Thursday

ആചാരപ്പോലീസ്

സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായ ദമ്പതികളെ, മതചിഹ്നങ്ങള്‍ ധരിച്ചില്ല എന്ന കാരണത്താല്‍ ആലപ്പുഴ സൗത്ത് പോലീസ് അപമാനിക്കുകയും അറസ്റ്റ് ചെയ്ത് പോലീസ് സ്
റ്റേഷനില്‍ കൊണ്ടുപോയി മണിക്കൂറുകളോളം മാനസിക പീഢനത്തിന് വിഥേയമാക്കുകയും ചെയ്തു. ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം എം. രാജേഷിനും ഭാര്യ രശ്മിക്കുമാണ് ഈ ദുരവസ്ഥയുണ്ടായത്.
   
  കഴിഞ്ഞദിവസം (ഡിസം. 12) വൈകിട്ടാണ് സംഭവം. രാജേഷും രശ്മിയും സുഹൃത്തുക്കളോടൊപ്പം ഒരു ചങ്ങില്‍ പങ്കെടുത്ത ശേഷം ആലപ്പുഴ ബീച്ചില്‍ ലൈറ്റ് ഹൗസിന് സമീപം കനാല്‍ കരയില്‍ വിശ്രമിക്കുകയായിരുന്നു. ധാരാളം സന്ദര്‍ശകരും അവിടെയുണ്ടായിരുന്നു. അപ്പോഴാണ് സദാചാരത്തിന്‍റെ കാവല്‍ഭടന്‍മാരായ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ ഏമാന്‍മാരുടെ വരവ്. രണ്ട് യുവതീയുവാക്കള്‍ ഒന്നിച്ചിരിക്കുന്നത് ഏമാന്‍മാര്‍ക്ക് അത്ര രസിച്ചില്ല. രണ്ടുപേരെയും വിളിപ്പിച്ച് ചോദ്യം ചെയ്യാന്‍ തുടങ്ങി. കാമുകീ കാമുകന്‍മാര്‍ എന്നനിലയില്‍ ചോദ്യം ചെയ്തു തുടങ്ങിയപ്പോള്‍ തങ്ങള്‍ വിവാഹിതരാണെന്ന് രാജേഷ് പറഞ്ഞു. അപ്പേള്‍ പിന്നെ പരിഹാസമായി. താലിമാലയും നെറ്റിയില്‍ കുങ്കുമവും ഒന്നുമില്ലാതെ ഏന്ത് വിവാഹിതര്‍ എന്നായി. തങ്ങള്‍ സ്പെഷ്യല്‍ മാര്യേജ് നിയമപ്രകാരമാണ് വിവാഹം കഴിച്ചതെന്നും ആചാരരഹിതമായി ജീവിക്കുന്നതിനാലാണ് ഇവ അണിയാത്തതെന്നും പറഞ്ഞെങ്കിലും വകവയ്ക്കാതെ ജീപ്പില്‍ കയറ്റി കൊണ്ടുപോയി. താനൊരു പൊതു പ്രവര്‍ത്തകനാണെന്നും അപമാനിക്കരുതെന്നും രാജേഷ് പറഞ്ഞു. സ്റ്റേഷനില്‍ ഹാജരായി തെളിവുകള്‍ നല്‍കാം എന്നും പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് അത് പിടിച്ചുവാങ്ങി രണ്ടുപേരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വനിതാപോലീസില്ലാതെയാണ് രശ്മിയെ ജീപ്പില്‍ കയറ്റി കൊണ്ടുപോയത്. സ്റ്റേഷനിലും ഭേദ്യം ചെയ്യല്‍ തുടര്‍ന്നു. വനിതാ പോലീസുകാരിക്ക് രണ്ടുപേരുടെയും ജാതി അറിയണമെന്നായി. (ഇരുവരും വ്യത്യസ്ത ജാതിയില്‍ ജനിച്ചവരാണ്) അതുപറഞ്ഞപ്പോള്‍ പിന്നെ ജാതിപ്പേരുവിളിച്ച് അപമാനിക്കലായി. നിനക്ക് എത്രഭര്‍ത്താക്കന്‍മാര്‍ ഇതിനു മുമ്പ് ഉണ്ടായിരുന്നു എന്നമട്ടിലൊക്കെയായി ചോദ്യം ചെയ്യൽ.

രണ്ടുപേരെയും കാണാതായതിനെ തുടര്‍ന്ന് സൂഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പോലീസ് കസ്റ്റഡിയിലാണെന്ന് മനസ്സിലായത്. തുടര്‍ന്ന് പൊതു പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് ഇരുവരെയും വിട്ടയക്കുകയായിരുന്നു. ഇവര്‍ക്ക് നേരിട്ട ദുരനുഭവം മറ്റാര്‍ക്കും വരാതിരിക്കാനും കുറ്റക്കാര്‍ക്കതിരെ നിയമനടപടികള്‍ സ്വീതരിക്കുന്നതിനുമായി മനുഷ്യാവകാശ കമ്മീഷനടക്കം പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഇവിടെ ചില ചോദ്യങ്ങള്‍ പ്രസക്തമാണ്.
1. വിവാഹിതരല്ലങ്കില്‍ കൂടി പ്രായപൂര്‍ത്തിയായ രണ്ടു യുവതീയുവാക്കള്‍ക്ക് പൊതു സ്ഥലത്ത് ഇരുന്നുകൂടെ?
2. വിവാഹിതരായവര്‍ അതിനനുസരിച്ച് മതങ്ങള്‍ നിഷ്കര്‍ക്കുന്ന തരത്തില്‍ വേഷവിധാനങ്ങള്‍ ധരിച്ചുനടക്കാത്തത് കുറ്റമാകുന്നുണ്ടോ?
3. ജാതിരഹിതവും മതരഹിതവുമായി ജീവിക്കാന്‍ ഇവിടെ ആര്‍ക്കും അവകാശമില്ലേ?
4. പോലീസിന് സംശയം തോന്നി എന്ന ഒറ്റക്കാരണത്താല്‍ ആരെയും കസ്റ്റഡിയില്‍ എടുത്ത് അപമാനിക്കാന്‍ അധികാരമുണ്ടോ? ആധുനിക സാങ്കേതിക വിദ്യകള്‍ ഇത്രയധികം പുരോഗമിച്ച ഇക്കാലത്ത് ഒരാള്‍ പറഞ്ഞകാര്യത്തിന്‍റെ സത്യാവസ്ഥ നിമിഷങ്ങള്‍ക്കുള്ളില്‍ ബോധ്യപ്പടാവുന്നതല്ലേ ഉള്ളു?
5. ഇത്തരത്തില്‍ പൗരന്‍മാര്‍ക്കുണ്ടാകുന്ന അവകാശ ലംഘനങ്ങള്‍ക്കും അപമാനങ്ങള്‍ക്കും ഭരണകൂടം എങ്ങനെ പരിഹാരം കാണും?
6. സ്ത്രീകളെ കസ്റ്റ‍ഡിയില്‍ എടുക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ പോലും അറിയാത്തവരാണോ നിയമപാലകരായി ഇപ്പോഴും നിയമിക്കപ്പെടുന്നത്?

പ്രതിഷേധിക്കുക.

എല്ലാ ഭാഗത്തുനിന്നുമുള്ള മനുഷ്യസ്നേഹികളുടെ പിന്തുണ ഇക്കര്യത്തില്‍ പ്രതീക്ഷിക്കുന്നു.

നീതി - വിൽക്കാനും വിലക്കാനും

   ഈ രാജ്യത്ത് നീതിയും നിയമവും എല്ലാ പൗരന്മാർക്കും ഒരുപോലെയല്ല ലഭ്യമാക്കുന്നത് എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് അബ്ദുന്നാസർ മദനിയുടെ ജാമ്യ നിഷേധം. ഒരേ ജില്ലക്കാരായ രണ്ടുപേർക്ക് രണ്ടുതരത്തിൽ നീതി നടപ്പിലാക്കുന്നതുവഴി അതു തെളിഞ്ഞുകാണുന്നു. ഐ എസ് ആർ ഒയുടെ ആസ്ഥാനത്ത് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് കടക്കാൻ ശ്രമിച്ച ബ്യൂല എന്ന കൊല്ലംകാരിയും രാജ്യത്തിന്റെ തീവ്രവാദത്തിന്റെ മൊത്തക്കച്ചവടക്കാരനായ ബ്യൂലയുടെ ജില്ലക്കാരൻ തന്നെയായ മദനിയും ഒരേപോലെതന്നെ കുറ്റവാളികളാണ്, അല്ലെങ്കിൽ ആരോപിതരാണ്. പക്ഷേ ഒരേസർക്കാരിന്റെ കീഴിൽ കൈകാര്യം ചെയ്യപ്പെട്ട ഈ രണ്ടു കേസുകളും പരിശോധിച്ചാൽ ഇന്ന് പരിഷ്കൃത ഇന്ത്യയിൽ പരിപാലിച്ചു വരുന്ന മതേതരത്വത്തിന്റെ ഉദാഹരണം കണ്ടെത്താൻ കഴിയും.

   പിടിയിലായി നാലുനാൾ കഴിയുമ്പ് കടുത്ത ഏകാന്തതയും ഭർത്താവിന്റെ അസാന്നിദ്ധ്യവും കാരണം ഗുരുതര പ്രതിസന്ധിയിലേക്കു അതിവേഗം പാഞ്ഞടുത്ത ബ്യൂലക്ക് അതിനേക്കാൾ വേഗത്തിൽ ജാമ്യം നൽകി പരിരക്ഷിച്ചതിലൂടെ പല കാര്യങ്ങളും ദുരൂഹമായി ചീഞ്ഞു നാറാൻ തുടങ്ങി. ഒരു ഡ്യൂപ്ലിക്കേറ്റ് കാർഡുണ്ടെങ്കിൽ ഏത് സുരക്ഷാ മേഖലയിലും കടന്നുകയറാമെന്ന തരത്തിൽ നമ്മുടെ സുരക്ഷാ സംവിധാനങ്ങൾ അധ:പതിച്ചു പോയെന്നു വിശ്വസിക്കേണ്ട അവസ്ഥയാണ്. ഐ എസ് ആർ ഒയുമായി യാതൊരു ബന്ധമില്ലാത്ത അവർ ഇതിനുമുമ്പും രണ്ടുദിവസം അവിടെ അനധികൃതമായി താമസിച്ചിരുന്നു എന്നതാണ് ദുരൂഹതക്ക് ആക്കം കൂട്ടുന്നത്. ആരുടെയെങ്കിലു  ഇടപെടലുകളില്ലാതെ അങ്ങനെ താമസിക്കാൻ ഒരുകാരണവശാലും സാധിക്കില്ലെന്നിരിക്കെ ആ വിധത്തിലുള്ള അന്വേഷണങ്ങളൊന്നും നടന്നിട്ടില്ലെന്നത് ഭീതിദായകമായ വാർത്തയാണ്. രാജ്യ സുരക്ഷയെത്തന്നെ ആപ്പാടെ ബാധിക്കുന്ന ഈ പ്രശ്നം വളരെ നിസാരമാക്കി തള്ളിയ നിയമ സംവിധാനത്തെ എത്ര പ്രകീർത്തിച്ചാലും മതിയാവില്ല. പരിശോധിച്ച ഡോക്ടർമാരെല്ലാം ശാരീരത്തിനോ മനസ്സിനോ ഒരു കുഴപ്പവുമില്ലെന്നു റിപ്പോർട്ടു നൽകിയിട്ടും ഇല്ലാത്ത ഏകാന്തത ചേർത്ത് മാനസിക വിഭ്രാന്തിയും വിഷാദവും മേമ്പൊടി ചേർത്ത് വല്ലാത്ത പരിഗണന നൽകി ആരെയൊക്കെയോ രക്ഷിക്കാനായി ജാമ്യം കൊടുത്ത് അവരെ പറഞ്ഞയച്ചു.

  ഇവിടെയാണ് മദനിയെ ചേർത്തു വായിക്കേണ്ടത്. ശക്തമായ വെളിച്ചം വിതറുന്ന മുറിയിൽ സകലമാന രോഗങ്ങളോടും മല്ലടിച്ച് ഉറക്കം നിഷേധിക്കപ്പെട്ട് കാഴ്ച നഷ്ടപ്പെട്ട് അവശതയനുഭവിക്കുമ്പോഴും ഒന്നു ചിത്സിക്കാനുള്ള ജാമ്യം പോലും നിഷേധിക്കപ്പെടുന്നത് ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല. കുറ്റം തെളിയാതെ കോയമ്പത്തൂരിനു സമാനമായി നിരപരാധിയായി പുറത്തു വന്നാൽ ബാക്കിയുണ്ടാവുന്ന മദനിയെക്കൊണ്ട് കട്ടിലിനുപോലും കാര്യമുണ്ടായെന്നു വരില്ല. മരണാനന്തരം നിരപരാധിയായി വിധിക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ വിചാരണത്തടവുകാരനായിരിക്കും ഒരു പക്ഷേ ഭാവിയിൽ മദനി. ചികിത്സിച്ച ആശുപത്രികളും പരിശോധിച്ച ഡോക്ടർമാരും ഇരുളണഞ്ഞ കണ്ണുകളും മരവിച്ച ഒന്നരക്കാലും പ്രമേഹം കാർന്ന ശരീരവും അടിയന്തിരമായി ചികിത്സക്കു വിധേയമാക്കണമെന്ന് എങ്ങനെയൊക്കെ റിപ്പോർട്ടു ചെയ്തിട്ടും കാണില്ല, കേൾക്കില്ല, മിണ്ടില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് രാജ്യത്തെ കുറ്റമറ്റ നീതി വ്യവസ്ഥ.

 ഇവിടെ തീവ്രവാദികളുണ്ടായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ...

കസബിന്റെ വിധിയും ഇന്ത്യക്കാരുടെ തലവിധിയും



  മുംബൈ ഭീകരാക്രമണക്കേസിലെ ഭീകരൻ അജ്മൽ കസബിനെ തൂക്കിക്കൊന്നിരിക്കുന്നു. തെറ്റു ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം. നിരപരാധികൾ ശിക്ഷിക്കപ്പെടുകയുമരുത്. ഇന്ന് എത്രത്തോളം ഈ സംഗതി നടപ്പിലാവുന്നുണ്ടെന്നത് വേറെ കാര്യം.

   ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ ഇന്ന് ഇന്ത്യയെത്തന്നെ വിലക്കുവാങ്ങാൻ കെൽപ്പുള്ള പണച്ചാക്കുകൾക്കും രാഷ്ട്രീയ മുതലാളിമാർക്കും അഴിമതിക്കാർക്കുമായി സംവരണം ചെയ്തിരിക്കുന്നു. അവരെത്തൊട്ടു കളിക്കാൻ ഒരാൾക്കും ധൈര്യമില്ല. അഥവാ വേലി തന്നെയാണു വിളവു തിന്നുന്നത്. ലക്ഷക്കണക്കിനു കോടികളുടെ അഴിമതിക്കഥകൾ പുറത്തുവരുമ്പോഴും, അതേക്കുറിച്ച് അന്വേഷിച്ചു ബോധ്യപ്പെടുമ്പോഴും ഒരു രൂപയെങ്കിലും സർക്കാരിലേക്കു തിരികെപ്പിടിച്ചതായി എങ്ങും വായിച്ചുകണ്ടില്ല. പുറമേ പരസ്പരം ചെളിവാരിയെറിയുമ്പോഴും ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും അകത്തളങ്ങളിൽ ഒരുമയുടെ വിശാലമായ പങ്ക് ഇന്ത്യയിലെ രാഷ്ട്രീയ വർഗ്ഗീയ മുതലാളിത്ത ഫാസിസ്റ്റുകൾ ഒരുമിച്ച് അനുഭവിക്കുന്നുണ്ട്. പുറമേ കാട്ടുന്നതെല്ലാം ഇന്ത്യയിലെ സാധാരണക്കാരെ കബളിപ്പിക്കാനുള്ള പോറാട്ടു നാടകങ്ങളാണ്.

  ഈ രാജ്യത്തെ സമാധാനവും സഹവർത്തിത്വവും സാഹോദര്യവും നശിക്കപ്പെടണമെന്നു കരുതുന്ന ഇന്ത്യയിലേതന്നെ ചെറിയ ഒരു കൂട്ടമാണ് യഥാർത്ഥ ഭീകരർ. ഇന്ത്യയുടെ സകല നിർവ്വഹകണ മേഖലകളിലും ഇവർക്ക് ശക്തമായ ആധിപത്യമുണ്ടാകും. ഇവരുടെ ഒത്താശയില്ലാതെ ഒരുതരത്തിലുള്ള ഭീകരപ്രവർത്തനങ്ങളും ഇന്ത്യയിലേക്കു കടന്നെത്തില്ല. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഭീകരപ്രവർത്തനങ്ങളുടെ ലാഭം ആരാണനുഭവിക്കുന്നതെന്ന് വെളിപ്പെടേണ്ടതുണ്ട്.

  അജ്മലിനെ തൂക്കിലേറ്റിയതോടെ ഇന്ത്യയിലെ യഥാർത്ഥ ഭീകരർക്ക് അവസരം തുറന്നിരിക്കുന്നു. കസബിന്റെ വധശിക്ഷ നടപ്പാക്കിയതിന്റെ പ്രതിഷേധം ഭീകര സംഘടനകൾ പ്രതികാരമായി അവതരിപ്പിക്കുമെന്ന് അഡ്വാൻസായി നമ്മുടെ ഭരണാധികാരികളും നിയമപാലക സംവിധാനവും പ്രതീക്ഷിക്കുമ്പോൾ പലയിടത്തും ആക്രമണങ്ങൾ ഉടൻ ഉണ്ടാവുമെന്നുതന്നെ കരുതണം. മുമ്പ് സൂചിപ്പിച്ചതിനാൽ കൂടുതൽ എഴുതി എരപ്പാക്കുന്നില്ല.

 ഹേമന്ദ് കാർക്കറെയെക്കൊന്നിട്ട് അജ്മൽ കസബിനെന്തു കാര്യമെന്ന് ആരും ചോദിച്ചും കണ്ടില്ല. അജ്മൽ കസബിന്റെ വാക്കുകളെ ആരൊക്കെയോ ഭയപ്പെട്ടിരുന്നു എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെയാവണം നേരിട്ട് കോടതിയിൽ ഹാജരാക്കാൻ കൂട്ടാക്കാതിരുന്നത്. എസ്. എം മുഷ്‌രിഫിന്റെ "ഹു കിൽഡ് കാർക്കറെ", കാർക്കറെയ്ക്കൊപ്പം കൊല്ലപ്പെട്ട അഷോക് കാംതെയുടെ വിധവ എഴുതിയ "ടു ദി ലാസ്റ്റ് ബുള്ളറ്റ്" മുതലായവ ഓരോതവണകൂടി വായിക്കാം...



Tuesday

സഹയാത്രികന്റെ ആക്ടീവ് വോയിസും പാസീവ് വോയിസും

  കേരളാ സ്റ്റേറ്റ് കൺസ്യൂമർ കൗൺസിലിന്റെ സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാൻ രാവിലേതന്നെ തിരൂർ റയിൽവേ സ്റ്റേഷനിലെത്തി. പത്തുമണിക്ക് എറണാകുളം നോർത്തിലെ മെക്ക ഹാളിലാണു മീറ്റിംഗ് നിശ്ചയിച്ചിരിക്കുന്നത്. നമ്മുടെ ചിത്രകാരനും കൂട്ടരും മുമ്പ് ബൂലോക ശിൽപ്പശാല നടത്തിയ അതേ ഹാൾ. ജനശദാബ്ദി 9:40നു തന്നെ എറണാകുളത്തെത്തുമെന്ന വിശ്വാസത്തിനു നല്ല ഉറപ്പുണ്ടായിരുന്നു. അധികം സ്റ്റോപ്പുകൾ അതിനില്ലല്ലോ. ഷൊർണ്ണൂർ കഴിഞ്ഞപ്പഴാ ശരിക്കും വിവരമറിഞ്ഞത് ചാലക്കുടിയിൽ ട്രാക്കിനടിയിലെ മണ്ണിടിഞ്ഞ് ട്രയിൻ സമയങ്ങൾ ആകെ താറുമാറായിരിക്കുന്നു. ഏന്തിയും വലിഞ്ഞും പന്ത്രണ്ടുമണിക്ക് നോർത്തിലെത്തി. പിന്നെ മഹാരാജാ ബ്ലോഗർ ശ്രീമാൻ ജോ ജോഹർ എന്ന ബ്ലോഗർ ജോയെക്കാത്ത് ഒരു പതിനഞ്ചു മിനിട്ടുകൂടി. 

  തന്റെ ഒരു അടുത്ത ബന്ധുവിനോടു കാട്ടിയ സിറ്റി ബാങ്കിന്റെ കൂതറത്തരത്തിന് ഒരു പണികൊടുക്കലാണു ജോയുടെ ലക്ഷ്യം. ഹാളിലെത്തിയപ്പൊ സമാധാനമായി. റയിൽ കുഴയൽ തെക്കോട്ടും ബാധിച്ചിരുന്നതിനാൽ എല്ലാരും എത്താൻ വൈകിയിരിക്കുന്നു. വൈകാതെ കമ്മിറ്റികൂടി തീരുമാനങ്ങളെടുത്തു വിശാലമായ സദ്യയും കഴിച്ചു പിരിഞ്ഞു. വരാനുള്ളതു വഴിയിൽ തങ്ങില്ലെന്നതിനു തിലകം ചാർത്തിക്കൊണ്ട്, ബ്ലോഗർ ശ്രീമാൻ ജോയെ കൺസ്യൂമർ കൗൺസിലിന്റെ സംസ്ഥാനക്കമ്മിറ്റിയിലേക്ക് ഇതിനകം ചുഴറ്റിയെറിഞ്ഞുകഴിഞ്ഞിരുന്നു. മൂപ്പർക്കും ഇരിക്കട്ടെ കുറച്ചു പണി.

  എല്ലാം കഴിഞ്ഞു തിരിച്ചു പോരാൻ ട്രയിനിൽ കയറിയപ്പോഴാണ് എനിക്കു പണികിട്ടിയത്. പൊട്ടനെ കിട്ടൻ ചതിച്ചാൽ കിട്ടനെ ദൈവം ചതിക്കും എന്നത് അന്വർത്ഥമായതുപോലെ.

  എന്റെ അവകാശമായ വിൻഡോ സീറ്റിൽ ഒരു മധ്യവസ്കൻ നല്ല ഗമയിൽ ഞെളിഞ്ഞിരിക്കുന്നു. സൗത്തീന്നു കേറിയതാന്നു തോന്നുന്നു. കയ്യിൽ ഒരു ഇംഗ്ലീഷ് ദിനപ്പത്രം. അടുത്തദിവസം പരീക്ഷയാണെന്നതുപോലെയാണു പഠിപ്പ്. അൽപ്പസമയം അയാളെയും സീറ്റുനമ്പരിലേക്കും മാറിമാറിനോക്കി ശ്രദ്ധക്ഷണിച്ചു നിന്നു. നോ മൈന്റ്... മുതിർന്നയാളല്ലേ, കാറ്റുകൊണ്ട് ഇരിക്കണമെന്നു തോന്നിക്കാണും, അവിടെ ഇരുന്നോട്ടെയെന്നു കരുതി അടുത്ത നമ്പർ സീറ്റിൽ ഇരിക്കാമെന്നു വച്ചു.

"ഒന്നു നീങ്ങിയിരിക്കാമോ..?".

  രൂക്ഷമായ ഒരു നോട്ടത്തോടെ ആ തിരുചന്തി ഒരൊന്നരയിഞ്ച് നീക്കിവച്ചുതന്നു. എന്നിലെ "ഉണരൂ ഉപഭോക്താവേ ഉണരൂ.." തിളച്ചു വന്നെങ്കിലും "അടങ്ങസുമാ..."യെന്നു പറഞ്ഞ് ഞാൻ പരിത്യാഗിയായി. പത്രം മുഴുവൻ കാണാതെ പഠിച്ച് നാലായി മടക്കി ബാഗിൽ വച്ച് മാന്യദേഹം ഒന്നിളകിയിരുന്നു.

"എവിടേക്കാ...."  ഒരുമാതിരി ചോദ്യമാണ്.ആ ശൈലി അത്ര ദഹിച്ചില്ലെങ്കിലും വിനയാന്വിത കഞ്ചകകുഞ്ചനായിപ്പറഞ്ഞു.
"തിരൂരിറങ്ങും..."  അതങ്ങനെയാണ്, മസിലു പിടിച്ചു സംസാരിക്കാൻ വരുന്നവരോട് പരമാവധി എത്ര പഞ്ചപുച്ഛമടക്കാൻ പറ്റുമോ അത്രയും ചെയ്യൂം. ചുമ്മാ അങ്ങു പൊക്കിക്കൊടുക്കും, ടാക്സ് കൊടുക്കണ്ടാല്ലോ കെടക്കട്ടെ....

"താങ്കൾ എങ്ങോട്ടാ...?"
"കോഴിക്കോട്, ഇയാൾ ഇവിടെ..?" മൂപ്പരു വിടുന്ന മട്ടില്ല.
"നോർത്തുവരെ ഒന്നു വന്നതാ ഒരു ചെറിയ കാര്യമുണ്ടായിരുന്നു..."
"നോർത്തിലെവിടെ.."
"മെക്ക ഹാളിലാ..."
"അവിടെന്താ പരിപാടി.."
"കൺസ്യൂമർ കൗൺസിലിന്റെ സ്റ്റേറ്റ് കമ്മിറ്റി ഒന്നു കൂടിയതാ.."
"നിങ്ങളാരാ...?"
"ഞാൻ സാബു കൊട്ടോട്ടി..."
"അതല്ല, ആ കമ്മിറ്റിയിലെ ആരാന്ന്..."
"ഒരു സാധാരണ അംഗം.. എന്തേ....?"
"വെറുതേ..."

