Latest Posts

Friday

Traftമനോരാജ് കഥാസമാഹാര പുരസ്‌കാരം സലിന്‍ മാങ്കുഴിക്ക്


ഞാറയ്ക്കല്‍ പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത കഥാകൃത്ത് ജോർജ്ജ് ജോസഫിൽ നിന്നും സലിൻ മാങ്കുഴി മനോരാജ് കഥാസമാഹാര പുരസ്‌കാരം സ്വീകരിച്ചു.

കൊച്ചി: പത്താമത് മനോരാജ് കഥാസമാഹാര പുരസ്‌കാരം സലിന്‍ മാങ്കുഴിക്ക് സമ്മാനിച്ചു. ഡീസി (കറൻ്റ് ബുക്ക്സ്) പ്രസിദ്ധീകരിച്ച പത U/A എന്ന കഥാസമാഹാരത്തിനാണ് പുരസ്തകാരം. 33,333 രൂപയും, ശില്‍പവുമാണ് പുരസ്‌കാര ജേതാവിന് നല്‍കുന്നത്. മലയാളം ബ്ലോഗറും കഥാകൃത്തും ആയിരുന്ന മനോരാജിന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്കാരം. 2015 മുതലാണ് ഈ പുരസ്കാരം നല്കാൻ തുടങ്ങിയത്.

ഞാറയ്ക്കല്‍ പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത കഥാകൃത്ത് ജോർജ്ജ് ജോസഫിൽ നിന്നും സലിൻ മാങ്കുഴി മനോരാജ് കഥാസമാഹാര പുരസ്‌കാരം സ്വീകരിച്ചു. മലയാളത്തിലെ പുതു തലമുറ കഥ പറയലിന്റെ വ്യത്യസ്തവും ശ്രദ്ധേയവുമായ മുഖമാണ് സലിൻ മാങ്കുഴി എന്ന് ജോര്‍ജ്ജ് ജോസഫ് മുഖ്യപ്രഭാഷണത്തിൽ പരാമര്‍ശിച്ചു. തനിക്ക് ലഭിച്ച പുരസ്കാരങ്ങളിൽ ഏറ്റവും വിലപിടിപ്പുള്ളതായി മനോരാജ് പുരസ്കാരത്തെ കാണുന്നു എന്ന് മറുപടി പ്രസംഗത്തിൽ സലിൻ മാങ്കുഴി പറഞ്ഞു. പത അടക്കമുള്ള തന്റെ എഴുത്തിന്റെ വഴികളെക്കുറിച്ചും സലിൻ മാങ്കുഴി സംസാരിച്ചു.

മനോരാജ് പുരസ്കാര സമിതി സെക്രട്ടറി ജോസഫ് പനയ്ക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോഗര്‍മാരായ മുരളീകൃഷ്ണ മാലോത്ത്, ജയൻ ഏവൂര്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. നിർവാഹക സമിതിയംഗം സന്ദീപ് സലീം സ്വാഗതവും പ്രശാന്ത് ചെമ്മല നന്ദിയും പറഞ്ഞു. ചടങ്ങില്‍ കഥാകൃത്ത് വി. ഷിനിലാല്‍, നിര്‍വാഹക സമിതി അംഗങ്ങളായ സാബു കോട്ടോട്ടി, ഡോ. ജയന്‍ ഏവൂര്‍, മണികണ്ഠന്‍ തമ്പി, നന്ദകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മനോരാജിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും ചടങ്ങിനെത്തിയിരുന്നു. 

സലിന്‍ മാങ്കുഴി ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടറാണ്. പത U/ A, പേരാള്‍ എന്നീ കഥാസമാഹാരങ്ങളും എതിര്‍വാ എന്ന നോവലും സലിമിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോട്ടം ഉള്‍പ്പെടെ നാലു സിനിമകളുടെ രചന നിര്‍വ്വഹിച്ചു. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.


Sunday

രക്ഷിക്കേണ്ടവർ കൊള്ളക്കാരാകുമ്പോൾ



 ഒരു വിളിപ്പാടകലെ എന്തിനുമുണ്ടാകുമെന്നു വിശ്വസിച്ചാണ് പഞ്ചായത്തു തെരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ടു ചെയ്യുന്നത്. സമാധാനത്തോടെ സന്തോഷത്തോടെ സംതൃപ്തിയോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കുമെന്നു വിശ്വസിച്ചാണ് അസംബ്ലി ഇലക്ഷനിൽ ഓരോരുത്തരും വോട്ടു ചെയ്യുന്നത്. അതിനു വേണ്ടി സാഹചര്യമൊരുക്കുമെന്നും സുരക്ഷിതമായി രാജ്യത്തെ എല്ലായിടത്തും നോട്ടമെത്താനാണ് പാർലിമെന്റു തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നത്.

