Friday

കാലഹരണപ്പെട്ട നിയമങ്ങൾ പൊളിച്ചെഴുതണം


  മറ്റെല്ലാ വഴികളും അടഞ്ഞു, കേരളത്തിൻറെ ശാപമായി മാറിയ വന്യജീവി തെരുവുനായ പ്രശ്നങ്ങൾ പരിഹരിക്കും എന്ന് ഉറപ്പു തരാത്ത ഒരു രാഷ്ട്രീയപാർട്ടിയും സ്ഥാനാർഥി തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കരുത്. വിചിത്രവും മനുഷ്യത്വവിരുദ്ധമായ കേന്ദ്ര നിയമങ്ങൾക്കു മുകളിൽ അടയിരിക്കുന്ന കേന്ദ്രവും, അതിനെ മറയാക്കി രക്ഷപ്പെടുന്ന സംസ്ഥാനവും, അവർക്ക് പകരം അധികാരത്തിൽ എത്താമെന്ന് കരുതുന്ന പ്രതിപക്ഷവും ഉറപ്പും നൽകണം. ജീവ ഭയമില്ലാതെ ജീവിക്കാൻ ജനങളെ സമ്മതിക്കുമെന്ന്.

ഒരു പക്ഷിപ്പനിയോ പന്നിപ്പനിയോ വന്നാൽ സംശയത്തിന് ആനുകൂല്യം പോലും കൊടുക്കാതെ ലക്ഷക്കണക്കിന് കോഴികളും താറാവുകളും പന്നികളെ കൊന്നൊടുക്കുന്ന ഭരണ നിയമ സംവിധാനങ്ങൾ ദരിദ്രരേയും നിർദ്ധനരെയും ആദിവാസികളെയും കൊന്നൊടുക്കുന്ന വന്യ ക്ഷുദ്രജീവികളെയും തെരുവുനായ്ക്കളെയും തൊടുന്നില്ല. ഈ സിസ്റ്റത്തിനെ പേടിച്ചിരിക്കുകയാണ്. വോട്ടല്ലാതൊരു വാക്സിനുമില്ല.

 ജനുവരി മുതൽ മേയ് വരെ അഞ്ച് മാസത്തിനിടെ 165136 പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റ് 17 പേവിഷബാധയേറ്റ് മരിച്ചെന്നാണ് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് സർക്കാറിൽനിന്ന് കിട്ടിയ കണക്ക്. ഒരു ദിവസം 1100 പേർക്കാണ് പട്ടി കടിക്കുന്നത്. ഒന്നാലോചിച്ചു നോക്കൂ. എന്തൊരു ഗതികേടിലാണു കേരളം പെട്ടിരിക്കുന്നതെന്ന്. കടിയേറ്റ പറ്റരുടെയും പരിക്കുകളിലേക്ക് നോക്കാൻ പോലും ഭയമാകും. അത്ര ഗുരുതരമാണ്.

ജനുവരി മുതൽ മേയ് 15 വരെ നാല് മാസത്തിനിടെ വന്യജീവികൾ കൊന്നൊടുക്കിയത് 25 പേരെ. 92 പേർക്ക് പരിക്കേറ്റു. ഇതിൽ പത്തൊൻപതു പേരെയും കൊന്നത് കാട്ടാനയാണ്.  ഇതുകൂടാതെ കഴിഞ്ഞ ഒന്നരമാസമായി നിരവധി പേർ കൊല്ലപ്പെട്ടു. വളർത്തുമൃഗങ്ങളെയും കൊന്നൊടുക്കി. കൃഷിയും വീടുകളും നശിപ്പിച്ചത് വേറെ. അപകടത്തിൽപ്പെടുന്ന ഇരുചക്ര വാഹനയാത്രക്കാരുടെ എണ്ണമേറി. വനാതിർത്തികളിൽ കൃഷിയിടങ്ങളിലിറങ്ങാൽ കർഷകർക്കും തൊഴിലാളികൾക്കും ഭയമാണ്. കുട്ടികളെ തനിച്ച് സ്കൂളിൽ വിടാൻ ആകുന്നില്ല.

