തമ്മിലടിയിൽ തകരുന്നത് ജനജീവിതം...
കേന്ദ്ര സർക്കാരും കേരള സർക്കാരും തമ്മിലുള്ള സാമ്പത്തിക സങ്കീർണ്ണമായ സാങ്കേതിക വശങ്ങളുള്ള ഒന്നാണ്. രണ്ട് പക്ഷവും നിരത്തുന്ന വാദങ്ങളിലെ വസ്തുതകളും പരിശോധിച്ചാൽ...
Author: Sabu Kottotty | December 31, 2025 | No Comments |
Author: Sabu Kottotty | December 31, 2025 | No Comments |
മുൻ മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നേരിട്ട കടുത്ത
വിമർശനങ്ങളാണ് ഈ രാഷ്ട്രീയ അട്ടിമറിക്ക് പ്രധാന കാരണമായത്. കത്ത് വിവാദം, ഭരണപരമായ പാളിച്ചകൾ,
ജനപ്രതിനിധികളുടെ
ഇടപെടലുകളിലെ പോരായ്മകൾ എന്നിവ നഗരസഭയുടെ പ്രതിച്ഛായയെ ബാധിച്ചിരുന്നു. ഭരണവിരുദ്ധ
വികാരം ശക്തമായതോടെ നഗരവാസികൾ മാറ്റത്തിനായി വോട്ട് ചെയ്തു.
എല്ലാ രാഷ്ട്രീയപ്പാർട്ടികളിലെയും മെമ്പർമാരെ തുല്യമായി പരിഗണിച്ച് നഗരവികസനം
നടപ്പിലാക്കുമെന്ന ഉറപ്പാണ് പുതിയ മേയർ വി.വി. രാജേഷ് നൽകുന്നത്. രാഷ്ട്രീയ
വിവേചനമില്ലാതെ വികസന ഫണ്ടുകൾ വിനിയോഗിക്കുമെന്നും അദ്ദേഹം
വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും പുതിയ ഭരണസമിതിയുടെ പ്രവർത്തനം അത്ര സുഗമമാകാൻ
സാധ്യതയില്ലെന്ന നിരീക്ഷണങ്ങളും ശക്തമാണ്. എൽ.ഡി.എഫ് ഭരണകാലത്തുണ്ടായ ഭരണവികലതകളും
ജനവിരുദ്ധ നയങ്ങളും ചർച്ചയാകാതിരിക്കാൻ പ്രതിപക്ഷം പുതിയ ഭരണസമിതിയെ ശ്വാസം
മുട്ടിക്കാൻ സാധ്യതയുണ്ട്.
പുതിയ സമിതിയെ സ്വതന്ത്രമായി ഭരിക്കാൻ അനുവദിക്കാതെ, വികസന പ്രവർത്തനങ്ങൾക്ക് തടസ്സങ്ങൾ സൃഷ്ടിച്ചുകൊണ്ട്
ഭരണപരാജയമായി ചിത്രീകരിക്കാൻ പഴയ ഭരണപക്ഷം ശ്രമിച്ചേക്കാം എന്ന ആശങ്ക ശക്തമാണ്. 45
വർഷത്തെ ഭരണത്തുടർച്ചയ്ക്ക് ശേഷമുള്ള ഈ മാറ്റം തിരുവനന്തപുരത്തെ
സംബന്ധിച്ചിടത്തോളം ചരിത്രപരമാണ്. രാഷ്ട്രീയമായ പകപോക്കലുകൾക്കും
തടസ്സപ്പെടുത്തലുകൾക്കും അപ്പുറം ജനക്ഷേമത്തിന് മുൻഗണന നൽകാൻ പുതിയ ഭരണസമിതിക്ക്
കഴിയുമോ എന്നത് വലിയൊരു ചോദ്യചിഹ്നമാണ്. വികസന കാര്യങ്ങളിൽ എല്ലാ മെമ്പർമാരെയും
കൂട്ടിയിണക്കി മുന്നോട്ട് പോകാൻ മേയർക്ക് സാധിക്കട്ടെ എന്ന് നമുക്ക്
പ്രത്യാശിക്കാം.
