Showing posts with label മനോരാജ് പുരസ്കാരം. Show all posts
Showing posts with label മനോരാജ് പുരസ്കാരം. Show all posts

Friday

Traftമനോരാജ് കഥാസമാഹാര പുരസ്‌കാരം സലിന്‍ മാങ്കുഴിക്ക്


ഞാറയ്ക്കല്‍ പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത കഥാകൃത്ത് ജോർജ്ജ് ജോസഫിൽ നിന്നും സലിൻ മാങ്കുഴി മനോരാജ് കഥാസമാഹാര പുരസ്‌കാരം സ്വീകരിച്ചു.

കൊച്ചി: പത്താമത് മനോരാജ് കഥാസമാഹാര പുരസ്‌കാരം സലിന്‍ മാങ്കുഴിക്ക് സമ്മാനിച്ചു. ഡീസി (കറൻ്റ് ബുക്ക്സ്) പ്രസിദ്ധീകരിച്ച പത U/A എന്ന കഥാസമാഹാരത്തിനാണ് പുരസ്തകാരം. 33,333 രൂപയും, ശില്‍പവുമാണ് പുരസ്‌കാര ജേതാവിന് നല്‍കുന്നത്. മലയാളം ബ്ലോഗറും കഥാകൃത്തും ആയിരുന്ന മനോരാജിന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്കാരം. 2015 മുതലാണ് ഈ പുരസ്കാരം നല്കാൻ തുടങ്ങിയത്.

ഞാറയ്ക്കല്‍ പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത കഥാകൃത്ത് ജോർജ്ജ് ജോസഫിൽ നിന്നും സലിൻ മാങ്കുഴി മനോരാജ് കഥാസമാഹാര പുരസ്‌കാരം സ്വീകരിച്ചു. മലയാളത്തിലെ പുതു തലമുറ കഥ പറയലിന്റെ വ്യത്യസ്തവും ശ്രദ്ധേയവുമായ മുഖമാണ് സലിൻ മാങ്കുഴി എന്ന് ജോര്‍ജ്ജ് ജോസഫ് മുഖ്യപ്രഭാഷണത്തിൽ പരാമര്‍ശിച്ചു. തനിക്ക് ലഭിച്ച പുരസ്കാരങ്ങളിൽ ഏറ്റവും വിലപിടിപ്പുള്ളതായി മനോരാജ് പുരസ്കാരത്തെ കാണുന്നു എന്ന് മറുപടി പ്രസംഗത്തിൽ സലിൻ മാങ്കുഴി പറഞ്ഞു. പത അടക്കമുള്ള തന്റെ എഴുത്തിന്റെ വഴികളെക്കുറിച്ചും സലിൻ മാങ്കുഴി സംസാരിച്ചു.

മനോരാജ് പുരസ്കാര സമിതി സെക്രട്ടറി ജോസഫ് പനയ്ക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോഗര്‍മാരായ മുരളീകൃഷ്ണ മാലോത്ത്, ജയൻ ഏവൂര്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. നിർവാഹക സമിതിയംഗം സന്ദീപ് സലീം സ്വാഗതവും പ്രശാന്ത് ചെമ്മല നന്ദിയും പറഞ്ഞു. ചടങ്ങില്‍ കഥാകൃത്ത് വി. ഷിനിലാല്‍, നിര്‍വാഹക സമിതി അംഗങ്ങളായ സാബു കോട്ടോട്ടി, ഡോ. ജയന്‍ ഏവൂര്‍, മണികണ്ഠന്‍ തമ്പി, നന്ദകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മനോരാജിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും ചടങ്ങിനെത്തിയിരുന്നു. 

സലിന്‍ മാങ്കുഴി ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടറാണ്. പത U/ A, പേരാള്‍ എന്നീ കഥാസമാഹാരങ്ങളും എതിര്‍വാ എന്ന നോവലും സലിമിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോട്ടം ഉള്‍പ്പെടെ നാലു സിനിമകളുടെ രചന നിര്‍വ്വഹിച്ചു. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.


മനോരാജ് കഥാസമാഹാര പുരസ്കാരം


  ഈ വർഷത്തെ മനോരാജ് പുരസ്കാരത്തിനായി പരിഗണിക്കപ്പെടുന്നതിനുള്ള പുസ്തകങ്ങൾ സ്വീകരിച്ചു തുടങ്ങി. 2014, 2015, 2016 വർഷങ്ങളിൽ ആദ്യപതിപ്പായി ഇറങ്ങിയ കഥാസാമാഹാരങ്ങളുടെ മൂന്നു കോപ്പികൾ വീതം ആണ് അയക്കേണ്ടത്. 33,333രൂപയും ശില്പവും പ്രശസ്തിപത്രവും ആണ് സമ്മാനം.