 വന്യജീവി ആക്രമണം തടയാൻ കോടിക്കണക്കിന് രൂപ വനംവകുപ്പ് പൊടിക്കുന്നുമുണ്ട്. നാട്ടുകാർക്ക് വന്യജീവികളെക്കാൾ ഭയമാണ് വനംവകുപ്പിനെ. കാലഹരണപ്പെട്ട നിയമങ്ങൾക്കു മുകളിൽ കേന്ദ്രസർക്കാർ അടയ്ക്കുകയാണ്. രക്തമൊഴുക്കാൻ. വായാടിത്തമല്ലാതെ ഒരു പരിഹാരം സംസ്ഥാന സർക്കാരിനില്ല. വന്യജീവികളെയും തെരുവുനായ്ക്കളെയും നിയന്ത്രിക്കണമെന്ന് സർക്കാറിനോടോ ഇടപെടണമെന്ന് കോടതികളോടോ ഇപ്പോൾ ആരും ആവശ്യപ്പെടുന്നില്ല. ഒരു കാര്യവുമില്ല. 

മന്ത്രിസ്ഥാനം ഒക്കെ പുനരധിവാസ സംവിധാനമായി അധപ്പതിച്ചു. പല വകുപ്പുകളിലും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം ആയി. ABC പദ്ധതി കൊണ്ടൊന്നും അനിയന്ത്രിതമായി പെരുകിയ തെരുവുനായ്ക്കളെ അടുത്തകാലത്തുന്നും നിയന്ത്രിക്കാനാവില്ലെന്നും നശിപ്പിക്കണമെന്നുമാണ് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ഘടകം. വ്യക്തമാക്കുന്നത്. ABC എന്ന തട്ടിപ്പ് തുടങ്ങിയത് മുതൽ ഉള്ള കാൽ നൂറ്റാണ്ടിനിടെ രാജ്യത്ത് ആയിരക്കണക്കിന് സാധാരണക്കാരായ മനുഷ്യരെ തെരുവുനായ്ക്കൾ കാലപുരിക്ക് അയച്ചു. കണ്ടു നിൽക്കാനാവാതെ അത്ര ഭയാനക മരണം. ഇതൊന്നും നമ്മൾ വോട്ട് കൊടുത്തവരുടെ മനസ്സലിയിക്കില്ല. 

ആശുപത്രി സെല്ലുകളിൽ പേയിളകി പിടയുന്നവർ ഈ ഭരണാധികാരികളുടെയോ മൃഗസ്നേഹികളുടെയോ ആരുമല്ല. മരണമെത്തുമ്പോൾ ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ കഴിയാത്തവരുടെ ദാഹം കേന്ദ്രത്തിലെയും കേരളത്തിലെയും ക്രൂര ഭരണാധികാരികളുടെയോ അവരുടെ വീട്ടുകാരുടെ തൊണ്ടയിലല്ല. എല്ലാ മന്ത്രിമാരെയും എംഎൽഎമാരെയും എംപിമാരെയും പേ വിഷബാധയേറ്റവരുടെ സെല്ലുകളിലെത്തിച്ച് കാണിക്കണം. അവർ ഒരുക്കിയ കോൺസൻട്രേഷൻ ക്യാമ്പുകളിലെ അന്ത്യ പിടച്ചിലുകൾ മരണവാതിൽ കടക്കാൻ വെപ്രാളപ്പെടുന്ന കുഞ്ഞുങ്ങളുടെ മിഴികളിലും അവരെ നെഞ്ചോടു വളർത്തിയ മാതാപിതാക്കളുടെ മിഴിനീരിലും പ്രതിഫലിക്കുന്ന നിസ്സഹായാവസ്ഥ കാണട്ടെ. ഒരാളെങ്കിലും മാനസാന്തരപ്പെട്ടാൽ അത്രയും ആയില്ലേ. 

