Saturday

നൂറുരൂപയില്ല, നൂറു കോടിക്കു കാർ..


 ഈ സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. സർക്കാരിന്റെ ഖജനാവിൽ പൂച്ചപെറ്റു പുല്ലും കുരുത്തു കിടക്കുകയാണെന്ന് പരാതി പറയാൻ തുടങ്ങിയിട്ട് കാലമേറെയായി. പെൻഷൻ കൊടുക്കാൻ പോലും പണമില്ലെങ്കിലും അഹങ്കാരത്തിനൊരു കുറവുമില്ല. വയനാട്ടിൽ വീടു വെച്ചുകൊടുക്കാമെന്ന് എല്ലാവരും പറഞ്ഞിട്ടും കിട്ടിയ പണം ധൂർത്തടിക്കാനും കൈയിട്ടുവാരാനും തുനിഞ്ഞിറഞ്ഞുന്നതും അതേ അഹങ്കാരത്തിന്റെ ഭാഗമാണ്. റേഷൻ വിതരണം സമയത്തു നടത്താൻ പോലും പണമില്ല. എന്നിട്ടും അവതരിപ്പിച്ച ബജറ്റിൽ ഖജനാവിലേക്കു പണമെത്തിക്കാൻ നൂറു രൂപയുടെ പോലും പദ്ധതി പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ നൂറുകോടി മുടക്കി പുതിയ കാറുവാങ്ങുമെന്ന് ധനമന്ത്രി അഭിമാനത്തോടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കാൻ വകയില്ലേലും ഏമാന്മാർ പറക്കുന്നത് കണ്ട് ഉൾപ്പുളകം കൊള്ളാം. കുറേക്കഴിഞ്ഞ് മൂലക്കിടുമ്പോൾ പൊതുജനങ്ങൾക്ക് വായുമാത്രമേ തൂറാനുണ്ടാകൂ എങ്കിലും പൊതു കക്കൂസായി അഭിമാനത്തോടെ ഉപയോഗിക്കാം. ഇന്ത്യാമഹാരാജ്യം ഭരിക്കുന്ന കേന്ദ്രമന്ത്രിമാർ സഞ്ചരിക്കുന്നത് പത്തോ പതിനഞ്ചോ ലക്ഷം മാത്രം വിലവരുന്ന കാറുകലിലാണ്. കേരളത്തിന്റെ പഞ്ചായത്തു പ്രസിഡന്റിനു പോലും ഇന്നോവാ ക്രിസ്റ്റ വേണം. മിനിമം മുപ്പതു ലക്ഷം വിലയുള്ള കാറുകളിലേ സംസ്ഥാനത്തെ മന്ത്രിമാരടക്കമുള്ള ഏമാന്മാർ സഞ്ചരിക്കൂ. ഏതായാലും വയനാടിന്റെ പുനരുദ്ധാരണവും റേഷനും പെൻഷൻ കുടിശ്ശികയുമൊക്കെ അവിടെകിടക്കട്ടെ. ഞങ്ങൾ മൂക്കുമുട്ടെ തിന്ന് ഏമ്പക്കവും വിട്ട്  കിയയിലും കാർണിവലിലും മലർന്നുകിടന്ന് വളിവിട്ടു രസിക്കാം... 

നവീൻബാബുവിന്റെ കുടുംബത്തെ ചതിച്ച് വക്കീൽ

 


നവീൻബാബുവിന്റെ കുടുംബം പിന്നോട്ടോ എന്ന സംശയം ഇന്നലെ ഉന്നയിച്ചുകൊണ്ട് ഞാൻ വീഡിയോ ചെയ്തിരുന്നു. കുടുംബം പിന്നോട്ടു പോയതല്ല അഭിഭാഷകൻ അവരെ ചതിച്ചതാണ് വൈകി വാർത്ത വന്നു. സിബിഐ ഇല്ലെങ്കിൽ ക്രൈം ബ്രാഞ്ചെങ്കിലും വേണം എന്നുപറഞ്ഞ വക്കീലിനെ, ഹൈക്കോടതി അഭിഭാഷകൻ ശ്രീകുമാറിനെ കുടുംബം മാറ്റി വാർത്തയും പുറത്തു വന്നു. അത്തരം ആവശ്യം കോടതിയോട് ഉന്നയിക്കാൻ പറഞ്ഞിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. സിബിഐ അന്വേഷണം വേണമെന്ന നിലപാടിൽ നിന്നു മാറ്റമില്ല. സിബിഐക്കു മാത്രമേ ഈ കേസ് സത്യസന്ധമായി തെളിയിക്കാൻ സധിക്കൂ.

