Tuesday

പൗരൻ തിരിച്ചറിയുമ്പോൾ...

അഞ്ചുവർഷത്തെ പിണറായിഭരണവും പിന്നീടുള്ള തുടർ ഭരണവും ജനങ്ങളിൽ വലിയ രാഷ്ട്രീയ സ്വാധീനമാണ് വരുത്തിയത്. സത്യത്തിൽ പിണറായിക്കു ലഭിച്ച തുടർഭരണം UDFന്റെ സംഭാവനയാണ്. ഇടതിനെയും വലതിനെയും മാറി മാറി ഭരണമേൽപ്പിക്കുന്ന മലയാളിയുടെ ശീലവും. അതുകൊണ്ടുതന്നെ ഭരണം ലഭിക്കുമെന്ന അമിത് ആത്മവിശ്വാസവും UDF നേതാക്കളിൽ അഹങ്കാരമായുണ്ടായിരുന്നു എന്നതാണ് ശരി

അതുകൊണ്ടുതന്നെ ആർക്കാണ് അധികാരം കൂടുതലെന്ന മട്ടിൽ തമ്മിൽ തല്ലും ഐക്യമില്ലായ്മയും പാർട്ടിയിൽ നിറഞ്ഞു നിന്നിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ജനം മാറി ചിന്തിച്ചത് അതുകൊണ്ടാണ്. കേന്ദ്രത്തിന്റെ സഹായം സ്വന്തം പേരിട്ട് ജനങ്ങളിലെത്തിച്ച് അത്യാസന്ന വേളയിൽ ജനങ്ങൾക്കൊപ്പം സർക്കാർ കൂടെയുണ്ടെന്ന തോന്നൽ ജനങ്ങളിലെത്തിക്കാൻ സിപിഎമ്മിനു സാധിച്ചു

ജനങ്ങളിലെത്തിയ ഈ മരീചികയും UDF പടലപ്പിണക്കങ്ങളും പിണറായി മന്ത്രിസഭക്കു തുടർ ഭരണം നൽകി. ഈ അവസരം ലഭിക്കുമെന്ന് വ്യക്തമായറിയാമായിരുന്ന പിണറായി തുടർഭരണം തന്റെ കൈപ്പിടിയിലൊതുക്കാൻ അപ്പോൾ മുതൽ ശ്രമിച്ചു. അതിന്റെ ഫലമാണ് അല്പമെങ്കിലും കഴിവുള്ള മന്ത്രിമാരെ പുറത്തു നിർത്തി സ്വന്തം വരുതിക്കു നിൽക്കുന്നവരെ മന്ത്രിമാരാക്കിയത്. അതിന്റെ ഗുണഫലമാണ് കഴിഞ്ഞ അഞ്ചുവർഷമായി കേരള ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

സാധാരനക്കാരന് ഈ നാട്ടിൽ ജീവിക്കാൻ വയ്യാത്ത അവസ്ഥയായി. നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയോ അതിലധികമോ ഒക്കെയായി. ഇരട്ടിമുതൽ താങ്ങാൻ കഴിയാത്തവിധം വരെ വിവിധ ഫീസുകൾ വർദ്ധിച്ചു, കുടുംബ പ്രശ്നങ്ങൾക്കും സാമ്പത്തിക പ്രശ്നങ്ങൾക്കും കോടതിയിൽ പരിഹാരം തേടാൻ വയ്യാത്ത അവസ്ഥയിലാക്കി. സാമൂഹ്യ പെൻഷനുകളും ക്ഷേമ പെൻഷനുകളും മുടങ്ങി. കർഷക ആത്മഹത്യകൾ പെരുകി.

അതിനു പുറമേ പെൻഷൻ കിട്ടാത്തതുകൊണ്ട് മരുന്നിനുപോലും നിർവ്വാഹമില്ലാതെ ആളുകൾ ആത്മഹത്യ ചെയ്യുന്നത് സാധാരണമായി. ചരിത്രത്തിലാദ്യമായി ശമ്പളം മുടങ്ങി. മുഖ്യമന്ത്രിയുടെ കുടുംബം പോലും അഴിമതിയുടെയും കള്ളക്കടത്തിന്റെയും പേരിൽ അന്വേഷണ ഉദ്യോഗസ്ഥന്മാർക്കുമുന്നിൽ മുട്ടിവിറച്ചു നിന്നു. സാധാരണക്കാരന്റെ പണം കൊള്ളയടിക്കപ്പെട്ടു, നിക്ഷേപിച്ച പണം ലഭിക്കാതെയും പലരും ആത്മഹത്യ ചെയ്തു.

