Latest Posts

Thursday

സർക്കാർ നീക്കം അപലപനീയം

 

വർഷങ്ങൾ ചോരനീരാക്കി പ്രവാസലോകത്ത് പണിയെടുത്ത് നാട്ടിൽ സമാധാനമായി കുടുംബവുമൊന്നിച്ച് താമസിക്കാൻ എത്തുംപ്പോഴാണ് താൻ അതുവരെ സമ്പാദിച്ചതെല്ലാം തട്ടിയെടുത്ത് ഭാര്യ പുറത്താക്കുന്ന സാഹചരമുണ്ടാകുന്നത്. നിയമ സഹായം തേടുക മാത്രമാണ് മാർഗ്ഗം. തന്നെ സംരക്ഷിക്കാത്തവരിൽ നിന്ന് തന്റെ സമ്പാദ്യം തിരിച്ചു പിടിക്കുന്നതിന് ഇന്ന് നിയമ സൗകര്യങ്ങളുണ്ട്.

സ്വത്തും സമ്പാദ്യവും തട്ടിയെടുത്ത് ഭാര്യയെ ഉപേക്ഷിക്കുന്ന സംഭവങ്ങൾ ധാരാളമാണ്. നഷ്ടപ്പെട്ട സ്വർണ്ണവും പണവും മറ്റു വസ്തുവകകളെല്ലാം തിരിച്ചു പിടിക്കാൻ ഇന്ന് നിയമ സംവിധാനം ലഭ്യമാണ്

കുടുംബ കോടതിതിൽ ഇത്തരത്തിൽ ഒരു പരാതി കൊടുക്കേണ്ടി വരുന്നത് മറ്റു നിവൃത്തിയില്ലാത്ത സാഹചരത്തിലാണ്. ഇങ്ങനെ കൊടുക്കുന്ന പരാതികളിൽ നിന്ന് എങ്ങനെ പിഴിയാമെന്നാണ് ഇപ്പോൾ പിണറായി ആലോചിച്ചുകൊണ്ടിരിക്കുന്നത്

വെറും 50 രൂപ കോടതി ഫീസ് ഇനത്തിൽ കേസുകൾ ഫയൽ ചെയ്ത സ്ത്രീകൾ ഇനി ലക്ഷങ്ങൾ മുടക്കേണ്ടി വരും.

ഒരു വീട് നിർമ്മിക്കാനുള്ള പെർമിഷൻ ഫീസ് സ്ക്വയർ മീറ്ററിൽ സ്ലാബുകളുണ്ടാക്കി പിഴിയാൻ തുടങ്ങിയപ്പോൾ ആയിരം വരെ മാത്രമുണ്ടായിരുന്ന ഫീസ് നിരക്കുകൾ ലക്ഷങ്ങളും കടന്നു പോയതും ആ വീട്ടിൽ താമസിക്കുന്നതിന് പതിനായിരക്കണക്കിന് ഫീസ് പിന്നീട് ഏർപ്പെടുത്തിയതും നമ്മൾ കണ്ടു.

കിട്ടാനുള്ള സ്വർണ്ണത്തിന്റെയും പണത്തിന്റെയും മറ്റു സ്വത്തുവകകളുടെയും മൂല്യം കണക്കാക്കി അതിന്റെ നിശ്ചിത ശതമാനം ഫീസ് മുൻകൂർ അടക്കാൻ തയ്യാറാണെങ്കിൽ മാത്രം ഇനി കുടുംബ കോടതിയിലേക്ക് സ്വത്തോ ജീവനാംശമോ സംബന്ധിച്ച കേസുമായി പോയാൽ മതി.

വക്കീലിനു പോലും കടമാണെന്നും തന്റെ സമ്പാദ്യം പിടിച്ചെടുത്തിട്ടു വേണം ഫീസുകൊടുക്കാനെന്നും നിവൃത്തിയില്ലെന്നും പറഞ്ഞിട്ടു കാര്യമില്ല..ലക്ഷങ്ങൾ പരാതിഫീസായി കൊടുക്കേണ്ടി വരും

പ്രവാസലോകത്ത് കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട് തെരുവിലേക്കിറങ്ങേണ്ടി വരുന്നവനും കേസു കൊടുക്കണമെങ്കിൽ ലക്ഷങ്ങൾ ഫീസുകൊടുക്കേണ്ടി വരും. വലിയ സാമ്പത്തിക അരാജകത്ത്വത്തിലേക്കാണ് പിണറായി കേരളത്തെ കൊണ്ടു ചെന്നെത്തിക്കുന്നത്.

ഒരു ഗതിയും പരഗതിയുമില്ലാത്ത പാവങ്ങളെപ്പോലും ലക്ഷക്കണക്കിനു കൊള്ളയടികാൻ പുതിയ പരിഷ്കാരങ്ങൾ വരുമ്പോൾ അതനുഭവിക്കുന്ന അണികൾ പോലും ഒരക്ഷരം മിണ്ടുന്നില്ല.

കുടുംബ കോടതികളിൽ സ്വത്തു സംബന്ധമായ തർക്കങ്ങൾ കൂടുതലും ഫയൽ ചെയ്യുന്നത് സ്ത്രീകളാണെന്നിരിക്കെ അത്തരം ഹർജികളുടെ ഫീസ് കൂട്ടുന്നത്  സ്ത്രീകൾക്കുണ്ടാക്കാവുന്ന ആഘാതം ചില്ലറയല്ല .അത് തിരിച്ചറിഞ്ഞ് ഈ നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം.

സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്, പ്ലീസ്...

