Friday

നിയമത്തെ കൈയിലെടുത്തും ഇല്ലാക്കഥകൾ മെനഞ്ഞുമല്ല ചാനൽ റേറ്റിംഗ് കൂട്ടേണ്ടത്.

 പ്രിയ വായനക്കാരുടെ ശ്രദ്ധയെ മൂന്നുവർഷം പിറകിലേക്ക് കൊണ്ടുപോവുകയാണ്. ഡി വൈ എസ് പി രവീന്ദ്രൻ എന്ന പോലീസ് ഉദ്യോഗസ്ഥനെ മാധ്യമങ്ങളും സോഷ്യൽമീഡിയയും ചേർന്ന് തൂക്കിക്കൊല്ലാൻ ശ്രമിച്ചിട്ട് മൂന്നു വർഷമാകുന്നു. വെളിച്ചം കാട്ടാനെന്ന വ്യാജേന മൊബൈൽ ഫ്ലാഷ് ഓണാക്കി മൊബൈൽഫോണിൽ റെക്കോർഡ് ചെയ്ത വീഡിയോയായിരുന്നു അന്ന് ആയുധം. സമൂഹത്തിലെ സദാചാരത്തിന്റെ മൊത്തവ്യാപാരികൾ ചമഞ്ഞു പ്രചരിപ്പിച്ച വീഡിയോയിൽ പക്ഷേ തങ്ങളുടെ ഭാഗം തെളിയിക്കാൻ പോന്ന ഭാഷണം തരിമ്പുപോലും കണ്ടെത്താൻ സദാചാരവാദികൾക്ക് കഴിഞ്ഞില്ലെന്നത് വേറേകാര്യം. അന്ന് ആ കേസുമായി ബന്ധപ്പെടാനും ഡിവൈഎസ്‌പിക്കു വേണ്ടി ശബ്ദിക്കാനും അതിൽ വിജയിക്കാനും കഴിഞ്ഞയാളെന്ന നിലയിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. ആ സംഭവത്തെക്കുറിച്ച് ഇവിടെ വായിക്കാം.  

  ഏറെക്കുറെ സമാന വിധിവിചാരണകളാണ് ആത്മഹത്യ ചെയ്ത ഡിവൈഎസ്‌പി ഹരികുമാറും നേരിട്ടത്. പോലീസുമായി സഹകരിച്ച് ഇടപെടുന്ന സാമാന്യ ബോധത്തിൽ നിന്ന് അകന്ന് പോലീസുമായി തർക്കിക്കാനും അവരെ മര്യാദ പഠിപ്പിക്കാനും ഇറങ്ങിപ്പുറപ്പെടുന്ന തലമുറ എവിടെയും സജീവമാണ്. മനഃസമാധാനത്തോടെ ജോലി നിർവ്വഹിക്കാൻ കഴിയാത്ത കേരളത്തിലെ ഏക ഉദോഗസ്ഥവിഭാഗം പോലീസുകാർ മാത്രമാണ്. എന്തെങ്കിലും അബദ്ധം സംഭവിച്ചാൽ സ്വന്തം സഹപ്രവർത്തകരുടെപോലും സഹായമോ സഹകരണമോ ലഭിക്കാത്ത മറ്റൊരു വിഭാഗവും ഇല്ല. എന്തെങ്കിലും കൈയബദ്ധം സംഭവിച്ചാൽ അതു തെളിയിക്കാൻ മിക്കവാറും സാധിക്കാറുമില്ല.

