവര്‍ കുടുംബസമേതമാണ് അവിടം സന്ദര്‍ശിയ്ക്കുന്നത്. അതുകൊണ്ടുതന്നെ അവിടെയുള്ള എല്ലാപ്രശ്നങ്ങളും മനസ്സിലാക്കാന്‍ അവര്‍ക്കു സാധിയ്ക്കുന്നു. ഉചിതമായ പരിഹാരമാര്‍ഗ്ഗം കണ്ടെത്താന്‍ ഇത് അവരെ വളരെയേറെ സഹായിയ്ക്കുകയും ചെയ്യുന്നു. മത, രാഷ്ട്രീയ, സാംസ്കാരിക സംഘടനകളുടെയും പഞ്ചായത്തു ഭരണാധികാരികളുടെയും കണ്ണുകള്‍ ഈ പാവങ്ങളുടെ മേല്‍ പതിയുന്നില്ല. ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഇവരുടെ അപേക്ഷകള്‍ തള്ളിപ്പോകുന്നിടത്ത് ഇവര്‍ അത്താണിയാകുന്നു. അര്‍ഹതയുള്ളവര്‍ക്കു മാത്രമാണ് ഇവര്‍ അത്താണിയാവുന്നത് എന്നത് മറ്റുള്ളവരില്‍ നിന്ന് ഇവരെ വേറിട്ടു നിര്‍ത്തുന്നു.

അന്തിയുറങ്ങാന്‍ കൂരയില്ലാത്തവര്‍ക്ക് വൃത്തിയും വെടിപ്പുമുള്ള വീട്, കക്കൂസ്, കിണര്‍, രോഗം കൊണ്ട് അവശതയനുഭവിയ്ക്കുന്നവര്‍ക്ക് ആശ്രയം, മനോരോഗികളെ സ്നേഹപൂര്‍ണ്ണമായ പരിചരണവും ഉചിതമായ ചികിത്സയും നല്‍കി ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരുന്ന സ്തുത്യര്‍ഹമായ സേവനം, ഇവരുടെ കുട്ടികള്‍ക്ക് ലഭ്യമാക്കുന്ന മെച്ചപ്പെട്ടെ വിദ്യാഭ്യാസം എന്നുവേണ്ട സമസ്ത മേഖലയിലും ഈ സംഘം ശ്രദ്ധചെലുത്തുന്നു. ഇവരുടെ സേവനമേഖലയുടെ ആത്മാര്‍ത്ഥതകണ്ട് മെഡിയ്ക്കല്‍ സ്റ്റോറുകള്‍, സ്കാനിംഗ് സെന്ററുകള്‍, നിര്‍മ്മാണത്തൊഴിലാളികള്‍, ആശാരിമാര്‍ ഇങ്ങനെ മിയ്ക്ക മേഖലയിലും പ്രവര്‍ത്തിയ്ക്കുന്നവര്‍ ഇവരോടു സഹകരിയ്ക്കുന്നുണ്ട്. അടുത്തുള്ള ഒരു പ്രമുഖ ചെരുപ്പു നിര്‍മ്മാണക്കമ്പനി അത്യാവശ്യം പാദരക്ഷകളും നല്‍കി സഹകരിയ്ക്കുന്നു.

ഈ മഹാ പ്രസ്ഥാനം നിലനിലാനുള്ള ചെലവിലേയ്ക്കായി ഇവിടെ ലഭിയ്ക്കുന്ന സംഭാവനകളില്‍നിന്ന് ഒരു രൂപപോലും ചിലവാക്കുന്നില്ലായെന്നത് ഒരു വേറിട്ട സംഗതിയായിത്തോന്നി. കുറി (ചിട്ടി) നടത്തിക്കിട്ടിയ സംഖ്യകൊണ്ട് സെന്ററും അതിനോടനുബന്ധിച്ച് രണ്ടു വാടക കോട്ടേഴ്സുകളും നിര്‍മ്മിച്ചു. കോട്ടേഴ്സിന്റെ വാടകയാണ് ഈ പ്രസ്ഥാനത്തിന്റെ ദൈനംദിന ചെലവുകള്‍ക്കുതകുന്നത്. എല്ലാം എല്ലാവര്‍ക്കും എത്തിയ്ക്കാനുള്ള ആള്‍ബലമാണ് ഇപ്പോഴില്ലാത്തത്. ഉത്തരവാദിത്വങ്ങള്‍ കൂടിവരുന്നു. ഓണത്തിനും സംക്രാന്തിയ്ക്കും പെരുന്നാളിനും മാത്രം എന്തെങ്കിലും കൊടുത്ത് ബാദ്ധ്യത ഒഴിവാക്കലല്ല സഹജീവിസ്നേഹമെന്നുള്ള തിരിച്ചറിവു മാത്രമാണിപ്പോള്‍ ഇവരുടെ ശക്തി സ്രോതസ്സ്. പിതാവു നഷ്ടപ്പെട്ട കുരുന്നുകളെ അനാഥാലയത്തിലും യത്തീംഖാനയിലും കൊണ്ടുചെന്നാക്കി മാതാവിനെക്കൂടി നഷ്ടമാക്കുന്ന പ്രവണതയെ ഇവര്‍ നിരുത്സാഹപ്പെടുത്തുന്നു. പകരം സാധാരണ കുടുംബങ്ങളിലെന്നപോലെ മാതാവിനൊപ്പം കഴിയാനാവശ്യമായ സാഹചര്യമൊരുക്കുന്നു. ഇവരുടെ സംരക്ഷണയില്‍ കഴിയുന്ന, ഇവരുടെ ശ്രമ ഫലമായുണ്ടായ വീട്ടില്‍ താമസിയ്ക്കുന്ന ഒരു കുടുംബത്തെ ഞങ്ങള്‍ സന്ദര്‍ശിച്ചു. ആ വീട്ടുകാരുടെ മുഖത്തുണ്ടായ സന്തോഷം നേരിട്ടുകണ്ടു. അവരുടെ കുട്ടികള്‍ ഒരു ജ്യേഷ്ഠനോടെന്നപോലെയാണ് എന്റെ സുഹൃത്തിനോടു പെരുമാറിയത്. അതില്‍നിന്നും ഈ സംഘത്തിന് ആകുടുംബത്തിനോടുള്ള സമീപനവും എനിയ്ക്കു മനസ്സിലായി. തങ്ങളുടെ സമൂഹത്തില്‍ കഷ്ടതയനുഭവിയ്ക്കുന്നവര്‍ക്ക് സഹായമെത്തിയ്ക്കുമ്പോഴുള്ള മാനസികസംതൃപ്തി മാത്രമാണ് ഇവര്‍ക്കുള്ള പ്രതിഫലം.

