Showing posts with label ആരോഗ്യം. Show all posts
Showing posts with label ആരോഗ്യം. Show all posts

Saturday

കാശില്ലാത്തവര്‍ക്കു വേണ്ടി...

പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍
ഇവയില്‍ ഒന്നുകൊണ്ടു ബുദ്ധിമുട്ടാത്തവര്‍ ചുരുക്കം
നമ്മുടെ ജീവിത രീതികൊണ്ട് വിശിഷ്യാ ഭക്ഷണ രീതികൊണ്ട് നാം നേടി പരിപാലിച്ചുപോരുന്ന വി ഐ പികളില്‍ ചിലര്‍ മാത്രമാണിവര്‍. ഇവയെയും മറ്റു ചില ചില്ലറ അസുഖങ്ങളേയും ഭക്ഷണ രീതികൊണ്ടുതന്നെ മാറ്റിയെടുക്കാന്‍ ചില നുറുങ്ങു വിദ്യകളാണ് ഈ പോസ്റ്റില്‍.

പ്രഷര്‍

കാന്താരിമുളക് ഒന്നാംതരം ഔഷധമാണ് പ്രഷറിന്. കാന്താരിമുളകു ചമ്മന്തി അല്ലെങ്കില്‍ കാന്താരിയും ഉള്ളിയും പുളിയുമൊക്കെ ചേര്‍ത്ത് ഉടച്ചുണ്ടാക്കുന്ന തൊടുകറി മുതലായവ കഞ്ഞിയ്ക്കും ചോറിനും പുഴുങ്ങിയ കപ്പയ്ക്കും ചക്കയ്ക്കുമൊക്കെ തൊട്ടുകൂട്ടാന്‍ ഉപയോഗിയ്ക്കുന്നവരെ ശ്രദ്ധിച്ചാല്‍ 98% പേരും പ്രഷറില്‍നിന്നു മുക്തരാണെന്നു കാണാം. ബാക്കി രണ്ടു ശതമാനം സാധാരണ കാരണങ്ങളില്‍നിന്നു വ്യത്യസ്ഥമായി പ്രഷര്‍ വ്യതിയാനം അനുഭവിയ്ക്കുന്നവരായിരിയ്ക്കും, ഉദാഹരണത്തിനു ഗര്‍ഭിണികള്‍. അവര്‍ക്കാകട്ടെ കാന്താരിമുളകു പ്രശ്നകാരിയുമാവാം.

ഷുഗര്‍


ഇതിനുള്ള പൊടിക്കൈ മരുന്ന് മറ്റൊരു പോസ്റ്റില്‍ പറഞ്ഞിരുന്നതാണ്. എന്നാലും ഇതിലും ഒന്നു കുറിയ്ക്കുന്നു. നല്ല കൊഴുപ്പുള്ള വെണ്ടക്കായ (ladies finger) ഏറിയാല്‍ മൂന്നെണ്ണം ഒരു സെന്റീമീറ്ററില്‍ കുറഞ്ഞ നീളത്തില്‍ വട്ടത്തിലരിഞ്ഞ് ഒരു ഗ്ലാസ് നല്ല പച്ചവെള്ളത്തില്‍ ഇട്ട് വയ്ക്കുക. രാത്രി ഉറങ്ങുന്നതിനു മുമ്പ് ഇതു ചെയ്യുനതാണ് ഉത്തമം. രാവിലെ ആദ്യ ഭക്ഷണമായി വെണ്ടക്കായ ഒഴിവാക്കി വെള്ളം മാത്രം കുടിച്ചാല്‍ ഷുഗര്‍ കുറയാന്‍ വളരെ നന്ന്. ചിലര്‍ക്ക് ഷുഗര്‍ പെട്ടെന്നു കുറയുന്നതിനാല്‍ അക്കൂട്ടര്‍ നാലോ അഞ്ചോ ദിവസം മാത്രം ഉപയോഗിച്ച ശേഷം അല്‍പ്പം ഇടവേള കൊടുക്കണം. വെണ്ടക്കായ ഉപ്പേരി (മെഴുകു വരട്ടി) പതിവായി ഉപയോഗിയ്ക്കുന്നവരില്‍ ഷുഗര്‍ പ്രോബ്ലം സാധാരണ കാണാറില്ല.

