Saturday

ആരോമൽമാരും കണ്ണൂരിന്റെ കൊലപാതക രാഷ്ട്രീയവും

കലിമൂത്ത അങ്കങ്ങളിലെ പെറുക്കിക്കൂട്ടലുകാരെ നാണിപ്പിക്കും വിധം കേരളജനതയെ പാർശ്വവൽക്കരിപ്പിച്ചും കളിയാക്കിയും കടത്തനാടും കോലത്തുനാടും വീണ്ടും വീണ്ടും പുന:സൃഷ്ടി നടത്തുന്ന വികലരാഷ്ട്രീയത്തിലെ വർത്തമാനകാല കാപാലികർ അങ്കവെറിയിൽക്കുളിച്ച ആരോമൽ‌മാരെക്കൂടി കവച്ചുവെക്കുന്ന രീതിയിലാണു കാര്യങ്ങൾ നടപ്പിലാക്കുന്നത്. "തന്തപറത്തെയ്യ"ത്തിൽ കെ. പി. രാമനുണ്ണി വരച്ചുകാട്ടിയിരിക്കുന്ന ചരിത്രം കണ്ണൂരിന്റെ രാഷ്ട്രീയ ചരിത്രം കൂടിയാണെന്നതിൽ തർക്കിച്ചിട്ടു കാര്യമില്ല. പരസ്പരം കടിച്ചുകീറിയും കൊലവിളിനടത്തിയും തലകൊയ്ത്തുമത്സരം സംഘടിപ്പിച്ചും മാത്രം വാണിരുന്ന നെറികെട്ടവരെ പിൽക്കാലത്ത് വാഴ്ത്തപ്പെട്ട വീരപുരുഷന്മായി വാഴ്ത്തപ്പെടുന്നതു മാതൃകയാക്കിയാവണം ടി.പി. ചന്ദ്രശേഖരനെയും അരിയിൽ ഷുക്കൂറിനേയും അങ്ങനെ അനേകരേയും കൊത്തിയരിഞ്ഞത്. ആരോമൽച്ചേകവരുടെ കുടുംബത്തിനു ചന്തുവിനോടുള്ള അതേ പക തന്നെയാണു നൂറ്റാണ്ടുകൾ കഴിഞ്ഞും കണ്ണൂരിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഥാപാത്രങ്ങൾക്കു മാറ്റമുണ്ടാകുന്നുവെന്നതല്ലാതെ കഥയിലും തിരക്കഥയിലും യാതൊരു വ്യത്യാസവും കാണുന്നില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയപ്പാർട്ടികളുടെ കൊടികളുടെ നിറമാറ്റം ഒഴുകുന്ന ചോരയ്ക്കു കാണാനാകുന്നില്ലെന്നത് ആരും കാണുന്നില്ലെന്നതും അഥവാ കണ്ടാൽത്തന്നെ കണ്ടില്ലെന്നു നടിക്കുകയാണെന്നതും അത്ഭുതത്തിന്റെ നേരിയ ലാഞ്ചനാസ്പർശം‌പോലുമേൽക്കുന്നില്ല.
ആസ്ഥാന റൗഡികളായിരുന്ന ആരോമൽച്ചേകവന്മാർ ഇന്നു വീരപുരുഷന്മാരായി വാഴ്ത്തപ്പെടുമ്പോൾ ഇന്നത്തെ ആരോമൽമാരും നാളെ വാഴ്ത്തപ്പെടുന്നവരായേക്കാം. പരസ്പരം തലകൊയ്തെറിയാന്മാത്രം കൊലവെറിപൂണ്ട ഒരു കാലഘട്ടത്തിലെ കശാപ്പുവീരമാരുടെ പാതയിൽത്തന്നെ ഇന്നത്തെ തലമുറയും വ്യതിചലനമില്ലാതെ കടന്നുപോകുമ്പോൾ അരുതെന്നു പറയാൻ ആർക്കും നാവുപൊന്തുകയില്ല. കൊല്ലപ്പെട്ടവന്റെ ബാക്കിപത്രങ്ങൾ കൊലനടത്തിയവന്റെ തലയറുക്കാൻ കാത്തിരുന്നുകൊള്ളും. ഈ അങ്കക്കലിതന്നെയാണു കണ്ണൂരിലെ ചേകവന്മാർ ഒരു മാറ്റവും കൂടാതെ ഇന്നുവരെ പരിപാലിച്ചുപോരുന്നത്. പുനർവിചിന്തനം പുതിയ തലമുറയ്ക്കെങ്കിലും ഉണ്ടായി വടിവാൾ സംസ്കാരമുപേക്ഷിക്കാൻ തയ്യാറാവുന്ന കാലത്ത് സാധാരണക്കാർക്ക് സമാധാനത്തോടെ ഉറങ്ങാൻ പറ്റുമായിരിക്കും. അങ്കക്കലിയുടെ വളിച്ച വീരഗാഥകൾ എന്നുപേക്ഷിക്കുന്നുവോ അന്നേ ഈ നാടു നന്നാവൂ. അതാവട്ടെ വിദൂര ഭാവിയിലെങ്കിലും സംഭവിക്കുമെന്ന പ്രതീക്ഷിക്കാവുന്നതുമല്ല. ഏതായാലും പാരമ്പര്യം നന്നായിത്തന്നെ സംരക്ഷിക്കപ്പെടുന്നുണ്ടല്ലോ....!!

Sunday

Wednesday

നമ്മുടെ ബ്ലോഗ്‌പോസ്റ്റുകൾ അച്ചടിമേഖലയിലേക്ക് മുന്നേറുമ്പോൾ

ബ്ലോഗ് സാഹിത്യവും ചിലരുടെ രോദനവും

  2011 ഏപ്രിൽ 17 എന്നെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത ദിനമാണ്. തിരൂർ തുഞ്ചൻ പറമ്പിൽ ബൂലോകരുടെ നിറഞ്ഞ മനസ്സുകൾ പളുങ്കുമണികൾ കൊരുത്ത പാലരുവിപോലെ തെളിമയിലും പരിശുദ്ധിയിലും തീർത്ത കൂട്ടായ്മയായി ഒരുമിച്ചുകൂടിയ ദിനമായിരുന്നു അന്ന്. ബൂലോകത്ത് അന്നുവരെയും അതിനു ശേഷവും ബ്ലോഗെഴുത്തുകാരും വായനക്കാരും ഇതര സോഷ്യൽ നെറ്റ്‌വർക്കിന്റെ ഉപയോക്താക്കളുമായി അത്രയധികം പങ്കാളിത്തമുണ്ടായ മറ്റൊരു സംഗമം ഉണ്ടായിട്ടില്ലെന്നുകൂടി പറയുമ്പോഴാണ് തുഞ്ചൻ പറമ്പ് ബ്ലോഗേഴ്സ് മീറ്റിന്റെ മുഖ്യ സംഘാടകനെന്ന നിലയിൽ എന്റെ സന്തോഷം അധികരിക്കുന്നത്. സാഹോദര്യത്തിന്റെ മാധുര്യമറിയാവുന്ന സ്നേഹസമ്പന്നരായ ഒരുകൂട്ടം സഹായത്തിനുണ്ടായിരുന്നു എന്നത് പ്രസ്തുത മീറ്റിന്റെ വൻ വിജയത്തിനു മുന്നിട്ടുനിന്ന സംഗതിയാണ്. ആ മീറ്റിനുശേഷം സൂഫിയുടെ കഥാകാരനുൾപ്പടെ അൻപതോളം പുതിയ ബ്ലോഗെഴുത്തുകാർ മീറ്റിന്റെ ബാക്കിപത്രങ്ങളിലൊന്നായി ഉണ്ടായി എന്നതുതന്നെ ബ്ലോഗിനേയും ബ്ലോഗെഴുത്തിനേയും സ്നേഹിക്കുന്നവർ ഭൂലോകത്ത് നമ്മൾ കരുതുന്നുന്നതിനെക്കാൾ ഏറെയുണ്ടെന്നത് വെളിവാക്കുന്നു. മാത്രമല്ല ബ്ലോഗെഴുത്തിൽ മാത്രം ശ്രദ്ധിച്ചിരുന്ന ഒരുപക്ഷേ അച്ചടി മാധ്യമങ്ങൾ ടോയ്‌ലറ്റ് സാഹിത്യമെന്ന് എഴുതിത്തള്ളിയ ബൂലോകരിൽ ചിലരുടേയെങ്കിലും രചനകളിൽ മഷിപുരണ്ടുതുടങ്ങുകയും ഇതര മാധ്യമലോകം ബ്ലോഗുകളെ ശ്രദ്ധിക്കാൻ തുടങ്ങുകയും ചെയ്തു എന്നത് നമുക്ക് അഭിമാനിക്കാനുള്ള വക അല്പമെങ്കിലും തരുന്നുണ്ട്.

