Friday

പാവം പാവം രാജകുമാരന്‍

ഇതൊക്കെക്കണ്ടാല്‍ തലയില്‍ കൈവയ്ക്കാതെ നിവൃത്തിയില്ലെന്നാണോ?


എന്താ പാലും പഴവും പങ്കുവയ്ക്കുകയാണോ..? ഇത്ര തിരക്കുകൂട്ടാന്‍...!
ഏതായാലും DYFI കൊടിപൊന്തിച്ചു....


കൊള്ളാം, വല്ലാത്തേ തിരക്കു കൂടിവരുന്നു... PDPക്കാരുടെ കൊടികൂടി പൊങ്ങി...


തരക്കേടില്ല, CITU കൂടി കൊടി പൊന്തിച്ചിരിയ്ക്കുന്നു. എന്തിന്റെ പുറപ്പാടാണോ എന്തൊ...


മുറ്റത്തു മാത്രമല്ല റോഡു മുഴുവന്‍ തിരക്കുതന്നെ, അപ്പൊ കാര്യമായിട്ടെന്തോ ഉണ്ട്...


.......... വാര്‍ത്തകള്‍ക്കുവേണ്ടി ക്യാമറാമാന്‍ .......നൊപ്പം .........


ചുമ്മാതല്ല, വി വി വി വി ഐ പി വരുന്നു.
പിന്നെ ഈ പുകിലൊക്കെ ഇല്ലെങ്കിലല്ലേ അത്ഭുതമുള്ളൂ...


കോടതീന്റെ ഉള്ളിലേയ്ക്കാണല്ലോ പോണത്.....


പോട്ടെ, ചാനലുകാര്‍ എല്ലാം ഒപ്പിയെടുക്കുന്നുണ്ടല്ലോ, പോയി ടീവി തുറന്നു നോക്കാം.

Sunday

ഒരറിയിപ്പ്...


ബൂലോകത്തെ എന്റെ കുറച്ചു സുഹൃത്തുക്കളുടെയും റിഫ്രെഷ് മെമ്മറി ഉപയോഗപ്പെടുത്തുന്ന ചിലരുടെയും അഭിപ്രായം മാനിച്ച് ആ ബ്ലോഗിന്റെ വിലാസം മാറ്റുന്ന വിവരം അറിയിയ്ക്കട്ടെ.ഇപ്പോള്‍ മുതല്‍ http://memoryrefresh.blogspot.com എന്നവിലാസത്തിലായിരിയ്ക്കും റിഫ്രെഷ് മെമ്മറി ലഭ്യമാകുന്നത്. റിഫ്രെഷ് മെമ്മറിയുടെ ലിങ്ക് പ്രദര്‍ശിപ്പിച്ചിട്ടുള്ള ബ്ലോഗുകളില്‍ അത് എഡിറ്റുചെയ്യാനപേക്ഷ. ലോഗോയുടെ എഡിറ്റു ചെയ്ത html കോഡ് റിഫ്രെഷ് മെമ്മറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഒരറിയിപ്പ്...

ബൂലോകത്തെ എന്റെ കുറച്ചു സുഹൃത്തുക്കളുടെയും റിഫ്രെഷ് മെമ്മറി ഉപയോഗപ്പെടുത്തുന്ന ചിലരുടെയും അഭിപ്രായം മാനിച്ച് ആ ബ്ലോഗിന്റെ വിലാസം മാറ്റുന്ന വിവരം അറിയിയ്ക്കട്ടെ.ഇപ്പോള്‍ മുതല്‍ http://memoryrefresh.blogspot.com എന്നവിലാസത്തിലായിരിയ്ക്കും റിഫ്രെഷ് മെമ്മറി ലഭ്യമാകുന്നത്. റിഫ്രെഷ് മെമ്മറിയുടെ ലിങ്ക് പ്രദര്‍ശിപ്പിച്ചിട്ടുള്ള ബ്ലോഗുകളില്‍ അത് എഡിറ്റുചെയ്യാനപേക്ഷ. ലോഗോയുടെ എഡിറ്റു ചെയ്ത html കോഡ് റിഫ്രെഷ് മെമ്മറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

പാലക്കാട്ടേട്ടന്റെ ബ്ലോഗ്...