നമ്മളെ സംബന്ധിച്ചിടത്തോളം നിയമസഭാ ഇലക്ഷനാണു പ്രധാനം. ഇന്നത്തെ സാഹചര്യത്തിൽ അവരെല്ലാം എന്താണെന്നു നോക്കിയാൽ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയതെറ്റും അബദ്ധവുമായാണ് ഇന്ന് കേരളത്തിലെ സാധാരണക്കാരെല്ലാം കരുതുന്നത്. കാരണം അവരുടെ ജീവിതം അത്രത്തോളം ദുരിതത്തിലാണിപ്പോൾ അവർക്ക് ഒരു ജീവനോപാധി കാണിച്ചുകൊടുക്കാൻ ഒരു ഭരണ സംവിധാനവും ജന പ്രതിനിധികളും ഇന്നില്ല. പകരം അവർ എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് കൊണ്ടുവരുന്നത് പിടിച്ചുപറിക്കുന്ന സർക്കാർ നയമാണുള്ളത്, അതിനു സപ്പോർട്ടു ചെയ്യുന്ന ജനപ്രതിനിധികളും.

ജനങ്ങൾക്കു ജീവനോപാധിയുണ്ടാകുമ്പോൽ അതിലൊരുഭാഗം നികുതിയായി സർക്കാർ സംവിധാനങ്ങളെ നിലനിർത്തും. ഭരണാധികാരികൾ അതിൽ നിന്നു മിച്ചം പിടിച്ച് ജനജീവിതത്തിനു കൂടുതൽ സൗകര്യങ്ങളൊരുക്കും, അങ്ങനെ സംസ്ഥാനത്തു വികസനം വരും, അതിനനുസരിച്ചു ജനങ്ങൾക്കു വരുമാനവും കൂടും, സർക്കാരിനും. അതിനുവേണ്ടിയാണ് നമ്മൾ വോട്ടുചെയ്ത് നിയമസഭയിലേക്കു പറഞ്ഞുവിടുന്നത്, പക്ഷേ അവരെല്ലാം ചെയ്യുന്നത് നേരേ തിരിച്ചാണ്. സ്വന്തം ബാങ്കക്കൗണ്ടും വേണ്ടപ്പെട്ടെവരുടെ ജീവിതസുരക്ഷിതത്വവും മാത്രമാണു ശ്രദ്ധ. അതുകൊണ്ടുതന്നെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാവും

സാധാരണക്കാരുടെ വരുമാനമാർഗ്ഗം ഒന്നൊന്നായി അടഞ്ഞുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ സർക്കാരിലേക്കും വരുമാനമില്ലാതാകുന്നു. ജനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതിനു പകരം ഭരണാധികാരികൾ അവരുടെ കാര്യം മാത്രം ശ്രദ്ധിക്കുന്നു. അവർ ജനങ്ങളെ കൊള്ളയടിക്കാനിറങ്ങുന്നു, ഇപ്പോൾ നടക്കുന്നത് കൊള്ള മാത്രമാണ്. നികുതിയായും അധിക നികുതിയായും പല പേരുകളിൽ സമ്പാദ്യം മുഴുവൻ കൊള്ളയടിക്കുന്നു. വരുമാനത്തിന് ആനുപാധികമായ നികുതി കൃത്യമായി കൊടുക്കുന്നുണ്ട്. ബാക്കിയുള്ള പണം ചെലവാക്കി ഒരു വാഹനം വാങ്ങിയാൽ അതിനു നികുതി കൊടുക്കണം. അതു നിരത്തിലിറക്കാൻ റോഡ് ടാക്സ് വേറേ വേണം. പെട്രോളിനു രണ്ടുരൂപ അധികം കൊടുക്കണം. ഇൻഷുറൻസിനും സർവ്വീസിനുമെല്ലാം വീണ്ടും നികുതികൊടുക്കണം.

