Latest Posts

Sunday

നവീൻബാബുവിനെ ചതിച്ച് വക്കീൽ...


വക്കീലന്മാരും കോടതിയുമാണ് നീതിക്കുവേണ്ടി പോരാടുകയും യാചിക്കുകയും ചെയ്യുന്ന ഏതൊരു സാധാരണക്കാരന്റെയും അവസാന ആശ്രയം. ഇന്നത്ത വക്കീലന്മാർ പലരും നാളത്തെ മജിസ്ട്രേട്ടുമാരായും വന്നേക്കാം. അതുകൊണ്ടുതന്നെ കോടതിയിൽ വളരെ വലിയ വിലയും പരിഗണനയുമാണ് വക്കീലിന്. ഒരു കേസ് ഏറ്റെടുത്തുകഴിഞ്ഞാൽ തന്റെ കക്ഷിയുടെ കൂടെനിൽക്കേണ്ടതാണ് ധർമ്മം. അങ്ങനെതന്നെയാണ് വക്കീലന്മാരെല്ലാം ചെയ്യുന്നത്. തന്നെ കേസ് ഏൽപ്പിക്കുന്ന ഏതൊരു കക്ഷിയെയും സഹായിക്കുക എന്നതു തന്നെയാണ് ഏതൊറ്റു വക്കീലിന്റെയും ധർമ്മം, മറുവശത്ത് ആരെന്നത് അവിടെ പ്രശ്നമാവരുത്. 

ഏറെ പഴികേൾക്കുന്നുണ്ടെങ്കിലും ധാർമ്മികതയുടെ പേരിൽ തെറിവിളി കേൾക്കുന്നുണ്ടെങ്കിലും അഡ്വക്കേറ്റ് ആളൂരിനെപ്പോലെയുള്ളവർ പോലും തങ്ങളുടെ കക്ഷിയെ രക്ഷിക്കുന്ന നിലപാടിൽ ഉറച്ചു നിൽക്കും. അതിനൊക്കെ അപവാദമാണ് നവീൻബാബു കേസിൽ തന്റെ കക്ഷിയുടെ കൂടെ നിൽക്കും എന്നു വിശ്വസിച്ച് കേസേൽപ്പിച്ച തന്റെ കക്ഷിയെ വഞ്ചിച്ച അഭിഭാഷകൻ എസ് ശ്രീകുമാർ. പതിവില്ലാത്ത യാത്രയയപ്പു ചടങ്ങിൽ കടന്നുകയറി അസിസ്റ്റന്റ് മജിസ്ട്രേട്ട് പദവിയിലുള്ള നവീൻബാബുവെന്ന സത്യസന്ധനായ ഉദ്യോഗസ്ഥനെ പരസ്യമായി അപമാനിച്ച് ആ വീഡിയോകൾ പ്രചരിപ്പിച്ച പിപി ദിവിയയെന്ന് കണ്ണൂരിലെ പിണറായിയുടെ പ്രവൃത്തിയിൽ മനം‌നൊന്ത് ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്ത സംഭവത്തിന്റെ സത്യം പുറത്തുവരാൻ നവീൻബാബുവിന്റെ വിധവ വിശ്വസിച്ചേൽപ്പിച്ചത് അഡ്വക്കേറ്റ് ശ്രീകുമാറിനെ.

സർക്കാരോ സർക്കാരിന്റെ സംവിധാനങ്ങളോ തനിക്ക് നീതിതരില്ല എന്നുറപ്പിച്ച് സർക്കാരിന്റെതന്നെ ഭാഗമായ മഞ്ജുഷ വിശ്വസിച്ചേൽപ്പിച്ച വക്കീൽ. സിബിഐ വന്നാൽ മാത്രപേ സത്യം പുറത്തുവരൂ എന്നുറപ്പിച്ച് അതു സാധ്യമാക്കാൻ വിശ്വസിച്ചേൽപ്പിച്ച വക്കീൽ. അതേവക്കീൽ താനേറ്റെടുത്ത ഉത്തരവാദിത്വം നടപ്പിലാക്കാതെ സ്വന്തം താല്പര്യത്തിൽ വേട്ടക്കാരെ സഹായിക്കുന്ന കാഴ്ചയാണ് കഴിഞ്ഞൻ ദിവസം കോടതിയിൽ കണ്ടത്. മഞ്ജുഷ എണ്ണിക്കൊടുത്ത ശ്രീകുമാർ ആവശ്യപ്പെട്ട ഫീസ് വാങ്ങി മടിയിൽ വച്ചുകൊണ്ടാണ് അഡ്വക്കേറ്റ് ശ്രീകുമാർ ഈ ചതി ചെയ്തത്. സിബിഐ അന്വേഷണമോ അല്ലെങ്കിൽ ക്രൈം‌ബ്രാഞ്ച് അന്വേഷണമോ എന്ന ആവശ്യമാണ് കോടതിയിൽ ശ്രീകുമാർ ഉന്നയിച്ചത്. സിബിഐ അന്വേഷണം മാത്രമാണ് നവീൻബാബുവിന്റെ കുടുംബം ആവശ്യപ്പെടാൻ പറഞ്ഞത്.