ഒരു വീടു വെക്കാൻ ശ്രമിക്കുന്നവർക്ക് പെർമിറ്റ് ഫീസിനത്തിൽ മാത്രം പതിനായിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ സർക്കാർ കൊള്ള തുടങ്ങിയിട്ട് അധിക കാലമായില്ല. ഒരു പൗരന്റെ ഭരണഘടനാപരമായ അവകാശമാണ് ഭക്ഷണം പാർപ്പിടം വസ്ത്രം എന്നിവയൊക്കെ, അതുകൊണ്ടുതന്നെ യാതൊരുതരത്തിലുള്ള കൊള്ളയും ഉണ്ടാവാൻ പാടില്ലാത്തതാണ്. പ്രത്യേകിച്ച് സിപിഎം അതിന് അനുവദിക്കാൻ പാടില്ലാത്തതാണ്.

 വീടില്ലാതെ അന്യന്റെ പറമ്പിൽ കുടിൽ കെട്ടി അന്തിയുറങ്ങേണ്ടി വന്ന പാവങ്ങളെ നമ്മളുകൊയ്യും വയലെല്ലാം നമ്മുടേതാവും പൈങ്കിളിയേ എന്നു പാടിപ്പഠിപ്പിച്ച പ്രസ്ഥാനമാണ് ഇന്ന് അതേ സാധാരണക്കാരന്റെ മുതൽ പിടിച്ചുപറിച്ചു ഭരിക്കുന്നത്. മുമ്പ് വരുമാനമുള്ള വലിയ വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് പിരിച്ചെടുത്തിരുന്ന തൊഴിലാളി ക്ഷേമനിധി പിരിവ് അന്നന്നത്തെ അന്നത്തിനു കഷ്ടപ്പെടുന്ന സാധാരണക്കാരൻ അവന്റെ കുടുംബത്തെ വെയിലും മഴയും ഏൽക്കാതെ ചേർത്തുവെക്കാൻ അടിച്ചുകൂട്ടുന്ന ഒറ്റമുറി കൂരക്കുവരെ ചുമത്തിയ പാവപ്പെട്ടവനോടുള്ള കപട സ്നേഹം കണ്ടില്ലെന്നു നടിക്കരുത്.

 ക്ഷേമ പെൻഷനുകൾക്കു ദിവസവും പിരിച്ചെടുക്കുന്നത് കോടികളാണ്. പെട്രോൾ പമ്പുകളിൽ നിന്ന് ഓരോ ലിറ്ററിനും രണ്ടുരൂപ അതിനു വേണ്ടി മാത്രം കൊള്ളയടിക്കുന്നുണ്ട്. എന്നിട്ടും ക്ഷേമ പെൻഷനുകൾ മുടക്കത്തിൽ തന്നെയാണ് ഇങ്ങനെ ജനങ്ങളെ കൊള്ളയടിക്കുന്ന പണമെല്ലാം സുപ്രീം കോടതിയിലെ അഭിഭാഷകർക്ക് കൊടുക്കാനേ പിണറായിക്കു തികയുന്നുള്ളൂ അന്തിയുറങ്ങാൻ ഒരു കൂരയുണ്ടാക്കാൻ ശ്രമിക്കുന്നവന് യാതൊരു വിധ സഹായവുമില്ല. മാത്രമല്ല ഫീസിനത്തിൽ വലിയ തുക കൊടുക്കുകയും വേണം. ഇനി എങ്ങനെയെങ്കിലും തട്ടുക്കൂട്ടാമെന്നു വെച്ചാൽ  തൊഴിലാളി ക്ഷേമനിധിയെന്നു പറഞ്ഞ് വൻ തുക ചുമത്തും. അതടക്കാൻ കഴിഞ്ഞില്ലെങ്കിൽ അവന്റെ വീടും പറമ്പും പിടിച്ചെടുത്ത് അവരെ തെരുവിലിറക്കും.

 ഇവിടെ ജനങ്ങളെ കൊള്ളയടിക്കാൻ മാത്രമറിയുന്ന സർക്കാർ. സർക്കാരിന്റെ വരുമാനം എങ്ങനെ ഉണ്ടാക്കണമെന്ന് യാതൊരു ചിന്തയുമില്ല. ഓരോ ദിനവും കടം വാങ്ങും, കടം അനുദിനം കൂടുന്നു. അതിനനുസരിച്ച് ജനങ്ങളെ പിഴിയുന്നതു തുടരുന്നു. ജനങ്ങൾ എങ്ങനെ എത്ര കഷ്ടപ്പെട്ടാണ് പനമുണ്ടാക്കുന്നതെന്ന് സർക്കാരിനറിയണ്ട. പുതിയ ചില പിഴിയലുകൾക്കുകൂടി അണിയറയിൽ നീക്കം നടക്കുന്നതായി അറിയുന്നു. അത് ജനജീവിതം കൂടുതൽ ദുരിതമാക്കുമെന്നുറപ്പ്.

 

Tuesday

അവരെ കമ്മികളെന്നു വിളിക്കാൻ കാരണമെന്താണ്?