അപ്പീൽ പരിഗണിച്ചപ്പോൽ നവീൻബാബുവിന്റെ കുടുംബം ഏർപ്പെടുത്തിയ വക്കീൽ
അപ്രതീക്ഷിതമായാണ് കരണം മറിഞ്ഞത്. കവക്കീലിന്റെ കാര്യത്തിൽ തീർച്ചയായും ഒരു അട്ടിമറി നടന്നിട്ടുണ്ടാവണം. കോടതി കലിപ്പിലായിരുന്നുവെന്നും പ്രകോപിപ്പിക്കാതിരിക്കാൻ പറഞ്ഞുവെന്നും വക്കീലിന്റെ വാദം. പക്ഷേ കോടതി എങ്ങിനെയാണു കലിപ്പിലകുന്നത്? ക്രംബ്രാഞ്ച് അന്വേഷണം എന്ന വക്കീലിന്റെ വാദത്തോട് സർക്കാർ അഭിഭാഷകൻ യോജിച്ചതും കണ്ടു. ഒരു ഒത്തുകളിയുടെ മണമടിക്കുന്നു.

വസ്തുതകൾ വിശദമായി പരിഗണിക്കാതെയാണ് സിംഗിൾ ബഞ്ച് വിധിയെന്ന് അപ്പീലിൽ കുടുംബം ഡിവിഷൻ ബഞ്ചിനെ അറിയിച്ചിരുന്നു. ജസ്റ്റിസ് പി ബി സുരേഷ് കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നവർ അപ്പീൽ വാദം കേട്ടു. നവീൻ ബാബുവിന്റെ കുടുംബം ഏർപ്പെടുത്തിയ വക്കീലിന്റെ വാദം കേട്ട് നവീൻബാബുവിനു നീതി ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന മലയാളികൾ അക്ഷരാർത്ഥത്തിൽ നടുങ്ങി. കുടുംബം വലിയ വിമർശനമാണു നേരിട്ടത്. അഭിഭാഷകൻ അവരെ ചതിച്ചതാണെന്ന് പിന്നീടാണ് മനസ്സിലായത്. സഹായിക്കാനെന്ന വ്യാജേന നവീൻബാബുവിന്റെ കുടുംബത്തിന്റെ ഒപ്പം കൂടിയിട്ടുള്ള പലരും അവരെ ചതിക്കുന്നുണ്ടെന്ന് അവർക്ക് സംശയമുണ്ട്. ബന്ധുക്കളെപ്പോലും പാർട്ടി വിൽക്കെടുത്തുവന്ന സംശയവും അവർക്കുണ്ട്.

പാർട്ടിയുടെ പത്തനംതിട്ട ജില്ലാ നേതൃത്വം ആദ്യം കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. പക്ഷേ അതിനു പിന്നിലെ ചതി കുടുംബത്തിനു മനസ്സിലായില്ല. നവീൻബാബുവിന്റെ മരണം കൊലപാതകമാണെന്ന് അറിയാവുന്ന അവർ ഒരു റീപോസ്റ്റുമോർട്ടം സാധ്യമാകാത്തവിധം കരുക്കൾ നീക്കി. അന്വേഷണം വന്നാൽ തെളിയുമെന്ന് അവർക്ക് വ്യക്തമായി അറിയാമായിരുന്നിരിക്കണം. അതുകൊണ്ട് പാർട്ടിതന്നെ കളിച്ച കളിയാണത്.

ഹൈക്കോടതിയിലെ വക്കീൽ തെരഞ്ഞെടുപ്പിൽ പോലും അത് സംഭവിച്ചിട്ടുണ്ടാവണം. അഭിഭാഷകനെ മാറ്റിയെന്ന് കുടുംബം പറയുമ്പോൾ ചതിയുടെ ആഴം എത്രയെന്ന് മനസ്സിലാക്കാം. കേസിൽ വാദം കേട്ട ശേഷം വിധിപറയാൻ മാറ്റിവെച്ചിരിക്കുകയാണ് ഡിവിഷൻ ബഞ്ച്. ജനവികാരം എതിരായതുകൊണ്ടു മാത്രമാണ് പി പി ദിവ്യ അന്ന് അറസ്റ്റിലാവുന്നത്. ഇപ്പോൾ വക്കീലിനെ അട്ടിമറിക്കാൻ കൂടി പാർട്ടിക്ക് സാധിച്ചിരിക്കുന്നു. നവീൻബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഹൈക്കോടതിയിൽ അട്ടിമറി നടന്നുവെന്ന് തെളിഞ്ഞു. ഉറപ്പായും അങ്ങിനെതന്നെ വിശ്വസിക്കേണ്ടി വരും