പറയാന്‍ ഒരുപാടുണ്ട്, ഇപ്പോള്‍ത്തന്നെ വല്ലാതെ വലിച്ചുനീട്ടി. ഇത്രയെങ്കിലും എഴുതിയില്ലെങ്കില്‍ ശരിയാവില്ലെന്നു തോന്നി. കഴിയുമെങ്കില്‍ നമുക്കും അവരോടു ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കാം, നമ്മുടെ സഹോദരങ്ങള്‍ക്ക് ജീവശ്വാസമാകാം...

Tuesday

നൂറ്റാണ്ടുകളുടെ ഉറക്കം.,..

ഖുര്‍‌ആന്‍ കഥകളില്‍ ഒരെണ്ണം ചുരുക്കിപ്പറയാന്‍ ശ്രമിയ്ക്കുകയാണ്. ആല്‍ത്തറയില്‍ പോസ്റ്റിയിരുന്ന ഈ കഥ ഇവിടെക്കൂടി ഒരുവാരം ഓടട്ടെ. മരിച്ചവരെ ജീവിപ്പിയ്ക്കുന്നതിനും ജീവിച്ചിരിയ്ക്കുന്നവലില്‍ തെളിവു നിരത്തുന്നതിനും ദൈവത്തിനു പ്രയാസമൊന്നുമില്ലെന്നു സ്ഥാപിയ്ക്കുന്ന ഒരു ചെറിയ കഥ.