Author: Sabu Kottotty | December 09, 2025 | No Comments |
കുറ്റവാളിയെന്ന് വിധിക്കും മുൻപേ ക്രൂശിക്കപ്പെടുന്നവർ
Author: Sabu Kottotty | November 19, 2025 | No Comments |
താഴെയുള്ള വാചകങ്ങളിൽ ക്ലിക്കു ചെയ്യുക
SIR ഒത്തുനോക്കിത്തുടങ്ങി, പൂരിപ്പിച്ചു കൊടുത്തവരും പുറത്ത്
നാലു വിഭാഗങ്ങൾക്ക് വോട്ടു ചെയ്യാൻ കഴിയില്ല, ഇനി ഹിയറിംഗിൽ
ഫോം ലഭിക്കാത്തവരും വോട്ടേഴ്സ് ലിസ്റ്റിലില്ലാവരും നിർബ്ബന്ധമായും ചെയ്യേണ്ടത്
എന്യൂമറേഷൻ ഫോം ആപ്ലിക്കേഷൻ സ്റ്റാറ്റസ്എപ്പിക് നമ്പർ പഴയതും പുതിയതും
SIR Registration ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്
ഉത്തരവു പിൻവലിച്ചത് നാടകം ആശങ്ക തീരാതെ വോട്ടർമാർ
രേഖകൾ റെഡിയാക്കാൻ സമയമായി, നേരിടേണ്ടത് വലിയ പ്രതിസന്ധി
എസ് ഐ ആർ ഫോം ആശങ്കകൾ മാറാൻ ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി...
രേഖകളിലെ അക്ഷരത്തെറ്റുകൾ, വിലാസത്തിലെ മാറ്റം
പുതിയ ഉത്തരവിറങ്ങി ഉള്ള സമാധാനം പോയി...
പ്രവാസികളുടെ വോട്ടു ചേർക്കൽ, ഓൺലൈനും തപാലും ചില അവ്യക്തതകളും
മിസ്‌മാച്ചിംഗും തിരുത്തലും, നേരിടാൻ സാധ്യതയുള്ള പ്രശ്നങ്ങളും
ഇലക്ഷൻ കമ്മീഷന്റെ ഇരട്ടത്താപ്പും ബി എൽ ഒ മാരുടെ ഉടായിപ്പും
വളരെ എളുപ്പത്തിൽ നിങ്ങൾക്കും പേരു ചേർക്കാം, Form 6...
വോട്ടർ പട്ടികാ പരിഷ്കാരം, ആശങ്കകളും സംശയങ്ങളും അതിന്റെ പരിഹാരങ്ങളും
രേഖകൾ ഇല്ലാത്തവർ എന്തു ചെയ്യും, എവിടെപ്പോയാൽ രേഖകൾ കിട്ടും
കുറച്ചുകാര്യങ്ങൾ അറിഞ്ഞിരിക്കണം , ബി എൽ ഒ മാർ ഇപ്പോൾ ചെയ്യുന്നത്
ഉദ്യോഗസ്ഥർ വീട്ടിലെത്തുമ്പോൾ ഏതൊക്കെ രേഖകൾ ഹാജരാക്കണം
വോട്ടർമാരോടു ചെയ്യുന്ന ചതി, ലിസ്റ്റ് എവിടെ പരിശോധിക്കാം, എങ്ങിനെയാണു ചെയ്യേണ്ടത്
ബി എൽ ഒ മാർ പറയാത്തതും നമ്മൾ അറിഞ്ഞിരിക്കേണ്ടതും
പ്രേക്ഷകരുടെ സംശയങ്ങളും അവയ്ക്കുള്ള മറുപടിയും മറ്റു ചില അത്യാവശ്യ കാര്യങ്ങളും
ലിസ്റ്റിൽ നിന്ന് ലക്ഷക്കണക്കിനു പേർ പുറത്താകും
പ്രവാസികളും താമസം മാറിയവരും പ്രത്യേകം ശ്രദ്ധിക്കുക
എന്യൂമറേഷൻ ഫോം, കൂടുതൽ ആശങ്കകൾ, ആരു പരിഹരിക്കും
കേരളത്തിലെ വോട്ടർമാർ ചതിക്കുഴിയിൽ കോൺഗ്രസ് വെറും നോക്കുകുത്തിയോ ?
