Wednesday

തമ്മിലടിയിൽ തകരുന്നത് ജനജീവിതം...


 കേന്ദ്ര സർക്കാരും കേരള സർക്കാരും തമ്മിലുള്ള സാമ്പത്തിക സങ്കീർണ്ണമായ സാങ്കേതിക വശങ്ങളുള്ള ഒന്നാണ്. രണ്ട് പക്ഷവും നിരത്തുന്ന വാദങ്ങളിലെ വസ്തുതകളും പരിശോധിച്ചാൽ...

കേന്ദ്രം സാമ്പത്തിക വിവേചനം കാണിക്കുന്നുവെന്നാണ് കേരളത്തിന്റെ പ്രധാന വാദം, കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു. സംസ്ഥാനങ്ങൾക്ക് അവരുടെ ആഭ്യന്തര ഉല്പാദനത്തിന്റെ (GSDP) നിശ്ചിത ശതമാനം കടമെടുക്കാൻ അവകാശമുണ്ട്. എന്നാൽ കിഫ്ബി (KIIFB) കടം, പെൻഷൻ കൊടുക്കാൻ എടുത്തത് തുടങ്ങിയ വായ്പകൾ സംസ്ഥാനത്തിന്റെ നേരിട്ടുള്ള കടമെടുപ്പായി കണക്കാക്കി കേന്ദ്രം വായ്പാ പരിധി കുറച്ചു. ഇത് ശമ്പളം നൽകുന്നതിനെ പോലും ബാധിക്കുന്നു എന്നതാണ് കേരളത്തിന്റെ പരാതി.

നികുതി വിഹിതം കുറക്കുന്നു എന്നതാണ് പ്രധാന ആരോപണം. കേന്ദ്രം പിരിച്ചെടുക്കുന്ന നികുതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് നൽകുന്ന വിഹിതം (Tax Devolution) കുറഞ്ഞു വരുന്നു. പത്താം ധനകാര്യ കമ്മീഷൻ കാലത്ത് 3.8% ആയിരുന്ന കേരളത്തിന്റെ വിഹിതം പതിനഞ്ചാം കമ്മീഷൻ ആയപ്പോഴേക്കും 1.925% ആയി കുറഞ്ഞു. ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കിയ സംസ്ഥാനങ്ങൾക്ക് വിഹിതം കുറയുന്നത് തിരിച്ചടിയാണെന്ന് കേരളം വാദിക്കുന്നു.
ജിഎസ്ടി നടപ്പിലാക്കിയതിലൂടെ സംസ്ഥാനങ്ങൾക്കുണ്ടായ വരുമാന നഷ്ടം നികത്താനുള്ള കാലാവധി അവസാനിച്ചതും കേരളത്തിന് വലിയ തിരിച്ചടിയായി.

എന്നാൽ കണക്കുകൾ നിരത്തി കേന്ദ്രം ഇതു നിഷേധിക്കുന്നു. നികുതി വിഹിതം കുറഞ്ഞെങ്കിലും, കേരളത്തിന് വലിയ തുക 'റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ്' ആയി നൽകുന്നുണ്ടെന്ന് കേന്ദ്രം പറയുന്നു. കഴിഞ്ഞ വർഷങ്ങളിൽ പതിനായിരക്കണക്കിന് കോടി രൂപ ഈ ഇനത്തിൽ കേരളത്തിന് ലഭിച്ചിട്ടുണ്ട്.

നികുതി വിഹിതം തീരുമാനിക്കുന്നത് കേന്ദ്ര സർക്കാരല്ല, മറിച്ച് സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ ധനകാര്യ കമ്മീഷൻ ആണ്. പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഹിതം നിശ്ചയിക്കുന്നതെന്ന് കേന്ദ്രം വാദിക്കുന്നു.സാമ്പത്തിക, കിഫ്ബി പോലുള്ള സംവിധാനങ്ങൾ വഴി ബജറ്റിന് പുറത്തുള്ള കടമെടുപ്പ് നടത്തുന്നത് സംസ്ഥാനത്തെ വലിയ കടക്കെണിയിലേക്ക് നയിക്കുമെന്നും അത് നിയന്ത്രിക്കേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.യഥാർത്ഥ വസ്തുത എന്താണ്? യഥാർത്ഥത്തിൽ പ്രശ്നം കിടക്കുന്നത് മാനദണ്ഡങ്ങളിലാണ്. 2011-ലെ ജനസംഖ്യാ കണക്കെടുപ്പ് മാനദണ്ഡമാക്കിയപ്പോൾ കേരളം പോലുള്ള ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സഹായം കുറഞ്ഞു.

ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ മികച്ച നിലവാരമുള്ളതിനാൽ 'പിന്നോക്ക അവസ്ഥ' പരിഗണിച്ചുള്ള ഫണ്ടുകൾ കേരളത്തിന് കുറവാണ്. ചുരുക്കത്തിൽ, കേരളം അതിന്റെ വികസന നേട്ടങ്ങൾ കാരണം കേന്ദ്ര വിഹിതത്തിൽ വലിയ കുറവ് നേരിടുന്നുണ്ട് എന്നത് വസ്തുതയാണ്. എന്നാൽ ദാരിദ്ര്യം തുടച്ചുനീക്കി എന്ന് കേരള സർക്കാർ അവകാശപ്പെടുമ്പോൾ ദരിദ്രരായ നിരലംബർക്ക് ലഭിക്കാനുള്ള ഭക്ഷ്യ ആരോഗ്യമേഖലകളിലെ കേന്ദ്രസഹായം നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടായി വരുന്നുണ്ട്. അതേസമയം, സംസ്ഥാനത്തിന്റെ ഉയർന്ന കടബാധ്യത ചൂണ്ടിക്കാട്ടി വായ്പാ പരിധി നിയന്ത്രിക്കുന്നത് കേന്ദ്രത്തിന്റെ സാമ്പത്തിക നയവുമാണ്. ഈ രണ്ടു നിലപാടുകൾ തമ്മിലുള്ള രാഷ്ട്രീയവും നിയമപരവുമായ പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്.ഈ വിഷയത്തിൽ സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസിലെ വിധിയാകും ഭാവിയിൽ ഇത്തരം സാമ്പത്തിക തർക്കങ്ങൾക്ക് ഒരു അന്തിമ തീർപ്പുണ്ടാക്കുക.