  ഏറ്റവും മാനസിക സമ്മർദ്ദം അദുഭവിക്കുന്ന വിഭാഗമായ പോലീസുകാരിൽ ആരോടെങ്കിലും മര്യാദക്കു നിരക്കാത്ത വിധത്തിൽ തർക്കിക്കാനും വാക്കേറ്റം നടത്താനുമൊക്കെ പൊതുജനം തയ്യാറാവുമ്പോൾ മിണ്ടാതെ വായും പൊത്തി ഇരിക്കാനുള്ള മനക്കരുത്തൊന്നും പോലീസ് സേനയിലെ ഉദ്യോഗസ്ഥന്മാരിൽ പലർക്കുമില്ല.. ഒന്നുപറഞ്ഞാൽ രണ്ടിനു തല്ലും വഴക്കും പരസ്പരമുണ്ടാക്കി കൊല്ലും കൊലയും നടത്തുന്ന അതേ മനോഭാവത്തോടെ പോലീസുകാരോടു പെരുമാറുമ്പോൾ സ്വാഭാവികമായും അവരും പ്രതികരിച്ചുപോകും. ഇവിടെയും അതുതന്നെയാണു സംഭവിച്ചിട്ടുള്ളതെന്ന് പകൽപോലെ വ്യക്തമാണ്. പോലീസുകാരോടു കയർത്താൽ കയർക്കുന്നയാളുടെ കോളറിനു പിടിക്കുന്നതും പിടിച്ചുന്തുന്നതും സ്വാഭാവിക സംഭവം മാത്രമാണ്.

  ഡിവൈഎസ്‌പി ഹരികുമാർ മനഃപൂർവ്വം സനൽ കുമാറിനെ വാഹനത്തിനു മുമ്പിലേക്ക് തള്ളിയിട്ടുകൊന്നു എന്ന പ്രചരണമാണ് മീഡിയകൾ നടത്തിയത്. വാഹനത്തിനു മുമ്പിലേക്കു വീഴുമെന്നോ മരണപ്പെടുമെന്നോ ഡിവൈഎസ്‌പിയോ സനൽകുമാറോ കരുതിയിട്ടുണ്ടാവില്ല. ഡിവൈഎസ്‌പിക്കു സംഭവിച്ച കൈയബദ്ധത്തിൽ സനൽകുമാറിന്റെ ജീവൻ പൊലിഞ്ഞു എന്നത് നിഷേധിക്കുകയോ ന്യായികരിക്കുകയോ ചെയ്യുന്നില്ല. പക്ഷേ അതൊരു കൈയബദ്ധമായിരുന്നെന്ന് സത്യസന്ധമായി ചിന്തിക്കുന്നവർക്കു തിരിച്ചറിയാൻ കഴിയും. അതനുസരിച്ചുള്ള നടപടികളാണ് ഉണ്ടാവേണ്ടിയിരുന്നത്. അല്ലാതെ ചാനൽ വ്യൂസ് ചവറുകളിൽ ചടഞ്ഞിരുന്ന് അർത്ഥശൂന്യവും അനാവശ്യവുമായ വയറ്റിപ്പിഴപ്പു ചർച്ചകൾ നടത്തുന്നവരുടെ താളത്തിനൊത്തു തുള്ളി അവരെ പ്രീതിപ്പെടുത്താനുള്ള നടപടികളായിരുന്നില്ല. ഈ ചവറുകൾ നിരോധിച്ചാൽ തീരാവുന്നതാണ് ഇന്ന് കേരളത്തിൽ നടക്കുന്ന മിക്ക പ്രശ്നങ്ങളും എന്നത് ബുദ്ധി മരവിക്കാത്തവർക്ക് ചിന്തിച്ചാൽ മനസ്സിലാവും.

  യാതൊരു സപ്പോർട്ടും കിട്ടാതെ സമ്മർദ്ദത്തിൽ കഴിയുന്നവരാണു പോലീസുകാരെന്നത് പച്ചയായ യാഥാർത്ഥ്യമാണ്. അത് ഏതൊരു പോലീസുകാരനോടും സ്വകാര്യമായി ചോദിച്ചാൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ. ഡിവൈഎസ്‌പി ഹരികുമാറിനു നിയമത്തിനുമുമ്പിൽ സമാധാനത്തോടെ സുരക്ഷിതമായി ഹാജരാവാനും അദ്ദേഹത്തിന്റെ ഭാഗം കേൾക്കാൻ അവസരമൊരുങ്ങാതിരിക്കാനും മാധ്യമ വിധിയെഴുത്തുകളും പൊലീസിന് രാഷ്ട്രീയക്കാരിൽ നിന്നുള്ള അനാവശ്യ സമ്മർദ്ദവും കാരണമായെന്നു നിസ്സംശയം പറയാം. പക്ഷേ ഏതൊരു വിഷയത്തിലും ആദ്യം വിധിപറയലും പിന്നെ വിചാരണയും അതിനു ശേഷം അന്വേഷണങ്ങളും മാധ്യമങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ ശരിയായ അന്വേഷണം സമയബന്ധിതമായി നടത്താൻ നിയമ സംവിധാനത്തിനു കഴിയുന്നില്ല.