 സാർവ്വത്രികമായി പ്രയോഗിച്ചുതുടങ്ങിയ ചില പൊതു പ്രയോഗങ്ങളാണ് സംഘി, കൊങ്ങി, സുടാപ്പി, കമ്മി എന്നതൊക്കെ. ആലങ്കാരികമായി കളിയാക്കി വിളിച്ചുപോയതാണെങ്കിലും ഇതിൽ കമ്മിക്കു മാത്രം ചില പ്രത്യേകതകളുണ്ട്

അത് പറയുന്നതിനു മുമ്പ് മറ്റുള്ളവരെ നോക്കാം

കോൺഗ്രസ്സുകാരെ കളിയാക്കി വിളിക്കുന്നതിലപ്പുറം മറ്റ് അർത്ഥങ്ങൾ കൊങ്ങി വിളിയിൽ കാണാൻ സാധിക്കുന്നില്ല, സുടാപ്പിയും അതുപോലെതന്നെ എസ്ഡിപിഐ അനുകൂലികളെയാണ് അങ്ങനെ വിളിച്ചു തുടങ്ങിയതെങ്കിലും ഇപ്പോൾ സമാന അഭിപ്രായങ്ങൾ പറയുന്ന എല്ലാവരെയും മറ്റുള്ളവർ അങ്ങനെ കളിയാക്കി വിളിക്കുന്നു. സംഘപരിവാർ ആശയക്കാരെ, അല്ലെങ്കിൽ അത്തരം അഭിപ്രായയങ്ങൾ പറയുന്നവരെ പൊതുവേ സംഘി എന്നും വിളിക്കുന്നു

ഈ മൂന്നു വിഭാഗങ്ങളും തങ്ങളുടെ അഭിപ്രായങ്ങളും വാഗ്വാതങ്ങളും എല്ലാം ഉള്ള അറിവു വച്ച് രേഖപ്പെടുത്തിയാണ് പ്രതികരിക്കുന്നത്

എന്നാൽ കമ്മിയുടെ കാര്യം അങ്ങനെയല്ല

എന്തുകൊണ്ടാണ് സിപിഎം അനുഭാവികളെ കമ്മികളെന്നു വിളിക്കുന്നത്

ഒന്നാമതായി ഒന്നിന്റെയും യാഥാർത്ഥ്യമെന്തെന്ന് ചിന്തിക്കാതെ മുകളിൽ നിന്ന് കിട്ടുന്നത് എന്തോ അത് അതുപോലെ ചാമ്പുന്ന രീതിയാണ്

സി പി എമ്മിനെ വിമർശിക്കുന്ന പോസ്റ്റുകളുടെയും വീഡിയോകളുടെയും താഴെക്കാണുന്ന തെറിക്കമന്റുകൾ തന്നെയാണ് അതിന് ഉദാഹരണം

തമ്പ്നെയിൽ നോക്കി ഉള്ളിലെന്താനെന്ന് അറിയാതെയാണ് യൂടൂബ് വീഡിയോക്കു താഴെ ഈ തെറികളൊക്കെ എഴുതി വിടുന്നത്. ചിലർ വീഡിയോ കണ്ടിട്ട് പ്രതിഷേധമായി തെറി എഴുതാറുമുണ്ട്.

മറ്റു വിഭാഗങ്ങൾ തങ്ങളുടെ ഭാഗം തർക്കിച്ചുകൊണ്ട് ജയിക്കാൻ ശ്രമിക്കുമ്പോൾ കമ്മികൾക്ക് അതിനു കഴിയാത്തതിനാൽ അവർ തെറി വിളിക്കുന്നു . കാരണം അവർക്ക് അതേ അറിയൂ, അല്ലാതെ മറ്റൊന്നും തന്നെ അവരെ പഠിപ്പിക്കുന്നില്ല. ലോകത്തെക്കുറിച്ചോ, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചോ ജീവിത സാഹചര്യങ്ങളെക്കുറിച്ചോ അവർക്കറിയില്ല.

ഒരു കാര്യത്തിലും സാമാന്യ വിവരം അവർക്കില്ല

നേതാക്കൾ ഇപ്പൊ പകലാനെന്നു പറഞ്ഞാൽ ഏതു പാതിരാത്രിയും അവരും പകലാനെന്നു പറയും

അതാണ് അവരുടെ വിവരം. ഇങ്ങനെ ഒരുതരത്തിലും വിവരമില്ലാത്തതുകൊണ്ടും ഒന്നും മനസിലാക്കാൻ തയ്യാറല്ലാത്തതുകൊണ്ടും സാമാന്യവിവരത്തോടെ പെരുമാറാൻ കഴിയാത്തറ്റുകൊണ്ടും അവരെ ശരിക്കും കമ്മികളെന്നു വിളിക്കാം.
പഠിക്കാനും അതിനനുസരിച്ച പ്രതികരിക്കാനും പ്രവർത്തിക്കാനും ശ്രമിക്കാത്തിടത്തോളം അവർ അങ്ങനെതന്നെ അറിയപ്പെടും.

Sunday

സുരേഷ്ഗോപിക്ക് പണികൊടുത്ത പരതിക്കാരിക്ക് പണികൊടുത്ത് പിണറായി, പരാതിക്കാരി പെട്ടു...