വെല്ലുവിളികളും പുതിയ പ്രതീക്ഷകളും


 കേരളത്തിന്റെ തലസ്ഥാന നഗരിയിൽ പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ മേധാവിത്വത്തിനാണ് ഇപ്പോൾ അന്ത്യമായിരിക്കുന്നത്. കഴിഞ്ഞ 45 വർഷത്തിലധികമായി തിരുവനന്തപുരം നഗരസഭ ഭരിച്ചിരുന്ന എൽ.ഡി.എഫ് (LDF) ഭരണത്തിന് വിരാമമിട്ടുകൊണ്ട് ബി.ജെ.പി അധികാരം പിടിച്ചെടുത്തിരിക്കുന്നു. ബി.ജെ.പി നേതാവ് വി.വി. രാജേഷ് പുതിയ മേയറായി ചുമതലയേൽക്കുമ്പോൾ കേരളത്തിലെ ആദ്യത്തെ എൻ ഡി എ, ബി ജെ പി മേയർ എന്ന സ്ഥാനം കൂടി സ്വന്തമാക്കുകയാണ്.

മുൻ മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നേരിട്ട കടുത്ത വിമർശനങ്ങളാണ് ഈ രാഷ്ട്രീയ അട്ടിമറിക്ക് പ്രധാന കാരണമായത്. കത്ത് വിവാദം, ഭരണപരമായ പാളിച്ചകൾ, ജനപ്രതിനിധികളുടെ ഇടപെടലുകളിലെ പോരായ്മകൾ എന്നിവ നഗരസഭയുടെ പ്രതിച്ഛായയെ ബാധിച്ചിരുന്നു. ഭരണവിരുദ്ധ വികാരം ശക്തമായതോടെ നഗരവാസികൾ മാറ്റത്തിനായി വോട്ട് ചെയ്തു.

എല്ലാ രാഷ്ട്രീയപ്പാർട്ടികളിലെയും മെമ്പർമാരെ തുല്യമായി പരിഗണിച്ച് നഗരവികസനം നടപ്പിലാക്കുമെന്ന ഉറപ്പാണ് പുതിയ മേയർ വി.വി. രാജേഷ് നൽകുന്നത്. രാഷ്ട്രീയ വിവേചനമില്ലാതെ വികസന ഫണ്ടുകൾ വിനിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും പുതിയ ഭരണസമിതിയുടെ പ്രവർത്തനം അത്ര സുഗമമാകാൻ സാധ്യതയില്ലെന്ന നിരീക്ഷണങ്ങളും ശക്തമാണ്. എൽ.ഡി.എഫ് ഭരണകാലത്തുണ്ടായ ഭരണവികലതകളും ജനവിരുദ്ധ നയങ്ങളും ചർച്ചയാകാതിരിക്കാൻ പ്രതിപക്ഷം പുതിയ ഭരണസമിതിയെ ശ്വാസം മുട്ടിക്കാൻ സാധ്യതയുണ്ട്.

പുതിയ സമിതിയെ സ്വതന്ത്രമായി ഭരിക്കാൻ അനുവദിക്കാതെ, വികസന പ്രവർത്തനങ്ങൾക്ക് തടസ്സങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഭരണപരാജയമായി ചിത്രീകരിക്കാൻ പഴയ ഭരണപക്ഷം ശ്രമിച്ചേക്കാം എന്ന ആശങ്ക ശക്തമാണ്. 45 വർഷത്തെ ഭരണത്തുടർച്ചയ്ക്ക് ശേഷമുള്ള ഈ മാറ്റം തിരുവനന്തപുരത്തെ സംബന്ധിച്ചിടത്തോളം ചരിത്രപരമാണ്. രാഷ്ട്രീയമായ പകപോക്കലുകൾക്കും തടസ്സപ്പെടുത്തലുകൾക്കും അപ്പുറം ജനക്ഷേമത്തിന് മുൻഗണന നൽകാൻ പുതിയ ഭരണസമിതിക്ക് കഴിയുമോ എന്നത് വലിയൊരു ചോദ്യചിഹ്നമാണ്. വികസന കാര്യങ്ങളിൽ എല്ലാ മെമ്പർമാരെയും കൂട്ടിയിണക്കി മുന്നോട്ട് പോകാൻ മേയർക്ക് സാധിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

Tuesday

പീഡനക്കേസുകളും മാധ്യമ വിചാരണയും...

കുറ്റവാളിയെന്ന് വിധിക്കും മുൻപേ ക്രൂശിക്കപ്പെടുന്നവർ

കേരളം സാംസ്കാരികമായി ഏറെ മുന്നിലാണെന്ന് അവകാശപ്പെടുമ്പോഴും, സമീപകാലത്തായി കണ്ടുവരുന്ന ചില പ്രവണതകൾ ആ അവകാശവാദത്തെ ചോദ്യം ചെയ്യുന്നതാണ്. പീഡനക്കേസുകളിൽ ഒരു പരാതി ഉയർന്നുവന്നാൽ ഉടൻ തന്നെ, അതിലെ സത്യാവസ്ഥ അന്വേഷിക്കാതെ പരാതിക്കാരെ കണ്ണുമടച്ച് വിശ്വസിക്കുകയും പ്രതിസ്ഥാനത്ത് നിൽക്കുന്നയാളെ പരസ്യമായി വിചാരണ ചെയ്യുകയും ചെയ്യുന്ന രീതി മലയാളികൾക്കിടയിൽ വർദ്ധിച്ചുവരികയാണ്.