രണ്ടാം നൂറ്റാണ്ടില്‍ നടന്ന കഥയാണ്.
ഏഷ്യാ മൈനറിന്റെ പടിഞ്ഞാറേ തീരത്തുള്ള അഫ്സോസ് നഗരം.
അക്കാലത്ത് വളരെ പ്രശസ്തിയുള്ള നഗരമായിരുന്നു.
മുന്നില്‍ കാണുന്നതെന്തിനെയും ആരാധിയ്ക്കുന്ന ഒരു ജനവിഭാഗമായിരുന്നു അവിയ്യെ വസിച്ചിരുന്നത്.
നഗരത്തിന്റെ ഭരണാധികാരിയാകട്ടെ മഹാ ധിക്കാരിയും ദൈവ വിരോധിയുമായിരുന്നു.
ഒരുദിവസം രാജാവിനും തോന്നി ഒരുത്തരവിറക്കാന്‍!
“മേലില്‍ ഞാന്‍ പറയുന്ന ദേവന്മാരെ ആരാധിച്ചോളണം!
അല്ലാത്തവരെ കശാപ്പുചെയ്യും, അതുമല്ലെങ്കില്‍ കല്ലെറിഞ്ഞു കൊല്ലും!”
ഇന്നുള്ള മന്ത്രിമാരാരെങ്കിലുമാണ് ഇതു പറഞ്ഞതെങ്കില്‍
പ്രജകള്‍ അയാളുടെ അടപ്പുവാഷര്‍ ഊരിയേനെ.
പക്ഷേ അഫ്സോസിലെ ജനസമൂഹം പക്കാ ഭീരുക്കളായിരുന്നു.
എല്ലാരുമെന്നു പറയാന്‍ വരട്ടെ
അവിടെ താമസിച്ചിരുന്നവരില്‍ ഏഴുപേര്‍ ഇതനുസരിയ്ക്കാന്‍ തയ്യാറായില്ല.
തങ്ങളെ സൃഷ്ടിച്ചിരിയ്ക്കുന്നതും പരിപാലിയ്ക്കുന്നതും ഏകദൈവമാണെന്നും
അവനാണ് യഥാര്‍ത്ഥ ഉടമയെന്നും അവനെമാത്രമേ ആരാധിയ്ക്കൂ എന്നും അവര്‍ പരസ്യമായി പ്രഖ്യാപിച്ചു.
അവനെ മാത്രമേ ആരാധിയ്ക്കാവൂ എന്ന് അവര്‍ ആഹ്വാനം ചെയ്തു.
പക്ഷേ അവരുടെ വാക്കുകള്‍ ആരും മുഖവിലയ്ക്കെടുത്തില്ലെന്നു മാത്രമല്ല പറഞ്ഞ വാക്കുകള്‍ മാറ്റിപ്പറഞ്ഞില്ലെങ്കില്‍ വിവരമറിയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
രാജാവ് അവരെ സല്‍ക്കരിയ്ക്കാനും തീരുമാനിച്ചു.
രാജാവിന്റെ സല്‍ക്കാരത്തെ ഭയന്ന് അവര്‍ അടിയന്തിരമായി യോഗം ചേര്‍ന്നു.
ഏഴുപേരില്‍ രണ്ടുപേര്‍ മന്ത്രിമാരും ഒരാള്‍ ആട്ടിടയനും മറ്റു നാലുപേര്‍ നാട്ടുകാരും.
രാത്രിയില്‍ അവര്‍ നഗരത്തിനുപുറത്തുള്ള മലഞ്ചെരുവില്‍ ഒത്തുകൂടി ആട്ടിടയന്റെ നേതൃത്വത്തില്‍ അവിടെയുള്ള ഒരു ഗുഹയില്‍ ഒളിച്ചിരുന്നു. അവരുടെ കാവലിന് ഒരു നായയുമുണ്ടായിരുന്നു. വിശപ്പും ക്ഷീണവും കാരണം അവര്‍ ഉറങ്ങിപ്പോയി, കൂടെ നായയും.
അതൊരു വല്ലാത്ത ഉറക്കമായിരുന്നു.എത്രകാലം അവര്‍ ഉറങ്ങിയെന്ന് ദൈവത്തിനു മാത്രമേ അറിയൂ..
അന്നപാനീയങ്ങള്‍ കഴിയ്ക്കാതെ കാലങ്ങളോളം നീണ്ട ഉറക്കം !
ഒരു ദീര്‍ഘനിദ്രയില്‍ അവര്‍ മരണപ്പെട്ടതുപോലെ കിടന്നു.
അന്നും പതിവുപോലെ നേരം വെളുത്തു,
നായ പതിയെ കണ്ണുതുറന്നു നോക്കി, അന്തം വിട്ടു ഒന്നൊന്നര കുരകുരച്ചു
ഗുഹാവാസികള്‍ കണ്ണൂം തിരുമ്മി എഴുന്നേറ്റു
അവര്‍ അന്തം വിട്ടു കുന്തം വിഴുങ്ങി നിന്നുപോയി
അവരിടെ താടി മീശകള്‍ വല്ലാതെ വളര്‍ന്നിരിയ്ക്കുന്നു
തലമുടി നിലത്തു പട്ടുമെത്തപോലെ പരന്നുകിടക്കുന്നു
എത്രനേരം ഉറങ്ങിയെന്ന കണ്‍ഫ്യൂഷനായിരുന്നു അവരുടെ മുഖത്ത്.
“നമ്മള്‍ എത്രനേരം ഉറങ്ങിക്കാണും...”
“ഒരുദിവസം...” ‘രണ്ടു ദിവസം...”
അതില്‍ക്കൂടുതല്‍ അവര്‍ക്കു തോന്നിയതേയില്ല !
തല്‍ക്കാലം അവര്‍ തര്‍ക്കം നിര്‍ത്തി...
വിശപ്പുകാരണം കുടലു കരിഞ്ഞു നാറുന്നു.
ഒരാള്‍ ഭക്ഷണം വാങ്ങിവരാന്‍ നഗരത്തിലേയ്ക്കു പുറപ്പെട്ടു.ആരും തിരിച്ചറിയാതിരിയ്ക്കാന്‍ ശ്രദ്ധിച്ചാണ് അയാള്‍ മുന്നോട്ടു നീങ്ങിയത്.
പടയാളികളാരെങ്കിലും കണ്ടാല്‍ തലപോയതുതന്നെ
ആരെങ്കിലും കണ്ടാല്‍ കല്ലേറില്‍ തല പൊളിയുമെന്നുറപ്പ്
ഭക്ഷണം വാങ്ങാന്‍ പോയയാള്‍ അഫ്സോസ് നഗരംകണ്ട് വടി വിഴുങ്ങിയ മാതിരി നിന്നു!
പഴയ നഗരമേയല്ല, ആകെ മാറിയിരിയ്ക്കുന്നു.
നഗരവാസികളുടെ വസ്ത്രധാരണ രീതിയിലും ആകെ മാറ്റമുണ്ട്
ആരോ കാണിച്ചുകൊടുത്ത ഹോട്ടലില്‍ നിന്ന് അയാള്‍ ഭക്ഷണം വാങ്ങി സഞ്ചിയിലിട്ടു
പോക്കറ്റില്‍നിന്ന് അയാള്‍ ഒരു നാണയമെടുത്തു കാഷ്യറെ ഏല്‍പ്പിച്ചു
നൂറ്റാണ്ടുകള്‍ പഴക്കമുള്‍ല പൌരാണിക നാണയം കണ്ട കാഷ്യര്‍ വാപൊളിച്ചുനിന്നു
അത്രയും പഴക്കം ചെന്ന നാണയം ആരുടെയും കയ്യിലില്ലായിരുന്നു
കാല ബോധം നഷ്ടപ്പെട്ട ഇടയന്‍ വലിയവായില്‍ നിലവിളിതുടങ്ങി
“ഇതു പുരാതന നാണയമൊന്നുമല്ല എന്റെ നാണയമാ‍ണ്
ഞാന്‍ ഭക്ഷണം വാങ്ങാന്‍ കൊണ്ടു വന്നതാണ്..”
ഇടയന്റെ വാക്കുകള്‍ ആരു കണക്കിലെടുത്തില്ലെന്നു മാത്രമല്ല അയാളെ കോളറിനു തൂക്കിയെടുത്ത് രാജാവിന്റെ മുമ്പില്‍ ഹജരാക്കുകയും ചെയ്തു
ആ സമയം രാജാവു മറ്റൊരു തര്‍ക്കം തീര്‍ക്കുന്ന തിരക്കിലായിരുന്നു
മരിച്ചവരെ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷം ദൈവം ജീവിപ്പിയ്ക്കുന്നതെങ്ങിനെ എന്നതായിരുന്നു ആ തര്‍ക്കം.
അപ്പോഴാണ് ദൈവത്തിന്റെ അതുത പ്രതിഭാസമായ ഇടയന്‍ ഹാജരാക്കപ്പെട്ടത്.
ഇടയന്റെ കഥകേട്ട രാജാവും പരിവാരങ്ങളും മറ്റ് ആറുപേരെയും കാണാന്‍ ഗുഹയിലേയ്ക്കു പുറപ്പെട്ടു
ഗുഹാവാസികളുടെ കഥ കേട്ട രാജാവ് അത്ഭുതപ്പെട്ടു. മുന്നൂറ്റിഒമ്പതു കൊല്ലം തങ്ങള്‍ ഗുഹയിലുറങ്ങിയെന്നറിഞ്ഞപ്പോള്‍ ഗുഹാ വാസികള്‍ക്ക് അമ്പരപ്പായി
പഴയ അഫ്സോസ് രാജാവിന്റെ അധ:പതനത്തെ അവരറിഞ്ഞു
ജനങ്ങള്‍ ഏകദൈവ വിശ്വാസികളായി മാറിയതില്‍ അവര്‍ സന്തോഷിച്ചു
നുറ്റാണ്ടുകള്‍ ഉറങ്ങിക്കിടന്നിട്ടും ഒന്നും സംഭവിയ്ക്കാതെ അവരെ സംരക്ഷിച്ച ദൈവത്തിന്റെ ശക്തി നേരില്‍ കണ്ടപ്പോള്‍ രാജസദസ്സിലുണ്ടായ തര്‍ക്കവും പരിഹരിയ്ക്കപ്പെട്ടു.