   സുരേഷ് ഗോപിക്കെതിരേ പത്രപ്രവർത്തക കൊടുത്ത കേസ് കള്ളക്കേസാണെന്നു തെളിയുന്നു. അല്ലെങ്കിൽ, ആരെങ്കിലും ഒരു പീഢനക്കേസ് കൊടുത്താൽ സർക്കാർ ഇടപെട്ട് അത് അവസാനിപ്പിക്കാൻ ശ്രമിക്കില്ലല്ലോ. പരാതി ലഭിച്ചാൽ പോലീസ് അന്വേഷിച്ചു നടപടിയെടുക്കും, അവരതു ചെയ്യണം. ആ പരാതി നിലനിൽക്കെ അറസ്റ്റു വേണ്ടെന്നു ഭരണകൂടം തീരുമാനിക്കുന്നത് അത് ഭരണകൂടം തന്നെ തയ്യാറാക്കിയ കള്ളക്കേസായതുകൊണ്ടാണ്. അല്ലെങ്കിൽ പരാതിക്കാരി പ്രതികരിക്കാത്തതെന്ത്? പരസ്യമായ ലൈഗികാപമാനം സംഭവിച്ചിട്ട് അതിൽ മനസ്സ് ട്രോമയിലേക്കുവരെ പോയിട്ട് സംസ്ഥാനത്തെ നിയമ സംവിധാനത്തിൽ പരാതി നൽകിയിട്ട് സർക്കാർ ഇടപെട്ട് ആ പരാതി ചവറ്റുകൊട്ടയിലെറിയാൻ പറയുമ്പോൾ അതിനെതിരേ പ്രതികരിക്കുകയും കോടതിയിൽ പോവുകയും ചെയ്യണ്ടേ? 

   ഇവിടെ കേസുകൊടുത്ത മാധ്യമപ്രവർത്തക കുടുങ്ങി എന്നു പറയേണ്ടിവരും. സുരേഷ്ഗോപിയെ അറസ്റ്റു ചെയ്യാൻ കോഴിക്കോട്ടുനിന്ന് പോലീസ് പുറപ്പെട്ടതാണെന്ന്, ആലുവയിലെത്തുമ്പോൾ മുകളിൽ നിന്ന് ഉത്തരവു വന്നതിൻ പ്രകാരം അറസ്റ്റുപേക്ഷിച്ചു തിരിച്ചുപോന്നു എന്നറിയുന്നു. കേസ് നടപടികൾ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഡി ജി പിക്ക് നിർദ്ദേശം നൽകിയെന്നാണ് അറിയുന്നത്. പിണറായി വിജയൻ സുരേഷ് ഗോപിയെ ഭയപ്പെടുന്നു. അറസ്റ്റു ചെയ്യാപ്പെട്ടാൽ ഉണ്ടാകുന്ന സംസ്ഥാന വ്യാപകമായ പ്രതിഷേധത്തെ ഭയപ്പെടുന്നു. എന്നാൽ എന്റെ സംശയം മറ്റൊന്നാണ്, സുരേഷ് ഗോപി പരാതിക്കാരിയുടെ തോളിൽ കൈ വച്ചപ്പോൾ ഉണ്ടായ ട്രോമാ അവസ്ഥക്ക് ആര് സമാധാനം പറയും? പരാതിക്കാരി തന്നെ പിന്നീട് ട്രോമാസ്റ്റോറി പരസ്യമായി വീഡിയോയിൽ പറഞ്ഞതാണ്, ഒരു പെണ്ണിന്റെ പരാതിക്ക് ഒരു വിലയുമില്ലെന്നാണോ? അപ്പോൾപ്പിന്നെ എന്താണ് സ്ത്രീ സുരക്ഷ? സ്ത്രീകളെ ഉപയോഗിച്ച് കള്ള പീഢന പരാതി കൊടുപ്പിച്ച് എതിരാളികളെ നാണം കെടുത്തുന്നതും കുറ്റവാളിയാക്കുന്നതും അകത്തിടുന്നതുമാണോ സ്ത്രീ സുരക്ഷ? അല്ലെങ്കിൽ സുരേഷ്ഗോപിക്കെതിരേ കേസെടുത്തതെന്തിന്? 

 ഇപ്പോൾ വെട്ടിലായത് പരാതിക്കാരിയും അവരുടെ യൂണിയനുമൊക്കെയാണ്. നാറിപ്പോയത് സുരേഷ്ഗോപിക്കെതിരേ ശക്തിയുദ്ധം പ്രവർത്തിച്ച സൈബർ സഖാക്കളും. സുരേഷ്ഗോപിക്ക് രാഷ്ട്രീയത്തിനപ്പുറത്ത് ഫാൻസുണ്ട്, അതിനാൽ അറസ്റ്റുചെയ്താൽ കേരളത്തിൽ സിപിഎമ്മിനു തിരിച്കടിയാകും എന്നുള്ള ഭയം തന്നെ ഈ കേസ് സിപിഎമ്മിന്റെ തിരക്കഥയിൽ നിന്നുണ്ടായതാണെന്നു വ്യക്തമാക്കുന്നു. പിണറായിയുടെയും കേരളാപോലീസിന്റെസും ചെലവിൽ സുരേഷ്ഗോപിക്കു നൽകുന്ന പ്രൊമോഷനാവും അറസ്റ്റ്. അങ്ങനെ പ്രൊമോഷൻ തൽക്കാലം കൊടുക്കേണ്ടതില്ലെന്ന് പിണറായി കരുതുന്നു. പ്രകടമാകുന്ന ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ചു എന്നതാണു കുറ്റം. സാഹചര്യത്തിലെ വീഡിയോ മുഴുവൻ അരച്ചുപെറുക്കിയാൻ അങ്ങനെയൊന്നും വീഡിയോയിൽ കാണാനാവില്ല.