Thursday

ചെറായി സൗഹൃദ സംഗമം ഒക്ടോബർ 16ന്

പ്രിയ സുഹൃത്തുക്കളെ,

 ബൂലോകത്തിന്റെ പ്രിയമിത്രം മനോരാജിന്റെ ഓർമ്മ നിലനിർത്താൻ നമ്മൾ നടപ്പിലാക്കിയ മലയാളം കഥാസമാഹാര പുരസ്കാരം “മനോരാജ് പുരസ്കാര”മെന്ന് ഭൂലോകത്ത് ഒരു പുതിയ ഉണർവ്വു സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. വരുന്ന പതിനാറിന് ചെറായിയിൽ നടക്കുന്ന ചടങ്ങിൽ ഈവർഷത്തെ പുരസ്കാര ജേതാവിന് അതു സമ്മാനിക്കുകയും ചെയ്യുന്നു.ഈ വർഷംമുതൽ ബൂലോകത്ത് തുഞ്ചൻപറമ്പിലടക്കം മീറ്റുകൾ സംഘടിപ്പിക്കുന്നതിൽ നിന്ന് ഞാൻ പിന്മാറുകയാണ്. പകരം ഒരു പുതിയ സംവിധാനമാണു നല്ലതെന്നു തോന്നുന്നു. ഇതാകുമ്പോൾ മീറ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഇതരരാജ്യബൂലോകവാസികൾക്കുകൂടി ഒരു വർഷം മുന്നേ തയ്യാറെടുക്കാൻ സാധിക്കുമെന്ന മെച്ചം ഞാൻ കാണുന്നു.

 എല്ലാവർഷവും മനോരാജ് പുരസ്കാരം സമ്മാനിക്കുന്നതിന്റെ ഭാഗമായി ചെറായിയിൽത്തന്നെ ബൂലോകമീറ്റും സംഘടിപ്പിക്കുകയാണ്. ഒപ്പം മീറ്റിന് ഒരു പുതിയ മുഖം കൂടി ഒരുക്കാൻ ആഗ്രഹിക്കുന്നു. സാധാരണ മീറ്റുകളിൽ പങ്കെടുക്കുന്നവർക്ക് മീറ്റിന്റെ ആദ്യാവസാനം പങ്കെടുക്കാനോ മീറ്റിലെത്തുന്നവരെ മുഴുവൻ പരിചയപ്പെടാനോ പരിചയം പുതുക്കാനോ സാധിക്കാറില്ല. ഈ വർഷം മുതൽ അതിന് ഒരു മാറ്റം തുടങ്ങുകയാണ്.ഒക്ടോബർ പതിനാറിനാണ് അവാർഡ് ഫങ്ഷൻ. അന്നേദിവസം നമ്മൾ ചെറായിയിൽ ഉച്ചക്കുശേഷം ഒരുമിച്ചുകൂടുന്നു (രാവിലേ വരുന്നവർക്ക് അങ്ങനെയുമാകാം).

അവാർഡ് ചടങ്ങിനു ശേഷം നിരക്ഷരന്റെ റിസോർട്ടിൽ (മുസ്‌രീസ് ഹാർബർ വ്യൂ) ഒരുമിച്ചു കൂടാം. മനോഹരമായ പശ്ചാത്തലത്തിൽ സന്തോഷത്തോടെ നമുക്ക് ഒരുമിക്കാം. ചുടാനും തിന്നാനുമൊക്കെ സൗകര്യമുള്ളതുകൊണ്ട് അങ്ങനെ ചുലതുകൂടി നമുക്ക് ഒരുക്കാം. എല്ലാർക്കും കൂടി ഒരു മനോഹര സായാഹ്നം ഒരു അനുഭവമാക്കാം. റിസോർട്ടിൽ എല്ലാർക്കും ഉറങ്ങാനുള്ള സൗകര്യമുണ്ട്. രാവിലേ നല്ലൊരു സംഗമത്തിന്റെ ഓർമ്മകളുമായി അടുത്തവർഷം കാണാമെന്നു നിശ്ചയിച്ച് മടങ്ങാം.ഈ വർഷം മുതൽ മുസ്‌രീസ് ഹാർബർ വ്യൂവിൽ മാത്രമാണ് സംഗമം ഒരുക്കുന്നത്. കുറഞ്ഞ ചെലവിൽ കൂടുതൽ സമയം ചെലവഴിക്കുക, നല്ലബന്ധങ്ങൾ ഊട്ടിയുറപ്പിക്കുക, സൗഹൃദങ്ങൾ പുതുക്കുക എന്നതൊക്കെയാണു ലക്ഷ്യം. എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

കൂട്ടിച്ചേർത്തത്.