വിശ്വാസികള്‍ വിശ്വസിയ്ക്കുന്നവരാണെങ്കില്‍ അവര്‍ വിജയിയ്ക്കപ്പെടും അവരില്‍നിന്നു ചിലരെ തെരഞ്ഞെടുത്ത് മറ്റുള്ളവര്‍ക്ക് മാര്‍ഗ്ഗദര്‍ശിയാക്കും എന്നിട്ടും രക്ഷാമാര്‍ഗ്ഗമണഞ്ഞില്ലങ്കില്‍ ഉന്മൂല നാശം ചെയ്യും. ഗുഹാവാസികള്‍ ഇതിനു ദൃഷ്ടാന്തമാണ്. ദൈവത്തില്‍ വിശ്വസിയ്ക്കുക, നല്ലതുമാത്രം പ്രവര്‍ത്തിയ്ക്കുക, മറ്റുള്ളവര്‍ക്കു നന്മകള്‍ മാത്രം ചെയ്യുക, അവനെ അനുസരിച്ചു ജീവിയ്ക്കുക- അല്ലാത്തവന് നോമ്പെന്നല്ല എന്തു ചെയ്തിട്ടും കാര്യമില്ല. നന്നാവാന്‍ വേണ്ടിമാത്രം നല്ലതു ചെയ്യാം...

Wednesday

ഇതും ചെറായിയില്‍ നിന്ന്...

ചെറായി മീറ്റില്‍നിന്ന് ഒപ്പിയെടുത്ത കുറച്ചു ചിത്രങ്ങള്‍ കൂടി...
സൌകര്യം പോലെ പുറത്തേയ്ക്കെടുക്കാമെന്നു കരുതി സൂക്ഷിച്ചു വച്ചതാ...

“ഞാന്‍ നാട്ടുകാരന്‍, മറ്റുള്ളവര്‍ എലിയെന്നു വിളിയ്ക്കുമെങ്കിലും ബ്ലോഗില്‍ ഞാന്‍ പുലിയും ബ്ലോഗിങ്ങില്‍ ഞാന്‍ പുപ്പുലിയുമാണ്” നാട്ടുകാരന്റെ ഉദ്ഘാടന പ്രസംഗത്തില്‍ നിന്ന്....


ഞാന്‍, ജി മനു. എന്നോടു ബഹുമാനമുള്ളതുകൊണ്ട് എല്ലാരുമെന്നെ “മനൂജി” എന്നു വിളിയ്ക്കും...


രജിസ്ടേഷന്‍ ഫോറം പൂരിപ്പിയ്ക്കാനറിയാത്ത രണ്ടു മാന്യ ദേഹങ്ങള്‍... (അങ്ങനെയാണു ധാരണ)


ഇതു കഷ്ടമായിപ്പോയി, സാരമില്ല, കതിരോന്‍ നമ്മള സ്വന്തം ആളാ.... (അങ്ങിനെ സമാധാനിച്ചു)


“മൈക്ക പിടിയ്ക്കാന്‍ അറിയാത്തവരാണോ മീറ്റാന്‍ വന്നത്” ? (പെട്ടി പിടിയ്ക്കാനറിയില്ലെങ്കിലും ചോദ്യം കേട്ടില്ലേ...)


ഇരുപ്പു കണ്ടാലറിയാം താമരശ്ശേരി ചുരമിറങ്ങിത്തന്നാ വന്നത്... സംശയം തീരെയില്ല...!


കസേര ഓക്കെയല്ലേ...? പിന്നെ എന്നെക്കുറ്റം പറയരുത്, പറഞ്ഞേക്കാം...


ഞാന്‍ മീറ്റാന്‍ തന്നാ വന്നത്, ഈറ്റിയതിന്റെ ലക്ഷണം കാണുന്നില്ലല്ലോ... ചുമ്മാ ഒരു ബലൂണ്‍ വച്ചതാ...


വയററിഞ്ഞേ കൈ പായാവൂ... ഇല്ലെങ്കില്‍ ഇങ്ങനെ പായേണ്ടിവരും...


കണ്ടാല്‍ ഫാസ്റ്റു പോയിട്ട് ലോക്കലു പോലുമല്ല ! ( അസൂയ അല്ലാതെന്ത്..?)


പോണോ.. പോണ്ടെ...? (അറയ്ക്കാതെ മടിയ്ക്കാതെ കടന്നുവരൂന്നു പറയേണ്ടിവന്നു...)


ആ കസേരപ്പരിപാടി എന്തായിരുന്നു ! ( ദാ ഇങ്ങനെയാണു ചെറായിയുണ്ടായത് )

ഇതെന്താ നുണപറയുന്നതിന് വെയിലത്തു നിര്‍ത്തുന്ന പരിപാടിയല്ലായിരുന്നല്ലോ മീറ്റ്. ഇതെങ്ങനെ സംഭവിച്ചു?


നല്ല അന്തസ്സോടെ നിവര്‍ന്നു തന്നെ നില്‍ക്കുന്നതാ ഞങ്ങള്‍ക്കിഷ്ടം... (പോട്ടമെടുക്കാനാ)


എന്താ വിനയനും വേണുവും കൊട്ടാരക്കരയ്ക്കുണ്ടോ..? ( ചിരി കണ്ടാലറിയാം, വെറുതേ ചോദിച്ചതാ...)


ഇതെപ്പഴും ഇങ്ങനെയാണ്. പോട്ടം പിടിക്കാരനാണെന്നാണു വയ്പ്. (ഫിലിമില്ലെന്നു മറ്റാര്‍ക്കുമറിയില്ലല്ലോ)


ഭക്ഷണക്കാര്യത്തില്‍ പാവത്താനായിരുന്നാല്‍ ശരിയായെന്നു വരില്ല... ഇതെന്തായാലുമൊന്നു തീര്‍ക്കട്ടെ, ഇപ്പ വരാം


മനുഷ്യനെ മനസ്സമാധാനമായിട്ടു “മീറ്റാനും” സമ്മതിയ്ക്കില്ലേ... ( ദാ ഇപ്പവന്നേക്കാം...)


അങ്ങനിപ്പം എന്റെ പല്ലു കാണണ്ട.... ചുണ്ടെലീന്നു വിളിയ്ക്കാനല്ലേ...

Saturday

ഞാന്‍ ബൂലോക വഞ്ചകന്‍..!