ക്രൈം ബ്രാഞ്ച് വന്നാൽ ഇവിടെ ഒന്നുമുണ്ടാവില്ലെന്ന് മഞ്ജുഷക്കറിയാം. അതിനേക്കാൾ ഇപ്പോഴത്തെ അന്വേഷനം സംഘം തുടർന്നാൽ മതിയല്ലോ. മഞ്ജുഷ വിശ്വസിച്ച് ഏൽപ്പിച്ച വക്കീൽ എസ് ശ്രീകുമാർ മഞ്ജുഷയുടെ താല്പര്യം സംരക്ഷിക്കാതെ സർക്കാരിന്റെ താല്പര്യം നടപ്പാക്കാൻ നവീൻബാബുവിന്റെ കുടുംബത്തെ വഞ്ചിക്കുകയായിരുന്നു. ഈ വഞ്ചന സഹിക്കാതെ നാളെ മഞ്ജുഷ വക്കാലത്തൊഴിഞ്ഞ് അഫിഡവിറ്റ് സമർപ്പിക്കും. കോടതി അതു സ്വീകരിക്കുമോ നിരാകരിക്കുമോ എന്നറിയില്ല. നവീൻബാബുവിന്റെ കുടുംബത്തെ ചതിച്ച വാർത്ത പ്രചരിച്ചതോടെ കൂടുതൽപേർ ശ്രീകുമാറിനെതിരേ രംഗത്തു വന്നുകൊണ്ടിരിക്കുന്നു. നവീൻബാബുവിന്റെ കുടുംബത്തിനു പറ്റിയ ചതി ശ്രീകുമാർ തങ്ങളോടും ചെയ്തെന്നു വെളിപ്പെടുത്തുന്നു. 

ഇതിൽ പരസ്യമായി രംഗത്തു വന്നിരിക്കുന്നവരിൽ അട്ടപ്പാടിമധുവിന്റെ കുടുംബവുമുണ്ട്. ഇവർ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ബാർകൗൺസിലിലുമൊക്കെ പരാതിപ്പെട്ടിട്ടുണ്ടെന്നറിയുന്നു. അവർ പത്രസമ്മേളനവും നടത്തിയിരുന്നു. വാളയാർ കേസിലും ശ്രീകുമാറിന്റെ ഇടപെടലുകൾ പറഞ്ഞുകേൾക്കുന്നുണ്ട്. സാധാരണക്കാർമുതൽ സ്വാധീനമുള്ളവർവരെ നിയമക്കുരുക്കുകളിൽ പെട്ടാൽ സഹായം തേടിയെത്തേണ്ടത് അതതു കോടതികളിലെ അഭിഭാഷകന്മാരെയാണ്. അവർതന്നെ ഇത്തരത്തിൽ തങ്ങളെ വിശ്വസിച്ചേൽപ്പിക്കുന്നവരെ വഞ്ചിച്ച് ഇത്തരത്തിൽ പെരുമാറിയാൽ നീതി തേടി നീതിപീഠങ്ങളെ സമീപിക്കുന്നവർ എന്തു ചെയ്യും. 


Saturday

നൂറുരൂപയില്ല, നൂറു കോടിക്കു കാർ..


 ഈ സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. സർക്കാരിന്റെ ഖജനാവിൽ പൂച്ചപെറ്റു പുല്ലും കുരുത്തു കിടക്കുകയാണെന്ന് പരാതി പറയാൻ തുടങ്ങിയിട്ട് കാലമേറെയായി. പെൻഷൻ കൊടുക്കാൻ പോലും പണമില്ലെങ്കിലും അഹങ്കാരത്തിനൊരു കുറവുമില്ല. വയനാട്ടിൽ വീടു വെച്ചുകൊടുക്കാമെന്ന് എല്ലാവരും പറഞ്ഞിട്ടും കിട്ടിയ പണം ധൂർത്തടിക്കാനും കൈയിട്ടുവാരാനും തുനിഞ്ഞിറഞ്ഞുന്നതും അതേ അഹങ്കാരത്തിന്റെ ഭാഗമാണ്. റേഷൻ വിതരണം സമയത്തു നടത്താൻ പോലും പണമില്ല. എന്നിട്ടും അവതരിപ്പിച്ച ബജറ്റിൽ ഖജനാവിലേക്കു പണമെത്തിക്കാൻ നൂറു രൂപയുടെ പോലും പദ്ധതി പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ നൂറുകോടി മുടക്കി പുതിയ കാറുവാങ്ങുമെന്ന് ധനമന്ത്രി അഭിമാനത്തോടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കാൻ വകയില്ലേലും ഏമാന്മാർ പറക്കുന്നത് കണ്ട് ഉൾപ്പുളകം കൊള്ളാം. കുറേക്കഴിഞ്ഞ് മൂലക്കിടുമ്പോൾ പൊതുജനങ്ങൾക്ക് വായുമാത്രമേ തൂറാനുണ്ടാകൂ എങ്കിലും പൊതു കക്കൂസായി അഭിമാനത്തോടെ ഉപയോഗിക്കാം. ഇന്ത്യാമഹാരാജ്യം ഭരിക്കുന്ന കേന്ദ്രമന്ത്രിമാർ സഞ്ചരിക്കുന്നത് പത്തോ പതിനഞ്ചോ ലക്ഷം മാത്രം വിലവരുന്ന കാറുകലിലാണ്. കേരളത്തിന്റെ പഞ്ചായത്തു പ്രസിഡന്റിനു പോലും ഇന്നോവാ ക്രിസ്റ്റ വേണം. മിനിമം മുപ്പതു ലക്ഷം വിലയുള്ള കാറുകളിലേ സംസ്ഥാനത്തെ മന്ത്രിമാരടക്കമുള്ള ഏമാന്മാർ സഞ്ചരിക്കൂ. ഏതായാലും വയനാടിന്റെ പുനരുദ്ധാരണവും റേഷനും പെൻഷൻ കുടിശ്ശികയുമൊക്കെ അവിടെകിടക്കട്ടെ. ഞങ്ങൾ മൂക്കുമുട്ടെ തിന്ന് ഏമ്പക്കവും വിട്ട്  കിയയിലും കാർണിവലിലും മലർന്നുകിടന്ന് വളിവിട്ടു രസിക്കാം... 

