Showing posts with label ചുമ്മാ... Show all posts
Showing posts with label ചുമ്മാ... Show all posts

Tuesday

തൃക്കാക്കരയിലെ വണ്ടിതള്ളലും ഉപതെരഞ്ഞെടുപ്പും...

  ഫേസ്‌ബുക്ക് വാട്സാപ്പ് മുതലായവയുടെ തള്ളലിൽ ബ്ലോഗ് അൽപ്പം പിന്നോട്ടു പോയെന്നു പരിതപിക്കുമ്പോഴും ഒരു റഫറൻസ് പോലെ എളുപ്പത്തിൽ തപ്പിയെടുക്കാൻ കഴിയുന്നതും ഭാവിയിൽ നൊസ്റ്റാൾജിയ പോലെ വായിച്ച ആസ്വദിക്കാൻ കഴിയുന്നതും ബ്ലോഗ് ആയതുകൊണ്ടുതന്നെ ഈ കുറിപ്പും ബ്ലോഗിലാകാമെന്നു വച്ചു.

  തൃക്കാക്കര ഇലക്ഷന്റെ ചൂടിന്റെ നടുവിലൂടെയാണു യാത്ര. എന്നോടൊപ്പം പ്രിയ സുഹൃത്ത് ബി.ടി.വി. ലബീബ്, ഫ്രെയും 24 ചെയർമാൻ ബിനു വണ്ടൂർ എന്നിവരുമുണ്ട്. ഇടക്ക് വികസനങ്ങൾക്കു പേരുകേട്ട 20 ട്വന്റിയുടെ കിഴക്കമ്പലം നാട്ടിലൂടെയും സഞ്ചരിച്ചു. കിഴക്കമ്പലത്തിന്റെ എല്ലാ മേഖലകളിലും ഒരു പോപോലെ സമൃദ്ധിയെത്തിയിട്ടുണ്ടാവും എന്ന എന്റെ മുൻകാല കാഴ്ചപ്പാടുകളെ നിരാശയിലാക്കും വിധം കുണ്ടും കുഴിയും നിറഞ്ഞതും സാധാരണ നാട്ടും പുറം പോലെയുള്ള റോഡുകളുമാണ് എനിക്കു കാണാൻ കഴിഞ്ഞത്. മറ്റു ചില മേഖലകളിൽ ശരിയായി കാര്യങ്ങൾ എത്തിയിട്ടുണ്ടാവാം.

  സിനിമാ മേഖലയിലെ ചിലരെ കാണാനാണു യാത്ര, ഒപ്പം ചില രാഷ്ട്രീയ നേതാക്കളെയും. അത് ആദ്യം എത്തി നിന്നത് നിർമ്മാതാവും സിനിമയുടെ ശക്തനായ പിന്നണിക്കാരനുമായ അലിക്കയുടെ അടുത്താണ്. ഇന്ദ്രൻസ് എന്ന നടന് ഒരു ബ്രേക് ത്രൂ സമ്മാനിക്കുന്നതിൽ പ്രധാനി. ഏറെ നേരം സംസാരിക്കുകയും ഒരു സൗഹൃദച്ചായ കുടിക്കുകയും ചെയ്ത ശേഷം താൽക്കാലികമായി ഞങ്ങൾ പിരിഞ്ഞു. അടുത്ത ദിവസം വീണ്ടും തമ്മിൽ കാണുകയും ചെറിയ ചില യാത്രകളും അനിവാര്യമായ ചില കൂടിക്കാഴ്ചകളും നടത്തുകയും ചെയ്തു.

അലിക്കയും ഞാനും

  അക്കാർഡിയ ഹോട്ടലിൽ നിന്ന് ഇന്നും എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു സഞ്ചരിക്കുകയാണ്. നേരേ പോയത് വീണ്ടും അലിക്കായുടെ അടുത്തേക്കാണ്. ഇന്ന് തിരക്കിട്ട ചില കാര്യങ്ങൾ തീർക്കേണ്ടതുണ്ട്. അലിക്കായെയും കൂട്ടി നേരേ ഷെരീഫിന്റെ അടുത്തേക്ക്. എം‌പി ബന്നി ബഹനാനോട് അടുത്ത വ്യക്തിയാണ് ഷെരീഫ് ബന്നിബഹനാനെ കാണുകയാണു ലക്ഷ്യം. 

ഷെരീഫും ഞാനും

 കാത്തിരിപ്പിനു വിരാമമിട്ട് ശ്രീ ബന്നി ബഹനാൻ എത്തി. എറണാകുളത്തെ ചില പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരക്കിനിടയിലാണ് ഞങ്ങൾക്കു വേണ്ടി അല്പസമയം ചെലവഴിച്ചത്. ഞങ്ങൾ ഉദ്ദേശിച്ച വിഷയങ്ങളും അല്പം ഇലക്ഷൻ കാര്യങ്ങളും അദ്ദേഹവുമായി സംസാരിച്ചതിനു ശേഷം ഞങ്ങൾ അവിടെനിന്ന് യാത്രയായി.

MP ബന്നി ബഹനാൻ, അലിക്ക, ഷെരീഫ്

 അലിക്ക ഞങ്ങളോട് യാത്രപിറഞ്ഞു പിരിഞ്ഞു. ഇനി മന്ത്രി പി, രാജീവിനെ കാണാനുള്ള ശ്രമമാണ്. എറണാകുളത്തെ സി പി എം ഓഫീസിലെത്തിയെങ്കിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരക്കായതിനാൽ ഓഫീസിൽ കാര്യങ്ങൾ ധരിപ്പിച്ച് ഞങ്ങൾ ഹോട്ടലിലേക്കു മടങ്ങി. 

ബിജു ചാലക്കുടിയും ഷിഹാബും

രാവിലേതന്നെ ഷിഹാബ് ഞങ്ങളോടൊപ്പം ചേർന്നു. ഇന്നത്തെ ലക്ഷ്യം സ്ഥലം എം എൽ എയും അജ്മൽ ബിസ്മിയും നിർമ്മാതാവ് ബാദുഷയുമടക്കം ചിലരെ കാണുക എന്നതാണ്. ഇതിനിടയിൽ ചാലക്കുടിയിൽ നിന്നു വന്ന് ബിജുവും ഞങ്ങളോടൊപ്പം ചേർന്നു. അജ്മൽ ബിസ്മിയുടെ ഓഫീസ് സന്ദർശനവും കഴിഞ്ഞ് നാടൻ ഭക്ഷണവും കഴിച്ച് നേരേ ബാദുഷായെ കാണാൻ പോയി.

നിർമ്മാതാവ് ബാദുഷ

വഴിതെറ്റി അദ്ദേഹത്തിന്റെ വർക്ക് സൈറ്റിലേക്കാണ് എത്തിയത്. പിന്നീട് അദ്ദേഹത്തിന്റെ ഓഫീസിലെത്തി. ഓഫീസിൽ തന്നെ ഒരു പ്രൊജക്ടറും സ്ക്രീനും ഒരു മ്യൂസിക് കീബോർഡും സെറ്റു ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ സ്വീകരണവും പൂർണ്ണ സഹകരണവും ഞങ്ങൾക്കു കിട്ടി.

