Sunday

കൊച്ചൗസേപ്പുചേട്ടൻ സി.പി.എം.നോട് നന്ദികേടു കാണിക്കരുത്.



 വഴിമുടക്കിയെന്ന് ആരോപിച്ച് സി.പി.എം.ന്റെ സമരഭടന്മാരോടു തട്ടിക്കയറിയ വീട്ടമ്മക്ക് അഞ്ചുലക്ഷം രൂപ സമ്മാനിച്ച കൊച്ചൗസേപ്പു ചേട്ടനോട് സി.പി.എം.നു വൈരാഗ്യം തോന്നുന്നത് സ്വാഭാവികം മാത്രം. പക്ഷേ അവരെ തിരിച്ചു കുറ്റപ്പെടുത്തും മുമ്പ് ചേട്ടൻ രണ്ടു നിമിഷം ആലോചിക്കേണ്ടതായിരുന്നു.

തൃശ്ശൂർക്കാരായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും കുര്യൻ ചേട്ടനും ചേർന്ന് 1970കളുടെ അവസാനം എറണാകുളത്ത് കലൂരിലും പരിസരപ്രദേശങ്ങളിലുമായി സ്റ്റെബിലൈസർ മാനുഫാക്ചറിംഗ് യൂണിറ്റും മറ്റും ആരംഭിച്ചു. കെൽട്രോണാണ് അന്ന് ഗുണമേന്മയുള്ള ആ സ്റ്റെബിലൈസറുകൾ വിതരണം നടത്തിയിരുന്നത്. കെൽട്രോണുമായി പിരിഞ്ഞ ശേഷം വി-ഗാർഡ് എന്ന പേരിൽ ഒരുമിച്ച് നിർമ്മാണവും വിതരണവും തുടങ്ങി. തുടർന്ന് കുര്യൻ ചേട്ടൻ വിജിൽ എന്നപേരിലും കൊച്ചൗസേപ്പുചേട്ടൻ വി-ഗാർഡ് എന്നപേരിലും വേർപിരിഞ്ഞു സ്റ്റെബിലൈസർ നിർമ്മാണവും വിതരണവും ആരംഭിച്ചു. ഗുണമേന്മ നിലനിർത്തുന്നതിൽ രണ്ടുപേരും ഒരേപൊലെ ശ്രദ്ധ പുലർത്തിയിരുന്നെങ്കിലും മീഡിയകളിലെ പരസ്യവും സ്വാധീനവും കൊണ്ട് വിപണി കീഴടക്കി വി-ഗാർഡ് മാർക്കറ്റിലെ അധിപനായി.

 ട്രേഡ്‌യൂണിയനുകൾക്ക് ഒരു കമ്പനി പൂട്ടിക്കാൻ പ്രത്യേകിച്ചു കാരണമൊന്നും ആവശ്യമില്ലല്ലോ.
എല്ലായിടത്തും വിവിധ തൊഴിലാളി സംരക്ഷകർ സമരം നടത്തുന്നതുപോലെ അദ്ദേഹത്തിന്റെ വിഗാർഡിനെതിരേയും സമരം തുടങ്ങി. ഇവിടെ സി.ഐ.ടി.യു. ആയിരുന്നു തൊഴിലാളി സംരക്ഷരകരായത്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചു കൊടുക്കാൻ കൊച്ചൗസേപ്പുചേട്ടന് തന്റെ കമ്പനി പൂട്ടേണ്ടിയും വന്നു.

പിതാവിന്റെ ആദർശ ശുദ്ധി പിന്തുടരുന്ന മകന് പഠിച്ച പണി ചെയ്തു ജീവിക്കാൻ ആരുടേയും സമ്മതം ആവശ്യമില്ലല്ലോ. ബുദ്ധിമാനായ അദ്ദേഹവും പാതിരിമാരുടെയും കന്യാസ്ത്രീകളുടേയും വിവിധ സ്ഥാപനങ്ങളിലെ അന്തേവാസികളുടേയും സഹായത്താൽ നിർമ്മാണയൂണിറ്റുകൾ തുടങ്ങി. ബാംഗ്ലൂരിൽ നിന്നു പാർട്സുകളെത്തിച്ച് ഐടിഐയും ഇലക്ട്രോണിക്സും അറിയാവുന്നവരെ ഉപയോഗിച്ച് യൂണിറ്റുകൾ വിപുലമാക്കി. തൽഫലമായി ടാറ്റായുടെ നെൽക്കോയെയും മറികടന്ന് ഔസേപ്പുചേട്ടന്റെ വി-ഗാർഡ് വിപണി വാണു.