  സംഗതി എനിക്കു ചൊറിഞ്ഞു തുടങ്ങിയിരുന്നു. കാരണം സാധാരണ നടക്കുന്ന ഒരു സൗഹൃദ സംഭാഷണത്തിന്റെ രീതിയല്ലായിരുന്നു ആ ചോദ്യങ്ങൾക്ക്. അയാൾ വലിയ ആരൊക്കെയോ ആണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്ന വിധത്തിലുള്ള മറ്റുള്ളവരെ കൊച്ചാക്കുന്ന ധ്വനിയിലുള്ള ഒരുതരം സംസാരം..

"എവിടെയാ ജോലി ചെയ്യുന്നെ..."
"ഒരു സാധാരണ കൂലിപ്പണിക്കാരനാ..."
"എന്തു കൂലിപ്പണിയാ..."
"ഈ ഇരുമ്പും സ്റ്റെയിലെസ് സ്റ്റീലുമൊക്കെ ഒട്ടിക്കുന്ന പണിയാ..."
"ഉം... വെൽഡിങ്ങാണു പണി അല്ലേ.. അതീന്നു ജീവിച്ചു പോകാനുള്ളതൊക്കെ കിട്ടുമോ...?"
"എന്നെപ്പോലുള്ളവർക്കു കിട്ടും.. മറ്റുള്ളവരുടെ കാര്യമറിയില്ല".
 "വേറെന്തു ചെയ്യുന്നു..."

"പ്രത്യേകിച്ച് ഒന്നുമില്ല. ചില്ലറ സാമൂഹ്യ പ്രവർത്തനങ്ങളും കുറച്ചു ബ്ലോഗെഴുത്തും ചെറിയ ട്രയിനിംഗ് പരിപാടികളുമായി അങ്ങു പോകുന്നു..." ചോദ്യങ്ങളുടെ എണ്ണം കുറക്കാൻ ഞാൻ ഉത്തരങ്ങളുടെ എണ്ണം കൂട്ടി.
"എന്തു ബ്ലോഗിങ്ങാ...?
"അത് ഇന്റെർനെറ്റിലൂടെ കഥകളും കവിതകളും ലേഖനങ്ങളും മറ്റു പരിപാടികളുമൊക്കെ പ്രസിദ്ധപ്പെടുത്തുന്ന ഏർപ്പാടാ".
"പൈസാ കിട്ടുമോ..?"
"ഇല്ല"
"എന്തു ട്രയിനിംഗാ നീ ചെയ്യുന്നത്...?" മൂപ്പർ വിടാൻ ഒരുക്കമില്ലെന്നു തോന്നുന്നു.
"ഓർത്തിരിക്കാൻ ചില സൂത്രപ്പണികൾ സ്കൂളുകളിലും കോളേജുകളിലും പിന്നെ ആരെങ്കിലുമൊക്കെ ആവശ്യപ്പെട്ടാൽ എവിടെയും ചെയ്യും..."

"എത്ര രൂപാ കിട്ടും..?"
"ആ പരിപാടിക്കു കാശു വാങ്ങാറില്ല. ജീവിക്കാൽ എനിക്ക് കളർക്കോളർ ജോലിയുണ്ടല്ലോ..."(വെള്ളക്കോളർ എന്നതിന്റെ വിപരീദമായി ഇതിനെ കണ്ടാൽ മതി).

"ഏതുവരെ പഠിച്ചു..?"
"വലിയ പഠിപ്പൊന്നുമില്ല. പത്താം ക്ലാസ് കഷ്ടിച്ചു ജയിച്ചു. പിന്നീടുള്ളതെല്ലാം വായനയിലൂടെ കിട്ടിയതാ....
"അപ്പൊ ഇംഗ്ലീഷ് പരിജ്ഞാനമൊന്നുമില്ലേ.. പിന്നെങ്ങനാ ട്രൈനിംഗൊക്കെ നടത്തുന്നെ...?"
 "അറിയാവുന്ന കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ ഇംഗ്ലീഷ് അറിയണമെന്നില്ലല്ലോ.. താങ്കളെന്തു ചെയ്യുന്നു...? ഒരു മറുചോദ്യമെറിഞ്ഞു.
"ഞാൻ സ്റ്റ്ച്യസ് ക്യൂക്സിക് പിപ്ലിക്കൂസിയൽ എഞ്ചിനീയറായി കഴിഞ്ഞ കൊല്ലം വിരമിച്ചു. ഇപ്പോൾ പത്തിരുപത്തയ്യായിരം രൂപ പെൻഷനും വാങ്ങി വീട്ടിലിരിക്കുന്നു.." (സത്യത്തിൽ അയാൾ പറഞ്ഞ ഇംഗ്ലീഷ് എനിക്ക് മനസ്സിലായില്ല. ശരിക്ക് കേട്ടതുമില്ല, അല്ലെങ്കിൽ എനിക്ക് മനസ്സിലാവാതിരിക്കാൻ മനപ്പൂർവ്വം അയാൾ പറഞ്ഞു. ഏതായാലും ഞാൻ കേട്ടപോലെ ഇവിടെ എഴുതിയെന്നു മാത്രം. കൂടുതൽ അയാളിൽ കൂടുതൽ പ്രതീക്ഷയുള്ളതുകൊണ്ട് സംഗതിയെന്താണെന്ന് എടുത്തു ചോദിച്ചില്ല).

"നിനക്ക് ആക്ടീവ് വോയിസും പാസ്സീവ് വോയിസുമൊക്കെ അറിയാമോ...?" എന്നിലെ സഹനത്തിനു ക്ഷതം സംഭവിച്ചുതുടങ്ങി. ഇയാളെ ഇനി വെറുതേ വിട്ടാൽ പറ്റില്ല.

"അല്ല മാഷേ, നിങ്ങൾക്കറിയുമോ ഈ ആക്ടിവും പാസീവും...? അതോ നിങ്ങൾക്കു മാത്രമേ അറിയുവോളോ...? നമ്മളൊക്കെ ഗ്രാമർ പഠിച്ചിട്ടാണോ മലയാളം സംസാരിക്കുന്നത്...?"

"ആക്ടീവ് വോയിസും പാസീവ് വോയിസുമെന്നും അറിയാതെ നിന്നെക്കാൾ വിവരവും വിദ്യാഭ്യാസവുമുള്ളവർക്ക് നീ ക്ലാസ്സെടുക്കുന്നതെങ്ങനാന്നാ ചോദിച്ചത്..."
"അതു ഞാനെങ്ങനെയെങ്കിലുമെടുത്തോളാം. എല്ലാരും എല്ലാം പഠിച്ചോണ്ടല്ലല്ലോ എല്ലാം ചെയ്യുന്നത്. ഈ ആക്ടീവും പാസ്സീവുമില്ലാതെനിവിടാർക്കും ജീവിക്കാൻ പറ്റില്ലേ? അതോ അവ രണ്ടുമാണോ നമുക്കൊക്കെ ചെലവിനുതരുന്നത്? ഹല്ലപിന്നെ " കൂതറയാവാൻ നമ്മളും മോശമല്ലല്ലോ!

കറുത്തകോട്ടുമിട്ട് ചീട്ടു പരിശോധകൻ ഞങ്ങളുടെ അടുത്തെത്തി. മൊബൈലിലെ റിസർവേഷൻ മെസേജ് എടുത്തു കാണിച്ചു, ഐഡി കാർഡും...
ശേഷം നമ്മുടെ മഹാനോടു ടിക്കറ്റ് ചോദിച്ചു. ഒരു ഇ-പ്രിന്റ് ടിക്കറ്റ് മൂപ്പരും കൊടുത്തു.
"കൺഫേമല്ലല്ലോ.... ഇതിൽ യാത്ര ചെയ്യാൻ പറ്റില്ല.." ടിടിആർ.
അപ്പൊ ഈ പഹയൻ ഇത്രയും നേരം എന്റെ വിൻഡോസീറ്റു കവർന്നത്...? എന്നെ വിശദീകരിച്ചു വിസ്തരിച്ചത്...?

"ഇതിൽ യാത്ര ചെയ്യാൻ പറ്റില്ല, ഫൈനടക്കണം..." എന്റെ സഹയാത്രികൻ ചെറുതായി വിളറിയോന്ന് എനിക്കു സംശയം തോന്നി.  ഇത്രയും നേരം വലിയ മാന്യനായതല്ലേ അൽപ്പം വിയർക്കട്ടെ.
"ഞാൻ കൺഫേമാകുമെന്നാ കരുതിയത്, ഇവിടെ ആളില്ലല്ലോ ഞാനിവിടെ ഇരുന്നോളാം..."
"അതിനു റയിൽവേ താങ്കൾക്കു ഫ്രീയായി യാത്ര അനുവദിക്കാൻ എന്നെ ചുമതലപ്പെടുത്തിയിട്ടില്ല"
"ഞാൻ ടിക്കറ്റിനു പൈസ കൊടുത്തതാണല്ലോ..."
"ആണെങ്കിൽ അത് ടിക്കറ്റെടുത്ത അക്കൗണ്ടിലെത്തിക്കൊള്ളും. ഇപ്പൊ ഫൈനടക്കണം അല്ലേൽ മറ്റുകാര്യങ്ങൾ നോക്കേണ്ടിവരും..."
അപ്പോഴേക്കും ട്രയിൻ രണ്ടു സ്റ്റോപ്പുകൾ പിന്നിട്ടുകഴിഞ്ഞിരുന്നു. കയ്യിൽ കാശില്ലാഞ്ഞിട്ടോ വാശിമൂത്തിട്ടോ അതോ മസിൽ അയഞ്ഞിട്ടോ അയാൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു "അടുത്ത സ്റ്റോപ്പിൽ ഞാൻ ജനറലിലേക്കു മാറിക്കൊള്ളാം..."

"മാറണം..." ടിടിആർ അടുത്തയാളുടെ അടുത്തേക്കു നീങ്ങി. എന്റെ സഹയാത്രികനാകട്ടെ  എന്തോ കളഞ്ഞ അണ്ണാനെപ്പോലെിരിക്കുകയാണ്.

"ചേട്ടാ ഒന്നിങ്ങോട്ടു മാറൂ, അതെന്റെ സീറ്റാ.. ഞാനവിടിരിക്കട്ടെ..." ഒന്നും മിണ്ടാതെ അദ്ദേഹത്തിന്റെ ചന്തി പൂർണ്ണമായിത്തന്നെ ഒഴിവാക്കിതന്നു. അടുത്ത സ്റ്റോപ്പിൽ ഇറങ്ങി പാഞ്ഞുചെന്ന് ടിക്കറ്റെടുമെത്ത് ജനറൽ കമ്പാർട്ടുമെന്റിലേക്കു ഓടുമ്പോൾ അദ്ദേഹത്തോട് ആക്റ്റീവ് വോയിസും പാസീവ് വോയിസും മറ്റുള്ളവർക്കു പകർന്നുകൊടുക്കാൻ ഓർമ്മിപ്പിക്കാൻ എന്തുകൊണ്ടോ തോന്നിയില്ല. എന്തായാലും ഇനിയുള്ളകാലം അവ രണ്ടും അയാളും പിന്നെ ഞാനും മറക്കുമെന്നു തോന്നുന്നില്ല.

വാൽ: റയിവേ വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുകൾ കൺഫേമാകാത്ത പക്ഷം അത് ഓട്ടോമറ്റിക് ക്യാൻസൾഡ് ആയി ഏത് അക്കൗണ്ടിൽ നിന്നാണോ പണം റയി‌ൽവേക്കു കിട്ടിയത് അതേ അക്കൗണ്ടിലേക്ക് തുക തിരികെ അയച്ചുകൊടുക്കും. ഇതറിയാവുന്ന വിരുതനായിരുന്നു എന്റെ സഹയാത്രികൻ. ഇ-ടിക്കറ്റായിരുന്നതിനാൽ പണം അയാൾക്കു തന്നെ തിരികെക്കിട്ടും. യാത്ര സൗജന്യവുമാകും. അതാണ് എക്സാമിനർ തടഞ്ഞത്.

Thursday

ഓർമ്മശക്തി കൂട്ടാൻ ചില സൂത്രപ്പണികൾ

റിഫ്രെഷ് മെമ്മറി എന്ന ബ്ലോഗിനെ പരിചയപ്പെടുത്താനാണ് ഈ പോസ്റ്റ്. 2009ലാണ് ഇത് ബൂലോകരിലെത്തിയത്. ഏതാനും അദ്ധ്യായങ്ങളിലായി വിദ്യാർത്ഥികൾക്കും അല്ലാത്തവർക്കുമായി ചില്ലറ മെമ്മറി ടിപ്സുകൾ  ഒരുക്കിയിരിക്കുന്നു. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപകാരപ്രദമായ ഈ ബ്ലോഗിൽ പുതിയ പോസ്റ്റുകൾ വരാത്തതിനാൽ അഗ്രിഗേറ്ററുകളിൽ ലിസ്റ്റു ചെയ്യപ്പെടുന്നില്ല. അതുകൊണ്ടുതന്നെ ഈ ബ്ലോഗിനെ ഇപ്പോൾ പലർക്കും അറിയില്ല.

ഉപബോധ മനസ്സിനെ ഉപയോഗപ്പെടുത്തി ബോധ മനസ്സില്‍ നമുക്കാവശ്യമുള്ളവ ഓര്‍ത്തുവയ്ക്കാനും ആവശ്യത്തിന് ഉപയോഗിയ്ക്കാനും ചില നുറുങ്ങു വിദ്യകളാണ് ഈ ബ്ലോഗില്‍ നിങ്ങള്‍ക്കു പരിചയപ്പെടുത്തുന്നത്. സൈഡുബാറിലെ ലിങ്കുകളിലൂടെ അദ്ധ്യായങ്ങളിലേയ്ക്കു പ്രവേശിയ്ക്കാം. സംശയങ്ങൾക്ക് ബ്ലോഗിൽ കൊടുത്തിരിക്കുന്ന നമ്പരിലേക്കു വിളിച്ചോ കമന്റിൽ ചോദിച്ചോ നിവൃത്തിവരുത്താം.  ഒരുകാര്യം പ്രത്യേകം ശ്രദ്ധിയ്ക്കേണ്ടത് ഇത് ഒരു പഠനസഹായി ആയതിനാല്‍ അദ്ധ്യായങ്ങള്‍ ക്രമപ്രകാരം മാത്രമേ പഠിയ്ക്കാവൂ എന്നതാണ്. അല്ലെങ്കില്‍ ഉദ്ദേശിച്ച ഫലം കിട്ടിക്കൊള്ളണമെന്നില്ല. ചില അദ്ധ്യായങ്ങളില്‍ ചിഹ്നങ്ങളെയും രൂപങ്ങളെയും മറ്റും അദ്ധ്യയന സഹായികളായി ചേര്‍ത്തിട്ടുണ്ട്. ആശയം നന്നായി മനസ്സിലാകുന്നപക്ഷം കൂടുതല്‍ സൌകര്യമെന്നു തോന്നുന്നവ സ്വയം നിര്‍മ്മിയ്ക്കാവുന്നതാണ്.

അറിവ് എന്നത് ലോകത്ത് പരമപ്രധാനമായ ഒന്നുതന്നെയാണ് എന്നതിലാര്‍ക്കും തര്‍ക്കമുണ്ടെന്നു തോന്നുന്നില്ല. അറിയാവുന്നത് മറ്റുള്ളവര്‍ക്കു പറഞ്ഞു കൊടുക്കുന്നില്ലെങ്കില്‍ ആ അറിവുകൊണ്ട് പ്രയോജനമില്ലെന്ന അറിവാണ് ഇങ്ങനെ ഒരു സാഹസത്തിന് എന്നെ പ്രേരിപ്പിച്ചത്. ആത്മവിശ്വാസവും മനോഭാവവും മനുഷ്യജീവിതം മുന്നോട്ടുരുട്ടുന്നതില്‍ പരമപ്രധാനമായ രണ്ടു സംഗതികളാണല്ലോ. ഈ ശ്രമം അതിനു കുറച്ചെങ്കിലും പ്രയോജനപ്പെടുമെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി. ഈ അറിവുകള്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടുമെന്നു തോന്നിയാല്‍ ഇതിന്റെ ലിങ്ക് നിങ്ങളുടെ ബ്ലോഗിലും ചേര്‍ക്കുമല്ലോ. സൈഡ്ബാറില്‍ ഈ ബ്ലോഗിന്റെ ലോഗോയും അതിന്റെ html കോഡും ചേര്‍ത്തിട്ടൂണ്ട്. താല്പര്യമുള്ള കുറച്ചുപേര്‍ക്കെങ്കിലും അതുകൊണ്ട് ഉപകരിയ്ക്കുകയും ചെയ്യും.

ഇവിടെ ക്ലിക്കു ചെയ്ത് റിഫ്രെഷ് മെമ്മറിയിലെത്താം

Wednesday

ഷെരീഫ് കൊട്ടാരക്കരക്കു വേണ്ടി പ്രാർത്ഥിക്കുക


പ്രിയ ബൂലോക സുഹൃത്തുക്കളെ,

  നമുക്കും ബൂലോകത്തിനു പുറത്തും ആയിരങ്ങളുടെ കുടുംബപരവും വ്യവഹാരപരവും മാനസിക സ്വകാര്യപരവുമായ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിച്ച് അവരെ സ്വസ്ഥമായ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിക്കൊണ്ടിരിക്കുന്ന നമ്മുടെയേവരുടേയും പ്രിയ സുഹൃത്തും ബ്ലോഗറുമായ ഷെരീഫ് കൊട്ടാരക്കര തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആന്റിയോഗ്രാം, ആന്റിയോപ്ലാസ്റ്റി തുടങ്ങിയ ചികിത്സകൾക്കും പരിശോധനകൾക്കും വിധേയനായിക്കൊണ്ടിരിക്കുകയാണ്. ഏതാനും ദിവസത്തെ ICUവാസത്തിനു ശേഷം വിശ്രമത്തിലായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അദ്ദേഹം. ഇന്നലെ വീണ്ടും ആശുപത്രിയിൽ അഡ്മിറ്റു ചെയ്യുകയായിരുന്നു. ഇതു രണ്ടാം തവണയാണ് അദ്ദേഹത്തിന്റെ ഹൃദയം പണിമുടക്കു പ്രഖ്യാപിക്കുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്.

  നിത്യവും അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഓരോ പ്രശ്നങ്ങൾക്കു പരിഹാരം തേടി ധാരാളം പേർ വന്നുകൊണ്ടിരിക്കുന്നു. മറ്റുള്ളവരുടെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ മിക്ക ദിവസങ്ങളിലും യാത്രകളിലുമായിരിക്കും അദ്ദേഹം. ഇങ്ങനെ വിശ്രമമില്ലാത്ത യാത്രകളും നിറുത്താതെയുള്ള സംസാരങ്ങളും അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചിരിക്കുകയാണ്. അദ്ദേഹത്തെ സന്ദർശിച്ചിട്ടുള്ളവർക്കും അദ്ദേഹവുമായി സംസാരിച്ചിട്ടുള്ളവർക്കും അദ്ദേഹത്തിലെ "അദ്ദേഹത്തെ" പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇതുവരെ നടന്ന എല്ലാ ബ്ലോഗുമീറ്റുകളിലെയും നിറ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം.

    കഴിഞ്ഞതവണ നാട്ടിൽ പോയപ്പോൾ പകർത്തിയ ഒരു പരിഹാര ചർച്ചാചിത്രം

  അശരണരും ആലംബമറ്റവരുമായ അനേകർക്കും നമുക്കും ഇനിയും അദ്ദേഹത്തിന്റെ സേവനം ആവശ്യമുണ്ട്. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് അദ്ദേഹം. അദ്ദേഹത്തെ ഫോണിൽ വിളിക്കാൻ ശ്രമിക്കുന്നവർ അദ്ദേഹവുമായി നേരിട്ടുള്ള സംസാരം ഒഴിവാക്കാൻ ശ്രദ്ധിക്കണം. പൂർണ്ണ ആരോഗ്യവാനായി അദ്ദേഹം വീണ്ടും നമ്മുടെയിടയിൽ സജീവമാകാനും, വിഷമപ്പെടുന്ന അനേകർക്ക് തുടർന്നും ആശ്വാസമാകാനും അദ്ദേഹത്തിന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കാം...

Saturday

പോയി തൂങ്ങിച്ചാവ്...

മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാരും ആര്യാടൻ മുഹമ്മദിന്റെ മാർഗ്ഗ ദർശനത്തിൽ ഉമ്മൻചാണ്ടി സർക്കാരും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഭരണപരിഷ്കാരങ്ങളും പൊതുജനസേവന വിദ്യകളും ഇന്ത്യയിലും വിശിഷ്യാ കേരളത്തിലും വലിയ വിപ്ലവം തന്നെയാണു സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യക്കാരുടെ സാമ്പത്തിക വളർച്ചക്ക് ഇത്രയധികം പ്രചോദനം നൽകി പ്രയോഗത്തിൽ വരുത്തിയിട്ടുള്ള മറ്റു സർക്കാരുകളെ ഇന്ത്യൻ ചരിത്രത്തിൽ കാണാൻ കഴിയില്ല. പക്ഷേ ഇവകൊണ്ടൂള്ള സാമ്പത്തികാഭിവൃദ്ധി കൊട്ടാരങ്ങളിൽ മാത്രമാണു ലഭ്യമാകുന്നതെന്നത് മിണ്ടിപ്പോകരുത്. ഇവ കുടിലുകളിലേക്കുകൂടി എത്താൻ ആഗ്രഹിക്കുന്നതിനു കൂടി നിയന്ത്രണം വരുമോ എന്നുമാത്രമേ ഇനി അറിയാനുള്ളൂ... കോരനു കുമ്പിളും അന്യമായിക്കൊണ്ടിരിക്കുന്നു.. ഒരു പക്ഷേ പഴമയിലേക്കുള്ള മടക്കത്തിനുള്ള തുടക്കമായിരിക്കും, എല്ലാ അർത്ഥത്തിലും....!

   പെട്രോൾ ഡീസൽ വിലവർദ്ധന മൂലമുണ്ടായ നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലവർദ്ധന മൂലം ഇന്ത്യയിലെ ദരിദ്രനാരായണന്മാരുടെ ദാരിദ്ര്യത്തിന്റെ വളർച്ചയ്ക്കും പുരോഗതിയുണ്ട്. കാര്യങ്ങളുടെ രഹസ്യങ്ങൾ ആരും കാണാതിരിക്കാൻ വിവരാവകാശ നിയമത്തെ സർജറിക്കു വിധേയനാക്കുകയാണു സർദാർജി. പാവപ്പെട്ടവന്റെ കാര്യം കട്ടപ്പൊക. ഒരുഗതിയും പരഗതിയുമില്ലാത്ത വാടകക്കാരന്റെ ഗ്യാസ് നേരത്തേതന്നെ പോയി, ഇപ്പൊ ഉള്ള ഗ്യാസും പോയി. എങ്ങനെ കറണ്ടു കൊടുക്കാമെന്നു ചിന്തിക്കുന്നതിനു പകരം എങ്ങനെ അതു മുടക്കാമെന്നാണ് ആലോചിക്കുന്നത്. തിളങ്ങട്ടെ മന്മോഹനും ആര്യാടനും അങ്ങനെ ഇന്ത്യയും. കൈയിലും കോണിയിലും കുത്തിയവർ അവനവന്റെ നെഞ്ചത്തുകൂടി കുത്തിക്കോളിൻ...

ഒന്നു പോയി തൂങ്ങിച്ചത്തൂടെ....?

ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കും



ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കും


  ന്ത്യയിലെ പതിനഞ്ചു ശതമാനത്തിൽ തഴെവരുന്ന വിശേഷണങ്ങൾക്കതീതമായ സമ്പന്നന്മാരായ ഭരണകർത്താക്കളുൾപ്പടെയുള്ളവർക്കു വേണ്ടി ബാക്കി എൺപത്തഞ്ചിലധികം ശതമാനം ജനങ്ങളെ കുരുതികൊടുക്കാനുള്ള തീരുമാനമെടുത്ത് നടപ്പിലാക്കിത്തുടങ്ങിയിട്ടും ഇരകളായ എൺപത്തഞ്ചു ശതമാനത്തിന്റെയും സംരക്ഷകരെന്നു നടിക്കുന്ന (നായ്ക്കളെന്നു വിളിച്ചാൽ നായകൾക്കു നാണക്കേടാവുമെന്നതിനാൽ അങ്ങനെ വിളിക്കുന്നില്ല) ഇന്ത്യയിലെ രാഷ്ട്രീയ മുതലാളിമാർ പേരിനെങ്കിലും ഒറ്റപ്പെട്ട ഒരു പ്രതിഷേധം ആത്മാർത്ഥമായി നടത്താതിരിക്കുന്നതു കാണുമ്പോൾ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയത് ഏറ്റവും വലിയ കൊടും വിപത്തായി ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ "വികസിക്കാത്ത" മനസ്സുകളിൽ തോന്നിത്തുടങ്ങിയാൽ ഒരുതരത്തിലും അവരെ കുറ്റപ്പെടുത്താൻ പറ്റുമെന്നു തോന്നുന്നില്ല.