കേസും അന്വേഷണവുമൊക്കെ നീതിന്യായവിഭാഗം ചെയ്യട്ടെ. കുറ്റവാളികൾ രക്ഷപ്പെടണമെന്നല്ലതെറ്റു ചെയ്തവന് അതിനനുസരിച്ചുള്ള ശിക്ഷയേ ലഭിക്കാവൂ. ഇവിടെ മരണപ്പെട്ട സനൽകുമാറും തുടർന്ന് ആത്മഹത്യ ചെയ്ത ഹരികുമാറും ആ സംഭവത്തിൽ ഒരുപോലെ കുറ്റക്കാരായിരുന്നെങ്കിൽ ഹരികുമാറിന്റെ മരണത്തിന് ഉത്തരവാദികൾ ഇവിടുത്തെ മീഡിയകളും ഒരുവിഭാഗം രാഷ്ട്രീയക്കാരുമാണ്. ഒറ്റ ദിവസം കൊണ്ടാണ് അവർ ഒരു പോലീസുദ്യോഗസ്ഥനെ കൊടും കുറ്റവാളിയും തീവ്രവാദിയുമൊക്കെയാക്കി ചിത്രീകരിച്ചു കൊലവിളി നടത്തിയത്. ഹരികുമാറും എല്ലാവരെയും പോലെ പച്ചയായ ഒരു മനുഷ്യ ജീവിയാണെന്ന് ആരും ഓർത്തതേയില്ല. പകരം പുതിയ കണ്ടുപിടുത്തങ്ങളും സൂചനകളും പടച്ചുണ്ടാക്കി കൊലവിളി നടത്തുകയായിരുന്നു.  അനാവശ്യ തർക്കമാണ് ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയത്. അത്തരം തർക്കങ്ങൾ ആരൊക്കെ നടത്തിയാലും ഇങ്ങനെയൊക്കെത്തന്നെയാണു സംഭവിക്കുക. അതിനെ അന്തിച്ചർച്ചയാക്കി മാറ്റുമ്പോൾ ചോർന്നുപോകുന്നത് ഈ ദേശത്തെ സമാധാനമാണെന്ന് മറന്നുപോകരുത്. നിയമത്തെ അതിന്റെ വഴിക്കു വിടുകയാണു വേണ്ടത്അത് മറ്റുള്ളവർ ഏറ്റെടുക്കേണ്ട കാര്യമേയില്ല. നിയമം കടലാസിൽ വരക്കുന്നതിനു പകരം ബാഹ്യ ഇടപെടലുകളില്ലാതെ സുഗമമായി നടമാടാനാണ് എല്ലാരും പരിശ്രമിക്കേണ്ടത്. അല്ലാതെ കേവലം ബ്രേക്കിംഗ് ന്യൂസുണ്ടാക്കാൻ കഥകൾ മെനഞ്ഞെടുക്കാനല്ല.