നവീൻബാബുവിന്റെ മരണം ഒരു കൊലപാതകം തന്നെയാണെന്ന് ഒരന്വേഷണവും ഇല്ലാതെ തന്നെ തെളിയുകയാണ്. അല്ലെങ്കിൽ സർക്കാർ ഈ കേസിൽ ഇത്രയധികം ഇടപെടലുകൾ നടത്തേണ്ട കാര്യമില്ല. നവീൻബാബുവിന്റെ കൊലപാതകം നടത്തിയവരെ രക്ഷിക്കാൻ മുഖ്യമന്ത്രിയും രംഗത്തുണ്ട്. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തരുതെന്ന് നവീൻബാബുവിന്റെ കുടുംബം പറഞ്ഞിഞ്ഞിരുന്നില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇൻക്വസ്റ്റുനടപടികളും തിടുക്കപ്പെട്ട് നടത്തിയിട്ടില്ലത്രെ. മുഖ്യമന്ത്രി പറഞ്ഞതൊക്കെ പച്ചക്കള്ളമാണെന്ന് നീതിവേണമെന്നാഗ്രയിക്കുന്ന ഏതൊരു മലയാളിക്കുമറിയാം.

സിങ്കിൾ ബഞ്ചിൽ നിന്ന് നീതി ലഭിച്ചില്ലെന്നു പറഞ്ഞ് ഡിവിഷൻ ബഞ്ചിലെത്തിയപ്പോൾ വക്കീലിനെക്കൊണ്ടുതന്നെ സിബിഐ അന്വേഷണം വേണ്ടെന്നു പറയിച്ച അവസ്ഥ അതാണു തെളിയിക്കുന്നത്. യാത്രയയപ്പു ചടങ്ങിനു ശേഷം നവീൻബാബുവിനെ ആരെങ്കിലുമൊക്കെ സന്ദർശിച്ചിട്ടുണ്ടാവണം. അതാരൊക്കെ ആരാണെന്നൊ അങ്ങനെ സന്ദർശിച്ചിരുന്നോ എന്നൊന്നും അന്വേഷണ സംഘം അന്വേഷിച്ചിട്ടില്ല. നവീൻ ബാബുവിന്റെ കോട്ടേഴ്സിനും പരിസര പ്രദേശങ്ങളിലുമുള്ള ദൃശ്യങ്ങളും ശേഖരിച്ചിട്ടില്ല. സംഭവങ്ങളുമായി ബന്ധപ്പെട്ടവെന്നു സംശയിക്കപ്പെടേണ്ടവരുടെ ടെലഫോൺ വിവരങ്ങളും ശേഖരിച്ചിട്ടില്ല. പോസ്റ്റുമോർട്ടം നടത്തിയ വീഡിയോയില്ല, രാസപരിശോധനയോ റിസൾട്ടോ ഇല്ല. അതുകൊണ്ടുതന്നെ ഇതൊരു കൊലപാതകമെന്നു സംശയിക്കണം. പൂർണ്ണമായും അട്ടിമറിക്കപ്പെടുകയാണ് നവീൻബാബു കേസ്.

Friday

Traftമനോരാജ് കഥാസമാഹാര പുരസ്‌കാരം സലിന്‍ മാങ്കുഴിക്ക്


ഞാറയ്ക്കല്‍ പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത കഥാകൃത്ത് ജോർജ്ജ് ജോസഫിൽ നിന്നും സലിൻ മാങ്കുഴി മനോരാജ് കഥാസമാഹാര പുരസ്‌കാരം സ്വീകരിച്ചു.

കൊച്ചി: പത്താമത് മനോരാജ് കഥാസമാഹാര പുരസ്‌കാരം സലിന്‍ മാങ്കുഴിക്ക് സമ്മാനിച്ചു. ഡീസി (കറൻ്റ് ബുക്ക്സ്) പ്രസിദ്ധീകരിച്ച പത U/A എന്ന കഥാസമാഹാരത്തിനാണ് പുരസ്തകാരം. 33,333 രൂപയും, ശില്‍പവുമാണ് പുരസ്‌കാര ജേതാവിന് നല്‍കുന്നത്. മലയാളം ബ്ലോഗറും കഥാകൃത്തും ആയിരുന്ന മനോരാജിന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്കാരം. 2015 മുതലാണ് ഈ പുരസ്കാരം നല്കാൻ തുടങ്ങിയത്.

ഞാറയ്ക്കല്‍ പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത കഥാകൃത്ത് ജോർജ്ജ് ജോസഫിൽ നിന്നും സലിൻ മാങ്കുഴി മനോരാജ് കഥാസമാഹാര പുരസ്‌കാരം സ്വീകരിച്ചു. മലയാളത്തിലെ പുതു തലമുറ കഥ പറയലിന്റെ വ്യത്യസ്തവും ശ്രദ്ധേയവുമായ മുഖമാണ് സലിൻ മാങ്കുഴി എന്ന് ജോര്‍ജ്ജ് ജോസഫ് മുഖ്യപ്രഭാഷണത്തിൽ പരാമര്‍ശിച്ചു. തനിക്ക് ലഭിച്ച പുരസ്കാരങ്ങളിൽ ഏറ്റവും വിലപിടിപ്പുള്ളതായി മനോരാജ് പുരസ്കാരത്തെ കാണുന്നു എന്ന് മറുപടി പ്രസംഗത്തിൽ സലിൻ മാങ്കുഴി പറഞ്ഞു. പത അടക്കമുള്ള തന്റെ എഴുത്തിന്റെ വഴികളെക്കുറിച്ചും സലിൻ മാങ്കുഴി സംസാരിച്ചു.