ഒരു സ്ഥലമാണു വാങ്ങുന്നതെങ്കിൽ അതിനു നികുതി വേറേ കൊടുക്കണം. അതിൽ ഒരു വീടു വെക്കണമെങ്കിൽ അപേക്ഷാഫീസ് വേറേ, അതിനു പുറമേ പതിനായിരങ്ങൾ കൊടുത്താണു പെർമിറ്റ് നേടുന്നത്. നികുതികൊടുത്തശേഷം ബാക്കിവന്ന പണത്തിൽ നിന്നാണ് വീണ്ടും നികുതിയും ഫീസും കൊടുക്കുന്നതെന്നോർക്കണം. വീടുവെക്കാനുള്ള പണം കഷ്ടപ്പെട്ടാണുണ്ടാക്കുന്നത്, സർക്കാർ ഒരു സഹായവും ചെയ്യുന്നില്ല. നിർമ്മാണസാമഗ്രികൾക്കുള്ള നികുതിയും പണിക്കാർക്കുള്ള കൂലിയും ചെലവും കൃത്യമായി ജനം കൊടുക്കുന്നുണ്ട്. പണിയെല്ലാം കഴിഞ്ഞ് കീശ കാലിയാകുമ്പോൾ തൊഴിലാളിക്ഷേമമെന്ന ഭീമമായ സർക്കാർ കൊള്ള വീണ്ടും വരും.

ആഡംബര നികുതി നിരോധിച്ചതുകൊണ്ട് അധികനികുതിയെന്നു പേരുമാറ്റി കനത്തതുക വേറേയുമടക്കേണ്ടിവരും. വൈദ്യുതിക്കും വെള്ളത്തിനുമെല്ലാം വിവിധ സർച്ചാർജ്ജ് കൊള്ളകൾ, ചുരുക്കം പറഞ്ഞാൽ കൊള്ളക്കാരായ ഭരണകർത്താക്കൾക്കു സുഖിക്കാൻ മൂന്നരക്കോടി മൂക്കറ്റം മുങ്ങിക്കഴിഞ്ഞു. അല്പമെങ്കിലും ജീവിത സാഹചര്യം ബാക്കിയുള്ളവർ ജീവിക്കാൻ നാടുവിടുന്നു. സാധാരണക്കാരായ ജനകോടികൾ ഒരുവഴിയും പരഗതിയുമില്ലാതെ നരകിക്കുന്നു. ഇനി നിങ്ങൾതന്നെ പറയൂ, എന്തിനാണ് ഇവനെയൊക്കെ ജയിപ്പിച്ചു കേറ്റുന്നത്. അധികാരത്തിന്റെ ചെങ്കോൽ കൊടുത്ത് കുടിയിരുത്തുന്നത്. ജയിപ്പിച്ചു കയറ്റുന്നപോലെ തിരിച്ച് വലിച്ചു താഴെയിടാനും അവസരം വേണ്ടേ?

Friday

ആരോഗ്യമന്ത്രിയുടെ കുവൈത്തു യാത്ര


 രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ കേന്ദ്ര ഗവർമെന്റുകൾ തമ്മിലാണ്, അല്ലാതെ മറ്റൊരു രാജ്യവും നമ്മുടെ സംസ്ഥാനവും തമ്മിലല്ല. കുവൈത്തിൽ അപകടമുണ്ടായി ഇന്ത്യക്കാർക്കു ജീവഹാനിയും സംഭവിച്ചു എന്നത് ശരിയാണ്. പക്ഷേ അൽ ഖേരളത്തിന്റെ ഉത്തരവാദിത്വമെന്നുപറഞ്ഞ് കേരളത്തിലെ മന്ത്രി പുറപ്പെടുന്നത് അനാവശ്യമാണ്. കേന്ദ്രഗവർമെന്റിനെ മറികടന്ന് അങ്ങനെ പോകുമ്പോൾ അത് നമ്മുടെ രാജ്യത്തിന് അവമതിപ്പുണ്ടാക്കുമെന്ന സാമാന്യബോധം പോലുമില്ലാത്ത മന്ത്രിമാരാണോ കേരളത്തിലുളത്? വ്യത്യസ്ഥ രാഷ്ട്രീയവും വിയോജിപ്പുകളും സ്വഭാവവുമെല്ലാം ഉണ്ടാവാം. പക്ഷേ അത് ഇന്ത്യക്കകത്താവണം. കേന്ദ്രസർക്കാരിനെ എതിർക്കുന്നതും ഇന്ത്യക്കകത്താവണം. ഇന്ത്യക്കു പുറത്തുപക്ഷേ അത്തരം ധാരണകൾ പടർത്താൻ പാടില്ലാത്തതാണ്. സംഭവം നടന്നയുടൻ ഇന്ത്യയിൽ നിന്ന് ഒരു മന്ത്രിതന്നെ സംഭവസ്ഥലത്തെത്തി. പിന്നെ കേരളത്തിൽ നിന്ന് ഒരു മന്ത്രി പോയിട്ട് അവിടെ എന്തു ചെയ്യാനാണ്? ഏറിവന്നാൽ എയർപോർട്ടിൽ നിന്ന് ഒരു ഫോട്ടോയെടുക്കും. ആ വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ വരാൻ കഴിഞ്ഞാൽ ഇറഞ്ഞി ഒരു ഫോട്ടോ കൂടിയെടുക്കും. എന്നിട്ടു പറയും കേരളം കൂടെയുണ്ടെന്ന്, അതിലുപരിയെന്ത്.