  ഇന്ത്യൻഓയിൽ കോർപ്പറേഷനും ഭാരത് പെട്രോളിയവുമുൾപ്പടെയുള്ള  ഇന്ത്യയിലെ "എണ്ണക്കമ്പനികൾ"ക്ക് നാളിതുവരെയും ഒരു നഷ്ടവും സഹിക്കേണ്ടിവന്നിട്ടില്ലെന്നു മാത്രമല്ല അനിയന്ത്രിതമായ അമിതലാഭത്തിലാണു പ്രവർത്തിക്കുന്നതെന്ന് രാജ്യത്തെ ചിന്തിക്കുന്ന ഏതൊരുത്തനും മനസ്സിലാവും. വർഷങ്ങളായി നഷ്ടത്തിലെന്നു പറയുന്നതുതന്നെ അവരുടെ ലാഭക്കണക്കുകളെ അവരുടെ നിലനില്പുതന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഏതു കമ്പനിക്കാണ് നഷ്ടം സഹിച്ച് മുന്നോട്ടു പോകാൻ കഴിയുക? ഒന്നോരണ്ടോ മാസം ചിലപ്പോൾ കടം വാങ്ങി മുന്നോട്ടു പോകാൻ കഴിഞ്ഞേക്കും. അതിനു ശേഷവും കമ്പനി നിലനിൽക്കുന്നുണ്ടെങ്കിൽ ലാഭമില്ലാതെയല്ലെന്നു മാത്രമേ കരുതാൻ കഴിയൂ. വർഷങ്ങളായി നഷ്ടക്കണക്കുകൾ പറയുന്നവരുടെ ദൈനംദിന ചെലവുകളുടെ തുക എവീടുന്നാണു കണ്ടെത്തിയതെന്നുകൂടി വെളിപ്പെടുത്തുന്നതു നന്നാവും. ഇത്തരക്കാരുടെ സമ്പാദ്യങ്ങളുടെ വളർച്ചാ നിരക്ക് ഏവരേയും അത്ഭുതപ്പെടുത്തും വിധമാണ്. അതുതന്നെയാണ് അവർ ലാഭത്തിൽത്തന്നെയാണ് പ്രവർത്തിച്ചു വരുന്നതെന്നതിനു പ്രത്യക്ഷമായ ഒരു തെളിവ്. എന്നിട്ടും നഷ്ടങ്ങളുടെ പെരും നുണക്കണക്കുകൾ എഴുന്നള്ളിച്ചു വിട്ട് അനുദിനം പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു.

  പെട്രോളിന്റെയും ഡീസലിന്റെയും വിലകൾ അടിക്കടി വർദ്ധിപ്പിക്കുമ്പോൾ അനുബന്ധമായുണ്ടാകുന്ന ഭീമമായ വിലക്കയറ്റം രാജ്യത്തെ സാധാരണക്കാരുടെ കൊരവള്ളിയിലെ കുരുക്കു മുറുക്കുമ്പോൾ കണ്ണടച്ചിരുട്ടാക്കി വിചിത്ര വാഗ്ധോരണികൾ എഴുന്നള്ളിച്ചുവിടുന്ന ഭരണ നേതൃത്വവും അവർക്ക് ഓശാന പാടിക്കൊടുക്കുന്ന ഒരു വിഭാഗവുമാണ് ഇന്ന് നമ്മുടെ ശാപം.

  കോടിക്കണക്കിനു കോടി രൂപയാണ് ഭരണസാരഥികളുടേയും അവരുടെ ശിങ്കിടികളുടേയും അഴിമതിക്കണക്കുകളിൽ തെളിഞ്ഞു കണ്ടുകൊണ്ടിരിക്കുന്നത്. കാലാകാലങ്ങളിൽ ഈ അഴിമതിക്കെതിരേ (കപട)കലാപങ്ങളും നിയമ നടപടികളും നടക്കുന്നുണ്ടെങ്കിലും നാളിതുവരെയും ഒറ്റപ്പൈസപോലും സർക്കാർ ഖജനാവിലേക്ക് തിരിച്ചുപിടിച്ചതായി അറിവിലില്ല. ഈ അന്വേഷണവും ബഹളവുമൊക്കെ വെറും പ്രഹസനം മാത്രമാണെന്നാണ് ഇതു തെളിയിക്കുന്നത്. ഈ അഴിമതിക്കഥകളിൽ എല്ലാർക്കും തുല്യ പങ്കാളിത്തമാണുള്ളത്. അതുകൊണ്ടാണ് പ്രതികരണങ്ങൾ നാളികൾക്കുള്ളിൽ അപ്രത്യക്ഷമാകുന്നത്. ഇന്ത്യയിലെ സാധാരണക്കാർക്ക് അടുത്ത ഇരുപതു വർഷക്കാലം ഉണ്ണാനും ഉടുക്കാനും അവരുടെ അത്യാവശ്യകാര്യങ്ങൾ നടത്താനുമുള്ള തുക ടൂജി സ്പെക്ട്രം എന്ന ഒറ്റ അഴിമതിയിലൂടെ കൊള്ളയടിക്കപ്പെട്ടു. എണ്ണിയാലൊടുങ്ങാത്ത അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ സമാന സംഭവങ്ങളിലൂടെ കൊള്ളയടിക്കപ്പെട്ട തുകയുടെ ചെറിയ ഒരു ഭാഗം പിടിച്ചെടുത്ത് ഖജനാവിലേക്കെത്തിച്ചാൽ ഇന്ന് ഇന്ത്യയിലുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും ഇല്ലാതാവും. അതിനു നട്ടെല്ലും കഴിവും പ്രാപ്തിയുമുള്ള അപ്പക്കാണുന്നവനെ അപ്പാന്നു വിളിക്കാത്ത ഭരണകർത്താക്കൾ ഇനി ജനിച്ചു വരേണ്ടിയിരിക്കുന്നു.

  അമേരിക്കൻ താല്പര്യം സംരക്ഷിക്കാൻ മാത്രം രാജ്യം ഭരിക്കുന്ന മന്മോഹൻമന്ത്രിസഭയിൽ നിന്നും ഇനിയും കൂടുതൽ പ്രതീക്ഷിക്കാമെന്നു ഉറപ്പു  വരുന്നു. ഇറാൻ വാതക പൈപ്പുലൈൻ യാഥാർത്ഥ്യമാക്കാതെ ഒളിച്ചുകളിച്ച് കലമിട്ടുടച്ച സംഭവം തന്നെ ഈ ഓശാനക്കുദാഹരണമാണ്. അമേരിക്കൻ താല്പര്യമനുസരിച്ച് ആ പദ്ധതി ഉപേക്ഷിക്കപ്പെട്ടപ്പോൾ ഇന്ത്യക്കാരന് നഷ്ടപ്പെട്ടത് ഒരു പ്രതീക്ഷകൂടിയാണ്. ഇന്ന് പാചക വാതകത്തിന്റെ നിയന്ത്രണവും വിലവർദ്ധനയും സാധാരണക്കാരന്റെ ജീവിതത്തിന്റെ സ്വൈര്യത കെടുത്തുമ്പോൾ ഇതിന്റെ ഉദ്ദേശ ലക്ഷ്യം വെളിവാകുന്നുണ്ട്. സ്വന്തമായി വീടില്ലാതെ വാടകവീട്ടിൽ കഴിയുന്ന പാവങ്ങൾ ഇനി ഭക്ഷണം കഴിക്കേണ്ടതില്ലെന്നു തീരുമാനിച്ച കേന്ദ്ര സർക്കാർ എന്തായാലും പ്രശംസഹർഹിക്കുന്നുണ്ട്! ഒരു മരം നട്ടു വളർന്നു മരമായി വിറകിനുപയോഗിക്കുന്നതു വരെ ജനം എങ്ങനെ ഭക്ഷണം പാകം ചെയ്യുമെന്ന് മനോവികലൻ പറഞ്ഞുതരുന്നില്ല. ഒരു സെന്റു ഭൂമിപോലും സ്വന്തമായില്ലാത്തവർക്ക് വിറകിനു മരം നടാനുള്ള സ്ഥലം സർക്കാർ കൊടുക്കുമായിരിക്കും. നിലവിൽ വാടക കൊടുക്കാൻ വിഷമിക്കുന്ന ഇക്കൂട്ടരുടെ ഗ്യാസ് കണക്ഷനുകൾ റദ്ദാക്കുന്നതുവഴി അവരുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാവും. അതിനും പുറമേയാണ് പുതിയ കണക്ഷനെടുക്കുന്നവരുടെ മേൽ ചുമത്തിയ അധിക ബാധ്യത.

  നേരം വെളുക്കാത്ത രാഷ്ട്രീയവും നാഷ്ട്രീയ നേതാക്കളുമാണു നമ്മുടെ ശാപം. കാലഹരണപ്പെട്ട പദ്ധതികളും മാർഗ്ഗ രേഖകളും അതിനെ ശരിവക്കുന്നു. കാലം മാറുന്നത് ഇക്കൂട്ടർ അറിയുന്നില്ല. ലോകത്തിന്റെ വളർച്ചക്കനുസരിച്ച് നൂതന സാങ്കേതിക വിദ്യകൾ കൈവരിച്ച്  സമൂഹത്തെ കൈപിടിച്ചു നടത്തിക്കുന്നതിനു പകരം അവരെ കാളവണ്ടിയുഗത്തിലേക്കു തള്ളിവിടുന്ന തലതിരിഞ്ഞ പരിഷ്കാരം ഈ രാജ്യത്തു മാത്രമേ കാണൂ. ഓരോ രാഷ്ട്രീയപ്പാർട്ടികളിലും മുതലാളുന്ന തീരെച്ചെറിയ വിഭാഗത്തിന്റെ രാഷ്ട്രീയ കച്ചവടത്തിനും കയ്യിട്ടുവാരലിനും അറിയാതെയെങ്കിലും കൂട്ടുനിന്ന് അവർക്കു സിന്ദാബാദ് വിളിക്കുന്നതിനും മാത്രം തയ്യാറായി താറുടുത്തുനടക്കുന്ന പൊതുജനമെന്ന വിവരദോഷികൾക്ക് ഇനിയെങ്കിലും ബോധം വെക്കേണ്ടതുണ്ട്. ഇവനൊക്കെ ജയിച്ചു ചെന്ന് എന്താണു ചെയ്യുന്നതെന്നു ചോദിക്കാത്തിടത്തോളം ഇതൊക്കെ ആവർത്തിച്ചുകൊണ്ടിരിക്കും. ജയിപ്പിച്ചു വിടുന്നവർ തന്നെയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.

  കെ. എസ്. ഇ. ബി യുടെ തലതിരിഞ്ഞ തീരുമാനങ്ങളാണ് സഹിക്കാൻ പറ്റാത്ത മറ്റൊന്ന്. കോടിക്കണക്കിനു രൂപ വിദ്യുച്ഛക്തിവകുപ്പിനു കൊടുക്കാനുള്ള കുത്തകമുതലാളിമാരുടെ കടബാധ്യതക്കു നേരേ കണ്ണടച്ച് പാവങ്ങളുടെ കുത്തിനു പിടിക്കുന്ന ഏർപ്പാട് അപലപനീയമാണ്. ഗ്യാസ് കണക്ഷനിലുള്ള നിയന്ത്രണത്തിൽ പൊറുതിമുട്ടുന്ന ജനത്തിന് അൽപ്പമെങ്കിലും ആശ്വാസമായിരുന്നു ഇൻഡക്ഷൻ കുക്കറുകൾ. ഇപ്പൊ അതുകൂടി നിരോധിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. ജനങ്ങളെ സംരക്ഷിക്കാനല്ലെങ്കിൽ പിന്നെ വലിക്കാനാണോ ഇവനെയൊക്കെ ഭരണത്തിലേറ്റിയത്..? ഈ സാധാരണക്കാർക്ക് വംശനാശം സംഭവിച്ചുകഴിഞ്ഞാൽ പിന്നെ ഈ മുതലാളിമാർക്കും നിലനിൽപ്പുണ്ടാവില്ലെന്നു മറക്കാതിരുന്നാൽ നന്ന്.

  കേന്ദ്രമായാലും കേരളമായാലും ഏതു പാർട്ടിയുടെ മുതലാളിമാർ ഭരിച്ചാലും ഈ രാജ്യത്തെ എൺപത്തഞ്ചു ശതമാനത്തിലധികം വരുന്ന സാധാരണക്കാർ എങ്ങനെ അവരുടെ ജീവിതം തള്ളിനീക്കുമെന്ന് ഇനിയെങ്കിലും ആലോചിക്കണം. ഭരണ നേതൃത്വവും അവരുടെ പിണിയാളുകളും കയ്യിട്ടുവാരുന്ന അഴിമതിക്കോടികൾക്ക് ഈ പാവങ്ങളെക്കൊണ്ട് സമാധാനം പറയിക്കുന്ന രീതി നിർത്തിയില്ലെങ്കിൽ ഇന്ത്യയിൽ ഒരു യഥാർത്ഥ സ്വാതന്ത്ര്യ സമരം ഉണ്ടാകും. അതുമല്ലെങ്കിൽ ഇന്ത്യയിലെ സാധാരണക്കാർക്ക് ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും കാണുന്നതുപോലെ പെരുമാറേണ്ടിവരും.

  വോട്ടുചെയ്ത് ജയിപ്പിച്ചവരുടെ നേരേ കുനിഞ്ഞുനിന്ന് മുണ്ടുപൊക്കി ആസനം കാണിക്കുന്ന ഏർപ്പാട് ഭരണത്തിലേറുന്നവർ ഇനിയെങ്കിലും നിറുത്തിയാൽ നന്ന്. ഇല്ലെങ്കിൽ പഴഞ്ചൊല്ലിൽ പറയുന്നതു ചെയ്യേണ്ടിവരും....

ഓരോ കോലമേ...

ഉപ്പേരിയുണ്ടാക്കാനെടുത്തതാ ഒരു ഉരുളക്കിഴങ്ങ്... അപ്പഴാ ഈ രൂപം ശ്രദ്ധയിൽപ്പെട്ടത്. ലോക്കൽ മൊബൈലൊരെണ്ണം കൈയിലുണ്ടായിരുന്നതുകൊണ്ട് ഇങ്ങനെ പകർത്തി വച്ചു.




Thursday

നാം പുരോഗതിയിലേക്കു മുന്നേറുന്നുണ്ടോ..?

  ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ സാമാന്യ വിവരം പോലുമില്ലാത്ത ഒരു ഭരണകൂടത്തിന്റെയും അതിന്റെ ഭാഗമായ നീതി നിർവ്വഹണ സംവിധാനത്തിന്റെയും നേരം വെളുക്കാത്ത വിവരം കെട്ട തീരുമാനങ്ങൾ കൊണ്ട് അന്തംവിട്ടിരിക്കുന്ന പൗരജനങ്ങളുടെ നിസ്സഹായാവസ്ഥയാണ് കുറേ നാളുകളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. കാലാനുസൃതമായി കുറ്റമറ്റ ആധുനിക വളർച്ചകൾ കൈവരിച്ച് അതതു മേഖലകളിലെ സേവനസംവിധാനങ്ങളും ഭരണ സംവിധാനവും സമകാലത്തിൽ ലോകത്തിന്റെ ഇതരഭാഗങ്ങളുടൊപ്പം എല്ലാ മേഖലകളുടേയും വളർച്ചയ്ക്കൊത്ത് ഉയരാൻ ശ്രമിക്കാതെ പഴകിപ്പൊളിഞ്ഞ നിയമനിർവ്വഹണ വ്യവസ്ഥിതിയും ഭരണ നിർവ്വഹകണവും നീതിപാലനവുമെല്ലാം സാമാന്യജനസമൂഹങ്ങളുടെ തലയിൽ അടിച്ചിറക്കി അവരുടെ മണ്ടപൊളിക്കുന്ന വർത്തമാനകാല രീതി അങ്ങേയറ്റം അപമാനവും ഏറ്റവും വലിയ വിവരക്കേടും അല്ലാതെന്താണ്!

പ്രീപെയ്ഡുകാർ വിദേശത്തേക്കു വിളിച്ചാൽ ആകാശമിടിയും

  ലോട്ടറിതട്ടിപ്പുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ച വിചിത്രമായ ഉത്തരവാണ് ആദ്യം ഓർമ്മയിൽ വരുന്നത്. അന്താരാഷ്ട്ര ലോട്ടറി തട്ടിപ്പുകാർ ഐ. എസ്. ഡി. കോളുകളാണ് വിളിക്കുന്നത് അതുകൊണ്ട് ഇന്ത്യയിൽ ഇനിമുതൽ പ്രീപെയ്ഡിൽ പ്രസ്തുത വിളികൾ പാടില്ലെന്നു തീരുമാനിക്കുന്ന നടപടി വിവരക്കേടല്ലാതെ മറ്റെന്താണ്? ആവശ്യക്കാർക്ക് ആവശ്യപ്പെട്ടാൽ പ്രസ്തുത സംവിധാനം പുന:സ്ഥാപിച്ചു കൊടുക്കും എന്നുള്ളതുകൊണ്ടുതന്നെ ഈ നിരോധനം കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ലെന്നു വ്യക്തമാണ്. തട്ടിപ്പു നടത്തുന്നവർക്കും അനുമതി ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ലല്ലോ. ഇന്ത്യൻ സമൂഹത്തിലെ തീരെച്ചെറിയതെന്നുപോലും അവകാശപ്പെടാനാവാത്തത്ര എണ്ണമില്ലാത്ത ഒരു വിഭാഗം നടത്തുന്ന കുറ്റകൃത്യങ്ങളെ തടയാനും അത്തരക്കാരെ കണ്ടുപിടിച്ച് ശിക്ഷ നടപ്പാക്കാനുമുള്ള പ്രാപ്തിനേടാൻ ഇന്ത്യയിലെ കുറ്റാന്വേഷണ വിഭാഗങ്ങളെ പ്രാപ്തരാക്കുന്നതിനു പകരം ലോകം നൂതന സാങ്കേതിക വിദ്യകളെ ഉള്ളം കൈയിലൊതുക്കുമ്പോൾ ഇന്ത്യൻ സാമ്പത്തിക സംവിധാനങ്ങളെ അപ്പാടെ ഉള്ളം കൈയിലാക്കുന്ന അഴിമതി വീരന്മാരിൽ നിന്ന് ഇത്തരത്തിലുള്ള മണ്ടത്തരങ്ങളല്ലാതെ എന്തെങ്കിലും പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തരമാണ്.

  പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് നിലവിൽ ഐ. എസ്. ഡി. അന്യമാണ്. അഥവാ ആർക്കെങ്കിലും അത് ആവശ്യമുണ്ടെങ്കിൽ അവർ വലിയൊരു തുക ഡിപ്പോസിറ്റു ചെയ്യേണ്ട അവസ്ഥയുമാണ്. അതുകൊണ്ടുതന്നെ എണ്ണത്തിൽ കൂടുതലുള്ള പ്രീപെയ്ഡ് ഉപയോക്താക്കൾ ആവശ്യമുള്ളപ്പോൾ മാത്രം ആവശ്യമായ സംഖ്യ റീചാർജ്ജു ചെയ്ത് ഐ.എസ്.ഡി ഉപയോഗിക്കുകയാണു ചെയ്യാറ്. തീരെച്ചെറിയ തുകയ്ക്ക് പ്രതിമാസം സംസാരസമയം ഉപയോഗിക്കുന്ന പ്രീപെയ്ഡ് ഉപഭോക്താക്കൾ പോസ്റ്റ്പെയ്ഡിലേക്കു മാറുമ്പോൾ താളം തെറ്റുന്നത് അവരുടെ കുടുംബ ബജറ്റു കൂടിയാണ്. ഒരു നിശ്ചിത സംഖ്യ അവർക്കു നീക്കിവക്കേണ്ടിവരും. പരമാവധി അൻപതു രൂപവരെ ചെലവാക്കുന്ന ഇക്കൂട്ടർക്ക് ഇരുന്നൂറിനു മുകളിൽ വരുന്ന തുക വാടകയിനത്തിൽ മാത്രം ഒടുക്കേണ്ടിവരും. കോൾ നിരക്കുകളിൽ വരുന്ന സ്ഥിരമായ വ്യത്യാസമാണ് മറ്റൊന്ന്. അതിനും പുറമേയാണ് അപൂർവ്വം അവസരങ്ങളിൽ മാത്രം ഉപയോഗിക്കുന്ന വിദേശ വിളികൾക്കുവേണ്ടി വലിയൊരു സംഖ്യ ഡിപ്പോസിറ്റ് ചെയ്യേണ്ടി വരുന്നത്.

ഇന്ത്യയിൽ യൂടൂബ് വീഡിയോകൾ കാണുന്നതും കുറ്റം

   ബാച്ചിലര്‍ പാര്‍ട്ടി എന്ന സിനിമയുടെ വ്യാജ വീഡിയോ യൂടൂബില്‍ അപ്‌ലോലോഡ് ചെയ്തവര്‍ക്കെതിരേയും അത് ഡൌണ്‍ ലോഡ് ചെയ്തവര്‍ക്കും അതു കണ്ടവർക്കെതിരേയും പോലീസ് കേസെടുക്കുന്നു എന്ന വാർത്തയാണു മറ്റൊന്ന്. സിനിമയുടേതെന്നല്ല യാതൊന്നിന്റെയും വീഡിയോകളുടേയും വ്യാജ നിക്ഷേപങ്ങൾ യൂടൂബിലും മറ്റെവിടെയും നടത്തരുതെന്ന പക്ഷക്കാരാണു ഭൂരിഭാഗവും. യൂടൂബിൽ വീഡിയോ കാണാത്തവരായി ഇന്റർനെറ്റ് ഉപയോഗിക്കുന്നവരിൽ ആരും തന്നെ ഉണ്ടാവില്ല. മേല്‍പ്പറഞ്ഞ ചിത്രത്തിന്റെ തന്നെ ട്രയലറുകളും പാട്ടുകളും ഇതിന്റെ നിർമ്മാതാക്കളുടെ അനുമതിയോടെ നമുക്ക് കാണാമെന്നിരിക്കേ വീഡിയോകൾ കാണുന്നവർക്കെതിരേ കേസെടുക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ല. വ്യാജനോ ഒർജിനലോ എന്ന് പ്ലേബട്ടണിൽ ക്ലിക്കാതെ അറിയാൻ കഴിയുമോ..? 

  യൂ ടൂബില്‍ നല്‍കിയിരിക്കുന്ന ഒരു വീഡിയോ വ്യാജനാണൊ അല്ലയോ എന്ന്‍ നമ്മള്‍ എങ്ങിനെ തിരിച്ചറിയും? ഇതരനാമങ്ങളും വിശേഷണങ്ങളും കൊടുക്കുകയോ പഴയ വീഡിയോകളുടെയൊക്കെ പേരു കൊടുക്കുകയോ ചെയ്ത് ഏവർക്കും യൂടൂബിൽ അപ്‌ലോഡുചെയ്യാം. അനുവദിച്ചിട്ടുള്ള മറ്റേതെങ്കിലും വീഡിയോകളുടെ ഭാഗങ്ങൾ ആദ്യം ഉൾപ്പെടുത്തിയും അപ്‌ലോഡു ചെയ്യാം. ഇവയെല്ലാം കാണുമ്പോൾ മാത്രമാണ് നമുക്കു തിരിച്ചറിയാൻ കഴിയുന്നത്. ഇതൊന്നും ചിന്തിക്കാതെ ഒർജിനലോ വ്യാജനോ എന്നറിയാതെ പടം ഒന്നു ക്ലിക്കിപ്പോയ നിരപരാധികളെ വരെ കുടുക്കാന്‍ ഉള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. നിത്യവും നമ്മൾ ക്ലിക്കിപ്പോകുന്ന വീഡിയോകളിൽ ഏതെങ്കിലുമൊക്കെ വ്യാജനുണ്ടാവും. അവയിൽ ക്ലിക്കിപ്പോയി എന്ന കാരണത്താൽ കേസെടുകാൻ തുടങ്ങിയാൽ യൂടൂബിൽ വീഡിയോകാണാൻ ഇന്ത്യയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആരും ബാക്കിയുണ്ടാവില്ല. ഒർജിനലിനെയും വ്യാജനേയും തിരിച്ചറിയുന്ന വഴികൾ ഈ "വിദ്യാസമ്പന്നർ" നമുക്കു പറഞ്ഞുതരുന്നില്ല. അനധികൃതമായി അപ്‌ലോഡു ചെയ്യുന്നവരെ കണ്ടെത്തി അർഹമായി ശിക്ഷിക്കുന്നതിനു മെനക്കെടാതെ അതിനുള്ള സംവിധാനങ്ങൾ നമ്മുടെ നിയമപരിപാലകവൃന്ദം കൈവരിച്ചിട്ടില്ലെന്നതു മറച്ചുവച്ച് കാണുന്നവരെക്കൂടി കുറ്റവാളികളാക്കുന്ന പ്രവണ തുടർന്നാൽ ഇന്ത്യൻ കോടതികളിൽ സാക്ഷിപറയേണ്ട സാഹചര്യമുള്ളവരെല്ലാം പ്രതിസ്ഥാനത്തു നിൽക്കേണ്ടി വരുമെന്നതുകൂടി ഓർക്കേണ്ടതുണ്ട്. ഭാവിയിൽ ഒരു കൊലപാതകമോ അപകടമോ മറ്റോ കണ്ടാൽക്കൂടി നമ്മൾ പ്രതിയായേക്കാം.