നവീൻബാബുവിന്റെ കുടുംബത്തെ ചതിച്ച് വക്കീൽ

 


നവീൻബാബുവിന്റെ കുടുംബം പിന്നോട്ടോ എന്ന സംശയം ഇന്നലെ ഉന്നയിച്ചുകൊണ്ട് ഞാൻ വീഡിയോ ചെയ്തിരുന്നു. കുടുംബം പിന്നോട്ടു പോയതല്ല അഭിഭാഷകൻ അവരെ ചതിച്ചതാണ് വൈകി വാർത്ത വന്നു. സിബിഐ ഇല്ലെങ്കിൽ ക്രൈം ബ്രാഞ്ചെങ്കിലും വേണം എന്നുപറഞ്ഞ വക്കീലിനെ, ഹൈക്കോടതി അഭിഭാഷകൻ ശ്രീകുമാറിനെ കുടുംബം മാറ്റി വാർത്തയും പുറത്തു വന്നു. അത്തരം ആവശ്യം കോടതിയോട് ഉന്നയിക്കാൻ പറഞ്ഞിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. സിബിഐ അന്വേഷണം വേണമെന്ന നിലപാടിൽ നിന്നു മാറ്റമില്ല. സിബിഐക്കു മാത്രമേ ഈ കേസ് സത്യസന്ധമായി തെളിയിക്കാൻ സധിക്കൂ.

അപ്പീൽ പരിഗണിച്ചപ്പോൽ നവീൻബാബുവിന്റെ കുടുംബം ഏർപ്പെടുത്തിയ വക്കീൽ
അപ്രതീക്ഷിതമായാണ് കരണം മറിഞ്ഞത്. കവക്കീലിന്റെ കാര്യത്തിൽ തീർച്ചയായും ഒരു അട്ടിമറി നടന്നിട്ടുണ്ടാവണം. കോടതി കലിപ്പിലായിരുന്നുവെന്നും പ്രകോപിപ്പിക്കാതിരിക്കാൻ പറഞ്ഞുവെന്നും വക്കീലിന്റെ വാദം. പക്ഷേ കോടതി എങ്ങിനെയാണു കലിപ്പിലകുന്നത്? ക്രംബ്രാഞ്ച് അന്വേഷണം എന്ന വക്കീലിന്റെ വാദത്തോട് സർക്കാർ അഭിഭാഷകൻ യോജിച്ചതും കണ്ടു. ഒരു ഒത്തുകളിയുടെ മണമടിക്കുന്നു.

വസ്തുതകൾ വിശദമായി പരിഗണിക്കാതെയാണ് സിംഗിൾ ബഞ്ച് വിധിയെന്ന് അപ്പീലിൽ കുടുംബം ഡിവിഷൻ ബഞ്ചിനെ അറിയിച്ചിരുന്നു. ജസ്റ്റിസ് പി ബി സുരേഷ് കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നവർ അപ്പീൽ വാദം കേട്ടു. നവീൻ ബാബുവിന്റെ കുടുംബം ഏർപ്പെടുത്തിയ വക്കീലിന്റെ വാദം കേട്ട് നവീൻബാബുവിനു നീതി ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന മലയാളികൾ അക്ഷരാർത്ഥത്തിൽ നടുങ്ങി. കുടുംബം വലിയ വിമർശനമാണു നേരിട്ടത്. അഭിഭാഷകൻ അവരെ ചതിച്ചതാണെന്ന് പിന്നീടാണ് മനസ്സിലായത്. സഹായിക്കാനെന്ന വ്യാജേന നവീൻബാബുവിന്റെ കുടുംബത്തിന്റെ ഒപ്പം കൂടിയിട്ടുള്ള പലരും അവരെ ചതിക്കുന്നുണ്ടെന്ന് അവർക്ക് സംശയമുണ്ട്. ബന്ധുക്കളെപ്പോലും പാർട്ടി വിൽക്കെടുത്തുവന്ന സംശയവും അവർക്കുണ്ട്.