 തന്റെ വ്യാവസായിക വളർച്ചയിൽ കൊച്ചൗസേപ്പുചേട്ടൻ ഏറ്റവും കൂടുതൽ നന്ദി കാണിക്കേണ്ടത് സി.പി.എം.നോടാണ്. അദ്ദേഹത്തെ പ്രശസ്തനാക്കിയത് സി.ഐ.ടി.യു.വിന്റെ അദ്ദേഹത്തിനെതിരേയുള്ള സമരമായായിരുന്നല്ലോ. തന്റെ ഉല്പന്നത്തിന്റെ ഗുണമേന്മയോ ഉപഭോക്താക്കൾക്കു നൽകുന്ന വില്പനാന്തര സേവനമോ കൊണ്ടുമാത്രം ഒരു സ്ഥാപനം വളരില്ലെന്ന് ചേട്ടൻ ഓർത്തില്ല. അവർ അദ്ദേഹത്തിന്റെ കമ്പനി പൂട്ടിച്ചില്ലായിരുന്നെങ്കിൽ അദ്ദേഹം ഈ നിലയിൽ എത്തില്ലായിരുന്നു (കുര്യൻ ചേട്ടന്റെയും കൊച്ചൗസേപ്പുചേട്ടന്റെയും ഇപ്പോഴത്തെ വ്യാവാസായിക പ്രസിദ്ധി ഓർക്കുന്നതു നന്നായിരിക്കും). അതുകൊണ്ടുതന്നെ കൊച്ചൗസേപ്പുചേട്ടൻ സി.പി.എമ്മിനെ കുറ്റം പറയുന്നതിന് ഒരു ന്യായീകരണവും നിരത്താൻ സാധിക്കില്ലെന്ന് ആവർത്തിച്ചു പറയേണ്ടിവരുന്നു.

വാലുചോദ്യം: കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെ ഒതുക്കാനുള്ള എളുപ്പമാർഗ്ഗം അദ്ദേഹത്തിന്റെ വി-ഗാർഡിനെ ജനങ്ങളിൽനിന്ന് അകറ്റുക എന്നതാണ്. സി.പി.എം.ന് കെ.എസ്.ഇ.ബി.യിലെ തങ്ങളുടെ 80% വരുന്ന അണികളെക്കൊണ്ട് ഒന്ന് ആഞ്ഞുപിടിപ്പിച്ചാൽ വ്യതിയാനമില്ലാതെ കൃത്യമായ അളവിൽ വൈദ്യുതി വിതരണം നടത്താനാവില്ലേ..? വൈദ്യുതി വ്യതിയാനമില്ലെങ്കിൽ പിന്നെന്തിനു സ്റ്റെബിലൈസർ..!! ഇതു ചിന്തിക്കാൻ സി.പി.എം.ന് സമയമില്ലെങ്കിൽ പാവം കൊച്ചൗസേപ്പിനെ വെറുതേ വിട്ടൂടേ..?

  10 comments:



  1. ഹഹഹ
    വ്യതിയാനമില്ലാതെ വൈദ്യുതി
    എത്ര സുന്ദരമായ......................

    ReplyDelete
  2. വോൾട്ടേജ് വ്യതിയാനം എളുപ്പത്തിൽ ഒഴിവാക്കാനാവില്ല. പീക്ക് ലോഡ് സമയങ്ങളിൽ പ്രത്യേകിച്ചും.

    ReplyDelete
  3. കൊട്ടോട്ടി വരികൾക്കിടയിലൂടെ സി.പി.ഐ. (എം) നെ പരിഹസിക്കുകയാണോ എന്ന് തോന്നിപ്പോകുന്നു. ബ്ലോഗിന് മൊത്തത്തിൽ ഒരു വശപ്പിശക്...