ഇതെല്ലാം കണ്ട് ഭ്രാന്തുപിടിച്ച് പുതിയ തലമുറ കൂട്ടത്തോടെ മറ്റു രാജ്യങ്ങളിൽ ചേക്കേറിക്കൊണ്ടിരിക്കുന്നു. സർക്കാർ ആർക്കു വേണ്ടിയെന്നും എന്തിനു വേണ്ടിയെന്നും ജനം ചിന്തിച്ചു തുടങ്ങുന്നതു സ്വാഭാവികം.

ഒരു സർക്കാർ എങ്ങനെയെല്ലാം ആയിക്കൂടാ എന്ന് കേരളത്തെ പഠിപ്പിച്ചത് പിണറായി സർക്കാരാണ്. ചില നേതാക്കളെങ്കിലും കേരളത്തിലെ ഇന്നത്തെ അവസ്ഥയിൽ ആശങ്കാകുലരും അസ്വസ്ഥരുമാണ്. ഇതുവരെ പരീക്ഷിച്ചു പരാജയപ്പെട്ടവരിൽ നിന്ന് ഇറങ്ങിപ്പോയി. പുതിയ ലാവത്തിൽ പ്രവർത്തിക്കാൻ ശ്രമിക്കുന്നത് അതൊക്കെക്കൊണ്ടാണ്.

അതുകൊണ്ടുതന്നെ പാർട്ടി ചിഹ്നം നോക്കി വോട്ടുചെയ്യുന്ന കീഴ്‌വഴക്കം മലയാളികളിൽ നിന്ന് ഇനി പ്രതീക്ഷിക്കേണ്ടതില്ല. കാലം മാറിയെന്നും ഭരനവർഗ്ഗം ജനങ്ങൾക്കു വേണ്ടി ഭരിക്കേണ്ടവരാണെന്നും ജനങ്ങളാണു രാജാവെന്നും തിരിച്ചറിയുന്നസമൂഹം അങ്ങിങ്ങായി ഉദയം കൊണ്ടുകഴിഞ്ഞു...

Thursday

സർക്കാർ നീക്കം അപലപനീയം

 

വർഷങ്ങൾ ചോരനീരാക്കി പ്രവാസലോകത്ത് പണിയെടുത്ത് നാട്ടിൽ സമാധാനമായി കുടുംബവുമൊന്നിച്ച് താമസിക്കാൻ എത്തുംപ്പോഴാണ് താൻ അതുവരെ സമ്പാദിച്ചതെല്ലാം തട്ടിയെടുത്ത് ഭാര്യ പുറത്താക്കുന്ന സാഹചരമുണ്ടാകുന്നത്. നിയമ സഹായം തേടുക മാത്രമാണ് മാർഗ്ഗം. തന്നെ സംരക്ഷിക്കാത്തവരിൽ നിന്ന് തന്റെ സമ്പാദ്യം തിരിച്ചു പിടിക്കുന്നതിന് ഇന്ന് നിയമ സൗകര്യങ്ങളുണ്ട്.

സ്വത്തും സമ്പാദ്യവും തട്ടിയെടുത്ത് ഭാര്യയെ ഉപേക്ഷിക്കുന്ന സംഭവങ്ങൾ ധാരാളമാണ്. നഷ്ടപ്പെട്ട സ്വർണ്ണവും പണവും മറ്റു വസ്തുവകകളെല്ലാം തിരിച്ചു പിടിക്കാൻ ഇന്ന് നിയമ സംവിധാനം ലഭ്യമാണ്

കുടുംബ കോടതിതിൽ ഇത്തരത്തിൽ ഒരു പരാതി കൊടുക്കേണ്ടി വരുന്നത് മറ്റു നിവൃത്തിയില്ലാത്ത സാഹചരത്തിലാണ്. ഇങ്ങനെ കൊടുക്കുന്ന പരാതികളിൽ നിന്ന് എങ്ങനെ പിഴിയാമെന്നാണ് ഇപ്പോൾ പിണറായി ആലോചിച്ചുകൊണ്ടിരിക്കുന്നത്

വെറും 50 രൂപ കോടതി ഫീസ് ഇനത്തിൽ കേസുകൾ ഫയൽ ചെയ്ത സ്ത്രീകൾ ഇനി ലക്ഷങ്ങൾ മുടക്കേണ്ടി വരും.