മീറ്റിൽ രാത്രിയിൽ കൂടാൻ താല്പര്യപ്പെടുന്നവരുടെ ഒരു വിവരവും ഇല്ലാത്തതിനാൽ രാവിലേ 9 മുതൽ വൈകിട്ട് 7 വരെയായ്യി മീറ്റ് സമയക്രമം തീരുമാനിച്ചിരിക്കുന്നു. എല്ലാവരും രാവിലേതന്നെ എത്തുമെന്നും പ്രതീക്ഷിക്കുന്നു.

പ്രഥമ മനോരാജ് കഥാസമാഹാര പുരസ്ക്കാരം ഇ.പി.ശ്രീകുമാറിന്


  കഥാകൃത്തും ഓൺലൈൻ എഴുത്തിടങ്ങളിൽ സജീവ സാന്നിധ്യവും   നമ്മുടെ ബൂലോകം പത്രാധിപ സമിതി  അംഗവും ആയിരുന്ന  കെ.ആർ.മനോരാജിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഈ വർഷം മുതൽ ഏർപ്പെടുത്തിയിരിക്കുന്ന ‘മനോരാജ് കഥാസമാഹാര പുരസ്ക്കാര‘ത്തിന്  ഇ.പി.ശ്രീകുമാർ  അർഹനായി.  മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ‘കറൻസി’ എന്ന കഥാസമാഹാരമാണ് പുരസ്ക്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.



കെ.യു.മേനോൻ, എസ്.രമേശൻ, എം.വി.ബെന്നി, പി.യു.അമീർ എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡിനർഹമായ കഥാസമാഹാരം തിരഞ്ഞെടുത്തത്. 'സമകാലിക ജീവിത സന്ധികളുടെ വേവും ചൂടും അനുഭവിപ്പിക്കുന്ന ഇ.പി.ശ്രീകുമാറിന്റെ കഥകൾ അവയുടെ ആവിഷ്ക്കാര ചാരുതകൊണ്ടും ശ്രദ്ധേയമാകുന്നു' എന്ന് ജൂറി അഭിപ്രായപ്പെട്ടു.

33,333 രൂപയും ശിൽ‌പ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്ക്കാരം മനോരാജിന്റെ ഒന്നാം ചരമവാർഷിക ദിനമായ സെപ്റ്റംബർ 26ന് ചെറായി സർവ്വീസ് സഹകരണസംഘം ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് സമ്മാനിക്കും.



ഓണ്‍ ലൈൻ  സൌഹൃദ സമ്മേളനം

   ഉച്ചയ്ക്ക് ശേഷമായിരിക്കും പുരസ്ക്കാര സമ്മേളനം. അന്നേ ദിവസം രാവിലെ  9  മണി മുതൽ ഒത്തുകൂടാൻ താൽ‌പ്പര്യമുള്ള ഓൺലൈൻ / ഓഫ്‌ലൈൻ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ഒരു ചെറിയ മീറ്റ് സംഘടിപ്പിക്കുന്നതിനെപ്പറ്റി ആലോചനയുണ്ട്.ഓണ്‍ ലൈൻ  സൌഹൃദ സമ്മേളനം   ഉച്ചയ്ക്ക് ശേഷമായിരിക്കും പുരസ്ക്കാര സമ്മേളനം. അന്നേ ദിവസം രാവിലെ  9  മണി മുതൽ ഒത്തുകൂടാൻ താൽ‌പ്പര്യമുള്ള ഓൺലൈൻ / ഓഫ്‌ലൈൻ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ഒരു ചെറിയ മീറ്റ് സംഘടിപ്പിക്കുന്നതിനെപ്പറ്റി ആലോചനയുണ്ട്.



പുരസ്ക്കാര സമ്മേളനം നടക്കുന്ന ചെറായിയിൽ നിന്നും 4 കിലോമീറ്റർ മാറി, മുനമ്പം എന്ന സ്ഥലത്തുള്ള ‘മുസ്‌രീസ് ഹാർബർ വ്യൂ’ ഹോം സ്റ്റേയിൽ ആയിരിക്കും മീറ്റ് നടക്കുക. പങ്കെടുക്കാൻ താൽ‌പ്പര്യമുള്ളവർ ഇവിടെ ക്ലിക്കുചെയ്ത്  അറിയിക്കുക.  ഉച്ചഭക്ഷണത്തിന്റെ ചെലവ് മാത്രം എല്ലാവരും പങ്കുവെച്ചാൽ മതിയാകും.

Popular Posts

Recent Posts

Blog Archive