  ഏതാനും മാസങ്ങൾക്കു ശേഷം നടന്ന തുഞ്ചനോത്സവത്തിലെ ചർച്ചകളിൽ മലയാളത്തിന്റെ സാഹിത്യമൂത്താപ്പമാരെന്നവകാശപ്പെടുന്ന ചിലർ പുതിയ തലമുറ വായനയിൽ നിന്ന് അകന്നു പോകുന്നതിൽ പരിതപിച്ചു നിലവിളിക്കുന്നതു കേട്ടു. രാമനുണ്ണിമാഷിനെ കാണാനുള്ള ആവശ്യവുമായി അവിടെയെത്തിയ എനിക്ക് നിർഭാഗ്യവശാൽ പ്രസ്തുത ചർച്ചയിൽ പങ്കെടുക്കേണ്ടിവന്നു. ഇവരുടെ പുസ്തകങ്ങൾ വായിക്കാനാളെക്കിട്ടുന്നില്ലെന്നതാണ് അവർ ആവലാതിപ്പെടുന്നതിന്റെ രത്നച്ചുരുക്കം. അവർ പറയുന്നു വായന മരിക്കുന്നുവെന്ന്. കിട്ടിയ അവസരം അൽപ്പമെങ്കിലും മുതലാക്കുന്നതിൽ ഞാൻ വിജയിച്ചു എന്നുതോന്നുന്നു. വായന മരിക്കുന്നില്ലെന്നും ബൂലോകത്ത് വായന അധികരിച്ചുകൊണ്ടിരിക്കുന്നുവെന്നും മാറിയ ഇന്നത്തെ പുരോഗമന സമൂഹത്തിൽ ഏറ്റവും കൂടുതൽ വായന നടക്കുന്നത് ഇന്റർ‌നെറ്റിലൂടെയാണെന്നും വായനക്കാരിൽനിന്ന് അകന്നുപോകുന്ന അച്ചടിരംഗത്തെ സൂപ്പർ സാഹിത്യകാരന്മാരാണ് അവരുടെ ശവക്കുഴി തോണ്ടുന്നതെന്നും അതുകൊണ്ടുതന്നെ "ടോയ്‌ലറ്റു സാഹിത്യ"മെന്ന് കപട സാഹിത്യനിപുണന്മാർ ആക്ഷേപിക്കുന്ന ബൂലോകസാഹിത്യത്തെ ഉൾക്കൊള്ളാനും സ്വന്തം സൃഷ്ടികളെക്കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായങ്ങൾ നിമിഷനേരം കൊണ്ട് അറിയാനാകുന്ന സംവിധാനങ്ങളെ ഇനിയെങ്കിലും മനസ്സിലാക്കി അംഗീകരിക്കാനും തയ്യാറാവണമെന്ന് ആവശ്യപ്പെടാൻ കഴിഞ്ഞു. അതിദ്രുതം മുന്നേറുന്ന ഈ സമാന്തര എഴുത്തും വായനയും അധികം വൈകാതെ തങ്ങളെയും കടന്ന് മുന്നോട്ടുപോകും. പുതിയ എഴുത്തുകാരെ ഉൾക്കൊള്ളാൻ അവർ തയ്യാറാകാത്തതും തങ്ങൾ പടച്ചുവിടുന്നവ മാത്രമേ ശുദ്ധ വിശ്വസാഹിത്യമായുള്ളതെന്ന മിഥ്യാ ബോധം പേറുന്നതും അതുമാത്രമേ വായനക്കാർ വായിക്കാവൂ എന്ന തരത്തിലുള്ള ചിലരുടെയെങ്കിലും പെരുമാറ്റവും അവരുടെ പുസ്തകങ്ങളിൽനിന്ന് സാധാരണക്കാരെ അകറ്റിനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ടെന്നുതന്നെ പറയേണ്ടിവന്നു.  നായിന്റെ വാല് പന്തീരാണ്ടുകൊല്ലം കുഴലിലിട്ടാലും നിവരില്ലെന്നിള്ള ബാലപാഠം അന്വർത്ഥമാക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ തന്നെയാണ് അവർ തുടർന്നും നടത്തുന്നതെന്നു തോന്നുന്നു. ബ്ലോഗിലെ കാമ്പുള്ള രചനകളെയും രചയിതാക്കളെയും മാധ്യമഭീമന്മാരും അവയിലെഴുതുന്ന നല്ലൊരു ശതമാനവും കണ്ണടച്ചു കാണാൻ തുടർന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നത് ഉദാഹരണമാണ്.

  ഈ കാലാവസ്ഥയിലാണ് വേറിട്ട പാതയിലൂടെ സഞ്ചരിക്കുന്ന ഒരു അച്ചടിമാധ്യമത്തെക്കുറിച്ച് വിശദീകരിക്കുന്നത്. ബൂലോകരുടെ സൃഷ്ടികളെ അനുവാദമില്ലാതെ യാതൊരുളുപ്പുമില്ലാതെ കട്ടെടുത്തു വിളമ്പുന്ന വൃത്തികെട്ട പ്രവൃത്തികളിൽ നിന്നകന്ന് നമ്മുടെ രചനകൾ നന്നായി വായിച്ച് ആസ്വദിച്ച് വിലയിരുത്തി അവയുടെ രചയിതാക്കളുടെ അനുമതികിട്ടിയാൽ മാത്രം പ്രസിദ്ധീകരിക്കുന്ന മാഗസിനെക്കുറിച്ചുതന്നെയാണു പറയുന്നത്. ബ്ലോഗർ ഷെരീഫ് കൊട്ടാരക്കര അദ്ദേഹത്തിന്റെ ബ്ലോഗിൽ പ്രസ്തുത മാഗസിനെ നന്നായി പരിചയപ്പെടുത്തിയിട്ടുണ്ട്. കൊല്ലത്തുനിന്നും പ്രസിദ്ധീകരിക്കുന്ന കൈരളിനെറ്റ് എന്ന സാംസ്കാരിക വാർത്താ മാസികയെക്കുറിച്ചാണ് ഇവിടെപ്പറയുന്നത്.

നാട്യങ്ങളില്ലാത്ത വാര്‍ത്തകളും സാഹിത്യവും തേടി കൈരളിനെറ്റ് മാഗസിന്‍

  പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ സംസ്കാര സമ്പന്നമായി പ്രസിദ്ധീകരണം വായനക്കാരിലെത്തിക്കാൻ എഡിറ്റർ സുനിൽ ഷാ വിട്ടുവീഴ്ചയില്ലാതെ ശ്രമിക്കുന്നു. സംസ്കാരത്തിനു നിരക്കാത്ത ചിത്രങ്ങളോ സഭ്യമല്ലാത്ത പദപ്രയോഗങ്ങളോ അതിൽ കാണാനാവില്ല. അതുകൊണ്ടുതന്നെ തീവണ്ടിയിലും ഇതര വാഹനങ്ങളിലും വിയർക്കാതെ, മറ്റുള്ളവർ കണ്ടാലെന്തുകരുതുമെന്ന സങ്കോചമില്ലാതെ നിവർത്തിപ്പിടിച്ചിരുന്നു വായിക്കാം. സാംസ്കാരികവും സാമ്പത്തികപരവുമായ ദേശവളർച്ചയ്ക്കാവശ്യമായ വാർത്തകളും മറ്റു വിഭവങ്ങളും വിരസത തോന്നാത്തവിധത്തിൽ ക്രമീകരിച്ചിരിക്കുന്നു എന്നതുതന്നെയാണ് ഏറ്റവും നല്ല മേന്മ. മികവാർന്ന കടലാസിൽ മിഴിവൊത്ത അച്ചടികൂടിയാവുമ്പോൾ അതിന് ഒരു പൂർണ്ണത കൈവരുന്നുണ്ട്. ആരോഗ്യരംഗം, വിദ്യാഭ്യാസം, കായികം, പൊതുവായ സംശയ നിവാരണങ്ങൾ, പ്രമുഖ വ്യക്തിത്വങ്ങളുമയുള്ള അഭിമുഖം, കേരളത്തിലെ വിവിധ ദേശങ്ങളെയും പ്രത്യേഗതകളേയും പരിചയപ്പെടുത്തൽ, നാടിന്റെ എല്ലാത്തരത്തിലുമുള്ള നല്ല വികസനങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങളടങ്ങുന്ന മികച്ച ലേഖനങ്ങൾ, കാർഷിക മേഖല തുടങ്ങിയവ ഇതിന്റെ വിഭവങ്ങളിൽ ചിലതു മാത്രമാണ്. മെയ് ലക്കത്തിൽ പ്രസിദ്ധീകരിച്ച (സമകാലത്തിൽ ജീവിക്കുന്നവരാണെങ്കിൽ മാത്രം മനസ്സിലാവുന്ന) ടി. കെ. രവിനാഥൻ പിള്ളയുടെ  "കേരളവികസനം ചില വേറിട്ട ചിന്തകൾ" എന്ന ലേഖനം ഈ മാസികയുടെ ഉദ്ദേശ ലക്ഷ്യങ്ങൾക്കും സാമൂഹിക പ്രതിബദ്ധതയ്ക്കും ഒരുദാഹരണമാണ്.



കൈരളിനെറ്റ് വാർത്താ മാസികയുടെ പ്രകാശനകർമ്മം പ്രശസ്ത സാഹിത്യകാരൻ കാക്കനാടൻ അദ്ദേഹത്തിന്റെ വസതിയായ അർച്ചനയിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽവച്ച് യുവകവി ഗണപൂജാരിക്ക് മാഗസിൻ നൽകിക്കൊണ്ട് നിർവ്വഹിക്കുന്നു