 പരാതിക്കാരിയായ റിപ്പോർട്ടർ പലതവണ വഴിമുടക്കുന്നതും ഒടുവിൽ റിപ്പോർട്ടറെ വശത്തേക്കു മാറ്റി നിർത്തി കടന്നുപോകുന്നതും കണാനും സാധിക്കും. കേസ് കോടതിയിൽ നിലനിൽക്കില്ലയെന്ന് വീഡിയോ പൂർണ്ണമായും കാണുന്ന ആർക്കും മനസ്സിലാവും. തോളിൽ പരസ്യമായി തട്ടുന്നത് ലൈംഗിക ചേഷ്ടയായി കാണാൻ പറ്റില്ല, അത് പരാതിക്കാരിയുടെ വെറും തോന്നൽ മാത്രമാണെന്ന് കോടതി തിരിച്ചറിഞ്ഞേക്കും. അങ്ങിനെ വന്നാൽ കോടതിയിൽ തിരിച്ചടി നേരിടും, ആ തിരിച്ചടി സർക്കാരിനും നാണക്കേടുണ്ടാക്കും. അനേകം ക്യമറകൾക്കു മുന്നിലാണ് കുറ്റകൃത്യമെന്നു അറയുന്ന സംഭവം നടക്കുന്നത്, പരാതിക്കാരി പരാതിപറഞ്ഞപ്പോൾ സുരേഷ്കോപി പരസ്യമായിത്തന്നെ ക്ഷമയും പറഞ്ഞിട്ടുണ്ട്. മുതലെടുപ്പൊക്കെ സർക്കാരിന്റെ കാര്യം, പരാതിക്കാരിയുടെ പരാതിക്ക് എന്താണു വില? പിണറായി സർക്കാർ ഒരു പെണ്ണിന്റെ മാനം കളഞ്ഞു എന്നു പറയേണ്ടിവരും. കാരണം ഇന്ന് സമൂഹം ഒന്നടങ്കം മാധ്യമ പ്രവർത്തകർക്കെതിരേ പ്രതികരിച്ചുകൊണ്ടിരിക്കുന്നു. പരാതിക്കാരിക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി. ഇതാണ് ഞാനന്നു പറഞ്ഞത് , മോളേ കുറ്റബോധം കൊണ്ട് ഇനിയുള്ളകാലം ശിരസ്സുകുനിച്ചു നിനക്ക് ജീവിക്കേണ്ടി വരുമെന്ന്. മനസ്സമാധാനം കിട്ടണമെങ്കിൽ തെറ്റ് ഏറ്റുപറഞ്ഞ് സുരേഷ്ഗോപിയോട് പരസ്യമായി മാപ്പു പറയണം. നിന്നെക്കൊണ്ട് കേസു കൊടുപ്പിച്ചവർ ആരെല്ലാമെന്ന് വിളിച്ചു പറയണം. അതുമുതൽ നിനക്ക് സമാധാനത്തോടെ ജീവിക്കാം. അപക്വമായ മനസ്സിന്റെ അബദ്ധമായി സമൂഹം കരുതിക്കൊള്ളും. നിന്നെക്കൊണ്ട് അതു ചെയ്യിച്ചവർ ശിക്ഷ വാങ്ങിക്കൊള്ളും.

Tuesday

തൃക്കാക്കരയിലെ വണ്ടിതള്ളലും ഉപതെരഞ്ഞെടുപ്പും...

  ഫേസ്‌ബുക്ക് വാട്സാപ്പ് മുതലായവയുടെ തള്ളലിൽ ബ്ലോഗ് അൽപ്പം പിന്നോട്ടു പോയെന്നു പരിതപിക്കുമ്പോഴും ഒരു റഫറൻസ് പോലെ എളുപ്പത്തിൽ തപ്പിയെടുക്കാൻ കഴിയുന്നതും ഭാവിയിൽ നൊസ്റ്റാൾജിയ പോലെ വായിച്ച ആസ്വദിക്കാൻ കഴിയുന്നതും ബ്ലോഗ് ആയതുകൊണ്ടുതന്നെ ഈ കുറിപ്പും ബ്ലോഗിലാകാമെന്നു വച്ചു.

  തൃക്കാക്കര ഇലക്ഷന്റെ ചൂടിന്റെ നടുവിലൂടെയാണു യാത്ര. എന്നോടൊപ്പം പ്രിയ സുഹൃത്ത് ബി.ടി.വി. ലബീബ്, ഫ്രെയും 24 ചെയർമാൻ ബിനു വണ്ടൂർ എന്നിവരുമുണ്ട്. ഇടക്ക് വികസനങ്ങൾക്കു പേരുകേട്ട 20 ട്വന്റിയുടെ കിഴക്കമ്പലം നാട്ടിലൂടെയും സഞ്ചരിച്ചു. കിഴക്കമ്പലത്തിന്റെ എല്ലാ മേഖലകളിലും ഒരു പോപോലെ സമൃദ്ധിയെത്തിയിട്ടുണ്ടാവും എന്ന എന്റെ മുൻകാല കാഴ്ചപ്പാടുകളെ നിരാശയിലാക്കും വിധം കുണ്ടും കുഴിയും നിറഞ്ഞതും സാധാരണ നാട്ടും പുറം പോലെയുള്ള റോഡുകളുമാണ് എനിക്കു കാണാൻ കഴിഞ്ഞത്. മറ്റു ചില മേഖലകളിൽ ശരിയായി കാര്യങ്ങൾ എത്തിയിട്ടുണ്ടാവാം.