എന്തിനു കറങ്ങണം ഇങ്ങനെ വഴിയുള്ളപ്പോൾ
എസ് ഐ ആർ ആശങ്കകളും, സംശയങ്ങളും, വിശദ വിവരങ്ങളും
Author: Sabu Kottotty | July 11, 2025 | No Comments |
ഒരു പക്ഷിപ്പനിയോ പന്നിപ്പനിയോ വന്നാൽ സംശയത്തിന് ആനുകൂല്യം പോലും കൊടുക്കാതെ ലക്ഷക്കണക്കിന് കോഴികളും താറാവുകളും പന്നികളെ കൊന്നൊടുക്കുന്ന ഭരണ നിയമ സംവിധാനങ്ങൾ ദരിദ്രരേയും നിർദ്ധനരെയും ആദിവാസികളെയും കൊന്നൊടുക്കുന്ന വന്യ ക്ഷുദ്രജീവികളെയും തെരുവുനായ്ക്കളെയും തൊടുന്നില്ല. ഈ സിസ്റ്റത്തിനെ പേടിച്ചിരിക്കുകയാണ്. വോട്ടല്ലാതൊരു വാക്സിനുമില്ല.
ജനുവരി മുതൽ മേയ് വരെ അഞ്ച് മാസത്തിനിടെ 165136 പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റ് 17 പേവിഷബാധയേറ്റ് മരിച്ചെന്നാണ് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് സർക്കാറിൽനിന്ന് കിട്ടിയ കണക്ക്. ഒരു ദിവസം 1100 പേർക്കാണ് പട്ടി കടിക്കുന്നത്. ഒന്നാലോചിച്ചു നോക്കൂ. എന്തൊരു ഗതികേടിലാണു കേരളം പെട്ടിരിക്കുന്നതെന്ന്. കടിയേറ്റ പറ്റരുടെയും പരിക്കുകളിലേക്ക് നോക്കാൻ പോലും ഭയമാകും. അത്ര ഗുരുതരമാണ്.
ജനുവരി മുതൽ മേയ് 15 വരെ നാല് മാസത്തിനിടെ വന്യജീവികൾ കൊന്നൊടുക്കിയത് 25 പേരെ. 92 പേർക്ക് പരിക്കേറ്റു. ഇതിൽ പത്തൊൻപതു പേരെയും കൊന്നത് കാട്ടാനയാണ്. ഇതുകൂടാതെ കഴിഞ്ഞ ഒന്നരമാസമായി നിരവധി പേർ കൊല്ലപ്പെട്ടു. വളർത്തുമൃഗങ്ങളെയും കൊന്നൊടുക്കി. കൃഷിയും വീടുകളും നശിപ്പിച്ചത് വേറെ. അപകടത്തിൽപ്പെടുന്ന ഇരുചക്ര വാഹനയാത്രക്കാരുടെ എണ്ണമേറി. വനാതിർത്തികളിൽ കൃഷിയിടങ്ങളിലിറങ്ങാൽ കർഷകർക്കും തൊഴിലാളികൾക്കും ഭയമാണ്. കുട്ടികളെ തനിച്ച് സ്കൂളിൽ വിടാൻ ആകുന്നില്ല.