ഒരു വീട് നിർമ്മിക്കാനുള്ള പെർമിഷൻ ഫീസ് സ്ക്വയർ മീറ്ററിൽ സ്ലാബുകളുണ്ടാക്കി പിഴിയാൻ തുടങ്ങിയപ്പോൾ ആയിരം വരെ മാത്രമുണ്ടായിരുന്ന ഫീസ് നിരക്കുകൾ ലക്ഷങ്ങളും കടന്നു പോയതും ആ വീട്ടിൽ താമസിക്കുന്നതിന് പതിനായിരക്കണക്കിന് ഫീസ് പിന്നീട് ഏർപ്പെടുത്തിയതും നമ്മൾ കണ്ടു.

കിട്ടാനുള്ള സ്വർണ്ണത്തിന്റെയും പണത്തിന്റെയും മറ്റു സ്വത്തുവകകളുടെയും മൂല്യം കണക്കാക്കി അതിന്റെ നിശ്ചിത ശതമാനം ഫീസ് മുൻകൂർ അടക്കാൻ തയ്യാറാണെങ്കിൽ മാത്രം ഇനി കുടുംബ കോടതിയിലേക്ക് സ്വത്തോ ജീവനാംശമോ സംബന്ധിച്ച കേസുമായി പോയാൽ മതി.

വക്കീലിനു പോലും കടമാണെന്നും തന്റെ സമ്പാദ്യം പിടിച്ചെടുത്തിട്ടു വേണം ഫീസുകൊടുക്കാനെന്നും നിവൃത്തിയില്ലെന്നും പറഞ്ഞിട്ടു കാര്യമില്ല..ലക്ഷങ്ങൾ പരാതിഫീസായി കൊടുക്കേണ്ടി വരും

പ്രവാസലോകത്ത് കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട് തെരുവിലേക്കിറങ്ങേണ്ടി വരുന്നവനും കേസു കൊടുക്കണമെങ്കിൽ ലക്ഷങ്ങൾ ഫീസുകൊടുക്കേണ്ടി വരും. വലിയ സാമ്പത്തിക അരാജകത്ത്വത്തിലേക്കാണ് പിണറായി കേരളത്തെ കൊണ്ടു ചെന്നെത്തിക്കുന്നത്.

ഒരു ഗതിയും പരഗതിയുമില്ലാത്ത പാവങ്ങളെപ്പോലും ലക്ഷക്കണക്കിനു കൊള്ളയടികാൻ പുതിയ പരിഷ്കാരങ്ങൾ വരുമ്പോൾ അതനുഭവിക്കുന്ന അണികൾ പോലും ഒരക്ഷരം മിണ്ടുന്നില്ല.

കുടുംബ കോടതികളിൽ സ്വത്തു സംബന്ധമായ തർക്കങ്ങൾ കൂടുതലും ഫയൽ ചെയ്യുന്നത് സ്ത്രീകളാണെന്നിരിക്കെ അത്തരം ഹർജികളുടെ ഫീസ് കൂട്ടുന്നത്  സ്ത്രീകൾക്കുണ്ടാക്കാവുന്ന ആഘാതം ചില്ലറയല്ല .അത് തിരിച്ചറിഞ്ഞ് ഈ നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം.

സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്, പ്ലീസ്...

ഒരു വീടു വെക്കാൻ ശ്രമിക്കുന്നവർക്ക് പെർമിറ്റ് ഫീസിനത്തിൽ മാത്രം പതിനായിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ സർക്കാർ കൊള്ള തുടങ്ങിയിട്ട് അധിക കാലമായില്ല. ഒരു പൗരന്റെ ഭരണഘടനാപരമായ അവകാശമാണ് ഭക്ഷണം പാർപ്പിടം വസ്ത്രം എന്നിവയൊക്കെ, അതുകൊണ്ടുതന്നെ യാതൊരുതരത്തിലുള്ള കൊള്ളയും ഉണ്ടാവാൻ പാടില്ലാത്തതാണ്. പ്രത്യേകിച്ച് സിപിഎം അതിന് അനുവദിക്കാൻ പാടില്ലാത്തതാണ്.