മനോരാജ് പുരസ്കാര സമിതി സെക്രട്ടറി ജോസഫ് പനയ്ക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോഗര്‍മാരായ മുരളീകൃഷ്ണ മാലോത്ത്, ജയൻ ഏവൂര്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. നിർവാഹക സമിതിയംഗം സന്ദീപ് സലീം സ്വാഗതവും പ്രശാന്ത് ചെമ്മല നന്ദിയും പറഞ്ഞു. ചടങ്ങില്‍ കഥാകൃത്ത് വി. ഷിനിലാല്‍, നിര്‍വാഹക സമിതി അംഗങ്ങളായ സാബു കോട്ടോട്ടി, ഡോ. ജയന്‍ ഏവൂര്‍, മണികണ്ഠന്‍ തമ്പി, നന്ദകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മനോരാജിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും ചടങ്ങിനെത്തിയിരുന്നു. 

സലിന്‍ മാങ്കുഴി ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടറാണ്. പത U/ A, പേരാള്‍ എന്നീ കഥാസമാഹാരങ്ങളും എതിര്‍വാ എന്ന നോവലും സലിമിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോട്ടം ഉള്‍പ്പെടെ നാലു സിനിമകളുടെ രചന നിര്‍വ്വഹിച്ചു. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.


Sunday

രക്ഷിക്കേണ്ടവർ കൊള്ളക്കാരാകുമ്പോൾ



 ഒരു വിളിപ്പാടകലെ എന്തിനുമുണ്ടാകുമെന്നു വിശ്വസിച്ചാണ് പഞ്ചായത്തു തെരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ടു ചെയ്യുന്നത്. സമാധാനത്തോടെ സന്തോഷത്തോടെ സംതൃപ്തിയോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കുമെന്നു വിശ്വസിച്ചാണ് അസംബ്ലി ഇലക്ഷനിൽ ഓരോരുത്തരും വോട്ടു ചെയ്യുന്നത്. അതിനു വേണ്ടി സാഹചര്യമൊരുക്കുമെന്നും സുരക്ഷിതമായി രാജ്യത്തെ എല്ലായിടത്തും നോട്ടമെത്താനാണ് പാർലിമെന്റു തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നത്.

നമ്മളെ സംബന്ധിച്ചിടത്തോളം നിയമസഭാ ഇലക്ഷനാണു പ്രധാനം. ഇന്നത്തെ സാഹചര്യത്തിൽ അവരെല്ലാം എന്താണെന്നു നോക്കിയാൽ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയതെറ്റും അബദ്ധവുമായാണ് ഇന്ന് കേരളത്തിലെ സാധാരണക്കാരെല്ലാം കരുതുന്നത്. കാരണം അവരുടെ ജീവിതം അത്രത്തോളം ദുരിതത്തിലാണിപ്പോൾ അവർക്ക് ഒരു ജീവനോപാധി കാണിച്ചുകൊടുക്കാൻ ഒരു ഭരണ സംവിധാനവും ജന പ്രതിനിധികളും ഇന്നില്ല. പകരം അവർ എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് കൊണ്ടുവരുന്നത് പിടിച്ചുപറിക്കുന്ന സർക്കാർ നയമാണുള്ളത്, അതിനു സപ്പോർട്ടു ചെയ്യുന്ന ജനപ്രതിനിധികളും.

ജനങ്ങൾക്കു ജീവനോപാധിയുണ്ടാകുമ്പോൽ അതിലൊരുഭാഗം നികുതിയായി സർക്കാർ സംവിധാനങ്ങളെ നിലനിർത്തും. ഭരണാധികാരികൾ അതിൽ നിന്നു മിച്ചം പിടിച്ച് ജനജീവിതത്തിനു കൂടുതൽ സൗകര്യങ്ങളൊരുക്കും, അങ്ങനെ സംസ്ഥാനത്തു വികസനം വരും, അതിനനുസരിച്ചു ജനങ്ങൾക്കു വരുമാനവും കൂടും, സർക്കാരിനും. അതിനുവേണ്ടിയാണ് നമ്മൾ വോട്ടുചെയ്ത് നിയമസഭയിലേക്കു പറഞ്ഞുവിടുന്നത്, പക്ഷേ അവരെല്ലാം ചെയ്യുന്നത് നേരേ തിരിച്ചാണ്. സ്വന്തം ബാങ്കക്കൗണ്ടും വേണ്ടപ്പെട്ടെവരുടെ ജീവിതസുരക്ഷിതത്വവും മാത്രമാണു ശ്രദ്ധ. അതുകൊണ്ടുതന്നെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാവും

സാധാരണക്കാരുടെ വരുമാനമാർഗ്ഗം ഒന്നൊന്നായി അടഞ്ഞുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ സർക്കാരിലേക്കും വരുമാനമില്ലാതാകുന്നു. ജനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതിനു പകരം ഭരണാധികാരികൾ അവരുടെ കാര്യം മാത്രം ശ്രദ്ധിക്കുന്നു. അവർ ജനങ്ങളെ കൊള്ളയടിക്കാനിറങ്ങുന്നു, ഇപ്പോൾ നടക്കുന്നത് കൊള്ള മാത്രമാണ്. നികുതിയായും അധിക നികുതിയായും പല പേരുകളിൽ സമ്പാദ്യം മുഴുവൻ കൊള്ളയടിക്കുന്നു. വരുമാനത്തിന് ആനുപാധികമായ നികുതി കൃത്യമായി കൊടുക്കുന്നുണ്ട്. ബാക്കിയുള്ള പണം ചെലവാക്കി ഒരു വാഹനം വാങ്ങിയാൽ അതിനു നികുതി കൊടുക്കണം. അതു നിരത്തിലിറക്കാൻ റോഡ് ടാക്സ് വേറേ വേണം. പെട്രോളിനു രണ്ടുരൂപ അധികം കൊടുക്കണം. ഇൻഷുറൻസിനും സർവ്വീസിനുമെല്ലാം വീണ്ടും നികുതികൊടുക്കണം.

ഒരു സ്ഥലമാണു വാങ്ങുന്നതെങ്കിൽ അതിനു നികുതി വേറേ കൊടുക്കണം. അതിൽ ഒരു വീടു വെക്കണമെങ്കിൽ അപേക്ഷാഫീസ് വേറേ, അതിനു പുറമേ പതിനായിരങ്ങൾ കൊടുത്താണു പെർമിറ്റ് നേടുന്നത്. നികുതികൊടുത്തശേഷം ബാക്കിവന്ന പണത്തിൽ നിന്നാണ് വീണ്ടും നികുതിയും ഫീസും കൊടുക്കുന്നതെന്നോർക്കണം. വീടുവെക്കാനുള്ള പണം കഷ്ടപ്പെട്ടാണുണ്ടാക്കുന്നത്, സർക്കാർ ഒരു സഹായവും ചെയ്യുന്നില്ല. നിർമ്മാണസാമഗ്രികൾക്കുള്ള നികുതിയും പണിക്കാർക്കുള്ള കൂലിയും ചെലവും കൃത്യമായി ജനം കൊടുക്കുന്നുണ്ട്. പണിയെല്ലാം കഴിഞ്ഞ് കീശ കാലിയാകുമ്പോൾ തൊഴിലാളിക്ഷേമമെന്ന ഭീമമായ സർക്കാർ കൊള്ള വീണ്ടും വരും.

ആഡംബര നികുതി നിരോധിച്ചതുകൊണ്ട് അധികനികുതിയെന്നു പേരുമാറ്റി കനത്തതുക വേറേയുമടക്കേണ്ടിവരും. വൈദ്യുതിക്കും വെള്ളത്തിനുമെല്ലാം വിവിധ സർച്ചാർജ്ജ് കൊള്ളകൾ, ചുരുക്കം പറഞ്ഞാൽ കൊള്ളക്കാരായ ഭരണകർത്താക്കൾക്കു സുഖിക്കാൻ മൂന്നരക്കോടി മൂക്കറ്റം മുങ്ങിക്കഴിഞ്ഞു. അല്പമെങ്കിലും ജീവിത സാഹചര്യം ബാക്കിയുള്ളവർ ജീവിക്കാൻ നാടുവിടുന്നു. സാധാരണക്കാരായ ജനകോടികൾ ഒരുവഴിയും പരഗതിയുമില്ലാതെ നരകിക്കുന്നു. ഇനി നിങ്ങൾതന്നെ പറയൂ, എന്തിനാണ് ഇവനെയൊക്കെ ജയിപ്പിച്ചു കേറ്റുന്നത്. അധികാരത്തിന്റെ ചെങ്കോൽ കൊടുത്ത് കുടിയിരുത്തുന്നത്. ജയിപ്പിച്ചു കയറ്റുന്നപോലെ തിരിച്ച് വലിച്ചു താഴെയിടാനും അവസരം വേണ്ടേ?