ഇന്ത്യക്ക് ഒരു വിദേശകാര്യവകുപ്പെന്തിന്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് തന്നെ സംഭവമറിഞ്ഞ ഉടൻ അവിടെയെത്തി. ഒരു കേന്ദ്രമന്ത്രിക്ക് പോലും നേരിട്ട് അവിടെ ഒന്നും ചെയ്യാൻ പറ്റില്ല. എംബസികൾ തമ്മിൽ നടക്കുന്ന ഇടപെടലുകൾ വേഗത്തിലാവാൻ സഹായിക്കാമെന്നേയുള്ളു, മറ്റൊരു രാജ്യമാണ്, അവിടുത്തെ നിയമങ്ങളാണ്. കേരളത്തിലെ മന്ത്രി അവിടെച്ചെന്നിട്ട് എന്തു ചെയ്യാനാണ്.

പ്രവാസികളെപ്പറ്റി വ്യാകുലപ്പെടുന്ന ഈ സർക്കാർ എന്താണ് അവർക്കു വേണ്ടി ചെയ്തത്? കേരളത്തിലെ ജോലിസാധ്യകളെ തകർത്ത്, ജോലികൊടുക്കുന്ന സ്ഥാപനങ്ങളെ പൂട്ടിച്ച്, തൊഴിലില്ലാത്ത ജനതയെ സൃഷ്ടിച്ച് അവരെ ജോലിതേടി അന്യനാട്ടിലേക്കോടിച്ചു. നിവൃത്തിയില്ലാതെ മറുനാട്ടിൽ പോയി കഷ്ടപ്പെടുന്നതിനിടയിൽ ജീവൻ പൊലിഞ്ഞവരെ ആ നാട്ടിൽ ചെന്നിട്ട് കരിഞ്ഞുപോയ ശരീരങ്ങളോടും പാതി ജീവനിൽ പുളയുന്നവരോടും അവരെക്കാത്ത് നാട്ടിൽ നെഞ്ചുരുകി കഴിയുന്നവരോടും ഞങ്ങൾ കൂടെയുണ്ടെന്നു പറയാൻ നാണമില്ലേ. അങ്ങനെ നിങ്ങൾ കൂടെയുണ്ടെങ്കിൽ അവർക്കു നാടുവിടേണ്ടി വരില്ലയിരുന്നല്ലോ. പ്രവാസികൾക്കുവേണ്ടി പദ്ധതികൾ പറഞ്ഞിട്ടെന്തായി? അതു വിശ്വസിച്ചു വന്ന കുറേപ്പേർ ജീവനൊടുക്കി, അല്ലാതെന്ത്?

ഇവിടെ നടക്കുന്നത് ഫോട്ടോയെടുക്കൽ നാടകം മാത്രമാണ്. കേരളത്തിൽ നിന്ന് ഒരു മന്ത്രി അവിടെചെന്ന് ഒരു ചുക്കും ചെയ്യാൻ പറ്റില്ല. ഏതെങ്കിലും മലയാളി സംഘടനകൾക്കൊപ്പം ബിരിയാണിയും തിന്ന് ഫോട്ടോയുമെടുത്ത് തിരിച്ചുവരാം, അല്ലാതെന്ത്? മന്ത്രിയല്ല ആരായാലും എംബസിയുമായാണു ചേർന്നു പ്രവർത്തിക്കേണ്ടത്. അതിനാണു കേന്ദ്രമന്ത്രി പോയത്. അപ്പോൾ ആരോഗ്യമന്ത്രി വീണാജോർജ്ജ് പോയാൽ സർക്കാർ ചെലവിൽ ഒരു ടൂർ, അല്ലാതൊന്നുമില്ല. ഓസിനു ടൂറടിക്കാൻ കാരണം കാത്തിരുന്നപോലെ തോന്നി പോക്കിന്റെ ഒരുക്കം കണ്ടപ്പോൾ. 45 ഇന്ത്യക്കാർ, അതിൽ 24 മലയാളികൾ മരണപ്പെട്ടത് അവസരമാക്കി ഒരു ടൂർ, എയർപോർട്ടിൽ നിന്ന് ഒരു ഫോട്ടോയെടുത്ത് ആ ശരീരങ്ങളെ വിറ്റ് പേരെടുക്കാൻ വേണ്ടി മാത്രം ഒരു ടൂർ. ഒന്നും ചെയ്യാൻ കഴിയില്ലെന്നറിഞ്ഞതു കൊണ്ടുതന്നെയാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആരും പോകാത്തത്. പോകേണ്ട ചുമതല കേന്ദ്രം ഏറ്റെടുത്ത് അടുത്ത നിമിഷം കേന്ദ്രമന്ത്രിയെ അയച്ചത്. അതുകൊണ്ടാണ് വീണയിപ്പൊ പോകണ്ടാന്നു കേന്ദ്രം പറഞ്ഞത്. അതിന് നിലവിളിച്ചിട്ടോ പ്രതിഷേധിച്ചിട്ടോ കേന്ദ്രത്തിനെതിരേ കൊലവിളിച്ചിട്ടോ കാര്യമില്ല.