  സിനിമാ മേഖലയിലെ ചിലരെ കാണാനാണു യാത്ര, ഒപ്പം ചില രാഷ്ട്രീയ നേതാക്കളെയും. അത് ആദ്യം എത്തി നിന്നത് നിർമ്മാതാവും സിനിമയുടെ ശക്തനായ പിന്നണിക്കാരനുമായ അലിക്കയുടെ അടുത്താണ്. ഇന്ദ്രൻസ് എന്ന നടന് ഒരു ബ്രേക് ത്രൂ സമ്മാനിക്കുന്നതിൽ പ്രധാനി. ഏറെ നേരം സംസാരിക്കുകയും ഒരു സൗഹൃദച്ചായ കുടിക്കുകയും ചെയ്ത ശേഷം താൽക്കാലികമായി ഞങ്ങൾ പിരിഞ്ഞു. അടുത്ത ദിവസം വീണ്ടും തമ്മിൽ കാണുകയും ചെറിയ ചില യാത്രകളും അനിവാര്യമായ ചില കൂടിക്കാഴ്ചകളും നടത്തുകയും ചെയ്തു.

അലിക്കയും ഞാനും

  അക്കാർഡിയ ഹോട്ടലിൽ നിന്ന് ഇന്നും എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു സഞ്ചരിക്കുകയാണ്. നേരേ പോയത് വീണ്ടും അലിക്കായുടെ അടുത്തേക്കാണ്. ഇന്ന് തിരക്കിട്ട ചില കാര്യങ്ങൾ തീർക്കേണ്ടതുണ്ട്. അലിക്കായെയും കൂട്ടി നേരേ ഷെരീഫിന്റെ അടുത്തേക്ക്. എം‌പി ബന്നി ബഹനാനോട് അടുത്ത വ്യക്തിയാണ് ഷെരീഫ് ബന്നിബഹനാനെ കാണുകയാണു ലക്ഷ്യം. 

ഷെരീഫും ഞാനും

 കാത്തിരിപ്പിനു വിരാമമിട്ട് ശ്രീ ബന്നി ബഹനാൻ എത്തി. എറണാകുളത്തെ ചില പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരക്കിനിടയിലാണ് ഞങ്ങൾക്കു വേണ്ടി അല്പസമയം ചെലവഴിച്ചത്. ഞങ്ങൾ ഉദ്ദേശിച്ച വിഷയങ്ങളും അല്പം ഇലക്ഷൻ കാര്യങ്ങളും അദ്ദേഹവുമായി സംസാരിച്ചതിനു ശേഷം ഞങ്ങൾ അവിടെനിന്ന് യാത്രയായി.

MP ബന്നി ബഹനാൻ, അലിക്ക, ഷെരീഫ്

 അലിക്ക ഞങ്ങളോട് യാത്രപിറഞ്ഞു പിരിഞ്ഞു. ഇനി മന്ത്രി പി, രാജീവിനെ കാണാനുള്ള ശ്രമമാണ്. എറണാകുളത്തെ സി പി എം ഓഫീസിലെത്തിയെങ്കിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരക്കായതിനാൽ ഓഫീസിൽ കാര്യങ്ങൾ ധരിപ്പിച്ച് ഞങ്ങൾ ഹോട്ടലിലേക്കു മടങ്ങി. 

ബിജു ചാലക്കുടിയും ഷിഹാബും

രാവിലേതന്നെ ഷിഹാബ് ഞങ്ങളോടൊപ്പം ചേർന്നു. ഇന്നത്തെ ലക്ഷ്യം സ്ഥലം എം എൽ എയും അജ്മൽ ബിസ്മിയും നിർമ്മാതാവ് ബാദുഷയുമടക്കം ചിലരെ കാണുക എന്നതാണ്. ഇതിനിടയിൽ ചാലക്കുടിയിൽ നിന്നു വന്ന് ബിജുവും ഞങ്ങളോടൊപ്പം ചേർന്നു. അജ്മൽ ബിസ്മിയുടെ ഓഫീസ് സന്ദർശനവും കഴിഞ്ഞ് നാടൻ ഭക്ഷണവും കഴിച്ച് നേരേ ബാദുഷായെ കാണാൻ പോയി.

നിർമ്മാതാവ് ബാദുഷ

വഴിതെറ്റി അദ്ദേഹത്തിന്റെ വർക്ക് സൈറ്റിലേക്കാണ് എത്തിയത്. പിന്നീട് അദ്ദേഹത്തിന്റെ ഓഫീസിലെത്തി. ഓഫീസിൽ തന്നെ ഒരു പ്രൊജക്ടറും സ്ക്രീനും ഒരു മ്യൂസിക് കീബോർഡും സെറ്റു ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ സ്വീകരണവും പൂർണ്ണ സഹകരണവും ഞങ്ങൾക്കു കിട്ടി.

 അദ്ദേഹത്തിന്റെ സഹായിയും ഒപ്പമുണ്ടായിരുന്നു. എല്ലാവരും ബാദുഷയുമായുള്ള ഫോട്ടോയെടുക്കലിൽ വ്യാപൃതരായപ്പോൾ അദ്ദേഹത്തിന്റെ സഹായിയെക്കൂടി ഞാൻ ഫ്രെയിമിലാക്കി അവിടെ നിന്നു യാത്രതിരിച്ചു. തുടർന്ന് ഒരു സ്വകാര്യ വിസിറ്റിന്റെ ഊഴമായിരുന്നു. അതിനു വേണ്ടി ലബീബും ബിനുവും ഷിഹാബും പോയപ്പോൾ ഞാനും ബിജു ചാലക്കുടിയും കാർ പാർക്കിൽ വിശ്രമിച്ചു.