(DYSP ഹരികുമാർ ആത്മഹത്യ ചെയ്യുന്നതിനു മുമ്പാണ് ഇതിനു മുമ്പത്തെ പോസ്റ്റ് എഴുതിയത്. അദ്ദേഹം ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ പോസ്റ്റ് എഡിറ്റു ചെയ്ത് വീണ്ടും പോസ്റ്റു ചെയ്യുന്നു. പഴയ പോസ്റ്റ് ഇവിടെ വായിക്കാം)



Sunday

DySP ഹരികുമാർ - വിധി, വിചാരണ, പിന്നെ അന്വേഷണവും


  പ്രിയ വായനക്കാരുടെ ശ്രദ്ധയെ മൂന്നുവർഷം പിറകിലേക്ക് കൊണ്ടുപോവുകയാണ്. ഡി വൈ എസ് പി രവീന്ദ്രൻ എന്ന പോലീസ് ഉദ്യോഗസ്ഥനെ മാധ്യമങ്ങളും സോഷ്യൽമീഡിയയും ചേർന്ന് തൂക്കിക്കൊല്ലാൻ ശ്രമിച്ചിട്ട് മൂന്നു വർഷമാകുന്നു. ഒളിക്യാമറ വീഡിയോയായിരുന്നു അന്ന് ആയുധം. വിവരവും ബോധവും കെട്ടവരാണ് പോലീസുകാർ എന്ന് ആരോപിച്ച് സമൂഹത്തിലെ സദാചാരവാദികൾ പ്രചരിപ്പിച്ച വീഡിയോയിൽ പക്ഷേ സദാചാരവാദികൾക്ക് തങ്ങളുടെ ഭാഗം തെളിയിക്കാൻ പോന്ന ഭാഷണം തരിമ്പുപോലും കണ്ടെത്താൻ കഴിഞ്ഞില്ലെന്നത് വേറേകാര്യം. അന്ന് ആ കേസുമായി ബന്ധപ്പെടാനും ഡിവൈഎസ്‌പിക്കു വേണ്ടി ശബ്ദിക്കാനും അതിൽ വിജയിക്കാനും കഴിഞ്ഞയാളെന്ന നിലയിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. ആ സംഭവത്തെക്കുറിച്ച് ഇവിടെ വായിക്കാം.

  ഏറെക്കുറെ സമാന വിധി വിചാരണകളാണ് ഡിവൈഎസ്‌പി ഹരികുമാറും നേരിട്ടുകൊണ്ടിരിക്കുന്നത്. പോലീസുമായി സഹകരിച്ച് ഇടപെടുന്ന സാമാന്യ ബോധത്തിൽ നിന്ന് അകന്ന് പോലീസുമായി തർക്കിക്കാനും അവരെ മര്യാദ പഠിപ്പിക്കാനും ഇറങ്ങിപ്പുറപ്പെടുന്ന തലമുറ എവിടെയും സജീവമാണ്. മനഃസമാധാനത്തോടെ ജോലി നിർവ്വഹിക്കാൻ കഴിയാത്ത കേരളത്തിലെ ഏക ഉദോഗസ്ഥവിഭാഗം പോലീസുകാർ മാത്രമാണ്. എന്തെങ്കിലും അബദ്ധം സംഭവിച്ചാൽ സ്വന്തം സഹപ്രവർത്തകരുടെപോലും സഹായമോ സഹകരണമോ ലഭിക്കാത്ത മറ്റൊരു വിഭാഗവും ഇല്ല. സംഭവിച്ചത് കൈയബദ്ധമാണെങ്കിൽക്കൂടി അതു തെളിയിക്കാൻ മിക്കവാറും സാധിക്കാറില്ല.