കൊളസ്ട്രോള്‍

പലരുടെയും വീട്ടുമുട്ടത്തു ധാരാളം കാണുന്നതും അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുകയും ചെയ്യുന്ന പുളിഞ്ചിക്കായ (ഇലിമ്പിപ്പുളി, ഓര്‍ക്കാപ്പുളി) കൊളസ്ട്രോളിന് ഒന്നാം തരം ഔഷധമാണ്. ദിവസം ഒരു പച്ചക്കായ വീതം ഇരുപതു ദിവസം സ്ഥിരമായി കൃത്യസമയത്തു കഴിച്ചാല്‍ കൊളസ്ട്രോളിനു കുറവുണ്ടാകും. പുളിഞ്ചിക്കായ അച്ചാര്‍ സ്ഥിരം ഉപയോഗിയ്ക്കുന്നവരില്‍ സാധാരണ ഈ അസുഖം കാണാറില്ല. ഇനിയെങ്കിലും വീട്ടുമുട്ടത്തു കുലച്ചുമറിഞ്ഞു കിടക്കുന്ന പുളിഞ്ചിക്കായ കേടുവരുത്തിക്കളയാതെ അച്ചാറിട്ടു സൂക്ഷിയ്ക്കൂ. മീന്‍‌കറി പാചകം ചെയ്യുമ്പോള്‍ രണ്ടുമൂന്നെണ്ണം നെടുകെ കീറിയിട്ടാല്‍ കൊളസ്ട്രോളിനു കുറവും കറിയ്ക്കു രുചിയുമുണ്ടാകും. പോട്ടം ബ്ടെണ്ട്. ബ്ടന്നടിച്ചു മാറ്റിയതാ..

തലവേദന

പിടുത്തംവിട്ട തലവേദനയ്ക്ക് കുറവുണ്ടാകാന്‍ ബാം അന്വേഷിച്ചു കിട്ടിയില്ലെങ്കില്‍ പറമ്പിലിറങ്ങി ഒരുമൂടു തുമ്പച്ചെടി പിഴുതെടുത്ത് അല്‍പ്പം പച്ചക്കടുകും ചേര്‍ത്ത് നന്നായി അരച്ചു പുരട്ടൂ. പതിനഞ്ചു മിനുട്ടില്‍ കൂടുതല്‍ ഇടരുതെന്നു മാത്രം. കൂടുതലായാല്‍ ബാമിനെക്കാള്‍ ഭീകരനാകും, ചിലപ്പോള്‍ പൊള്ളിയേക്കാം.

പനി

പന്ത്രണ്ടു മണിയ്ക്കൂറെങ്കിലും വെള്ളത്തിലിട്ടു വച്ചു മുളപ്പിച്ച ചെറുപയര്‍ പുഴുങ്ങിക്കഴിയ്ക്കാം, വയറും നിറയും പനിയും മാറും. ഇനി അങ്ങനെ തിന്നാന്‍ ബുദ്ധിമുട്ടാണെങ്കില്‍ അല്‍പ്പം തേങ്ങയും പഞ്ചസാരയും ചേര്‍ത്തു കഴിയ്ക്കാം, ചായയ്ക്കു കടിയുമാകും. പനിയുള്ളപ്പോള്‍ അതിനുള്ള മരുന്നായും അല്ലാത്തപ്പോള്‍ ഭക്ഷണമായും ചെറുപയര്‍ മാറുമെന്നര്‍ത്ഥം.

ചുമ, കഫക്കെട്ട്

ചൂടുകഞ്ഞി പ്ലാവില കുമ്പിള്‍‌കോട്ടി കോരിക്കുടിയ്ക്കുക, സ്പൂണ്‍ ഒഴിവാക്കുക. ചെറുപയര്‍ കൂടി ചേര്‍ത്ത കഞ്ഞിയാണെങ്കില്‍ ബഹുകേമം, പനികൂടി കുറയും. പ്ലാവില പച്ച തെങ്ങോലയുടെ ഈര്‍ക്കില്‍ ഉപയോഗിച്ച് കുമ്പിള്‍ കോട്ടി കഞ്ഞികുടിച്ചിരുന്ന കാലത്ത് ചുമയും കഫക്കെട്ടും അന്യമായിരുന്നെന്ന കാര്യം ഓര്‍മ്മ വരുന്നുണ്ടോ?