ഏസി ഓണാക്കാൻ വണ്ടി സ്റ്റാർട്ടു ചെയ്യാൻ ശ്രമിക്കുമ്പോൾ ഒരുതരത്തിലും വണ്ടി സ്റ്റാർട്ടാവുന്നില്ല. ഒടുവിൽ വണ്ടി തള്ളുന്ന ജോലി പാവം സിനിമാനടന്റെ തലയിലായി. തുടർന്ന് അവിടെയെത്തിയ മറ്റൊരാളുടെ സഹായത്തോടെ വണ്ടി സ്റ്റാർട്ടാക്കി. പിന്നെ ഹോട്ടലിലെത്തുവോളം ഓഫാക്കിയില്ലെന്നതാണു സത്യം.

 ഇതിനിടയിൽ തൃക്കാക്കര ഇലക്ഷൻ അവലോകനങ്ങളും ഞങ്ങൾ നടത്തുന്നുണ്ടായിരുന്നു. കുന്നത്തുനാടുൾപ്പടെ തൃക്കാക്കരയുടെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും ഞങ്ങൾ ഇലക്ഷനു വേണ്ടിയല്ലെങ്കിലും യാത്ര നടത്തി. ആ യാത്രകളും വിവിധ രാഷ്ട്രീയ നേതാക്കളും അണികളുമായുള്ള ക്ഷണ നേരത്തേക്കെങ്കിലുമുള്ള സംസർഗ്ഗവും ഞാനും ബിജുവുമടക്കമുള്ളവരുടെ വിലയിരുത്തലുകളും ഒരു പ്രവചനത്തിനു പ്രേരിപ്പിക്കുന്നു.

  ഒരു രാഷ്ട്രീയപ്പാർട്ടിയോടും പ്രത്യേകിച്ച് അനുഭാവമില്ലെങ്കിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യൂ.ഡി.എഫ് സ്ഥാനാർത്ഥി ഉമാതോമസ് പതിനായിരം വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് എന്റെ വിലയിരുത്തൽ.

  ഒരുപക്ഷേ എന്റെ തോന്നലാവാം. യാതൊരു മുൻകാഴ്ചപ്പാടുകളുമില്ലാതെ അനുഭവത്തിന്റെ വെളിച്ചത്തിൽ മാത്രം പറയുന്നതുകൊണ്ടും രാഷ്ട്രീയമായ വകതിരിവുകളില്ലാത്തതുകൊണ്ടും ഈ പ്രവചനം ഒരു അഹങ്കാരമായതാവാം അബദ്ധവുമാവാം. എന്നാലും ബ്ലോഗുവായന മരവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അധികമാരും പൊങ്കാലയിടാൻ വരില്ല എന്ന സമാധാനത്തോടെ എഴുതിയിടുന്നു എന്നു മാത്രം.

ഇന്നുതന്നെ അക്കാർഡിയയിൽ നിന്നു യാത്രതിരിക്കണം, അതിനുവേണ്ടി ബാഗൊരുക്കുകയാണ്. കാർ സ്റ്റാർട്ടാവുമെന്നുതന്നെ പ്രതീക്ഷിക്കാം...

ചൈനയിൽ കണ്ടെത്തിയ ആ മനുഷ്യൻ ആരാണ് ?

 ലോകത്തെ ഏറ്റവും നീളം കൂടിയ നദി 6,690 കിലോമീറ്റർ നീളമുള്ള നൈൽ നദിയാണെന്ന് നമുക്കെല്ലാം അറിയാം. പക്ഷേ പത്താമത്തെ സ്ഥാനം ഏതിനാണ് എന്നത് വലിയ പ്രാധാന്യം കൊടുത്തു കാണാറില്ല. റഷ്യ, ചൈന എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്ന 2824 കിലോമീറ്റർ നീളമുള്ള അമൂർ എന്ന നദിയാണ് ലോകത്തെ ഏറ്റവും നീളം കൂടിയ പത്താമത്തെ നദി. ഈ നദിയെ ബ്ലാക്ക് ഡ്രാഗൺ എന്നും വിളിക്കാറുണ്ട്.

 ചൈനയുടെ വടക്കുകിഴക്കൻ മേഖലയിൽ അമൂർ നദിയുടെ തീരത്തുള്ള ഒരു പ്രധാന പട്ടണമാണ് ഹാർബിൻ. ജപ്പാന്റെ ചൈനാ അധിനിവേശക്കാലഘട്ടത്തിലാണ് കഥയുടെ ആദ്യഭാഗം നടക്കുന്നത്. അക്കാലത്ത് ഹാർബിനിൽ ആപ്രദേശത്തെ തൊഴിലാളികൾ ഒരു പാലം നിർമ്മിക്കാൻ തീരുമാനിച്ചു. വളരെ ഉത്സാഹത്തോടെ പണി പുരോഗമിക്കുന്നതിനിടയിൽ ചളിയിൽ പുതഞ്ഞ നിലയിൽ അവർക്ക് ഒരു വിശിഷ്ട സമ്മാനം കിട്ടി.

 സാധാരണ മനുഷ്യരുടേതിനേക്കാൾ അധികം വലുപ്പ മുള്ള ഒരു തലയോട്ടിയായിരുന്നു അത്. ജപ്പാന്റെ അധിനിവേശക്കാലമായിരുന്നു അക്കാലം എന്നു പറഞ്ഞുവല്ലോ. അബദ്ധവിശ്വാസങ്ങളുടെ കാലത്ത് അവർക്കു ലഭിച്ച ആ സമ്മാനത്തിന് വളരെ പ്രത്യേകതയുണ്ടെന്ന് അവർക്കു തോന്നി. അതുകൊണ്ടുതന്നെ ജപ്പാൻ പട്ടാളക്കാരുടെ കണ്ണിൽപ്പെടാതെ അതു സൂക്ഷിക്കുന്നതിന് അവർ തീരുമാനിച്ചു. കൂട്ടത്തിലൊരാളെ അതിനു ചുമതലപ്പെടുത്തി. തലയോട്ടിയുമായി വീട്ടിലെത്തിയ തൊഴിലാളി ആ തലയോട്ടി തന്റെ ആഴമേറിയ കിണറ്റിലേക്കിട്ടു. അസാമാന്യ വലുപ്പമുള്ള ആ തലയോട്ടി എവിടെയെന്ന കാര്യം കാര്യം മറച്ചു വെക്കുകയും ചെയ്തു. ഏകദേശം എൺപതു വർഷക്കാലം ആരുമറിയാതെ ആ വിവരം മറഞ്ഞുകിടന്നു.