സാധാരണ ചെയ്യുന്നതില്‍ നിന്നു വ്യത്യസ്ഥമായി ബ്ലോഗുകളില്‍നിന്നു ബ്ലോഗുകളിലേയ്ക്ക് കുറെ സഞ്ചരിച്ചു. വളരെക്കാലത്തിനു ശേഷം ഒരു ഞായറാഴ്‌ച മുഴുവന്‍ ബ്ലോഗില്‍! ഇത്രയും പോസ്റ്റുകള്‍ ഒറ്റയിരുപ്പില്‍ ഇതുവരെ വായിച്ചിട്ടില്ല. പരിചയമുള്ളവരും ഇല്ലാത്തവരുമായ ഒട്ടേറെ ബ്ലോഗര്‍മാരുടെ ബ്ലോഗുകളിലൂടെ ഒരു മാരത്തണ്‍. ഒട്ടുമിയ്ക്ക ബ്ലോഗുകളിലും കമന്റിപ്പോന്നു. കീമാനാണുപയോഗിയ്ക്കുന്നത്. പലര്‍ക്കും വേഡ്‌വെരി ഫാഷനായതിനാല്‍ രണ്ടുവട്ടം ശ്രമിച്ചിട്ടും കഴിയാത്തത് ഉപേക്ഷിച്ചു പോന്നു. ഏതെങ്കിലും ബ്ലോഗില്‍ പോയാല്‍ ഹാജരുവയ്ക്കുന്ന ശീലത്തിന് ഇങ്ങനെ ചിലപ്പോഴൊക്കെ തടസ്സം വരുന്നു.

കറക്കത്തിനിടയില്‍ Pyari singh ന്റെ ബ്ലോഗിലെത്തി. എഴുതുന്ന രീതി വല്ലാതെ ആകര്‍ഷിച്ചു. പക്ഷേ ഈ പോസ്റ്റ് ഇടാനുണ്ടായ കാരണം മറ്റൊന്നാണ്. മുല്ലപ്പെരിയാര്‍ സംബന്ധിയായ പോസ്റ്റുകളിലൂടെ കറങ്ങുന്നതിനിടയില്‍ അവിചാരിതമായി ഒരു ബ്ലോഗിലെത്തി. പാലക്കാട് പറളി സ്വദേശിയായ റിട്ടേര്‍ഡ് കറണ്ടാപ്പീസ് ഉദ്യോഗസ്ഥനായ കേരളദാസനുണ്ണി (പാലക്കാട്ടേട്ടന്‍) എന്നു ബ്ലോഗറുടെ ഓര്‍മ്മത്തെറ്റുപോലെ എന്നബ്ലോഗില്‍.

നാടന്‍ പശ്ചാത്തലത്തില്‍ വളരെ മനോഹരമായ നോവല്‍ അവിടെക്കണ്ടു. മുപ്പത്തിഒന്ന് അദ്ധ്യായങ്ങള്‍ ആയിരിയ്ക്കുന്നു. തുടരനായതിനാലാവണം അധികം വിസിറ്റേഴ്‌സ് ഇല്ലെന്നു തോന്നുന്നു. പല പോസ്റ്റുകള്‍ക്കും കമന്റുമില്ല. പക്ഷേ ഒന്നിനൊന്നു മികച്ച അദ്ധ്യായങ്ങളുമായി ഒരു നല്ല നോവല്‍ ബ്ലോഗായി അതു മാറിയിരിയ്ക്കുന്നു എന്നതില്‍ സംശയമില്ല. അനുയോജ്യമായ ടെമ്പ്ലേറ്റുകൂടിയായപ്പോള്‍ നോവല്‍ മാത്രമല്ല ബ്ലോഗും മനോഹരം.