വന്യജീവി ആക്രമണം തടയാൻ കോടിക്കണക്കിന് രൂപ വനംവകുപ്പ് പൊടിക്കുന്നുമുണ്ട്. നാട്ടുകാർക്ക് വന്യജീവികളെക്കാൾ ഭയമാണ് വനംവകുപ്പിനെ. കാലഹരണപ്പെട്ട നിയമങ്ങൾക്കു മുകളിൽ കേന്ദ്രസർക്കാർ അടയ്ക്കുകയാണ്. രക്തമൊഴുക്കാൻ. വായാടിത്തമല്ലാതെ ഒരു പരിഹാരം സംസ്ഥാന സർക്കാരിനില്ല. വന്യജീവികളെയും തെരുവുനായ്ക്കളെയും നിയന്ത്രിക്കണമെന്ന് സർക്കാറിനോടോ ഇടപെടണമെന്ന് കോടതികളോടോ ഇപ്പോൾ ആരും ആവശ്യപ്പെടുന്നില്ല. ഒരു കാര്യവുമില്ല.
മന്ത്രിസ്ഥാനം ഒക്കെ പുനരധിവാസ സംവിധാനമായി അധപ്പതിച്ചു. പല വകുപ്പുകളിലും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം ആയി. ABC പദ്ധതി കൊണ്ടൊന്നും അനിയന്ത്രിതമായി പെരുകിയ തെരുവുനായ്ക്കളെ അടുത്തകാലത്തുന്നും നിയന്ത്രിക്കാനാവില്ലെന്നും നശിപ്പിക്കണമെന്നുമാണ് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ഘടകം. വ്യക്തമാക്കുന്നത്. ABC എന്ന തട്ടിപ്പ് തുടങ്ങിയത് മുതൽ ഉള്ള കാൽ നൂറ്റാണ്ടിനിടെ രാജ്യത്ത് ആയിരക്കണക്കിന് സാധാരണക്കാരായ മനുഷ്യരെ തെരുവുനായ്ക്കൾ കാലപുരിക്ക് അയച്ചു. കണ്ടു നിൽക്കാനാവാതെ അത്ര ഭയാനക മരണം. ഇതൊന്നും നമ്മൾ വോട്ട് കൊടുത്തവരുടെ മനസ്സലിയിക്കില്ല.
ആശുപത്രി സെല്ലുകളിൽ പേയിളകി പിടയുന്നവർ ഈ ഭരണാധികാരികളുടെയോ മൃഗസ്നേഹികളുടെയോ ആരുമല്ല. മരണമെത്തുമ്പോൾ ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ കഴിയാത്തവരുടെ ദാഹം കേന്ദ്രത്തിലെയും കേരളത്തിലെയും ക്രൂര ഭരണാധികാരികളുടെയോ അവരുടെ വീട്ടുകാരുടെ തൊണ്ടയിലല്ല. എല്ലാ മന്ത്രിമാരെയും എംഎൽഎമാരെയും എംപിമാരെയും പേ വിഷബാധയേറ്റവരുടെ സെല്ലുകളിലെത്തിച്ച് കാണിക്കണം. അവർ ഒരുക്കിയ കോൺസൻട്രേഷൻ ക്യാമ്പുകളിലെ അന്ത്യ പിടച്ചിലുകൾ മരണവാതിൽ കടക്കാൻ വെപ്രാളപ്പെടുന്ന കുഞ്ഞുങ്ങളുടെ മിഴികളിലും അവരെ നെഞ്ചോടു വളർത്തിയ മാതാപിതാക്കളുടെ മിഴിനീരിലും പ്രതിഫലിക്കുന്ന നിസ്സഹായാവസ്ഥ കാണട്ടെ. ഒരാളെങ്കിലും മാനസാന്തരപ്പെട്ടാൽ അത്രയും ആയില്ലേ.