Tuesday

പൗരൻ തിരിച്ചറിയുമ്പോൾ...

അഞ്ചുവർഷത്തെ പിണറായിഭരണവും പിന്നീടുള്ള തുടർ ഭരണവും ജനങ്ങളിൽ വലിയ രാഷ്ട്രീയ സ്വാധീനമാണ് വരുത്തിയത്. സത്യത്തിൽ പിണറായിക്കു ലഭിച്ച തുടർഭരണം UDFന്റെ സംഭാവനയാണ്. ഇടതിനെയും വലതിനെയും മാറി മാറി ഭരണമേൽപ്പിക്കുന്ന മലയാളിയുടെ ശീലവും. അതുകൊണ്ടുതന്നെ ഭരണം ലഭിക്കുമെന്ന അമിത് ആത്മവിശ്വാസവും UDF നേതാക്കളിൽ അഹങ്കാരമായുണ്ടായിരുന്നു എന്നതാണ് ശരി

അതുകൊണ്ടുതന്നെ ആർക്കാണ് അധികാരം കൂടുതലെന്ന മട്ടിൽ തമ്മിൽ തല്ലും ഐക്യമില്ലായ്മയും പാർട്ടിയിൽ നിറഞ്ഞു നിന്നിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ജനം മാറി ചിന്തിച്ചത് അതുകൊണ്ടാണ്. കേന്ദ്രത്തിന്റെ സഹായം സ്വന്തം പേരിട്ട് ജനങ്ങളിലെത്തിച്ച് അത്യാസന്ന വേളയിൽ ജനങ്ങൾക്കൊപ്പം സർക്കാർ കൂടെയുണ്ടെന്ന തോന്നൽ ജനങ്ങളിലെത്തിക്കാൻ സിപിഎമ്മിനു സാധിച്ചു

ജനങ്ങളിലെത്തിയ ഈ മരീചികയും UDF പടലപ്പിണക്കങ്ങളും പിണറായി മന്ത്രിസഭക്കു തുടർ ഭരണം നൽകി. ഈ അവസരം ലഭിക്കുമെന്ന് വ്യക്തമായറിയാമായിരുന്ന പിണറായി തുടർഭരണം തന്റെ കൈപ്പിടിയിലൊതുക്കാൻ അപ്പോൾ മുതൽ ശ്രമിച്ചു. അതിന്റെ ഫലമാണ് അല്പമെങ്കിലും കഴിവുള്ള മന്ത്രിമാരെ പുറത്തു നിർത്തി സ്വന്തം വരുതിക്കു നിൽക്കുന്നവരെ മന്ത്രിമാരാക്കിയത്. അതിന്റെ ഗുണഫലമാണ് കഴിഞ്ഞ അഞ്ചുവർഷമായി കേരള ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

സാധാരനക്കാരന് ഈ നാട്ടിൽ ജീവിക്കാൻ വയ്യാത്ത അവസ്ഥയായി. നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയോ അതിലധികമോ ഒക്കെയായി. ഇരട്ടിമുതൽ താങ്ങാൻ കഴിയാത്തവിധം വരെ വിവിധ ഫീസുകൾ വർദ്ധിച്ചു, കുടുംബ പ്രശ്നങ്ങൾക്കും സാമ്പത്തിക പ്രശ്നങ്ങൾക്കും കോടതിയിൽ പരിഹാരം തേടാൻ വയ്യാത്ത അവസ്ഥയിലാക്കി. സാമൂഹ്യ പെൻഷനുകളും ക്ഷേമ പെൻഷനുകളും മുടങ്ങി. കർഷക ആത്മഹത്യകൾ പെരുകി.