കാട്ടാനകൾ ചവിട്ടിമെതിച്ച മനുഷ്യ മാംസഭാണ്ഡങ്ങൾ സംസ്കരിക്കുന്നതിനു മുമ്പ് പൊതിയഴിച്ചു കണ്ടിട്ടുണ്ടോ? പുലിയും കടുവയും തിന്ന മനുഷ്യ ബാക്കികൾ ജനപ്രതിനിധികളുടെയും വനം വകുപ്പു ജീവനക്കാരുടേയും മനുഷ്യവിരുദ്ധ മൃഗസ്നേഹികളുടെ വീടുകളിലേക്ക് കൊടുത്തു വിടണം. എന്തിനാണ് ഈ സർക്കാർ നിർമ്മിത ഹിംസയുടെ ദൃശ്യങ്ങൾ മറച്ചുവയ്ക്കുന്നത്. ലോകമെങ്ങുമുള്ള യുദ്ധത്തിൻറെ ഭയാനക ദൃശ്യങ്ങൾ കാണിക്കുന്നവർ ഒരു സർക്കാർ അതിൻറെ പൗരന്മാർക്ക് മേൽ നിയമാനുസൃതം നടത്തുന്ന ഈ കൂട്ടക്കൊല എന്തിനു മൂടി വെക്കണം. ഇവ പാർലമെൻറിലും നിയമസഭയിലും പ്രദർശിപ്പിക്കണം. 

മനുഷ്യകബന്ധങ്ങൾക്കു മുന്നിൽനിന്നും മൃഗങ്ങൾക്ക് വേണ്ടി വാദിക്കുന്നവരെ മയക്കുവെടിവെച്ചു തളക്കണം. കാവൽക്കാരല്ലാതെ രാജ വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങേണ്ടതില്ലാത്ത, വന്യജീവികളെയും തെരുവുനായ്ക്കളെ പേടിക്കേണ്ടതില്ലാത്ത ഭരണാധികാരികൾക്കും ന്യായാധിപർക്കും സ്വയരക്ഷക്കുള്ള തോക്കുമായി നടക്കുന്ന വനം വകുപ്പു മേലാളന്മാർക്കും പരിചാരകർ കുളിപ്പിച്ചു കുളിപ്പിച്ച് പൗഡറിട്ടുകൊടുത്ത പട്ടികളെ ലാളിച്ചും, തെരുവുനായ്ക്കളുടെ ഇരകളെ നിന്ദിച്ചും ഭരണകൂടങ്ങളെ നിയന്ത്രിക്കുന്നവർക്കു മാത്രമല്ല സാധാരണക്കാരായ മനുഷ്യർക്ക് കൂടെ ജീവിക്കണം. 

തെരഞ്ഞെടുപ്പുകൾ വരുന്നുണ്ട് .വന്ധ്യംകരണം, നായ പരിപാലന കേന്ദ്രങ്ങൾ പഞ്ചായത്ത് തല നിയന്ത്രണ സംവിധാനങ്ങൾ പതിറ്റാണ്ടുകളായി ജനത്തെ ചതിച്ചവരുടെ പാഴ്വാക്കുകൾ വിശ്വസിക്കരുത്. അഹിംസയിലൂന്നിയ ജനകീയ കോടതികൾ വോട്ട് ചോദിച്ചെത്തുന്നവരെ വിചാരണ ചെയ്യണം. പരിഷ്കൃതരാജ്യങ്ങളെ മാതൃകയാക്കി പെറ്റുപെരുകുന്ന വന്യജീവികളെയും തെരുവുനായ്ക്കളെയും കൊന്നു തന്നെ നിയന്ത്രിക്കാൻ ആവശ്യപ്പെടണം. വനം വന്യജീവി തെരുവുനായ സംരക്ഷണ പ്രാകൃത നിയമങ്ങൾ പൊളിച്ചെഴുതണം. 

പാർട്ടികൾക്ക് വോട്ടു ചെയ്ത ഇവർ മാത്രമല്ല ജനക്ഷേമം കാംക്ഷിക്കുന്ന പാർട്ടി അടിമകൾ അല്ലാത്ത വോട്ടർമാരും ഉണ്ടെന്നും അവർ നിർണായക ശക്തിയാണെന്നും കൊടിത്തണലുകളിൽ അധികാരം അവരെ ബോധ്യപ്പെടുത്തണം. വരുന്നുണ്ട് തെരഞ്ഞെടുപ്പുകൾ അവർക്കും നമുക്കും ഓർമകളുണ്ടായിരിക്കണം.