Friday

ആരോഗ്യമന്ത്രിയുടെ കുവൈത്തു യാത്ര


 രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ കേന്ദ്ര ഗവർമെന്റുകൾ തമ്മിലാണ്, അല്ലാതെ മറ്റൊരു രാജ്യവും നമ്മുടെ സംസ്ഥാനവും തമ്മിലല്ല. കുവൈത്തിൽ അപകടമുണ്ടായി ഇന്ത്യക്കാർക്കു ജീവഹാനിയും സംഭവിച്ചു എന്നത് ശരിയാണ്. പക്ഷേ അൽ ഖേരളത്തിന്റെ ഉത്തരവാദിത്വമെന്നുപറഞ്ഞ് കേരളത്തിലെ മന്ത്രി പുറപ്പെടുന്നത് അനാവശ്യമാണ്. കേന്ദ്രഗവർമെന്റിനെ മറികടന്ന് അങ്ങനെ പോകുമ്പോൾ അത് നമ്മുടെ രാജ്യത്തിന് അവമതിപ്പുണ്ടാക്കുമെന്ന സാമാന്യബോധം പോലുമില്ലാത്ത മന്ത്രിമാരാണോ കേരളത്തിലുളത്? വ്യത്യസ്ഥ രാഷ്ട്രീയവും വിയോജിപ്പുകളും സ്വഭാവവുമെല്ലാം ഉണ്ടാവാം. പക്ഷേ അത് ഇന്ത്യക്കകത്താവണം. കേന്ദ്രസർക്കാരിനെ എതിർക്കുന്നതും ഇന്ത്യക്കകത്താവണം. ഇന്ത്യക്കു പുറത്തുപക്ഷേ അത്തരം ധാരണകൾ പടർത്താൻ പാടില്ലാത്തതാണ്. സംഭവം നടന്നയുടൻ ഇന്ത്യയിൽ നിന്ന് ഒരു മന്ത്രിതന്നെ സംഭവസ്ഥലത്തെത്തി. പിന്നെ കേരളത്തിൽ നിന്ന് ഒരു മന്ത്രി പോയിട്ട് അവിടെ എന്തു ചെയ്യാനാണ്? ഏറിവന്നാൽ എയർപോർട്ടിൽ നിന്ന് ഒരു ഫോട്ടോയെടുക്കും. ആ വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ വരാൻ കഴിഞ്ഞാൽ ഇറഞ്ഞി ഒരു ഫോട്ടോ കൂടിയെടുക്കും. എന്നിട്ടു പറയും കേരളം കൂടെയുണ്ടെന്ന്, അതിലുപരിയെന്ത്.


ഇന്ത്യക്ക് ഒരു വിദേശകാര്യവകുപ്പെന്തിന്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് തന്നെ സംഭവമറിഞ്ഞ ഉടൻ അവിടെയെത്തി. ഒരു കേന്ദ്രമന്ത്രിക്ക് പോലും നേരിട്ട് അവിടെ ഒന്നും ചെയ്യാൻ പറ്റില്ല. എംബസികൾ തമ്മിൽ നടക്കുന്ന ഇടപെടലുകൾ വേഗത്തിലാവാൻ സഹായിക്കാമെന്നേയുള്ളു, മറ്റൊരു രാജ്യമാണ്, അവിടുത്തെ നിയമങ്ങളാണ്. കേരളത്തിലെ മന്ത്രി അവിടെച്ചെന്നിട്ട് എന്തു ചെയ്യാനാണ്.

പ്രവാസികളെപ്പറ്റി വ്യാകുലപ്പെടുന്ന ഈ സർക്കാർ എന്താണ് അവർക്കു വേണ്ടി ചെയ്തത്? കേരളത്തിലെ ജോലിസാധ്യകളെ തകർത്ത്, ജോലികൊടുക്കുന്ന സ്ഥാപനങ്ങളെ പൂട്ടിച്ച്, തൊഴിലില്ലാത്ത ജനതയെ സൃഷ്ടിച്ച് അവരെ ജോലിതേടി അന്യനാട്ടിലേക്കോടിച്ചു. നിവൃത്തിയില്ലാതെ മറുനാട്ടിൽ പോയി കഷ്ടപ്പെടുന്നതിനിടയിൽ ജീവൻ പൊലിഞ്ഞവരെ ആ നാട്ടിൽ ചെന്നിട്ട് കരിഞ്ഞുപോയ ശരീരങ്ങളോടും പാതി ജീവനിൽ പുളയുന്നവരോടും അവരെക്കാത്ത് നാട്ടിൽ നെഞ്ചുരുകി കഴിയുന്നവരോടും ഞങ്ങൾ കൂടെയുണ്ടെന്നു പറയാൻ നാണമില്ലേ. അങ്ങനെ നിങ്ങൾ കൂടെയുണ്ടെങ്കിൽ അവർക്കു നാടുവിടേണ്ടി വരില്ലയിരുന്നല്ലോ. പ്രവാസികൾക്കുവേണ്ടി പദ്ധതികൾ പറഞ്ഞിട്ടെന്തായി? അതു വിശ്വസിച്ചു വന്ന കുറേപ്പേർ ജീവനൊടുക്കി, അല്ലാതെന്ത്?