   പുതിയ എഴുത്തുകാരുടെ മികച്ച രചനകൾ വെളിച്ചം കാണിക്കാൻ മറ്റുള്ളവർ തയ്യാറാകാതിരിക്കുമ്പോൾ, ചുമരിന്മേൽ പന്തടിച്ചതുപോലെ അവർക്കയച്ചവ തിരിച്ചുവരുമ്പോൾ ഇവിടെ അവ പരിഗണിക്കപ്പെടുന്നു. തിരുത്തേണ്ടതുണ്ടെങ്കിൽ ആവശ്യമുള്ള നിർദ്ദേശം തരുന്നു. അങ്ങനെ മികവുറ്റതാക്കിയ ലേഖനങ്ങളും കഥകളും പ്രസിദ്ധീകരിക്കപ്പെടുന്നു. ഈ സാധ്യതയാണ് നമ്മൾ ബൂലോകർക്ക് ഗുണമാകുന്നത്. സ്വന്തം ബ്ലോഗുസൃഷ്ടികളിൽ അച്ചടിമഷിപുരളണമെന്ന് ആഗ്രഹിക്കാത്തവരായി ബ്ലോഗർമാർ ആരെങ്കിലും ഉള്ളതായി തോന്നുന്നില്ല. അഥവാ ആരെങ്കിലും താല്പര്യമില്ലെന്നു പറഞ്ഞാൽ അത് ആത്മാർത്ഥമായണെന്നും തോന്നുന്നില്ല. ഈ കാരണത്താലാണ് കൈരളിനെറ്റ് മാഗസിനെക്കുറിച്ച് എഴുതാൻ തീരുമാനിച്ചത്. നൗഷാദ് അകമ്പാടം, ഷെരീഫ് കൊട്ടാരക്കര, രമേശ് അരൂർ, നീസ വെള്ളൂർ, സങ്, മനോരാജ് തുടങ്ങി ധാരാളം ബ്ലോഗെഴുത്തുകാരുടെ രചനകൾ ഇതുവരെയിറങ്ങിയ ലക്കങ്ങളിലെല്ലാം അലങ്കാരങ്ങളായി നിൽക്കുന്നു. ഇനിയും ബൂലോകത്തെ ഉദാത്തമായ രചനകളെ അതിന്റെ പ്രസാധകർ കാത്തിരിക്കുകയും ചെയ്യുന്നു. നല്ല ചിന്തോദ്ദീപകങ്ങളായ ലേഖനങ്ങളും വ്യത്യസ്ഥ അനുഭൂതി പകരുന്ന യാത്രാ വിവരണങ്ങളും  ബൂലോകത്തുനിന്നും അവർ പ്രതീക്ഷിക്കുന്നുണ്ട്. നമ്മളന്വേഷിച്ചിട്ടു കാണാത്തത് നമ്മെയന്വേഷിച്ചു വരുമ്പോൾ അത് തട്ടിക്കളയേണ്ട ആവശ്യമില്ലെന്നാണ് എനിക്കു തോന്നുന്നത്, പ്രത്യേകിച്ച് നമുക്ക് നഷ്ടമൊന്നുമില്ലാത്തപ്പോൾ, ലാഭം ബാക്കിയാകുമ്പോൾ. അതുകൊണ്ടുതന്നെ പ്രസക്തമായ വ്യത്യസ്ഥ വിഷയങ്ങളിലുള്ള കാമ്പുള്ള ലേഖനങ്ങൾ നമുക്കയച്ചുകൊടുക്കാം. പുതുമയുള്ള കഥകളും കഥകളും കവിതകളും നമുക്ക് ഭൂലോകത്തും പങ്കുവയ്ക്കാം.

  മാധ്യമ ഭീമന്മാരോടു പടവെട്ടി മുന്നോട്ടു സഞ്ചരിക്കാനുള്ള അസാമാന്യ കഴിവൊന്നും കൈരളി നെറ്റിനുണ്ടെന്ന് അവകാശപ്പെടുന്നില്ല. പക്ഷേ ഇതുവരെ അതു വായിച്ചവരൊന്നും കുറ്റം പറയാത്ത നിലക്ക് പതിയെയെങ്കിലും അതു മുൻനിരയിലെത്തുമെന്നു കരുതാം. നമ്മളാവശ്യപ്പെടാതെതന്നെ നമ്മെ സഹായിച്ചുകൊണ്ടിരിക്കുമ്പോൾ നമുക്കും പ്രത്യുപകാരം ചെയ്യാം. കൈരളിനെറ്റ് മാഗസിൻ ലഭിക്കാത്ത പ്രദേശങ്ങളിൽ അവയെത്താൻ  നമുക്കു സഹായിക്കാം. നമ്മുടെ ബ്ലോഗുകൾ നമുക്ക് കൈരളിനെറ്റിൽക്കൂടിയും വായിക്കാൻ ശ്രമിക്കാം. മാസത്തിൽ പത്തുരൂപകൂടി  മറ്റു പ്രസിദ്ധീകരണങ്ങൾക്കു ചെലവാക്കുന്നതിന്റെകൂട്ടത്തിൽ നമുക്കു മാറ്റിവയ്ക്കാമെന്നു തോന്നുന്നു. അല്ലെങ്കിൽ നൂറ്റിയിരുപതുരൂപ വർഷത്തിൽ മാറ്റിവയ്ക്കാമെന്നു തോന്നുന്നു. കൈരളിനെറ്റ് വളരുമ്പോൾ നമ്മിൽ കുറച്ചുപേരെങ്കിലും ഒപ്പം വളരുമെന്നതിൽ സംശയമുണ്ടാവില്ല. നിത്യവും നാം വാങ്ങി വായിച്ചുകൂട്ടുന്ന മാഗസിനുകളിൾ നമ്മുടെ രചനകൾ ടോയ്‌ലറ്റ് സാഹിത്യമായി അധ:പതി(പ്പി)ക്കുന്നതുകൂടി നമ്മൾ കാണണം. അതിനെക്കാളുപരി നമ്മെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന കൈരളിനെറ്റ് മാഗസിനെയും. നമ്മുടെ വിലപ്പെട്ട സൃഷ്ടികൾ (മുഖ്യമായും ലേഖനങ്ങളും ഫീച്ചറുകളും യാത്രാ വിവരണങ്ങളും) ബ്ലോഗിലിടുന്നതിനുമുമ്പ് അയച്ചുകൊടുത്താൽ കൂടുതൽ നന്നാവും. ഒരു പാസ്പോർട്ട് സൈസ് തലകൂടിയുണ്ടെങ്കിൽ ഉഷാറായി.

രചനകൾ ഇ-മെയിലായി  KRNETKLM@GMAIL.COM എന്ന വിലാസത്തിൽ അയക്കാം.

മേൽവിലാസം
കൈരളിനെറ്റ് മാഗസിൻ
ഇരവിപുരം പി. ഒ.
കൊല്ലം-11

Saturday

ബൂലോകസാഹിത്യവും അച്ചടിപ്പച്ച പിടിക്കുന്നു

ബ്ലോഗ് സാഹിത്യവും ചിലരുടെ രോദനവും

  2011 ഏപ്രിൽ 17 എന്നെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത ദിനമാണ്. തിരൂർ തുഞ്ചൻ പറമ്പിൽ ബൂലോകരുടെ നിറഞ്ഞ മനസ്സുകൾ പളുങ്കുമണികൾ കൊരുത്ത പാലരുവിപോലെ തെളിമയിലും പരിശുദ്ധിയിലും തീർത്ത കൂട്ടായ്മയായി ഒരുമിച്ചുകൂടിയ ദിനമായിരുന്നു അന്ന്. ബൂലോകത്ത് അന്നുവരെയും അതിനു ശേഷവും ബ്ലോഗെഴുത്തുകാരും വായനക്കാരും ഇതര സോഷ്യൽ നെറ്റ്‌വർക്കിന്റെ ഉപയോക്താക്കളുമായി അത്രയധികം പങ്കാളിത്തമുണ്ടായ മറ്റൊരു സംഗമം ഉണ്ടായിട്ടില്ലെന്നുകൂടി പറയുമ്പോഴാണ് തുഞ്ചൻ പറമ്പ് ബ്ലോഗേഴ്സ് മീറ്റിന്റെ മുഖ്യ സംഘാടകനെന്ന നിലയിൽ എന്റെ സന്തോഷം അധികരിക്കുന്നത്. സാഹോദര്യത്തിന്റെ മാധുര്യമറിയാവുന്ന സ്നേഹസമ്പന്നരായ ഒരുകൂട്ടം സഹായത്തിനുണ്ടായിരുന്നു എന്നത് പ്രസ്തുത മീറ്റിന്റെ വൻ വിജയത്തിനു മുന്നിട്ടുനിന്ന സംഗതിയാണ്. ആ മീറ്റിനുശേഷം സൂഫിയുടെ കഥാകാരനുൾപ്പടെ അൻപതോളം പുതിയ ബ്ലോഗെഴുത്തുകാർ മീറ്റിന്റെ ബാക്കിപത്രങ്ങളിലൊന്നായി ഉണ്ടായി എന്നതുതന്നെ ബ്ലോഗിനേയും ബ്ലോഗെഴുത്തിനേയും സ്നേഹിക്കുന്നവർ ഭൂലോകത്ത് നമ്മൾ കരുതുന്നുന്നതിനെക്കാൾ ഏറെയുണ്ടെന്നത് വെളിവാക്കുന്നു. മാത്രമല്ല ബ്ലോഗെഴുത്തിൽ മാത്രം ശ്രദ്ധിച്ചിരുന്ന ഒരുപക്ഷേ അച്ചടി മാധ്യമങ്ങൾ ടോയ്‌ലറ്റ് സാഹിത്യമെന്ന് എഴുതിത്തള്ളിയ ബൂലോകരിൽ ചിലരുടേയെങ്കിലും രചനകളിൽ മഷിപുരണ്ടുതുടങ്ങുകയും ഇതര മാധ്യമലോകം ബ്ലോഗുകളെ ശ്രദ്ധിക്കാൻ തുടങ്ങുകയും ചെയ്തു എന്നത് നമുക്ക് അഭിമാനിക്കാനുള്ള വക അല്പമെങ്കിലും തരുന്നുണ്ട്.