  ഡിവൈഎസ്‌പി ഹരികുമാർ മനഃപൂർവ്വം സനൽ കുമാറിനെ വാഹനത്തിനു മുമ്പിലേക്ക് തള്ളിയിട്ടുകൊന്നു എന്ന പ്രചരണമാണ് മീഡിയകൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഏറ്റവും മാനസിക സമ്മർദ്ദം അദുഭവിക്കുന്ന വിഭാഗമായ പോലീസുകാരിൽ ആരോടെങ്കിലും മര്യാദക്കു നിരക്കാത്ത വിധത്തിൽ തർക്കിക്കാനും വാക്കേറ്റം നടത്താനുമൊക്കെ പൊതുജനം തയ്യാറാവുമ്പോൾ മിണ്ടാതെ വായും പൊത്തി ഇരിക്കാനുള്ള മനക്കരുത്തൊന്നും പോലീസ് സേനക്കു കിട്ടുന്നില്ല. ഒന്നുപറഞ്ഞാൽ രണ്ടിനു തല്ലും വഴക്കും പരസ്പരമുണ്ടാക്കി കൊല്ലും കൊലയും നടത്തുന്ന അതേ മനോഭാവത്തോടെ പോലീസുകാരോടു പെരുമാറുമ്പോൾ സ്വാഭാവികമായും അവരും പ്രതികരിച്ചുപോകും. ഇവിടെയും അതുതന്നെയാണു സംഭവിച്ചിട്ടുണ്ടാവുക. പോലീസുകാരോടു കയർത്താൽ കയർക്കുന്നയാളുടെ കോളറിനു പിടിക്കുന്നതും പിടിച്ചുന്തുന്നതും സ്വാഭാവിക സംഭവം മാത്രമാണ്. വാഹനത്തിനു മുമ്പിലേക്കു വീഴുമെന്നോ മരണപ്പെടുമെന്നോ ഡിവൈഎസ്‌പിയോ സനൽകുമാറോ കരുതിയിട്ടില്ല. ഡിവൈഎസ്‌പിക്കു സംഭവിച്ച കൈയബദ്ധത്തിൽ സനൽകുമാറിന്റെ ജീവൻ പൊലിഞ്ഞു എന്നത് നിഷേധിക്കുകയോ ന്യായികരിക്കുകയോ ചെയ്യുന്നില്ല. പക്ഷേ അതൊരു കൈയബദ്ധമായിരുന്നെന്ന് സത്യസന്ധമായി ചിന്തിക്കുന്നവർക്കു തിരിച്ചറിയാൻ കഴിയും. അതനുസരിച്ചുള്ള നടപടികളാണുണ്ടാവേണ്ടത്.

  യാതൊരു സപ്പോർട്ടും കിട്ടാതെ സമ്മർദ്ദത്തിൽ കഴിയുന്നവരാണു പോലീസുകാരെന്നത് സത്യമെന്ന് ഏതൊരു പോലീസുകാരനോടും സ്വകാര്യമായി ചോദിച്ചാൽ മനസ്സിലാവും. ഡിവൈഎസ്‌പി ഹരികുമാറിനു നിയമത്തിനുമുമ്പിൽ സുരക്ഷിതമായി ഹാജരാവാനും അദ്ദേഹത്തിന്റെ ഭാഗം കേൾക്കാനും അവസരമൊരുങ്ങേണ്ടതുണ്ട്. അതിനുമുമ്പ് വിധിയും വിചാരണയും മറ്റുള്ളവർ നടത്തരുതെന്നേ പറയുന്നുള്ളൂ. അത് നീതിന്യായവിഭാഗം ചെയ്യട്ടെ. കുറ്റവാളികൾ രക്ഷപ്പെടണമെന്നല്ല, തെറ്റു ചെയ്തവന് അതിനനുസരിച്ചുള്ള ശിക്ഷയേ ലഭിക്കാവൂ. ഇവിടെ മരണപ്പെട്ട സനൽകുമാറും കുറ്റക്കാരനാണെന്നാണ് മനസ്സിലാകുന്നത്. അനാവശ്യ തർക്കമാണ് ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയത്. അത്തരം തർക്കങ്ങൾ ആരൊക്കെ നടത്തിയാലും ഇങ്ങനെയൊക്കെത്തന്നെയാണു സംഭവിക്കുക. അതിനെ അന്തിച്ചർച്ചയാക്കി മാറ്റുമ്പോൾ ചോർന്നുപോകുന്നത് ഈ ദേശത്തെ സമാധാനമാണെന്ന് മറന്നുപോകരുത്. നിയമത്തെ അതിന്റെ വഴിക്കു വിടൂ, അത് മറ്റുള്ളവർ ഏറ്റെടുക്കേണ്ടതില്ല.

Popular Posts

Recent Posts

Blog Archive