കാട്ടാനകൾ ചവിട്ടിമെതിച്ച മനുഷ്യ മാംസഭാണ്ഡങ്ങൾ സംസ്കരിക്കുന്നതിനു മുമ്പ് പൊതിയഴിച്ചു കണ്ടിട്ടുണ്ടോ? പുലിയും കടുവയും തിന്ന മനുഷ്യ ബാക്കികൾ ജനപ്രതിനിധികളുടെയും വനം വകുപ്പു ജീവനക്കാരുടേയും മനുഷ്യവിരുദ്ധ മൃഗസ്നേഹികളുടെ വീടുകളിലേക്ക് കൊടുത്തു വിടണം. എന്തിനാണ് ഈ സർക്കാർ നിർമ്മിത ഹിംസയുടെ ദൃശ്യങ്ങൾ മറച്ചുവയ്ക്കുന്നത്. ലോകമെങ്ങുമുള്ള യുദ്ധത്തിൻറെ ഭയാനക ദൃശ്യങ്ങൾ കാണിക്കുന്നവർ ഒരു സർക്കാർ അതിൻറെ പൗരന്മാർക്ക് മേൽ നിയമാനുസൃതം നടത്തുന്ന ഈ കൂട്ടക്കൊല എന്തിനു മൂടി വെക്കണം. ഇവ പാർലമെൻറിലും നിയമസഭയിലും പ്രദർശിപ്പിക്കണം.
മനുഷ്യകബന്ധങ്ങൾക്കു മുന്നിൽനിന്നും മൃഗങ്ങൾക്ക് വേണ്ടി വാദിക്കുന്നവരെ മയക്കുവെടിവെച്ചു തളക്കണം. കാവൽക്കാരല്ലാതെ രാജ വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങേണ്ടതില്ലാത്ത, വന്യജീവികളെയും തെരുവുനായ്ക്കളെ പേടിക്കേണ്ടതില്ലാത്ത ഭരണാധികാരികൾക്കും ന്യായാധിപർക്കും സ്വയരക്ഷക്കുള്ള തോക്കുമായി നടക്കുന്ന വനം വകുപ്പു മേലാളന്മാർക്കും പരിചാരകർ കുളിപ്പിച്ചു കുളിപ്പിച്ച് പൗഡറിട്ടുകൊടുത്ത പട്ടികളെ ലാളിച്ചും, തെരുവുനായ്ക്കളുടെ ഇരകളെ നിന്ദിച്ചും ഭരണകൂടങ്ങളെ നിയന്ത്രിക്കുന്നവർക്കു മാത്രമല്ല സാധാരണക്കാരായ മനുഷ്യർക്ക് കൂടെ ജീവിക്കണം.
തെരഞ്ഞെടുപ്പുകൾ വരുന്നുണ്ട് .വന്ധ്യംകരണം, നായ പരിപാലന കേന്ദ്രങ്ങൾ പഞ്ചായത്ത് തല നിയന്ത്രണ സംവിധാനങ്ങൾ പതിറ്റാണ്ടുകളായി ജനത്തെ ചതിച്ചവരുടെ പാഴ്വാക്കുകൾ വിശ്വസിക്കരുത്. അഹിംസയിലൂന്നിയ ജനകീയ കോടതികൾ വോട്ട് ചോദിച്ചെത്തുന്നവരെ വിചാരണ ചെയ്യണം. പരിഷ്കൃതരാജ്യങ്ങളെ മാതൃകയാക്കി പെറ്റുപെരുകുന്ന വന്യജീവികളെയും തെരുവുനായ്ക്കളെയും കൊന്നു തന്നെ നിയന്ത്രിക്കാൻ ആവശ്യപ്പെടണം. വനം വന്യജീവി തെരുവുനായ സംരക്ഷണ പ്രാകൃത നിയമങ്ങൾ പൊളിച്ചെഴുതണം.