  വിശുദ്ധ റമളാനില്‍ത്തന്നെ എന്നെ ബൂലോകത്തെ ഏറ്റവും വലിയ വിശ്വാസ വഞ്ചകനാക്കിയതില്‍ ഞാന്‍ സ്പൈഡര്‍ക്ക് ആദ്യമേ നന്ദിപറയുന്നു. വളരെ ചുരുങ്ങിയ നാളുകൊണ്ടുതന്നെ ബൂലോകത്തെ ഒരു നല്ല വിഭാഗവുമായി നല്ല ബന്ധം സ്ഥാപിയ്ക്കാന്‍ എനിയ്ക്കു കഴിഞ്ഞിട്ടുണ്ട്. അത് വലിയ തെറ്റായി ഈസമയംവരെ തോന്നിയിട്ടില്ല. കമ്പ്യൂട്ടറിന്റെയും ഇറ്റര്‍നെറ്റിന്റെയും പരിജ്ഞാനം കുറവാണെന്നതു ഞാന്‍ പലരോടും നേരിട്ടുതന്നെ പറഞ്ഞിട്ടുണ്ട്.  

 റിഫ്രെഷ് മെമ്മറി ശരിയാക്കാന്‍ ഞാന്‍ പലരെയും സമീപിച്ചിട്ടുണ്ട്. പലരും സഹായിച്ചിട്ടുമുണ്ട്. എനിയ്ക്ക് ഇപ്പോള്‍ പ്രശ്നങ്ങളുണ്ടെന്ന വിധത്തിലുള്ള പോസ്റ്റ് എന്തിനു വന്നെന്നു എനിയ്ക്കു മനസ്സിലാകുന്നില്ല. ഞാനുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിഷമങ്ങള്‍ എന്റെ സുഹൃത്തുക്കള്‍ക്ക് ഉണ്ടായാല്‍ അതു നേരിട്ടുതന്നെ അവരുമായി സംസാരിയ്ക്കാനാണു ഞാന്‍ ശ്രദ്ധിയ്ക്കാറ്. അതിനു കാരണക്കാരായവര്‍ ആരുതന്നെയായിരുന്നാലും അവരോടെതിര്‍ക്കാനുള്ള ആമ്പിയര്‍ എനിയ്ക്കുണ്ട്. അതിനെ ബൂലോക സംഭവമാക്കുന്നതെന്തിനാണ്?  

  ഇതില്‍ പരോക്ഷമായെങ്കിലും സ്പര്‍ശിയ്ക്കുന്ന വ്യക്തിയുമായി ഞാന്‍ നേരിട്ടു സംസാരിച്ചിട്ടുള്ളതാണ്. അദ്ദേഹത്തിനു കാര്യങ്ങള്‍ മനസ്സിലായെന്നാണ് എനിയ്ക്കു തോന്നുന്നത്. അങ്ങിനെയല്ലെങ്കില്‍ അതു പറഞ്ഞു ബോധ്യപ്പെടുത്താന്‍ ഞാന്‍ തന്നെ ശ്രമിച്ചോളാം. ഇക്കാര്യത്തില്‍ കൊട്ടോട്ടിക്കരന്റെ നിലവിളി കേള്‍ക്കാന്‍ തല്‍ക്കാലം ബൂലോകര്‍ക്കു ഭാഗ്യമില്ല. ആരുടെയും സഹതാപവും എനിയ്ക്കാവശ്യമില്ല. കൊട്ടോട്ടിക്കാരന് ഒളിച്ചുവച്ച പ്രൊഫൈലുമില്ല. നല്ല വെണ്ടയ്ക്കാ അക്ഷരത്തില്‍ മൊബൈല്‍ നമ്പരും ചേര്‍ത്തിട്ടുണ്ട്. ആണായി സംസാരിയ്ക്കാനാണ് എനിയ്ക്കു താല്പര്യം. അതിനാലാണ് ആണത്തമില്ലാത്ത പോസ്റ്റില്‍ (അനോണി ബ്ലോഗില്‍) കമന്റേണ്ടെന്നു തീരുമാനിച്ചത്.

Wednesday

നല്ല മുന്തിരി വൈന്‍ നിങ്ങള്‍ക്കുമുണ്ടാക്കാം


അല്‍പം സമയവും ഫ്രിഡ്ജില്‍ അല്‍പം സ്ഥലവും ഉപയോഗിക്കാമെങ്കില്‍
അടിപൊളി വൈന്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം..!
ശ്രീ വര്‍ഗീസ്‌ കോയിക്കര നമുക്കു പറഞ്ഞുതന്ന
വൈന്‍ നിര്‍മ്മാണ രീതി നമുക്ക്‌ ഒന്നുകൂടി ഓര്‍മ്മിക്കാം.

കറുത്ത മുന്തിരി 3.5 കിലോഗ്രാം

പഞ്ചസാര 3.5 കിലോഗ്രാം

യീസ്റ്റ്‌ 20 ഗ്രാം

താതിരിപ്പൂവ്‌ 30 ഗ്രാം

പതിമുകം ഒരു ചെറിയ കഷണം

ഇഞ്ചി ഒരു വലിയ കഷണം

ഗ്രാമ്പൂ 15 ഗ്രാം

ജാതിപത്രി 20 ഗ്രാം

കറുകപ്പട്ട 20 ഗ്രാം

ഗോതമ്പ്‌ 200 ഗ്രാം

വെള്ളം 5.25 ലിറ്റര്‍

മുന്തിരി രണ്ടു മണിക്കൂര്‍ നേരം വെള്ളത്തില്‍ മുക്കിവയ്ക്കുക.
പതിമുകം ഇട്ടു വെള്ളം തിളപ്പിച്ചെടുക്കുക.
വെള്ളം നന്നായി തണുത്തതിനു ശേഷം പഞ്ചസാര ലയിപ്പിച്ച്‌ തുണിയില്‍ അരിച്ചെടുക്കുക.
ഇത്‌ പന്ത്രണ്ടു ലിറ്റര്‍ കപ്പാസിറ്റിയുള്ള പ്ളാസ്റ്റിക്‌ ബക്കറ്റിലേക്കു മാറ്റുക.
ശേഷം ഗോതമ്പ്‌ കുതിര്‍ത്ത്‌ കഴുകിയതും ജാതിപത്രി,ഗ്രാമ്പൂ,കറുകപ്പട്ട പൊടിച്ചതും
ഇഞ്ചി ചതച്ചതും ചേര്‍ത്ത്‌ ഇളക്കിവയ്ക്കുക.