 അദ്ദേഹത്തിന്റെ സഹായിയും ഒപ്പമുണ്ടായിരുന്നു. എല്ലാവരും ബാദുഷയുമായുള്ള ഫോട്ടോയെടുക്കലിൽ വ്യാപൃതരായപ്പോൾ അദ്ദേഹത്തിന്റെ സഹായിയെക്കൂടി ഞാൻ ഫ്രെയിമിലാക്കി അവിടെ നിന്നു യാത്രതിരിച്ചു. തുടർന്ന് ഒരു സ്വകാര്യ വിസിറ്റിന്റെ ഊഴമായിരുന്നു. അതിനു വേണ്ടി ലബീബും ബിനുവും ഷിഹാബും പോയപ്പോൾ ഞാനും ബിജു ചാലക്കുടിയും കാർ പാർക്കിൽ വിശ്രമിച്ചു.

ഏസി ഓണാക്കാൻ വണ്ടി സ്റ്റാർട്ടു ചെയ്യാൻ ശ്രമിക്കുമ്പോൾ ഒരുതരത്തിലും വണ്ടി സ്റ്റാർട്ടാവുന്നില്ല. ഒടുവിൽ വണ്ടി തള്ളുന്ന ജോലി പാവം സിനിമാനടന്റെ തലയിലായി. തുടർന്ന് അവിടെയെത്തിയ മറ്റൊരാളുടെ സഹായത്തോടെ വണ്ടി സ്റ്റാർട്ടാക്കി. പിന്നെ ഹോട്ടലിലെത്തുവോളം ഓഫാക്കിയില്ലെന്നതാണു സത്യം.

 ഇതിനിടയിൽ തൃക്കാക്കര ഇലക്ഷൻ അവലോകനങ്ങളും ഞങ്ങൾ നടത്തുന്നുണ്ടായിരുന്നു. കുന്നത്തുനാടുൾപ്പടെ തൃക്കാക്കരയുടെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും ഞങ്ങൾ ഇലക്ഷനു വേണ്ടിയല്ലെങ്കിലും യാത്ര നടത്തി. ആ യാത്രകളും വിവിധ രാഷ്ട്രീയ നേതാക്കളും അണികളുമായുള്ള ക്ഷണ നേരത്തേക്കെങ്കിലുമുള്ള സംസർഗ്ഗവും ഞാനും ബിജുവുമടക്കമുള്ളവരുടെ വിലയിരുത്തലുകളും ഒരു പ്രവചനത്തിനു പ്രേരിപ്പിക്കുന്നു.

  ഒരു രാഷ്ട്രീയപ്പാർട്ടിയോടും പ്രത്യേകിച്ച് അനുഭാവമില്ലെങ്കിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യൂ.ഡി.എഫ് സ്ഥാനാർത്ഥി ഉമാതോമസ് പതിനായിരം വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് എന്റെ വിലയിരുത്തൽ.

  ഒരുപക്ഷേ എന്റെ തോന്നലാവാം. യാതൊരു മുൻകാഴ്ചപ്പാടുകളുമില്ലാതെ അനുഭവത്തിന്റെ വെളിച്ചത്തിൽ മാത്രം പറയുന്നതുകൊണ്ടും രാഷ്ട്രീയമായ വകതിരിവുകളില്ലാത്തതുകൊണ്ടും ഈ പ്രവചനം ഒരു അഹങ്കാരമായതാവാം അബദ്ധവുമാവാം. എന്നാലും ബ്ലോഗുവായന മരവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അധികമാരും പൊങ്കാലയിടാൻ വരില്ല എന്ന സമാധാനത്തോടെ എഴുതിയിടുന്നു എന്നു മാത്രം.

ഇന്നുതന്നെ അക്കാർഡിയയിൽ നിന്നു യാത്രതിരിക്കണം, അതിനുവേണ്ടി ബാഗൊരുക്കുകയാണ്. കാർ സ്റ്റാർട്ടാവുമെന്നുതന്നെ പ്രതീക്ഷിക്കാം...

Wednesday

മൂലക്കുരു ബ്ലോഗിലും

കര്‍ണ്ണാടകയിലെ ഗാളീമുഖം ടൌണിലാണു സംഭവം. ഒരുപറ്റം ബ്ലോഗര്‍മാര്‍ ഊരുതെണ്ടാനെത്തിയതാണ്. ചുറ്റും കന്നടത്തിലുള്ള ബോര്‍ഡുകള്‍ മാത്രം. മുള്ളേരിയയിലെ മൂലക്കുരു മാത്രം മലയാളത്തില്‍ തൂങ്ങിക്കിടക്കുന്നു..! എല്ലാം കന്നടത്തിലാക്കി മൂലക്കുരുവിനെ മാത്രം മലയാളീകരിച്ചതെന്തിനാണെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല.

Tuesday

തുഞ്ചന്‍‌പറമ്പിലെ തുണ്ടുല്പാദനം....

മലബാര്‍ ബ്ലോഗേഴ്സ് മീറ്റിനു ഹാള്‍ ബുക്കിങ്ങിനു വേണ്ടി തിരൂര്‍ തുഞ്ചന്‍‌പറമ്പിലെത്തിയതാണു ഞാനും ഡോക്ടറും നന്ദുവും. ചുറ്റിനടന്നു കാണുന്നതിനിടയില്‍ ഒരിയ്ക്കലും ഞങ്ങള്‍ അവിടെ പ്രതീക്ഷിയ്ക്കാത്ത സംഭവം കണ്ടു. അടുത്തുനടക്കുന്ന പരീക്ഷയ്ക്ക് ആവശ്യമായ “തുണ്ടു”കള്‍ വളരെ ആധികാരികമായിത്തന്നെ തയ്യാറാക്കുകയാണ് ഒരു വിദ്വാന്‍. ഗൈഡുകളും ഇതര ടെക്സ്റ്റുബുക്കുകളും മറ്റുമായി വിപുലമായ ശേഖരം തന്നെ സമീപം ഒരുക്കിയിരിയ്ക്കുന്നു. തരക്കേടില്ലാത്ത വലിപ്പത്തിലുള്ള ഫെവികോള്‍ ടിന്നില്‍ പച്ച ഈര്‍ക്കിലി സ്ഥാനം പിടിച്ചിട്ടുണ്ട്. മലയാള ഭാഷയുടെ കാവല്‍പ്പുരയെന്നു വിശേഷിപ്പിയ്ക്കാവുന്ന തുഞ്ചന്‍‌പറമ്പു തന്നെയാവണം തുണ്ടു നിര്‍മ്മാണത്തിനായി തെരഞ്ഞെടുക്കാന്‍ ഏറ്റവും ഉത്തമം. ഒരു ജാള്യതയാര്‍ന്ന ചിരി മുഖത്തു വന്നുവെന്നതിലുപരി മറ്റു ഭാവ വ്യത്യാസങ്ങളൊന്നും മൂപ്പരില്‍ കണ്ടില്ല.



തുണ്ടുതയ്യാറാക്കാന്‍ തുഞ്ചന്‍ പറമ്പുതന്നെയാണ് ഏറ്റവും ഉത്തമമെന്നു തെളിയിച്ചുകൊണ്ട് തിരൂരിന്റെ മാനസ പുത്രന്‍ വളരെ ആധികാരികമായിത്തന്നെ തുണ്ടൊട്ടിയ്ക്കലില്‍ മുന്നേറുന്നു. മടിയിലിരിയ്ക്കുന്ന കടലാസിലേയ്ക്ക് മറ്റിടങ്ങളില്‍ നിന്നും വെട്ടി ഒട്ടിയ്ക്കുന്ന മഹാകര്‍മ്മമാണു ചിത്രത്തില്‍ കാണുന്നത്. ഏതായാലും ഒരു പഴംചൊല്ലുകൂടി മലയാളത്തിനു സ്വന്തം....!
തുണ്ടെഴുതാന്‍ തുഞ്ചന്‍‌പറമ്പില്‍ത്തന്നെ പോണം...