  ഏതാനും മാസങ്ങൾക്കു ശേഷം നടന്ന തുഞ്ചനോത്സവത്തിലെ ചർച്ചകളിൽ മലയാളത്തിന്റെ സാഹിത്യമൂത്താപ്പമാരെന്നവകാശപ്പെടുന്ന ചിലർ പുതിയ തലമുറ വായനയിൽ നിന്ന് അകന്നു പോകുന്നതിൽ പരിതപിച്ചു നിലവിളിക്കുന്നതു കേട്ടു. രാമനുണ്ണിമാഷിനെ കാണാനുള്ള ആവശ്യവുമായി അവിടെയെത്തിയ എനിക്ക് നിർഭാഗ്യവശാൽ പ്രസ്തുത ചർച്ചയിൽ പങ്കെടുക്കേണ്ടിവന്നു. ഇവരുടെ പുസ്തകങ്ങൾ വായിക്കാനാളെക്കിട്ടുന്നില്ലെന്നതാണ് അവർ ആവലാതിപ്പെടുന്നതിന്റെ രത്നച്ചുരുക്കം. അവർ പറയുന്നു വായന മരിക്കുന്നുവെന്ന്. കിട്ടിയ അവസരം അൽപ്പമെങ്കിലും മുതലാക്കുന്നതിൽ ഞാൻ വിജയിച്ചു എന്നുതോന്നുന്നു. വായന മരിക്കുന്നില്ലെന്നും ബൂലോകത്ത് വായന അധികരിച്ചുകൊണ്ടിരിക്കുന്നുവെന്നും മാറിയ ഇന്നത്തെ പുരോഗമന സമൂഹത്തിൽ ഏറ്റവും കൂടുതൽ വായന നടക്കുന്നത് ഇന്റർ‌നെറ്റിലൂടെയാണെന്നും വായനക്കാരിൽനിന്ന് അകന്നുപോകുന്ന അച്ചടിരംഗത്തെ സൂപ്പർ സാഹിത്യകാരന്മാരാണ് അവരുടെ ശവക്കുഴി തോണ്ടുന്നതെന്നും അതുകൊണ്ടുതന്നെ "ടോയ്‌ലറ്റു സാഹിത്യ"മെന്ന് കപട സാഹിത്യനിപുണന്മാർ ആക്ഷേപിക്കുന്ന ബൂലോകസാഹിത്യത്തെ ഉൾക്കൊള്ളാനും സ്വന്തം സൃഷ്ടികളെക്കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായങ്ങൾ നിമിഷനേരം കൊണ്ട് അറിയാനാകുന്ന സംവിധാനങ്ങളെ ഇനിയെങ്കിലും മനസ്സിലാക്കി അംഗീകരിക്കാനും തയ്യാറാവണമെന്ന് ആവശ്യപ്പെടാൻ കഴിഞ്ഞു. അതിദ്രുതം മുന്നേറുന്ന ഈ സമാന്തര എഴുത്തും വായനയും അധികം വൈകാതെ തങ്ങളെയും കടന്ന് മുന്നോട്ടുപോകും. പുതിയ എഴുത്തുകാരെ ഉൾക്കൊള്ളാൻ അവർ തയ്യാറാകാത്തതും തങ്ങൾ പടച്ചുവിടുന്നവ മാത്രമേ ശുദ്ധ വിശ്വസാഹിത്യമായുള്ളതെന്ന മിഥ്യാ ബോധം പേറുന്നതും അതുമാത്രമേ വായനക്കാർ വായിക്കാവൂ എന്ന തരത്തിലുള്ള ചിലരുടെയെങ്കിലും പെരുമാറ്റവും അവരുടെ പുസ്തകങ്ങളിൽനിന്ന് സാധാരണക്കാരെ അകറ്റിനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ടെന്നുതന്നെ പറയേണ്ടിവന്നു.  നായിന്റെ വാല് പന്തീരാണ്ടുകൊല്ലം കുഴലിലിട്ടാലും നിവരില്ലെന്നിള്ള ബാലപാഠം അന്വർത്ഥമാക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ തന്നെയാണ് അവർ തുടർന്നും നടത്തുന്നതെന്നു തോന്നുന്നു. ബ്ലോഗിലെ കാമ്പുള്ള രചനകളെയും രചയിതാക്കളെയും മാധ്യമഭീമന്മാരും അവയിലെഴുതുന്ന നല്ലൊരു ശതമാനവും കണ്ണടച്ചു കാണാൻ തുടർന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നത് ഉദാഹരണമാണ്.

  ഈ കാലാവസ്ഥയിലാണ് വേറിട്ട പാതയിലൂടെ സഞ്ചരിക്കുന്ന ഒരു അച്ചടിമാധ്യമത്തെക്കുറിച്ച് വിശദീകരിക്കുന്നത്. ബൂലോകരുടെ സൃഷ്ടികളെ അനുവാദമില്ലാതെ യാതൊരുളുപ്പുമില്ലാതെ കട്ടെടുത്തു വിളമ്പുന്ന വൃത്തികെട്ട പ്രവൃത്തികളിൽ നിന്നകന്ന് നമ്മുടെ രചനകൾ നന്നായി വായിച്ച് ആസ്വദിച്ച് വിലയിരുത്തി അവയുടെ രചയിതാക്കളുടെ അനുമതികിട്ടിയാൽ മാത്രം പ്രസിദ്ധീകരിക്കുന്ന മാഗസിനെക്കുറിച്ചുതന്നെയാണു പറയുന്നത്. ബ്ലോഗർ ഷെരീഫ് കൊട്ടാരക്കര അദ്ദേഹത്തിന്റെ ബ്ലോഗിൽ പ്രസ്തുത മാഗസിനെ നന്നായി പരിചയപ്പെടുത്തിയിട്ടുണ്ട്. കൊല്ലത്തുനിന്നും പ്രസിദ്ധീകരിക്കുന്ന കൈരളിനെറ്റ് എന്ന സാംസ്കാരിക വാർത്താ മാസികയെക്കുറിച്ചാണ് ഇവിടെപ്പറയുന്നത്.

നാട്യങ്ങളില്ലാത്ത വാര്‍ത്തകളും സാഹിത്യവും തേടി കൈരളിനെറ്റ് മാഗസിന്‍

  പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ സംസ്കാര സമ്പന്നമായി പ്രസിദ്ധീകരണം വായനക്കാരിലെത്തിക്കാൻ എഡിറ്റർ സുനിൽ ഷാ വിട്ടുവീഴ്ചയില്ലാതെ ശ്രമിക്കുന്നു. സംസ്കാരത്തിനു നിരക്കാത്ത ചിത്രങ്ങളോ സഭ്യമല്ലാത്ത പദപ്രയോഗങ്ങളോ അതിൽ കാണാനാവില്ല. അതുകൊണ്ടുതന്നെ തീവണ്ടിയിലും ഇതര വാഹനങ്ങളിലും വിയർക്കാതെ, മറ്റുള്ളവർ കണ്ടാലെന്തുകരുതുമെന്ന സങ്കോചമില്ലാതെ നിവർത്തിപ്പിടിച്ചിരുന്നു വായിക്കാം. സാംസ്കാരികവും സാമ്പത്തികപരവുമായ ദേശവളർച്ചയ്ക്കാവശ്യമായ വാർത്തകളും മറ്റു വിഭവങ്ങളും വിരസത തോന്നാത്തവിധത്തിൽ ക്രമീകരിച്ചിരിക്കുന്നു എന്നതുതന്നെയാണ് ഏറ്റവും നല്ല മേന്മ. മികവാർന്ന കടലാസിൽ മിഴിവൊത്ത അച്ചടികൂടിയാവുമ്പോൾ അതിന് ഒരു പൂർണ്ണത കൈവരുന്നുണ്ട്. ആരോഗ്യരംഗം, വിദ്യാഭ്യാസം, കായികം, പൊതുവായ സംശയ നിവാരണങ്ങൾ, പ്രമുഖ വ്യക്തിത്വങ്ങളുമയുള്ള അഭിമുഖം, കേരളത്തിലെ വിവിധ ദേശങ്ങളെയും പ്രത്യേഗതകളേയും പരിചയപ്പെടുത്തൽ, നാടിന്റെ എല്ലാത്തരത്തിലുമുള്ള നല്ല വികസനങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങളടങ്ങുന്ന മികച്ച ലേഖനങ്ങൾ, കാർഷിക മേഖല തുടങ്ങിയവ ഇതിന്റെ വിഭവങ്ങളിൽ ചിലതു മാത്രമാണ്. മെയ് ലക്കത്തിൽ പ്രസിദ്ധീകരിച്ച (സമകാലത്തിൽ ജീവിക്കുന്നവരാണെങ്കിൽ മാത്രം മനസ്സിലാവുന്ന) ടി. കെ. രവിനാഥൻ പിള്ളയുടെ  "കേരളവികസനം ചില വേറിട്ട ചിന്തകൾ" എന്ന ലേഖനം ഈ മാസികയുടെ ഉദ്ദേശ ലക്ഷ്യങ്ങൾക്കും സാമൂഹിക പ്രതിബദ്ധതയ്ക്കും ഒരുദാഹരണമാണ്.



കൈരളിനെറ്റ് വാർത്താ മാസികയുടെ പ്രകാശനകർമ്മം പ്രശസ്ത സാഹിത്യകാരൻ കാക്കനാടൻ അദ്ദേഹത്തിന്റെ വസതിയായ അർച്ചനയിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽവച്ച് യുവകവി ഗണപൂജാരിക്ക് മാഗസിൻ നൽകിക്കൊണ്ട് നിർവ്വഹിക്കുന്നു

   പുതിയ എഴുത്തുകാരുടെ മികച്ച രചനകൾ വെളിച്ചം കാണിക്കാൻ മറ്റുള്ളവർ തയ്യാറാകാതിരിക്കുമ്പോൾ, ചുമരിന്മേൽ പന്തടിച്ചതുപോലെ അവർക്കയച്ചവ തിരിച്ചുവരുമ്പോൾ ഇവിടെ അവ പരിഗണിക്കപ്പെടുന്നു. തിരുത്തേണ്ടതുണ്ടെങ്കിൽ ആവശ്യമുള്ള നിർദ്ദേശം തരുന്നു. അങ്ങനെ മികവുറ്റതാക്കിയ ലേഖനങ്ങളും കഥകളും പ്രസിദ്ധീകരിക്കപ്പെടുന്നു. ഈ സാധ്യതയാണ് നമ്മൾ ബൂലോകർക്ക് ഗുണമാകുന്നത്. സ്വന്തം ബ്ലോഗുസൃഷ്ടികളിൽ അച്ചടിമഷിപുരളണമെന്ന് ആഗ്രഹിക്കാത്തവരായി ബ്ലോഗർമാർ ആരെങ്കിലും ഉള്ളതായി തോന്നുന്നില്ല. അഥവാ ആരെങ്കിലും താല്പര്യമില്ലെന്നു പറഞ്ഞാൽ അത് ആത്മാർത്ഥമായണെന്നും തോന്നുന്നില്ല. ഈ കാരണത്താലാണ് കൈരളിനെറ്റ് മാഗസിനെക്കുറിച്ച് എഴുതാൻ തീരുമാനിച്ചത്. നൗഷാദ് അകമ്പാടം, ഷെരീഫ് കൊട്ടാരക്കര, രമേശ് അരൂർ, നീസ വെള്ളൂർ, സങ്, മനോരാജ് തുടങ്ങി ധാരാളം ബ്ലോഗെഴുത്തുകാരുടെ രചനകൾ ഇതുവരെയിറങ്ങിയ ലക്കങ്ങളിലെല്ലാം അലങ്കാരങ്ങളായി നിൽക്കുന്നു. ഇനിയും ബൂലോകത്തെ ഉദാത്തമായ രചനകളെ അതിന്റെ പ്രസാധകർ കാത്തിരിക്കുകയും ചെയ്യുന്നു. നല്ല ചിന്തോദ്ദീപകങ്ങളായ ലേഖനങ്ങളും വ്യത്യസ്ഥ അനുഭൂതി പകരുന്ന യാത്രാ വിവരണങ്ങളും  ബൂലോകത്തുനിന്നും അവർ പ്രതീക്ഷിക്കുന്നുണ്ട്. നമ്മളന്വേഷിച്ചിട്ടു കാണാത്തത് നമ്മെയന്വേഷിച്ചു വരുമ്പോൾ അത് തട്ടിക്കളയേണ്ട ആവശ്യമില്ലെന്നാണ് എനിക്കു തോന്നുന്നത്, പ്രത്യേകിച്ച് നമുക്ക് നഷ്ടമൊന്നുമില്ലാത്തപ്പോൾ, ലാഭം ബാക്കിയാകുമ്പോൾ. അതുകൊണ്ടുതന്നെ പ്രസക്തമായ വ്യത്യസ്ഥ വിഷയങ്ങളിലുള്ള കാമ്പുള്ള ലേഖനങ്ങൾ നമുക്കയച്ചുകൊടുക്കാം. പുതുമയുള്ള കഥകളും കഥകളും കവിതകളും നമുക്ക് ഭൂലോകത്തും പങ്കുവയ്ക്കാം.