Sunday

നവീൻബാബുവിനെ ചതിച്ച് വക്കീൽ...


വക്കീലന്മാരും കോടതിയുമാണ് നീതിക്കുവേണ്ടി പോരാടുകയും യാചിക്കുകയും ചെയ്യുന്ന ഏതൊരു സാധാരണക്കാരന്റെയും അവസാന ആശ്രയം. ഇന്നത്ത വക്കീലന്മാർ പലരും നാളത്തെ മജിസ്ട്രേട്ടുമാരായും വന്നേക്കാം. അതുകൊണ്ടുതന്നെ കോടതിയിൽ വളരെ വലിയ വിലയും പരിഗണനയുമാണ് വക്കീലിന്. ഒരു കേസ് ഏറ്റെടുത്തുകഴിഞ്ഞാൽ തന്റെ കക്ഷിയുടെ കൂടെനിൽക്കേണ്ടതാണ് ധർമ്മം. അങ്ങനെതന്നെയാണ് വക്കീലന്മാരെല്ലാം ചെയ്യുന്നത്. തന്നെ കേസ് ഏൽപ്പിക്കുന്ന ഏതൊരു കക്ഷിയെയും സഹായിക്കുക എന്നതു തന്നെയാണ് ഏതൊറ്റു വക്കീലിന്റെയും ധർമ്മം, മറുവശത്ത് ആരെന്നത് അവിടെ പ്രശ്നമാവരുത്. 

ഏറെ പഴികേൾക്കുന്നുണ്ടെങ്കിലും ധാർമ്മികതയുടെ പേരിൽ തെറിവിളി കേൾക്കുന്നുണ്ടെങ്കിലും അഡ്വക്കേറ്റ് ആളൂരിനെപ്പോലെയുള്ളവർ പോലും തങ്ങളുടെ കക്ഷിയെ രക്ഷിക്കുന്ന നിലപാടിൽ ഉറച്ചു നിൽക്കും. അതിനൊക്കെ അപവാദമാണ് നവീൻബാബു കേസിൽ തന്റെ കക്ഷിയുടെ കൂടെ നിൽക്കും എന്നു വിശ്വസിച്ച് കേസേൽപ്പിച്ച തന്റെ കക്ഷിയെ വഞ്ചിച്ച അഭിഭാഷകൻ എസ് ശ്രീകുമാർ. പതിവില്ലാത്ത യാത്രയയപ്പു ചടങ്ങിൽ കടന്നുകയറി അസിസ്റ്റന്റ് മജിസ്ട്രേട്ട് പദവിയിലുള്ള നവീൻബാബുവെന്ന സത്യസന്ധനായ ഉദ്യോഗസ്ഥനെ പരസ്യമായി അപമാനിച്ച് ആ വീഡിയോകൾ പ്രചരിപ്പിച്ച പിപി ദിവിയയെന്ന് കണ്ണൂരിലെ പിണറായിയുടെ പ്രവൃത്തിയിൽ മനം‌നൊന്ത് ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്ത സംഭവത്തിന്റെ സത്യം പുറത്തുവരാൻ നവീൻബാബുവിന്റെ വിധവ വിശ്വസിച്ചേൽപ്പിച്ചത് അഡ്വക്കേറ്റ് ശ്രീകുമാറിനെ.