പാർട്ടിയുടെ പത്തനംതിട്ട ജില്ലാ നേതൃത്വം ആദ്യം കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. പക്ഷേ അതിനു പിന്നിലെ ചതി കുടുംബത്തിനു മനസ്സിലായില്ല. നവീൻബാബുവിന്റെ മരണം കൊലപാതകമാണെന്ന് അറിയാവുന്ന അവർ ഒരു റീപോസ്റ്റുമോർട്ടം സാധ്യമാകാത്തവിധം കരുക്കൾ നീക്കി. അന്വേഷണം വന്നാൽ തെളിയുമെന്ന് അവർക്ക് വ്യക്തമായി അറിയാമായിരുന്നിരിക്കണം. അതുകൊണ്ട് പാർട്ടിതന്നെ കളിച്ച കളിയാണത്.

ഹൈക്കോടതിയിലെ വക്കീൽ തെരഞ്ഞെടുപ്പിൽ പോലും അത് സംഭവിച്ചിട്ടുണ്ടാവണം. അഭിഭാഷകനെ മാറ്റിയെന്ന് കുടുംബം പറയുമ്പോൾ ചതിയുടെ ആഴം എത്രയെന്ന് മനസ്സിലാക്കാം. കേസിൽ വാദം കേട്ട ശേഷം വിധിപറയാൻ മാറ്റിവെച്ചിരിക്കുകയാണ് ഡിവിഷൻ ബഞ്ച്. ജനവികാരം എതിരായതുകൊണ്ടു മാത്രമാണ് പി പി ദിവ്യ അന്ന് അറസ്റ്റിലാവുന്നത്. ഇപ്പോൾ വക്കീലിനെ അട്ടിമറിക്കാൻ കൂടി പാർട്ടിക്ക് സാധിച്ചിരിക്കുന്നു. നവീൻബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഹൈക്കോടതിയിൽ അട്ടിമറി നടന്നുവെന്ന് തെളിഞ്ഞു. ഉറപ്പായും അങ്ങിനെതന്നെ വിശ്വസിക്കേണ്ടി വരും

നവീൻബാബുവിന്റെ മരണം ഒരു കൊലപാതകം തന്നെയാണെന്ന് ഒരന്വേഷണവും ഇല്ലാതെ തന്നെ തെളിയുകയാണ്. അല്ലെങ്കിൽ സർക്കാർ ഈ കേസിൽ ഇത്രയധികം ഇടപെടലുകൾ നടത്തേണ്ട കാര്യമില്ല. നവീൻബാബുവിന്റെ കൊലപാതകം നടത്തിയവരെ രക്ഷിക്കാൻ മുഖ്യമന്ത്രിയും രംഗത്തുണ്ട്. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തരുതെന്ന് നവീൻബാബുവിന്റെ കുടുംബം പറഞ്ഞിഞ്ഞിരുന്നില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇൻക്വസ്റ്റുനടപടികളും തിടുക്കപ്പെട്ട് നടത്തിയിട്ടില്ലത്രെ. മുഖ്യമന്ത്രി പറഞ്ഞതൊക്കെ പച്ചക്കള്ളമാണെന്ന് നീതിവേണമെന്നാഗ്രയിക്കുന്ന ഏതൊരു മലയാളിക്കുമറിയാം.

സിങ്കിൾ ബഞ്ചിൽ നിന്ന് നീതി ലഭിച്ചില്ലെന്നു പറഞ്ഞ് ഡിവിഷൻ ബഞ്ചിലെത്തിയപ്പോൾ വക്കീലിനെക്കൊണ്ടുതന്നെ സിബിഐ അന്വേഷണം വേണ്ടെന്നു പറയിച്ച അവസ്ഥ അതാണു തെളിയിക്കുന്നത്. യാത്രയയപ്പു ചടങ്ങിനു ശേഷം നവീൻബാബുവിനെ ആരെങ്കിലുമൊക്കെ സന്ദർശിച്ചിട്ടുണ്ടാവണം. അതാരൊക്കെ ആരാണെന്നൊ അങ്ങനെ സന്ദർശിച്ചിരുന്നോ എന്നൊന്നും അന്വേഷണ സംഘം അന്വേഷിച്ചിട്ടില്ല. നവീൻ ബാബുവിന്റെ കോട്ടേഴ്സിനും പരിസര പ്രദേശങ്ങളിലുമുള്ള ദൃശ്യങ്ങളും ശേഖരിച്ചിട്ടില്ല. സംഭവങ്ങളുമായി ബന്ധപ്പെട്ടവെന്നു സംശയിക്കപ്പെടേണ്ടവരുടെ ടെലഫോൺ വിവരങ്ങളും ശേഖരിച്ചിട്ടില്ല. പോസ്റ്റുമോർട്ടം നടത്തിയ വീഡിയോയില്ല, രാസപരിശോധനയോ റിസൾട്ടോ ഇല്ല. അതുകൊണ്ടുതന്നെ ഇതൊരു കൊലപാതകമെന്നു സംശയിക്കണം. പൂർണ്ണമായും അട്ടിമറിക്കപ്പെടുകയാണ് നവീൻബാബു കേസ്.