ജലദോഷം

ചോറുതിന്നുന്നവര്‍ ചെറുചൂടോടെ തിന്നുക. അല്‍പ്പം സവാള (വലിയ ഉള്ളി) വട്ടത്തിലരിഞ്ഞത് അല്ലിയിളക്കി ചോറിന്റെ സൈഡില്‍ത്തന്നെ വയ്ക്കുക. തീറ്റയ്ക്കിടയില്‍ ഈരണ്ട് അല്ലി സവാളകൂടി കഴിയ്ക്കുന്നതു ശീലമാക്കിയാല്‍ ജലദോഷത്തെ അകറ്റി നിര്‍ത്താം.

തല്‍ക്കാലം വടി നിങ്ങളെ ഏല്‍പ്പിയ്ക്കുന്നു. അടി കാര്യമായിട്ടു കിട്ടിയാല്‍ ഇതുപോലെയുള്ള വിവരക്കേടുകള്‍ പ്രതീക്ഷിയ്ക്കാം. ഇതു പാവപ്പെട്ടവന്റെ മരുന്നുകളാണ്. പണ്ട് പാവപ്പെട്ടവനു പ്രഷറും ഷുഗറും കൊളസ്ട്രോളും ഇല്ലാതിരിയ്ക്കുകയും അവ പണക്കാരന്റെ മാത്രം സ്വന്തമായിരിക്കുകയും ചെയ്തതിന്റെ രഹസ്യം ഇതാണ്. രണ്ടുകൂട്ടരുടെയും ഭക്ഷണരീതിയ്ക്ക് അന്നു കാര്യമായ വ്യത്യാസമുണ്ടായിരുന്നു. ഇന്നും നാടന്‍ രീതിയില്‍ ഭക്ഷണം കഴിയ്ക്കുന്നവര്‍ക്ക് മിയ്ക്ക അസുഖങ്ങളും അന്യം തന്നെയാണ്.

Sunday

വായില്‍തോന്നിയതു കോതയ്ക്കു പാട്ട്‌...

എന്താണിങ്ങനെ..?

ഭാരതീയ മാനവസമൂഹം വെറും പൊട്ടന്‍മാരായി മാറിയോ..?
ചിന്താശേഷി നഷ്ടപ്പെട്ടു മരപ്പാവയെപ്പോലെയിരിക്കുന്നു !
പ്രതികരണ ശേഷിയില്ലാത്ത അഥവാ പ്രതികരിക്കാന്‍ അനുമതിയില്ലാത്ത അടിമയെപ്പോലെ !

പാശ്ചാത്യ രാജ്യങ്ങള്‍ ഭാരതത്തെ പരീക്ഷണ ശാലകളാക്കി
മാറ്റുമ്പോള്‍ അതു നമ്മുടെ മാധ്യമങ്ങള്‍ നാലിഞ്ച്‌
ഒറ്റക്കോളം വാര്‍ത്തയാക്കി ചുരുട്ടിക്കെട്ടിയാല്‍....?

തമ്മിലടിയും തൊഴുത്തില്‍ക്കുത്തും പീഢനങ്ങളും ജനപ്രിയ വാര്‍ത്തകളാകുമ്പോള്‍
സാമൂഹിക പ്രശ്നങ്ങള്‍ക്കെന്തുവില ?

നമ്മുടെ ആരോഗ്യ രംഗത്തെക്കുറിച്ചാണ്‌...

പാശ്ചാത്യ രാജ്യങ്ങളുടെ പാത നമ്മുടെ രാജ്യത്തെ ചില മരുന്നു കമ്പനികളും
എന്തിനേറെ നാട്ടുമ്പുറത്തെ ഒട്ടുമിക്ക സ്ഥാപനങ്ങളും അനുകരിക്കുമ്പോള്‍
നല്ലൊരു ജനവിഭാഗം നട്ടം തിരിയുന്നുണ്ട്‌.