നീതിയും നിയമവും പലർക്കും പലവിധത്തിൽ

   നിയമ-നീതി സംവിധാനങ്ങളും നിയമപാലകരും ഇന്ത്യയിലെ ഓരോ പൗരനും വ്യത്യസ്ഥമായ തലത്തിലും രൂപത്തിലും നടപ്പിലാക്കുന്നുവെന്ന ഭരണഘടനാ വിരുദ്ധമായ പ്രവൃത്തിയാണു എതിർക്കപ്പെടേണ്ട മറ്റൊന്ന്. ഇതാവട്ടെ കാലങ്ങളായി ഇന്ത്യയിൽ നടപ്പിലുണ്ടുതാനും. ഐബിയും നീതിന്യായ വ്യവസ്ഥയുടെ ബഹുഭൂരിഭാഗവും ഈ അനീതിയുടെ കൂടെയാണ് നിലകൊള്ളുന്നതെന്ന് നിത്യവും നാം അനുഭവിച്ചറിയുന്നുമുണ്ട്. പാര്‍ലിമെന്റ് ആക്രമണത്തില്‍ പങ്കെടുത്തെന്ന് ആരോപിയ്ക്കുന്ന മുഹമ്മദ് യാസീന്‍ എന്നയാളെ കാശ്മീരില്‍‌നിന്ന് ഡല്‍ഹിയിലെത്തിച്ചു എന്ന കുറ്റം പേറുന്ന അഫ്സല്‍ ഗുരു ഉൾപ്പെട്ട "ഫീകരർ" മുതൽ (അയാളാകട്ടെ ആ കുറ്റം നിഷേധിയ്ക്കുന്നില്ലെന്നു മാത്രമല്ല യാസീനെ ഡല്‍ഹിയിലെത്തിച്ചത് താനാണെന്ന് ആണയിട്ടു പറയുന്നു. പക്ഷേ മുഹമ്മദ് യാസിനെ ഡല്‍ഹിയിലെത്തിയ്ക്കാന്‍ പോലീസിന്റെ ഇഫോർമറായിരുന്ന തന്നെ ഏല്‍പ്പിച്ചത് കാശ്മീരിലെ ഒരു പട്ടാള ജനറലായ ദവീന്ദര്‍സിംഗാണെന്നും അദ്ദേഹം ചേര്‍ത്തു പറയുന്നുണ്ട്. അതിനെക്കുറിച്ച് മിണ്ടാട്ടമില്ല, അന്വേഷണവുമില്ല!) അശോകസ്തംഭം അച്ചടിച്ച ലറ്റർപാഡുപയോഗിച്ച് രാജ്യത്തെ വിൽക്കുകയും കട്ടുമുടിക്കുകയും ചെയ്യുന്ന ഭരണാധികളെന്ന രാജ്യദ്രോഹികൾക്കെതിരേ പ്രതികരിച്ചതിന് രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ അസിം ത്രിവേദിവരെയുള്ളവർ ഇതിനുദാഹരണങ്ങളാണ്. 

  എണ്ണിപ്പറയാൻ നിരനിരയായി എണ്ണമറ്റ വിഷയങ്ങളുണ്ട്. നമുക്കു വേണ്ടത് ഇച്ഛാശക്തിയുള്ള രാജ്യപുരോഗതി ആഗ്രഹിക്കുന്ന ഒരു ഭരണ സംവിധാനമാണ്. ഇന്ന് വിദൂര സാധ്യതയിൽപ്പോലും നമുക്ക് അവകാശപ്പെടാനില്ലാത്തതും അതുതന്നെ. ലോകം അത്യന്താധുനിക സാങ്കേതിക വിദ്യകൾ കൈപ്പിടിയിലൊതുക്കി അവരുടെ പൗരന്മാരെ അതതു കാലഘട്ടങ്ങളിൽ ജീവിക്കാൻ പ്രാപ്തരാക്കുമ്പോൾ അതു കണ്ടു നിൽക്കാൻ പോലുമുള്ള മാനസിക വളർച്ച നേടാത്ത നമ്മുടെ ഭരണാധികാരികൾക്കെതിരെ പ്രതികരിക്കേണ്ടത് ഓരോ പൗരന്റെയും ബാധ്യതയാണ്. 

  അടിസ്ഥാന സൗകര്യങ്ങളും വിശപ്പടങ്ങാനുള്ള ഭക്ഷണവും സ്വപ്നം കാണുന്ന രാജ്യത്തെ ബഹുകോടികളെ മെച്ചപ്പെട്ട ജീവിത നിലവാരത്തിലെത്തിച്ചുകൊണ്ടാവണം എമർജിംഗ് കേരള അടക്കമുള്ളവ പൂർത്തീകരിക്കേണ്ടത്. അല്ലാതെ വാഗ്ദാനങ്ങൾ ബാക്കിയാക്കി അവരെ നിഷ്കരുണം ആട്ടിയോടിച്ചിട്ടല്ല, മാതൃരാജ്യത്തെ വിൽക്കാൻ മാത്രം ശ്രമിച്ചുകൊണ്ടിരിക്കുന്നവർ അറിയാൻ ശ്രമിക്കാത്തതും ഇതൊക്കെത്തന്നെയാണ്. ആരുടെയും അടിമയാകാതെയും ആരെയും ആട്ടിയോടിക്കാതെയും നമുക്കും എല്ലാമേഖലകളിലും പുരോഗമിക്കാമെന്നതും ഈ രാജ്യത്തുനിന്ന് ദാരിദ്ര്യം തുടച്ചുമാറ്റാൻ കഴിയുമെന്നതും അതു സാധ്യമാക്കാനുള്ള കഴിവും പ്രാപ്തിയും ഇച്ഛാശക്തിയുമുള്ളവർ നമ്മുടെ രാജ്യത്തുതന്നെ ഉണ്ടെന്നതും മന:പൂർവ്വമാണ് അധികാരികൾ സ്വപ്നത്തിൽ പോലും കാണാത്തത്. സംസ്കാരസമ്പന്നരും വിവേകശാലികളും വിദ്യാസമ്പന്നരുമായ ഒരു വിഭാഗം വളർന്ന് ഈ സമൂഹം ഭൂരിപക്ഷമായി വികസിച്ചാൽ ഇവരുടെ കപടവിലാസങ്ങൾക്ക് അന്ത്യമാവുമെന്നത് അവർ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ തങ്ങളുടെ ആജ്ഞാനുവർത്തികളും അനുയായികളുമായി നിലനിർത്താൻ നിരക്ഷരകുക്ഷികളും വംശീയ വാദികളുമാക്കി അവരുടെ ഉന്നമനം തടഞ്ഞുകൊണ്ടേയിരിക്കുന്നു. ഫലമോ, വംശീയ കലാപങ്ങളും ഭീകരപ്രവർത്തനങ്ങളും കൊണ്ട് നമ്മുടെ നമ്മുടെ രാജ്യം സമ്പന്നമാകുന്നു. മറ്റുള്ളവർ വലിച്ചെറിയുന്ന വിഴുപ്പുകൾ വിലകൊടുത്തു വാങ്ങാനും രാജ്യത്തെ ജനങ്ങളെ ഗിനിപ്പന്നികളാക്കി പരീക്ഷണത്തിനു വിട്ടുകൊടുക്കാനും രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പട്ടിണിപ്പാവങ്ങളുടേയും മറ്റ് ന്യൂനപക്ഷ പിന്നാക്കക്കാരുടേയും ഉറക്കം കെടുത്താനും സർവ്വോപരി ഇന്ത്യാ മഹാരാജ്യം സാ‌മ്രാജ്യത്വ ശക്തികളുടെ മുന്നിൽ അടിയറവുവെക്കാനും പണയപ്പെടുത്താനും വിൽക്കാനും ഇടതടവില്ലാതെ അവർ ശ്രദ്ധിക്കുന്നുണ്ട്, അതുമാത്രമാണ് അവർ ശ്രദ്ധിക്കുന്നതും.അത്തരക്കാരെ സംരക്ഷിച്ചുകൊണ്ടിരിക്കുന്ന കാഴ്ചകൾ നമ്മൾ നിരന്തരം കണ്ടുകൊണ്ടിരിക്കുന്നു.

  ആധുനിക സാങ്കേതിക വിദ്യകൾ അന്യമാക്കിയതിന്റെ ഒരു ഉദാഹരണമാണ് കണ്ണൂരിലെ ടാങ്കർ ദുരന്തത്തിന്റെ ഇരകൾ. ജീവന് അപകടമെന്നുറപ്പാകുന്ന സന്ദർഭത്തിലും എന്തു ചെയ്യണമെന്നു മനസ്സിലാവാതെ പകച്ചു നിൽക്കുന്ന സാങ്കേതിക വിദ്യയാണു നമ്മുടേത്. നവീന സാങ്കേതിക വിദ്യകളും സംരക്ഷണോപാധികളും കൊണ്ട് സമ്പന്നമായ ഒരു രാജ്യം നമുക്ക് സ്വപ്നം മാത്രമാണ്. കാലത്തിനനുസരിച്ച് മെച്ചപ്പെട്ട ജീവനോപാധികളും ഗതാഗത സൗകര്യവും പരിരക്ഷയും ഉറപ്പുവരുത്തേണ്ടവർ അതിനെതിരേ മുഖം തിരിച്ചു നിൽക്കുന്നു. ലോകം പുരോഗമിച്ചുകൊണ്ടിരിക്കുന്നത് അവർ അറിയുന്നതേയില്ല. കാരണം കണ്ടെത്തി കാരണക്കാരെ ശിക്ഷിക്കുന്നതിനു പകരം കാടടച്ചു വെടിവെക്കുന്നു. ആരെങ്കിലും എസ്.എം.എസ് അയച്ചാലോ മറ്റുസൗകര്യങ്ങൾ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ ചെയ്താലോ ആ സംവിധാനത്തെ അപ്പാടെ ഒഴിവാക്കുന്ന രീതി പ്രാകൃതമാണ്. നാണവും മാനവും ഉള്ളവരാണ് ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങൾ. അതുകൊണ്ടുതന്നെ ധരിച്ചിരിക്കുന്ന വസ്ത്രമുപയോഗിച്ച് ആരെങ്കിലും കുറ്റകൃത്യത്തിലേർപ്പെടുന്നത് നമ്മുടെ ഭരണ സംവിധായകർ അറിയരുതേയെന്ന്  നമുക്ക് പ്രാർത്ഥിച്ചുകൊണ്ടേയിരിക്കാം...

Wednesday

അവർക്ക് ലക്ഷ്യബോധമുണ്ട്. നമ്മൾക്കാണതില്ലാത്തത്.

   നിയമങ്ങൾ ലംഘിക്കപ്പെടാനും കോടതിവിധികൾ കേവലം ചടങ്ങുകളായി മാറ്റപ്പെടാനും നീതി നിഷേധിക്കപ്പെടാനുമുള്ളതാണ് എന്നുള്ളത് ഒരു നിർബ്ബന്ധ ശീലമാക്കി അതനുസരിക്കുകയാണ് ഇന്ന് ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ബഹുഭൂരിപക്ഷ ജനസമൂഹവും ഭരണകൂടവും നീതിപീഠങ്ങളും. ഒരു ഭാഗത്ത് സർക്കാർ തന്നെ പ്രതിപക്ഷ പിന്തുണയോടെ  കോടതി വിധികളും നിയമങ്ങളും കാറ്റിൽ പറത്തി ഭരണം നടത്തുമ്പോൾ മറുവശത്ത് പൊതുജനങ്ങൾ വിധിനിയമലംഘനങ്ങൾ സാർവത്രികമായി അനുസരിച്ചു വരുന്നു. സാമൂഹ്യനീതി നടപ്പിലാക്കേണ്ട നിയമപാലകർ തന്നെ സാമാന്യ ജനങ്ങളുടെ അന്തകരാകുന്നു. തെളിവു കണ്ടെത്തി കുറ്റവാളികളെ ശിക്ഷിക്കാനുള്ള സാഹചര്യമൊരുക്കേണ്ടവർ തെളിവു നശിപ്പിച്ചു ക്രിമിനലുകളെ സംരക്ഷിക്കുകയും സ്വയം ക്രിമിനലുകളായി മാറുകയും ചെയ്യുന്നു. പരസ്പരം ചേരിതിരിഞ്ഞുള്ള കലാപരിപാടികളും കൂടിയാകുമ്പോൾ ചിത്രം ഏതാണ്ടു പൂർത്തിയാകുന്നു. സാധാരണക്കാരായ പാവങ്ങൾ എങ്ങനെ ജീവിക്കണമെന്നോ  അവർക്ക് ആരു നീതി നടപ്പിലാക്കുമെന്നോ അവരുടെ ജീവനും സ്വത്തിനും ആര് സംരക്ഷണം ചെയ്യുമെന്നോ മാത്രം ഒരെത്തുംപിടിയുമില്ല.

പാതയോര യോഗ നിരോധനം.


   പൊതു നിരത്തുകൾ സഞ്ചരിക്കാനുള്ളതാണെന്നും അതു യോഗം കൂടാനുള്ളതല്ലെന്നും കാണിച്ച് പാതയോര യോഗ നിരോധനത്തിന് ഹൈക്കോടതി വിധിച്ചപ്പോൾ അതിനെ മറികടക്കാൻ നിയമം കൊണ്ടുവന്ന സർക്കാരാണു നമ്മുടേത്. അവരുടെ നിർഭാഗ്യവശാൽ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരിക്കുന്നു. ഇതുപക്ഷേ ഒരു സ്ഥായിയായ ഒരു വിധിയാണെന്ന് എനിക്ക് അഭിപ്രായമില്ല. എന്തെങ്കിലുമൊക്കെ സാഹചര്യങ്ങളൊരുക്കി അനുകൂല വിധി അവർ നേടിയെടുത്തുകൊള്ളും. കാരണം നേതാക്കൾക്കു ഭരിക്കാനും സമ്പാദിക്കാനുമുള്ളതാണു രാഷ്ട്രീയം, അതിന് അനുയായികളോട് പ്രതിബദ്ധത വേണമെന്നില്ല.

   പൊതു നിരത്തുകളിൽ സഞ്ചാരതടസ്സം നടപ്പിലാക്കുന്നതിൽ രാഷ്ട്രീയക്കാർ മാത്രമല്ല സാമ്പത്തിക കുത്തകകളും ആത്മീയ കുത്തകകളും ഇതിനു പ്രധാനമായ പങ്കു വഹിക്കുന്നുണ്ട്. പ്രമുഖ ജൂവലറിയുടേയോ തുണിക്കടയുടേയോ ഉദ്ഘാടനത്തോടനുബന്ധിച്ചു നടക്കുന്ന സഞ്ചാര നിരോധനത്തിന് നിയമപാലകരും ഭരണകൂടവും ഒത്താശ ചെയ്തു കൊടുക്കുന്നത് നിത്യവും നാം കാണുന്നതാണ്. സാധാരണക്കാരെ അവരുടെ വഴിമുടക്കി കഷ്ടപ്പെടുത്തുന്നവർ ഇങ്ങനെ ദുരിതമനുഭവിക്കുന്നവരെ പ്രചരണായുധമാക്കുകയാണു ചെയ്യുന്നത്. ഏതുനിലക്കും ലാഭമാണവർക്ക്. തടസ്സപ്പെടുത്തുന്നവനും തടസ്സപ്പെടുന്നവനും ഒരുപോലെ പ്രചരണം നടത്തിക്കൊള്ളും.  അതുപോലെ തന്നെയാണ് ആത്മീയ കച്ചവടസമ്മേളനങ്ങളും. ജാതിമത ഭേദമന്യേ ഈ വഴിമുടക്കലുകൾക്ക് മുടക്കം വരാതിരിക്കാൻ അവർ ശ്രദ്ധിക്കാറുണ്ട്. മലപ്പുറം കൊണ്ടോട്ടി പാതയിൽ വഴിമുടക്കാൻ മാത്രം ഉതകുന്ന ആത്മീയകച്ചവട സമ്മേളനങ്ങൾ നടത്തുന്ന ഒരു പ്രമുഖ ഗ്രൂപ്പുതന്നെയുണ്ട്. സ്വലാത്തുസമ്മേളനം നടത്തുന്ന ഇക്കൂട്ടർ അതു നടക്കുന്ന ആവശ്യത്തിനു സ്ഥലമുള്ള വേദിയിൽ ഇരുന്ന് പ്രസ്തുത പരിപാടിയി പങ്കെടുക്കാതെ നല്ലൊരു വിഭാഗം റോഡിൽ നിരന്നുനിന്ന് പോലീസിന്റെ ഒത്താശയോടെ ഗതാഗതതടസ്സം സൃഷ്ടിക്കാനാണു പ്രധാനമായും ശ്രദ്ധിച്ചിരുന്നത്. ജന ബാഹുല്യം കാരണം ഗതാഗതം മുടങ്ങി എന്നു പേരുണ്ടാക്കാനുള്ള എളുപ്പവഴി.

   ടയ്ക്കിടയ്ക്കുള്ള ബന്ദാണ് മറ്റൊരു ശാപം. പേരു മാറ്റി വിളിച്ചിട്ടു കാര്യമില്ല, എങ്ങനെ വിളിച്ചാലും ബന്ദ് ബന്ദുതന്നെ. ആരന്റമ്മക്കു പ്രാന്തു പിടിച്ചാൽ കാണാൻ നല്ല ചേലാണെന്ന ഭാവമാണിക്കൂട്ടർക്ക്. അന്യന്റെ മുതൽ നശിപ്പിക്കാൻ നടത്തുന്ന ഈ ഉത്സാഹം തന്നെയാണ് നമ്മുടെ ശാപവും. ഒരാൾ മരണപ്പെട്ടതിന്റെ ആദരസൂചകമായി നടത്തപ്പെടുന്ന ഹർത്താലിൽക്കൂടി അക്രമ പരമ്പര നടത്താൻ അനുകൂലികൾ പ്രത്യേകം ശ്രദ്ധിക്കുമ്പോൾ അവരുടെ യഥാർത്ഥ ഉദ്ദേശം ജനങ്ങൾക്കു മനസ്സിലാകാറുണ്ട്. ഭയപ്പെടുത്തി നേടുന്ന വിജയമാഘോഷിക്കാൻൊരുളുപ്പുമില്ല ഇക്കൂട്ടർക്ക്. സുപ്രീംകോടതി പറഞ്ഞപോലെ ഇത്തരത്തിൽ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി സമ്മേളനങ്ങളും സമരങ്ങളും  അനുസ്മരണങ്ങളും അനുഭാവങ്ങളും കാട്ടുന്ന ഏക രാജ്യം ഇന്ത്യയായിരിക്കും. സ്വന്തം ബുദ്ധിമുട്ടിനെ പ്രതിരോധിക്കുവാൻ മറ്റുള്ളവരുടെ സഹായം തേടി പരിഹാരം കണ്ടെത്തുന്നതിനു പകരം മറ്റുള്ളവരെക്കൂടി ബുദ്ധിമുട്ടിക്കുന്നത് ഒരു സാധാരണ പ്രവണതയായി മാറിക്കഴിഞ്ഞു. ലോകത്ത് ഏറെ പ്രബുദ്ധരെന്നും വിദ്യാസമ്പന്നരെന്നും സംസ്കാരമുള്ളവരെന്നും നടിക്കുന്ന നമ്മുടെ സമൂഹത്തിലാണ് ഇതു കൂടുതലെന്നുള്ളത് നാണക്കേടല്ലാതെ മറ്റെന്താണ്? പരിഹാരത്തെക്കാൾ പ്രതികാരമാണു പ്രധാനമെന്നു കരുതുന്ന നാണമെന്തെന്നു നോക്കിയാൽ കുനിഞ്ഞു നോക്കുകയും മാനമെന്തെന്നു ചോദിച്ചാൽ മലർക്കു നോക്കുകയും ചെയ്യുന്ന മനസ്സു മുരടിച്ച സമൂഹത്തോടെന്തു പറയാൻ!

സാമൂഹ്യ നീതി നിർവ്വഹണം

    കോടതികളിലാണ് നീതി നിഷേധങ്ങളും നീതി വൈകി മാത്രം ലഭിക്കുന്നതും ഏറ്റവും കൂടുതൽ നടക്കുന്നതെന്നു പറയാതിരിക്കാൻ വയ്യ. ഏറെ നീളുന്ന അന്വേഷണ കാലാവധികളും അതിനെക്കാൾ അനന്തമായി നീളുന്ന വിചാരണയും നമ്മുടെ സാമൂഹിക വ്യവസ്ഥകൾക്കും മൂല്യങ്ങൾക്കും സാംസ്കാരികപരമായും സാമ്പത്തികപരമായും സാമൂഹ്യപരമായും ഏറെ അരാജകത്വം സമ്മാനിക്കുന്നുണ്ട്. നമ്മുടെ ഭരണ സംവിധാനവും കോടതികളും ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്. കേവലം നോക്കുകുത്തികളായി മാത്രം നിലനിർത്തിയിരിക്കുന്ന കേരളാ ലീഗൽസർവ്വീസ് അതോറിറ്റി പ്രവർത്തകരേയും പാരാലീഗൽ വാളന്റിയർമാരെയും ഫലപ്രദമായി ഉപയോഗിച്ചാൽത്തന്നെ നമ്മുടെ കോടതികളിൽ നിന്ന് നല്ലൊരു ശതമാനം ഭാരം ഇറക്കിവയ്ക്കാൻ സാധിക്കും. മറ്റുള്ള കേസുകൾ തീർപ്പാക്കാനുള്ള കാലതാമസം ഒഴിവാക്കുന്നതിന് ഇത് സഹായിക്കുമെന്നതിൽ തർക്കമുണ്ടാവില്ല. കേസുകൾ ഉണ്ടാവാതെ നോക്കുന്നതിന് ഉപയോഗിക്കുന്നതിനു പകരം കേവലം ടി.എ.യും മറ്റും അടിച്ചുമാറ്റാൻ മാത്രമായാണ് പാരാലീഗൽ വാളന്റിയർമാരെ ഇപ്പോൾ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. 


   നീണ്ട മുപ്പത്തഞ്ചു കൊല്ലം വേണ്ടിവന്നു സ്വന്തം ഭൂമിക്കി വേണ്ടി വനം വകുപ്പിനെതിരേ ഫയൽ ചെയ്ത ഒരു കേസിൽ പാലക്കാടു ജില്ലയിലെ പാലങ്കര കണ്ണനെന്ന പാവം കർഷകനു നീതി ലഭിക്കാൻ. ഇക്കാലത്തിനകത്തു അനുഭവിച്ച വ്യഥകൾക്കും സാമ്പത്തിക നഷ്ടത്തിനും പരിഹാരമാകുന്ന വിധത്തിലുള്ള ഒരു വിധിയാണു വന്നതെന്ന അഭിപ്രായം എനിക്കില്ല. പക്ഷേ ഇത്രയും കാലം നിയമയുദ്ധം നീണ്ടു എന്നത് നിയമപരിപാലനത്തിന്റെയും നിർവ്വഹണത്തിന്റെയും പരാജയം തന്നെയാണ്. വിധി നടപ്പിലാക്കാതെ മേൽക്കോടതികളിലേക്ക് അപ്പീൽ പോകാനാണ് വനം വകുപ്പിന്റെ തീരുമാനമെങ്കിൽ ഈ ജീവിത കാലത്ത് ഒരു പരിഹാരം കണ്ണൻ പ്രതീക്ഷിക്കേണ്ടതുമില്ല. അബ്ദുന്നാസർ മദനിയുടെ കേസാണ് മറ്റൊരുദാഹരണം. നീണ്ട ഒമ്പതര വർഷം ജയിലിൽ ജാമ്യം പോലുമില്ലാതെ കിടക്കേണ്ടിവന്നു നിരപരാധിയെന്നു കോടതിക്കു തിരിച്ചറിയാൻ. അതുമായി ബന്ധപ്പെട്ട് സമാധാനകാംഷി ചമഞ്ഞ് തന്നെ ഇരുമ്പഴിക്കുള്ളിലാക്കിയവർക്കെതിരേ നിയമ നടപടി ആവശ്യപ്പെടാത്തതിന്റെ ഫലമായി അനന്തമായ ജയിൽവാസത്തിന്റെ രണ്ടാം പർവ്വം സമ്മാനമായി അദ്ദേഹത്തിനു ലഭിച്ചുവെന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം. രണ്ടുവർഷം കഴിഞ്ഞിട്ടും ഇതുവരെ വിചാരണപോലും തുടങ്ങിയിട്ടില്ല.

   ഇക്കാര്യത്തിൽ കേരളത്തിന്റെ ഭരണകർത്താക്കൾ ഷണ്ഡരായിരിക്കുന്നതിന്റെ കാരണമെന്താണെന്നു മാത്രം എനിക്കു മനസ്സിലാവുന്നില്ല. മദനി കോയമ്പത്തൂരിൽ നിന്നു പുറത്തുവന്ന് ബംഗളുരു ജയിലിൽ പോകുന്നതുവരെ കേരളാപോലീസിന്റെ സംരക്ഷണയിലായിരുന്നത് വിളിച്ചു പറയാൻ അവർക്കു മടിയാണ്. ഇടവും വലവും കാവൽ നിന്ന പോലീസുകാരുടെ കണ്ണുവെട്ടിച്ച് കുടകിലെത്തി ഗൂഢാലോചനയിൽ പങ്കെടുത്തുവെങ്കിൽ അതു കേരളാ പോലീസിന്റെ കഴിവുകേടെന്നല്ലാതെ എന്തു പറയാൻ. അങ്ങനെയൊരു കറാമത്തു കാണിക്കാനുള്ള കഴിവ് മദനിക്കുണ്ടെന്ന് തോന്നുന്നില്ല. ഒന്നുകിൽ കേരള സർക്കാർ തങ്ങളുടെ പോലീസിനു പിഴവുപറ്റിയെന്നു സമ്മതിക്കണം. അല്ലെങ്കിൽ മദനി കുടകിൽ പോയിട്ടില്ലെന്നു പറയണം, അദ്ദേഹത്തെ ബംഗളുരുവിൽ നിന്ന് രക്ഷിക്കാൻ വേണ്ടതു ചെയ്യണം. ഒന്നും മിണ്ടാതെ ഇനിയും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതു നല്ലതല്ല, അത് ഇടതായാലും വലതായാലും. നീതി വ്യവഹാരത്തിലകപ്പെട്ട് നട്ടം തിരിയുന്നവർ ഇവർ രണ്ടുപേർ മാത്രമാണെന്നു കരുതരുത്. ഒരുപക്ഷേ നീതി നിർവ്വഹകണത്തിന്റെ നിസ്സഹായ ഇരകളായവർ ഏറ്റവും കൂടുതലുള്ള രാജ്യമായിരിക്കും നമ്മുടേത്.