മീറ്റിന്റെ തീയതിയും സ്ഥലവും ഇവിടെ, ഹാജരു വചോളൂ....

Monday

മഴ കാണാന്‍ മാത്രം ഒരു യാത്ര

വളരെക്കാലത്തിനു ശേഷമാണ് പെരുന്നാള്‍ ആഘോഷത്തിനു നാട്ടില്‍ പോയത്. പ്രകൃതി കനിഞ്ഞരുളിയ സൌന്ദര്യം ആവോളം നുകരാന്‍ കൊട്ടോട്ടിയെന്ന മനോഹര ഗ്രാമമുള്ളപ്പോള്‍ അതിനെ പുറം കാലുകൊണ്ടു തൊഴിച്ചെറിഞ്ഞ് കന്യാകുമാരിയില്‍ സൂര്യാസ്തമയം കാണാന്‍ പോയ കൊട്ടോട്ടിക്ക് അതിലും വലുത് വരണമെന്ന് നിങ്ങള്‍ പറയുമെന്നെനിക്കറിയാം. അറിഞ്ഞുതന്നെ വടിതരുന്നു മതിയാവോളം തല്ലിക്കോളൂ... കൊള്ളാതെ നിവൃത്തിയില്ലല്ലോ..

കുടുംബത്തെ നേരത്തേതന്നെ നാട്ടിലേക്കു പായ്ക്കപ്പു ചെയ്തതിനാല്‍ ഒരു അടിച്ചുപൊളി യാത്രയ്ക്കൊരുങ്ങിയാണു റയില്‍‌വേ സ്റ്റേഷനിലെത്തിയത്. അതും പെരുന്നാളിന്റെ രണ്ടു ദിവസം മുമ്പ്. ഉന്തിത്തള്ളി ജനറലില്‍ ഒരു യാത്ര കൊതിച്ച് ജനറല്‍ ബോഗിയ്ക്കടുത്തെത്തിയപ്പൊ ഉന്താന്‍ പോയിട്ട് കാലെടുത്തു വയ്ക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ മാവേലി എക്സ്പ്രസ് എന്നെ കൊഞ്ഞനം കാട്ടി കടന്നുപോയി. മലബാറിലും സ്ഥിതി അതുതന്നെ. അന്നത്തെ ഉറക്കം റയില്‍‌വേ സ്റ്റേഷനിലാക്കി. പിറ്റേന്നു രാവിലേ എക്സിക്യുട്ടീവില്‍ ആലപ്പുഴവരെ. അവിടന്ന് ഏതോ പണ്ടാരത്തില്‍ കൊല്ലത്തിറങ്ങി. പെരുന്നാള്‍ത്തലേന്ന് രാത്രി വീട്ടിലെത്തിയപ്പൊ ഏതാണ്ടൊരു പരുവമായി.

പെരുന്നാള്‍ സല്‍ക്കാരമൊക്കെക്കഴിഞ്ഞ് നേരേ അളിയന്റെ വീട്ടിലേക്ക്. കുടുംബസമേതം ഞങ്ങളെ അളിയന് ആദ്യമായാ ഇത്ര വിശാലമായി കിട്ടിയത്. പിറ്റേന്ന് ഒന്നു കറങ്ങാന്‍ തീരുമാനിച്ചു. തിരുവനന്ദപുരം മൃഗശാല പുണ്യ ദര്‍ശനം, ആക്കുളം കായലിലൂടെ ബോട്ടുയാത്ര, കൊച്ചുവേളി സന്ദര്‍ശനം, ശംഖുമുഖം ദേവിയെക്കാണല്‍ അങ്ങനെ ഒരു ചെറിയ പദ്ധതി ഞാന്‍ മുന്നോട്ടുവച്ചു. അതു കോറം തികച്ചു കൈയടിച്ചു പാസാക്കി. ഒരു ക്വാളിസും ബുക്കു ചെയ്തു. പൊരിച്ച കോഴിയും നെയ്ച്ചോറും ബിരിയാണിയും എല്ലാം കൂടി കലപില കൂട്ടിയതിനാലും പിറ്റേന്ന് അതിരാവിലേതന്നെ ഏകദിന ടൂര്‍ ഓപ്പണ്‍ ചെയ്യേണ്ടതിനാലും വേഗത്തില്‍ പുതപ്പിനുള്ളില്‍ കയറി.

വണ്ടി നേരേ തിരുവോന്തരം ലക്ഷ്യമാക്കി കുതിപ്പിച്ചു. മൃഗശാലയ്ക്കടുത്തെത്തിയപ്പോള്‍ അളിയനൊരു പൂതി, യാത്ര കന്യാകുമാരിയിലേയ്ക്കാക്കിയാലോന്ന്, നേരേ കേപ്‌കോമോറിനിലേക്ക്. ഇടയ്ക്ക് കൂടെക്കരുതിയ ബിരിയാണിയും ഫിനിഷിംഗ് പോയിന്റിലെത്തിച്ച് വണ്ടി വീണ്ടും തെക്കോട്ടുതന്നെ പാഞ്ഞു.

കന്യാകുമാരിയ്ക്ക് ഞങ്ങളെ അത്ര പിടിച്ചില്ലെന്നു തോന്നുന്നു, പെട്ടെന്ന് മാനമിരുണ്ടു. ഒപ്പം ഞങ്ങളുടെ മനസ്സുമിരുണ്ടു. മഴ തിമിര്‍ത്തു പെയ്യാന്‍ തുടങ്ങി. പാര്‍ക്കുചെയ്യാന്‍ സ്ഥലമന്വേഷിച്ചു മടുത്തപ്പോള്‍ ഇന്ത്യന്‍ മണി അന്‍പതു മുടക്കാന്‍ തന്നെ തീരുമാനിച്ചു. കന്യാകുമാരി ബീച്ചില്‍ പാര്‍ക്കിംഗ് ഏരിയയിലിരുന്ന് രണ്ടു മണിക്കൂറിലേറെ മഴ കണ്ടു. ഇടയ്ക്ക് മഴത്തുള്ളിയുടെ കനം കുറയുമ്പോള്‍ ദൂരെ സ്വാമി വിവേകാനന്ദന്‍ ഞങ്ങളെ നോക്കി കളിയാക്കുന്നതും കണ്ടു. കന്യാകുമാരിയിലേക്ക് യാത്ര സ്പോണ്‍സര്‍ ചെയ്ത അളിയന്‍ വീടെത്തുവോളം ഒന്നും മിണ്ടിക്കണ്ടില്ല. പാഴായിപ്പോയ കന്യാകുമാരി യാത്രയുടെ ഓര്‍മ്മ എക്കാലവും നിലനിലര്‍ത്താന്‍ നല്ല മുഴുത്ത കോഴിക്കാലൊരെണ്ണം ഞാന്‍ വീണ്ടുമെടുത്തു.

Wednesday

ബൂലോകത്തുള്ള എന്റെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍....
കൂടെ വൈകിയാണെങ്കിലും ഒരു ചെറിയ ഓണ സദ്യയും... സ്വീകരിച്ചാലും...