ഒരു ഗ്ളാസ്‌ ചെറു ചൂടു വെള്ളത്തില്‍ രണ്ടു സ്പൂണ്‍ പഞ്ചസാര
ലയിപ്പിച്ച്‌ അതില്‍ യീസ്റ്റ്‌ ചേര്‍ത്തു വയ്ക്കുക.
കുറച്ചു സമയത്തിനകം രൂപപ്പെടുന്ന പത പുറത്തു പോകാതെ ശ്രദ്ധിക്കണം.

പത്തു മിനിട്ടിനു ശേഷം ഇത്‌ ബക്കറ്റിലേയ്ക്കൊഴിച്ച്‌ നന്നായി ഇളക്കുക.
കഴുകി വച്ചിരിക്കുന്ന മുന്തിരി അടര്‍ത്തിയെടുത്ത്‌ നന്നായി ഉടച്ച്‌
ബക്കറ്റിലെ ലായനിയിലേക്കു നിക്ഷേപിക്കാം.
താതിരിപ്പൂവ്‌ കഴുകി വൃത്തിയാക്കി ബക്കറ്റിലിട്ട്‌ ഇളക്കി അടച്ചുവക്കുക.

ദിവസവും രാവിലെ അഞ്ചുമിനിട്ട്‌ ഇളക്കുക.
ഒരു പരന്ന പാത്രത്തില്‍ വെള്ളമൊഴിച്ച്‌ ബക്കറ്റ്‌ അതിലിറക്കിവച്ചാല്‍
ഉറുമ്പിന്‍റെ ശല്യം ഒഴിവാക്കാം.
ഇരുപത്തൊന്നാംദിവസം വൈന്‍ ഉണങ്ങിയ തുണിയില്‍ അരിച്ചെടുക്കുക.
ബക്കറ്റ്‌ കഴുകിത്തുടച്ച്‌ അതിലൊഴിച്ചു വയ്ക്കാം.

ഒരാഴ്ച്ച കഴിഞ്ഞ്‌ ഊറ്റിയെടുക്കുക- ഇത്‌ പല ദിവസങ്ങളില്‍ ആവര്‍ത്തിക്കുക.
ഏകദേശം നാല്‍പ്പത്തൊന്നു ദിവസം കഴിഞ്ഞാല്‍ കിട്ടുന്ന തെളിഞ്ഞ വൈനില്‍
അരക്കിലോ പഞ്ചസാര കരിച്ചെടുത്ത്‌ ലയിപ്പിച്ച്‌ ഒരിയ്ക്കല്‍ക്കൂടി
അരിച്ചെടുത്ത്‌ കുപ്പികളിലാക്കി കോര്‍ക്കുകൊണ്ടടച്ച്‌ ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

Thursday

ചാണക്യനെ കാണ്മാനില്ല !

പ്രശസ്ഥ ബ്ലോഗര്‍ ചാണക്യനെ കാണ്മാനില്ല. കണ്ടുമുട്ടുന്നവര്‍ രണ്ടു കൊട്ടു കൊടുത്ത് ബ്ലോഗില്‍ തിരികെയെത്തിയ്ക്കണമെന്നു താല്‍പ്പര്യപ്പെടുന്നു. ചെറായി മീറ്റിലാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. മീറ്റിനു ശേഷം അദ്ദേഹത്തെ കാണാതായതില്‍ ദുരൂഹതയുണ്ടെന്നു സംശയമുണ്ട്. ബൂലോകര്‍ക്കു തിരിച്ചറിയാനായി അദ്ദേഹത്തിന്റെ മീറ്റിലെ ലേറ്റസ്റ്റു ഫോട്ടോകള്‍ പ്രസിദ്ധീകരിയ്ക്കുന്നു.

വളരെയേറെ സന്തോഷവാനായിട്ടായിരുന്നു ചാണക്യന്‍ മീറ്റാനെത്തിയത്


പോട്ടപ്പെട്ടിയും തൂക്കി നില്‍ക്കുന്ന ഫീകരനെക്കണ്ടപ്പോള്‍ പേടിച്ചു നില്‍ക്കുന്ന ചാണക്യനെയാണു നിങ്ങള്‍ മുകളില്‍ കാണുന്നത്.


ടോക്കണില്ലാതെ ഭക്ഷണം കഴിയ്ക്കുന്നതിന്റെ പേരില്‍ ചാണക്യനോട് മറ്റുള്ളവര്‍ കയര്‍ക്കുന്നത് രഹസ്യ പോട്ടപ്പെട്ടി ഒപ്പിയെടുത്തപ്പോള്‍. അദ്ദേഹത്തെ ഇരുന്നു ഭക്ഷണം കഴിയ്ക്കാന്‍ അനുവദിച്ചില്ല.


ഒടുവില്‍ നിലവിളിച്ചുകൊണ്ട് പുറത്തേയ്ക്കു നടക്കുന്ന ചാണുവിനെയാണു നിങ്ങള്‍ ഇപ്പോള്‍ കാണുന്നത്. ഇതിനു ശേഷമാണ് അദ്ദേഹത്തെ കാണാതായത്. അദ്ദേഹത്തിന്റെ തിരോധാനത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സര്‍ക്കാരിനോടാവശ്യപ്പെടാന്‍ ബൂലോക മഹാസഭ തീരുമാനമെടുത്തിട്ടുണ്ട്. നടപടിയുണ്ടാകാത്തപക്ഷം. ബൂലോകം അടച്ചിട്ടു ഹര്‍ത്താലാചരിയ്ക്കാനും തീരുമാനമുണ്ട്.

Tuesday

ഒരു ഹിമകണം പോലെ അവള്‍....

റിഫ്രെഷ് മെമ്മറിയുടെ പുതിയ അദ്ധ്യായം എഴുതാന്‍ ഡയറി എടുത്തതാണ്. അതിനടുത്തുള്ള പുസ്തകം ഒന്നു മറിച്ചുനോക്കി. ഞാന്‍ വായിച്ചിട്ടുള്ള നോവലുകളില്‍ എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആ പുസ്തകത്തിന് എന്നെ വേദനിപ്പിച്ച ഒരു കഥകൂടി പറയാനുണ്ട്.