   അതിവേഗം കേസുകൾ തീർപ്പാക്കി, രക്ഷയായാലും ശിക്ഷയായാലും തീരുമാനിച്ചു നടപ്പിലാക്കാത്തിടത്തോളം, നമ്മുടെ നിയമ സംവിധാനങ്ങൾ അത്തരത്തിൽ ക്രമീകരിക്കപ്പെടാത്തിടത്തോളം ഇന്ത്യയിൽ ഒരു പൗരനും രക്ഷയുണ്ടാവില്ല. ആരുടെയൊക്കെയോ താല്പര്യമനുസരിച്ച് ഓരോ കേസന്വേഷണവും കോടതി നടപടികളും അനന്തമായി നീളുന്ന സാഹചര്യങ്ങൾ വർദ്ധിച്ചു വരുന്ന പ്രവണതയാണ് ഇന്നു കണ്ടു വരുന്നത്. ഇത്തരത്തിൽ കേസുകളും അന്വേഷണങ്ങളും നീളുന്നതുകൊണ്ട് ആർക്കാണ് ഗുണമെന്ന് ഓരോ കേസിനെയും കുറിച്ച് ഒന്നന്വേഷിക്കാൻ തയ്യാറായാൽത്തന്നെ പല വസ്തുതകളും പുറത്തു വരും. നിർഭാഗ്യവശാൽ ജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ഒരു ഭരണ സംവിധാനം സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഇനിയും നടപ്പിലായിട്ടില്ല എന്നത് അത്യന്തം ഖേദകരമായി അവശേഷിക്കുന്നു. ഏതാനും വ്യക്തികളുടെ താല്പര്യം നടത്താനും അവർക്ക് കൈയിട്ടു വാരാനുമുള്ള ചക്കരക്കലം മാത്രമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിലകൊള്ളുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് ഏറ്റവും വലിയ അബദ്ധമായി കാണേണ്ടി വരുന്നു. വെള്ളക്കാർ നമ്മുടെ സമ്പത്തിന്റെ ഒരു ഭാഗം കൊള്ളയടിച്ചപ്പോൾ ഇന്നത്തെ നമ്മുടെ ഭരണകർത്താക്കളായ കൊള്ളക്കാർ ഇന്ത്യയെ അപ്പാടെതന്നെ വിഴുങ്ങുന്നു. അതിന് ആവശ്യമായ നിയമങ്ങളും കരാറുകളും എഴുതിയുണ്ടാക്കുന്നു. ഭരണഘടനയെ നോക്കുകുത്തിയായി മാത്രം കാണുന്നു.

ഗതാഗത സാഹചര്യം.


  ലോകത്ത് ഒരു പക്ഷേ ഇത്രയ്ക്ക് വൃത്തികെട്ട ഗതാഗത സാഹചര്യം ഇന്ത്യയിൽ വിശേഷിച്ച് കേരളത്തിലേ കാണാനുണ്ടാവൂ. ഗതാഗത നിയമങ്ങൾ കേവലം ലേണിംഗ് ടെസ്റ്റിനു മാത്രമായി മാറുന്നതു തന്നെയാണ് ഒരു ശാപം. മറ്റൊന്ന് അവ ഫലപ്രദമായി നടപ്പിലാക്കാൻ നമ്മുടെ ഭരണകർത്താക്കൾക്കോ നിയമപാലകർക്കോ താല്പര്യമില്ലാത്തതാണ്.  ട്രാഫിക് നിയമങ്ങൾ അനുസരിച്ച് വാഹനമോടിക്കാൻ ആരെയും നിർബ്ബന്ധിക്കുന്നില്ല. വിട്ടു വീഴ്ചയില്ലാത്ത നടപടികളും കർശനമായ ശിക്ഷാവിധികളും കുറ്റക്കാരായ ഡ്രൈവർമാർക്കും  നിയമം ശ്രദ്ധിക്കാത്ത പൊതുജനങ്ങൾക്കും ഒരുപോലെ ലഭ്യമായാൽത്തന്നെ നന്നാക്കാവുന്നതേ ഉള്ളൂ ഈ മേഖല. അതു മാത്രമാണ് ഇവിടെ നടപ്പിലാകാത്തതും.

    യാതൊരുവിധ വേർതിരിവുകളില്ലാതെ ഏതൊരു ഇന്ത്യൻ പൗരനും രാജ്യത്തെ പൊതുനിരത്തുകളിലൂടെ നിർബാധം സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം രാജ്യത്തിന്റെ ഭരണഘടനയിലൂടെ അനുവദിച്ചു തരുമ്പോൾ അതു നിഷേധിക്കുന്ന സംഗതികളും ഇവിടുണ്ടെന്നുള്ളത് ഒരു വിരോധാഭാസമാണ്. ചുങ്കപ്പാതകൾ വേണ്ടെന്നല്ല. ചുങ്കം കൊടുത്താണെങ്കിലും നല്ലറോഡുണ്ടാക്കി സഞ്ചരിക്കുന്നതു നല്ലതുതന്നെ.  പക്ഷേ ചുങ്കം കൊടുക്കാനില്ലാത്തവനും യാത്രചെയ്യാൻ കഴിയണം. ചുങ്കപ്പാതകളെക്കൂടാതെ അതേ റൂട്ടിൽ സാധാരണ പാതയുമുണ്ടാവണം. അല്ലാത്തപക്ഷം ഭരണഘടനയെ ധിക്കരിക്കുന്നതായി കണക്കാക്കേണ്ടിവരും. കാരണം കാശുകൊടുത്തില്ലെങ്കിൽ സഞ്ചരിക്കാൻ പറ്റില്ലെന്നതുതന്നെ.

നിയമപാലകരുടെ നിയമം

   ങ്ങളുടെ അധികാര പരിധിയിൽ പ്രതിമാസം ഉണ്ടായിരിക്കേണ്ട കേസുകളുടെ എണ്ണം കണക്കാക്കി ഓരോ സ്റ്റേഷനും വീതിച്ചു നൽകുന്ന സർക്കാരും അതിനനുസരിച്ച കേസുകൾ ചമയ്ക്കുന്ന പോലീസും ഒരു പക്ഷേ ഇവിടെയേ കാണൂ. നിശ്ചിത കേസുകൾ തങ്ങളുടെ സ്റ്റേഷൻ പരിധിയിൽ സൃഷ്ടിക്കേണ്ടത് പോലീസിന്റെ പ്രാഥമിക ലക്ഷ്യമായി പതിച്ചു നൽകിയിരിക്കുന്നു. സ്റ്റേഷന്റെയും അതിലെ നിയമപാലകരുടേയും നിലനിൽപ്പിന് ഇങ്ങനെ ക്രിമിനലുകളുടെ ഉല്പാദനം അനിവാര്യമാകുന്നു. ഫലത്തിൽ പോലീസിനെ ക്രിമിനലുകളാകാൻ തലതിരിഞ്ഞ നമ്മുടെ ഭരണ സംവിധാനം നിരന്തരം നിർബ്ബന്ധിച്ചുകൊണ്ടിരിക്കുന്നു എന്നു പറയാം. ഇത്തരത്തിലാണെങ്കിൽ, എല്ലാ ഗ്രാമപഞ്ചായത്തുകളിലും പോലീസ്റ്റേഷൻ നടപ്പിലാക്കുമെന്നു നമ്മുടെ ഭരണാധികാരികൾ വാഗ്ദാനം ചെയ്യുമ്പോൾ എല്ലാ പഞ്ചായത്തിലും ക്രിമിനലുകളുടെ സമൂഹത്തെ സൃഷ്ടിക്കാനും അവരെ സംരക്ഷിക്കാനുമുള്ള സംവിധാനമാണു നമുക്കു സമ്മാനിക്കുന്നതെന്നു കൂടി നാം മനസ്സിലാക്കണം. പൊതു ജനത്തോട് സഭ്യമായി സംസാരിക്കാനും നന്നായി പെരുമാറാനും അറിയാത്ത വിഭാഗമായി ഇവരിൽ ചിലരെങ്കിലും മാറുന്നത് ഇതിന്റെ അധിക സമ്പാദ്യമായി ഇപ്പോൾത്തന്നെയുണ്ട്. കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ മാത്രമുള്ളതാണ് പോലീസെന്ന വികലമായ ധാരണയാണ് ഇതിനു കാരണമായി എനിക്കു തോന്നുന്നത്. പോലീസിന് മറ്റെന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കും!  അതൊന്നും ചിന്തിക്കാതെ സമൂഹത്തെ ക്രിമിനൽവൽകരിക്കാൻ ക്വാട്ട വീതിച്ചു നൽകുകയാണ്. കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയൊക്കെയാണെങ്കിൽ ഉള്ള പോലീസ് സ്റ്റേഷനുകൾ ഇല്ലാതാവാനല്ലേ നാം യത്നിക്കേണ്ടത്?

  നേരം വെളുത്ത ഒരു ജനതയുടെ ഉദയം സാധ്യമാവാതെ ഇതിനൊക്കെ ഒരു പരിഹാരമുണ്ടാവുമെന്നു പ്രതീക്ഷിക്കവേണ്ട. ഭരണത്തിലേറുന്നവരും അവരുടെ കീഴിലെ ഉദ്യോഗസ്ഥ വൃന്ദങ്ങളും കേവലം ജനസേവകർ മാത്രമാണെന്ന് നാം തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ടതുമുണ്ട്. അനാവശ്യമായി നാം ചെലവഴിക്കുന്ന ഊർജ്ജം അൽപ്പം ചിന്തിക്കാൻ കൂടി ഉപയോഗിച്ചാൽ നമ്മുടെ ഭരണാധികാരികളെ നന്നാക്കാൻ കഴിയും. അവരുടെ കീഴിൽ കേവലം പിണിയാളുകളായി മാത്രം  നിലകൊള്ളുന്ന നിലവിലെ രീതി മാറേണ്ടതുണ്ട്. അങ്ങനെ വരുന്ന തലമുറയിലെങ്കിലും രാഷ്ട്രത്തിന്റെയും അതിന്റെറ അടിത്തറയുടേയും സാമ്പത്തിക സുരക്ഷയുടേയും ലക്ഷ്യവാഹകരെ സൃഷ്ടിക്കാനുള്ള വഴിതെളിക്കാൻ ഇനിയും വൈകിക്കൂടാ...

Friday

എല്ലാർക്കും ഹാർദ്ദമായ സ്വാഗതം

2012 ഡിസംബർ 30 ഞായറാഴ്ച തെന്മലയിലെ പ്രകൃതി രമണിയമായ വനസീമയിൽ വെച്ച് പ്രകൃതിയോട് രമിച്ചും, മതിച്ചും ഈ എഴുത്ത് മേഖലയിലെ സമാനമാനസർ ഒത്തുചേരുന്നു. പ്രകൃതിയെ സംരക്ഷിക്കുകയാണു ഏറ്റവുംവലിയ ജീവകാരുണ്യപ്രവർത്തനം എന്ന മഹത്തായ സന്ദേശമാണ് ഈ ഒത്തുചേരലിലൂടെ പ്രചരിപ്പിക്കുവാൻ ഉദ്ദേശിക്കുന്നത്. ഈ ഒത്തുചേരലിലേക്ക് ഇ-എഴുത്തുമേഖലയിലെ എല്ലാസുമനസ്സുകൾക്കും ഹാർദ്ദമായ സ്വാഗതം.

കേരളത്തിലെ ഏറ്റവും സുന്ദരമെന്നു വിശേഷിപ്പിക്കാവുന്ന ഒരു ടൂറിസ്റ്റു കേന്ദ്രമാണു തെന്മല. സഹ്യപർവതത്തിന്റെ പടിഞ്ഞാറേ അരികിൽ സ്ഥിതിചെയ്യുന്ന കൊല്ലം ജില്ലയുടെ കിഴക്കുഭാഗത്തുള്ള പ്രകൃതി രമണീയമായ ഒരു മലയോര ഗ്രാമപ്രദേശമാണിത് . ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി ആണ്‌ ഇത് . സാന്ദ്രഹരിതമായ സസ്യപ്രകൃതിയും ജൈവവൈവിധ്യവും കുളിമ്മയുള്ള അന്തരീക്ഷവും തെന്മലയുടെ സവിശേഷതകളാണ്. മലനിരകളും പുഴകളും അരുവികളും നിറഞ്ഞതാണ് ഭൂപ്രകൃതി. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട പദ്ധതിയും ചെന്തുരുണി (ശെന്തുരുണി) വന്യമൃഗസംരക്ഷണകേന്ദ്രവും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.



  ചിത്രത്തിൽ ക്ലിക്കിയാൽ തെന്മലയെക്കുറിച്ചുള്ള ഏകദേശ ധാരണ കിട്ടും


ചിത്രശലഭങ്ങളുടെ വൈവിദ്ധ്യമാർന്ന കൂട്ടങ്ങളോടൊത്ത് കൂട്ടുകൂടി പ്രകൃതിയുടെ ശീതളസ്പർശമേറ്റ് വൻവൃക്ഷങ്ങളുടെ തളിർ നാമ്പുകളെത്തലോടി ആകാശത്തെത്തൊട്ടുരുമ്മി മേഘങ്ങളോടു സല്ലപിച്ചു നടക്കാം... അങ്ങനെയങ്ങനെ ബ്ലോഗുലോകത്തിന് പുത്തൻ ഉണർവ്വും ഒരുമയും ഒരിക്കൽക്കൂടി പങ്കുവയ്ക്കാം. അകലങ്ങളിൽ അക്ഷരലോകത്തുകൂടി മാത്രം സംവദിക്കുന്ന സ്നേഹസമ്പന്നരുടെ ഒരുമ ഭൂലോകസമക്ഷം പങ്കുവയ്ക്കാം. നവ എഴുത്തുകാരെ അക്ഷരലോകത്തേക്കു കൈപിടിച്ചുയർത്തുന്ന പ്രചോദനമാവാം. വിനോദത്തിനും വിജ്ഞാനത്തിനും സർവ്വോപരി ബൂലോകർക്ക് ഉന്മേഷപൂർവ്വം ഒരുമിക്കാൻ 2012 ഡിസംബർ 30 ഞായറാഴ്ച പ്രിയ ബൂലോക സുഹൃത്തുക്കളെ തെന്മലയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.

ബൂലോകത്തെ ഏറ്റവും മനോഹരമായ ബ്ലോഗേഴ്സ് മീറ്റിൽ പങ്കെടുക്കാൻ ഇതുവഴി പോകാം.

Wednesday

ബ്ലോഗ് പോസ്റ്റുകൾക്ക് മാന്ദ്യമോ..!

  ഇ. എ. സജിം തട്ടത്തുമലയുടെ ബ്ലോഗിലെ മാന്ദ്യത്തെക്കുറിച്ചുള്ള പോസ്റ്റാണ് ഇങ്ങനെയൊരു പോസ്റ്റെഴുതുന്നതിനു കാരണം. ബൂലോകം ബ്ലോഗർമാരുടെ മാത്രം ലോകമാണെന്നും വായനക്കാർ ബ്ലോഗർമാർ മാത്രമാണെന്നും ബ്ലോഗർമാർക്കു തോന്നുന്നതുകൊണ്ടാണ് ബ്ലോഗലിനു മാന്ദ്യം സംഭവിക്കുന്നതായി നമുക്കു തോന്നുന്നതെന്നാണ് എനിക്കു തോന്നുന്നത്. കഴിഞ്ഞ മൂന്നുനാലു വർഷങ്ങളിലായി ബൂലോകത്തു സജീവമായി നിലനിന്ന കുറേയധികമാളുകൾ ഇപ്പോൾ ബൂലോകത്തു നിന്നും അപ്രത്യക്ഷമായിരിക്കുന്നു എന്നതു സത്യം തന്നെയാണ്. പക്ഷേ അതിനു വ്യക്തമായ കാരണങ്ങളുണ്ടെന്നുള്ളത് നമ്മൾ കാണാതെ പോകുന്നതു ശരിയല്ല.  ഞാൻ ബ്ലോഗിൽ വരുന്ന സമയത്ത് അതിശക്തമായി ബ്ലോഗെഴുതുകയും ചർച്ചകൾ ഉണ്ടാവുകയും ചെയ്തിരുന്നു. പക്ഷേ ഞാൻ മനസ്സിലാക്കിയിടത്തോളം കേരള രാഷ്ട്രീയത്തിലുള്ളതിനേക്കാൾ ഭീകരമായ ഗ്രൂപ്പുകളുയും തെറിവിളികളും കൂടി അതിനനുബന്ധമായുണ്ടായിരുന്നു എന്നതാണു വാസ്തവം.

 ബ്ലോഗിൽ നല്ലൊരു വിഭാഗവുമായി നേരിട്ടു സംസാരിക്കുകയും നല്ലൊരു സുഹൃദ്ബന്ധം സ്ഥാപിച്ചെടുക്കുകയും അതു നിലനിർത്തിപ്പോരുകയും ചെയ്യുന്നയാളെന്ന നിലക്ക് ഒന്നും മിണ്ടാതെ  പോകാൻ സാധിക്കുന്നില്ല. ചാണക്യൻ, കാപ്പിലാൻ, ഹരീഷ് തൊടുപുഴ, നന്ദകുമാർ, ജോ, നാട്ടുകാരൻ, വാഴക്കോടൻ, ജി. മനു, മാണിക്യം, ഡോക്ടർ നാസ്, അനിൽ@ബ്ലോഗ്, എഴുത്തുകാരി തുടങ്ങിയ നല്ലൊരു നിര ബ്ലോഗെഴുത്തുകാർ ബൂലോകം അടക്കിവാണിരുന്ന നാളുകളിലാണ് ഞാനും ബൂലോകത്തേക്കു വന്നത്. ഇവരിൽ ഭൂരിഭാഗവും ഇപ്പോഴും ബൂലോകത്ത് തുടരുന്നുമുണ്ട്. പക്ഷേ ഞാനടക്കമുള്ള ബ്ലോഗാസ്വാദർ ബ്ലോഗിൽ നിന്നു കിട്ടുന്ന വരുമാനം കൊണ്ടു ജീവിക്കുന്നവരല്ല എന്നതാണ് നമ്മൾ മനസ്സിലാക്കേണ്ട ആദ്യത്തെ ഒന്ന്. പ്രവാസികളായ ബ്ലോഗർമാരെ പ്രധാനമായും ഉദ്ദേശിച്ചാണ് ഇതു പറയുന്നത്. വാഴക്കോടൻ, ഹംസ തുടങ്ങിയവരെ ഉദാഹരണത്തിനു നിരത്തുന്നു. ഇവർ പ്രവാസ ജീവിതത്തിന്റെ വിശ്രമവേളകൾ നാടും നാട്ടുകാരും സ്മരണയിൽ നിൽക്കാൻ, അകലങ്ങളിൽ ഒറ്റപ്പെടലിന്റെ വേദനമാറ്റാൻ, ഒരു തൽക്കാല ആശ്വാസം കിട്ടാൻ തങ്ങളുടെ ഭാവനകളെ ബ്ലോഗിലെത്തിച്ചിരുന്നു എന്നു പറയുന്നതാവും ശരി. സീരിയസ്സായി ബ്ലോഗെഴുത്ത് നടത്തുകയായിരുന്നു എന്നു പറയുക വയ്യ, അത് അവർക്ക് ഒരുതരത്തിൽ ആശ്വാസം നൽകിയിരുന്നു എന്നു പറയുന്നതാവും ശരി. അതുകൊണ്ടാണ് കൂടും കുടുംബവും കൂടെയുണ്ടായപ്പോൾ അറിയാതെയെങ്കിലും ബ്ലോഗിനെ ശ്രദ്ധിക്കാതാവുന്നത്. ഒരു ആശ്വാസത്തിനായി ബ്ലോഗെഴുതിയിരുന്ന അത്തരക്കാർ ബ്ലോഗെഴുത്തു നിർത്തിയാൽ അവരെ കുറ്റം പറയാൻ പറ്റില്ല. കാരണം അകലങ്ങളിലെ ആശ്വാസം മാത്രമായിരുന്നു അവർക്കു ബ്ലോഗെഴുത്ത്. ഇന്ന് നാട്ടിൽ സെറ്റിലായി ഓരോ സംരംഭങ്ങൾ നടത്തുന്ന ഇക്കൂട്ടർ അവരുടെ വരുമാന മാർഗ്ഗങ്ങൾ സംരക്ഷിക്കാൻ പാടുപെടുന്നതിനിടയിൽ സമയം കണ്ടെത്താൻ കഴിയുന്നില്ല എന്നതു കൂട്ടി വായിക്കാം.

 രണ്ടാമത്തെ കൊഴിഞ്ഞുപോക്കിനു കാരണമായി പറയാവുന്നത് രാഷ്ട്രീയത്തെക്കാൾ നാറിയ ചില ഗ്രൂപ്പുകളികളും തെറിവിളിയും കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും ആ സമയങ്ങളിൽ നിലനിന്നിരുന്നു എന്നതാണ്. ഒരുകൂട്ടർ എഴുതുന്നതിലെ തമാശ പോലും പ്രശ്നമായിക്കാണാൻ മാത്രം മറ്റൊരു കൂട്ടർ ശ്രമിക്കുകയും പ്രസ്തുത പോസ്റ്റുകളിലെയും കമന്റുകളിലെയും ആന്തരിക നർമ്മത്തെ കണ്ടില്ലെന്നു നടിക്കുകയും ചെയ്തതിന്റെ പേരിൽ, തങ്ങളുടെ സ്നേഹിതരായിരുന്നവരിൽ നിന്നുണ്ടായ വേദനാപൂർവ്വമായ സാഹചര്യങ്ങളിൽ മനം മടുത്ത് ഒരു കൂട്ടർ ബ്ലോഗെഴുത്തിൽ നിന്ന് പിൻവലിഞ്ഞു. അതോടുകൂടി എതിർ ഗ്രൂപ്പുകളും ബ്ലോഗെഴുത്തിൽ ഭംഗം വരുത്തി. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇക്കൂട്ടരുടെ തല്ലും ബഹളവുമാണ് അക്കാലത്ത് മലയാള ബ്ലോഗിനെ സജീവമായി നിലനിർത്തിയിരുന്നത്. തമാശയ്ക്കു ഞാനും കാപ്പിലാനും തല്ലുകൂടിയിട്ടുണ്ട്. അതിനെച്ചൊല്ലി ചില്ലറ തർക്കങ്ങളും  ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും അതുമായി ബന്ധപ്പെട്ടവരെയെല്ലാം നല്ല സുഹൃത്തുക്കളായി നിലനിർത്താൻ കഴിഞ്ഞു എന്നതാണ് എന്റെ വിജയം. അതായത് ബ്ലോഗെഴുത്തിൽ വ്യക്തിപരമായി ആരെയും ശത്രുക്കളായി കാണാൻ പാടില്ലെന്നു സാരം. അങ്ങിനെ ആരെയെങ്കിലും കണ്ടാൽ അതു നമ്മുടെ ബ്ലോഗെഴുത്തിനെത്തന്നെയാവും ബാധിക്കുക. പല ഗ്രൂപ്പുകളായി നിന്നു തല്ലിയവരാരും ഇന്ന് ബ്ലോഗിൽ സജീവമായി നിലകിൽക്കുന്നില്ല എന്നത് ഇതിന്റെ യാഥാർത്ഥ്യമായി കാണാം.

കമന്റുകളിലെ എണ്ണക്കുറവുകണ്ടു നിരാശരായി വായനക്കാരില്ലെന്നു കരുതി ബ്ലോഗെഴുത്തു നിർത്തിയ ഒരു ചെറിയ വിഭാഗത്തെയും എനിക്കറിയാം. ബ്ലോഗെഴുത്തിന്റെയും വായനയുടെയും ആധുനിക സാഹചര്യങ്ങൾ മുതലെടുക്കാൻ, അതേക്കുറിച്ചു തിരിച്ചറിഞ്ഞു മനസ്സിലാക്കാൻ പലർക്കും കഴിഞ്ഞില്ലെന്നതാണവരുടെ പരാജയം. മുമ്പ് എപ്പോഴെങ്കിലും കമ്പ്യൂട്ടറിനു മുമ്പിൽ വന്ന് പോസ്റ്റുകൾ വായിച്ചു കമന്റിയിടത്തു നിന്ന് യാത്രാ വേളകളിലും മറ്റും മൊബൈലിൽ ഒപേരയിൽ ബ്ലോഗുവായിക്കുന്നതിലാണു കൂടുതലാൾക്കാരും സമയം ക്രമപ്പെടുത്തുന്നത് എന്നതിനാൽ പോസ്റ്റുകളിൽ കമന്റിന്റെ എണ്ണം കുറഞ്ഞു വന്നു. അരുൺ കായംകുളത്തിന്റെ പഴ പോസ്റ്റുകളിലും പുതിയപോസ്റ്റുകളിലും വന്നിട്ടുള്ള കമന്റുകളുടെ എണ്ണം നോക്കിയാൽ കുറേയൊക്കെ മനസ്സിലാവും. അതിനർത്ഥം ബ്ലോഗുവായന കുറഞ്ഞുവെന്നല്ല. വായന കൂടുതലും മൊബൈലിൽക്കൂടിയാക്കി എന്നതാണ്. മാത്രമല്ല ബ്ലോഗർമാർ മാത്രമല്ല നമ്മുടെ ബ്ലോഗുകൾ വയിക്കുന്നത്. സ്വന്തമായി ബ്ലോഗില്ലാത്ത, സ്വന്തമായി ബ്ലോഗുണ്ടാക്കാൻ കഴിയുമെന്നുപോലുമറിയാത്ത നല്ലൊരു കൂട്ടം നമ്മുടെ ബ്ലോഗുകൾ വായിക്കുന്നുണ്ട്. 2011 ഏപ്രിൽ 11ന് തുഞ്ചൻ പറമ്പിൽ നടന്ന ബ്ലോഗേഴ്സ് മീറ്റിൽ അറുപതിനു മുകളിൽ ബ്ലോഗെഴുതാത്ത വായനക്കാരായി മാത്രം നിലനിൽക്കുന്നവർ പങ്കെടുത്തു. തങ്ങൾ വായിക്കുന്നവരെ ഒന്നു കാണാൻ മാത്രം വന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. അത്തരക്കാർ ഇവിടെ ഉള്ളിടത്തോളം അതു തിരിച്ചറിഞ്ഞ് എല്ലാവരും എഴുതണമെന്നാണ് എന്റെ അഭിപ്രായം.