Saturday

മോഹപ്പക്ഷി

കണ്ണൂര്‍ നഗരം ഇതുവരെക്കാണാത്തത്ര പ്രൌഢ ഗംഭീരമായ ചടങ്ങില്‍‌വച്ച് ബൂലോകത്തെ അനുഗൃഹീത കവയിത്രി ശാന്ത കാവുമ്പായിയുടെ പ്രഥമ കവിതാസമാഹാരമായ മോഹപ്പക്ഷി ശ്രീ മണമ്പൂര്‍ രാജന്‍ബാബുവിന്റെ മഹനീയ കരങ്ങളാല്‍ പ്രകാശനകര്‍മ്മം നിര്‍വ്വഹിയ്ക്കപ്പെട്ടു.

ഈ മംഗളകര്‍മ്മം നിര്‍വ്വഹിയ്ക്കപ്പെട്ട വേദി


പുസ്തകപ്രകാശനച്ചടങ്ങ്


ചാരിതാര്‍ത്ഥ്യത്തോടെ ശാന്ത കാവുമ്പായി


നമ്മുടെ പ്രിയപ്പെട്ട ബ്ലോഗര്‍ ഒരു നുറുങ്ങ് വേദിയുടെ മുന്‍‌നിരയില്‍


നിറഞ്ഞുകവിഞ്ഞ വേദി.

കാവുമ്പായിച്ചേച്ചിയുടെ ബ്ലോഗ് ഇവിടെ

Monday

ബ്ലോഗെഴുത്തിനു വിട

ബൂലോകത്തെ പ്രിയപ്പെട്ട സുഹൃത്തുക്കളെ,
വായനയുടെ ബാക്കിപത്രമായി ബ്ലോഗെഴുത്തിലേയ്ക്കു കടന്നത് ബൂലോകത്തു കുറച്ചു നല്ല സുഹൃത്തുക്കളെ സൃഷ്ടിയ്ക്കുകയും അവരുമായുള്ള നല്ല ബന്ധം എക്കാലവും കാത്തുസൂക്ഷിയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്. അത്യാവശ്യം സുഹൃത്തുക്കളെ നേടാന്‍ കഴിഞ്ഞതില്‍ സന്തോഷവുമുണ്ട്. പക്ഷേ ആ ബന്ധങ്ങള്‍ക്കു കോട്ടം സംഭവിയ്ക്കുന്നുണ്ടോ എന്ന് എനിയ്ക്കു ഭയപ്പാടു വന്നു തുടങ്ങിയിരിയ്ക്കുന്നു. സത്യസന്ധമായി കമന്റുകളെഴുതുന്നത് ചിലര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. മറ്റു ബ്ലോഗുകളില്‍ കമന്റുകളെഴുതാതെ സ്വന്തം ബ്ലോഗില്‍ കുത്തിവരയ്ക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ. കമന്റോപ്ഷന്‍ അടച്ചു വയ്ക്കാമെന്നു വച്ചാല്‍ അത് വായനക്കാരോടു ചെയ്യുന്ന നീതികേടുമാകും. അതിനാല്‍ പഴയതുപോലെ നിശബ്ദ വായനക്കാരനായിരിയ്ക്കാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നു. അതിനു വേണ്ടി ബ്ലോഗെഴുത്തിനോടു വിടപറയാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നു.

നിശബ്ദ വായനക്കാരന്‍ എപ്പോഴും അജ്ഞാതനായിരിയ്ക്കും. അതിനാല്‍ എന്റെ പ്രൊഫൈല്‍ ഫോട്ടോയും മൊബൈല്‍ നമ്പരും ഞാന്‍ നീക്കം ചെയ്യുന്നു. ബൂലോകത്തു റിഫ്രഷ് മെമ്മറി എന്ന ഒരു ചെറിയ സംരംഭം സംഭാവനചെയ്യാന്‍ കഴിഞ്ഞതില്‍ എനിയ്ക്കു സന്തോഷമുണ്ട്. ഒരു പഠനസഹായിയായി ഉപയോഗിയ്ക്കാവുന്ന ആ ബ്ലോഗിനെ ബൂലോകത്തെ നല്ല സുഹൃത്തുക്കള്‍ തുടര്‍ന്നും പിന്തുണയ്ക്കുമെന്നു ഞാന്‍ പ്രതീക്ഷിയ്ക്കുന്നു.

എന്റെ കമന്റുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവര്‍ സദയം ക്ഷമിയ്ക്കുക. ഇവിടെ പറഞ്ഞിരിയ്ക്കുന്നതുപോലെയുള്ള കാര്യങ്ങള്‍ക്കു പിന്തുണയുമായി വല്ലപ്പോഴും പ്രത്യക്ഷപ്പെട്ടേയ്ക്കാം. നല്ല ഒരു വായനക്കാരനായി ബൂലോകത്തു തുടരാമെന്ന പ്രതീക്ഷയോടെ ബ്ലോഗെഴുത്തില്‍ നിന്നും അനിശ്ചിതകാലത്തേയ്ക്ക് വിടവാങ്ങുന്നു. ഇങ്ങനെയൊരു തീരുമാനം പെട്ടെന്നെടുക്കേണ്ടി വന്നതിന്റെ കാരണം ചോദിയ്ക്കരുത്. എല്ലാര്‍ക്കും സന്തോഷദായകമായ ഒരു ബ്ലോഗെഴുത്തും വായനയും ആശംസിയ്ക്കുന്നു.

സ്നേഹപൂര്‍വ്വം,
സാബു കൊട്ടോട്ടി.

Sunday

ബൂലോകര്‍ ജാഗ്രതൈ...

എന്റെ പാട്ടുകള്‍ക്ക് ഇടത്താളമായിരുന്ന ഗിറ്റാര്‍ സംഗീത ലോകത്തുനിന്നുള്ള താല്‍ക്കാലിക വിരമിയ്ക്കലിനു ശേഷം കഴിഞ്ഞ ദിവസം പൊടിതട്ടിയെടുത്തു. വര്‍ഷങ്ങളായി ഉപയോഗിയ്ക്കാതിരുന്നതിനാലാവണം കൈവിരലുകള്‍ക്കു വഴങ്ങാനൊരു മടി. വിരല്‍ത്തുമ്പ് നന്നായി വേദനിയ്ക്കുന്നു. എന്നാലും ഞാന്‍ വീണ്ടും പ്രാക്ടീസ് തുടങ്ങി. ബൂലോകത്തെ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കാണ് എന്റെ നന്ദി. കഴിഞ്ഞപോസ്റ്റിലെ കമന്റുകളിലൂടെയും നേരിട്ടു മെയിലുകളിലൂടെയും എനിയ്ക്കുതന്ന അകമഴിഞ്ഞ പ്രോത്സാഹനം വീണ്ടും കലാരംഗത്തു കാലുവയ്ക്കാന്‍ എന്നെ പ്രേരിപ്പിച്ചു എന്നു പറയുന്നതാണു ശരി.

കലാരംഗത്തുനിന്നു വിടപറയാന്‍ ചില്ലറകാരണങ്ങളുണ്ടായിരുന്നു. ഗിറ്റാറിലെ എന്റെ ഗുരു ശ്രീ ചടയമംഗലം എന്‍. എസ്. ഹരിദാസിന്റെയും ഞങ്ങളുടെ പ്രിയപ്പെട്ട മ്യൂസിക് ഡയറക്ടര്‍ വര്‍ക്കല ജി. മുരളീധരന്റെയും ആകസ്മിക വേര്‍പാടും അതിനുശേഷമുള്ള മലബാറിലെ പ്രവാസ ജീവിതത്തിനു കാരണമായിവന്ന പ്രത്യേക സാഹചര്യങ്ങളും ഒരു കാരണം.