പാർട്ടികൾക്ക് വോട്ടു ചെയ്ത ഇവർ മാത്രമല്ല ജനക്ഷേമം കാംക്ഷിക്കുന്ന പാർട്ടി അടിമകൾ അല്ലാത്ത വോട്ടർമാരും ഉണ്ടെന്നും അവർ നിർണായക ശക്തിയാണെന്നും കൊടിത്തണലുകളിൽ അധികാരം അവരെ ബോധ്യപ്പെടുത്തണം. വരുന്നുണ്ട് തെരഞ്ഞെടുപ്പുകൾ അവർക്കും നമുക്കും ഓർമകളുണ്ടായിരിക്കണം.
Author: Sabu Kottotty | February 09, 2025 | No Comments |
വക്കീലന്മാരും കോടതിയുമാണ് നീതിക്കുവേണ്ടി പോരാടുകയും യാചിക്കുകയും ചെയ്യുന്ന ഏതൊരു സാധാരണക്കാരന്റെയും അവസാന ആശ്രയം. ഇന്നത്ത വക്കീലന്മാർ പലരും നാളത്തെ മജിസ്ട്രേട്ടുമാരായും വന്നേക്കാം. അതുകൊണ്ടുതന്നെ കോടതിയിൽ വളരെ വലിയ വിലയും പരിഗണനയുമാണ് വക്കീലിന്. ഒരു കേസ് ഏറ്റെടുത്തുകഴിഞ്ഞാൽ തന്റെ കക്ഷിയുടെ കൂടെനിൽക്കേണ്ടതാണ് ധർമ്മം. അങ്ങനെതന്നെയാണ് വക്കീലന്മാരെല്ലാം ചെയ്യുന്നത്. തന്നെ കേസ് ഏൽപ്പിക്കുന്ന ഏതൊരു കക്ഷിയെയും സഹായിക്കുക എന്നതു തന്നെയാണ് ഏതൊറ്റു വക്കീലിന്റെയും ധർമ്മം, മറുവശത്ത് ആരെന്നത് അവിടെ പ്രശ്നമാവരുത്.
ഏറെ പഴികേൾക്കുന്നുണ്ടെങ്കിലും ധാർമ്മികതയുടെ പേരിൽ തെറിവിളി കേൾക്കുന്നുണ്ടെങ്കിലും അഡ്വക്കേറ്റ് ആളൂരിനെപ്പോലെയുള്ളവർ പോലും തങ്ങളുടെ കക്ഷിയെ രക്ഷിക്കുന്ന നിലപാടിൽ ഉറച്ചു നിൽക്കും. അതിനൊക്കെ അപവാദമാണ് നവീൻബാബു കേസിൽ തന്റെ കക്ഷിയുടെ കൂടെ നിൽക്കും എന്നു വിശ്വസിച്ച് കേസേൽപ്പിച്ച തന്റെ കക്ഷിയെ വഞ്ചിച്ച അഭിഭാഷകൻ എസ് ശ്രീകുമാർ. പതിവില്ലാത്ത യാത്രയയപ്പു ചടങ്ങിൽ കടന്നുകയറി അസിസ്റ്റന്റ് മജിസ്ട്രേട്ട് പദവിയിലുള്ള നവീൻബാബുവെന്ന സത്യസന്ധനായ ഉദ്യോഗസ്ഥനെ പരസ്യമായി അപമാനിച്ച് ആ വീഡിയോകൾ പ്രചരിപ്പിച്ച പിപി ദിവിയയെന്ന് കണ്ണൂരിലെ പിണറായിയുടെ പ്രവൃത്തിയിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്ത സംഭവത്തിന്റെ സത്യം പുറത്തുവരാൻ നവീൻബാബുവിന്റെ വിധവ വിശ്വസിച്ചേൽപ്പിച്ചത് അഡ്വക്കേറ്റ് ശ്രീകുമാറിനെ.