Friday

Traftമനോരാജ് കഥാസമാഹാര പുരസ്‌കാരം സലിന്‍ മാങ്കുഴിക്ക്


ഞാറയ്ക്കല്‍ പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത കഥാകൃത്ത് ജോർജ്ജ് ജോസഫിൽ നിന്നും സലിൻ മാങ്കുഴി മനോരാജ് കഥാസമാഹാര പുരസ്‌കാരം സ്വീകരിച്ചു.

കൊച്ചി: പത്താമത് മനോരാജ് കഥാസമാഹാര പുരസ്‌കാരം സലിന്‍ മാങ്കുഴിക്ക് സമ്മാനിച്ചു. ഡീസി (കറൻ്റ് ബുക്ക്സ്) പ്രസിദ്ധീകരിച്ച പത U/A എന്ന കഥാസമാഹാരത്തിനാണ് പുരസ്തകാരം. 33,333 രൂപയും, ശില്‍പവുമാണ് പുരസ്‌കാര ജേതാവിന് നല്‍കുന്നത്. മലയാളം ബ്ലോഗറും കഥാകൃത്തും ആയിരുന്ന മനോരാജിന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്കാരം. 2015 മുതലാണ് ഈ പുരസ്കാരം നല്കാൻ തുടങ്ങിയത്.

ഞാറയ്ക്കല്‍ പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത കഥാകൃത്ത് ജോർജ്ജ് ജോസഫിൽ നിന്നും സലിൻ മാങ്കുഴി മനോരാജ് കഥാസമാഹാര പുരസ്‌കാരം സ്വീകരിച്ചു. മലയാളത്തിലെ പുതു തലമുറ കഥ പറയലിന്റെ വ്യത്യസ്തവും ശ്രദ്ധേയവുമായ മുഖമാണ് സലിൻ മാങ്കുഴി എന്ന് ജോര്‍ജ്ജ് ജോസഫ് മുഖ്യപ്രഭാഷണത്തിൽ പരാമര്‍ശിച്ചു. തനിക്ക് ലഭിച്ച പുരസ്കാരങ്ങളിൽ ഏറ്റവും വിലപിടിപ്പുള്ളതായി മനോരാജ് പുരസ്കാരത്തെ കാണുന്നു എന്ന് മറുപടി പ്രസംഗത്തിൽ സലിൻ മാങ്കുഴി പറഞ്ഞു. പത അടക്കമുള്ള തന്റെ എഴുത്തിന്റെ വഴികളെക്കുറിച്ചും സലിൻ മാങ്കുഴി സംസാരിച്ചു.

മനോരാജ് പുരസ്കാര സമിതി സെക്രട്ടറി ജോസഫ് പനയ്ക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോഗര്‍മാരായ മുരളീകൃഷ്ണ മാലോത്ത്, ജയൻ ഏവൂര്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. നിർവാഹക സമിതിയംഗം സന്ദീപ് സലീം സ്വാഗതവും പ്രശാന്ത് ചെമ്മല നന്ദിയും പറഞ്ഞു. ചടങ്ങില്‍ കഥാകൃത്ത് വി. ഷിനിലാല്‍, നിര്‍വാഹക സമിതി അംഗങ്ങളായ സാബു കോട്ടോട്ടി, ഡോ. ജയന്‍ ഏവൂര്‍, മണികണ്ഠന്‍ തമ്പി, നന്ദകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മനോരാജിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും ചടങ്ങിനെത്തിയിരുന്നു. 

സലിന്‍ മാങ്കുഴി ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടറാണ്. പത U/ A, പേരാള്‍ എന്നീ കഥാസമാഹാരങ്ങളും എതിര്‍വാ എന്ന നോവലും സലിമിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോട്ടം ഉള്‍പ്പെടെ നാലു സിനിമകളുടെ രചന നിര്‍വ്വഹിച്ചു. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.


Sunday

രക്ഷിക്കേണ്ടവർ കൊള്ളക്കാരാകുമ്പോൾ



 ഒരു വിളിപ്പാടകലെ എന്തിനുമുണ്ടാകുമെന്നു വിശ്വസിച്ചാണ് പഞ്ചായത്തു തെരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ടു ചെയ്യുന്നത്. സമാധാനത്തോടെ സന്തോഷത്തോടെ സംതൃപ്തിയോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കുമെന്നു വിശ്വസിച്ചാണ് അസംബ്ലി ഇലക്ഷനിൽ ഓരോരുത്തരും വോട്ടു ചെയ്യുന്നത്. അതിനു വേണ്ടി സാഹചര്യമൊരുക്കുമെന്നും സുരക്ഷിതമായി രാജ്യത്തെ എല്ലായിടത്തും നോട്ടമെത്താനാണ് പാർലിമെന്റു തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നത്.