സർക്കാരോ സർക്കാരിന്റെ സംവിധാനങ്ങളോ തനിക്ക് നീതിതരില്ല എന്നുറപ്പിച്ച് സർക്കാരിന്റെതന്നെ ഭാഗമായ മഞ്ജുഷ വിശ്വസിച്ചേൽപ്പിച്ച വക്കീൽ. സിബിഐ വന്നാൽ മാത്രപേ സത്യം പുറത്തുവരൂ എന്നുറപ്പിച്ച് അതു സാധ്യമാക്കാൻ വിശ്വസിച്ചേൽപ്പിച്ച വക്കീൽ. അതേവക്കീൽ താനേറ്റെടുത്ത ഉത്തരവാദിത്വം നടപ്പിലാക്കാതെ സ്വന്തം താല്പര്യത്തിൽ വേട്ടക്കാരെ സഹായിക്കുന്ന കാഴ്ചയാണ് കഴിഞ്ഞൻ ദിവസം കോടതിയിൽ കണ്ടത്. മഞ്ജുഷ എണ്ണിക്കൊടുത്ത ശ്രീകുമാർ ആവശ്യപ്പെട്ട ഫീസ് വാങ്ങി മടിയിൽ വച്ചുകൊണ്ടാണ് അഡ്വക്കേറ്റ് ശ്രീകുമാർ ഈ ചതി ചെയ്തത്. സിബിഐ അന്വേഷണമോ അല്ലെങ്കിൽ ക്രൈം‌ബ്രാഞ്ച് അന്വേഷണമോ എന്ന ആവശ്യമാണ് കോടതിയിൽ ശ്രീകുമാർ ഉന്നയിച്ചത്. സിബിഐ അന്വേഷണം മാത്രമാണ് നവീൻബാബുവിന്റെ കുടുംബം ആവശ്യപ്പെടാൻ പറഞ്ഞത്.

ക്രൈം ബ്രാഞ്ച് വന്നാൽ ഇവിടെ ഒന്നുമുണ്ടാവില്ലെന്ന് മഞ്ജുഷക്കറിയാം. അതിനേക്കാൾ ഇപ്പോഴത്തെ അന്വേഷനം സംഘം തുടർന്നാൽ മതിയല്ലോ. മഞ്ജുഷ വിശ്വസിച്ച് ഏൽപ്പിച്ച വക്കീൽ എസ് ശ്രീകുമാർ മഞ്ജുഷയുടെ താല്പര്യം സംരക്ഷിക്കാതെ സർക്കാരിന്റെ താല്പര്യം നടപ്പാക്കാൻ നവീൻബാബുവിന്റെ കുടുംബത്തെ വഞ്ചിക്കുകയായിരുന്നു. ഈ വഞ്ചന സഹിക്കാതെ നാളെ മഞ്ജുഷ വക്കാലത്തൊഴിഞ്ഞ് അഫിഡവിറ്റ് സമർപ്പിക്കും. കോടതി അതു സ്വീകരിക്കുമോ നിരാകരിക്കുമോ എന്നറിയില്ല. നവീൻബാബുവിന്റെ കുടുംബത്തെ ചതിച്ച വാർത്ത പ്രചരിച്ചതോടെ കൂടുതൽപേർ ശ്രീകുമാറിനെതിരേ രംഗത്തു വന്നുകൊണ്ടിരിക്കുന്നു. നവീൻബാബുവിന്റെ കുടുംബത്തിനു പറ്റിയ ചതി ശ്രീകുമാർ തങ്ങളോടും ചെയ്തെന്നു വെളിപ്പെടുത്തുന്നു. 

ഇതിൽ പരസ്യമായി രംഗത്തു വന്നിരിക്കുന്നവരിൽ അട്ടപ്പാടിമധുവിന്റെ കുടുംബവുമുണ്ട്. ഇവർ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ബാർകൗൺസിലിലുമൊക്കെ പരാതിപ്പെട്ടിട്ടുണ്ടെന്നറിയുന്നു. അവർ പത്രസമ്മേളനവും നടത്തിയിരുന്നു. വാളയാർ കേസിലും ശ്രീകുമാറിന്റെ ഇടപെടലുകൾ പറഞ്ഞുകേൾക്കുന്നുണ്ട്. സാധാരണക്കാർമുതൽ സ്വാധീനമുള്ളവർവരെ നിയമക്കുരുക്കുകളിൽ പെട്ടാൽ സഹായം തേടിയെത്തേണ്ടത് അതതു കോടതികളിലെ അഭിഭാഷകന്മാരെയാണ്. അവർതന്നെ ഇത്തരത്തിൽ തങ്ങളെ വിശ്വസിച്ചേൽപ്പിക്കുന്നവരെ വഞ്ചിച്ച് ഇത്തരത്തിൽ പെരുമാറിയാൽ നീതി തേടി നീതിപീഠങ്ങളെ സമീപിക്കുന്നവർ എന്തു ചെയ്യും. 