ഒരു പരാതി പോലീസ് സ്റ്റേഷനിൽ ലഭിക്കുമ്പോഴേക്കും അത് 'ബ്രേക്കിംഗ് ന്യൂസ്' ആക്കി മാറ്റാനുള്ള തിടുക്കത്തിലാണ് വാർത്താ ചാനലുകൾ. പരാതി വ്യാജമാണോ, വ്യക്തിവൈരാഗ്യം തീർക്കാൻ കെട്ടിച്ചമച്ചതാണോ, അതോ പണത്തിന് വേണ്ടിയുള്ള ഭീഷണിയാണോ എന്നൊന്നും പരിശോധിക്കാൻ മാധ്യമങ്ങൾക്ക് സമയമില്ല. അവർക്ക് വേണ്ടത് സെൻസേഷണൽ വാർത്തകളും റേറ്റിംഗും മാത്രമാണ്. നീതിപീഠം വിധി പറയുന്നതിന് മുൻപേ തന്നെ, ചാനൽ ചർച്ചകളിലൂടെയും തലക്കെട്ടുകളിലൂടെയും ഒരു വ്യക്തിയെ കുറ്റവാളിയായി മുദ്രകുത്തുന്ന അപകടകരമായ പ്രവണതയാണിത്.
ഇത്തരം കേസുകളിൽ പ്രതിചേർക്കപ്പെടുന്നവർ അനുഭവിക്കുന്ന മാനസിക സംഘർഷവും, സാമ്പത്തിക നഷ്ടവും, മാനഹാനിയും ആരും കാണാറില്ല. വർഷങ്ങൾ നീളുന്ന നിയമ പോരാട്ടത്തിനൊടുവിൽ കോടതി "നിരപരാധി" എന്ന് വിധി പ്രഖ്യാപിച്ചാലും, അപ്പോഴേക്കും ആ വ്യക്തിക്ക് സമൂഹത്തിലുണ്ടായിരുന്ന സ്ഥാനം നഷ്ടപ്പെട്ടിട്ടുണ്ടാകും. ജോലി നഷ്ടപ്പെട്ടവരും, കുടുംബം തകർന്നവരും നമുക്കിടയിലുണ്ട്. അപമാനം താങ്ങാനാവാതെ ആത്മഹത്യയിൽ അഭയം പ്രാപിച്ചവർ നിരവധിയാണ്. മാധ്യമങ്ങൾ അന്ന് ആഘോഷിച്ച വാർത്തയുടെ പത്തിലൊന്നു പ്രാധാന്യം പോലും പിന്നീട് വരുന്ന 'നിരപരാധി' എന്ന കോടതി വിധിക്ക് നൽകാറില്ല എന്നതാണ് സത്യം.
"ഇരയ്ക്കൊപ്പം" എന്ന മുദ്രാവാക്യം നല്ലതാണ്. എന്നാൽ അത് നിരപരാധിയായ ഒരു മനുഷ്യനെ ക്രൂശിച്ചുകൊണ്ടാകരുത്. വ്യാജ പരാതികൾ നൽകുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ ഇല്ലാത്തതും, പരാതി കൊടുത്താൽ ഉടൻ കിട്ടുന്ന പൊതുസമ്മതിയും ഇത്തരം പ്രവണതകൾ കൂടാൻ കാരണമാകുന്നുണ്ട്.
പീഡനക്കേസുകളിൽ ഇരയുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം പോലെ തന്നെ, കുറ്റം തെളിയിക്കപ്പെടുന്നത് വരെ പ്രതിയുടെ പേരും ചിത്രവും വിവരങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവിടുന്നത് നിയമപരമായി തടയേണ്ടതുണ്ട്.
കുറ്റവാളിയെന്ന് കോടതി വിധിക്കുന്നത് വരെ ഒരാൾ നിരപരാധിയാണ് എന്ന അടിസ്ഥാന തത്വം നാം മറക്കരുത്. മാധ്യമ വിചാരണകളല്ല, മറിച്ച് നീതിപീഠത്തിന്റെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള വിധികളാണ് നമുക്ക് വേണ്ടത്. അതുവരെ ക്ഷമയോടെ കാത്തിരിക്കാനുള്ള പക്വത സമൂഹവും മാധ്യമങ്ങളും കാണിക്കേണ്ടിയിരിക്കുന്നു.

Wednesday

SIR സംശയങ്ങൾ

താഴെയുള്ള വാചകങ്ങളിൽ ക്ലിക്കു ചെയ്യുക


SIR ഒത്തുനോക്കിത്തുടങ്ങി, പൂരിപ്പിച്ചു കൊടുത്തവരും പുറത്ത്


നാലു വിഭാഗങ്ങൾക്ക് വോട്ടു ചെയ്യാൻ കഴിയില്ല, ഇനി ഹിയറിംഗിൽ


ഫോം ലഭിക്കാത്തവരും വോട്ടേഴ്സ് ലിസ്റ്റിലില്ലാവരും നിർബ്ബന്ധമായും ചെയ്യേണ്ടത്


നിങ്ങൾ പൂരിപ്പിച്ചു കൊടുത്ത ഫോമിന് എന്തു സംഭവിച്ചു, ആവശ്യമുള്ള രേഖകളും അറിയേണ്ട മറ്റു ചിലതും | SIR Latest Update


എന്യൂമറേഷൻ ഫോം ആപ്ലിക്കേഷൻ സ്റ്റാറ്റസ്എപ്പിക് നമ്പർ പഴയതും പുതിയതും


SIR Registration ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്


ഉത്തരവു പിൻവലിച്ചത് നാടകം ആശങ്ക തീരാതെ വോട്ടർമാർ


രേഖകൾ റെഡിയാക്കാൻ സമയമായി, നേരിടേണ്ടത് വലിയ പ്രതിസന്ധി


എസ് ഐ ആർ ഫോം ആശങ്കകൾ മാറാൻ ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി...


രേഖകളിലെ അക്ഷരത്തെറ്റുകൾ, വിലാസത്തിലെ മാറ്റം


പുതിയ ഉത്തരവിറങ്ങി ഉള്ള സമാധാനം പോയി...


പ്രവാസികളുടെ വോട്ടു ചേർക്കൽ, ഓൺലൈനും തപാലും ചില അവ്യക്തതകളും


മിസ്‌മാച്ചിംഗും തിരുത്തലും, നേരിടാൻ സാധ്യതയുള്ള പ്രശ്നങ്ങളും


ഇലക്ഷൻ കമ്മീഷന്റെ ഇരട്ടത്താപ്പും ബി എൽ ഒ മാരുടെ ഉടായിപ്പും


വളരെ എളുപ്പത്തിൽ നിങ്ങൾക്കും പേരു ചേർക്കാം, Form 6...


വോട്ടർ പട്ടികാ പരിഷ്കാരം, ആശങ്കകളും സംശയങ്ങളും അതിന്റെ പരിഹാരങ്ങളും


രേഖകൾ ഇല്ലാത്തവർ എന്തു ചെയ്യും, എവിടെപ്പോയാൽ രേഖകൾ കിട്ടും


കുറച്ചുകാര്യങ്ങൾ അറിഞ്ഞിരിക്കണം , ബി എൽ ഒ മാർ ഇപ്പോൾ ചെയ്യുന്നത്


ഉദ്യോഗസ്ഥർ വീട്ടിലെത്തുമ്പോൾ ഏതൊക്കെ രേഖകൾ ഹാജരാക്കണം


വോട്ടർമാരോടു ചെയ്യുന്ന ചതി, ലിസ്റ്റ് എവിടെ പരിശോധിക്കാം, എങ്ങിനെയാണു ചെയ്യേണ്ടത്


ബി എൽ ഒ മാർ പറയാത്തതും നമ്മൾ അറിഞ്ഞിരിക്കേണ്ടതും


പ്രേക്ഷകരുടെ സംശയങ്ങളും അവയ്ക്കുള്ള മറുപടിയും മറ്റു ചില അത്യാവശ്യ കാര്യങ്ങളും


ലിസ്റ്റിൽ നിന്ന് ലക്ഷക്കണക്കിനു പേർ പുറത്താകും


പ്രവാസികളും താമസം മാറിയവരും പ്രത്യേകം ശ്രദ്ധിക്കുക


എന്യൂമറേഷൻ ഫോം, കൂടുതൽ ആശങ്കകൾ, ആരു പരിഹരിക്കും


കേരളത്തിലെ വോട്ടർമാർ ചതിക്കുഴിയിൽ കോൺഗ്രസ് വെറും നോക്കുകുത്തിയോ ?