അതിനു പുറമേ പെൻഷൻ കിട്ടാത്തതുകൊണ്ട് മരുന്നിനുപോലും നിർവ്വാഹമില്ലാതെ ആളുകൾ ആത്മഹത്യ ചെയ്യുന്നത് സാധാരണമായി. ചരിത്രത്തിലാദ്യമായി ശമ്പളം മുടങ്ങി. മുഖ്യമന്ത്രിയുടെ കുടുംബം പോലും അഴിമതിയുടെയും കള്ളക്കടത്തിന്റെയും പേരിൽ അന്വേഷണ ഉദ്യോഗസ്ഥന്മാർക്കുമുന്നിൽ മുട്ടിവിറച്ചു നിന്നു. സാധാരണക്കാരന്റെ പണം കൊള്ളയടിക്കപ്പെട്ടു, നിക്ഷേപിച്ച പണം ലഭിക്കാതെയും പലരും ആത്മഹത്യ ചെയ്തു.

ഇതെല്ലാം കണ്ട് ഭ്രാന്തുപിടിച്ച് പുതിയ തലമുറ കൂട്ടത്തോടെ മറ്റു രാജ്യങ്ങളിൽ ചേക്കേറിക്കൊണ്ടിരിക്കുന്നു. സർക്കാർ ആർക്കു വേണ്ടിയെന്നും എന്തിനു വേണ്ടിയെന്നും ജനം ചിന്തിച്ചു തുടങ്ങുന്നതു സ്വാഭാവികം.

ഒരു സർക്കാർ എങ്ങനെയെല്ലാം ആയിക്കൂടാ എന്ന് കേരളത്തെ പഠിപ്പിച്ചത് പിണറായി സർക്കാരാണ്. ചില നേതാക്കളെങ്കിലും കേരളത്തിലെ ഇന്നത്തെ അവസ്ഥയിൽ ആശങ്കാകുലരും അസ്വസ്ഥരുമാണ്. ഇതുവരെ പരീക്ഷിച്ചു പരാജയപ്പെട്ടവരിൽ നിന്ന് ഇറങ്ങിപ്പോയി. പുതിയ ലാവത്തിൽ പ്രവർത്തിക്കാൻ ശ്രമിക്കുന്നത് അതൊക്കെക്കൊണ്ടാണ്.

അതുകൊണ്ടുതന്നെ പാർട്ടി ചിഹ്നം നോക്കി വോട്ടുചെയ്യുന്ന കീഴ്‌വഴക്കം മലയാളികളിൽ നിന്ന് ഇനി പ്രതീക്ഷിക്കേണ്ടതില്ല. കാലം മാറിയെന്നും ഭരനവർഗ്ഗം ജനങ്ങൾക്കു വേണ്ടി ഭരിക്കേണ്ടവരാണെന്നും ജനങ്ങളാണു രാജാവെന്നും തിരിച്ചറിയുന്നസമൂഹം അങ്ങിങ്ങായി ഉദയം കൊണ്ടുകഴിഞ്ഞു...

Thursday

സർക്കാർ നീക്കം അപലപനീയം

 

വർഷങ്ങൾ ചോരനീരാക്കി പ്രവാസലോകത്ത് പണിയെടുത്ത് നാട്ടിൽ സമാധാനമായി കുടുംബവുമൊന്നിച്ച് താമസിക്കാൻ എത്തുംപ്പോഴാണ് താൻ അതുവരെ സമ്പാദിച്ചതെല്ലാം തട്ടിയെടുത്ത് ഭാര്യ പുറത്താക്കുന്ന സാഹചരമുണ്ടാകുന്നത്. നിയമ സഹായം തേടുക മാത്രമാണ് മാർഗ്ഗം. തന്നെ സംരക്ഷിക്കാത്തവരിൽ നിന്ന് തന്റെ സമ്പാദ്യം തിരിച്ചു പിടിക്കുന്നതിന് ഇന്ന് നിയമ സൗകര്യങ്ങളുണ്ട്.