എന്റെ കാഴ്ച്ചപ്പാടാണു പറഞ്ഞത്. നിങ്ങളുടെ അഭിപ്രായം എങ്ങിനെയെന്നറിയില്ല. ഒച്ചയും വിളിയുമൊന്നുമില്ലാതെ നല്ലനിലയില്‍ മുന്നേറുന്ന ബ്ലോഗുകള്‍ ശ്രദ്ധിയ്ക്കപ്പെടണമെന്ന ഉദ്ദേശം മാത്രമേ ഉള്ളൂ. നോവലിന്റെ ലോകത്ത് ഇതു ശ്രദ്ധിയ്ക്കപ്പെടുമെന്ന വിശ്വാസത്തോടെ അദ്ദേഹത്തിന്റെ അനുവാദമില്ലാതെയാണിതു കുറിയ്ക്കുന്നത്. അദ്ദേഹത്തെയാകട്ടെ ഞാന്‍ അറിയുകയുമില്ല. അതുകൊണ്ട് എന്റെ ഫോണ്‍ശല്യം അദ്ദേഹം അനുഭവിച്ചിട്ടുമില്ല (ഭാഗ്യവാന്‍).അദ്ദേഹത്തിന്റെ നോവലിലെ ചിലവരികള്‍താഴെ...

“വീട്ടിലെത്തുമ്പോള്‍ ഉമ്മറ മുറ്റത്ത് രണ്ട് കാറുകള്‍ കിടക്കുന്നു. വേലായുധന്‍ കുട്ടി വാങ്ങിയ കാറ് ഷെഡ്ഡില്‍ ആണ്. ഇത് വല്ല വിരുന്നുകാരുടേയും ആവും. ആരാ,എവിടുന്നാ എന്നൊന്നും ആരും തന്നോട് പറയാറില്ല. അതൊന്നും തനിക്ക് ഒട്ട് അറിയുകയും വേണ്ടാ. വണ്ടിപ്പുര നിന്ന സ്ഥലത്താണ്. കാറ് നില്‍ക്കാന്‍ പുര പണിതത്. അച്ഛന്‍റെ കാലത്ത് പണിത വണ്ടിപ്പുരയാണ്. പൊളിക്കരുത് എന്ന് നൂറ് പ്രാവശ്യം പറഞ്ഞതാണ്. കേട്ടില്ല. ഒക്കെ സ്വന്തം അഭിപ്രായം പോലെ ചെയ്യട്ടെ. നല്ല ഒന്നാന്തരം പത്തായപ്പുര ഉണ്ടായിരുന്നത് പൊളിച്ച് കളഞ്ഞിട്ട് വാര്‍പ്പ് കെട്ടിടം ആക്കി. ഇപ്പോള്‍ വേനല്‍കാലത്ത് ചുട്ടിട്ട് അതിനകത്ത് മനുഷ്യന്‍ കിടക്കില്ല. ഒരു ദിവസം പോലും താന്‍ അതില്‍ കിടന്നിട്ടില്ല. മഴയായാലും വേനലായാലും വണ്ടിപ്പുരയിലാണ് കിടപ്പ്.”

വളരനല്ലരീതിയില്‍ ഇനിയും ഏറെക്കാലം എഴുതാന്‍ അദ്ദേഹത്തിനു സാധിയ്ക്കട്ടെയെന്നാശംസിയ്ക്കുന്നു. അദ്ദേഹത്തിന്റെ ബ്ലോഗ് ഇവിടെയുണ്ട്.

Friday

നിലവിളിച്ചുകൊണ്ടിരിയ്ക്കാതെ പടയ്ക്കിറങ്ങൂ...


കടത്തുതോണി മുങ്ങി എട്ടു കുരുന്നുകളുടെ ജീവന്‍ ബലിനല്‍കിയതിനു ശേഷമാണ് കടവില്‍ പാലം വേണമെന്ന് അധികൃതര്‍ക്കു തോന്നിയത്. ബോട്ടുമുങ്ങി വിനോദ സഞ്ചാരികള്‍ക്കു ജീവാപായമുണ്ടായപ്പോഴാണ് ആ കാര്യത്തിലും ഒരി ചിന്തയ്ക്ക് അധികൃതര്‍ തയ്യാറായത്. ഇങ്ങനെ ഏതു വിധത്തില്‍ ചിന്തിയ്ക്കേണ്ടവര്‍ ചിന്തിച്ചാലും അതെല്ലാം ചിതയിലെ തീയണയും വരെ മാത്രമേ നിലനില്‍ക്കുന്നുള്ളൂ എന്നതാണു ഖേദകരം. ദുരന്തങ്ങള്‍ ഒന്നിനുപിറകേ എത്തുമ്പോള്‍ അതില്‍പ്പെട്ടു ജീവന്‍ പൊലിയുന്നവര്‍ക്കും ബന്ധുക്കള്‍ക്കും മാത്രമാണു നഷ്ടം. മാധ്യമങ്ങള്‍ക്കു കുറച്ചു നാളത്തേയ്ക്കു ചാകര. മരണപ്പെട്ടവരുടെ എണ്ണം പെരുപ്പിച്ചു കാണിയ്ക്കുന്നതില്‍ മത്സരം. വാത്തകള്‍ ജനങ്ങളിലെത്തിയ്ക്കുന്നതിലല്ല മറ്റു മാധ്യമങ്ങളെക്കാള്‍ ജനപ്രീതി നേടുകമാത്രമാണു ലക്ഷ്യം.