Saturday

നൂറുരൂപയില്ല, നൂറു കോടിക്കു കാർ..


 ഈ സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. സർക്കാരിന്റെ ഖജനാവിൽ പൂച്ചപെറ്റു പുല്ലും കുരുത്തു കിടക്കുകയാണെന്ന് പരാതി പറയാൻ തുടങ്ങിയിട്ട് കാലമേറെയായി. പെൻഷൻ കൊടുക്കാൻ പോലും പണമില്ലെങ്കിലും അഹങ്കാരത്തിനൊരു കുറവുമില്ല. വയനാട്ടിൽ വീടു വെച്ചുകൊടുക്കാമെന്ന് എല്ലാവരും പറഞ്ഞിട്ടും കിട്ടിയ പണം ധൂർത്തടിക്കാനും കൈയിട്ടുവാരാനും തുനിഞ്ഞിറഞ്ഞുന്നതും അതേ അഹങ്കാരത്തിന്റെ ഭാഗമാണ്. റേഷൻ വിതരണം സമയത്തു നടത്താൻ പോലും പണമില്ല. എന്നിട്ടും അവതരിപ്പിച്ച ബജറ്റിൽ ഖജനാവിലേക്കു പണമെത്തിക്കാൻ നൂറു രൂപയുടെ പോലും പദ്ധതി പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ നൂറുകോടി മുടക്കി പുതിയ കാറുവാങ്ങുമെന്ന് ധനമന്ത്രി അഭിമാനത്തോടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കാൻ വകയില്ലേലും ഏമാന്മാർ പറക്കുന്നത് കണ്ട് ഉൾപ്പുളകം കൊള്ളാം. കുറേക്കഴിഞ്ഞ് മൂലക്കിടുമ്പോൾ പൊതുജനങ്ങൾക്ക് വായുമാത്രമേ തൂറാനുണ്ടാകൂ എങ്കിലും പൊതു കക്കൂസായി അഭിമാനത്തോടെ ഉപയോഗിക്കാം. ഇന്ത്യാമഹാരാജ്യം ഭരിക്കുന്ന കേന്ദ്രമന്ത്രിമാർ സഞ്ചരിക്കുന്നത് പത്തോ പതിനഞ്ചോ ലക്ഷം മാത്രം വിലവരുന്ന കാറുകലിലാണ്. കേരളത്തിന്റെ പഞ്ചായത്തു പ്രസിഡന്റിനു പോലും ഇന്നോവാ ക്രിസ്റ്റ വേണം. മിനിമം മുപ്പതു ലക്ഷം വിലയുള്ള കാറുകളിലേ സംസ്ഥാനത്തെ മന്ത്രിമാരടക്കമുള്ള ഏമാന്മാർ സഞ്ചരിക്കൂ. ഏതായാലും വയനാടിന്റെ പുനരുദ്ധാരണവും റേഷനും പെൻഷൻ കുടിശ്ശികയുമൊക്കെ അവിടെകിടക്കട്ടെ. ഞങ്ങൾ മൂക്കുമുട്ടെ തിന്ന് ഏമ്പക്കവും വിട്ട്  കിയയിലും കാർണിവലിലും മലർന്നുകിടന്ന് വളിവിട്ടു രസിക്കാം... 

നവീൻബാബുവിന്റെ കുടുംബത്തെ ചതിച്ച് വക്കീൽ

 


നവീൻബാബുവിന്റെ കുടുംബം പിന്നോട്ടോ എന്ന സംശയം ഇന്നലെ ഉന്നയിച്ചുകൊണ്ട് ഞാൻ വീഡിയോ ചെയ്തിരുന്നു. കുടുംബം പിന്നോട്ടു പോയതല്ല അഭിഭാഷകൻ അവരെ ചതിച്ചതാണ് വൈകി വാർത്ത വന്നു. സിബിഐ ഇല്ലെങ്കിൽ ക്രൈം ബ്രാഞ്ചെങ്കിലും വേണം എന്നുപറഞ്ഞ വക്കീലിനെ, ഹൈക്കോടതി അഭിഭാഷകൻ ശ്രീകുമാറിനെ കുടുംബം മാറ്റി വാർത്തയും പുറത്തു വന്നു. അത്തരം ആവശ്യം കോടതിയോട് ഉന്നയിക്കാൻ പറഞ്ഞിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. സിബിഐ അന്വേഷണം വേണമെന്ന നിലപാടിൽ നിന്നു മാറ്റമില്ല. സിബിഐക്കു മാത്രമേ ഈ കേസ് സത്യസന്ധമായി തെളിയിക്കാൻ സധിക്കൂ.