  മാധ്യമ ഭീമന്മാരോടു പടവെട്ടി മുന്നോട്ടു സഞ്ചരിക്കാനുള്ള അസാമാന്യ കഴിവൊന്നും കൈരളി നെറ്റിനുണ്ടെന്ന് അവകാശപ്പെടുന്നില്ല. പക്ഷേ ഇതുവരെ അതു വായിച്ചവരൊന്നും കുറ്റം പറയാത്ത നിലക്ക് പതിയെയെങ്കിലും അതു മുൻനിരയിലെത്തുമെന്നു കരുതാം. നമ്മളാവശ്യപ്പെടാതെതന്നെ നമ്മെ സഹായിച്ചുകൊണ്ടിരിക്കുമ്പോൾ നമുക്കും പ്രത്യുപകാരം ചെയ്യാം. കൈരളിനെറ്റ് മാഗസിൻ ലഭിക്കാത്ത പ്രദേശങ്ങളിൽ അവയെത്താൻ  നമുക്കു സഹായിക്കാം. നമ്മുടെ ബ്ലോഗുകൾ നമുക്ക് കൈരളിനെറ്റിൽക്കൂടിയും വായിക്കാൻ ശ്രമിക്കാം. മാസത്തിൽ പത്തുരൂപകൂടി  മറ്റു പ്രസിദ്ധീകരണങ്ങൾക്കു ചെലവാക്കുന്നതിന്റെകൂട്ടത്തിൽ നമുക്കു മാറ്റിവയ്ക്കാമെന്നു തോന്നുന്നു. അല്ലെങ്കിൽ നൂറ്റിയിരുപതുരൂപ വർഷത്തിൽ മാറ്റിവയ്ക്കാമെന്നു തോന്നുന്നു. കൈരളിനെറ്റ് വളരുമ്പോൾ നമ്മിൽ കുറച്ചുപേരെങ്കിലും ഒപ്പം വളരുമെന്നതിൽ സംശയമുണ്ടാവില്ല. നിത്യവും നാം വാങ്ങി വായിച്ചുകൂട്ടുന്ന മാഗസിനുകളിൾ നമ്മുടെ രചനകൾ ടോയ്‌ലറ്റ് സാഹിത്യമായി അധ:പതി(പ്പി)ക്കുന്നതുകൂടി നമ്മൾ കാണണം. അതിനെക്കാളുപരി നമ്മെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന കൈരളിനെറ്റ് മാഗസിനെയും. നമ്മുടെ വിലപ്പെട്ട സൃഷ്ടികൾ (മുഖ്യമായും ലേഖനങ്ങളും ഫീച്ചറുകളും യാത്രാ വിവരണങ്ങളും) ബ്ലോഗിലിടുന്നതിനുമുമ്പ് അയച്ചുകൊടുത്താൽ കൂടുതൽ നന്നാവും. ഒരു പാസ്പോർട്ട് സൈസ് തലകൂടിയുണ്ടെങ്കിൽ ഉഷാറായി.

രചനകൾ ഇ-മെയിലായി  KRNETKLM@GMAIL.COM എന്ന വിലാസത്തിൽ അയക്കാം.

മേൽവിലാസം
കൈരളിനെറ്റ് മാഗസിൻ
ഇരവിപുരം പി. ഒ.
കൊല്ലം-11

Sunday

കേരളവികസനം ഒരു മോഹസ്വപ്നമോ

  പത്രവായനയും ചാനൽ വാർത്തകൾ കേൾക്കുന്നതും ന്യൂസ് അവറുകൾ ഫോളോചെയ്യുന്നതും ഇപ്പോൾ തീരെക്കുറച്ചു. ആവശ്യമായ ഒരു വാർത്തയും ഒരിടത്തും കാണാനാവാത്തതുതന്നെയാണു കാരണം. കേരളത്തിന്റെ സാമ്പത്തികവും സാംസ്കാരികവും പാരിസ്ഥിതികവുമായ വളർച്ചയ്ക്കാവശ്യമായ യാതൊന്നും തന്നെ മാധ്യമങ്ങളിൽ കാണുന്നില്ല. രാഷ്ട്രീയ നേതാക്കന്മാരുടെ പൊതു സമ്മേളനപരിപാടികളും രാഷ്ട്രീയ കൊലപാതകങ്ങളും അതുസംബന്ധിച്ച അനാവശ്യ വാർത്തകളും ചർച്ചകളും വിഴുപ്പലക്കലുകളും പങ്കുവയ്ക്കാനാണു മാധ്യമങ്ങൾക്കു താല്പര്യം. അറിയുകയോ അറിയിക്കുകയോ വേണ്ടെന്നല്ല, വാർത്തകൾ അറിയാൻ വേണ്ടിയുള്ളതാണെന്നതു മറന്ന് അതു വിൽക്കാനുള്ളതാണെന്നും അതുകൊണ്ടുതന്നെ വാർത്തകൾ സൃഷ്ടിക്കേണ്ടത് മാധ്യമങ്ങളുടെ അത്യാവശ്യങ്ങളിൽ ഒന്നാണെന്നും വരുമ്പോഴാണു അതു തിരിച്ചറിയാതെ ജനം പോഴന്മാരാവുന്നത്. നമുക്ക് ആവശ്യമുള്ളതല്ലെങ്കിലും നാമവ വായിച്ചുതള്ളുന്നു, കേട്ടു കണ്ണുമിഴിക്കുന്നു. ഒരു ഫലവും കിട്ടില്ലെന്നറിഞ്ഞുകൊണ്ടുതന്നെ പരസ്പരം തർക്കിക്കുന്നു. നമ്മുടെ നേതാക്കന്മാർ ചമയുന്നവർക്കും അവരെ താങ്ങിനിർത്തുന്ന സാമ്പത്തിക ശക്തികൾക്കുമാണ് ഇതിന്റെയെല്ലാം ഗുണം ഏതെങ്കിലുമൊക്കെ തരത്തിൽ വന്നു ചേരുന്നതെന്നും നമുക്ക് അതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും മനസ്സിലാക്കിയോ അല്ലാതെയോ നേതാക്കൾക്കു സിന്ദാബാദ് വിളിക്കുന്നവർ ആ നേതാക്കൾ തന്റെ രാജ്യപുരോഗതിക്കു വേണ്ടി ഏതുതരത്തിൽ പ്രവർത്തിക്കുന്നുവെന്നു നോക്കിക്കാണുന്നതു നന്നായിരിക്കും. കുഞ്ഞു നേതാക്കന്മാരായി വളർന്നുവരുന്ന ചെറുപ്പക്കാർ 40-45വയസ്സാവുമ്പോഴേക്ക് മൾടിമീഡിയണൽസ് ആവുന്നതെങ്ങനെയെന്ന് നാം ഇനിയെങ്കിലും ആലോചിക്കുന്നതു നന്നായിരിക്കും. അവർക്കെന്താണു വരുമാനം, എന്തു ജോലിയാണ് അവർ ചെയ്യുന്നത്? ഇവർക്കൊക്കെ വേണ്ടി ഇലക്ഷനു ചെലവഴിക്കുന്ന കോടിക്കണക്കിനു രൂപ എവിടുന്നു ലഭിക്കുന്നു?

   രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാനോ രാജ്യത്തിന്റെ തനതു സംസ്കാരവും പൈതൃകവും സംരക്ഷിക്കാനോ ആധുനികകാല നേട്ടങ്ങൾ യഥാകാലം കൈവരിക്കാനോ അല്ല നമ്മുടെ ഭരണാധികാരികൾ ഭരണത്തിലേറുന്നതെന്ന് അവരുടെ പ്രവൃത്തികളിൽ നിന്നു തന്നെ വ്യക്തമാണ്. വെള്ളക്കാർ പോയി കൊള്ളക്കാർ വന്നുവെന്നാണ് ഇന്ത്യക്കു പുറത്ത് അധിവസിക്കുന്ന ഇന്ത്യക്കാർ ഇന്ത്യയെക്കുറിച്ച് പരിതപിക്കുന്നത്. എണ്ണമില്ലാത്ത പാവങ്ങൾ തങ്ങളുടെ ജീവനും ജീവിതവും കൊടുത്ത് സ്വാതന്ത്ര്യം നേടിയത് അവർ ചെയ്ത മഹാ പാതകമായി തോന്നിപ്പോകുന്നു. വെള്ളക്കാർ കശാപ്പുചെയ്തതിനേക്കാൾ ക്രൂരമായാണ് ഈ കൊള്ളക്കാർ രാജ്യത്തോടു പെരുമാറുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പ് വെള്ളക്കാർ ഇവിടെ നടപ്പിലാക്കിയ സാങ്കേതിക മികവുകളിൽ ഭൂരിഭാഗവും നശിപ്പിക്കപ്പെടാനാവാതെ ഇവിടെ നിലനിൽക്കുമ്പോൾ സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ പ്രാവർത്തികമാക്കിയവയിൽ അഴിമതിയും സ്വജനപക്ഷപാതവും പിടിച്ചുപറിയും കൊള്ളയും ഭരണകൂട ഭീകരതയുടെ അവിഭാജ്യഘടകമായ നീതി നിഷേധങ്ങളും കൊലകളും കഴിഞ്ഞാൽ മറ്റെന്താണ് നമുക്ക് എടുത്ത് കാട്ടാനുള്ളത്?