മരുന്നുകമ്പനികളുടെ തീരുമാനത്തിനനുസരിച്ചു മരുന്നെഴുതുന്നവര്‍ക്ക്‌
രോഗമേതായാലും മരുന്നു ചെലവായാല്‍ മതി..!
അവര്‍ക്കു സഹചര മെഡിക്കല്‍ ലാബുകള്‍ വേറെ !

മരുന്നു ഷാപ്പുകളും അതുപോലെ. ഒരേ മരുന്നിനു പലവില.
വിലപേശി വാങ്ങാന്‍ കഴിയില്ലല്ലോ.
പാരസെറ്റാമോള്‍ 250 കുപ്പിമരുന്നിന്‌ ഒരുദിനം എട്ടു രൂപ.
പിറ്റേന്നു മറ്റൊരു കമ്പനിയുടേതു പതിനെട്ടു രൂപ. കുഴപ്പം നമ്മുടെ കയ്യിലുമുണ്ട്‌.

കുട്ടിയെ കുളിപ്പിക്കാന്‍ ജോണ്‍സണ്‍ തന്നെ വേണം.
പിന്നെ പൌഡറും. അതുകഴിഞ്ഞാല്‍ സെറിലാക്‌, ബോണ്‍ വിറ്റ,
ഹോര്‍ലിക്സ്‌, ബൂസ്റ്റ്‌ എന്തൊക്കെ തേങ്ങാക്കുലകളാണ്‌..!
പയറുപൊടിയും താളിയും രാഗികുറുക്കിയതും ചോളപ്പൊടിയും ആര്‍ക്കും വേണ്ട.

(എല്ലാം കൂടി സാമ്പാറുപോലെ പറയുന്നതിന്‌ എന്നോട്‌ ദേഷ്യം തോന്നരുത്‌.
വായില്‍ വരുന്നതു പറയുമെന്നു ജാമ്യമെടുത്തിട്ടുണ്ട്‌).

ഇംഗ്ളീഷ്‌ മരുന്നേ നമ്മുടെ അസുഖം മാറ്റൂ എന്ന ചിന്തക്കു കുറവു വരുത്തണം.
നാം അലോപ്പതി സ്വപ്നം കാണുന്നതിനു മുമ്പേ ഇവിടെ ആയുര്‍വേദമുണ്ടായിരുന്നല്ലോ.
അന്നൊന്നും പക്ഷിപ്പനിയും പന്നിപ്പനിയും പട്ടിപ്പനിയും ഉണ്ടായിരുന്നുമില്ല.
മനുഷ്യന്‍റെ നെറികെട്ട ജീവിതരീതിയാണ്‌ ഇതൊക്കെയുണ്ടാക്കുന്നതും.
ആയുര്‍വേദത്തെ ഒന്നു സ്നേഹിച്ചുനോക്കൂ... നിങ്ങളുടെ ആരോഗ്യ ജീവിതം കൂടുതല്‍ മെച്ചപ്പെടും.

വാതം മൂര്‍ച്ഛിച്ച ഒരാള്‍ ആയുര്‍വേദമാണ്‌ വിധിയാം വണ്ണം ചെയ്യുന്നതെങ്കില്‍
സാധാരണമനുഷ്യനായി ആരോഗ്യത്തോടെ ജീവിക്കാം.
ഈ നുണയന്‍ അതിനൊരു ഉദാഹരണമാണ്‌.
പെരുമുട്ടുവാതം പിടിച്ചിരുന്നു എന്നു പറയുമ്പോള്‍ അലോപ്പതി
ഡോക്ടര്‍മാരുടെ നെറ്റി ചുളിയുന്നത്‌ നേരിട്ടുകണ്ടിട്ടുണ്ട്‌.
അതേസമയം ഇതേ രോഗം ബാധിച്ച എന്‍റെ സുഹൃത്ത്‌ ശശി ചെട്ടിയാര്‍
അലോപ്പതി ചികിത്സയും കഴിഞ്ഞ്‌ ഇന്നു നടക്കുന്നതും ഞാന്‍ കാണുന്നുണ്ട്‌.