എന്തിനു കറങ്ങണം ഇങ്ങനെ വഴിയുള്ളപ്പോൾ


എസ് ഐ ആർ ആശങ്കകളും, സംശയങ്ങളും, വിശദ വിവരങ്ങളും


കേരളത്തിലെ ജനലക്ഷങ്ങൾ ലിസ്റ്റിനു പുറത്തുപോകും

Friday

കാലഹരണപ്പെട്ട നിയമങ്ങൾ പൊളിച്ചെഴുതണം


  മറ്റെല്ലാ വഴികളും അടഞ്ഞു, കേരളത്തിൻറെ ശാപമായി മാറിയ വന്യജീവി തെരുവുനായ പ്രശ്നങ്ങൾ പരിഹരിക്കും എന്ന് ഉറപ്പു തരാത്ത ഒരു രാഷ്ട്രീയപാർട്ടിയും സ്ഥാനാർഥി തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കരുത്. വിചിത്രവും മനുഷ്യത്വവിരുദ്ധമായ കേന്ദ്ര നിയമങ്ങൾക്കു മുകളിൽ അടയിരിക്കുന്ന കേന്ദ്രവും, അതിനെ മറയാക്കി രക്ഷപ്പെടുന്ന സംസ്ഥാനവും, അവർക്ക് പകരം അധികാരത്തിൽ എത്താമെന്ന് കരുതുന്ന പ്രതിപക്ഷവും ഉറപ്പും നൽകണം. ജീവ ഭയമില്ലാതെ ജീവിക്കാൻ ജനങളെ സമ്മതിക്കുമെന്ന്.

ഒരു പക്ഷിപ്പനിയോ പന്നിപ്പനിയോ വന്നാൽ സംശയത്തിന് ആനുകൂല്യം പോലും കൊടുക്കാതെ ലക്ഷക്കണക്കിന് കോഴികളും താറാവുകളും പന്നികളെ കൊന്നൊടുക്കുന്ന ഭരണ നിയമ സംവിധാനങ്ങൾ ദരിദ്രരേയും നിർദ്ധനരെയും ആദിവാസികളെയും കൊന്നൊടുക്കുന്ന വന്യ ക്ഷുദ്രജീവികളെയും തെരുവുനായ്ക്കളെയും തൊടുന്നില്ല. ഈ സിസ്റ്റത്തിനെ പേടിച്ചിരിക്കുകയാണ്. വോട്ടല്ലാതൊരു വാക്സിനുമില്ല.

 ജനുവരി മുതൽ മേയ് വരെ അഞ്ച് മാസത്തിനിടെ 165136 പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റ് 17 പേവിഷബാധയേറ്റ് മരിച്ചെന്നാണ് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് സർക്കാറിൽനിന്ന് കിട്ടിയ കണക്ക്. ഒരു ദിവസം 1100 പേർക്കാണ് പട്ടി കടിക്കുന്നത്. ഒന്നാലോചിച്ചു നോക്കൂ. എന്തൊരു ഗതികേടിലാണു കേരളം പെട്ടിരിക്കുന്നതെന്ന്. കടിയേറ്റ പറ്റരുടെയും പരിക്കുകളിലേക്ക് നോക്കാൻ പോലും ഭയമാകും. അത്ര ഗുരുതരമാണ്.

ജനുവരി മുതൽ മേയ് 15 വരെ നാല് മാസത്തിനിടെ വന്യജീവികൾ കൊന്നൊടുക്കിയത് 25 പേരെ. 92 പേർക്ക് പരിക്കേറ്റു. ഇതിൽ പത്തൊൻപതു പേരെയും കൊന്നത് കാട്ടാനയാണ്.  ഇതുകൂടാതെ കഴിഞ്ഞ ഒന്നരമാസമായി നിരവധി പേർ കൊല്ലപ്പെട്ടു. വളർത്തുമൃഗങ്ങളെയും കൊന്നൊടുക്കി. കൃഷിയും വീടുകളും നശിപ്പിച്ചത് വേറെ. അപകടത്തിൽപ്പെടുന്ന ഇരുചക്ര വാഹനയാത്രക്കാരുടെ എണ്ണമേറി. വനാതിർത്തികളിൽ കൃഷിയിടങ്ങളിലിറങ്ങാൽ കർഷകർക്കും തൊഴിലാളികൾക്കും ഭയമാണ്. കുട്ടികളെ തനിച്ച് സ്കൂളിൽ വിടാൻ ആകുന്നില്ല.

 വന്യജീവി ആക്രമണം തടയാൻ കോടിക്കണക്കിന് രൂപ വനംവകുപ്പ് പൊടിക്കുന്നുമുണ്ട്. നാട്ടുകാർക്ക് വന്യജീവികളെക്കാൾ ഭയമാണ് വനംവകുപ്പിനെ. കാലഹരണപ്പെട്ട നിയമങ്ങൾക്കു മുകളിൽ കേന്ദ്രസർക്കാർ അടയ്ക്കുകയാണ്. രക്തമൊഴുക്കാൻ. വായാടിത്തമല്ലാതെ ഒരു പരിഹാരം സംസ്ഥാന സർക്കാരിനില്ല. വന്യജീവികളെയും തെരുവുനായ്ക്കളെയും നിയന്ത്രിക്കണമെന്ന് സർക്കാറിനോടോ ഇടപെടണമെന്ന് കോടതികളോടോ ഇപ്പോൾ ആരും ആവശ്യപ്പെടുന്നില്ല. ഒരു കാര്യവുമില്ല. 

മന്ത്രിസ്ഥാനം ഒക്കെ പുനരധിവാസ സംവിധാനമായി അധപ്പതിച്ചു. പല വകുപ്പുകളിലും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം ആയി. ABC പദ്ധതി കൊണ്ടൊന്നും അനിയന്ത്രിതമായി പെരുകിയ തെരുവുനായ്ക്കളെ അടുത്തകാലത്തുന്നും നിയന്ത്രിക്കാനാവില്ലെന്നും നശിപ്പിക്കണമെന്നുമാണ് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ഘടകം. വ്യക്തമാക്കുന്നത്. ABC എന്ന തട്ടിപ്പ് തുടങ്ങിയത് മുതൽ ഉള്ള കാൽ നൂറ്റാണ്ടിനിടെ രാജ്യത്ത് ആയിരക്കണക്കിന് സാധാരണക്കാരായ മനുഷ്യരെ തെരുവുനായ്ക്കൾ കാലപുരിക്ക് അയച്ചു. കണ്ടു നിൽക്കാനാവാതെ അത്ര ഭയാനക മരണം. ഇതൊന്നും നമ്മൾ വോട്ട് കൊടുത്തവരുടെ മനസ്സലിയിക്കില്ല. 