   രാജ്യദ്രോഹിയായതുകൊണ്ടോ രാജ്യത്തോടു സ്നേഹമില്ലാത്തതുകൊണ്ടോ പറയുന്നതല്ല. സ്വാതന്ത്ര്യാനന്തരം അർഹതയുള്ള കരങ്ങളിലല്ല ഇതുവരെ ഭരണം കിട്ടിയതെന്നു പറയാതിരിക്കാൻ വയ്യ. ഇവർക്കൊക്കെ ഇങ്ങനെ കുട്ടിച്ചോറാക്കാൻ വേണ്ടി മാത്രമാണ് ഇന്ത്യയെ സ്വതന്ത്രയാക്കിയതെന്നു തോന്നിപ്പോവുന്നു. ജനങ്ങളെ ചൂഷണം ചെയ്ത് സുഖ സുഷുപ്തിയിലാറാടാൻ മാത്രമാണ് നമ്മുടെ ഭരണകർത്താക്കളുടെ ശ്രമം. 1947നു മുമ്പുള്ള അമ്പതു കൊല്ലവും സ്വാതന്ത്ര്യത്തിനു ശേഷമുള്ള അറുപത്തഞ്ചുകൊല്ലവും ചേർത്തു നോക്കിയാൽ സമയബന്ധിതമായി സാങ്കേതികത്തികവോടെ സായിപ്പു കൊണ്ടുവന്ന നിർമ്മാണ-പരിഷ്കാരങ്ങളുടെ 25%പോലും ആധുനിക സാങ്കേതിക വിദ്യകൾ ലഭ്യമാകുന്ന ഇക്കാലത്ത് നടപ്പിലാക്കാൻ സാധിച്ചിട്ടില്ലെന്നു കാണാൻ കഴിയും. നടപ്പിലായ സംഗതികളാവട്ടെ യാതൊരു സമയനിഷ്ഠയും പാലിക്കാതെ അനാവശ്യമായി രാജ്യസമ്പത്ത് ചെലവഴിക്കപ്പെട്ട് കൊട്ടിഘോഷിച്ചു വിളംബരം ചെയ്തറിയിച്ച ഗുണമേന്മയുടെ ഏഴയലത്തുപോലും ചെല്ലാത്തവിധം തട്ടിക്കൂട്ടിയതുമായിരിക്കും.

   കൊല്ലത്തിനടുത്തു പുനലൂരിലുള്ള തൂക്കുപാലം ഇതിന് കേരളത്തിലെ ഒരുദാഹരണമാണ്. നമ്മുടെ സമ്പത്തുകൊള്ളയടിക്കാൻ നിർമ്മിച്ചതാണെന്ന് നാം വാ തോരാതെ ആക്ഷേപിക്കുമ്പോഴും അതിന്റെ ഒരു ലോക്കുപോലും തുറക്കാൻ നമ്മുടെ ആധുനിക സാങ്കേതിക വിദ്യയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നത് നാം സൗകര്യപൂർവ്വം മറക്കുന്നു. അശാസ്ത്രീയമായി സർക്കാർ സ്ഥാപിച്ച ഭാരം കൂടിയ പൈപ്പുലൈൻ ആ പാലത്തിന്റെ പലകകളെ തകർത്തുകളഞ്ഞിരുന്നില്ലെങ്കിൽ ഇപ്പോഴും അതു ഗതാഗതയോഗ്യമായിരുന്നേനെ.  1877ൽ പണിപൂർത്തിയാക്കിയ ഈ പാലത്തിൽ അന്നു പാകിയ പലകകളെ പൈപ്പിൽനിന്നൊഴുകിയ ക്ലോറിൻ ജലം അടുത്തകാലത്താണു നശിപ്പിച്ചുകളഞ്ഞത്. നിരന്തര പ്രതിഷേധപ്രക്ഷോഭങ്ങളുടെ ഭാഗമായി സർക്കാർ പകരം സ്ഥാപിച്ച മരപ്പലകകൾ ആറുമാസം കൊണ്ട് പൊളിഞ്ഞുതുടങ്ങി മൂന്നുവർഷം കൊണ്ട് ആയുസ്സൊടുങ്ങിയെന്നിടത്താണ് നമ്മുടെ സാങ്കേതികത്തികവിനെയും ആത്മാർത്ഥതയെയും അളക്കേണ്ടത്. ഇത്രയും കാലം കേടുകൂടാതിരിക്കാൻ എന്തു ടെക്നോളജിയാണ് ആ പലകകളിൽ സായിപ്പുപയോഗിച്ചിരുന്നതെന്ന് ആരും അന്വേഷിക്കുന്നില്ല. പിന്നെയല്ലേ ഈ കാലഘട്ടത്തിലെ ടെക്നോളജി പ്രയോജനപ്പെടുത്തുന്ന പുതിയ പദ്ധതികളെപ്പറ്റി ആലോചിക്കുന്നത്!

                  പുനലൂർ തൂക്കുപാലം പലകപാകി മിനുക്കിയപ്പോൾ (ഫോട്ടോ അരുൺ പുനലൂർ)

                                     സായിപ്പിന്റെ കരവിരുത്, തെമ്മല റെയിൽ പാലം (അരുൺ പുനലൂർ)

   ഇതുപോലെതന്നെയാണ് മുമ്പു കമ്പ്യൂട്ടർ വന്നപ്പോഴും നമ്മൾ പ്രതികരിച്ചത്. കമ്പ്യൂട്ടർ എന്നാലെന്താണെന്നോ എങ്ങനെയാണ് അതു പ്രവർത്തിക്കുന്നതെന്നോ നാം അന്വേഷിച്ചില്ല. അതുകൊണ്ടുതന്നെ അതു തൊഴിൽ സംരംഭം വർദ്ധിപ്പിക്കുമെന്നോ ജനങ്ങളുടെ വിദ്യാഭ്യാസ-ജീവിത-സാമ്പത്തിക നിലവാരം തത്ഫലമായി ഉയരുമെന്നോ യഥാസമയം നമുക്കറിയാൻ കഴിഞ്ഞില്ല. ഏതു ടെക്നോളജി വന്നാലും നാം അതിനെക്കുറിച്ചു പഠിക്കാനോ നല്ലതെങ്കിൽ അംഗീകരിക്കാനോ നാം തയ്യാറാകുന്നില്ല. സാധാരണ നാട്ടുമ്പുറത്തെ പ്രേമത്തോട് വീട്ടുകാർക്കുള്ള നിലപാടുപോലെയാണിത്. തമ്മിൽ ചേർച്ചയുണ്ടോ ഒരുമിച്ചാൽ കുഴപ്പമുണ്ടോ തങ്ങളുടെ ചിന്തകൾക്കും ആഗ്രഹങ്ങൾക്കും നിരക്കുന്നതാണോ എന്നൊന്നും നോക്കാറില്ല. കേട്ടാൽ ആദ്യപടിതന്നെ എതിർക്കുക എന്നതാണ് പൊതുവേയുള്ള നയം. ഒരു ഗുണവുമില്ലെങ്കിൽ എതിർത്താൽപ്പോരേയെന്നു ചോദിക്കരുത്. അവകാശങ്ങളെ പിടിച്ചുവാങ്ങാനും അതിനുവേണ്ടി ഏതറ്റം വരെ എതിർക്കാനും ചെറുത്തു തോൽപ്പിക്കാനും മാത്രമാണ് നേതാക്കന്മാർ നമ്മളെ പഠിപ്പിക്കുന്നത്. കടമകളും കർത്യവ്യങ്ങളും സാമൂഹ്യപ്രതിബദ്ധതയോടെ സമൂഹത്തിൽ നടപ്പാക്കാൻ ആരും പഠിപ്പിക്കുന്നില്ല. അത്തരത്തിൽ ബോധം വികസിച്ച സമൂഹത്തിൽ ഇന്നത്തെ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് സ്ഥാനമുണ്ടാവില്ലെന്ന് അറിയേണ്ടവർക്കു നന്നായറിയാം. അതുകൊണ്ടാണ് സ്വാതന്ത്ര്യം നേടിയത് ഇവന്മാർക്ക് കട്ടുമുടിക്കാൻ മാത്രമേ ഉപകരിച്ചുള്ളൂവെന്നും അങ്ങനെ സംഭവിച്ചിരുന്നില്ലെങ്കിൽ ഈ രാജ്യവും ഇവിടത്തെ ജനസമൂഹവും ഇതിനെക്കാൾ എത്രയോ ഉയർന്ന നിലവാരത്തിൽ മെച്ചപ്പെട്ട സൗകര്യത്തോടെ കഴിയുമായിരുന്നുവെന്നും തോന്നിപ്പോകുന്നത്.