സ്വത്തും സമ്പാദ്യവും തട്ടിയെടുത്ത് ഭാര്യയെ ഉപേക്ഷിക്കുന്ന സംഭവങ്ങൾ ധാരാളമാണ്. നഷ്ടപ്പെട്ട സ്വർണ്ണവും പണവും മറ്റു വസ്തുവകകളെല്ലാം തിരിച്ചു പിടിക്കാൻ ഇന്ന് നിയമ സംവിധാനം ലഭ്യമാണ്

കുടുംബ കോടതിതിൽ ഇത്തരത്തിൽ ഒരു പരാതി കൊടുക്കേണ്ടി വരുന്നത് മറ്റു നിവൃത്തിയില്ലാത്ത സാഹചരത്തിലാണ്. ഇങ്ങനെ കൊടുക്കുന്ന പരാതികളിൽ നിന്ന് എങ്ങനെ പിഴിയാമെന്നാണ് ഇപ്പോൾ പിണറായി ആലോചിച്ചുകൊണ്ടിരിക്കുന്നത്

വെറും 50 രൂപ കോടതി ഫീസ് ഇനത്തിൽ കേസുകൾ ഫയൽ ചെയ്ത സ്ത്രീകൾ ഇനി ലക്ഷങ്ങൾ മുടക്കേണ്ടി വരും.

ഒരു വീട് നിർമ്മിക്കാനുള്ള പെർമിഷൻ ഫീസ് സ്ക്വയർ മീറ്ററിൽ സ്ലാബുകളുണ്ടാക്കി പിഴിയാൻ തുടങ്ങിയപ്പോൾ ആയിരം വരെ മാത്രമുണ്ടായിരുന്ന ഫീസ് നിരക്കുകൾ ലക്ഷങ്ങളും കടന്നു പോയതും ആ വീട്ടിൽ താമസിക്കുന്നതിന് പതിനായിരക്കണക്കിന് ഫീസ് പിന്നീട് ഏർപ്പെടുത്തിയതും നമ്മൾ കണ്ടു.

കിട്ടാനുള്ള സ്വർണ്ണത്തിന്റെയും പണത്തിന്റെയും മറ്റു സ്വത്തുവകകളുടെയും മൂല്യം കണക്കാക്കി അതിന്റെ നിശ്ചിത ശതമാനം ഫീസ് മുൻകൂർ അടക്കാൻ തയ്യാറാണെങ്കിൽ മാത്രം ഇനി കുടുംബ കോടതിയിലേക്ക് സ്വത്തോ ജീവനാംശമോ സംബന്ധിച്ച കേസുമായി പോയാൽ മതി.

വക്കീലിനു പോലും കടമാണെന്നും തന്റെ സമ്പാദ്യം പിടിച്ചെടുത്തിട്ടു വേണം ഫീസുകൊടുക്കാനെന്നും നിവൃത്തിയില്ലെന്നും പറഞ്ഞിട്ടു കാര്യമില്ല..ലക്ഷങ്ങൾ പരാതിഫീസായി കൊടുക്കേണ്ടി വരും

പ്രവാസലോകത്ത് കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട് തെരുവിലേക്കിറങ്ങേണ്ടി വരുന്നവനും കേസു കൊടുക്കണമെങ്കിൽ ലക്ഷങ്ങൾ ഫീസുകൊടുക്കേണ്ടി വരും. വലിയ സാമ്പത്തിക അരാജകത്ത്വത്തിലേക്കാണ് പിണറായി കേരളത്തെ കൊണ്ടു ചെന്നെത്തിക്കുന്നത്.

ഒരു ഗതിയും പരഗതിയുമില്ലാത്ത പാവങ്ങളെപ്പോലും ലക്ഷക്കണക്കിനു കൊള്ളയടികാൻ പുതിയ പരിഷ്കാരങ്ങൾ വരുമ്പോൾ അതനുഭവിക്കുന്ന അണികൾ പോലും ഒരക്ഷരം മിണ്ടുന്നില്ല.

കുടുംബ കോടതികളിൽ സ്വത്തു സംബന്ധമായ തർക്കങ്ങൾ കൂടുതലും ഫയൽ ചെയ്യുന്നത് സ്ത്രീകളാണെന്നിരിക്കെ അത്തരം ഹർജികളുടെ ഫീസ് കൂട്ടുന്നത്  സ്ത്രീകൾക്കുണ്ടാക്കാവുന്ന ആഘാതം ചില്ലറയല്ല .അത് തിരിച്ചറിഞ്ഞ് ഈ നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം.

സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്, പ്ലീസ്...

ഒരു വീടു വെക്കാൻ ശ്രമിക്കുന്നവർക്ക് പെർമിറ്റ് ഫീസിനത്തിൽ മാത്രം പതിനായിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ സർക്കാർ കൊള്ള തുടങ്ങിയിട്ട് അധിക കാലമായില്ല. ഒരു പൗരന്റെ ഭരണഘടനാപരമായ അവകാശമാണ് ഭക്ഷണം പാർപ്പിടം വസ്ത്രം എന്നിവയൊക്കെ, അതുകൊണ്ടുതന്നെ യാതൊരുതരത്തിലുള്ള കൊള്ളയും ഉണ്ടാവാൻ പാടില്ലാത്തതാണ്. പ്രത്യേകിച്ച് സിപിഎം അതിന് അനുവദിക്കാൻ പാടില്ലാത്തതാണ്.