സർക്കാരോ സർക്കാരിന്റെ സംവിധാനങ്ങളോ തനിക്ക് നീതിതരില്ല എന്നുറപ്പിച്ച് സർക്കാരിന്റെതന്നെ ഭാഗമായ മഞ്ജുഷ വിശ്വസിച്ചേൽപ്പിച്ച വക്കീൽ. സിബിഐ വന്നാൽ മാത്രപേ സത്യം പുറത്തുവരൂ എന്നുറപ്പിച്ച് അതു സാധ്യമാക്കാൻ വിശ്വസിച്ചേൽപ്പിച്ച വക്കീൽ. അതേവക്കീൽ താനേറ്റെടുത്ത ഉത്തരവാദിത്വം നടപ്പിലാക്കാതെ സ്വന്തം താല്പര്യത്തിൽ വേട്ടക്കാരെ സഹായിക്കുന്ന കാഴ്ചയാണ് കഴിഞ്ഞൻ ദിവസം കോടതിയിൽ കണ്ടത്. മഞ്ജുഷ എണ്ണിക്കൊടുത്ത ശ്രീകുമാർ ആവശ്യപ്പെട്ട ഫീസ് വാങ്ങി മടിയിൽ വച്ചുകൊണ്ടാണ് അഡ്വക്കേറ്റ് ശ്രീകുമാർ ഈ ചതി ചെയ്തത്. സിബിഐ അന്വേഷണമോ അല്ലെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണമോ എന്ന ആവശ്യമാണ് കോടതിയിൽ ശ്രീകുമാർ ഉന്നയിച്ചത്. സിബിഐ അന്വേഷണം മാത്രമാണ് നവീൻബാബുവിന്റെ കുടുംബം ആവശ്യപ്പെടാൻ പറഞ്ഞത്.
ക്രൈം ബ്രാഞ്ച് വന്നാൽ ഇവിടെ ഒന്നുമുണ്ടാവില്ലെന്ന് മഞ്ജുഷക്കറിയാം. അതിനേക്കാൾ ഇപ്പോഴത്തെ അന്വേഷനം സംഘം തുടർന്നാൽ മതിയല്ലോ. മഞ്ജുഷ വിശ്വസിച്ച് ഏൽപ്പിച്ച വക്കീൽ എസ് ശ്രീകുമാർ മഞ്ജുഷയുടെ താല്പര്യം സംരക്ഷിക്കാതെ സർക്കാരിന്റെ താല്പര്യം നടപ്പാക്കാൻ നവീൻബാബുവിന്റെ കുടുംബത്തെ വഞ്ചിക്കുകയായിരുന്നു. ഈ വഞ്ചന സഹിക്കാതെ നാളെ മഞ്ജുഷ വക്കാലത്തൊഴിഞ്ഞ് അഫിഡവിറ്റ് സമർപ്പിക്കും. കോടതി അതു സ്വീകരിക്കുമോ നിരാകരിക്കുമോ എന്നറിയില്ല. നവീൻബാബുവിന്റെ കുടുംബത്തെ ചതിച്ച വാർത്ത പ്രചരിച്ചതോടെ കൂടുതൽപേർ ശ്രീകുമാറിനെതിരേ രംഗത്തു വന്നുകൊണ്ടിരിക്കുന്നു. നവീൻബാബുവിന്റെ കുടുംബത്തിനു പറ്റിയ ചതി ശ്രീകുമാർ തങ്ങളോടും ചെയ്തെന്നു വെളിപ്പെടുത്തുന്നു.
ഇതിൽ പരസ്യമായി രംഗത്തു വന്നിരിക്കുന്നവരിൽ അട്ടപ്പാടിമധുവിന്റെ കുടുംബവുമുണ്ട്. ഇവർ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ബാർകൗൺസിലിലുമൊക്കെ പരാതിപ്പെട്ടിട്ടുണ്ടെന്നറിയുന്നു. അവർ പത്രസമ്മേളനവും നടത്തിയിരുന്നു. വാളയാർ കേസിലും ശ്രീകുമാറിന്റെ ഇടപെടലുകൾ പറഞ്ഞുകേൾക്കുന്നുണ്ട്. സാധാരണക്കാർമുതൽ സ്വാധീനമുള്ളവർവരെ നിയമക്കുരുക്കുകളിൽ പെട്ടാൽ സഹായം തേടിയെത്തേണ്ടത് അതതു കോടതികളിലെ അഭിഭാഷകന്മാരെയാണ്. അവർതന്നെ ഇത്തരത്തിൽ തങ്ങളെ വിശ്വസിച്ചേൽപ്പിക്കുന്നവരെ വഞ്ചിച്ച് ഇത്തരത്തിൽ പെരുമാറിയാൽ നീതി തേടി നീതിപീഠങ്ങളെ സമീപിക്കുന്നവർ എന്തു ചെയ്യും.