ചാണക്യനെപ്പോലെയുള്ള ചിലർ ബ്ലോഗെഴുത്തു നിർത്തിയതെതിനെന്നു മാത്രം ഇതുവരെ പിടികിട്ടിയിട്ടില്ല. തോന്ന്യാസി എഴുതാത്തത് തല്ലുകൊള്ളാത്തതിന്റെ കുഴപ്പമായിട്ടാണ് എനിക്കു തോന്നുന്നത്. എന്നിരുന്നാലും ബൂലോകത്തു നടക്കുന്ന മീറ്റുകളിലെല്ലാം തന്റെ സാന്നിദ്ധ്യമറിയിച്ചും കുറേയൊക്കെ വായിച്ചും ഇങ്ങനെ ചിലർ ഇവിടെയൊക്കെയുണ്ടെന്നതും കാണാതെ പോകാൻ വയ്യ.

ബ്ലോഗെഴുത്തിന്റെ സാധ്യതകളെ മുതലെടുക്കാനും തങ്ങളുടെ സൃഷ്ടികളെ മറ്റുള്ളവരിലെത്തിക്കാനും ഏതു തിരക്കിനിടയിലും അൽപ്പം സമയം കണ്ടെത്തുന്ന നല്ലൊരു ശതമാനം ബ്ലോഗർമാരുണ്ട്. അരീക്കോടൻ, ഷെരീഫ് കൊട്ടാരക്കര മുതലായവർ ഇതിനുദാഹരണങ്ങളാണ്. ബ്ലോഗെഴുതാൻ ആഗ്രഹിക്കുന്ന ബ്ലോഗർമാർ സ്ഥിരമായി എഴുതിക്കൊണ്ടിരിക്കും. അല്ലാത്തവർ വന്നും പോയുമിരിക്കും, ഒരുകൂട്ടർ കൊഴിഞ്ഞുപോകുമ്പോൾ പുതിയൊരു കൂട്ടർ വരുന്നുണ്ട്. അവരെ തങ്ങളുടെ കൂടെ കൂട്ടാനും അവരെ പ്രോത്സാഹിപ്പിക്കാതും നാം ശ്രമിക്കുന്നുണ്ടോ എന്നാണ് ആലോചിക്കേണ്ടത്. സ്വന്തം പരിചയത്തിൽപ്പെടുന്നവരുടെ പോസ്റ്റുകൾ മാത്രം വായിച്ചു പോകുന്നവർക്കു ബൂലോക പോസ്റ്റു മാന്ദ്യം കൂടുതൽ അനുഭവപ്പെട്ടേക്കാം. താൽക്കാലികമായി വരുന്നവരെ അവർ നിൽക്കുന്നിടത്തോളം വായിക്കാം. അവർ എഴുത്തു നിർത്തിയാൽ നമ്മൾ വായന നിറുത്തേണ്ടതില്ലല്ലോ. നമുക്കു വായിക്കാനും നമ്മളെ വായിക്കാനും ധാരാളം പേർ ബാക്കിയുണ്ട്. ജാലകം, ചിന്ത തുടങ്ങിയ അഗ്രിഗേറ്ററുകളിൽ മിനുട്ടുവച്ചു പോസ്റ്റുകൾ അപ്ഡേറ്റു ചെയ്യപ്പെടുന്നുണ്ട്. അപ്പോൾ എവിടെയാണു പോസ്റ്റുകൾക്കു മാന്ദ്യം? നിലവിൽ ഇവിടെ നിൽക്കുന്നവർക്ക് ഏതാനും പേരിലേക്ക് ചുരുങ്ങാതെ  കഴിയുന്നത്ര ബ്ലോഗുകളിലേക്ക് വികസിക്കാൻ കഴിഞ്ഞാൽ ഇവിടെ മാന്ദ്യം അനുഭവപ്പെടില്ല. ജനനവും മരണവും സത്യവും അനിവാര്യവുമാണെന്നിരിക്കെ അതേക്കുറിച്ച് വേവലാതിപ്പെടാതെ എഴുതാൻ ശ്രമിക്കൂ. മറ്റുള്ളവർ എഴുതുന്നുണ്ടോ എന്നുള്ളതിലല്ല നമ്മൾ എഴുതുന്നുണ്ടോ എന്നതിലാണു നമുക്കു കാര്യം, അതുപോലെതന്നെ വായനയിലും.

ഇത്രയൊക്കെ വായിച്ചു തളർന്ന നിലക്ക് വാഴക്കോടൻ പാടിയ ഈ പാട്ടു കേട്ടു അൽപ്പം ക്ഷീണം തീർത്തോളൂ...


Saturday

ആരോമൽമാരും കണ്ണൂരിന്റെ കൊലപാതക രാഷ്ട്രീയവും

കലിമൂത്ത അങ്കങ്ങളിലെ പെറുക്കിക്കൂട്ടലുകാരെ നാണിപ്പിക്കും വിധം കേരളജനതയെ പാർശ്വവൽക്കരിപ്പിച്ചും കളിയാക്കിയും കടത്തനാടും കോലത്തുനാടും വീണ്ടും വീണ്ടും പുന:സൃഷ്ടി നടത്തുന്ന വികലരാഷ്ട്രീയത്തിലെ വർത്തമാനകാല കാപാലികർ അങ്കവെറിയിൽക്കുളിച്ച ആരോമൽ‌മാരെക്കൂടി കവച്ചുവെക്കുന്ന രീതിയിലാണു കാര്യങ്ങൾ നടപ്പിലാക്കുന്നത്. "തന്തപറത്തെയ്യ"ത്തിൽ കെ. പി. രാമനുണ്ണി വരച്ചുകാട്ടിയിരിക്കുന്ന ചരിത്രം കണ്ണൂരിന്റെ രാഷ്ട്രീയ ചരിത്രം കൂടിയാണെന്നതിൽ തർക്കിച്ചിട്ടു കാര്യമില്ല. പരസ്പരം കടിച്ചുകീറിയും കൊലവിളിനടത്തിയും തലകൊയ്ത്തുമത്സരം സംഘടിപ്പിച്ചും മാത്രം വാണിരുന്ന നെറികെട്ടവരെ പിൽക്കാലത്ത് വാഴ്ത്തപ്പെട്ട വീരപുരുഷന്മായി വാഴ്ത്തപ്പെടുന്നതു മാതൃകയാക്കിയാവണം ടി.പി. ചന്ദ്രശേഖരനെയും അരിയിൽ ഷുക്കൂറിനേയും അങ്ങനെ അനേകരേയും കൊത്തിയരിഞ്ഞത്. ആരോമൽച്ചേകവരുടെ കുടുംബത്തിനു ചന്തുവിനോടുള്ള അതേ പക തന്നെയാണു നൂറ്റാണ്ടുകൾ കഴിഞ്ഞും കണ്ണൂരിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഥാപാത്രങ്ങൾക്കു മാറ്റമുണ്ടാകുന്നുവെന്നതല്ലാതെ കഥയിലും തിരക്കഥയിലും യാതൊരു വ്യത്യാസവും കാണുന്നില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയപ്പാർട്ടികളുടെ കൊടികളുടെ നിറമാറ്റം ഒഴുകുന്ന ചോരയ്ക്കു കാണാനാകുന്നില്ലെന്നത് ആരും കാണുന്നില്ലെന്നതും അഥവാ കണ്ടാൽത്തന്നെ കണ്ടില്ലെന്നു നടിക്കുകയാണെന്നതും അത്ഭുതത്തിന്റെ നേരിയ ലാഞ്ചനാസ്പർശം‌പോലുമേൽക്കുന്നില്ല.
ആസ്ഥാന റൗഡികളായിരുന്ന ആരോമൽച്ചേകവന്മാർ ഇന്നു വീരപുരുഷന്മാരായി വാഴ്ത്തപ്പെടുമ്പോൾ ഇന്നത്തെ ആരോമൽമാരും നാളെ വാഴ്ത്തപ്പെടുന്നവരായേക്കാം. പരസ്പരം തലകൊയ്തെറിയാന്മാത്രം കൊലവെറിപൂണ്ട ഒരു കാലഘട്ടത്തിലെ കശാപ്പുവീരമാരുടെ പാതയിൽത്തന്നെ ഇന്നത്തെ തലമുറയും വ്യതിചലനമില്ലാതെ കടന്നുപോകുമ്പോൾ അരുതെന്നു പറയാൻ ആർക്കും നാവുപൊന്തുകയില്ല. കൊല്ലപ്പെട്ടവന്റെ ബാക്കിപത്രങ്ങൾ കൊലനടത്തിയവന്റെ തലയറുക്കാൻ കാത്തിരുന്നുകൊള്ളും. ഈ അങ്കക്കലിതന്നെയാണു കണ്ണൂരിലെ ചേകവന്മാർ ഒരു മാറ്റവും കൂടാതെ ഇന്നുവരെ പരിപാലിച്ചുപോരുന്നത്. പുനർവിചിന്തനം പുതിയ തലമുറയ്ക്കെങ്കിലും ഉണ്ടായി വടിവാൾ സംസ്കാരമുപേക്ഷിക്കാൻ തയ്യാറാവുന്ന കാലത്ത് സാധാരണക്കാർക്ക് സമാധാനത്തോടെ ഉറങ്ങാൻ പറ്റുമായിരിക്കും. അങ്കക്കലിയുടെ വളിച്ച വീരഗാഥകൾ എന്നുപേക്ഷിക്കുന്നുവോ അന്നേ ഈ നാടു നന്നാവൂ. അതാവട്ടെ വിദൂര ഭാവിയിലെങ്കിലും സംഭവിക്കുമെന്ന പ്രതീക്ഷിക്കാവുന്നതുമല്ല. ഏതായാലും പാരമ്പര്യം നന്നായിത്തന്നെ സംരക്ഷിക്കപ്പെടുന്നുണ്ടല്ലോ....!!

Sunday

Wednesday

നമ്മുടെ ബ്ലോഗ്‌പോസ്റ്റുകൾ അച്ചടിമേഖലയിലേക്ക് മുന്നേറുമ്പോൾ

ബ്ലോഗ് സാഹിത്യവും ചിലരുടെ രോദനവും

  2011 ഏപ്രിൽ 17 എന്നെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത ദിനമാണ്. തിരൂർ തുഞ്ചൻ പറമ്പിൽ ബൂലോകരുടെ നിറഞ്ഞ മനസ്സുകൾ പളുങ്കുമണികൾ കൊരുത്ത പാലരുവിപോലെ തെളിമയിലും പരിശുദ്ധിയിലും തീർത്ത കൂട്ടായ്മയായി ഒരുമിച്ചുകൂടിയ ദിനമായിരുന്നു അന്ന്. ബൂലോകത്ത് അന്നുവരെയും അതിനു ശേഷവും ബ്ലോഗെഴുത്തുകാരും വായനക്കാരും ഇതര സോഷ്യൽ നെറ്റ്‌വർക്കിന്റെ ഉപയോക്താക്കളുമായി അത്രയധികം പങ്കാളിത്തമുണ്ടായ മറ്റൊരു സംഗമം ഉണ്ടായിട്ടില്ലെന്നുകൂടി പറയുമ്പോഴാണ് തുഞ്ചൻ പറമ്പ് ബ്ലോഗേഴ്സ് മീറ്റിന്റെ മുഖ്യ സംഘാടകനെന്ന നിലയിൽ എന്റെ സന്തോഷം അധികരിക്കുന്നത്. സാഹോദര്യത്തിന്റെ മാധുര്യമറിയാവുന്ന സ്നേഹസമ്പന്നരായ ഒരുകൂട്ടം സഹായത്തിനുണ്ടായിരുന്നു എന്നത് പ്രസ്തുത മീറ്റിന്റെ വൻ വിജയത്തിനു മുന്നിട്ടുനിന്ന സംഗതിയാണ്. ആ മീറ്റിനുശേഷം സൂഫിയുടെ കഥാകാരനുൾപ്പടെ അൻപതോളം പുതിയ ബ്ലോഗെഴുത്തുകാർ മീറ്റിന്റെ ബാക്കിപത്രങ്ങളിലൊന്നായി ഉണ്ടായി എന്നതുതന്നെ ബ്ലോഗിനേയും ബ്ലോഗെഴുത്തിനേയും സ്നേഹിക്കുന്നവർ ഭൂലോകത്ത് നമ്മൾ കരുതുന്നുന്നതിനെക്കാൾ ഏറെയുണ്ടെന്നത് വെളിവാക്കുന്നു. മാത്രമല്ല ബ്ലോഗെഴുത്തിൽ മാത്രം ശ്രദ്ധിച്ചിരുന്ന ഒരുപക്ഷേ അച്ചടി മാധ്യമങ്ങൾ ടോയ്‌ലറ്റ് സാഹിത്യമെന്ന് എഴുതിത്തള്ളിയ ബൂലോകരിൽ ചിലരുടേയെങ്കിലും രചനകളിൽ മഷിപുരണ്ടുതുടങ്ങുകയും ഇതര മാധ്യമലോകം ബ്ലോഗുകളെ ശ്രദ്ധിക്കാൻ തുടങ്ങുകയും ചെയ്തു എന്നത് നമുക്ക് അഭിമാനിക്കാനുള്ള വക അല്പമെങ്കിലും തരുന്നുണ്ട്.

  ഏതാനും മാസങ്ങൾക്കു ശേഷം നടന്ന തുഞ്ചനോത്സവത്തിലെ ചർച്ചകളിൽ മലയാളത്തിന്റെ സാഹിത്യമൂത്താപ്പമാരെന്നവകാശപ്പെടുന്ന ചിലർ പുതിയ തലമുറ വായനയിൽ നിന്ന് അകന്നു പോകുന്നതിൽ പരിതപിച്ചു നിലവിളിക്കുന്നതു കേട്ടു. രാമനുണ്ണിമാഷിനെ കാണാനുള്ള ആവശ്യവുമായി അവിടെയെത്തിയ എനിക്ക് നിർഭാഗ്യവശാൽ പ്രസ്തുത ചർച്ചയിൽ പങ്കെടുക്കേണ്ടിവന്നു. ഇവരുടെ പുസ്തകങ്ങൾ വായിക്കാനാളെക്കിട്ടുന്നില്ലെന്നതാണ് അവർ ആവലാതിപ്പെടുന്നതിന്റെ രത്നച്ചുരുക്കം. അവർ പറയുന്നു വായന മരിക്കുന്നുവെന്ന്. കിട്ടിയ അവസരം അൽപ്പമെങ്കിലും മുതലാക്കുന്നതിൽ ഞാൻ വിജയിച്ചു എന്നുതോന്നുന്നു. വായന മരിക്കുന്നില്ലെന്നും ബൂലോകത്ത് വായന അധികരിച്ചുകൊണ്ടിരിക്കുന്നുവെന്നും മാറിയ ഇന്നത്തെ പുരോഗമന സമൂഹത്തിൽ ഏറ്റവും കൂടുതൽ വായന നടക്കുന്നത് ഇന്റർ‌നെറ്റിലൂടെയാണെന്നും വായനക്കാരിൽനിന്ന് അകന്നുപോകുന്ന അച്ചടിരംഗത്തെ സൂപ്പർ സാഹിത്യകാരന്മാരാണ് അവരുടെ ശവക്കുഴി തോണ്ടുന്നതെന്നും അതുകൊണ്ടുതന്നെ "ടോയ്‌ലറ്റു സാഹിത്യ"മെന്ന് കപട സാഹിത്യനിപുണന്മാർ ആക്ഷേപിക്കുന്ന ബൂലോകസാഹിത്യത്തെ ഉൾക്കൊള്ളാനും സ്വന്തം സൃഷ്ടികളെക്കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായങ്ങൾ നിമിഷനേരം കൊണ്ട് അറിയാനാകുന്ന സംവിധാനങ്ങളെ ഇനിയെങ്കിലും മനസ്സിലാക്കി അംഗീകരിക്കാനും തയ്യാറാവണമെന്ന് ആവശ്യപ്പെടാൻ കഴിഞ്ഞു. അതിദ്രുതം മുന്നേറുന്ന ഈ സമാന്തര എഴുത്തും വായനയും അധികം വൈകാതെ തങ്ങളെയും കടന്ന് മുന്നോട്ടുപോകും. പുതിയ എഴുത്തുകാരെ ഉൾക്കൊള്ളാൻ അവർ തയ്യാറാകാത്തതും തങ്ങൾ പടച്ചുവിടുന്നവ മാത്രമേ ശുദ്ധ വിശ്വസാഹിത്യമായുള്ളതെന്ന മിഥ്യാ ബോധം പേറുന്നതും അതുമാത്രമേ വായനക്കാർ വായിക്കാവൂ എന്ന തരത്തിലുള്ള ചിലരുടെയെങ്കിലും പെരുമാറ്റവും അവരുടെ പുസ്തകങ്ങളിൽനിന്ന് സാധാരണക്കാരെ അകറ്റിനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ടെന്നുതന്നെ പറയേണ്ടിവന്നു.  നായിന്റെ വാല് പന്തീരാണ്ടുകൊല്ലം കുഴലിലിട്ടാലും നിവരില്ലെന്നിള്ള ബാലപാഠം അന്വർത്ഥമാക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ തന്നെയാണ് അവർ തുടർന്നും നടത്തുന്നതെന്നു തോന്നുന്നു. ബ്ലോഗിലെ കാമ്പുള്ള രചനകളെയും രചയിതാക്കളെയും മാധ്യമഭീമന്മാരും അവയിലെഴുതുന്ന നല്ലൊരു ശതമാനവും കണ്ണടച്ചു കാണാൻ തുടർന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നത് ഉദാഹരണമാണ്.

  ഈ കാലാവസ്ഥയിലാണ് വേറിട്ട പാതയിലൂടെ സഞ്ചരിക്കുന്ന ഒരു അച്ചടിമാധ്യമത്തെക്കുറിച്ച് വിശദീകരിക്കുന്നത്. ബൂലോകരുടെ സൃഷ്ടികളെ അനുവാദമില്ലാതെ യാതൊരുളുപ്പുമില്ലാതെ കട്ടെടുത്തു വിളമ്പുന്ന വൃത്തികെട്ട പ്രവൃത്തികളിൽ നിന്നകന്ന് നമ്മുടെ രചനകൾ നന്നായി വായിച്ച് ആസ്വദിച്ച് വിലയിരുത്തി അവയുടെ രചയിതാക്കളുടെ അനുമതികിട്ടിയാൽ മാത്രം പ്രസിദ്ധീകരിക്കുന്ന മാഗസിനെക്കുറിച്ചുതന്നെയാണു പറയുന്നത്. ബ്ലോഗർ ഷെരീഫ് കൊട്ടാരക്കര അദ്ദേഹത്തിന്റെ ബ്ലോഗിൽ പ്രസ്തുത മാഗസിനെ നന്നായി പരിചയപ്പെടുത്തിയിട്ടുണ്ട്. കൊല്ലത്തുനിന്നും പ്രസിദ്ധീകരിക്കുന്ന കൈരളിനെറ്റ് എന്ന സാംസ്കാരിക വാർത്താ മാസികയെക്കുറിച്ചാണ് ഇവിടെപ്പറയുന്നത്.

നാട്യങ്ങളില്ലാത്ത വാര്‍ത്തകളും സാഹിത്യവും തേടി കൈരളിനെറ്റ് മാഗസിന്‍

  പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ സംസ്കാര സമ്പന്നമായി പ്രസിദ്ധീകരണം വായനക്കാരിലെത്തിക്കാൻ എഡിറ്റർ സുനിൽ ഷാ വിട്ടുവീഴ്ചയില്ലാതെ ശ്രമിക്കുന്നു. സംസ്കാരത്തിനു നിരക്കാത്ത ചിത്രങ്ങളോ സഭ്യമല്ലാത്ത പദപ്രയോഗങ്ങളോ അതിൽ കാണാനാവില്ല. അതുകൊണ്ടുതന്നെ തീവണ്ടിയിലും ഇതര വാഹനങ്ങളിലും വിയർക്കാതെ, മറ്റുള്ളവർ കണ്ടാലെന്തുകരുതുമെന്ന സങ്കോചമില്ലാതെ നിവർത്തിപ്പിടിച്ചിരുന്നു വായിക്കാം. സാംസ്കാരികവും സാമ്പത്തികപരവുമായ ദേശവളർച്ചയ്ക്കാവശ്യമായ വാർത്തകളും മറ്റു വിഭവങ്ങളും വിരസത തോന്നാത്തവിധത്തിൽ ക്രമീകരിച്ചിരിക്കുന്നു എന്നതുതന്നെയാണ് ഏറ്റവും നല്ല മേന്മ. മികവാർന്ന കടലാസിൽ മിഴിവൊത്ത അച്ചടികൂടിയാവുമ്പോൾ അതിന് ഒരു പൂർണ്ണത കൈവരുന്നുണ്ട്. ആരോഗ്യരംഗം, വിദ്യാഭ്യാസം, കായികം, പൊതുവായ സംശയ നിവാരണങ്ങൾ, പ്രമുഖ വ്യക്തിത്വങ്ങളുമയുള്ള അഭിമുഖം, കേരളത്തിലെ വിവിധ ദേശങ്ങളെയും പ്രത്യേഗതകളേയും പരിചയപ്പെടുത്തൽ, നാടിന്റെ എല്ലാത്തരത്തിലുമുള്ള നല്ല വികസനങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങളടങ്ങുന്ന മികച്ച ലേഖനങ്ങൾ, കാർഷിക മേഖല തുടങ്ങിയവ ഇതിന്റെ വിഭവങ്ങളിൽ ചിലതു മാത്രമാണ്. മെയ് ലക്കത്തിൽ പ്രസിദ്ധീകരിച്ച (സമകാലത്തിൽ ജീവിക്കുന്നവരാണെങ്കിൽ മാത്രം മനസ്സിലാവുന്ന) ടി. കെ. രവിനാഥൻ പിള്ളയുടെ  "കേരളവികസനം ചില വേറിട്ട ചിന്തകൾ" എന്ന ലേഖനം ഈ മാസികയുടെ ഉദ്ദേശ ലക്ഷ്യങ്ങൾക്കും സാമൂഹിക പ്രതിബദ്ധതയ്ക്കും ഒരുദാഹരണമാണ്.



കൈരളിനെറ്റ് വാർത്താ മാസികയുടെ പ്രകാശനകർമ്മം പ്രശസ്ത സാഹിത്യകാരൻ കാക്കനാടൻ അദ്ദേഹത്തിന്റെ വസതിയായ അർച്ചനയിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽവച്ച് യുവകവി ഗണപൂജാരിക്ക് മാഗസിൻ നൽകിക്കൊണ്ട് നിർവ്വഹിക്കുന്നു

   പുതിയ എഴുത്തുകാരുടെ മികച്ച രചനകൾ വെളിച്ചം കാണിക്കാൻ മറ്റുള്ളവർ തയ്യാറാകാതിരിക്കുമ്പോൾ, ചുമരിന്മേൽ പന്തടിച്ചതുപോലെ അവർക്കയച്ചവ തിരിച്ചുവരുമ്പോൾ ഇവിടെ അവ പരിഗണിക്കപ്പെടുന്നു. തിരുത്തേണ്ടതുണ്ടെങ്കിൽ ആവശ്യമുള്ള നിർദ്ദേശം തരുന്നു. അങ്ങനെ മികവുറ്റതാക്കിയ ലേഖനങ്ങളും കഥകളും പ്രസിദ്ധീകരിക്കപ്പെടുന്നു. ഈ സാധ്യതയാണ് നമ്മൾ ബൂലോകർക്ക് ഗുണമാകുന്നത്. സ്വന്തം ബ്ലോഗുസൃഷ്ടികളിൽ അച്ചടിമഷിപുരളണമെന്ന് ആഗ്രഹിക്കാത്തവരായി ബ്ലോഗർമാർ ആരെങ്കിലും ഉള്ളതായി തോന്നുന്നില്ല. അഥവാ ആരെങ്കിലും താല്പര്യമില്ലെന്നു പറഞ്ഞാൽ അത് ആത്മാർത്ഥമായണെന്നും തോന്നുന്നില്ല. ഈ കാരണത്താലാണ് കൈരളിനെറ്റ് മാഗസിനെക്കുറിച്ച് എഴുതാൻ തീരുമാനിച്ചത്. നൗഷാദ് അകമ്പാടം, ഷെരീഫ് കൊട്ടാരക്കര, രമേശ് അരൂർ, നീസ വെള്ളൂർ, സങ്, മനോരാജ് തുടങ്ങി ധാരാളം ബ്ലോഗെഴുത്തുകാരുടെ രചനകൾ ഇതുവരെയിറങ്ങിയ ലക്കങ്ങളിലെല്ലാം അലങ്കാരങ്ങളായി നിൽക്കുന്നു. ഇനിയും ബൂലോകത്തെ ഉദാത്തമായ രചനകളെ അതിന്റെ പ്രസാധകർ കാത്തിരിക്കുകയും ചെയ്യുന്നു. നല്ല ചിന്തോദ്ദീപകങ്ങളായ ലേഖനങ്ങളും വ്യത്യസ്ഥ അനുഭൂതി പകരുന്ന യാത്രാ വിവരണങ്ങളും  ബൂലോകത്തുനിന്നും അവർ പ്രതീക്ഷിക്കുന്നുണ്ട്. നമ്മളന്വേഷിച്ചിട്ടു കാണാത്തത് നമ്മെയന്വേഷിച്ചു വരുമ്പോൾ അത് തട്ടിക്കളയേണ്ട ആവശ്യമില്ലെന്നാണ് എനിക്കു തോന്നുന്നത്, പ്രത്യേകിച്ച് നമുക്ക് നഷ്ടമൊന്നുമില്ലാത്തപ്പോൾ, ലാഭം ബാക്കിയാകുമ്പോൾ. അതുകൊണ്ടുതന്നെ പ്രസക്തമായ വ്യത്യസ്ഥ വിഷയങ്ങളിലുള്ള കാമ്പുള്ള ലേഖനങ്ങൾ നമുക്കയച്ചുകൊടുക്കാം. പുതുമയുള്ള കഥകളും കഥകളും കവിതകളും നമുക്ക് ഭൂലോകത്തും പങ്കുവയ്ക്കാം.