നമ്മളെ സംബന്ധിച്ചിടത്തോളം നിയമസഭാ ഇലക്ഷനാണു പ്രധാനം. ഇന്നത്തെ സാഹചര്യത്തിൽ അവരെല്ലാം എന്താണെന്നു നോക്കിയാൽ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയതെറ്റും അബദ്ധവുമായാണ് ഇന്ന് കേരളത്തിലെ സാധാരണക്കാരെല്ലാം കരുതുന്നത്. കാരണം അവരുടെ ജീവിതം അത്രത്തോളം ദുരിതത്തിലാണിപ്പോൾ അവർക്ക് ഒരു ജീവനോപാധി കാണിച്ചുകൊടുക്കാൻ ഒരു ഭരണ സംവിധാനവും ജന പ്രതിനിധികളും ഇന്നില്ല. പകരം അവർ എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് കൊണ്ടുവരുന്നത് പിടിച്ചുപറിക്കുന്ന സർക്കാർ നയമാണുള്ളത്, അതിനു സപ്പോർട്ടു ചെയ്യുന്ന ജനപ്രതിനിധികളും.

ജനങ്ങൾക്കു ജീവനോപാധിയുണ്ടാകുമ്പോൽ അതിലൊരുഭാഗം നികുതിയായി സർക്കാർ സംവിധാനങ്ങളെ നിലനിർത്തും. ഭരണാധികാരികൾ അതിൽ നിന്നു മിച്ചം പിടിച്ച് ജനജീവിതത്തിനു കൂടുതൽ സൗകര്യങ്ങളൊരുക്കും, അങ്ങനെ സംസ്ഥാനത്തു വികസനം വരും, അതിനനുസരിച്ചു ജനങ്ങൾക്കു വരുമാനവും കൂടും, സർക്കാരിനും. അതിനുവേണ്ടിയാണ് നമ്മൾ വോട്ടുചെയ്ത് നിയമസഭയിലേക്കു പറഞ്ഞുവിടുന്നത്, പക്ഷേ അവരെല്ലാം ചെയ്യുന്നത് നേരേ തിരിച്ചാണ്. സ്വന്തം ബാങ്കക്കൗണ്ടും വേണ്ടപ്പെട്ടെവരുടെ ജീവിതസുരക്ഷിതത്വവും മാത്രമാണു ശ്രദ്ധ. അതുകൊണ്ടുതന്നെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാവും

സാധാരണക്കാരുടെ വരുമാനമാർഗ്ഗം ഒന്നൊന്നായി അടഞ്ഞുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ സർക്കാരിലേക്കും വരുമാനമില്ലാതാകുന്നു. ജനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതിനു പകരം ഭരണാധികാരികൾ അവരുടെ കാര്യം മാത്രം ശ്രദ്ധിക്കുന്നു. അവർ ജനങ്ങളെ കൊള്ളയടിക്കാനിറങ്ങുന്നു, ഇപ്പോൾ നടക്കുന്നത് കൊള്ള മാത്രമാണ്. നികുതിയായും അധിക നികുതിയായും പല പേരുകളിൽ സമ്പാദ്യം മുഴുവൻ കൊള്ളയടിക്കുന്നു. വരുമാനത്തിന് ആനുപാധികമായ നികുതി കൃത്യമായി കൊടുക്കുന്നുണ്ട്. ബാക്കിയുള്ള പണം ചെലവാക്കി ഒരു വാഹനം വാങ്ങിയാൽ അതിനു നികുതി കൊടുക്കണം. അതു നിരത്തിലിറക്കാൻ റോഡ് ടാക്സ് വേറേ വേണം. പെട്രോളിനു രണ്ടുരൂപ അധികം കൊടുക്കണം. ഇൻഷുറൻസിനും സർവ്വീസിനുമെല്ലാം വീണ്ടും നികുതികൊടുക്കണം.

ഒരു സ്ഥലമാണു വാങ്ങുന്നതെങ്കിൽ അതിനു നികുതി വേറേ കൊടുക്കണം. അതിൽ ഒരു വീടു വെക്കണമെങ്കിൽ അപേക്ഷാഫീസ് വേറേ, അതിനു പുറമേ പതിനായിരങ്ങൾ കൊടുത്താണു പെർമിറ്റ് നേടുന്നത്. നികുതികൊടുത്തശേഷം ബാക്കിവന്ന പണത്തിൽ നിന്നാണ് വീണ്ടും നികുതിയും ഫീസും കൊടുക്കുന്നതെന്നോർക്കണം. വീടുവെക്കാനുള്ള പണം കഷ്ടപ്പെട്ടാണുണ്ടാക്കുന്നത്, സർക്കാർ ഒരു സഹായവും ചെയ്യുന്നില്ല. നിർമ്മാണസാമഗ്രികൾക്കുള്ള നികുതിയും പണിക്കാർക്കുള്ള കൂലിയും ചെലവും കൃത്യമായി ജനം കൊടുക്കുന്നുണ്ട്. പണിയെല്ലാം കഴിഞ്ഞ് കീശ കാലിയാകുമ്പോൾ തൊഴിലാളിക്ഷേമമെന്ന ഭീമമായ സർക്കാർ കൊള്ള വീണ്ടും വരും.