അപ്പീൽ പരിഗണിച്ചപ്പോൽ നവീൻബാബുവിന്റെ കുടുംബം ഏർപ്പെടുത്തിയ വക്കീൽ
അപ്രതീക്ഷിതമായാണ് കരണം മറിഞ്ഞത്. കവക്കീലിന്റെ കാര്യത്തിൽ തീർച്ചയായും ഒരു അട്ടിമറി നടന്നിട്ടുണ്ടാവണം. കോടതി കലിപ്പിലായിരുന്നുവെന്നും പ്രകോപിപ്പിക്കാതിരിക്കാൻ പറഞ്ഞുവെന്നും വക്കീലിന്റെ വാദം. പക്ഷേ കോടതി എങ്ങിനെയാണു കലിപ്പിലകുന്നത്? ക്രംബ്രാഞ്ച് അന്വേഷണം എന്ന വക്കീലിന്റെ വാദത്തോട് സർക്കാർ അഭിഭാഷകൻ യോജിച്ചതും കണ്ടു. ഒരു ഒത്തുകളിയുടെ മണമടിക്കുന്നു.

വസ്തുതകൾ വിശദമായി പരിഗണിക്കാതെയാണ് സിംഗിൾ ബഞ്ച് വിധിയെന്ന് അപ്പീലിൽ കുടുംബം ഡിവിഷൻ ബഞ്ചിനെ അറിയിച്ചിരുന്നു. ജസ്റ്റിസ് പി ബി സുരേഷ് കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നവർ അപ്പീൽ വാദം കേട്ടു. നവീൻ ബാബുവിന്റെ കുടുംബം ഏർപ്പെടുത്തിയ വക്കീലിന്റെ വാദം കേട്ട് നവീൻബാബുവിനു നീതി ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന മലയാളികൾ അക്ഷരാർത്ഥത്തിൽ നടുങ്ങി. കുടുംബം വലിയ വിമർശനമാണു നേരിട്ടത്. അഭിഭാഷകൻ അവരെ ചതിച്ചതാണെന്ന് പിന്നീടാണ് മനസ്സിലായത്. സഹായിക്കാനെന്ന വ്യാജേന നവീൻബാബുവിന്റെ കുടുംബത്തിന്റെ ഒപ്പം കൂടിയിട്ടുള്ള പലരും അവരെ ചതിക്കുന്നുണ്ടെന്ന് അവർക്ക് സംശയമുണ്ട്. ബന്ധുക്കളെപ്പോലും പാർട്ടി വിൽക്കെടുത്തുവന്ന സംശയവും അവർക്കുണ്ട്.

പാർട്ടിയുടെ പത്തനംതിട്ട ജില്ലാ നേതൃത്വം ആദ്യം കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. പക്ഷേ അതിനു പിന്നിലെ ചതി കുടുംബത്തിനു മനസ്സിലായില്ല. നവീൻബാബുവിന്റെ മരണം കൊലപാതകമാണെന്ന് അറിയാവുന്ന അവർ ഒരു റീപോസ്റ്റുമോർട്ടം സാധ്യമാകാത്തവിധം കരുക്കൾ നീക്കി. അന്വേഷണം വന്നാൽ തെളിയുമെന്ന് അവർക്ക് വ്യക്തമായി അറിയാമായിരുന്നിരിക്കണം. അതുകൊണ്ട് പാർട്ടിതന്നെ കളിച്ച കളിയാണത്.