കടയ്ക്കലിനു പരിസര പ്രദേശങ്ങളിലെ മിയ്ക്കവാറും ക്ഷേത്രങ്ങളിലെല്ലാം ചെണ്ടയുമായി ഞാന്‍ പോയിട്ടുണ്ട്. പുനലൂര്‍ സ്വദേശി രവിയാശാനായിരുന്നു എന്റെ ഗുരു. പലയിടത്തും ചെണ്ടകൊട്ടി, ഒടുവില്‍ നാട്ടിലെ മൂലബൌണ്ടര്‍ ശ്രീ ആയിരവില്ലി ക്ഷേത്രത്തിലുമെത്തി. ക്ഷേത്രത്തില്‍ നിന്നു കിട്ടിയ മുണ്ടും നേരിയതുമണിഞ്ഞ് കൊട്ടാനാരംഭിച്ചപ്പോള്‍ നാട്ടുകാരിലൊരാള്‍ എന്റെ ജാതി വിളിച്ചു പറഞ്ഞു.

“ഇവന്‍ മുസ്ലിമാണ്, അമ്പലത്തില്‍ കൊട്ടാന്‍ പാടില്ല....”

കലയ്ക്കും ദൈവമെന്ന മഹാശക്തിയ്ക്കും ജാതിതിരിവുണ്ടെന്ന് ഞാനും തിരിച്ചറിഞ്ഞു. അന്നു താഴെവച്ച ചെണ്ട ഇന്നുവരെ പിന്നെ തൊട്ടിട്ടില്ല, ദൈവങ്ങള്‍ കോപിച്ചാലോ!! അതു രണ്ടാമത്തെ കാരണം.

ആസ്വാദകസുഹൃത്തുക്കളായ എന്റെ ബൂലോക സുഹൃത്തുക്കള്‍ കലയില്‍ ജാതിതിരിയ്ക്കില്ലെന്ന വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട് വീണ്ടും കലാരംഗത്തേയ്ക്ക് ചുവടുവയ്ക്കുകയാണ്. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാവണമെന്ന് ആഗ്രഹമുണ്ട്.

മൂന്നു കാരണവന്മാരില്‍ ഒന്നാമത്തെ കാരണവര്‍, മുഹമ്മദ് അസ്‌ലം. തബലയാണ് ഇഷ്ടം. പഠിച്ചുകൊണ്ടിരിയ്ക്കുന്നു.

ഇത് രണ്ടാമത്തെ കാരണവര്‍ മുസ്‌ഫറുല്‍ ഇസ്ലാം. ഇടയ്ക്കൊക്കെ മുട്ടിനോക്കും...



ഇത് മൂന്നാമന്‍ മുര്‍ഷിദ് ആലം, ചെറായിയില്‍ വരുമ്പോള്‍ ഇദ്ദേഹത്തിനു മൂന്നുമാസം പ്രായം.

മറ്റു വാദ്യോപകരണങ്ങള്‍ ഒന്നും തന്നെ പഠിച്ചിട്ടില്ല. അവ കൈകാര്യംചെയ്യാന്‍ അവസരങ്ങള്‍ ധാരാളം കിട്ടിയതു മുതലാക്കിയിട്ടുണ്ടെന്നു മാത്രം. ഇടയ്ക്കിടയ്ക്ക് ചില്ലറ നമ്പരുകള്‍ ബൂലോകത്തു വിളമ്പുന്നതില്‍ ആരും വിരോധിയ്ക്കരുത്. ദ്രോഹിയ്ക്കാന്‍ ബ്ലോഗല്ലാതെ തല്‍ക്കാലം വേറേ മാര്‍ഗ്ഗങ്ങളില്ലല്ലോ...

കുട്ടിക്കാന്റെ കണ്ണട...

ഇവിടെ ഒരു കണ്ണടക്കഥയുണ്ട്. താഴെക്കാണുന്നതാണ് കഥയിലെ കണ്ണട.



അപ്പൊ താഴെക്കാണുന്ന ആജാനബാഹുവായ പുലി വച്ചിരിയ്ക്കുന്നത് മറ്റൊരു കണ്ണട...

പണ്ട് അപൂര്‍വ്വമായിരുന്ന മൊബൈല്‍ഫോണ്‍ ഇന്ന് രണ്ടും മൂന്നുമാണ് ഓരോരുത്തരുടെ കയ്യില്‍. മൂന്നും നാലും കണ്ണട ഫാഷനാക്കിയത് ആദ്യമായാ കാണുന്നത്...!

ഒരു ബ്ലോഗുവായനയുടെ ബാക്കിപത്രം

സഹസ്രയോഗ വിധിപ്രകാരം പുളിയില ഇടിച്ചുപിഴിഞ്ഞ ചാറില്‍ കൊട്ടംചുക്കാദി തൈലത്തിന്റെ കല്‍ക്കം ചേര്‍ത്ത് കടുകെണ്ണ ഇലിപ്പയെണ്ണ എള്ളെണ്ണ ആവണക്കെണ്ണ മുതലായ എണ്ണകള്‍ ചേര്‍ത്ത് കാച്ചിയരിച്ചെടുത്ത് യൂക്കാലിതൈലം പച്ചക്കര്‍പ്പൂരം പുല്‍‌ത്തൈലം മുതലായവ ചേര്‍ത്ത് തയ്യാറാക്കിയെടുക്കുന്നതാണ് സ്പെഷല്‍ കൊട്ടം ചുക്കാദി തൈലം. ഈ തൈലം ഒരു സര്‍വ്വ രോഗസംഹാരിയാണ് എന്ന് അവകാശപ്പെടുന്നില്ല. വേദനയ്ക്ക് വളരെ നല്ലതാണ്.

വാതവേദന, വാതപ്പെരുപ്പ്, കാല്‍‌മുട്ടുവേദന, കൈമുട്ടുവേദന, കൈകാല്‍ കടച്ചില്‍, കോച്ച്, കൊളുത്ത്, ഉളുക്ക്, മിന്നല്‍, നടുവേദന, നട്ടെല്ലുവേദന, തലവേദന, പല്ലുവേദന തുടങ്ങിയവയ്ക്കെല്ലാം സിദ്ധൌഷധമാണിത്. പല്ലുവേദനയുണ്ടെങ്കില്‍ ലേശം തൈലം പഞ്ഞിയില്‍‌മുക്കി പല്ലിന്റെ പോടുള്ള ഭാഗത്തുവച്ചാല്‍ വേദന മാറിക്കിട്ടും.

തലവേദനയുണ്ടെങ്കില്‍ ലേശം തൈലം പഞ്ഞിയില്‍‌മുക്കി തലയുടെ പോടുള്ള ഭാഗത്തുവച്ചാല്‍ തലവേദന മാറിക്കിട്ടും! ഹല്ലപിന്നെ....

കൊട്ടോട്ടിക്കാരനും കൊട്ടംചുക്കാദിയും തമ്മില്‍ ബന്ധമൊന്നുമില്ല. കൊട്ടം ചുക്കാതി തൈലത്തിന്റെ നിര്‍മ്മാണവും വിതരണവും കൊട്ടോട്ടിക്കാരന്‍ ഏറ്റെടുത്തിട്ടുമില്ല. എന്നാലും ബൂലോകത്തെ പ്രിയ സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ വായിയ്ക്കുന്ന ആളെന്ന നിലയ്ക്ക് അനുഭവത്തിന്റെ വെളിച്ചത്തില്‍ ഒരു മുന്നറിയിപ്പും പ്രതിവിധിയും പറഞ്ഞില്ലെങ്കില്‍ മോശമാവുമെന്നു കരുതി ഒന്നു കുറിയ്ക്കുന്നുവെന്നു മാത്രം.