നാളെ മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാലും ഇതുതന്നെയാകും സ്ഥിതി.കേരളത്തിലെ കുറച്ചു ജില്ലകള്‍ അപ്രത്യക്ഷമാവും. മറ്റുജില്ലകളിലുമുണ്ടാവുമല്ലോ സാധാരണക്കാര്‍. അവര്‍ മാത്രം ദു:ഖിയ്ക്കും. മാധ്യമലോകത്ത് ഏറ്റവും വലിയ ചാകര ലഭ്യമാവും. അതുകൊണ്ടുണ്ടായ നഷ്ടം അളക്കാന്‍ ആളുണ്ടാവും. പുതിയ അണകെട്ടാനും തമിഴ്നാടിനു വെള്ളമെത്തിയ്ക്കാനും വൈകാതെ നമ്മളും ശ്രമിയ്ക്കും. തനിയ്ക്കിരിയ്ക്കാന്‍ ഇരിയ്ക്കുന്നിടം തുടയ്ക്കുന്ന ശീലം നമുക്കില്ലല്ലോ.

മുല്ലപ്പെരിയാര്‍ അണക്കെട്ട് പുതുക്കിപ്പണിയാന്‍ വേണ്ടവിധത്തില്‍ ഒന്നൊച്ചയുണ്ടാക്കാന്‍ എന്താണു നാം ശ്രമിയ്ക്കാത്തത്? തമിഴ്‌നാടിനു വെള്ളം കൊടുക്കില്ലെന്നാരും പറഞ്ഞില്ല. വെള്ളക്കരം(!) കൂട്ടണമെന്നാരും പറഞ്ഞില്ല. കേരലത്തിലെ ഒരു വലിയ ഭൂപ്രദേശത്തെയാകെ രക്ഷപ്പെടുത്താന്‍ ഒന്നുപുതുക്കിപ്പണിയണമെന്നു പറയുന്നു. അതത്ര വലിയ അപരാധമാണോ? കേരളത്തിലെ ജനങ്ങള്‍ എന്തു നോക്കിയിരിയ്ക്കുകയാണ്. ഒരു വലിയ ഭീകര വിപത്ത് പടിവാതിലില്‍
നില്‍ക്കുമ്പോള്‍ വരട്ടെ നേരിടാമെന്നാണോ?

കേരളസംസ്ഥാനം രൂപം കൊള്ളുന്നതിന് എത്രയോകാലം മുമ്പുണ്ടാക്കിയ കരാറാണോ പ്രശ്നം? കേരളവുമായി തമിഴ്‌നാട് കരാറുണ്ടാക്കിയിട്ടുണ്ടോ. ഇല്ലെന്നാണ് എനിയ്ക്കു തോന്നിയിട്ടുള്ളത്. പണ്ടു സായിപ്പുണ്ടാക്കിയ കരാറിന് ഇന്നെന്തു പ്രസക്തി? അന്നൊക്കെ സായിപ്പുണ്ടാക്കിയതെല്ലാം ഇന്നെവിടെ സ്ഥിതിചെയ്യുന്നുവോ അവര്‍ക്കു സ്വന്തം. ഇവിടെ മാത്രം എന്താണാവോ പ്രശ്നം? 1789ല്‍ കൂടിയാലോചിച്ച്, 1882ല്‍ തീരുമാനിച്ച്, 1887ല്‍ പണിയാരംഭിച്ച്, 1895ല്‍ പൂര്‍ത്തിയാക്കിയ അണക്കെട്ടിന് ആകെ ചെലവ് 65ലക്ഷം രൂപ. 1886ല്‍ ഏക്കറിന് 5രൂപവച്ച് വര്‍ഷം തോറും കേരളത്തിന്. അണക്കെട്ടിന്റെ ആയുസ് നിശ്ചയിച്ചത് 50 വര്‍ഷത്തേയ്ക്ക്. പാട്ടക്കരാര്‍ ഉറപ്പിച്ചത് 999 വര്‍ഷത്തേയ്ക്ക്.