ആഡംബര നികുതി നിരോധിച്ചതുകൊണ്ട് അധികനികുതിയെന്നു പേരുമാറ്റി കനത്തതുക വേറേയുമടക്കേണ്ടിവരും. വൈദ്യുതിക്കും വെള്ളത്തിനുമെല്ലാം വിവിധ സർച്ചാർജ്ജ് കൊള്ളകൾ, ചുരുക്കം പറഞ്ഞാൽ കൊള്ളക്കാരായ ഭരണകർത്താക്കൾക്കു സുഖിക്കാൻ മൂന്നരക്കോടി മൂക്കറ്റം മുങ്ങിക്കഴിഞ്ഞു. അല്പമെങ്കിലും ജീവിത സാഹചര്യം ബാക്കിയുള്ളവർ ജീവിക്കാൻ നാടുവിടുന്നു. സാധാരണക്കാരായ ജനകോടികൾ ഒരുവഴിയും പരഗതിയുമില്ലാതെ നരകിക്കുന്നു. ഇനി നിങ്ങൾതന്നെ പറയൂ, എന്തിനാണ് ഇവനെയൊക്കെ ജയിപ്പിച്ചു കേറ്റുന്നത്. അധികാരത്തിന്റെ ചെങ്കോൽ കൊടുത്ത് കുടിയിരുത്തുന്നത്. ജയിപ്പിച്ചു കയറ്റുന്നപോലെ തിരിച്ച് വലിച്ചു താഴെയിടാനും അവസരം വേണ്ടേ?

Friday

ആരോഗ്യമന്ത്രിയുടെ കുവൈത്തു യാത്ര


 രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ കേന്ദ്ര ഗവർമെന്റുകൾ തമ്മിലാണ്, അല്ലാതെ മറ്റൊരു രാജ്യവും നമ്മുടെ സംസ്ഥാനവും തമ്മിലല്ല. കുവൈത്തിൽ അപകടമുണ്ടായി ഇന്ത്യക്കാർക്കു ജീവഹാനിയും സംഭവിച്ചു എന്നത് ശരിയാണ്. പക്ഷേ അൽ ഖേരളത്തിന്റെ ഉത്തരവാദിത്വമെന്നുപറഞ്ഞ് കേരളത്തിലെ മന്ത്രി പുറപ്പെടുന്നത് അനാവശ്യമാണ്. കേന്ദ്രഗവർമെന്റിനെ മറികടന്ന് അങ്ങനെ പോകുമ്പോൾ അത് നമ്മുടെ രാജ്യത്തിന് അവമതിപ്പുണ്ടാക്കുമെന്ന സാമാന്യബോധം പോലുമില്ലാത്ത മന്ത്രിമാരാണോ കേരളത്തിലുളത്? വ്യത്യസ്ഥ രാഷ്ട്രീയവും വിയോജിപ്പുകളും സ്വഭാവവുമെല്ലാം ഉണ്ടാവാം. പക്ഷേ അത് ഇന്ത്യക്കകത്താവണം. കേന്ദ്രസർക്കാരിനെ എതിർക്കുന്നതും ഇന്ത്യക്കകത്താവണം. ഇന്ത്യക്കു പുറത്തുപക്ഷേ അത്തരം ധാരണകൾ പടർത്താൻ പാടില്ലാത്തതാണ്. സംഭവം നടന്നയുടൻ ഇന്ത്യയിൽ നിന്ന് ഒരു മന്ത്രിതന്നെ സംഭവസ്ഥലത്തെത്തി. പിന്നെ കേരളത്തിൽ നിന്ന് ഒരു മന്ത്രി പോയിട്ട് അവിടെ എന്തു ചെയ്യാനാണ്? ഏറിവന്നാൽ എയർപോർട്ടിൽ നിന്ന് ഒരു ഫോട്ടോയെടുക്കും. ആ വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ വരാൻ കഴിഞ്ഞാൽ ഇറഞ്ഞി ഒരു ഫോട്ടോ കൂടിയെടുക്കും. എന്നിട്ടു പറയും കേരളം കൂടെയുണ്ടെന്ന്, അതിലുപരിയെന്ത്.