ഈയിടെയായി ബൂലോക സുഹൃത്തുക്കളില്‍ ചിലരുടെ പോസ്റ്റുകള്‍ വായിച്ചാല്‍ ധനനഷ്ടം മാനഹാനി ഇവയിലുപരി കലശലായ വേദനയും സമ്മാനമായി കിട്ടുന്ന വിവരം പലര്‍ക്കും അനുഭവപ്പെട്ടിട്ടുണ്ടാവും. എന്റെ ഒരു സുഹൃത്തിന്റെ ഒരു പോസ്റ്റു വായിച്ച കാ‍രണത്താല്‍ ഊരയുളുക്കിക്കിടക്കാനുള്ള ഭാഗ്യം ഈയുള്ളവനുണ്ടായി. ഇപ്പോള്‍ ജോലിക്കാരുടെ ക്ഷാമം രൂക്ഷമായ സമയത്ത് ഞാനും കൂടിയാണ് എന്റെ ഷോപ്പില്‍ ജോലിചെയ്യുന്നത്. കിടപ്പിലായ കാരണത്താല്‍ ചില വര്‍ക്കുകള്‍ സമയത്തു തീര്‍ത്തു കൊടുക്കാന്‍ കഴിയാത്തതിനാല്‍ കസ്റ്റമര്‍വക കിട്ടിയ തെറി മാനഹാനിയായും, തൈലത്തിനും ഉഴിച്ചില്‍‌ക്കാരന്റെ ഫീസും മുതലായ വകയില്‍ ചെലവായ തുക ധനനഷ്ടമായും, അതിലുപരി ഞാനനുഭവിച്ച തരക്കേടില്ലാത്ത വേദന ബ്ലോഗുപീഢനമായും ഞാന്‍ കണക്കാക്കുന്നു. പക്ഷേ ഇതിനൊക്കെ കാരണക്കാരനായ പ്രസ്തുത ബ്ലോഗര്‍ ഈ കാരണംതന്നെ പറഞ്ഞ് എന്നെ കളിയാക്കിയതില്‍ ഞാന്‍ പ്രതിഷേധിയ്ക്കുന്നു.

ഏതായാലും ഈ മഹാന്മാരുടെ പോസ്റ്റുകള്‍ വായിയ്ക്കുന്ന പാവം വായനക്കാര്‍ മേല്‍ സൂചിപ്പിച്ച തൈലമോ അതുപോലുള്ളവയോ കരുതുന്നതു നന്നായിരിയ്ക്കും.

വൈകിവന്ന ബോധോദയം...

വാര്‍ത്ത:- സംസ്ഥാനത്ത് നെല്ലിയ്ക്കാകൃഷി പ്രോത്സാഹിപ്പിയ്ക്കുന്നതിനു ശ്രമം തുടങ്ങി. സര്‍ക്കാര്‍ മുന്‍‌കയ്യെടുത്തു തുടങ്ങിയ ഈ പരിപാടിയില്‍ മലയാള സിനിമാലോകത്തെ പ്രമുഖരും സജീവമെന്ന്....

മുന്‍ഷി:- നല്ലതുതന്നെ, പക്ഷേ അതുകൊണ്ടും ഫലപ്രാപ്തി വന്നില്ലെങ്കിലോ..?

Saturday

മന്ത്രിമാര്‍ ഡോണ്ടു മിണ്ടിംഗ്..

വാര്‍ത്ത:- കേന്ദ്രത്തില്‍ ചില മന്ത്രിമാര്‍ക്കു പ്രത്യേകിച്ചു പണിയൊന്നുമില്ലാത്തതു കൊണ്ട് വെറുതേ എന്തെങ്കിലുമൊക്കെ സംസാരിയ്ക്കുന്നുവെന്ന്....!

മുന്‍ഷി:- ഇവിടെ ഒരു മുഖ്യമന്ത്രി ചെയ്യുന്നതു പോലെ...!!

ഒരു ചാനല്‍ വിശേഷം...

വാര്‍ത്ത : സംസ്ഥാന സ്കൂള്‍ കലോത്സവ ചാമ്പ്യന്‍ ട്രോഫി മറ്റുള്ളവര്‍ക്കുമുന്‍‌പേ ലൈവു കാണിയ്ക്കാനുള്ള ചാനലുകാരുടെ ആക്രാന്തത്തില്‍ ഒടിഞ്ഞുപോയെന്ന്...!

വാഴക്കോടന്‍ : ഹാവൂ..., ഞമ്മള നിക്കാഹിന് ചാനലുകാരെ വിളിയ്ക്കാത്തതു മഹാഭാഗ്യമായി...!!

Monday

Friday

വന്നല്ലോ വനമാല...

ഡിസംബര്‍ 30ന് യാഹൂവഴി വന്ന മെയിലാണ്...

Compliments of the season,
Wednesday, 30 December, 2009 4:54 PM

Compliments of the season,
I am Mr Ali Sulaman,The Head of file Department in Bank Of Africa (BOA) I am writing following an opportunity in my office that will be of an immense benefit to both of us.

In my department we discovered an abandoned sum of $21.5 million USA Dollars (Twenty One Million Five Hundred Thousand US Dollars) in an account that belongs to one of our foreign customers Late Mr. Morris Thompson an American who unfortunately lost his life in the plane crash of Alaska Airlines Flight 261 which crashed on January 31 2000, including his wife and only daughter.

The choice of contacting you is aroused from the geographical nature of where you live, particularly due to the sensitivity of the transaction and the confidentiality herein.

Now our bank has been waiting for any of the relatives to come-up for the claim but nobody has done that. I personally have been unsuccessful in locating the relatives for 2 years now, I seek your consent to present you as the next of kin / Will Beneficiary to the deceased so that the proceeds of this account valued at 21.5Million Dollars can be paid to you. This will be disbursed or shared in these percentages, 60% to me and 40% to you.

All I require now is your honest co-operation; confidentiality and trust to enable us see this transaction through. I guarantee you that this will be executed under a legitimate arrangement that will protect you from any breach of the law. Please, provide me the following: as we have seven (7) days to run it through. This is very URGENT PLEASE. KINDLY send the details below:

1. Full Name
2. Your Telephone Number
3. Your Contact Address.
4. Your photo
Your urgent response will be highly anticipated and appreciated.

Best regards,
Mr Ali Sulaman.

ഒന്നു ശ്രമിച്ചു നോക്കിയാലോ...

പാവം പാവം രാജകുമാരന്‍

ഇതൊക്കെക്കണ്ടാല്‍ തലയില്‍ കൈവയ്ക്കാതെ നിവൃത്തിയില്ലെന്നാണോ?


എന്താ പാലും പഴവും പങ്കുവയ്ക്കുകയാണോ..? ഇത്ര തിരക്കുകൂട്ടാന്‍...!
ഏതായാലും DYFI കൊടിപൊന്തിച്ചു....


കൊള്ളാം, വല്ലാത്തേ തിരക്കു കൂടിവരുന്നു... PDPക്കാരുടെ കൊടികൂടി പൊങ്ങി...