 വീടില്ലാതെ അന്യന്റെ പറമ്പിൽ കുടിൽ കെട്ടി അന്തിയുറങ്ങേണ്ടി വന്ന പാവങ്ങളെ നമ്മളുകൊയ്യും വയലെല്ലാം നമ്മുടേതാവും പൈങ്കിളിയേ എന്നു പാടിപ്പഠിപ്പിച്ച പ്രസ്ഥാനമാണ് ഇന്ന് അതേ സാധാരണക്കാരന്റെ മുതൽ പിടിച്ചുപറിച്ചു ഭരിക്കുന്നത്. മുമ്പ് വരുമാനമുള്ള വലിയ വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് പിരിച്ചെടുത്തിരുന്ന തൊഴിലാളി ക്ഷേമനിധി പിരിവ് അന്നന്നത്തെ അന്നത്തിനു കഷ്ടപ്പെടുന്ന സാധാരണക്കാരൻ അവന്റെ കുടുംബത്തെ വെയിലും മഴയും ഏൽക്കാതെ ചേർത്തുവെക്കാൻ അടിച്ചുകൂട്ടുന്ന ഒറ്റമുറി കൂരക്കുവരെ ചുമത്തിയ പാവപ്പെട്ടവനോടുള്ള കപട സ്നേഹം കണ്ടില്ലെന്നു നടിക്കരുത്.

 ക്ഷേമ പെൻഷനുകൾക്കു ദിവസവും പിരിച്ചെടുക്കുന്നത് കോടികളാണ്. പെട്രോൾ പമ്പുകളിൽ നിന്ന് ഓരോ ലിറ്ററിനും രണ്ടുരൂപ അതിനു വേണ്ടി മാത്രം കൊള്ളയടിക്കുന്നുണ്ട്. എന്നിട്ടും ക്ഷേമ പെൻഷനുകൾ മുടക്കത്തിൽ തന്നെയാണ് ഇങ്ങനെ ജനങ്ങളെ കൊള്ളയടിക്കുന്ന പണമെല്ലാം സുപ്രീം കോടതിയിലെ അഭിഭാഷകർക്ക് കൊടുക്കാനേ പിണറായിക്കു തികയുന്നുള്ളൂ അന്തിയുറങ്ങാൻ ഒരു കൂരയുണ്ടാക്കാൻ ശ്രമിക്കുന്നവന് യാതൊരു വിധ സഹായവുമില്ല. മാത്രമല്ല ഫീസിനത്തിൽ വലിയ തുക കൊടുക്കുകയും വേണം. ഇനി എങ്ങനെയെങ്കിലും തട്ടുക്കൂട്ടാമെന്നു വെച്ചാൽ  തൊഴിലാളി ക്ഷേമനിധിയെന്നു പറഞ്ഞ് വൻ തുക ചുമത്തും. അതടക്കാൻ കഴിഞ്ഞില്ലെങ്കിൽ അവന്റെ വീടും പറമ്പും പിടിച്ചെടുത്ത് അവരെ തെരുവിലിറക്കും.

 ഇവിടെ ജനങ്ങളെ കൊള്ളയടിക്കാൻ മാത്രമറിയുന്ന സർക്കാർ. സർക്കാരിന്റെ വരുമാനം എങ്ങനെ ഉണ്ടാക്കണമെന്ന് യാതൊരു ചിന്തയുമില്ല. ഓരോ ദിനവും കടം വാങ്ങും, കടം അനുദിനം കൂടുന്നു. അതിനനുസരിച്ച് ജനങ്ങളെ പിഴിയുന്നതു തുടരുന്നു. ജനങ്ങൾ എങ്ങനെ എത്ര കഷ്ടപ്പെട്ടാണ് പനമുണ്ടാക്കുന്നതെന്ന് സർക്കാരിനറിയണ്ട. പുതിയ ചില പിഴിയലുകൾക്കുകൂടി അണിയറയിൽ നീക്കം നടക്കുന്നതായി അറിയുന്നു. അത് ജനജീവിതം കൂടുതൽ ദുരിതമാക്കുമെന്നുറപ്പ്.

 

Popular Posts

Recent Posts

Blog Archive