അലോപ്പതിയെ കുറ്റം പറയുകയല്ല. മേല്‍ പരാമര്‍ശിച്ചതുപോലെയുള്ള ഗുരുതര രോഗങ്ങള്‍ക്ക്‌ അലോപ്പതിയില്‍ ചികിത്സയില്ല.

അലോപ്പതിയില്‍ മരുന്നില്ലാത്ത ഒരു രോഗത്തിന്‌ ചികിത്സയേറ്റുവാങ്ങുന്ന
ഒരു രോഗിയെയും അതറിഞ്ഞുകൊണ്ടു ചികിത്സിക്കുന്ന ഒരു ഡോക്ടറേയും കൊട്ടോട്ടിക്കാരന്‌ നേരിട്ടറിയാം. വിറ്റാമിന്‍ ഗുളികകളാണ്‌ കൊടുക്കുന്നത്‌.

അലോപ്പതിയില്‍ ചികിത്സയില്ലാത്ത രണ്ടു രോഗങ്ങളെ
നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗങ്ങളെ പരിചയപ്പെടുത്താം.
ഗുണമുണ്ടായില്ലെങ്കിലും എന്തായാലും ദോഷമുണ്ടാവില്ല.

മഞ്ഞപ്പിത്തം

രക്തത്തില്‍ ബെലിറൂബിന്‍റെ അളവ്‌ 1.2- ല്‍ കൂടിയാല്‍ കീഴാര്‍നെല്ലി സമൂലം
പിഴിഞ്ഞ നീര്‌ പശുവിന്‍പാലില്‍ ചേര്‍ത്തുകുടിക്കാം. കുടിക്കാന്‍ വെള്ളം തിളപ്പിക്കുമ്പോള്‍ ആ വെള്ളത്തില്‍ നാലഞ്ചു കൃഷ്ണതുളസിയില ഇട്ടോളൂ. മഞ്ഞപ്പിത്തത്തിനു ശമനം കിട്ടും.
ഈ വെള്ളം ശീലമാക്കുന്നവര്‍ക്ക്‌ മഞ്ഞപ്പിത്തം അന്യമായിരിക്കും.

അതുപോലെ ആളുകള്‍ ഏറ്റവും കൂടുതല്‍ വിഷമിക്കുന്ന, ഒരുകാലത്ത്‌
പണക്കാരന്‍റെ സ്വന്തവും ഇപ്പോള്‍ സര്‍വ്വവ്യാപിയുമായ
പ്രമേഹം.

ഈ അസുഖമുള്ളവര്‍ കര്‍ഷകരാണെങ്കില്‍ നല്ല നാടന്‍ വെണ്ട നാലുമൂടു നട്ടുപിടിപ്പിച്ചോളൂ. അല്ലാത്തവര്‍ പച്ചക്കറിക്കടയില്‍നിന്നു അണ്ണാച്ചിവെണ്ട വാങ്ങിക്കോളൂ.
ഉറങ്ങുന്നതിനു മുമ്പ്‌ ഒരുഗ്ളാസ്‌ പച്ചവെള്ളമെടുക്കാം.
തിളപ്പിച്ചാറിയ വെള്ളമായാലും മതി. നാടനാണെങ്കില്‍ മൂന്നും
അണ്ണാച്ചിയാണെങ്കില്‍ നാലും വെണ്ടക്ക വട്ടത്തിലരിഞ്ഞ്‌ അതിലിട്ടോളൂ.
രാവിലെ എഴുന്നേറ്റ ഉടന്‍ വെണ്ടക്ക ഒഴിവാക്കി വെള്ളം കുടിച്ചോളൂ ദിവസം ഒരുനേരം.
ഷുഗറിന്‍റെ അളവ്‌ കുറയുമ്പോള്‍ നിര്‍ത്താം.
അങ്ങനെ ഷുഗര്‍ നിയന്ത്രിക്കാം.

Popular Posts

Recent Posts

Blog Archive