Author: Sabu Kottotty | February 08, 2025 | No Comments |
ഈ സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. സർക്കാരിന്റെ ഖജനാവിൽ പൂച്ചപെറ്റു പുല്ലും കുരുത്തു കിടക്കുകയാണെന്ന് പരാതി പറയാൻ തുടങ്ങിയിട്ട് കാലമേറെയായി. പെൻഷൻ കൊടുക്കാൻ പോലും പണമില്ലെങ്കിലും അഹങ്കാരത്തിനൊരു കുറവുമില്ല. വയനാട്ടിൽ വീടു വെച്ചുകൊടുക്കാമെന്ന് എല്ലാവരും പറഞ്ഞിട്ടും കിട്ടിയ പണം ധൂർത്തടിക്കാനും കൈയിട്ടുവാരാനും തുനിഞ്ഞിറഞ്ഞുന്നതും അതേ അഹങ്കാരത്തിന്റെ ഭാഗമാണ്. റേഷൻ വിതരണം സമയത്തു നടത്താൻ പോലും പണമില്ല. എന്നിട്ടും അവതരിപ്പിച്ച ബജറ്റിൽ ഖജനാവിലേക്കു പണമെത്തിക്കാൻ നൂറു രൂപയുടെ പോലും പദ്ധതി പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ നൂറുകോടി മുടക്കി പുതിയ കാറുവാങ്ങുമെന്ന് ധനമന്ത്രി അഭിമാനത്തോടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കാൻ വകയില്ലേലും ഏമാന്മാർ പറക്കുന്നത് കണ്ട് ഉൾപ്പുളകം കൊള്ളാം. കുറേക്കഴിഞ്ഞ് മൂലക്കിടുമ്പോൾ പൊതുജനങ്ങൾക്ക് വായുമാത്രമേ തൂറാനുണ്ടാകൂ എങ്കിലും പൊതു കക്കൂസായി അഭിമാനത്തോടെ ഉപയോഗിക്കാം. ഇന്ത്യാമഹാരാജ്യം ഭരിക്കുന്ന കേന്ദ്രമന്ത്രിമാർ സഞ്ചരിക്കുന്നത് പത്തോ പതിനഞ്ചോ ലക്ഷം മാത്രം വിലവരുന്ന കാറുകലിലാണ്. കേരളത്തിന്റെ പഞ്ചായത്തു പ്രസിഡന്റിനു പോലും ഇന്നോവാ ക്രിസ്റ്റ വേണം. മിനിമം മുപ്പതു ലക്ഷം വിലയുള്ള കാറുകളിലേ സംസ്ഥാനത്തെ മന്ത്രിമാരടക്കമുള്ള ഏമാന്മാർ സഞ്ചരിക്കൂ. ഏതായാലും വയനാടിന്റെ പുനരുദ്ധാരണവും റേഷനും പെൻഷൻ കുടിശ്ശികയുമൊക്കെ അവിടെകിടക്കട്ടെ. ഞങ്ങൾ മൂക്കുമുട്ടെ തിന്ന് ഏമ്പക്കവും വിട്ട് കിയയിലും കാർണിവലിലും മലർന്നുകിടന്ന് വളിവിട്ടു രസിക്കാം...
Author: Sabu Kottotty | February 08, 2025 | No Comments |