ഇവിടെ നടക്കുന്നത് ഫോട്ടോയെടുക്കൽ നാടകം മാത്രമാണ്. കേരളത്തിൽ നിന്ന് ഒരു മന്ത്രി അവിടെചെന്ന് ഒരു ചുക്കും ചെയ്യാൻ പറ്റില്ല. ഏതെങ്കിലും മലയാളി സംഘടനകൾക്കൊപ്പം ബിരിയാണിയും തിന്ന് ഫോട്ടോയുമെടുത്ത് തിരിച്ചുവരാം, അല്ലാതെന്ത്? മന്ത്രിയല്ല ആരായാലും എംബസിയുമായാണു ചേർന്നു പ്രവർത്തിക്കേണ്ടത്. അതിനാണു കേന്ദ്രമന്ത്രി പോയത്. അപ്പോൾ ആരോഗ്യമന്ത്രി വീണാജോർജ്ജ് പോയാൽ സർക്കാർ ചെലവിൽ ഒരു ടൂർ, അല്ലാതൊന്നുമില്ല. ഓസിനു ടൂറടിക്കാൻ കാരണം കാത്തിരുന്നപോലെ തോന്നി പോക്കിന്റെ ഒരുക്കം കണ്ടപ്പോൾ. 45 ഇന്ത്യക്കാർ, അതിൽ 24 മലയാളികൾ മരണപ്പെട്ടത് അവസരമാക്കി ഒരു ടൂർ, എയർപോർട്ടിൽ നിന്ന് ഒരു ഫോട്ടോയെടുത്ത് ആ ശരീരങ്ങളെ വിറ്റ് പേരെടുക്കാൻ വേണ്ടി മാത്രം ഒരു ടൂർ. ഒന്നും ചെയ്യാൻ കഴിയില്ലെന്നറിഞ്ഞതു കൊണ്ടുതന്നെയാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആരും പോകാത്തത്. പോകേണ്ട ചുമതല കേന്ദ്രം ഏറ്റെടുത്ത് അടുത്ത നിമിഷം കേന്ദ്രമന്ത്രിയെ അയച്ചത്. അതുകൊണ്ടാണ് വീണയിപ്പൊ പോകണ്ടാന്നു കേന്ദ്രം പറഞ്ഞത്. അതിന് നിലവിളിച്ചിട്ടോ പ്രതിഷേധിച്ചിട്ടോ കേന്ദ്രത്തിനെതിരേ കൊലവിളിച്ചിട്ടോ കാര്യമില്ല.

Tuesday

പൗരൻ തിരിച്ചറിയുമ്പോൾ...

അഞ്ചുവർഷത്തെ പിണറായിഭരണവും പിന്നീടുള്ള തുടർ ഭരണവും ജനങ്ങളിൽ വലിയ രാഷ്ട്രീയ സ്വാധീനമാണ് വരുത്തിയത്. സത്യത്തിൽ പിണറായിക്കു ലഭിച്ച തുടർഭരണം UDFന്റെ സംഭാവനയാണ്. ഇടതിനെയും വലതിനെയും മാറി മാറി ഭരണമേൽപ്പിക്കുന്ന മലയാളിയുടെ ശീലവും. അതുകൊണ്ടുതന്നെ ഭരണം ലഭിക്കുമെന്ന അമിത് ആത്മവിശ്വാസവും UDF നേതാക്കളിൽ അഹങ്കാരമായുണ്ടായിരുന്നു എന്നതാണ് ശരി

അതുകൊണ്ടുതന്നെ ആർക്കാണ് അധികാരം കൂടുതലെന്ന മട്ടിൽ തമ്മിൽ തല്ലും ഐക്യമില്ലായ്മയും പാർട്ടിയിൽ നിറഞ്ഞു നിന്നിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ജനം മാറി ചിന്തിച്ചത് അതുകൊണ്ടാണ്. കേന്ദ്രത്തിന്റെ സഹായം സ്വന്തം പേരിട്ട് ജനങ്ങളിലെത്തിച്ച് അത്യാസന്ന വേളയിൽ ജനങ്ങൾക്കൊപ്പം സർക്കാർ കൂടെയുണ്ടെന്ന തോന്നൽ ജനങ്ങളിലെത്തിക്കാൻ സിപിഎമ്മിനു സാധിച്ചു