   അഭ്യസ്ഥവിദ്യരുടെ പർവ്വതശിഖരികൾ നിരന്തരം മുളച്ചുപൊങ്ങുന്ന നമ്മുടെ നാട്ടിൽ യഥാർത്ഥ വിദ്യാഭ്യാസം ആരും നേടുന്നില്ലെന്നതാണു വാസ്തവം ഇന്ത്യക്കാർ ഒരിക്കലും വിദ്യാഭ്യാസപരമായി നന്നാവുന്നത് ആർക്കൊക്കെയോ പ്രശ്നമുണ്ടാക്കുമെന്നു തോന്നുന്നു. ഇംഗ്ലീഷ് ബിരുദങ്ങൾ ഉയർന്നമാർക്കിൽ വിജയിച്ചവനും ഇംഗ്ലീഷിൽ സംസാരിക്കാൻ തപ്പിത്തടയുന്നവിധത്തിൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ വികലീകരിച്ചു ക്രമപ്പെടുത്തിയിരിക്കുന്നതിനെപ്പറ്റി ആരും സംസാരിച്ചുകാണുന്നില്ല. സാംസ്കാരികമായ വിദ്യാഭ്യാസത്തിനുപകരം സംസ്കാരമില്ലാത്ത വിദ്യാഭ്യാസമാണു വലിയവിലകൊടുത്ത് നേടിയെടുക്കുന്നത്. ഇത്തരം തലതിരിഞ്ഞ കേവലം ഒരു ജോലിയെന്ന ലക്ഷ്യം മാത്രം പേറുന്ന വിദ്യാഭ്യാസം എല്ലാത്തരക്കാർക്കും നേടിക്കൊടുക്കുന്നതിൽ മാത്രം ശ്രദ്ധകാട്ടുന്ന കാശിന് ആർത്തിമൂത്ത കുത്തക മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഭരണാധികാരികളും സാമാന്യമനസ്സുകളെ മാസികമായും സാമുദായികമായും ഭിന്നിപ്പിച്ചു നിർത്താൻ കൂടി മത്സരബുദ്ധിയോടെ പ്രവർത്തിക്കുന്നുണ്ട്. വിദ്യാഭ്യാസമുള്ള "ഭീകരന്മാർ" കഴുത്തറുത്തു തുടങ്ങുന്നത് അങ്ങനെയാണ്. എന്തൊക്കെ അഴിമതിയും വൃത്തികേടും നടത്തിയാലും ഉദ്യോഗസ്ഥരെ താങ്ങിനിർത്തുന്ന ശാപയൂണിയനുകൾ കൂടിയാകുമ്പോൾ ചിത്രം ഏകദേശം പൂർത്തിയാവുന്നു. തൊഴിലെടുപ്പിക്കുന്നതിലല്ല തൊഴിൽ മുടക്കുന്നതിലാണ് ഇത്തരക്കാർക്കു കൂടുതൽ താൽപ്പര്യം.

   രാജ്യത്തിന്റെ പുരോഗതിയും നിലവിലെ സംവിധാനങ്ങളുടെ വികസനവും സ്വപ്നം പോലും കാണാത്ത ഭരണാധികളോട് ഇനിയുള്ള കാര്യങ്ങൾ ഇപ്പോൾ പറഞ്ഞാൽ എത്രകണ്ട് കാര്യമുണ്ടാവുമെന്ന് സംശയമുണ്ട്. ഭാഗ്യമെന്നു പറയട്ടെ കേരളത്തിലെ രണ്ടു മന്ത്രിമാർ ഇക്കാര്യങ്ങൾ കേൾക്കാനും അതിൽത്തന്നെ ഒരാൾ ഏതാണ്ട് പതിനഞ്ചു മിനിട്ടോളം സംസാരിക്കാനും തയ്യാറായി. ജനസമ്മതനായ അല്ലെങ്കിൽ അങ്ങനെ സ്വയം അവകാശപ്പെടുന്ന ഒരു മന്ത്രിയാവട്ടെ തിരക്കാണെന്നു പറഞ്ഞൊഴിഞ്ഞു. ഈ കാര്യങ്ങൾ ഇപ്പോൾ സംസാരിച്ചാൽ ശരിയാവില്ലെന്നു കരുതിക്കാണും. ശരിയാണ്, ഒരമ്പതുകൊല്ലം കഴിഞ്ഞ് പറയുന്നതാവും നല്ലത്.

   കന്യാകുമാരിമുതൽ മംഗലാപുരം വരെ നീണ്ടുകിടക്കുന്ന എട്ടുവരിപ്പാതയും മെട്രോറെയിലും സർക്കാർഖജനാവിൽനിന്ന് ഒരുരൂപാപോലും ചെലവഴിക്കാതെ പൊതുജനങ്ങളിൽ നിന്ന് ഒറ്റരൂപാ ടോൾപിരിക്കാതെ, ഒരാളുടെപോലും എതിർപ്പു നേരിടാതെ, ശ്രമിച്ചാൽ മൂന്നു വർഷത്തിനുള്ളിൽ നടപ്പിലാക്കാൻ കഴിയുമെന്ന് ഇപ്പോൾപ്പറഞ്ഞാൽ ചിലരെങ്കിലും ഭ്രാന്തനെന്നു വിളിച്ചേക്കാം. പക്ഷേ ലോകമെന്നാൽ കേരളം മാത്രമല്ലെന്ന് തിരിച്ചറിയുന്നവർക്കു പക്ഷേ വിശ്വസിക്കാൻ പ്രയാസമുണ്ടാവില്ല. റോഡുമാത്രമല്ല നഷ്ടത്തിലെന്ന് നമ്മൾ അവകാശപ്പെടുന്ന കെ.എസ്.ഇ.ബി.യും കെ എസ് ആർ ടി സി.യും എല്ലാം ലാഭകരമായി മാറ്റാൻ, ഇന്ത്യൻ രൂപയുടെ മൂല്യം അനുദിനം തകരുന്നതിൽ നിന്ന്  മൂല്യവളർച്ച നിഷ്പ്രയാസം നേടാൻ, അങ്ങനെ എല്ലാറ്റിനും ഒറ്റമൂലിയുള്ള നമ്മുടെ നാട്ടിൽ ഇച്ഛാശക്തിയുള്ള ഒരു സർക്കാർ ഉണ്ടായാൽ മാത്രം മതി. ഒരുപകാരവുമില്ലാതെ ശകുനംമുടക്കിയായി നിൽക്കുന്ന ചില അനാവശ്യ നിയമങ്ങളിൽ ഭേദഗതി വരുത്തുകയോ ഒഴിവാക്കുകയോ ചെയ്യേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. അത്തരം ചില നിയമങ്ങൾ ഇത്തരം പദ്ധതികളെ ഗർഭത്തിൽത്തന്നെ കൊന്നുകളയുന്നുണ്ട്.

   സൗദി-ബഹറൈൻ പാലമുൾപ്പടെ (ആ പാലത്തിലൂടെ സഞ്ചരിച്ചിട്ടുള്ളവർക്ക് അതിലെ സൗകര്യങ്ങളെ കൂടുതൽ വിശദീകരിക്കാനാവും, കേവലം പതിട്ടുമാസം മാത്രമാണ് അതിന്റെ ഇലക്ട്രിക്കൽ ലേയൗട്ട് വർക്കുകളുൾപ്പടെ ആവശ്യമായി വന്നതെന്നുകൂടി ചേർത്തു വായിക്കുക) ഇരുപതോളം രാജ്യങ്ങളിലെ വൻ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ ചെറുതല്ലാത്ത പങ്കു വഹിച്ച ടി.കെ. രവിനാഥൻപിള്ള കൊല്ലത്തുനിന്നും പ്രസിദ്ധീകരിക്കുന്ന കൈരളിനെറ്റ് എന്ന വാർത്താമാസികയിൽ ഇതേക്കുറിച്ച് വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്. കന്യാകുമാരി മുതൽ മംഗലാപുരം വരെയുള്ള എട്ടുവരി കോൺക്രീറ്റുപാത നിർമ്മിക്കുക. അടുത്ത നൂറു വർഷത്തേക്ക് മെയിന്റനൻസ് ആവശ്യമുണ്ടാവില്ലെന്നു മാത്രമല്ല  നാലുവരികളെ വേർതിരിച്ചുകൊണ്ട് രണ്ടുവരി മെട്രോ റയിൽ പദ്ധതിയും നടപ്പിലാവും. അതതു ദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിന് ഇതു സഹായകമാകും. ഇതര ഗതാഗത, വ്യാപാര, ജീവിത സമ്പ്രദായങ്ങൾ പരസ്പരം ബന്ധിക്കപ്പെടും. ടയർ മൈലേജ് 50% കൂടും, വാഹനത്തിന്റെ കേടുപാടുകൾ കുറയും, ടയർബ്ലാസ്റ്റ് മൂലമുണ്ടാവുന്ന അപകടങ്ങൾ ഗണ്യമായി കുറയുകയും ചെയ്യും. ഹൈടെക് റോഡിൽ സ്ഥാപിക്കുന്ന 20000ത്തിലധികം വരുന്ന എൽ.ഇ.ഡി പരസ്യബോർഡുകൾ റോഡുനിർമ്മാണത്തിനാവശ്യമായ തുക സംഘടിപ്പിച്ചുതരും. അവയ്ക്കാവശ്യമായ വൈദ്യുതി സൗരോർജ്ജമുപയോഗിച്ച് ഉൽപ്പാദിപ്പിക്കും.