    ReplyDelete
  4. കലക്കിമോനേ കൊട്ടോട്ടീ, അഞ്ചുലക്ഷം കിട്ട്യാ കൊർച്ച് ങ്ങടും പോന്നോട്ടേ... :)

    ReplyDelete
  5. <<< വഴിമുടക്കിയെന്ന് ആരോപിച്ച് സി.പി.എം.ന്റെ സമരഭടന്മാരോടു തട്ടിക്കയറിയ വീട്ടമ്മക്ക് അഞ്ചുലക്ഷം രൂപ സമ്മാനിച്ച കൊച്ചൗസേപ്പു ചേട്ടനോട് സി.പി.എം.നു വൈരാഗ്യം തോന്നുന്നത് സ്വാഭാവികം മാത്രം. പക്ഷേ അവരെ തിരിച്ചു കുറ്റപ്പെടുത്തും മുമ്പ് ചേട്ടൻ രണ്ടു നിമിഷം ആലോചിക്കേണ്ടതായിരുന്നു.>>>

    മറ്റാരു കുറ്റം പറഞ്ഞാലും ചിറ്റിലപ്പിള്ളി കുറ്റപ്പെടുത്താൻ പാടില്ലായിരുന്നു... ഹി ഹി ഹി....

    ReplyDelete
  6. സോഷ്യൽ മീഡിയകൾ ശക്തമായതിനാൽ ജസീറയ്ക്ക് കൂടി അഞ്ചു ലക്ഷം കൊടുത്തെങ്കിലും ജനകീയ സമരത്തെയും ജനനേതാക്കളെയും അധിക്ഷേപിച്ച സ്ത്രീയ്ക്ക് പാരിതോഷികം നൽകിയതിൽ കൊച്ചൌസേപ്പിനു പ്രായശ്ചിത്തം ചെയ്യേണ്ടി വന്നു. പശ്ചാത്താപമേ പ്രായശ്ചിത്തം എന്നു പറഞ്ഞ് മാപ്പ് കൊടുക്കാമെങ്കിലും തന്റെ സ്ഥാപനത്തിൽ വന്ന് കളീച്ചു വീണ് കിടപ്പിലായ പയ്യനോടു കൂടി നീതി കാട്ടിയിരുന്നെങ്കിൽ ഒരു പക്ഷെ വൃക്ക ദാനം ചെയ്തതും എല്ലാം കൂടി കണക്കിലെടുത്ത് കർത്താവ് പൊറുക്കുമായിരുന്നേനേ!

    ReplyDelete
  7. ഇതു സംഗതി അങ്ങനെയൊന്നുമല്ല സജീമേ, അറിയാതെയെങ്കിലും തങ്ങൾക്കുപറ്റിയ അബദ്ധമാണ് കൊച്ചൗസേപ്പിന്റെ ബ്സിനസ് സാമ്രാജ്യത്തിന്റെ വളർച്ചക്കു വളമായതെന്ന് വൈകിയെങ്കിലും സീപ്പീയെം മനസ്സിലാക്കി. അങ്ങിനെയെങ്കിൽ ചിറ്റിലപ്പിള്ളിയെത്തന്നെ വളമാക്കി നമുക്കെന്തുകൊണ്ടു വളർന്നുകൂടാ എന്ന സീപ്പീഎമ്മിന്റെ തോന്നലാ ഇവിടെ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്.

    "ജനകീയ സമരത്തെ" എതിർത്ത സ്ത്രീക്ക് പാരിതോഷികം നൽകിയ ചിറ്റിലപ്പിള്ളിക്ക് എന്തു പ്രായശ്ചിത്തം ചെയ്യേണ്ടി വന്നൂന്നാ താങ്കൾ പറയുന്നത്.?

    ReplyDelete
  8. അടുത്ത പ്ലീനത്തിൽ പാസ്സാക്കാം സഖാവെ....കുറേ സമ്പാദിച്ചതല്ലെ ...അത് വരെ നമ്മുടെ അച്ചായൻ കുറച്ച് ലക്ഷങ്ങളൊക്കെ തെറി വിളിക്കുന്നവർക്ക് കൊടുത്തോട്ടെ.....

    ReplyDelete
  9. അടുത്ത പ്ലീനത്തിൽ പാസ്സാക്കാം സഖാവെ....കുറേ സമ്പാദിച്ചതല്ലെ ...അത് വരെ നമ്മുടെ അച്ചായൻ കുറച്ച് ലക്ഷങ്ങളൊക്കെ തെറി വിളിക്കുന്നവർക്ക് കൊടുത്തോട്ടെ.....

    ReplyDelete
  10. നിലപാടുകളോട് യോജിപ്പില്ലാതെ വായിച്ചു.

    ReplyDelete

Popular Posts

Recent Posts

Blog Archive