 പിന്നീട് കാലങ്ങൾ കഴിഞ്ഞു ജപ്പാൻ ചൈനയിൽ നിന്നു പിൻവാങ്ങി. കമ്യൂണിസ്റ്റ് വിപ്ലവത്തെത്തുടർന്ന് മാവോ സെതൂങ്ങിന്റെ നേതൃത്വത്തിൽ ചൈനയിൽ ഭരണസംവിധാനം നിലവിൽ വന്നു. അധികം വൈകാതെ ചൈന ലോകത്തെ നിർണ്ണായക ശക്തികളിൽ ഒന്നായി മാറുകയും ചെയ്തു. അത്ഭുത തലയോട്ടിയുടെ രഹസ്യം അറിയാമായിരുന്ന ആ ചെറുപ്പക്കാരനും പ്രായാധിക്യം കൊണ്ട് രോഗശയ്യയിലായി. തന്റെ മരണത്തോടെ മറഞ്ഞുപോകുമായിരുന്ന ആ രഹസ്യം അദ്ദേഹം തന്റെ കൊച്ചുമകനോടു പറഞ്ഞു. വീടിനു പിന്നിലെ ആഴമേറിയ കിണറ്റിൽ മുക്കാൽ നൂറ്റാണ്ടിലേറെ കാലമായി ആ അത്ഭുത തലയോട്ടി വിശ്രമിക്കുന്ന രഹസ്യം.

 കാലങ്ങൾക്കപ്പുറത്തു നിന്ന് ഒരു മനുഷ്യൻ

 ആ കൊച്ചുമകനും ബന്ധുക്കളും ചേർന്ന് കിണറ്റിൽ നിന്നും തലയോട്ടി വീണ്ടെടുത്തു. മനുഷ്യചരിത്രത്തിന്റെ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ സാധിക്കുമെന്നു മനസ്സിലാക്കി ആ തലയോട്ടി അവർ ചൈനീസ് നരവംശശാസ്ത്രജ്ഞരുടെ കൈകളിലെത്തിച്ചു. ഒന്നരലക്ഷം വർഷം മുൻപ് ജീവിച്ചിരുന്ന ഒരു മനുഷ്യന്റെ ഫോസിലായിരുന്നു ആ തലയോട്ടി ഫോസിലെന്ന് ശാസ്ത്രജ്ഞർ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു. തുടർന്ന് ചൈനാ അക്കാദമി ഓഫ് സയൻസസിലെ ഗവേഷകർ ആ തലയോട്ടി ഫോസിലിൽ ശ്രദ്ധയോടെ പഠനങ്ങൾ നടത്തി. ബ്ലാക്ക് ഡ്രാഗൺ നദീതീരത്തു നിന്നു കിട്ടിയ ആ ഫോസിലിനെ അവർ ഡ്രാഗൺമാൻ എന്നു വിളിച്ചു. അത്ഭുതപ്പെടുത്തുന്ന വിവരങ്ങളാണ് ആ തലയോട്ടി ഗവേഷകർക്കു നൽകിയത്. ഹോമോ സാപിയൻസ് എന്ന ആധുനിക മനുഷ്യനും മുൻപ് ഭൂമിയിൽ അധിവസിച്ചിരുന്ന തികച്ചും വ്യത്യസ്ഥ സ്പീഷീസിൽപ്പെട്ട ഒരു ആദിമ മനുഷ്യന്റെ തലയോട്ടിയായിരുന്നു അത്. മനുഷ്യകുലത്തിന്റെ ആദിമകുലജാതരായ നിലവിലെ മനുഷ്യവംശവുമായി ഏറെ സാമ്യതയുള്ള ഈ വേറിട്ട സ്പീഷീസിന് അവർ ഹോമോ ലോംഗി എന്നു പേരിട്ടു.

 നിർണായകമായ വഴിത്തിരിവിലൂടെ

 ഒന്നരലക്ഷം വർഷം മുൻപ് കിഴക്കൻ ഏഷ്യയിൽ അധിവസിച്ചിരുന്ന വംശമാണ് ഹോമോ ലോഗികൾ. ഡ്രാൺമാന്റെ തലയോട്ടിക്ക് ആധുനികമനുഷ്യന്റെ തലയോട്ടിയേക്കാൾ വലുപ്പമുണ്ടെങ്കിലും തലച്ചോറിന് ആധുനിക മനുഷ്യന്റെ തലച്ചോറിന്റെ വലുമ്മം തന്നെയായിരുന്നു.. പഠനങ്ങൾ തുടരുകയാണ്. നമ്മുടെ പൂർവികരെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ നൽകാൻ ഡ്രാഗൺമാൻ ഫോസിലിനു കഴിയുമെന്ന് പ്രതീക്ഷിക്കാം.

Popular Posts

Recent Posts

Blog Archive