Saturday

നവീൻബാബുവിന്റെ കുടുംബത്തെ ചതിച്ച് വക്കീൽ

 


നവീൻബാബുവിന്റെ കുടുംബം പിന്നോട്ടോ എന്ന സംശയം ഇന്നലെ ഉന്നയിച്ചുകൊണ്ട് ഞാൻ വീഡിയോ ചെയ്തിരുന്നു. കുടുംബം പിന്നോട്ടു പോയതല്ല അഭിഭാഷകൻ അവരെ ചതിച്ചതാണ് വൈകി വാർത്ത വന്നു. സിബിഐ ഇല്ലെങ്കിൽ ക്രൈം ബ്രാഞ്ചെങ്കിലും വേണം എന്നുപറഞ്ഞ വക്കീലിനെ, ഹൈക്കോടതി അഭിഭാഷകൻ ശ്രീകുമാറിനെ കുടുംബം മാറ്റി വാർത്തയും പുറത്തു വന്നു. അത്തരം ആവശ്യം കോടതിയോട് ഉന്നയിക്കാൻ പറഞ്ഞിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. സിബിഐ അന്വേഷണം വേണമെന്ന നിലപാടിൽ നിന്നു മാറ്റമില്ല. സിബിഐക്കു മാത്രമേ ഈ കേസ് സത്യസന്ധമായി തെളിയിക്കാൻ സധിക്കൂ.

അപ്പീൽ പരിഗണിച്ചപ്പോൽ നവീൻബാബുവിന്റെ കുടുംബം ഏർപ്പെടുത്തിയ വക്കീൽ
അപ്രതീക്ഷിതമായാണ് കരണം മറിഞ്ഞത്. കവക്കീലിന്റെ കാര്യത്തിൽ തീർച്ചയായും ഒരു അട്ടിമറി നടന്നിട്ടുണ്ടാവണം. കോടതി കലിപ്പിലായിരുന്നുവെന്നും പ്രകോപിപ്പിക്കാതിരിക്കാൻ പറഞ്ഞുവെന്നും വക്കീലിന്റെ വാദം. പക്ഷേ കോടതി എങ്ങിനെയാണു കലിപ്പിലകുന്നത്? ക്രംബ്രാഞ്ച് അന്വേഷണം എന്ന വക്കീലിന്റെ വാദത്തോട് സർക്കാർ അഭിഭാഷകൻ യോജിച്ചതും കണ്ടു. ഒരു ഒത്തുകളിയുടെ മണമടിക്കുന്നു.

വസ്തുതകൾ വിശദമായി പരിഗണിക്കാതെയാണ് സിംഗിൾ ബഞ്ച് വിധിയെന്ന് അപ്പീലിൽ കുടുംബം ഡിവിഷൻ ബഞ്ചിനെ അറിയിച്ചിരുന്നു. ജസ്റ്റിസ് പി ബി സുരേഷ് കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നവർ അപ്പീൽ വാദം കേട്ടു. നവീൻ ബാബുവിന്റെ കുടുംബം ഏർപ്പെടുത്തിയ വക്കീലിന്റെ വാദം കേട്ട് നവീൻബാബുവിനു നീതി ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന മലയാളികൾ അക്ഷരാർത്ഥത്തിൽ നടുങ്ങി. കുടുംബം വലിയ വിമർശനമാണു നേരിട്ടത്. അഭിഭാഷകൻ അവരെ ചതിച്ചതാണെന്ന് പിന്നീടാണ് മനസ്സിലായത്. സഹായിക്കാനെന്ന വ്യാജേന നവീൻബാബുവിന്റെ കുടുംബത്തിന്റെ ഒപ്പം കൂടിയിട്ടുള്ള പലരും അവരെ ചതിക്കുന്നുണ്ടെന്ന് അവർക്ക് സംശയമുണ്ട്. ബന്ധുക്കളെപ്പോലും പാർട്ടി വിൽക്കെടുത്തുവന്ന സംശയവും അവർക്കുണ്ട്.

പാർട്ടിയുടെ പത്തനംതിട്ട ജില്ലാ നേതൃത്വം ആദ്യം കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. പക്ഷേ അതിനു പിന്നിലെ ചതി കുടുംബത്തിനു മനസ്സിലായില്ല. നവീൻബാബുവിന്റെ മരണം കൊലപാതകമാണെന്ന് അറിയാവുന്ന അവർ ഒരു റീപോസ്റ്റുമോർട്ടം സാധ്യമാകാത്തവിധം കരുക്കൾ നീക്കി. അന്വേഷണം വന്നാൽ തെളിയുമെന്ന് അവർക്ക് വ്യക്തമായി അറിയാമായിരുന്നിരിക്കണം. അതുകൊണ്ട് പാർട്ടിതന്നെ കളിച്ച കളിയാണത്.