ആശുപത്രി സെല്ലുകളിൽ പേയിളകി പിടയുന്നവർ ഈ ഭരണാധികാരികളുടെയോ മൃഗസ്നേഹികളുടെയോ ആരുമല്ല. മരണമെത്തുമ്പോൾ ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ കഴിയാത്തവരുടെ ദാഹം കേന്ദ്രത്തിലെയും കേരളത്തിലെയും ക്രൂര ഭരണാധികാരികളുടെയോ അവരുടെ വീട്ടുകാരുടെ തൊണ്ടയിലല്ല. എല്ലാ മന്ത്രിമാരെയും എംഎൽഎമാരെയും എംപിമാരെയും പേ വിഷബാധയേറ്റവരുടെ സെല്ലുകളിലെത്തിച്ച് കാണിക്കണം. അവർ ഒരുക്കിയ കോൺസൻട്രേഷൻ ക്യാമ്പുകളിലെ അന്ത്യ പിടച്ചിലുകൾ മരണവാതിൽ കടക്കാൻ വെപ്രാളപ്പെടുന്ന കുഞ്ഞുങ്ങളുടെ മിഴികളിലും അവരെ നെഞ്ചോടു വളർത്തിയ മാതാപിതാക്കളുടെ മിഴിനീരിലും പ്രതിഫലിക്കുന്ന നിസ്സഹായാവസ്ഥ കാണട്ടെ. ഒരാളെങ്കിലും മാനസാന്തരപ്പെട്ടാൽ അത്രയും ആയില്ലേ. 

കാട്ടാനകൾ ചവിട്ടിമെതിച്ച മനുഷ്യ മാംസഭാണ്ഡങ്ങൾ സംസ്കരിക്കുന്നതിനു മുമ്പ് പൊതിയഴിച്ചു കണ്ടിട്ടുണ്ടോ? പുലിയും കടുവയും തിന്ന മനുഷ്യ ബാക്കികൾ ജനപ്രതിനിധികളുടെയും വനം വകുപ്പു ജീവനക്കാരുടേയും മനുഷ്യവിരുദ്ധ മൃഗസ്നേഹികളുടെ വീടുകളിലേക്ക് കൊടുത്തു വിടണം. എന്തിനാണ് ഈ സർക്കാർ നിർമ്മിത ഹിംസയുടെ ദൃശ്യങ്ങൾ മറച്ചുവയ്ക്കുന്നത്. ലോകമെങ്ങുമുള്ള യുദ്ധത്തിൻറെ ഭയാനക ദൃശ്യങ്ങൾ കാണിക്കുന്നവർ ഒരു സർക്കാർ അതിൻറെ പൗരന്മാർക്ക് മേൽ നിയമാനുസൃതം നടത്തുന്ന ഈ കൂട്ടക്കൊല എന്തിനു മൂടി വെക്കണം. ഇവ പാർലമെൻറിലും നിയമസഭയിലും പ്രദർശിപ്പിക്കണം. 

മനുഷ്യകബന്ധങ്ങൾക്കു മുന്നിൽനിന്നും മൃഗങ്ങൾക്ക് വേണ്ടി വാദിക്കുന്നവരെ മയക്കുവെടിവെച്ചു തളക്കണം. കാവൽക്കാരല്ലാതെ രാജ വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങേണ്ടതില്ലാത്ത, വന്യജീവികളെയും തെരുവുനായ്ക്കളെ പേടിക്കേണ്ടതില്ലാത്ത ഭരണാധികാരികൾക്കും ന്യായാധിപർക്കും സ്വയരക്ഷക്കുള്ള തോക്കുമായി നടക്കുന്ന വനം വകുപ്പു മേലാളന്മാർക്കും പരിചാരകർ കുളിപ്പിച്ചു കുളിപ്പിച്ച് പൗഡറിട്ടുകൊടുത്ത പട്ടികളെ ലാളിച്ചും, തെരുവുനായ്ക്കളുടെ ഇരകളെ നിന്ദിച്ചും ഭരണകൂടങ്ങളെ നിയന്ത്രിക്കുന്നവർക്കു മാത്രമല്ല സാധാരണക്കാരായ മനുഷ്യർക്ക് കൂടെ ജീവിക്കണം. 

തെരഞ്ഞെടുപ്പുകൾ വരുന്നുണ്ട് .വന്ധ്യംകരണം, നായ പരിപാലന കേന്ദ്രങ്ങൾ പഞ്ചായത്ത് തല നിയന്ത്രണ സംവിധാനങ്ങൾ പതിറ്റാണ്ടുകളായി ജനത്തെ ചതിച്ചവരുടെ പാഴ്വാക്കുകൾ വിശ്വസിക്കരുത്. അഹിംസയിലൂന്നിയ ജനകീയ കോടതികൾ വോട്ട് ചോദിച്ചെത്തുന്നവരെ വിചാരണ ചെയ്യണം. പരിഷ്കൃതരാജ്യങ്ങളെ മാതൃകയാക്കി പെറ്റുപെരുകുന്ന വന്യജീവികളെയും തെരുവുനായ്ക്കളെയും കൊന്നു തന്നെ നിയന്ത്രിക്കാൻ ആവശ്യപ്പെടണം. വനം വന്യജീവി തെരുവുനായ സംരക്ഷണ പ്രാകൃത നിയമങ്ങൾ പൊളിച്ചെഴുതണം. 

പാർട്ടികൾക്ക് വോട്ടു ചെയ്ത ഇവർ മാത്രമല്ല ജനക്ഷേമം കാംക്ഷിക്കുന്ന പാർട്ടി അടിമകൾ അല്ലാത്ത വോട്ടർമാരും ഉണ്ടെന്നും അവർ നിർണായക ശക്തിയാണെന്നും കൊടിത്തണലുകളിൽ അധികാരം അവരെ ബോധ്യപ്പെടുത്തണം. വരുന്നുണ്ട് തെരഞ്ഞെടുപ്പുകൾ അവർക്കും നമുക്കും ഓർമകളുണ്ടായിരിക്കണം.

Sunday

നവീൻബാബുവിനെ ചതിച്ച് വക്കീൽ...