ഹൈക്കോടതിയിലെ വക്കീൽ തെരഞ്ഞെടുപ്പിൽ പോലും അത് സംഭവിച്ചിട്ടുണ്ടാവണം. അഭിഭാഷകനെ മാറ്റിയെന്ന് കുടുംബം പറയുമ്പോൾ ചതിയുടെ ആഴം എത്രയെന്ന് മനസ്സിലാക്കാം. കേസിൽ വാദം കേട്ട ശേഷം വിധിപറയാൻ മാറ്റിവെച്ചിരിക്കുകയാണ് ഡിവിഷൻ ബഞ്ച്. ജനവികാരം എതിരായതുകൊണ്ടു മാത്രമാണ് പി പി ദിവ്യ അന്ന് അറസ്റ്റിലാവുന്നത്. ഇപ്പോൾ വക്കീലിനെ അട്ടിമറിക്കാൻ കൂടി പാർട്ടിക്ക് സാധിച്ചിരിക്കുന്നു. നവീൻബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഹൈക്കോടതിയിൽ അട്ടിമറി നടന്നുവെന്ന് തെളിഞ്ഞു. ഉറപ്പായും അങ്ങിനെതന്നെ വിശ്വസിക്കേണ്ടി വരും

നവീൻബാബുവിന്റെ മരണം ഒരു കൊലപാതകം തന്നെയാണെന്ന് ഒരന്വേഷണവും ഇല്ലാതെ തന്നെ തെളിയുകയാണ്. അല്ലെങ്കിൽ സർക്കാർ ഈ കേസിൽ ഇത്രയധികം ഇടപെടലുകൾ നടത്തേണ്ട കാര്യമില്ല. നവീൻബാബുവിന്റെ കൊലപാതകം നടത്തിയവരെ രക്ഷിക്കാൻ മുഖ്യമന്ത്രിയും രംഗത്തുണ്ട്. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തരുതെന്ന് നവീൻബാബുവിന്റെ കുടുംബം പറഞ്ഞിഞ്ഞിരുന്നില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇൻക്വസ്റ്റുനടപടികളും തിടുക്കപ്പെട്ട് നടത്തിയിട്ടില്ലത്രെ. മുഖ്യമന്ത്രി പറഞ്ഞതൊക്കെ പച്ചക്കള്ളമാണെന്ന് നീതിവേണമെന്നാഗ്രയിക്കുന്ന ഏതൊരു മലയാളിക്കുമറിയാം.

സിങ്കിൾ ബഞ്ചിൽ നിന്ന് നീതി ലഭിച്ചില്ലെന്നു പറഞ്ഞ് ഡിവിഷൻ ബഞ്ചിലെത്തിയപ്പോൾ വക്കീലിനെക്കൊണ്ടുതന്നെ സിബിഐ അന്വേഷണം വേണ്ടെന്നു പറയിച്ച അവസ്ഥ അതാണു തെളിയിക്കുന്നത്. യാത്രയയപ്പു ചടങ്ങിനു ശേഷം നവീൻബാബുവിനെ ആരെങ്കിലുമൊക്കെ സന്ദർശിച്ചിട്ടുണ്ടാവണം. അതാരൊക്കെ ആരാണെന്നൊ അങ്ങനെ സന്ദർശിച്ചിരുന്നോ എന്നൊന്നും അന്വേഷണ സംഘം അന്വേഷിച്ചിട്ടില്ല. നവീൻ ബാബുവിന്റെ കോട്ടേഴ്സിനും പരിസര പ്രദേശങ്ങളിലുമുള്ള ദൃശ്യങ്ങളും ശേഖരിച്ചിട്ടില്ല. സംഭവങ്ങളുമായി ബന്ധപ്പെട്ടവെന്നു സംശയിക്കപ്പെടേണ്ടവരുടെ ടെലഫോൺ വിവരങ്ങളും ശേഖരിച്ചിട്ടില്ല. പോസ്റ്റുമോർട്ടം നടത്തിയ വീഡിയോയില്ല, രാസപരിശോധനയോ റിസൾട്ടോ ഇല്ല. അതുകൊണ്ടുതന്നെ ഇതൊരു കൊലപാതകമെന്നു സംശയിക്കണം. പൂർണ്ണമായും അട്ടിമറിക്കപ്പെടുകയാണ് നവീൻബാബു കേസ്.

Popular Posts

Recent Posts

Blog Archive