കാലം മാറുമ്പോള്‍ രൂപയുടെ മൂല്യവും മാറുമെന്ന് അന്നത്തെ പൊട്ടന്മാര്‍ക്കറിയില്ലായിരുന്നോ? അണെക്കെട്ടിന് 50 വര്‍ഷത്തെ ആയുസ്സേ ഉള്ളെന്നു വിലയിരുത്തിയപ്പോള്‍ 999 വര്‍ഷത്തെ പാട്ടക്കരാര്‍ ഉറപ്പിയ്ക്കുമ്പോള്‍ ഇക്കലമത്രയും വെള്ളം കെട്ടി നിര്‍ത്താന്‍ അണക്കെട്ട് പുതുക്കിപ്പണിയേണ്ടി വരുമെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. ഇപ്പൊ അതിനു ബലക്ഷയമുണ്ടെന്നതും എല്ലാര്‍ക്കും അറിയാവുന്നതാണ്. പുതുക്കിപ്പണി വേണ്ടെന്നു തമിഴ്‌നാടു പറയുന്നെങ്കില്‍ അതവരുടെ രാഷ്ട്രീയ മുതലെടുപ്പു മാത്രമാണ്. തമിഴ്‌മക്കളുടെ ജീവിതത്തിനു പ്രശ്നമുണ്ടാകുമെന്ന് അവര്‍ ചിന്തിയ്ക്കുന്നെങ്കില്‍ മലയാളമക്കള്‍ക്കു ജീവനുണ്ടെന്നും അവര്‍ ചിന്തിയ്ക്കണമല്ലോ.

അണക്കെട്ടു പുതുക്കിപ്പണിയേണ്ടത് നമ്മുടെ ആവശ്യമാണ്. കാരണം നഷ്ടപ്പെടുന്നത് നമ്മുടെ ജീവനും ദേശവുമാണ്. മറ്റുള്ളവരുടെ അനുമതിയ്ക്കു കാത്തു നില്‍ക്കുന്നതെന്തിന്. കേരളത്തില്‍ ജനങ്ങള്‍ ആവശ്യമില്ലെങ്കില്‍ ആ ജനങ്ങള്‍ക്കെന്തിനു പാര്‍ട്ടികളും ജനപ്രതിനിധികളും? രാഷ്ട്രീയം വെടിഞ്ഞ് തല്‍ക്കാലം കൊടിയൊക്കെ ഒന്നു താഴെവച്ച് ഒറ്റക്കെട്ടായിനിന്ന് കേരളമൊന്നാകെ ശബ്ദിച്ചാല്‍ അതിനുവേണ്ടി മരിയ്ക്കാനും തയ്യാറായാല്‍ ഇവിടെ എല്ലാം നടക്കും. മുല്ലപ്പെരിയാറിനു വേണ്ടി നാമോരോരുത്തരും മുഴക്കുന്ന ശബ്ദം എത്ര വലുതാണെന്നു നാം തിരിച്ചറിയണം. എന്തെങ്കിലും സംഭവിച്ചിട്ട് കുറച്ചു നാളത്തേയ്ക്ക് ആഘോഷിയ്ക്കാനാണ് പലര്‍ക്കും താത്പര്യം. നാമതു തിരിച്ചറിയണം.