തരക്കേടില്ല, CITU കൂടി കൊടി പൊന്തിച്ചിരിയ്ക്കുന്നു. എന്തിന്റെ പുറപ്പാടാണോ എന്തൊ...


മുറ്റത്തു മാത്രമല്ല റോഡു മുഴുവന്‍ തിരക്കുതന്നെ, അപ്പൊ കാര്യമായിട്ടെന്തോ ഉണ്ട്...


.......... വാര്‍ത്തകള്‍ക്കുവേണ്ടി ക്യാമറാമാന്‍ .......നൊപ്പം .........


ചുമ്മാതല്ല, വി വി വി വി ഐ പി വരുന്നു.
പിന്നെ ഈ പുകിലൊക്കെ ഇല്ലെങ്കിലല്ലേ അത്ഭുതമുള്ളൂ...


കോടതീന്റെ ഉള്ളിലേയ്ക്കാണല്ലോ പോണത്.....


പോട്ടെ, ചാനലുകാര്‍ എല്ലാം ഒപ്പിയെടുക്കുന്നുണ്ടല്ലോ, പോയി ടീവി തുറന്നു നോക്കാം.

Sunday

ബ്ലോഗറാണുപോലും! നാണമില്ലേ അവനങ്ങിനെ പറയാന്‍..?

മൊബൈല്‍ഫോണ്‍ ഇന്ന് വളരെ അത്യാവശ്യമുള്ള സംഗതിയായിരിയ്ക്കുന്നു. അതില്ലാത്ത അവസ്ഥയെക്കുറിച്ച് ഇന്നു ചിന്തിയ്ക്കാന്‍ കൂടി കഴിയുന്നില്ല. സര്‍വ്വോപകാരിയായ ഈ മഹാ സംഭവത്തെ ദുരുപയോഗം ചെയ്യുന്നതും കൂടിയ അളവില്‍ത്തന്നെയാണ്. ബൂലോകത്തെ പ്രഗത്ഭരും പ്രമുഖരും സര്‍വ്വഗുണ സമ്പന്നരുമായ ഒരുകൂട്ടം ബ്ലോഗര്‍മാരും ഈ ദുരുപയോഗത്തിന്റെ രുചി കുറച്ചെങ്കിലും അറിഞ്ഞിട്ടുണ്ട്. അതുപക്ഷേ ബൂലോകത്തു തന്നെ വളരെയേറെ ശല്യക്കാരനായി മാറിയിരിയ്ക്കുന്ന ഒരു ബ്ലോഗറില്‍(?) നിന്നുതന്നെയാണെന്നതാണ് അത്യന്തം ഖേദകരം. ഈ ബ്ലോഗറില്‍ (ഇയാള്‍ ബ്ലോഗറാണോ?) നിന്ന് ഇത്തരം ശല്യങ്ങള്‍ പലവട്ടം നേരിടേണ്ടിവന്ന ചിലരുടെ അനുഭവങ്ങള്‍ ചെറിയ അളവിലെങ്കിലും പറഞ്ഞില്ലെങ്കില്‍ ശരിയാവില്ലെന്നതിനാല്‍ എഴുതിപ്പോയതാണ് ക്ഷമിയ്ക്കുക...

ബ്ലോഗര്‍ മുഹമ്മദുകുട്ടിക്ക പറയുന്നതു ശ്രദ്ധിയ്ക്കൂ..,
“സത്യത്തില്‍ ആദ്യമൊക്കെ സന്തോഷമായിരുന്നു. ഒരു ബ്ലോഗറുമായി ചങ്ങാത്തം കൂടുകയെന്നാല്‍ ഒരു നല്ല കാര്യമായി എനിയ്ക്കു തോന്നിയിരുന്നു. അതിനാല്‍ ആ ചങ്ങായിയുമായി സംസാരിയ്ക്കാറുമുണ്ടായിരുന്നു. പിന്നെപ്പിന്നെ അയാളുടെ ഒലക്കമേലെ വര്‍ത്താനം ഒരു ശല്യമായിത്തീര്‍ന്നപ്പോള്‍ ചെവി ചൂടായി, ഫോണ്‍ ചൂടായി എന്നൊക്കെ ഒഴിവു കഴിവുകള്‍ പറഞ്ഞ് സംസാരം പരമാവധി രണ്ടുമിനുട്ടിലൊതുക്കാന്‍ എനിയ്ക്കു സാധിച്ചു. ഏതായാലും ഇപ്പൊ അയാള്‍ വിളിയ്ക്കാത്തതിനാല്‍ പരമ സുഖം. ..”

അനില്‍@ബ്ലോഗ്,
ഭയങ്കര വിളിയായിരുന്നു, ഒപ്പം നൂറുനൂറു സംശയങ്ങളും ബോറന്‍ ചോദ്യങ്ങളും. സത്യത്തില്‍ ഓഫീസില്‍പ്പോലും ഒരു സ്വസ്ഥതയുണ്ടായിരുന്നില്ല. പക്ഷേ ഞാന്‍ അയാളെ നിരാശപ്പെടുത്തിയിട്ടില്ല. ഇപ്പൊ അങ്ങനെ ശല്യം ചെയ്യുന്നില്ല, അതിനാല്‍ പരമസുഖം.

അരീക്കോടന്‍,
ഇപ്പോഴും അധികം മുടങ്ങാതെ വിളിയ്ക്കുന്നുണ്ട്. എന്നാലും അത്രയധികം ശല്യകാരനാണെന്നു തോന്നിയിട്ടില്ല. ചില സന്ദര്‍ഭങ്ങളില്‍ സംസാരം നീണ്ടു പോകുന്നത് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. ഇപ്പൊ എന്തായാലും വിളി കുറവാണ്.

അരുണ്‍ കായംകുളം,
മുമ്പൊക്കെ മണിയ്ക്കൂറുകണക്കിനു വിളിച്ചു ശല്യപ്പെടുത്തുമായിരുന്നു. പിന്നെപ്പിന്നെ തിരക്കാണ് വര്‍ക്കു കൂടുതലാണ് എന്നൊക്കെ പറഞ്ഞ് തല്‍ക്കാലം ഒഴിവാക്കി. ഇപ്പൊ എന്തായാലും വല്ലപ്പോഴുമേ വിളിയ്ക്കാറുള്ളൂ. അതു ഞാന്‍‌തന്നെ മാനേജുചെയ്യും...

ബെര്‍ളിതോമസ്,
എന്നെയും കുറേ തവണ വിളിച്ചിരുന്നു, ഞാന്‍ മൈന്റു ചെയ്തില്ല. അതുകൊണ്ടുതന്നെ വിളി താനേ നിന്നു.

ചാണക്യന്‍,
ഞാന്‍ പക്ഷേ വിട്ടുകൊടുക്കില്ല, ആശാന്റെ മൊബൈലിലെ കാശു തീരുമ്പൊ താനെ നിറുത്തിക്കൊള്ളുമെന്നു കരുതും. വെറുതേ കേട്ടുനില്‍ക്കുന്നതിനു ടാക്സു കൊടുക്കണ്ടല്ലോ... ഇങ്ങോട്ടു കിട്ടുന്ന ബഢായിയ്ക്കു ഉരുളയ്ക്കുപ്പേരികണക്കു ഞാന്‍ മറുപടി കൊടുത്തിട്ടുണ്ട്. എന്നാലും ചില സമയത്തു വിളിച്ചു ശല്യപ്പെടുത്തിയിട്ടുണ്ടെന്നു പറയാതിരിയ്ക്കാന്‍ വയ്യ.