  മാധ്യമ ഭീമന്മാരോടു പടവെട്ടി മുന്നോട്ടു സഞ്ചരിക്കാനുള്ള അസാമാന്യ കഴിവൊന്നും കൈരളി നെറ്റിനുണ്ടെന്ന് അവകാശപ്പെടുന്നില്ല. പക്ഷേ ഇതുവരെ അതു വായിച്ചവരൊന്നും കുറ്റം പറയാത്ത നിലക്ക് പതിയെയെങ്കിലും അതു മുൻനിരയിലെത്തുമെന്നു കരുതാം. നമ്മളാവശ്യപ്പെടാതെതന്നെ നമ്മെ സഹായിച്ചുകൊണ്ടിരിക്കുമ്പോൾ നമുക്കും പ്രത്യുപകാരം ചെയ്യാം. കൈരളിനെറ്റ് മാഗസിൻ ലഭിക്കാത്ത പ്രദേശങ്ങളിൽ അവയെത്താൻ  നമുക്കു സഹായിക്കാം. നമ്മുടെ ബ്ലോഗുകൾ നമുക്ക് കൈരളിനെറ്റിൽക്കൂടിയും വായിക്കാൻ ശ്രമിക്കാം. മാസത്തിൽ പത്തുരൂപകൂടി  മറ്റു പ്രസിദ്ധീകരണങ്ങൾക്കു ചെലവാക്കുന്നതിന്റെകൂട്ടത്തിൽ നമുക്കു മാറ്റിവയ്ക്കാമെന്നു തോന്നുന്നു. അല്ലെങ്കിൽ നൂറ്റിയിരുപതുരൂപ വർഷത്തിൽ മാറ്റിവയ്ക്കാമെന്നു തോന്നുന്നു. കൈരളിനെറ്റ് വളരുമ്പോൾ നമ്മിൽ കുറച്ചുപേരെങ്കിലും ഒപ്പം വളരുമെന്നതിൽ സംശയമുണ്ടാവില്ല. നിത്യവും നാം വാങ്ങി വായിച്ചുകൂട്ടുന്ന മാഗസിനുകളിൾ നമ്മുടെ രചനകൾ ടോയ്‌ലറ്റ് സാഹിത്യമായി അധ:പതി(പ്പി)ക്കുന്നതുകൂടി നമ്മൾ കാണണം. അതിനെക്കാളുപരി നമ്മെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന കൈരളിനെറ്റ് മാഗസിനെയും. നമ്മുടെ വിലപ്പെട്ട സൃഷ്ടികൾ (മുഖ്യമായും ലേഖനങ്ങളും ഫീച്ചറുകളും യാത്രാ വിവരണങ്ങളും) ബ്ലോഗിലിടുന്നതിനുമുമ്പ് അയച്ചുകൊടുത്താൽ കൂടുതൽ നന്നാവും. ഒരു പാസ്പോർട്ട് സൈസ് തലകൂടിയുണ്ടെങ്കിൽ ഉഷാറായി.

രചനകൾ ഇ-മെയിലായി  KRNETKLM@GMAIL.COM എന്ന വിലാസത്തിൽ അയക്കാം.

മേൽവിലാസം
കൈരളിനെറ്റ് മാഗസിൻ
ഇരവിപുരം പി. ഒ.
കൊല്ലം-11

Saturday

ബൂലോകസാഹിത്യവും അച്ചടിപ്പച്ച പിടിക്കുന്നു

ബ്ലോഗ് സാഹിത്യവും ചിലരുടെ രോദനവും

  2011 ഏപ്രിൽ 17 എന്നെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത ദിനമാണ്. തിരൂർ തുഞ്ചൻ പറമ്പിൽ ബൂലോകരുടെ നിറഞ്ഞ മനസ്സുകൾ പളുങ്കുമണികൾ കൊരുത്ത പാലരുവിപോലെ തെളിമയിലും പരിശുദ്ധിയിലും തീർത്ത കൂട്ടായ്മയായി ഒരുമിച്ചുകൂടിയ ദിനമായിരുന്നു അന്ന്. ബൂലോകത്ത് അന്നുവരെയും അതിനു ശേഷവും ബ്ലോഗെഴുത്തുകാരും വായനക്കാരും ഇതര സോഷ്യൽ നെറ്റ്‌വർക്കിന്റെ ഉപയോക്താക്കളുമായി അത്രയധികം പങ്കാളിത്തമുണ്ടായ മറ്റൊരു സംഗമം ഉണ്ടായിട്ടില്ലെന്നുകൂടി പറയുമ്പോഴാണ് തുഞ്ചൻ പറമ്പ് ബ്ലോഗേഴ്സ് മീറ്റിന്റെ മുഖ്യ സംഘാടകനെന്ന നിലയിൽ എന്റെ സന്തോഷം അധികരിക്കുന്നത്. സാഹോദര്യത്തിന്റെ മാധുര്യമറിയാവുന്ന സ്നേഹസമ്പന്നരായ ഒരുകൂട്ടം സഹായത്തിനുണ്ടായിരുന്നു എന്നത് പ്രസ്തുത മീറ്റിന്റെ വൻ വിജയത്തിനു മുന്നിട്ടുനിന്ന സംഗതിയാണ്. ആ മീറ്റിനുശേഷം സൂഫിയുടെ കഥാകാരനുൾപ്പടെ അൻപതോളം പുതിയ ബ്ലോഗെഴുത്തുകാർ മീറ്റിന്റെ ബാക്കിപത്രങ്ങളിലൊന്നായി ഉണ്ടായി എന്നതുതന്നെ ബ്ലോഗിനേയും ബ്ലോഗെഴുത്തിനേയും സ്നേഹിക്കുന്നവർ ഭൂലോകത്ത് നമ്മൾ കരുതുന്നുന്നതിനെക്കാൾ ഏറെയുണ്ടെന്നത് വെളിവാക്കുന്നു. മാത്രമല്ല ബ്ലോഗെഴുത്തിൽ മാത്രം ശ്രദ്ധിച്ചിരുന്ന ഒരുപക്ഷേ അച്ചടി മാധ്യമങ്ങൾ ടോയ്‌ലറ്റ് സാഹിത്യമെന്ന് എഴുതിത്തള്ളിയ ബൂലോകരിൽ ചിലരുടേയെങ്കിലും രചനകളിൽ മഷിപുരണ്ടുതുടങ്ങുകയും ഇതര മാധ്യമലോകം ബ്ലോഗുകളെ ശ്രദ്ധിക്കാൻ തുടങ്ങുകയും ചെയ്തു എന്നത് നമുക്ക് അഭിമാനിക്കാനുള്ള വക അല്പമെങ്കിലും തരുന്നുണ്ട്.

  ഏതാനും മാസങ്ങൾക്കു ശേഷം നടന്ന തുഞ്ചനോത്സവത്തിലെ ചർച്ചകളിൽ മലയാളത്തിന്റെ സാഹിത്യമൂത്താപ്പമാരെന്നവകാശപ്പെടുന്ന ചിലർ പുതിയ തലമുറ വായനയിൽ നിന്ന് അകന്നു പോകുന്നതിൽ പരിതപിച്ചു നിലവിളിക്കുന്നതു കേട്ടു. രാമനുണ്ണിമാഷിനെ കാണാനുള്ള ആവശ്യവുമായി അവിടെയെത്തിയ എനിക്ക് നിർഭാഗ്യവശാൽ പ്രസ്തുത ചർച്ചയിൽ പങ്കെടുക്കേണ്ടിവന്നു. ഇവരുടെ പുസ്തകങ്ങൾ വായിക്കാനാളെക്കിട്ടുന്നില്ലെന്നതാണ് അവർ ആവലാതിപ്പെടുന്നതിന്റെ രത്നച്ചുരുക്കം. അവർ പറയുന്നു വായന മരിക്കുന്നുവെന്ന്. കിട്ടിയ അവസരം അൽപ്പമെങ്കിലും മുതലാക്കുന്നതിൽ ഞാൻ വിജയിച്ചു എന്നുതോന്നുന്നു. വായന മരിക്കുന്നില്ലെന്നും ബൂലോകത്ത് വായന അധികരിച്ചുകൊണ്ടിരിക്കുന്നുവെന്നും മാറിയ ഇന്നത്തെ പുരോഗമന സമൂഹത്തിൽ ഏറ്റവും കൂടുതൽ വായന നടക്കുന്നത് ഇന്റർ‌നെറ്റിലൂടെയാണെന്നും വായനക്കാരിൽനിന്ന് അകന്നുപോകുന്ന അച്ചടിരംഗത്തെ സൂപ്പർ സാഹിത്യകാരന്മാരാണ് അവരുടെ ശവക്കുഴി തോണ്ടുന്നതെന്നും അതുകൊണ്ടുതന്നെ "ടോയ്‌ലറ്റു സാഹിത്യ"മെന്ന് കപട സാഹിത്യനിപുണന്മാർ ആക്ഷേപിക്കുന്ന ബൂലോകസാഹിത്യത്തെ ഉൾക്കൊള്ളാനും സ്വന്തം സൃഷ്ടികളെക്കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായങ്ങൾ നിമിഷനേരം കൊണ്ട് അറിയാനാകുന്ന സംവിധാനങ്ങളെ ഇനിയെങ്കിലും മനസ്സിലാക്കി അംഗീകരിക്കാനും തയ്യാറാവണമെന്ന് ആവശ്യപ്പെടാൻ കഴിഞ്ഞു. അതിദ്രുതം മുന്നേറുന്ന ഈ സമാന്തര എഴുത്തും വായനയും അധികം വൈകാതെ തങ്ങളെയും കടന്ന് മുന്നോട്ടുപോകും. പുതിയ എഴുത്തുകാരെ ഉൾക്കൊള്ളാൻ അവർ തയ്യാറാകാത്തതും തങ്ങൾ പടച്ചുവിടുന്നവ മാത്രമേ ശുദ്ധ വിശ്വസാഹിത്യമായുള്ളതെന്ന മിഥ്യാ ബോധം പേറുന്നതും അതുമാത്രമേ വായനക്കാർ വായിക്കാവൂ എന്ന തരത്തിലുള്ള ചിലരുടെയെങ്കിലും പെരുമാറ്റവും അവരുടെ പുസ്തകങ്ങളിൽനിന്ന് സാധാരണക്കാരെ അകറ്റിനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ടെന്നുതന്നെ പറയേണ്ടിവന്നു.  നായിന്റെ വാല് പന്തീരാണ്ടുകൊല്ലം കുഴലിലിട്ടാലും നിവരില്ലെന്നിള്ള ബാലപാഠം അന്വർത്ഥമാക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ തന്നെയാണ് അവർ തുടർന്നും നടത്തുന്നതെന്നു തോന്നുന്നു. ബ്ലോഗിലെ കാമ്പുള്ള രചനകളെയും രചയിതാക്കളെയും മാധ്യമഭീമന്മാരും അവയിലെഴുതുന്ന നല്ലൊരു ശതമാനവും കണ്ണടച്ചു കാണാൻ തുടർന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നത് ഉദാഹരണമാണ്.

  ഈ കാലാവസ്ഥയിലാണ് വേറിട്ട പാതയിലൂടെ സഞ്ചരിക്കുന്ന ഒരു അച്ചടിമാധ്യമത്തെക്കുറിച്ച് വിശദീകരിക്കുന്നത്. ബൂലോകരുടെ സൃഷ്ടികളെ അനുവാദമില്ലാതെ യാതൊരുളുപ്പുമില്ലാതെ കട്ടെടുത്തു വിളമ്പുന്ന വൃത്തികെട്ട പ്രവൃത്തികളിൽ നിന്നകന്ന് നമ്മുടെ രചനകൾ നന്നായി വായിച്ച് ആസ്വദിച്ച് വിലയിരുത്തി അവയുടെ രചയിതാക്കളുടെ അനുമതികിട്ടിയാൽ മാത്രം പ്രസിദ്ധീകരിക്കുന്ന മാഗസിനെക്കുറിച്ചുതന്നെയാണു പറയുന്നത്. ബ്ലോഗർ ഷെരീഫ് കൊട്ടാരക്കര അദ്ദേഹത്തിന്റെ ബ്ലോഗിൽ പ്രസ്തുത മാഗസിനെ നന്നായി പരിചയപ്പെടുത്തിയിട്ടുണ്ട്. കൊല്ലത്തുനിന്നും പ്രസിദ്ധീകരിക്കുന്ന കൈരളിനെറ്റ് എന്ന സാംസ്കാരിക വാർത്താ മാസികയെക്കുറിച്ചാണ് ഇവിടെപ്പറയുന്നത്.

നാട്യങ്ങളില്ലാത്ത വാര്‍ത്തകളും സാഹിത്യവും തേടി കൈരളിനെറ്റ് മാഗസിന്‍

  പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ സംസ്കാര സമ്പന്നമായി പ്രസിദ്ധീകരണം വായനക്കാരിലെത്തിക്കാൻ എഡിറ്റർ സുനിൽ ഷാ വിട്ടുവീഴ്ചയില്ലാതെ ശ്രമിക്കുന്നു. സംസ്കാരത്തിനു നിരക്കാത്ത ചിത്രങ്ങളോ സഭ്യമല്ലാത്ത പദപ്രയോഗങ്ങളോ അതിൽ കാണാനാവില്ല. അതുകൊണ്ടുതന്നെ തീവണ്ടിയിലും ഇതര വാഹനങ്ങളിലും വിയർക്കാതെ, മറ്റുള്ളവർ കണ്ടാലെന്തുകരുതുമെന്ന സങ്കോചമില്ലാതെ നിവർത്തിപ്പിടിച്ചിരുന്നു വായിക്കാം. സാംസ്കാരികവും സാമ്പത്തികപരവുമായ ദേശവളർച്ചയ്ക്കാവശ്യമായ വാർത്തകളും മറ്റു വിഭവങ്ങളും വിരസത തോന്നാത്തവിധത്തിൽ ക്രമീകരിച്ചിരിക്കുന്നു എന്നതുതന്നെയാണ് ഏറ്റവും നല്ല മേന്മ. മികവാർന്ന കടലാസിൽ മിഴിവൊത്ത അച്ചടികൂടിയാവുമ്പോൾ അതിന് ഒരു പൂർണ്ണത കൈവരുന്നുണ്ട്. ആരോഗ്യരംഗം, വിദ്യാഭ്യാസം, കായികം, പൊതുവായ സംശയ നിവാരണങ്ങൾ, പ്രമുഖ വ്യക്തിത്വങ്ങളുമയുള്ള അഭിമുഖം, കേരളത്തിലെ വിവിധ ദേശങ്ങളെയും പ്രത്യേഗതകളേയും പരിചയപ്പെടുത്തൽ, നാടിന്റെ എല്ലാത്തരത്തിലുമുള്ള നല്ല വികസനങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങളടങ്ങുന്ന മികച്ച ലേഖനങ്ങൾ, കാർഷിക മേഖല തുടങ്ങിയവ ഇതിന്റെ വിഭവങ്ങളിൽ ചിലതു മാത്രമാണ്. മെയ് ലക്കത്തിൽ പ്രസിദ്ധീകരിച്ച (സമകാലത്തിൽ ജീവിക്കുന്നവരാണെങ്കിൽ മാത്രം മനസ്സിലാവുന്ന) ടി. കെ. രവിനാഥൻ പിള്ളയുടെ  "കേരളവികസനം ചില വേറിട്ട ചിന്തകൾ" എന്ന ലേഖനം ഈ മാസികയുടെ ഉദ്ദേശ ലക്ഷ്യങ്ങൾക്കും സാമൂഹിക പ്രതിബദ്ധതയ്ക്കും ഒരുദാഹരണമാണ്.



കൈരളിനെറ്റ് വാർത്താ മാസികയുടെ പ്രകാശനകർമ്മം പ്രശസ്ത സാഹിത്യകാരൻ കാക്കനാടൻ അദ്ദേഹത്തിന്റെ വസതിയായ അർച്ചനയിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽവച്ച് യുവകവി ഗണപൂജാരിക്ക് മാഗസിൻ നൽകിക്കൊണ്ട് നിർവ്വഹിക്കുന്നു

   പുതിയ എഴുത്തുകാരുടെ മികച്ച രചനകൾ വെളിച്ചം കാണിക്കാൻ മറ്റുള്ളവർ തയ്യാറാകാതിരിക്കുമ്പോൾ, ചുമരിന്മേൽ പന്തടിച്ചതുപോലെ അവർക്കയച്ചവ തിരിച്ചുവരുമ്പോൾ ഇവിടെ അവ പരിഗണിക്കപ്പെടുന്നു. തിരുത്തേണ്ടതുണ്ടെങ്കിൽ ആവശ്യമുള്ള നിർദ്ദേശം തരുന്നു. അങ്ങനെ മികവുറ്റതാക്കിയ ലേഖനങ്ങളും കഥകളും പ്രസിദ്ധീകരിക്കപ്പെടുന്നു. ഈ സാധ്യതയാണ് നമ്മൾ ബൂലോകർക്ക് ഗുണമാകുന്നത്. സ്വന്തം ബ്ലോഗുസൃഷ്ടികളിൽ അച്ചടിമഷിപുരളണമെന്ന് ആഗ്രഹിക്കാത്തവരായി ബ്ലോഗർമാർ ആരെങ്കിലും ഉള്ളതായി തോന്നുന്നില്ല. അഥവാ ആരെങ്കിലും താല്പര്യമില്ലെന്നു പറഞ്ഞാൽ അത് ആത്മാർത്ഥമായണെന്നും തോന്നുന്നില്ല. ഈ കാരണത്താലാണ് കൈരളിനെറ്റ് മാഗസിനെക്കുറിച്ച് എഴുതാൻ തീരുമാനിച്ചത്. നൗഷാദ് അകമ്പാടം, ഷെരീഫ് കൊട്ടാരക്കര, രമേശ് അരൂർ, നീസ വെള്ളൂർ, സങ്, മനോരാജ് തുടങ്ങി ധാരാളം ബ്ലോഗെഴുത്തുകാരുടെ രചനകൾ ഇതുവരെയിറങ്ങിയ ലക്കങ്ങളിലെല്ലാം അലങ്കാരങ്ങളായി നിൽക്കുന്നു. ഇനിയും ബൂലോകത്തെ ഉദാത്തമായ രചനകളെ അതിന്റെ പ്രസാധകർ കാത്തിരിക്കുകയും ചെയ്യുന്നു. നല്ല ചിന്തോദ്ദീപകങ്ങളായ ലേഖനങ്ങളും വ്യത്യസ്ഥ അനുഭൂതി പകരുന്ന യാത്രാ വിവരണങ്ങളും  ബൂലോകത്തുനിന്നും അവർ പ്രതീക്ഷിക്കുന്നുണ്ട്. നമ്മളന്വേഷിച്ചിട്ടു കാണാത്തത് നമ്മെയന്വേഷിച്ചു വരുമ്പോൾ അത് തട്ടിക്കളയേണ്ട ആവശ്യമില്ലെന്നാണ് എനിക്കു തോന്നുന്നത്, പ്രത്യേകിച്ച് നമുക്ക് നഷ്ടമൊന്നുമില്ലാത്തപ്പോൾ, ലാഭം ബാക്കിയാകുമ്പോൾ. അതുകൊണ്ടുതന്നെ പ്രസക്തമായ വ്യത്യസ്ഥ വിഷയങ്ങളിലുള്ള കാമ്പുള്ള ലേഖനങ്ങൾ നമുക്കയച്ചുകൊടുക്കാം. പുതുമയുള്ള കഥകളും കഥകളും കവിതകളും നമുക്ക് ഭൂലോകത്തും പങ്കുവയ്ക്കാം.

  മാധ്യമ ഭീമന്മാരോടു പടവെട്ടി മുന്നോട്ടു സഞ്ചരിക്കാനുള്ള അസാമാന്യ കഴിവൊന്നും കൈരളി നെറ്റിനുണ്ടെന്ന് അവകാശപ്പെടുന്നില്ല. പക്ഷേ ഇതുവരെ അതു വായിച്ചവരൊന്നും കുറ്റം പറയാത്ത നിലക്ക് പതിയെയെങ്കിലും അതു മുൻനിരയിലെത്തുമെന്നു കരുതാം. നമ്മളാവശ്യപ്പെടാതെതന്നെ നമ്മെ സഹായിച്ചുകൊണ്ടിരിക്കുമ്പോൾ നമുക്കും പ്രത്യുപകാരം ചെയ്യാം. കൈരളിനെറ്റ് മാഗസിൻ ലഭിക്കാത്ത പ്രദേശങ്ങളിൽ അവയെത്താൻ  നമുക്കു സഹായിക്കാം. നമ്മുടെ ബ്ലോഗുകൾ നമുക്ക് കൈരളിനെറ്റിൽക്കൂടിയും വായിക്കാൻ ശ്രമിക്കാം. മാസത്തിൽ പത്തുരൂപകൂടി  മറ്റു പ്രസിദ്ധീകരണങ്ങൾക്കു ചെലവാക്കുന്നതിന്റെകൂട്ടത്തിൽ നമുക്കു മാറ്റിവയ്ക്കാമെന്നു തോന്നുന്നു. അല്ലെങ്കിൽ നൂറ്റിയിരുപതുരൂപ വർഷത്തിൽ മാറ്റിവയ്ക്കാമെന്നു തോന്നുന്നു. കൈരളിനെറ്റ് വളരുമ്പോൾ നമ്മിൽ കുറച്ചുപേരെങ്കിലും ഒപ്പം വളരുമെന്നതിൽ സംശയമുണ്ടാവില്ല. നിത്യവും നാം വാങ്ങി വായിച്ചുകൂട്ടുന്ന മാഗസിനുകളിൾ നമ്മുടെ രചനകൾ ടോയ്‌ലറ്റ് സാഹിത്യമായി അധ:പതി(പ്പി)ക്കുന്നതുകൂടി നമ്മൾ കാണണം. അതിനെക്കാളുപരി നമ്മെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന കൈരളിനെറ്റ് മാഗസിനെയും. നമ്മുടെ വിലപ്പെട്ട സൃഷ്ടികൾ (മുഖ്യമായും ലേഖനങ്ങളും ഫീച്ചറുകളും യാത്രാ വിവരണങ്ങളും) ബ്ലോഗിലിടുന്നതിനുമുമ്പ് അയച്ചുകൊടുത്താൽ കൂടുതൽ നന്നാവും. ഒരു പാസ്പോർട്ട് സൈസ് തലകൂടിയുണ്ടെങ്കിൽ ഉഷാറായി.

രചനകൾ ഇ-മെയിലായി  KRNETKLM@GMAIL.COM എന്ന വിലാസത്തിൽ അയക്കാം.