തേക്കടിയില്‍ ബോട്ടുമുങ്ങിയപ്പോള്‍ കുറച്ചു ദിവസം അതായിരുന്നു ആഘോഷം. അതുപോലെ എല്ലാം. നാളെ മുല്ലപ്പെരിയാറെങ്കിലും അത്തരം വാര്‍ത്തയായി ഒടുങ്ങാതിരിയ്ക്കാന്‍ നാം കര്‍മ്മനിരതരാകേണ്ടതുണ്ട്. യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ ഇന്നു നാം ഒരുമിച്ചു നിന്നില്ലെങ്കില്‍ നാളെ നമുക്കു വരാനുള്ളത് കൊടിയ വിപത്ത്. ഇവിടെ ഒന്നും ഒന്നിനും തടസ്സമല്ല, ഒരുമയില്ലായ്മ മാത്രമാണു തടസ്സം. അതു തിരിച്ചറിഞ്ഞ് നമുക്കൊത്തൊരുമിച്ചു ശബ്ദിയ്ക്കാം, ഉച്ചത്തില്‍. അതിനെതിരു നില്‍ക്കുന്നവനെതിരെ പടപൊരുതാം. കാരണം അവര്‍ക്കു മനസ്സിലാവുന്നില്ലെന്നു നടിയ്ക്കുകയാണ്. അവര്‍ ഉറക്കം നടിയ്ക്കുകയാണ്. അവര്‍ക്കങ്ങനെയാകാം. കാരണം നഷ്ടം നമുക്കാണല്ലോ.

Sunday

ബ്ലോഗറാണുപോലും! നാണമില്ലേ അവനങ്ങിനെ പറയാന്‍..?

മൊബൈല്‍ഫോണ്‍ ഇന്ന് വളരെ അത്യാവശ്യമുള്ള സംഗതിയായിരിയ്ക്കുന്നു. അതില്ലാത്ത അവസ്ഥയെക്കുറിച്ച് ഇന്നു ചിന്തിയ്ക്കാന്‍ കൂടി കഴിയുന്നില്ല. സര്‍വ്വോപകാരിയായ ഈ മഹാ സംഭവത്തെ ദുരുപയോഗം ചെയ്യുന്നതും കൂടിയ അളവില്‍ത്തന്നെയാണ്. ബൂലോകത്തെ പ്രഗത്ഭരും പ്രമുഖരും സര്‍വ്വഗുണ സമ്പന്നരുമായ ഒരുകൂട്ടം ബ്ലോഗര്‍മാരും ഈ ദുരുപയോഗത്തിന്റെ രുചി കുറച്ചെങ്കിലും അറിഞ്ഞിട്ടുണ്ട്. അതുപക്ഷേ ബൂലോകത്തു തന്നെ വളരെയേറെ ശല്യക്കാരനായി മാറിയിരിയ്ക്കുന്ന ഒരു ബ്ലോഗറില്‍(?) നിന്നുതന്നെയാണെന്നതാണ് അത്യന്തം ഖേദകരം. ഈ ബ്ലോഗറില്‍ (ഇയാള്‍ ബ്ലോഗറാണോ?) നിന്ന് ഇത്തരം ശല്യങ്ങള്‍ പലവട്ടം നേരിടേണ്ടിവന്ന ചിലരുടെ അനുഭവങ്ങള്‍ ചെറിയ അളവിലെങ്കിലും പറഞ്ഞില്ലെങ്കില്‍ ശരിയാവില്ലെന്നതിനാല്‍ എഴുതിപ്പോയതാണ് ക്ഷമിയ്ക്കുക...

ബ്ലോഗര്‍ മുഹമ്മദുകുട്ടിക്ക പറയുന്നതു ശ്രദ്ധിയ്ക്കൂ..,
“സത്യത്തില്‍ ആദ്യമൊക്കെ സന്തോഷമായിരുന്നു. ഒരു ബ്ലോഗറുമായി ചങ്ങാത്തം കൂടുകയെന്നാല്‍ ഒരു നല്ല കാര്യമായി എനിയ്ക്കു തോന്നിയിരുന്നു. അതിനാല്‍ ആ ചങ്ങായിയുമായി സംസാരിയ്ക്കാറുമുണ്ടായിരുന്നു. പിന്നെപ്പിന്നെ അയാളുടെ ഒലക്കമേലെ വര്‍ത്താനം ഒരു ശല്യമായിത്തീര്‍ന്നപ്പോള്‍ ചെവി ചൂടായി, ഫോണ്‍ ചൂടായി എന്നൊക്കെ ഒഴിവു കഴിവുകള്‍ പറഞ്ഞ് സംസാരം പരമാവധി രണ്ടുമിനുട്ടിലൊതുക്കാന്‍ എനിയ്ക്കു സാധിച്ചു. ഏതായാലും ഇപ്പൊ അയാള്‍ വിളിയ്ക്കാത്തതിനാല്‍ പരമ സുഖം. ..”