  പ്രധാനമായും ഇതിനൊക്കെ തടസ്സമാകുന്നത് സർക്കാരുകൾ കാലാകാലം ജനങ്ങൾക്കു നൽകിയ പാഴ്‌വാഗ്ദാനങ്ങളും ഉറപ്പുകളുമാണ്. ഓരോ പദ്ധതികളും നടപ്പിലാവുമ്പോൾ ഒഴിച്ചുമാറ്റപ്പെടുന്നവരുടെ അവസ്ഥ മനസ്സിലാക്കാതെ കണ്ണടക്കുന്ന ഭരണ സംവിധാനങ്ങൾ ശാപം തന്നെയാണ്. അതുകൊണ്ടുതന്നെ ആദ്യം നടപ്പിലാവേണ്ടതും തീരദേശത്തുള്ളവരുടെ പുനരധിവാസമാണ്. തീരത്തു നിന്ന് ഒരുകിലോമീറ്ററിനുള്ളിൽ ഹൈടെക് ഗ്രാമങ്ങൾ നിർമ്മിക്കണം. പൊളിഞ്ഞകൂരകളിൽ അന്തിയുറങ്ങുന്ന തൊഴിലാളികൾ ആ ഫ്ലാറ്റുകളിൽ സുരക്ഷിതരായിരിക്കും. അവരുടെ വള്ളവും വലയും മറ്റെല്ലാ സംവിധാനങ്ങളും റഡാർ സംവിധാനത്തിൽ സംരക്ഷിക്കപ്പെടും. കൂട്ടത്തിൽ കടലിൽ നിന്നുള്ള തീവ്രവാദ പ്രവർത്തനങ്ങളും തടയപ്പെടും. ഈ  താമസ സംവിധാനം ആദ്യംതന്നെ നടപ്പിലാക്കിയാൽ ഒരൊഴിപ്പിക്കലിന്റെ ആവശ്യം സ്വപ്നം മാത്രമാവും. പാത വികസനത്തിനായി തെക്കുവടക്ക് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾക്കുപയോഗിക്കുന്ന തുകയുടെ ചെറിയൊരു ശതമാനം മതി ഈ ഭവനപദ്ധതി നടപ്പിലാക്കാൻ.

  അൻപതു വർഷമെങ്കിലും പിന്നിൽ ജീവിക്കുന്ന നമ്മുടെ ഭരണാധികാരികൾക്ക് ഇതു സങ്കൽപ്പിക്കാൻ പോലും പ്രയാസം കാണും. പക്ഷേ വികസിത രാജ്യങ്ങൾ സമയബന്ധിതമായി ഇത്തരം ഹൈടെക് വിദ്യകൾ ഉദ്ദേശിക്കുന്ന തുകയിൽ തീരുമാനിച്ച വിധത്തിൽ പൂർത്തീകരിക്കുമ്പോൾ അവയിലെല്ലാം തന്നെ തലയുള്ള ഒരു മലയാളിമണമെങ്കിലും ഉണ്ടാവുമെന്നത് നാം ഓർക്കുന്നതു നന്നാവും.

Thursday

വീണ്ടും ഒരു മന്തു വിശേഷം

   മരുന്നുകമ്പനികൾക്ക് വീണ്ടുമൊരു മന്തിൻ വസന്തം! കുട്ടികളുടെ പരീക്ഷയൊക്കെക്കഴിഞ്ഞ് എല്ലാ കെട്ടുപാടുകളിൽ നിന്നും മാറിനിന്ന് രണ്ടാഴ്ച ചെലവിടാമെന്നു കരുതി  കെട്ടിയവളേം കുട്ടിയോളേം കൂട്ടി നാട്ടിലെത്തിയതാണ്. പടപേടിച്ചു പന്തളത്തു ചെന്നപ്പം പന്തം കൊളുത്തിപ്പട എന്നു പറഞ്ഞപോലെ തെരക്കോടു തെരക്ക്! ഇതിനാണെങ്കിൽ ഇങ്ങോട്ടു വരേണ്ടിയിരുന്നില്ലെന്നുതന്നെ തോന്നിപ്പോയി. ഒരു കല്യാണം കൂടിയിട്ട് വീട്ടിൽ വന്നുകേറിയപ്പൊ അവിടെയാണു വിശേഷം!

   അത്യാവശ്യം വലിപ്പമുള്ള ബാഗുകളും തൂക്കി വീടുവീടാന്തരം കയറിയിറങ്ങുന്ന രണ്ടു മഹിളാമണികൾ വീട്ടിലുമെത്തിയിരിക്കുന്നു. രണ്ടുകൊല്ലം മുമ്പ് മലപ്പുറത്തുവച്ചു പരിചയപ്പെട്ട സംഗതികളിൽ ഒരെണ്ണത്തെ പെട്ടെന്നുതന്നെ തിരിച്ചറിയാനായി. വായനക്കാർക്കു സംഗതി പിടികിട്ടിയില്ലെന്ന് എനിക്കറിയാം ചിലകാര്യങ്ങൾ രണ്ടാമതും പറയേണ്ടിവരുമ്പോൾ അൽപ്പം മുഖവുരയുണ്ടെങ്കിൽ നന്നാവുമെന്നുകരുതിയതാണ്. നമുക്കു വിഷയത്തിലേക്കു വരാം.

മോശമാണെന്നു ഞാൻ പറയില്ല. പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തിയിട്ട് തിന്നാൻ കൊടുത്താൽ പോരേ? അഥവാ പരിശോധിച്ചിട്ടുണ്ടെങ്കിൽ അതൊന്നു പരസ്യപ്പെടുത്തിക്കൂടേ..?

   2010ൽ വളരെ ആഘോഷപൂർവ്വം അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന ശ്രീമതിടീച്ചർ കഴിക്കാതെ മറ്റുള്ളവർക്കു കഴിക്കാൻ ഉദ്ഘാടനം ചെയ്തുകൊടുത്ത മന്തുഗുളികയെക്കുറിച്ചാണു പറഞ്ഞുവരുന്നത്. സംസ്ഥാനത്തെ കോടിജനങ്ങൾക്കു മന്തിനെതിരേ പ്രതിരോധമെന്നു പ്രചരിപ്പിച്ച് തിന്നാൻ കൊടുത്ത മന്തുഗുളികകൾ ഒരുകോടിയിലധികം ജനങ്ങൾ തിന്നുകഴിഞ്ഞപ്പോഴാണ് അവയ്ക്ക് ഗുണനിലവാരമുണ്ടോ എന്നു പരിശോധിക്കാൻ ആരോഗ്യവകുപ്പിനു തോന്നിയത്. ഗുണമേന്മയില്ലാത്ത തിന്നാൻ കൊള്ളാത്ത മരുന്നാണു വിതരണം നടത്തുന്നതെന്നു മനസ്സിലായതിൽ തുടർന്ന് ആ മരുന്നുകൾ പിൻവലിക്കാനും തയ്യാറായിരുന്നു (ഇതു സംബന്ധിച്ച് അന്നെഴുതിയത് ഇവിടെ വായിക്കാം).

  കേരളത്തിലെ "വിവരമില്ലാത്ത" ജനങ്ങൾക്കു തിന്നാൻ കൊടുക്കുന്നതിനു മുമ്പ് അവയ്ക്ക് ഉദ്ദേശിച്ച ഗുണമേന്മയുണ്ടായിരുന്നോ എന്ന്പരിശോധിക്കേണ്ടിയിരുന്നില്ലേയെന്നു ചോദിക്കരുത്. മരുന്നുകമ്പനികൾ പറയുന്നത് അപ്പടി വിശ്വസിക്കാൻ അധികാരികൾ തയ്യാറാവുമ്പോൾ, അല്ലെങ്കിൽ കണ്ണടച്ചിരുട്ടാക്കുമ്പോൾ ആ ചോദ്യത്തിനു പ്രസക്തിയില്ല. ആരോഗ്യമന്ത്രിക്ക് അന്നു സംശയമുണ്ടായിരുന്നതുകൊണ്ടായിരിക്കണം, അല്ലെങ്കിൽ അറിയാമായിരുന്നിരിക്കണം. അതുകൊണ്ടാവണം അന്ന് അവർ ഉദ്ഘാടനവേദിയിൽ ഒളിച്ചുകളിച്ചത്.

   തമിഴ്‌നാട് ഫോര്‍ട്സ് ഇന്ത്യാ ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡില്‍നിന്നു വാങ്ങിയ എസ്.0042 ബാച്ചിലെയും, ഡീപ് ഇന്‍ ഫാര്‍മസ്യൂട്ടിയ്ക്കല്‍‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നു വാങ്ങിയ 8008,8009 ബാച്ചിലെയും മരുന്നുകളാണ് അന്നു കൂടുതലും പാവം ജനത്തിനു തിന്നാൻ കൊടുത്തതും അവതന്നെയാണ് ഡ്രഗ് ടെസ്റ്റിംഗ് ലാബിൽ യാതൊരു ഗുണവുമില്ലാത്തതെന്നു തെളിഞ്ഞതും പിൻവലിച്ചതും. ഫോർട്സ് ഇന്ത്യാ ലബോറട്ടറീസിന്റെ തന്നെ Diethylcarbamazine IP 100 mg. ടാബ്ലറ്റുകളാണ് ഇക്കുറി വിതരണം ചെയ്യുന്നത്. പ്രസ്തുത കമ്പനിയും ആരോഗ്യവകുപ്പും തമ്മിലെന്താണ് ഇത്ര ബന്ധമെന്ന് മനസ്സിലാവുന്നില്ല.

    കോടിയിലധികം ജനങ്ങൾ കഴിച്ചതിനു ശേഷം ഗുണമേന്മാ ടെസ്റ്റു നടത്തി കഴിച്ചവരെ പൊട്ടന്മാരാക്കുന്നതിനുമുമ്പ്, തിന്നാൻ കൊടുക്കുന്നതിനുമുമ്പ് പരിശോധിച്ച് അതിന്റെ ഗുണമേന്മ പൊതുജനത്തിനു ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടതുണ്ട്. മുമ്പുണ്ടായ അനുഭവം ജനം മറന്നുപോയിട്ടുണ്ടാവുമെന്നു കരുതുന്നുത് വിഡ്ഢിത്തരമാണ്. നേരത്തേ മോശം മരുന്നു വിതരണം ചെയ്ത കമ്പനിതന്നെ വീണ്ടും വിതരണം നടത്തുമ്പോൾ പ്രത്യേകിച്ചും. അല്ലെങ്കിൽ മരുന്നുകമ്പനിയുടെ കോടികൾക്കു വേണ്ടി കേരള ജനതയെ കുരുതികൊടുക്കുകയാണെന്നു പറയേണ്ടിവരും.

ഒരു സംശയം; പ്രതിരോധശേഷി സ്വയം ആർജ്ജിക്കുന്നതാണോ കൃത്രിമമായി ഉണ്ടാക്കിയെടുക്കേണ്ടതാണോ..? ഏതാണു ശരി...?

Popular Posts

Recent Posts

Blog Archive