വക്കീലന്മാരും കോടതിയുമാണ് നീതിക്കുവേണ്ടി പോരാടുകയും യാചിക്കുകയും ചെയ്യുന്ന ഏതൊരു സാധാരണക്കാരന്റെയും അവസാന ആശ്രയം. ഇന്നത്ത വക്കീലന്മാർ പലരും നാളത്തെ മജിസ്ട്രേട്ടുമാരായും വന്നേക്കാം. അതുകൊണ്ടുതന്നെ കോടതിയിൽ വളരെ വലിയ വിലയും പരിഗണനയുമാണ് വക്കീലിന്. ഒരു കേസ് ഏറ്റെടുത്തുകഴിഞ്ഞാൽ തന്റെ കക്ഷിയുടെ കൂടെനിൽക്കേണ്ടതാണ് ധർമ്മം. അങ്ങനെതന്നെയാണ് വക്കീലന്മാരെല്ലാം ചെയ്യുന്നത്. തന്നെ കേസ് ഏൽപ്പിക്കുന്ന ഏതൊരു കക്ഷിയെയും സഹായിക്കുക എന്നതു തന്നെയാണ് ഏതൊറ്റു വക്കീലിന്റെയും ധർമ്മം, മറുവശത്ത് ആരെന്നത് അവിടെ പ്രശ്നമാവരുത്. 

ഏറെ പഴികേൾക്കുന്നുണ്ടെങ്കിലും ധാർമ്മികതയുടെ പേരിൽ തെറിവിളി കേൾക്കുന്നുണ്ടെങ്കിലും അഡ്വക്കേറ്റ് ആളൂരിനെപ്പോലെയുള്ളവർ പോലും തങ്ങളുടെ കക്ഷിയെ രക്ഷിക്കുന്ന നിലപാടിൽ ഉറച്ചു നിൽക്കും. അതിനൊക്കെ അപവാദമാണ് നവീൻബാബു കേസിൽ തന്റെ കക്ഷിയുടെ കൂടെ നിൽക്കും എന്നു വിശ്വസിച്ച് കേസേൽപ്പിച്ച തന്റെ കക്ഷിയെ വഞ്ചിച്ച അഭിഭാഷകൻ എസ് ശ്രീകുമാർ. പതിവില്ലാത്ത യാത്രയയപ്പു ചടങ്ങിൽ കടന്നുകയറി അസിസ്റ്റന്റ് മജിസ്ട്രേട്ട് പദവിയിലുള്ള നവീൻബാബുവെന്ന സത്യസന്ധനായ ഉദ്യോഗസ്ഥനെ പരസ്യമായി അപമാനിച്ച് ആ വീഡിയോകൾ പ്രചരിപ്പിച്ച പിപി ദിവിയയെന്ന് കണ്ണൂരിലെ പിണറായിയുടെ പ്രവൃത്തിയിൽ മനം‌നൊന്ത് ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്ത സംഭവത്തിന്റെ സത്യം പുറത്തുവരാൻ നവീൻബാബുവിന്റെ വിധവ വിശ്വസിച്ചേൽപ്പിച്ചത് അഡ്വക്കേറ്റ് ശ്രീകുമാറിനെ.

സർക്കാരോ സർക്കാരിന്റെ സംവിധാനങ്ങളോ തനിക്ക് നീതിതരില്ല എന്നുറപ്പിച്ച് സർക്കാരിന്റെതന്നെ ഭാഗമായ മഞ്ജുഷ വിശ്വസിച്ചേൽപ്പിച്ച വക്കീൽ. സിബിഐ വന്നാൽ മാത്രപേ സത്യം പുറത്തുവരൂ എന്നുറപ്പിച്ച് അതു സാധ്യമാക്കാൻ വിശ്വസിച്ചേൽപ്പിച്ച വക്കീൽ. അതേവക്കീൽ താനേറ്റെടുത്ത ഉത്തരവാദിത്വം നടപ്പിലാക്കാതെ സ്വന്തം താല്പര്യത്തിൽ വേട്ടക്കാരെ സഹായിക്കുന്ന കാഴ്ചയാണ് കഴിഞ്ഞൻ ദിവസം കോടതിയിൽ കണ്ടത്. മഞ്ജുഷ എണ്ണിക്കൊടുത്ത ശ്രീകുമാർ ആവശ്യപ്പെട്ട ഫീസ് വാങ്ങി മടിയിൽ വച്ചുകൊണ്ടാണ് അഡ്വക്കേറ്റ് ശ്രീകുമാർ ഈ ചതി ചെയ്തത്. സിബിഐ അന്വേഷണമോ അല്ലെങ്കിൽ ക്രൈം‌ബ്രാഞ്ച് അന്വേഷണമോ എന്ന ആവശ്യമാണ് കോടതിയിൽ ശ്രീകുമാർ ഉന്നയിച്ചത്. സിബിഐ അന്വേഷണം മാത്രമാണ് നവീൻബാബുവിന്റെ കുടുംബം ആവശ്യപ്പെടാൻ പറഞ്ഞത്.

ക്രൈം ബ്രാഞ്ച് വന്നാൽ ഇവിടെ ഒന്നുമുണ്ടാവില്ലെന്ന് മഞ്ജുഷക്കറിയാം. അതിനേക്കാൾ ഇപ്പോഴത്തെ അന്വേഷനം സംഘം തുടർന്നാൽ മതിയല്ലോ. മഞ്ജുഷ വിശ്വസിച്ച് ഏൽപ്പിച്ച വക്കീൽ എസ് ശ്രീകുമാർ മഞ്ജുഷയുടെ താല്പര്യം സംരക്ഷിക്കാതെ സർക്കാരിന്റെ താല്പര്യം നടപ്പാക്കാൻ നവീൻബാബുവിന്റെ കുടുംബത്തെ വഞ്ചിക്കുകയായിരുന്നു. ഈ വഞ്ചന സഹിക്കാതെ നാളെ മഞ്ജുഷ വക്കാലത്തൊഴിഞ്ഞ് അഫിഡവിറ്റ് സമർപ്പിക്കും. കോടതി അതു സ്വീകരിക്കുമോ നിരാകരിക്കുമോ എന്നറിയില്ല. നവീൻബാബുവിന്റെ കുടുംബത്തെ ചതിച്ച വാർത്ത പ്രചരിച്ചതോടെ കൂടുതൽപേർ ശ്രീകുമാറിനെതിരേ രംഗത്തു വന്നുകൊണ്ടിരിക്കുന്നു. നവീൻബാബുവിന്റെ കുടുംബത്തിനു പറ്റിയ ചതി ശ്രീകുമാർ തങ്ങളോടും ചെയ്തെന്നു വെളിപ്പെടുത്തുന്നു. 