 വീടില്ലാതെ അന്യന്റെ പറമ്പിൽ കുടിൽ കെട്ടി അന്തിയുറങ്ങേണ്ടി വന്ന പാവങ്ങളെ നമ്മളുകൊയ്യും വയലെല്ലാം നമ്മുടേതാവും പൈങ്കിളിയേ എന്നു പാടിപ്പഠിപ്പിച്ച പ്രസ്ഥാനമാണ് ഇന്ന് അതേ സാധാരണക്കാരന്റെ മുതൽ പിടിച്ചുപറിച്ചു ഭരിക്കുന്നത്. മുമ്പ് വരുമാനമുള്ള വലിയ വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് പിരിച്ചെടുത്തിരുന്ന തൊഴിലാളി ക്ഷേമനിധി പിരിവ് അന്നന്നത്തെ അന്നത്തിനു കഷ്ടപ്പെടുന്ന സാധാരണക്കാരൻ അവന്റെ കുടുംബത്തെ വെയിലും മഴയും ഏൽക്കാതെ ചേർത്തുവെക്കാൻ അടിച്ചുകൂട്ടുന്ന ഒറ്റമുറി കൂരക്കുവരെ ചുമത്തിയ പാവപ്പെട്ടവനോടുള്ള കപട സ്നേഹം കണ്ടില്ലെന്നു നടിക്കരുത്.

 ക്ഷേമ പെൻഷനുകൾക്കു ദിവസവും പിരിച്ചെടുക്കുന്നത് കോടികളാണ്. പെട്രോൾ പമ്പുകളിൽ നിന്ന് ഓരോ ലിറ്ററിനും രണ്ടുരൂപ അതിനു വേണ്ടി മാത്രം കൊള്ളയടിക്കുന്നുണ്ട്. എന്നിട്ടും ക്ഷേമ പെൻഷനുകൾ മുടക്കത്തിൽ തന്നെയാണ് ഇങ്ങനെ ജനങ്ങളെ കൊള്ളയടിക്കുന്ന പണമെല്ലാം സുപ്രീം കോടതിയിലെ അഭിഭാഷകർക്ക് കൊടുക്കാനേ പിണറായിക്കു തികയുന്നുള്ളൂ അന്തിയുറങ്ങാൻ ഒരു കൂരയുണ്ടാക്കാൻ ശ്രമിക്കുന്നവന് യാതൊരു വിധ സഹായവുമില്ല. മാത്രമല്ല ഫീസിനത്തിൽ വലിയ തുക കൊടുക്കുകയും വേണം. ഇനി എങ്ങനെയെങ്കിലും തട്ടുക്കൂട്ടാമെന്നു വെച്ചാൽ  തൊഴിലാളി ക്ഷേമനിധിയെന്നു പറഞ്ഞ് വൻ തുക ചുമത്തും. അതടക്കാൻ കഴിഞ്ഞില്ലെങ്കിൽ അവന്റെ വീടും പറമ്പും പിടിച്ചെടുത്ത് അവരെ തെരുവിലിറക്കും.

 ഇവിടെ ജനങ്ങളെ കൊള്ളയടിക്കാൻ മാത്രമറിയുന്ന സർക്കാർ. സർക്കാരിന്റെ വരുമാനം എങ്ങനെ ഉണ്ടാക്കണമെന്ന് യാതൊരു ചിന്തയുമില്ല. ഓരോ ദിനവും കടം വാങ്ങും, കടം അനുദിനം കൂടുന്നു. അതിനനുസരിച്ച് ജനങ്ങളെ പിഴിയുന്നതു തുടരുന്നു. ജനങ്ങൾ എങ്ങനെ എത്ര കഷ്ടപ്പെട്ടാണ് പനമുണ്ടാക്കുന്നതെന്ന് സർക്കാരിനറിയണ്ട. പുതിയ ചില പിഴിയലുകൾക്കുകൂടി അണിയറയിൽ നീക്കം നടക്കുന്നതായി അറിയുന്നു. അത് ജനജീവിതം കൂടുതൽ ദുരിതമാക്കുമെന്നുറപ്പ്.

 

Popular Posts

Recent Posts

Blog Archive