1988ല്‍ പത്താം തരം കഴിഞ്ഞതിനു ശേഷം തുടര്‍ന്നു പഠിയ്ക്കാന്‍ എനിയ്ക്കു തോന്നിയില്ല. എം എ എക്കണോമിക്സും എട്ടാം ക്ലാസ്സു തോറ്റതും തൊഴില്‍ രഹിതരായ കൂട്ടുകാരായി കൂടെയുള്ളപ്പോള്‍ ഒരു കൈത്തൊഴില്‍ പഠിച്ചു ജീവിതം മെച്ചപ്പെടുത്താനാണ് എനിയ്ക്കു തോന്നിയത്. കൊട്ടോട്ടിയെന്ന എന്റെ ഗ്രാമത്തില്‍ നിന്നും ഇരുപത്തിനാലു കിലോമീറ്റര്‍ ദൂരെയുള്ള കൊട്ടാരക്കരയ്ക്കടുത്ത് ആയൂരിലുള്ള സ്മിതാ എഞ്ചിനീയറിങ് ഇന്‍ഡസ്ട്രീസില്‍ ഞാന്‍ തൊഴില്‍ പഠനം ആരംഭിച്ചു. രാവിലെ എട്ടുമണിയ്ക്കുള്ള ആനവണ്ടിയില്‍ കടയ്ക്കല്‍, നിലമേല്‍ വഴി ആയൂര്‍. വൈകിട്ട് ചടയമംഗലം വെള്ളാര്‍വട്ടം ചിങ്ങേലിവഴി തിരികെയാത്ര. വൈകിട്ടുള്ള ഗംഗ ട്രാവത്സ് എന്ന ബസ്സിലെയും സ്ഥിരം കുറ്റിയായിരുന്നു ഞാന്‍. ഡ്രൈവറുടെ ക്യാ‍ബിനിലെ നീണ്ട സീറ്റായിരുന്നു ഞാന്‍ സ്ഥിരമായി റിസര്‍വു ചെയ്തിരുന്നത്.

പതിവുപോലെ ഗംഗ ഷോപ്പിനു മുന്നില്‍ നിര്‍ത്തി, ഞാന്‍ റിസര്‍വു സീറ്റില്‍ സ്ഥാനവും പിടിച്ചു. വെള്ളാര്‍വട്ടത്തെത്തിയപ്പോള്‍ തിളങ്ങുന്ന പട്ടു പാവാടയും തൂവെള്ള കുപ്പായവുമിട്ട ഒന്‍പതു വയസ്സുകാരി സുന്ദരിക്കുട്ടിയുടെ കൈപിടിച്ചുകൊണ്ട് ഒരു മദ്ധ്യവയസ്കന്‍ ബസ്സില്‍ കയറി. സീറ്റില്‍ എന്റെ അടുത്തായി ഇരുപ്പുമുറപ്പിച്ചു. ഒരു മൂകത അദ്ദേഹത്തിന്റെ മുഖത്തു തെളിഞ്ഞിരിയ്ക്കുന്നതു ഞാന്‍ കണ്ടു. സുന്ദരിക്കുട്ടിയാകട്ടെ നിര്‍ത്താതെ സംസാരിയ്ക്കുന്നുമുണ്ട്. വല്ലാത്ത തിളക്കമായിരുന്നു ആ കണ്ണുകളില്‍. തുടര്‍ന്ന് ആഴ്ച്ചയില്‍ രണ്ടു പ്രാവശ്യം ഞാന്‍ അവരുടെ സഹയാത്രികനായി. കൂടുതല്‍ തവണ കണ്ടതിനാലാവണം അവള്‍ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു. ഞാനും ഒരു ചിരി പാസാക്കി.

“എന്താ മോളുടെ പേര്....?”

“ഹിമ”

“നല്ല പേരാണല്ലോ... ആരാ മോള്‍ക്ക് ഈ പേരിട്ടത്...?”

“ഇച്ചാച്ചനാ.....” അവളുടെ അച്ഛനെ അവള്‍ അങ്ങനെയാണു വിളിച്ചിരുന്നത്.

“ആട്ടെ ഇച്ചാച്ചനും മോളും കൂടി...?”

“ഇച്ചാച്ചന്‍ എനിയ്ക്കു വള വേടിച്ചു തരാമെന്നു പറഞ്ഞു. അതു വാങ്ങാന്‍ പോവുകാ...”

അന്നത്തെ സംസാരം അവിടെ അവസാനിച്ചു. എനിയ്ക്കിറങ്ങേണ്ട സ്ഥലമെത്തിയിരുന്നു. ഇനി അടുത്ത ബസ്സില്‍ നാലു കിലോമീറ്റര്‍...

തുടര്‍ന്നും ആഴ്ച്ചയില്‍ രണ്ടുപ്രാവശ്യം വീതം ഞങ്ങള്‍ കണ്ടുമുട്ടി. അവരോടൊന്നിച്ചുള്ള യാത്ര വളരെ രസകരമായിരുന്നു. അവളുടെ കൊച്ചുകൊച്ചു തമാശകളും മണ്ടത്തരങ്ങളും ഞങ്ങളുടെ യാത്ര ആനന്ദകരമാക്കി. അവള്‍ക്കുമുണ്ടായിരുന്നു അല്ലറചില്ലറ സംശയങ്ങള്‍. അതു ചോദിയ്ക്കാന്‍ അവള്‍ ഒരു മടിയും കാട്ടിയിരുന്നില്ല. വയസ്സ് ഒന്‍പതേ ആയിരുന്നുള്ളൂവെങ്കിലും അതിനേക്കാള്‍ പാകത അവളുടെ വാക്കുകള്‍ക്കുണ്ടായിരുന്നു.