ഇന്ത്യക്ക് ഒരു വിദേശകാര്യവകുപ്പെന്തിന്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് തന്നെ സംഭവമറിഞ്ഞ ഉടൻ അവിടെയെത്തി. ഒരു കേന്ദ്രമന്ത്രിക്ക് പോലും നേരിട്ട് അവിടെ ഒന്നും ചെയ്യാൻ പറ്റില്ല. എംബസികൾ തമ്മിൽ നടക്കുന്ന ഇടപെടലുകൾ വേഗത്തിലാവാൻ സഹായിക്കാമെന്നേയുള്ളു, മറ്റൊരു രാജ്യമാണ്, അവിടുത്തെ നിയമങ്ങളാണ്. കേരളത്തിലെ മന്ത്രി അവിടെച്ചെന്നിട്ട് എന്തു ചെയ്യാനാണ്.

പ്രവാസികളെപ്പറ്റി വ്യാകുലപ്പെടുന്ന ഈ സർക്കാർ എന്താണ് അവർക്കു വേണ്ടി ചെയ്തത്? കേരളത്തിലെ ജോലിസാധ്യകളെ തകർത്ത്, ജോലികൊടുക്കുന്ന സ്ഥാപനങ്ങളെ പൂട്ടിച്ച്, തൊഴിലില്ലാത്ത ജനതയെ സൃഷ്ടിച്ച് അവരെ ജോലിതേടി അന്യനാട്ടിലേക്കോടിച്ചു. നിവൃത്തിയില്ലാതെ മറുനാട്ടിൽ പോയി കഷ്ടപ്പെടുന്നതിനിടയിൽ ജീവൻ പൊലിഞ്ഞവരെ ആ നാട്ടിൽ ചെന്നിട്ട് കരിഞ്ഞുപോയ ശരീരങ്ങളോടും പാതി ജീവനിൽ പുളയുന്നവരോടും അവരെക്കാത്ത് നാട്ടിൽ നെഞ്ചുരുകി കഴിയുന്നവരോടും ഞങ്ങൾ കൂടെയുണ്ടെന്നു പറയാൻ നാണമില്ലേ. അങ്ങനെ നിങ്ങൾ കൂടെയുണ്ടെങ്കിൽ അവർക്കു നാടുവിടേണ്ടി വരില്ലയിരുന്നല്ലോ. പ്രവാസികൾക്കുവേണ്ടി പദ്ധതികൾ പറഞ്ഞിട്ടെന്തായി? അതു വിശ്വസിച്ചു വന്ന കുറേപ്പേർ ജീവനൊടുക്കി, അല്ലാതെന്ത്?

ഇവിടെ നടക്കുന്നത് ഫോട്ടോയെടുക്കൽ നാടകം മാത്രമാണ്. കേരളത്തിൽ നിന്ന് ഒരു മന്ത്രി അവിടെചെന്ന് ഒരു ചുക്കും ചെയ്യാൻ പറ്റില്ല. ഏതെങ്കിലും മലയാളി സംഘടനകൾക്കൊപ്പം ബിരിയാണിയും തിന്ന് ഫോട്ടോയുമെടുത്ത് തിരിച്ചുവരാം, അല്ലാതെന്ത്? മന്ത്രിയല്ല ആരായാലും എംബസിയുമായാണു ചേർന്നു പ്രവർത്തിക്കേണ്ടത്. അതിനാണു കേന്ദ്രമന്ത്രി പോയത്. അപ്പോൾ ആരോഗ്യമന്ത്രി വീണാജോർജ്ജ് പോയാൽ സർക്കാർ ചെലവിൽ ഒരു ടൂർ, അല്ലാതൊന്നുമില്ല. ഓസിനു ടൂറടിക്കാൻ കാരണം കാത്തിരുന്നപോലെ തോന്നി പോക്കിന്റെ ഒരുക്കം കണ്ടപ്പോൾ. 45 ഇന്ത്യക്കാർ, അതിൽ 24 മലയാളികൾ മരണപ്പെട്ടത് അവസരമാക്കി ഒരു ടൂർ, എയർപോർട്ടിൽ നിന്ന് ഒരു ഫോട്ടോയെടുത്ത് ആ ശരീരങ്ങളെ വിറ്റ് പേരെടുക്കാൻ വേണ്ടി മാത്രം ഒരു ടൂർ. ഒന്നും ചെയ്യാൻ കഴിയില്ലെന്നറിഞ്ഞതു കൊണ്ടുതന്നെയാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആരും പോകാത്തത്. പോകേണ്ട ചുമതല കേന്ദ്രം ഏറ്റെടുത്ത് അടുത്ത നിമിഷം കേന്ദ്രമന്ത്രിയെ അയച്ചത്. അതുകൊണ്ടാണ് വീണയിപ്പൊ പോകണ്ടാന്നു കേന്ദ്രം പറഞ്ഞത്. അതിന് നിലവിളിച്ചിട്ടോ പ്രതിഷേധിച്ചിട്ടോ കേന്ദ്രത്തിനെതിരേ കൊലവിളിച്ചിട്ടോ കാര്യമില്ല.

Popular Posts

Recent Posts

Blog Archive