ഇതിൽ പരസ്യമായി രംഗത്തു വന്നിരിക്കുന്നവരിൽ അട്ടപ്പാടിമധുവിന്റെ കുടുംബവുമുണ്ട്. ഇവർ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ബാർകൗൺസിലിലുമൊക്കെ പരാതിപ്പെട്ടിട്ടുണ്ടെന്നറിയുന്നു. അവർ പത്രസമ്മേളനവും നടത്തിയിരുന്നു. വാളയാർ കേസിലും ശ്രീകുമാറിന്റെ ഇടപെടലുകൾ പറഞ്ഞുകേൾക്കുന്നുണ്ട്. സാധാരണക്കാർമുതൽ സ്വാധീനമുള്ളവർവരെ നിയമക്കുരുക്കുകളിൽ പെട്ടാൽ സഹായം തേടിയെത്തേണ്ടത് അതതു കോടതികളിലെ അഭിഭാഷകന്മാരെയാണ്. അവർതന്നെ ഇത്തരത്തിൽ തങ്ങളെ വിശ്വസിച്ചേൽപ്പിക്കുന്നവരെ വഞ്ചിച്ച് ഇത്തരത്തിൽ പെരുമാറിയാൽ നീതി തേടി നീതിപീഠങ്ങളെ സമീപിക്കുന്നവർ എന്തു ചെയ്യും. 


Saturday

നൂറുരൂപയില്ല, നൂറു കോടിക്കു കാർ..


 ഈ സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. സർക്കാരിന്റെ ഖജനാവിൽ പൂച്ചപെറ്റു പുല്ലും കുരുത്തു കിടക്കുകയാണെന്ന് പരാതി പറയാൻ തുടങ്ങിയിട്ട് കാലമേറെയായി. പെൻഷൻ കൊടുക്കാൻ പോലും പണമില്ലെങ്കിലും അഹങ്കാരത്തിനൊരു കുറവുമില്ല. വയനാട്ടിൽ വീടു വെച്ചുകൊടുക്കാമെന്ന് എല്ലാവരും പറഞ്ഞിട്ടും കിട്ടിയ പണം ധൂർത്തടിക്കാനും കൈയിട്ടുവാരാനും തുനിഞ്ഞിറഞ്ഞുന്നതും അതേ അഹങ്കാരത്തിന്റെ ഭാഗമാണ്. റേഷൻ വിതരണം സമയത്തു നടത്താൻ പോലും പണമില്ല. എന്നിട്ടും അവതരിപ്പിച്ച ബജറ്റിൽ ഖജനാവിലേക്കു പണമെത്തിക്കാൻ നൂറു രൂപയുടെ പോലും പദ്ധതി പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ നൂറുകോടി മുടക്കി പുതിയ കാറുവാങ്ങുമെന്ന് ധനമന്ത്രി അഭിമാനത്തോടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കാൻ വകയില്ലേലും ഏമാന്മാർ പറക്കുന്നത് കണ്ട് ഉൾപ്പുളകം കൊള്ളാം. കുറേക്കഴിഞ്ഞ് മൂലക്കിടുമ്പോൾ പൊതുജനങ്ങൾക്ക് വായുമാത്രമേ തൂറാനുണ്ടാകൂ എങ്കിലും പൊതു കക്കൂസായി അഭിമാനത്തോടെ ഉപയോഗിക്കാം. ഇന്ത്യാമഹാരാജ്യം ഭരിക്കുന്ന കേന്ദ്രമന്ത്രിമാർ സഞ്ചരിക്കുന്നത് പത്തോ പതിനഞ്ചോ ലക്ഷം മാത്രം വിലവരുന്ന കാറുകലിലാണ്. കേരളത്തിന്റെ പഞ്ചായത്തു പ്രസിഡന്റിനു പോലും ഇന്നോവാ ക്രിസ്റ്റ വേണം. മിനിമം മുപ്പതു ലക്ഷം വിലയുള്ള കാറുകളിലേ സംസ്ഥാനത്തെ മന്ത്രിമാരടക്കമുള്ള ഏമാന്മാർ സഞ്ചരിക്കൂ. ഏതായാലും വയനാടിന്റെ പുനരുദ്ധാരണവും റേഷനും പെൻഷൻ കുടിശ്ശികയുമൊക്കെ അവിടെകിടക്കട്ടെ. ഞങ്ങൾ മൂക്കുമുട്ടെ തിന്ന് ഏമ്പക്കവും വിട്ട്  കിയയിലും കാർണിവലിലും മലർന്നുകിടന്ന് വളിവിട്ടു രസിക്കാം... 

നവീൻബാബുവിന്റെ കുടുംബത്തെ ചതിച്ച് വക്കീൽ

 


നവീൻബാബുവിന്റെ കുടുംബം പിന്നോട്ടോ എന്ന സംശയം ഇന്നലെ ഉന്നയിച്ചുകൊണ്ട് ഞാൻ വീഡിയോ ചെയ്തിരുന്നു. കുടുംബം പിന്നോട്ടു പോയതല്ല അഭിഭാഷകൻ അവരെ ചതിച്ചതാണ് വൈകി വാർത്ത വന്നു. സിബിഐ ഇല്ലെങ്കിൽ ക്രൈം ബ്രാഞ്ചെങ്കിലും വേണം എന്നുപറഞ്ഞ വക്കീലിനെ, ഹൈക്കോടതി അഭിഭാഷകൻ ശ്രീകുമാറിനെ കുടുംബം മാറ്റി വാർത്തയും പുറത്തു വന്നു. അത്തരം ആവശ്യം കോടതിയോട് ഉന്നയിക്കാൻ പറഞ്ഞിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. സിബിഐ അന്വേഷണം വേണമെന്ന നിലപാടിൽ നിന്നു മാറ്റമില്ല. സിബിഐക്കു മാത്രമേ ഈ കേസ് സത്യസന്ധമായി തെളിയിക്കാൻ സധിക്കൂ.

അപ്പീൽ പരിഗണിച്ചപ്പോൽ നവീൻബാബുവിന്റെ കുടുംബം ഏർപ്പെടുത്തിയ വക്കീൽ
അപ്രതീക്ഷിതമായാണ് കരണം മറിഞ്ഞത്. കവക്കീലിന്റെ കാര്യത്തിൽ തീർച്ചയായും ഒരു അട്ടിമറി നടന്നിട്ടുണ്ടാവണം. കോടതി കലിപ്പിലായിരുന്നുവെന്നും പ്രകോപിപ്പിക്കാതിരിക്കാൻ പറഞ്ഞുവെന്നും വക്കീലിന്റെ വാദം. പക്ഷേ കോടതി എങ്ങിനെയാണു കലിപ്പിലകുന്നത്? ക്രംബ്രാഞ്ച് അന്വേഷണം എന്ന വക്കീലിന്റെ വാദത്തോട് സർക്കാർ അഭിഭാഷകൻ യോജിച്ചതും കണ്ടു. ഒരു ഒത്തുകളിയുടെ മണമടിക്കുന്നു.