ഏറനാടന്‍,

ഇച്ചങ്ങായി ഗള്‍ഫുക്കു വിളിച്ചുവരെ ശല്യപ്പെടുത്തിയിരുന്നു. വിളിച്ചാല്‍ പിന്നെ നിറുത്താത്തതിനാല്‍ പലപ്പോഴും അയാളുടെ കാള്‍ ഞാന്‍ അറ്റന്റു ചെയ്യാതിരുന്നിരുന്നു.

ഫൈസല്‍ കൊണ്ടോട്ടി,
നേരിട്ടു കണ്ടപ്പൊ നല്ലതു നാലു പറഞ്ഞു, അതില്‍പ്പിന്നെ പരമസുഖം, ഒരു ശല്യവുമില്ല. അതിനുമുന്‍പ് ഫോണ്‍ ഓണാക്കാന്‍പോലും വയ്യാത്ത അവസ്ഥയിലായിരുന്നു.

കാപ്പിലാന്‍,
സത്യത്തില്‍ ഇത്രയും വലിയ ഒരു ബോറനെ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല. സത്യത്തില്‍ ഇവനെയൊക്കെ ബ്ലോഗാന്‍ അനുവദിയ്ക്കുന്നവരെ ചന്തിയില്‍ കുറ്റിച്ചൂലില്‍ ചാണകം മുക്കിയടിയ്ക്കണം..!

മാണിക്യം,

ക്യാനഡയില്‍ പോലും എനിയ്ക്കു സ്വൈര്യം അയാള്‍ തന്നില്ല. മൊബൈല്‍നമ്പര്‍ കൊടുത്തു കുടുങ്ങിപ്പോയതാണ്. എന്തു കഷ്ടമാണെന്നോ, അരമുക്കാല്‍ മണിയ്ക്കൂറു നേരം സ്വസ്ഥതയുണ്ടാവില്ല... ഇപ്പൊ നാട്ടിലും ഒരു സ്വസ്ഥതയില്ല.

മുള്ളൂക്കാരന്‍,
എനിയ്ക്കിതു നേരത്തേ അറിയാവുന്നതുകൊണ്ട് കുടുങ്ങീല.... ഞാന്‍ ഫോണെടുക്കലു നിര്‍ത്തി.

നാട്ടുകാരന്‍,
ഒരുപക്ഷേ ഞാനായിരിയ്ക്കും ഏറ്റവും ബുദ്ധിമുട്ടിയത്. റോമിംഗില്‍പ്പോലും എനിയ്ക്കു സ്വസ്ഥത തന്നില്ല. നേരിട്ട് ഇനിക്കണ്ടാല്‍ ശരിയാക്കിക്കൊടുക്കുന്നുണ്ട്.... വേറേ ഫോണ്‍ വരുന്നുണ്ടന്നു പറഞ്ഞു തടിയൂരാറാണു പതിവ്, നിങ്ങള്‍ക്കും ഇതു പരീക്ഷിവുന്നതാണ്‍...

പാവത്താന്‍,
ഞാനൊരു പാവമായതിനാല്‍ അയാളെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. അയാളെ മുക്കാലിയില്‍ കെട്ടിത്തൂക്കി മുളകരച്ചു പുരട്ടുന്നതിനിന്നു ഞാന്‍ സാക്ഷിയാകാം...
ഹല്ലപിന്നെ...

തബാറക് റഹ്മാന്‍
ഇങ്ങോട്ടു പൊട്ടിയ്ക്കുന്നതിന്റെ ഡബിള്‍ പൊട്ടിച്ചുകൊടുക്കും, പുതിയ ആളായതുകൊണ്ട് തല്‍ക്കാലം വിവാദത്തിനില്ല.

വാഴക്കോടന്‍,
ഇത് എന്നോ എഴുതേണ്ടതായിരുന്നു...! ഇതിവിടെ എഴുതാന്‍ കഴിഞ്ഞതു മഹാ ഭാഗ്യം ! ഏതായാലും ബൂലോകത്തു നിന്നും ഇയാളെ കെട്ടുകെട്ടിയ്ക്കേണ സമയം അതിക്രമിച്ചു എന്നേ എനിയ്ക്കു പറയാനുള്ളൂ....

ഷെറീഫ് കൊട്ടാരക്കര
ഞാനേതായാലും നമ്പരു കൊടുത്തില്ല. പക്ഷേ ചാറ്റു മെഷീന്‍ എനിയ്ക്കു തുറക്കാന്‍ ധൈര്യമില്ലെന്നതു സത്യം..

കണ്ടില്ലേ ബ്ലോഗര്‍മാരുടെ അഭിപ്രായങ്ങള്‍ ഇവയൊക്കെയാണ്. ആ മാന്യന്‍ ഇനി ബൂലോകത്തു തുടരണോ വേണ്ടയോ എന്നു നിങ്ങള്‍ തീരുമാനിയ്ക്കൂ... പറ്റുമെങ്കില്‍ പാവത്താന്‍ പറഞ്ഞ പോലെ മുക്കാലിയില്‍ കെട്ടി മുളകരച്ചു പുരട്ടൂ. ഏതായാലും ഇതൊക്കെ സഹിയ്ക്കുന്നതിന് ഒരതിരുണ്ട്... ഈ ലിസ്റ്റില്‍ വരാത്തവര്‍ ഒരുപാടുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവരൊക്കെ അഭിപ്രായം പറയാതിരിയ്ക്കില്ല...

Wednesday

Saturday

പുഴയല്ല കേട്ടോ...

പ്രളയദുരന്തം കൊട്ടോട്ടിക്കാരന്റെ വീട്ടുപടിയ്ക്കലുമെത്തിയപ്പോള്‍.
ഇതു പോസ്റ്റുചെയ്യുമ്പോഴും വെള്ളം ഒഴിഞ്ഞുപോയിട്ടില്ല.
മൊബൈല്‍ ചിത്രങ്ങളായതുകൊണ്ട് വ്യക്തത കുറവാണ്.


ടാര്‍ മാത്രമാണു മുങ്ങാത്തത്. മറ്റുസ്ഥലങ്ങളില്‍ അതും മുങ്ങിയിട്ടുണ്ട്.


എല്ലായിടത്തും ഇതുതന്നെയാണു കാഴ്ച


ഹൈവേയിക്കൂടി ബസ് പോകുന്നതും കാണാം


ഇന്നലെവരെ ഇവിടെ പുഴയുണ്ടായിരുന്നില്ല


പെട്ടെന്നുണ്ടായ പുഴ ഗതിമാറുകകൂടി ചെയ്താല്‍...

എനിയ്ക്കും കെട്ടണം...


പതിനെട്ടിനും ഇരുപത്തഞ്ചിനും മദ്ധ്യേ പ്രായമുള്ള
സുന്ദരന്മാരും സുമുഖന്മാരും സുശീലന്മാരുമായ യുവാക്കളെ
കൊട്ടോട്ടിക്കാരന് കെട്ടാനായി ആവശ്യമുണ്ട്.
(കോടതിയ്ക്കു പ്രശ്നമൊന്നുമില്ലെങ്കില്‍
പ്രായം അല്‍പ്പം കുറഞ്ഞാലും തരക്കേടില്ല)
ഭാഗ്യവാന്‍ ആരായാലും ഈ കോട്ടക്കുന്ന് കൊണ്ടുപോയി കാട്ടുന്നതാണ്.

Popular Posts

Recent Posts

Blog Archive