അനില്‍@ബ്ലോഗ്,
ഭയങ്കര വിളിയായിരുന്നു, ഒപ്പം നൂറുനൂറു സംശയങ്ങളും ബോറന്‍ ചോദ്യങ്ങളും. സത്യത്തില്‍ ഓഫീസില്‍പ്പോലും ഒരു സ്വസ്ഥതയുണ്ടായിരുന്നില്ല. പക്ഷേ ഞാന്‍ അയാളെ നിരാശപ്പെടുത്തിയിട്ടില്ല. ഇപ്പൊ അങ്ങനെ ശല്യം ചെയ്യുന്നില്ല, അതിനാല്‍ പരമസുഖം.

അരീക്കോടന്‍,
ഇപ്പോഴും അധികം മുടങ്ങാതെ വിളിയ്ക്കുന്നുണ്ട്. എന്നാലും അത്രയധികം ശല്യകാരനാണെന്നു തോന്നിയിട്ടില്ല. ചില സന്ദര്‍ഭങ്ങളില്‍ സംസാരം നീണ്ടു പോകുന്നത് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. ഇപ്പൊ എന്തായാലും വിളി കുറവാണ്.

അരുണ്‍ കായംകുളം,
മുമ്പൊക്കെ മണിയ്ക്കൂറുകണക്കിനു വിളിച്ചു ശല്യപ്പെടുത്തുമായിരുന്നു. പിന്നെപ്പിന്നെ തിരക്കാണ് വര്‍ക്കു കൂടുതലാണ് എന്നൊക്കെ പറഞ്ഞ് തല്‍ക്കാലം ഒഴിവാക്കി. ഇപ്പൊ എന്തായാലും വല്ലപ്പോഴുമേ വിളിയ്ക്കാറുള്ളൂ. അതു ഞാന്‍‌തന്നെ മാനേജുചെയ്യും...

ബെര്‍ളിതോമസ്,
എന്നെയും കുറേ തവണ വിളിച്ചിരുന്നു, ഞാന്‍ മൈന്റു ചെയ്തില്ല. അതുകൊണ്ടുതന്നെ വിളി താനേ നിന്നു.

ചാണക്യന്‍,
ഞാന്‍ പക്ഷേ വിട്ടുകൊടുക്കില്ല, ആശാന്റെ മൊബൈലിലെ കാശു തീരുമ്പൊ താനെ നിറുത്തിക്കൊള്ളുമെന്നു കരുതും. വെറുതേ കേട്ടുനില്‍ക്കുന്നതിനു ടാക്സു കൊടുക്കണ്ടല്ലോ... ഇങ്ങോട്ടു കിട്ടുന്ന ബഢായിയ്ക്കു ഉരുളയ്ക്കുപ്പേരികണക്കു ഞാന്‍ മറുപടി കൊടുത്തിട്ടുണ്ട്. എന്നാലും ചില സമയത്തു വിളിച്ചു ശല്യപ്പെടുത്തിയിട്ടുണ്ടെന്നു പറയാതിരിയ്ക്കാന്‍ വയ്യ.

ഏറനാടന്‍,

ഇച്ചങ്ങായി ഗള്‍ഫുക്കു വിളിച്ചുവരെ ശല്യപ്പെടുത്തിയിരുന്നു. വിളിച്ചാല്‍ പിന്നെ നിറുത്താത്തതിനാല്‍ പലപ്പോഴും അയാളുടെ കാള്‍ ഞാന്‍ അറ്റന്റു ചെയ്യാതിരുന്നിരുന്നു.

ഫൈസല്‍ കൊണ്ടോട്ടി,
നേരിട്ടു കണ്ടപ്പൊ നല്ലതു നാലു പറഞ്ഞു, അതില്‍പ്പിന്നെ പരമസുഖം, ഒരു ശല്യവുമില്ല. അതിനുമുന്‍പ് ഫോണ്‍ ഓണാക്കാന്‍പോലും വയ്യാത്ത അവസ്ഥയിലായിരുന്നു.

കാപ്പിലാന്‍,
സത്യത്തില്‍ ഇത്രയും വലിയ ഒരു ബോറനെ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല. സത്യത്തില്‍ ഇവനെയൊക്കെ ബ്ലോഗാന്‍ അനുവദിയ്ക്കുന്നവരെ ചന്തിയില്‍ കുറ്റിച്ചൂലില്‍ ചാണകം മുക്കിയടിയ്ക്കണം..!