മേൽവിലാസം
കൈരളിനെറ്റ് മാഗസിൻ
ഇരവിപുരം പി. ഒ.
കൊല്ലം-11

Sunday

കേരളവികസനം ഒരു മോഹസ്വപ്നമോ

  പത്രവായനയും ചാനൽ വാർത്തകൾ കേൾക്കുന്നതും ന്യൂസ് അവറുകൾ ഫോളോചെയ്യുന്നതും ഇപ്പോൾ തീരെക്കുറച്ചു. ആവശ്യമായ ഒരു വാർത്തയും ഒരിടത്തും കാണാനാവാത്തതുതന്നെയാണു കാരണം. കേരളത്തിന്റെ സാമ്പത്തികവും സാംസ്കാരികവും പാരിസ്ഥിതികവുമായ വളർച്ചയ്ക്കാവശ്യമായ യാതൊന്നും തന്നെ മാധ്യമങ്ങളിൽ കാണുന്നില്ല. രാഷ്ട്രീയ നേതാക്കന്മാരുടെ പൊതു സമ്മേളനപരിപാടികളും രാഷ്ട്രീയ കൊലപാതകങ്ങളും അതുസംബന്ധിച്ച അനാവശ്യ വാർത്തകളും ചർച്ചകളും വിഴുപ്പലക്കലുകളും പങ്കുവയ്ക്കാനാണു മാധ്യമങ്ങൾക്കു താല്പര്യം. അറിയുകയോ അറിയിക്കുകയോ വേണ്ടെന്നല്ല, വാർത്തകൾ അറിയാൻ വേണ്ടിയുള്ളതാണെന്നതു മറന്ന് അതു വിൽക്കാനുള്ളതാണെന്നും അതുകൊണ്ടുതന്നെ വാർത്തകൾ സൃഷ്ടിക്കേണ്ടത് മാധ്യമങ്ങളുടെ അത്യാവശ്യങ്ങളിൽ ഒന്നാണെന്നും വരുമ്പോഴാണു അതു തിരിച്ചറിയാതെ ജനം പോഴന്മാരാവുന്നത്. നമുക്ക് ആവശ്യമുള്ളതല്ലെങ്കിലും നാമവ വായിച്ചുതള്ളുന്നു, കേട്ടു കണ്ണുമിഴിക്കുന്നു. ഒരു ഫലവും കിട്ടില്ലെന്നറിഞ്ഞുകൊണ്ടുതന്നെ പരസ്പരം തർക്കിക്കുന്നു. നമ്മുടെ നേതാക്കന്മാർ ചമയുന്നവർക്കും അവരെ താങ്ങിനിർത്തുന്ന സാമ്പത്തിക ശക്തികൾക്കുമാണ് ഇതിന്റെയെല്ലാം ഗുണം ഏതെങ്കിലുമൊക്കെ തരത്തിൽ വന്നു ചേരുന്നതെന്നും നമുക്ക് അതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും മനസ്സിലാക്കിയോ അല്ലാതെയോ നേതാക്കൾക്കു സിന്ദാബാദ് വിളിക്കുന്നവർ ആ നേതാക്കൾ തന്റെ രാജ്യപുരോഗതിക്കു വേണ്ടി ഏതുതരത്തിൽ പ്രവർത്തിക്കുന്നുവെന്നു നോക്കിക്കാണുന്നതു നന്നായിരിക്കും. കുഞ്ഞു നേതാക്കന്മാരായി വളർന്നുവരുന്ന ചെറുപ്പക്കാർ 40-45വയസ്സാവുമ്പോഴേക്ക് മൾടിമീഡിയണൽസ് ആവുന്നതെങ്ങനെയെന്ന് നാം ഇനിയെങ്കിലും ആലോചിക്കുന്നതു നന്നായിരിക്കും. അവർക്കെന്താണു വരുമാനം, എന്തു ജോലിയാണ് അവർ ചെയ്യുന്നത്? ഇവർക്കൊക്കെ വേണ്ടി ഇലക്ഷനു ചെലവഴിക്കുന്ന കോടിക്കണക്കിനു രൂപ എവിടുന്നു ലഭിക്കുന്നു?

   രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാനോ രാജ്യത്തിന്റെ തനതു സംസ്കാരവും പൈതൃകവും സംരക്ഷിക്കാനോ ആധുനികകാല നേട്ടങ്ങൾ യഥാകാലം കൈവരിക്കാനോ അല്ല നമ്മുടെ ഭരണാധികാരികൾ ഭരണത്തിലേറുന്നതെന്ന് അവരുടെ പ്രവൃത്തികളിൽ നിന്നു തന്നെ വ്യക്തമാണ്. വെള്ളക്കാർ പോയി കൊള്ളക്കാർ വന്നുവെന്നാണ് ഇന്ത്യക്കു പുറത്ത് അധിവസിക്കുന്ന ഇന്ത്യക്കാർ ഇന്ത്യയെക്കുറിച്ച് പരിതപിക്കുന്നത്. എണ്ണമില്ലാത്ത പാവങ്ങൾ തങ്ങളുടെ ജീവനും ജീവിതവും കൊടുത്ത് സ്വാതന്ത്ര്യം നേടിയത് അവർ ചെയ്ത മഹാ പാതകമായി തോന്നിപ്പോകുന്നു. വെള്ളക്കാർ കശാപ്പുചെയ്തതിനേക്കാൾ ക്രൂരമായാണ് ഈ കൊള്ളക്കാർ രാജ്യത്തോടു പെരുമാറുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പ് വെള്ളക്കാർ ഇവിടെ നടപ്പിലാക്കിയ സാങ്കേതിക മികവുകളിൽ ഭൂരിഭാഗവും നശിപ്പിക്കപ്പെടാനാവാതെ ഇവിടെ നിലനിൽക്കുമ്പോൾ സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ പ്രാവർത്തികമാക്കിയവയിൽ അഴിമതിയും സ്വജനപക്ഷപാതവും പിടിച്ചുപറിയും കൊള്ളയും ഭരണകൂട ഭീകരതയുടെ അവിഭാജ്യഘടകമായ നീതി നിഷേധങ്ങളും കൊലകളും കഴിഞ്ഞാൽ മറ്റെന്താണ് നമുക്ക് എടുത്ത് കാട്ടാനുള്ളത്?

   രാജ്യദ്രോഹിയായതുകൊണ്ടോ രാജ്യത്തോടു സ്നേഹമില്ലാത്തതുകൊണ്ടോ പറയുന്നതല്ല. സ്വാതന്ത്ര്യാനന്തരം അർഹതയുള്ള കരങ്ങളിലല്ല ഇതുവരെ ഭരണം കിട്ടിയതെന്നു പറയാതിരിക്കാൻ വയ്യ. ഇവർക്കൊക്കെ ഇങ്ങനെ കുട്ടിച്ചോറാക്കാൻ വേണ്ടി മാത്രമാണ് ഇന്ത്യയെ സ്വതന്ത്രയാക്കിയതെന്നു തോന്നിപ്പോവുന്നു. ജനങ്ങളെ ചൂഷണം ചെയ്ത് സുഖ സുഷുപ്തിയിലാറാടാൻ മാത്രമാണ് നമ്മുടെ ഭരണകർത്താക്കളുടെ ശ്രമം. 1947നു മുമ്പുള്ള അമ്പതു കൊല്ലവും സ്വാതന്ത്ര്യത്തിനു ശേഷമുള്ള അറുപത്തഞ്ചുകൊല്ലവും ചേർത്തു നോക്കിയാൽ സമയബന്ധിതമായി സാങ്കേതികത്തികവോടെ സായിപ്പു കൊണ്ടുവന്ന നിർമ്മാണ-പരിഷ്കാരങ്ങളുടെ 25%പോലും ആധുനിക സാങ്കേതിക വിദ്യകൾ ലഭ്യമാകുന്ന ഇക്കാലത്ത് നടപ്പിലാക്കാൻ സാധിച്ചിട്ടില്ലെന്നു കാണാൻ കഴിയും. നടപ്പിലായ സംഗതികളാവട്ടെ യാതൊരു സമയനിഷ്ഠയും പാലിക്കാതെ അനാവശ്യമായി രാജ്യസമ്പത്ത് ചെലവഴിക്കപ്പെട്ട് കൊട്ടിഘോഷിച്ചു വിളംബരം ചെയ്തറിയിച്ച ഗുണമേന്മയുടെ ഏഴയലത്തുപോലും ചെല്ലാത്തവിധം തട്ടിക്കൂട്ടിയതുമായിരിക്കും.

   കൊല്ലത്തിനടുത്തു പുനലൂരിലുള്ള തൂക്കുപാലം ഇതിന് കേരളത്തിലെ ഒരുദാഹരണമാണ്. നമ്മുടെ സമ്പത്തുകൊള്ളയടിക്കാൻ നിർമ്മിച്ചതാണെന്ന് നാം വാ തോരാതെ ആക്ഷേപിക്കുമ്പോഴും അതിന്റെ ഒരു ലോക്കുപോലും തുറക്കാൻ നമ്മുടെ ആധുനിക സാങ്കേതിക വിദ്യയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നത് നാം സൗകര്യപൂർവ്വം മറക്കുന്നു. അശാസ്ത്രീയമായി സർക്കാർ സ്ഥാപിച്ച ഭാരം കൂടിയ പൈപ്പുലൈൻ ആ പാലത്തിന്റെ പലകകളെ തകർത്തുകളഞ്ഞിരുന്നില്ലെങ്കിൽ ഇപ്പോഴും അതു ഗതാഗതയോഗ്യമായിരുന്നേനെ.  1877ൽ പണിപൂർത്തിയാക്കിയ ഈ പാലത്തിൽ അന്നു പാകിയ പലകകളെ പൈപ്പിൽനിന്നൊഴുകിയ ക്ലോറിൻ ജലം അടുത്തകാലത്താണു നശിപ്പിച്ചുകളഞ്ഞത്. നിരന്തര പ്രതിഷേധപ്രക്ഷോഭങ്ങളുടെ ഭാഗമായി സർക്കാർ പകരം സ്ഥാപിച്ച മരപ്പലകകൾ ആറുമാസം കൊണ്ട് പൊളിഞ്ഞുതുടങ്ങി മൂന്നുവർഷം കൊണ്ട് ആയുസ്സൊടുങ്ങിയെന്നിടത്താണ് നമ്മുടെ സാങ്കേതികത്തികവിനെയും ആത്മാർത്ഥതയെയും അളക്കേണ്ടത്. ഇത്രയും കാലം കേടുകൂടാതിരിക്കാൻ എന്തു ടെക്നോളജിയാണ് ആ പലകകളിൽ സായിപ്പുപയോഗിച്ചിരുന്നതെന്ന് ആരും അന്വേഷിക്കുന്നില്ല. പിന്നെയല്ലേ ഈ കാലഘട്ടത്തിലെ ടെക്നോളജി പ്രയോജനപ്പെടുത്തുന്ന പുതിയ പദ്ധതികളെപ്പറ്റി ആലോചിക്കുന്നത്!

                  പുനലൂർ തൂക്കുപാലം പലകപാകി മിനുക്കിയപ്പോൾ (ഫോട്ടോ അരുൺ പുനലൂർ)

                                     സായിപ്പിന്റെ കരവിരുത്, തെമ്മല റെയിൽ പാലം (അരുൺ പുനലൂർ)

   ഇതുപോലെതന്നെയാണ് മുമ്പു കമ്പ്യൂട്ടർ വന്നപ്പോഴും നമ്മൾ പ്രതികരിച്ചത്. കമ്പ്യൂട്ടർ എന്നാലെന്താണെന്നോ എങ്ങനെയാണ് അതു പ്രവർത്തിക്കുന്നതെന്നോ നാം അന്വേഷിച്ചില്ല. അതുകൊണ്ടുതന്നെ അതു തൊഴിൽ സംരംഭം വർദ്ധിപ്പിക്കുമെന്നോ ജനങ്ങളുടെ വിദ്യാഭ്യാസ-ജീവിത-സാമ്പത്തിക നിലവാരം തത്ഫലമായി ഉയരുമെന്നോ യഥാസമയം നമുക്കറിയാൻ കഴിഞ്ഞില്ല. ഏതു ടെക്നോളജി വന്നാലും നാം അതിനെക്കുറിച്ചു പഠിക്കാനോ നല്ലതെങ്കിൽ അംഗീകരിക്കാനോ നാം തയ്യാറാകുന്നില്ല. സാധാരണ നാട്ടുമ്പുറത്തെ പ്രേമത്തോട് വീട്ടുകാർക്കുള്ള നിലപാടുപോലെയാണിത്. തമ്മിൽ ചേർച്ചയുണ്ടോ ഒരുമിച്ചാൽ കുഴപ്പമുണ്ടോ തങ്ങളുടെ ചിന്തകൾക്കും ആഗ്രഹങ്ങൾക്കും നിരക്കുന്നതാണോ എന്നൊന്നും നോക്കാറില്ല. കേട്ടാൽ ആദ്യപടിതന്നെ എതിർക്കുക എന്നതാണ് പൊതുവേയുള്ള നയം. ഒരു ഗുണവുമില്ലെങ്കിൽ എതിർത്താൽപ്പോരേയെന്നു ചോദിക്കരുത്. അവകാശങ്ങളെ പിടിച്ചുവാങ്ങാനും അതിനുവേണ്ടി ഏതറ്റം വരെ എതിർക്കാനും ചെറുത്തു തോൽപ്പിക്കാനും മാത്രമാണ് നേതാക്കന്മാർ നമ്മളെ പഠിപ്പിക്കുന്നത്. കടമകളും കർത്യവ്യങ്ങളും സാമൂഹ്യപ്രതിബദ്ധതയോടെ സമൂഹത്തിൽ നടപ്പാക്കാൻ ആരും പഠിപ്പിക്കുന്നില്ല. അത്തരത്തിൽ ബോധം വികസിച്ച സമൂഹത്തിൽ ഇന്നത്തെ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് സ്ഥാനമുണ്ടാവില്ലെന്ന് അറിയേണ്ടവർക്കു നന്നായറിയാം. അതുകൊണ്ടാണ് സ്വാതന്ത്ര്യം നേടിയത് ഇവന്മാർക്ക് കട്ടുമുടിക്കാൻ മാത്രമേ ഉപകരിച്ചുള്ളൂവെന്നും അങ്ങനെ സംഭവിച്ചിരുന്നില്ലെങ്കിൽ ഈ രാജ്യവും ഇവിടത്തെ ജനസമൂഹവും ഇതിനെക്കാൾ എത്രയോ ഉയർന്ന നിലവാരത്തിൽ മെച്ചപ്പെട്ട സൗകര്യത്തോടെ കഴിയുമായിരുന്നുവെന്നും തോന്നിപ്പോകുന്നത്.

   അഭ്യസ്ഥവിദ്യരുടെ പർവ്വതശിഖരികൾ നിരന്തരം മുളച്ചുപൊങ്ങുന്ന നമ്മുടെ നാട്ടിൽ യഥാർത്ഥ വിദ്യാഭ്യാസം ആരും നേടുന്നില്ലെന്നതാണു വാസ്തവം ഇന്ത്യക്കാർ ഒരിക്കലും വിദ്യാഭ്യാസപരമായി നന്നാവുന്നത് ആർക്കൊക്കെയോ പ്രശ്നമുണ്ടാക്കുമെന്നു തോന്നുന്നു. ഇംഗ്ലീഷ് ബിരുദങ്ങൾ ഉയർന്നമാർക്കിൽ വിജയിച്ചവനും ഇംഗ്ലീഷിൽ സംസാരിക്കാൻ തപ്പിത്തടയുന്നവിധത്തിൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ വികലീകരിച്ചു ക്രമപ്പെടുത്തിയിരിക്കുന്നതിനെപ്പറ്റി ആരും സംസാരിച്ചുകാണുന്നില്ല. സാംസ്കാരികമായ വിദ്യാഭ്യാസത്തിനുപകരം സംസ്കാരമില്ലാത്ത വിദ്യാഭ്യാസമാണു വലിയവിലകൊടുത്ത് നേടിയെടുക്കുന്നത്. ഇത്തരം തലതിരിഞ്ഞ കേവലം ഒരു ജോലിയെന്ന ലക്ഷ്യം മാത്രം പേറുന്ന വിദ്യാഭ്യാസം എല്ലാത്തരക്കാർക്കും നേടിക്കൊടുക്കുന്നതിൽ മാത്രം ശ്രദ്ധകാട്ടുന്ന കാശിന് ആർത്തിമൂത്ത കുത്തക മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഭരണാധികാരികളും സാമാന്യമനസ്സുകളെ മാസികമായും സാമുദായികമായും ഭിന്നിപ്പിച്ചു നിർത്താൻ കൂടി മത്സരബുദ്ധിയോടെ പ്രവർത്തിക്കുന്നുണ്ട്. വിദ്യാഭ്യാസമുള്ള "ഭീകരന്മാർ" കഴുത്തറുത്തു തുടങ്ങുന്നത് അങ്ങനെയാണ്. എന്തൊക്കെ അഴിമതിയും വൃത്തികേടും നടത്തിയാലും ഉദ്യോഗസ്ഥരെ താങ്ങിനിർത്തുന്ന ശാപയൂണിയനുകൾ കൂടിയാകുമ്പോൾ ചിത്രം ഏകദേശം പൂർത്തിയാവുന്നു. തൊഴിലെടുപ്പിക്കുന്നതിലല്ല തൊഴിൽ മുടക്കുന്നതിലാണ് ഇത്തരക്കാർക്കു കൂടുതൽ താൽപ്പര്യം.

   രാജ്യത്തിന്റെ പുരോഗതിയും നിലവിലെ സംവിധാനങ്ങളുടെ വികസനവും സ്വപ്നം പോലും കാണാത്ത ഭരണാധികളോട് ഇനിയുള്ള കാര്യങ്ങൾ ഇപ്പോൾ പറഞ്ഞാൽ എത്രകണ്ട് കാര്യമുണ്ടാവുമെന്ന് സംശയമുണ്ട്. ഭാഗ്യമെന്നു പറയട്ടെ കേരളത്തിലെ രണ്ടു മന്ത്രിമാർ ഇക്കാര്യങ്ങൾ കേൾക്കാനും അതിൽത്തന്നെ ഒരാൾ ഏതാണ്ട് പതിനഞ്ചു മിനിട്ടോളം സംസാരിക്കാനും തയ്യാറായി. ജനസമ്മതനായ അല്ലെങ്കിൽ അങ്ങനെ സ്വയം അവകാശപ്പെടുന്ന ഒരു മന്ത്രിയാവട്ടെ തിരക്കാണെന്നു പറഞ്ഞൊഴിഞ്ഞു. ഈ കാര്യങ്ങൾ ഇപ്പോൾ സംസാരിച്ചാൽ ശരിയാവില്ലെന്നു കരുതിക്കാണും. ശരിയാണ്, ഒരമ്പതുകൊല്ലം കഴിഞ്ഞ് പറയുന്നതാവും നല്ലത്.

   കന്യാകുമാരിമുതൽ മംഗലാപുരം വരെ നീണ്ടുകിടക്കുന്ന എട്ടുവരിപ്പാതയും മെട്രോറെയിലും സർക്കാർഖജനാവിൽനിന്ന് ഒരുരൂപാപോലും ചെലവഴിക്കാതെ പൊതുജനങ്ങളിൽ നിന്ന് ഒറ്റരൂപാ ടോൾപിരിക്കാതെ, ഒരാളുടെപോലും എതിർപ്പു നേരിടാതെ, ശ്രമിച്ചാൽ മൂന്നു വർഷത്തിനുള്ളിൽ നടപ്പിലാക്കാൻ കഴിയുമെന്ന് ഇപ്പോൾപ്പറഞ്ഞാൽ ചിലരെങ്കിലും ഭ്രാന്തനെന്നു വിളിച്ചേക്കാം. പക്ഷേ ലോകമെന്നാൽ കേരളം മാത്രമല്ലെന്ന് തിരിച്ചറിയുന്നവർക്കു പക്ഷേ വിശ്വസിക്കാൻ പ്രയാസമുണ്ടാവില്ല. റോഡുമാത്രമല്ല നഷ്ടത്തിലെന്ന് നമ്മൾ അവകാശപ്പെടുന്ന കെ.എസ്.ഇ.ബി.യും കെ എസ് ആർ ടി സി.യും എല്ലാം ലാഭകരമായി മാറ്റാൻ, ഇന്ത്യൻ രൂപയുടെ മൂല്യം അനുദിനം തകരുന്നതിൽ നിന്ന്  മൂല്യവളർച്ച നിഷ്പ്രയാസം നേടാൻ, അങ്ങനെ എല്ലാറ്റിനും ഒറ്റമൂലിയുള്ള നമ്മുടെ നാട്ടിൽ ഇച്ഛാശക്തിയുള്ള ഒരു സർക്കാർ ഉണ്ടായാൽ മാത്രം മതി. ഒരുപകാരവുമില്ലാതെ ശകുനംമുടക്കിയായി നിൽക്കുന്ന ചില അനാവശ്യ നിയമങ്ങളിൽ ഭേദഗതി വരുത്തുകയോ ഒഴിവാക്കുകയോ ചെയ്യേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. അത്തരം ചില നിയമങ്ങൾ ഇത്തരം പദ്ധതികളെ ഗർഭത്തിൽത്തന്നെ കൊന്നുകളയുന്നുണ്ട്.

   സൗദി-ബഹറൈൻ പാലമുൾപ്പടെ (ആ പാലത്തിലൂടെ സഞ്ചരിച്ചിട്ടുള്ളവർക്ക് അതിലെ സൗകര്യങ്ങളെ കൂടുതൽ വിശദീകരിക്കാനാവും, കേവലം പതിട്ടുമാസം മാത്രമാണ് അതിന്റെ ഇലക്ട്രിക്കൽ ലേയൗട്ട് വർക്കുകളുൾപ്പടെ ആവശ്യമായി വന്നതെന്നുകൂടി ചേർത്തു വായിക്കുക) ഇരുപതോളം രാജ്യങ്ങളിലെ വൻ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ ചെറുതല്ലാത്ത പങ്കു വഹിച്ച ടി.കെ. രവിനാഥൻപിള്ള കൊല്ലത്തുനിന്നും പ്രസിദ്ധീകരിക്കുന്ന കൈരളിനെറ്റ് എന്ന വാർത്താമാസികയിൽ ഇതേക്കുറിച്ച് വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്. കന്യാകുമാരി മുതൽ മംഗലാപുരം വരെയുള്ള എട്ടുവരി കോൺക്രീറ്റുപാത നിർമ്മിക്കുക. അടുത്ത നൂറു വർഷത്തേക്ക് മെയിന്റനൻസ് ആവശ്യമുണ്ടാവില്ലെന്നു മാത്രമല്ല  നാലുവരികളെ വേർതിരിച്ചുകൊണ്ട് രണ്ടുവരി മെട്രോ റയിൽ പദ്ധതിയും നടപ്പിലാവും. അതതു ദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിന് ഇതു സഹായകമാകും. ഇതര ഗതാഗത, വ്യാപാര, ജീവിത സമ്പ്രദായങ്ങൾ പരസ്പരം ബന്ധിക്കപ്പെടും. ടയർ മൈലേജ് 50% കൂടും, വാഹനത്തിന്റെ കേടുപാടുകൾ കുറയും, ടയർബ്ലാസ്റ്റ് മൂലമുണ്ടാവുന്ന അപകടങ്ങൾ ഗണ്യമായി കുറയുകയും ചെയ്യും. ഹൈടെക് റോഡിൽ സ്ഥാപിക്കുന്ന 20000ത്തിലധികം വരുന്ന എൽ.ഇ.ഡി പരസ്യബോർഡുകൾ റോഡുനിർമ്മാണത്തിനാവശ്യമായ തുക സംഘടിപ്പിച്ചുതരും. അവയ്ക്കാവശ്യമായ വൈദ്യുതി സൗരോർജ്ജമുപയോഗിച്ച് ഉൽപ്പാദിപ്പിക്കും.

  പ്രധാനമായും ഇതിനൊക്കെ തടസ്സമാകുന്നത് സർക്കാരുകൾ കാലാകാലം ജനങ്ങൾക്കു നൽകിയ പാഴ്‌വാഗ്ദാനങ്ങളും ഉറപ്പുകളുമാണ്. ഓരോ പദ്ധതികളും നടപ്പിലാവുമ്പോൾ ഒഴിച്ചുമാറ്റപ്പെടുന്നവരുടെ അവസ്ഥ മനസ്സിലാക്കാതെ കണ്ണടക്കുന്ന ഭരണ സംവിധാനങ്ങൾ ശാപം തന്നെയാണ്. അതുകൊണ്ടുതന്നെ ആദ്യം നടപ്പിലാവേണ്ടതും തീരദേശത്തുള്ളവരുടെ പുനരധിവാസമാണ്. തീരത്തു നിന്ന് ഒരുകിലോമീറ്ററിനുള്ളിൽ ഹൈടെക് ഗ്രാമങ്ങൾ നിർമ്മിക്കണം. പൊളിഞ്ഞകൂരകളിൽ അന്തിയുറങ്ങുന്ന തൊഴിലാളികൾ ആ ഫ്ലാറ്റുകളിൽ സുരക്ഷിതരായിരിക്കും. അവരുടെ വള്ളവും വലയും മറ്റെല്ലാ സംവിധാനങ്ങളും റഡാർ സംവിധാനത്തിൽ സംരക്ഷിക്കപ്പെടും. കൂട്ടത്തിൽ കടലിൽ നിന്നുള്ള തീവ്രവാദ പ്രവർത്തനങ്ങളും തടയപ്പെടും. ഈ  താമസ സംവിധാനം ആദ്യംതന്നെ നടപ്പിലാക്കിയാൽ ഒരൊഴിപ്പിക്കലിന്റെ ആവശ്യം സ്വപ്നം മാത്രമാവും. പാത വികസനത്തിനായി തെക്കുവടക്ക് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾക്കുപയോഗിക്കുന്ന തുകയുടെ ചെറിയൊരു ശതമാനം മതി ഈ ഭവനപദ്ധതി നടപ്പിലാക്കാൻ.

  അൻപതു വർഷമെങ്കിലും പിന്നിൽ ജീവിക്കുന്ന നമ്മുടെ ഭരണാധികാരികൾക്ക് ഇതു സങ്കൽപ്പിക്കാൻ പോലും പ്രയാസം കാണും. പക്ഷേ വികസിത രാജ്യങ്ങൾ സമയബന്ധിതമായി ഇത്തരം ഹൈടെക് വിദ്യകൾ ഉദ്ദേശിക്കുന്ന തുകയിൽ തീരുമാനിച്ച വിധത്തിൽ പൂർത്തീകരിക്കുമ്പോൾ അവയിലെല്ലാം തന്നെ തലയുള്ള ഒരു മലയാളിമണമെങ്കിലും ഉണ്ടാവുമെന്നത് നാം ഓർക്കുന്നതു നന്നാവും.

Popular Posts

Recent Posts

Blog Archive