വസ്തുതകൾ വിശദമായി പരിഗണിക്കാതെയാണ് സിംഗിൾ ബഞ്ച് വിധിയെന്ന് അപ്പീലിൽ കുടുംബം ഡിവിഷൻ ബഞ്ചിനെ അറിയിച്ചിരുന്നു. ജസ്റ്റിസ് പി ബി സുരേഷ് കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നവർ അപ്പീൽ വാദം കേട്ടു. നവീൻ ബാബുവിന്റെ കുടുംബം ഏർപ്പെടുത്തിയ വക്കീലിന്റെ വാദം കേട്ട് നവീൻബാബുവിനു നീതി ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന മലയാളികൾ അക്ഷരാർത്ഥത്തിൽ നടുങ്ങി. കുടുംബം വലിയ വിമർശനമാണു നേരിട്ടത്. അഭിഭാഷകൻ അവരെ ചതിച്ചതാണെന്ന് പിന്നീടാണ് മനസ്സിലായത്. സഹായിക്കാനെന്ന വ്യാജേന നവീൻബാബുവിന്റെ കുടുംബത്തിന്റെ ഒപ്പം കൂടിയിട്ടുള്ള പലരും അവരെ ചതിക്കുന്നുണ്ടെന്ന് അവർക്ക് സംശയമുണ്ട്. ബന്ധുക്കളെപ്പോലും പാർട്ടി വിൽക്കെടുത്തുവന്ന സംശയവും അവർക്കുണ്ട്.

പാർട്ടിയുടെ പത്തനംതിട്ട ജില്ലാ നേതൃത്വം ആദ്യം കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. പക്ഷേ അതിനു പിന്നിലെ ചതി കുടുംബത്തിനു മനസ്സിലായില്ല. നവീൻബാബുവിന്റെ മരണം കൊലപാതകമാണെന്ന് അറിയാവുന്ന അവർ ഒരു റീപോസ്റ്റുമോർട്ടം സാധ്യമാകാത്തവിധം കരുക്കൾ നീക്കി. അന്വേഷണം വന്നാൽ തെളിയുമെന്ന് അവർക്ക് വ്യക്തമായി അറിയാമായിരുന്നിരിക്കണം. അതുകൊണ്ട് പാർട്ടിതന്നെ കളിച്ച കളിയാണത്.

ഹൈക്കോടതിയിലെ വക്കീൽ തെരഞ്ഞെടുപ്പിൽ പോലും അത് സംഭവിച്ചിട്ടുണ്ടാവണം. അഭിഭാഷകനെ മാറ്റിയെന്ന് കുടുംബം പറയുമ്പോൾ ചതിയുടെ ആഴം എത്രയെന്ന് മനസ്സിലാക്കാം. കേസിൽ വാദം കേട്ട ശേഷം വിധിപറയാൻ മാറ്റിവെച്ചിരിക്കുകയാണ് ഡിവിഷൻ ബഞ്ച്. ജനവികാരം എതിരായതുകൊണ്ടു മാത്രമാണ് പി പി ദിവ്യ അന്ന് അറസ്റ്റിലാവുന്നത്. ഇപ്പോൾ വക്കീലിനെ അട്ടിമറിക്കാൻ കൂടി പാർട്ടിക്ക് സാധിച്ചിരിക്കുന്നു. നവീൻബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഹൈക്കോടതിയിൽ അട്ടിമറി നടന്നുവെന്ന് തെളിഞ്ഞു. ഉറപ്പായും അങ്ങിനെതന്നെ വിശ്വസിക്കേണ്ടി വരും

നവീൻബാബുവിന്റെ മരണം ഒരു കൊലപാതകം തന്നെയാണെന്ന് ഒരന്വേഷണവും ഇല്ലാതെ തന്നെ തെളിയുകയാണ്. അല്ലെങ്കിൽ സർക്കാർ ഈ കേസിൽ ഇത്രയധികം ഇടപെടലുകൾ നടത്തേണ്ട കാര്യമില്ല. നവീൻബാബുവിന്റെ കൊലപാതകം നടത്തിയവരെ രക്ഷിക്കാൻ മുഖ്യമന്ത്രിയും രംഗത്തുണ്ട്. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തരുതെന്ന് നവീൻബാബുവിന്റെ കുടുംബം പറഞ്ഞിഞ്ഞിരുന്നില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇൻക്വസ്റ്റുനടപടികളും തിടുക്കപ്പെട്ട് നടത്തിയിട്ടില്ലത്രെ. മുഖ്യമന്ത്രി പറഞ്ഞതൊക്കെ പച്ചക്കള്ളമാണെന്ന് നീതിവേണമെന്നാഗ്രയിക്കുന്ന ഏതൊരു മലയാളിക്കുമറിയാം.

സിങ്കിൾ ബഞ്ചിൽ നിന്ന് നീതി ലഭിച്ചില്ലെന്നു പറഞ്ഞ് ഡിവിഷൻ ബഞ്ചിലെത്തിയപ്പോൾ വക്കീലിനെക്കൊണ്ടുതന്നെ സിബിഐ അന്വേഷണം വേണ്ടെന്നു പറയിച്ച അവസ്ഥ അതാണു തെളിയിക്കുന്നത്. യാത്രയയപ്പു ചടങ്ങിനു ശേഷം നവീൻബാബുവിനെ ആരെങ്കിലുമൊക്കെ സന്ദർശിച്ചിട്ടുണ്ടാവണം. അതാരൊക്കെ ആരാണെന്നൊ അങ്ങനെ സന്ദർശിച്ചിരുന്നോ എന്നൊന്നും അന്വേഷണ സംഘം അന്വേഷിച്ചിട്ടില്ല. നവീൻ ബാബുവിന്റെ കോട്ടേഴ്സിനും പരിസര പ്രദേശങ്ങളിലുമുള്ള ദൃശ്യങ്ങളും ശേഖരിച്ചിട്ടില്ല. സംഭവങ്ങളുമായി ബന്ധപ്പെട്ടവെന്നു സംശയിക്കപ്പെടേണ്ടവരുടെ ടെലഫോൺ വിവരങ്ങളും ശേഖരിച്ചിട്ടില്ല. പോസ്റ്റുമോർട്ടം നടത്തിയ വീഡിയോയില്ല, രാസപരിശോധനയോ റിസൾട്ടോ ഇല്ല. അതുകൊണ്ടുതന്നെ ഇതൊരു കൊലപാതകമെന്നു സംശയിക്കണം. പൂർണ്ണമായും അട്ടിമറിക്കപ്പെടുകയാണ് നവീൻബാബു കേസ്.

Popular Posts

Recent Posts

Blog Archive