അക്കാലത്ത് സോവിയറ്റു യൂണിയനുമായി എനിയ്ക്ക് ചെറിയ ബന്ധമുണ്ടായിരുന്നു. ആ കഥ മറ്റൊരവസരത്തില്‍ പറയാം. ആ ബന്ധത്തില്‍ എനിയ്ക്കു കിട്ടിയ ചിംഗീസ് ഐത്മാത്തൊവിന്റെ “മലകളുടെയും സ്റ്റെപ്പിയുടെയും കഥകള്‍” എന്ന നാലു നോവലുകളുടെ സമാഹാരം ഒരു യാത്രയില്‍ എന്റെ കയ്യിലുണ്ടായിരുന്നു. നല്ല വായനക്കാരികൂടിയായിരുന്ന നമ്മുടെ കൊച്ചു ഹിമയ്ക്ക് ഈ പുസ്തകം വായിയ്ക്കാന്‍ വേണമെന്നായി. എനിയ്ക്ക് ആ പുസ്തകം അന്നു കിട്ടിയിട്ടേ ഉള്ളൂ. പിന്നെ കൊടുക്കാമെന്നു പറഞ്ഞപ്പോല്‍ അവള്‍ സമ്മതിച്ചില്ല. ഒടുവില്‍ അടുത്ത യാത്രയില്‍ തിരികെത്തരാമെന്നു പറഞ്ഞ് പുസ്തകം അവള്‍ കൊണ്ടുപോയി. പക്ഷേ അടുത്ത കണ്ടുമുട്ടലില്‍ എനിയ്ക്കു പുസ്തകം കിട്ടിയില്ല.

“ഇച്ചാട്ടാ, നാലുകഥകളാ മൊത്തത്തില്‍. രണ്ടെണ്ണമേ വായിയ്ക്കാന്‍ പറ്റിയുള്ളൂ. ന്നി വരുമ്പൊ ഞാന്‍ കൊണ്ടു വരാം...”

ഇതിനിടയില്‍ ഞാനവള്‍ക്ക് ഇച്ചാട്ടനായിരുന്നു. പുസ്തകം കിട്ടാത്തതില്‍ നിരാശയുണ്ടായെങ്കിലും അവളുടെ നിഷ്കളങ്കമായ വാക്കുകളില്‍ അത് അലിഞ്ഞില്ലാതായി...




അടുത്ത തവണ അവള്‍ പുസ്തകം തന്നു. അതിലുണ്ടായിരുന്ന ചിത്രങ്ങള്‍ക്ക് അവള്‍ മനോഹരമായി നിറം കൊടുത്തിരിയ്ക്കുന്നു. ഓരോ ചിത്രത്തിനും അടിയില്‍ ഹിമ എന്നു രേഖപ്പെടുത്തിയിരിയ്ക്കുന്നു. എഴുത്തുകളെ ബാധിയ്ക്കാതിരുന്നതിനാല്‍ എനിയ്ക്കതില്‍ നീരസം തോന്നിയില്ല. നാലാമത്തെ നോവലായ “ചുവന്ന തൂവാലയണിഞ്ഞപോപ്ലാര്‍ തൈ” അവള്‍ക്ക് നന്നായി ഇഷ്ടപ്പെട്ടെന്നു തോന്നുന്നു. അദ്ധ്യായത്തിനു മുകളില്‍ അവള്‍ എഴുതിയിരിയ്ക്കുന്നു...

“അസേല്‍... ചുവന്ന തൂവാലയണിഞ്ഞ എന്റെ പോപ്ലാര്‍ തൈ....” തുടര്‍ന്ന് രണ്ടുപ്രാവശ്യമേ തമ്മില്‍ കണ്ടുള്ളൂ.

ഏതാണ്ട് ആറുമാസം കഴിഞ്ഞുകാണും. അഞ്ചലില്‍ വന്നു മടങ്ങുന്ന വഴിയ്ക്ക് വഴിയരികില്‍ ഹിമയുടെ ഇച്ചാച്ചന്‍ നില്‍ക്കുന്നതുകണ്ടു. പെട്ടെന്നു പോയിട്ടു വലിയ തിരക്കില്ലാത്തതിനാല്‍ ഞാന്‍ അവിടെയിറങ്ങി....



“ഹ... സാബൂ... എന്തുണ്ട് വിശേഷങ്ങള്‍...?” അദ്ദേഹം എന്റെ വിളിപ്പേരു മറന്നിട്ടില്ല.

“ നല്ല വിശേഷം... താങ്കളെക്കണ്ടിട്ട് ഒരുപാടുനാളായല്ലോ... എന്താ ഹിമയുടെ വിശേഷം...?”

അതിനുത്തരം ഒരു വിങ്ങിക്കരച്ചിലായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. എനിയ്ക്കാകെ വിഷമമായി, എന്തോ സംഭവിച്ചിരിയ്ക്കുന്നു... എന്തു ചോദിയ്ക്കണമെന്ന് എനിയ്ക്കറിയാതായി.

“പോയി...” നിറകണ്ണുകളോടെ അദ്ദേഹം പറഞ്ഞു.

ഗുരുതരമായ ഏതോ അസുഖം ഹിമക്കുട്ടിയ്ക്കുണ്ടായിരുന്നെന്നും ആഴ്ചയില്‍ രണ്ടു പ്രാവശ്യം ഡോക്ടറെക്കാണാനാണ് അവര്‍ സഞ്ചരിച്ചിരുന്നതെന്നും ആയാത്രയ്ക്കിടയിലായിരുന്നു ഞങ്ങളുടെ പരിചയപ്പെടലെന്നും എനിയ്ക്കു മനസ്സിലായി. എന്തായിരുന്നു അസുഖമെന്ന് ഞാന്‍ ചോദിച്ചില്ല. പിന്നെ ഇതുവരെ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുമില്ല.

ഇന്നും ഞാനെടുത്തു നോക്കിയ “മലകളുടെയും സ്റ്റപ്പിയുടെയും കഥക”ളില്‍ അവള്‍ കൊടുത്ത നിറങ്ങളും അവളുടെ പേരും മായാതെ കിടക്കുന്നു.അല്‍പ്പം മങ്ങിയ നിറങ്ങള്‍ക്കുള്ളില്‍ അവളുടെ തിളങ്ങുന്ന കണ്ണുകള്‍ ഞാന്‍ കാണുന്നു. എന്നെപ്പോലെ അവളെ ഇഷ്ടപ്പെട്ടിരുന്ന ഒട്ടനവധി പേരുണ്ടാവാം.

എന്റെ കൊച്ചു സുന്ദരിക്കുട്ടിയുടെ, എന്റെ ചുവന്ന തൂവാലയണിഞ്ഞ പോപ്ലാര്‍ തൈയുടെ ഓര്‍മ്മയ്ക്കു മുമ്പില്‍ ഇച്ചാട്ടന്റെ ഒരായിരം അശ്രുകണങ്ങള്‍....

Popular Posts

Recent Posts

Blog Archive