മാണിക്യം,

ക്യാനഡയില്‍ പോലും എനിയ്ക്കു സ്വൈര്യം അയാള്‍ തന്നില്ല. മൊബൈല്‍നമ്പര്‍ കൊടുത്തു കുടുങ്ങിപ്പോയതാണ്. എന്തു കഷ്ടമാണെന്നോ, അരമുക്കാല്‍ മണിയ്ക്കൂറു നേരം സ്വസ്ഥതയുണ്ടാവില്ല... ഇപ്പൊ നാട്ടിലും ഒരു സ്വസ്ഥതയില്ല.

മുള്ളൂക്കാരന്‍,
എനിയ്ക്കിതു നേരത്തേ അറിയാവുന്നതുകൊണ്ട് കുടുങ്ങീല.... ഞാന്‍ ഫോണെടുക്കലു നിര്‍ത്തി.

നാട്ടുകാരന്‍,
ഒരുപക്ഷേ ഞാനായിരിയ്ക്കും ഏറ്റവും ബുദ്ധിമുട്ടിയത്. റോമിംഗില്‍പ്പോലും എനിയ്ക്കു സ്വസ്ഥത തന്നില്ല. നേരിട്ട് ഇനിക്കണ്ടാല്‍ ശരിയാക്കിക്കൊടുക്കുന്നുണ്ട്.... വേറേ ഫോണ്‍ വരുന്നുണ്ടന്നു പറഞ്ഞു തടിയൂരാറാണു പതിവ്, നിങ്ങള്‍ക്കും ഇതു പരീക്ഷിവുന്നതാണ്‍...

പാവത്താന്‍,
ഞാനൊരു പാവമായതിനാല്‍ അയാളെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. അയാളെ മുക്കാലിയില്‍ കെട്ടിത്തൂക്കി മുളകരച്ചു പുരട്ടുന്നതിനിന്നു ഞാന്‍ സാക്ഷിയാകാം...
ഹല്ലപിന്നെ...

തബാറക് റഹ്മാന്‍
ഇങ്ങോട്ടു പൊട്ടിയ്ക്കുന്നതിന്റെ ഡബിള്‍ പൊട്ടിച്ചുകൊടുക്കും, പുതിയ ആളായതുകൊണ്ട് തല്‍ക്കാലം വിവാദത്തിനില്ല.

വാഴക്കോടന്‍,
ഇത് എന്നോ എഴുതേണ്ടതായിരുന്നു...! ഇതിവിടെ എഴുതാന്‍ കഴിഞ്ഞതു മഹാ ഭാഗ്യം ! ഏതായാലും ബൂലോകത്തു നിന്നും ഇയാളെ കെട്ടുകെട്ടിയ്ക്കേണ സമയം അതിക്രമിച്ചു എന്നേ എനിയ്ക്കു പറയാനുള്ളൂ....

ഷെറീഫ് കൊട്ടാരക്കര
ഞാനേതായാലും നമ്പരു കൊടുത്തില്ല. പക്ഷേ ചാറ്റു മെഷീന്‍ എനിയ്ക്കു തുറക്കാന്‍ ധൈര്യമില്ലെന്നതു സത്യം..

കണ്ടില്ലേ ബ്ലോഗര്‍മാരുടെ അഭിപ്രായങ്ങള്‍ ഇവയൊക്കെയാണ്. ആ മാന്യന്‍ ഇനി ബൂലോകത്തു തുടരണോ വേണ്ടയോ എന്നു നിങ്ങള്‍ തീരുമാനിയ്ക്കൂ... പറ്റുമെങ്കില്‍ പാവത്താന്‍ പറഞ്ഞ പോലെ മുക്കാലിയില്‍ കെട്ടി മുളകരച്ചു പുരട്ടൂ. ഏതായാലും ഇതൊക്കെ സഹിയ്ക്കുന്നതിന് ഒരതിരുണ്ട്... ഈ ലിസ്റ്റില്‍ വരാത്തവര്‍ ഒരുപാടുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവരൊക്കെ അഭിപ്രായം പറയാതിരിയ്ക്കില്ല...

Popular Posts

Recent Posts

Blog Archive