ഹൈക്കോടതിയിലെ വക്കീൽ തെരഞ്ഞെടുപ്പിൽ പോലും അത് സംഭവിച്ചിട്ടുണ്ടാവണം. അഭിഭാഷകനെ മാറ്റിയെന്ന് കുടുംബം പറയുമ്പോൾ ചതിയുടെ ആഴം എത്രയെന്ന് മനസ്സിലാക്കാം. കേസിൽ വാദം കേട്ട ശേഷം വിധിപറയാൻ മാറ്റിവെച്ചിരിക്കുകയാണ് ഡിവിഷൻ ബഞ്ച്. ജനവികാരം എതിരായതുകൊണ്ടു മാത്രമാണ് പി പി ദിവ്യ അന്ന് അറസ്റ്റിലാവുന്നത്. ഇപ്പോൾ വക്കീലിനെ അട്ടിമറിക്കാൻ കൂടി പാർട്ടിക്ക് സാധിച്ചിരിക്കുന്നു. നവീൻബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഹൈക്കോടതിയിൽ അട്ടിമറി നടന്നുവെന്ന് തെളിഞ്ഞു. ഉറപ്പായും അങ്ങിനെതന്നെ വിശ്വസിക്കേണ്ടി വരും

നവീൻബാബുവിന്റെ മരണം ഒരു കൊലപാതകം തന്നെയാണെന്ന് ഒരന്വേഷണവും ഇല്ലാതെ തന്നെ തെളിയുകയാണ്. അല്ലെങ്കിൽ സർക്കാർ ഈ കേസിൽ ഇത്രയധികം ഇടപെടലുകൾ നടത്തേണ്ട കാര്യമില്ല. നവീൻബാബുവിന്റെ കൊലപാതകം നടത്തിയവരെ രക്ഷിക്കാൻ മുഖ്യമന്ത്രിയും രംഗത്തുണ്ട്. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തരുതെന്ന് നവീൻബാബുവിന്റെ കുടുംബം പറഞ്ഞിഞ്ഞിരുന്നില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇൻക്വസ്റ്റുനടപടികളും തിടുക്കപ്പെട്ട് നടത്തിയിട്ടില്ലത്രെ. മുഖ്യമന്ത്രി പറഞ്ഞതൊക്കെ പച്ചക്കള്ളമാണെന്ന് നീതിവേണമെന്നാഗ്രയിക്കുന്ന ഏതൊരു മലയാളിക്കുമറിയാം.

സിങ്കിൾ ബഞ്ചിൽ നിന്ന് നീതി ലഭിച്ചില്ലെന്നു പറഞ്ഞ് ഡിവിഷൻ ബഞ്ചിലെത്തിയപ്പോൾ വക്കീലിനെക്കൊണ്ടുതന്നെ സിബിഐ അന്വേഷണം വേണ്ടെന്നു പറയിച്ച അവസ്ഥ അതാണു തെളിയിക്കുന്നത്. യാത്രയയപ്പു ചടങ്ങിനു ശേഷം നവീൻബാബുവിനെ ആരെങ്കിലുമൊക്കെ സന്ദർശിച്ചിട്ടുണ്ടാവണം. അതാരൊക്കെ ആരാണെന്നൊ അങ്ങനെ സന്ദർശിച്ചിരുന്നോ എന്നൊന്നും അന്വേഷണ സംഘം അന്വേഷിച്ചിട്ടില്ല. നവീൻ ബാബുവിന്റെ കോട്ടേഴ്സിനും പരിസര പ്രദേശങ്ങളിലുമുള്ള ദൃശ്യങ്ങളും ശേഖരിച്ചിട്ടില്ല. സംഭവങ്ങളുമായി ബന്ധപ്പെട്ടവെന്നു സംശയിക്കപ്പെടേണ്ടവരുടെ ടെലഫോൺ വിവരങ്ങളും ശേഖരിച്ചിട്ടില്ല. പോസ്റ്റുമോർട്ടം നടത്തിയ വീഡിയോയില്ല, രാസപരിശോധനയോ റിസൾട്ടോ ഇല്ല. അതുകൊണ്ടുതന്നെ ഇതൊരു കൊലപാതകമെന്നു സംശയിക്കണം. പൂർണ്ണമായും അട്ടിമറിക്കപ്പെടുകയാണ് നവീൻബാബു കേസ്.

0 comments:

Post a Comment

Popular Posts

Recent Posts

Blog Archive