ജനങ്ങളിലെത്തിയ ഈ മരീചികയും UDF പടലപ്പിണക്കങ്ങളും പിണറായി മന്ത്രിസഭക്കു തുടർ ഭരണം നൽകി. ഈ അവസരം ലഭിക്കുമെന്ന് വ്യക്തമായറിയാമായിരുന്ന പിണറായി തുടർഭരണം തന്റെ കൈപ്പിടിയിലൊതുക്കാൻ അപ്പോൾ മുതൽ ശ്രമിച്ചു. അതിന്റെ ഫലമാണ് അല്പമെങ്കിലും കഴിവുള്ള മന്ത്രിമാരെ പുറത്തു നിർത്തി സ്വന്തം വരുതിക്കു നിൽക്കുന്നവരെ മന്ത്രിമാരാക്കിയത്. അതിന്റെ ഗുണഫലമാണ് കഴിഞ്ഞ അഞ്ചുവർഷമായി കേരള ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

സാധാരനക്കാരന് ഈ നാട്ടിൽ ജീവിക്കാൻ വയ്യാത്ത അവസ്ഥയായി. നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയോ അതിലധികമോ ഒക്കെയായി. ഇരട്ടിമുതൽ താങ്ങാൻ കഴിയാത്തവിധം വരെ വിവിധ ഫീസുകൾ വർദ്ധിച്ചു, കുടുംബ പ്രശ്നങ്ങൾക്കും സാമ്പത്തിക പ്രശ്നങ്ങൾക്കും കോടതിയിൽ പരിഹാരം തേടാൻ വയ്യാത്ത അവസ്ഥയിലാക്കി. സാമൂഹ്യ പെൻഷനുകളും ക്ഷേമ പെൻഷനുകളും മുടങ്ങി. കർഷക ആത്മഹത്യകൾ പെരുകി.

അതിനു പുറമേ പെൻഷൻ കിട്ടാത്തതുകൊണ്ട് മരുന്നിനുപോലും നിർവ്വാഹമില്ലാതെ ആളുകൾ ആത്മഹത്യ ചെയ്യുന്നത് സാധാരണമായി. ചരിത്രത്തിലാദ്യമായി ശമ്പളം മുടങ്ങി. മുഖ്യമന്ത്രിയുടെ കുടുംബം പോലും അഴിമതിയുടെയും കള്ളക്കടത്തിന്റെയും പേരിൽ അന്വേഷണ ഉദ്യോഗസ്ഥന്മാർക്കുമുന്നിൽ മുട്ടിവിറച്ചു നിന്നു. സാധാരണക്കാരന്റെ പണം കൊള്ളയടിക്കപ്പെട്ടു, നിക്ഷേപിച്ച പണം ലഭിക്കാതെയും പലരും ആത്മഹത്യ ചെയ്തു.

ഇതെല്ലാം കണ്ട് ഭ്രാന്തുപിടിച്ച് പുതിയ തലമുറ കൂട്ടത്തോടെ മറ്റു രാജ്യങ്ങളിൽ ചേക്കേറിക്കൊണ്ടിരിക്കുന്നു. സർക്കാർ ആർക്കു വേണ്ടിയെന്നും എന്തിനു വേണ്ടിയെന്നും ജനം ചിന്തിച്ചു തുടങ്ങുന്നതു സ്വാഭാവികം.

ഒരു സർക്കാർ എങ്ങനെയെല്ലാം ആയിക്കൂടാ എന്ന് കേരളത്തെ പഠിപ്പിച്ചത് പിണറായി സർക്കാരാണ്. ചില നേതാക്കളെങ്കിലും കേരളത്തിലെ ഇന്നത്തെ അവസ്ഥയിൽ ആശങ്കാകുലരും അസ്വസ്ഥരുമാണ്. ഇതുവരെ പരീക്ഷിച്ചു പരാജയപ്പെട്ടവരിൽ നിന്ന് ഇറങ്ങിപ്പോയി. പുതിയ ലാവത്തിൽ പ്രവർത്തിക്കാൻ ശ്രമിക്കുന്നത് അതൊക്കെക്കൊണ്ടാണ്.

അതുകൊണ്ടുതന്നെ പാർട്ടി ചിഹ്നം നോക്കി വോട്ടുചെയ്യുന്ന കീഴ്‌വഴക്കം മലയാളികളിൽ നിന്ന് ഇനി പ്രതീക്ഷിക്കേണ്ടതില്ല. കാലം മാറിയെന്നും ഭരനവർഗ്ഗം ജനങ്ങൾക്കു വേണ്ടി ഭരിക്കേണ്ടവരാണെന്നും ജനങ്ങളാണു രാജാവെന്നും തിരിച്ചറിയുന്നസമൂഹം അങ്ങിങ്ങായി ഉദയം കൊണ്ടുകഴിഞ്ഞു...

Popular Posts

Recent Posts

Blog Archive