Sunday

മാലിന്യച്ചതിക്കുഴിയിൽ വീണ ധനകാര്യ മാണിക്യം


  ലോകചരിത്രം പഠിക്കുമ്പോൾ ക്രിസ്തുവിനു മുമ്പും ശേഷവും എന്നു വേർതിരിച്ചാണു പഠിക്കുന്നത്. രാജഭരണത്തിനു ശേഷമുള്ള കേരളത്തിന്റെ സാമ്പത്തിക ശാസ്ത്രം പഠിക്കുമ്പോൾ കോട്ടപ്പുറം ഇടവകയിൽ തുണ്ടുപറമ്പിൽ മാത്യൂസ് മകൻ തോമസ് ഐസക്കിനു മുമ്പും ശേഷവുമെന്ന് പഠിക്കേണ്ടി വരും.

   48000 കോടി ബാധ്യതയും മാസത്തിൽ നിരവധി ദിവസങ്ങൾ അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ ട്രഷറിയും 2006ൽ കെ. എം. മാണി ശ്രീ തോമസ് ഐസക്കിനു കൈമാറുമ്പോൾ ആ ബാധ്യതയുടെ അളവ് കേരളത്തിന്റെ മൊത്തം വാർഷികവരുമാനത്തിന്റെ 70% വരുന്ന വൻതുക ആയിരുന്നു. ശ്രീ തോമസ് ഐസക്കിന്റെ ഭരണത്തിൽ 2011 ആയപ്പോഴേക്കും ബാധ്യത 75000 കോടിയായി ഉയർന്നു. അദ്ദേഹം 27000 കോടിയുടെ അധിക ബാധ്യത വരുത്തിവച്ചു എന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും ചിട്ടയായ പ്രവർത്തനത്തിലൂടെ വാർഷിക വരുമാനത്തിന്റെ 40% ശതമാനമാക്കി ഈ ബാധ്യതയെ കുറക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു എന്നത് അംഗീകരിക്കാതെ വയ്യ. ഇത് അദ്ദേഹത്തിനുമാത്രം അഭിമാനിക്കാൻ അവകാശപ്പെട്ട ഒന്നുതന്നെയാണ്.

   ഈ ധനകാര്യ വിദഗ്ദ്ധന്റെ മികവിനു കളങ്കം വരുത്തിയ രണ്ടു പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ സേവനജീവിതത്തിൽ സംഭവിച്ചുപോയിട്ടുണ്ട്. മുസ്‌രിസ് പൈതൃക പദ്ധതിയും ഉറവിട മാലിന്യ നിർമ്മാർജ്ജന പദ്ധതിയുമാണവ. ഇതിൽ ഉറവിട മാലിന്യ നിർമ്മാർജ്ജന പദ്ധതിയെ പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

   മാലിന്യമെന്ന പ്രതിസന്ധി ഗുരുതരമായി നേരിട്ടുകൊണ്ടിരിക്കുമ്പോഴും  സുരക്ഷിതമായ മാലിന്യ നിർമ്മാർജ്ജന മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിനു പകരം ഏതു മേഖലയേയും പോലെ കീശവീർപ്പിക്കുന്ന പദ്ധതിസമ്പ്രദായങ്ങൾ മാത്രം ലക്ഷ്യമിട്ടിരിക്കുകയാണ് ശുചിത്വമിഷനും അതിന്റെ ഉപജാപക വൃന്ദങ്ങളും. മറ്റു ലക്ഷ്യങ്ങളില്ലാത്ത ഇവരുടെ ഗൂഢലക്ഷ്യങ്ങൾ ബഹുമാന്യനായ തോമസ് ഐസക്കിനു പോലും തിരിച്ചറിയാനായില്ല എന്നത് അവരുടെ തന്ത്രപരമായ അവതരണത്തിനുദാഹരണമാണ്.

  ആലപ്പുഴയിൽ ശ്രീ തോമസ് ഐസക് ഇപ്പോൾ ഓരോ വീട്ടിലും ബയോഗ്യാസ് പ്ലാന്റുകളും പൈപ്പ്കമ്പോസ്റ്റും സ്ഥാപിക്കുന്ന തിരക്കിലാണ്. ഇതു പൂർണ്ണമായും നടപ്പിലാകുമ്പോൾ ആലപ്പുഴക്കാർ ആരോഗ്യമുള്ള സമൂഹമായി ജീവിച്ചുകൊള്ളുമെന്നും അവരുടെ അന്തരീക്ഷവും കുടിവെള്ളവും സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. യഥാർത്ഥത്തിൽ ഈ പദ്ധതി പൂർത്തിയാക്കപ്പെടുമ്പോൾ കുടിവെള്ളം പൂർണ്ണമായി നശിക്കുകയും അന്തരീക്ഷം രോഗാണുക്കളെക്കൊണ്ടു നിറയുകയുമാണു ചെയ്യുക. ഉണ്ടാവുന്ന ഈ ഗുരുതര വിപത്തിനെ അദ്ദേഹം കാണുന്നില്ല. അങ്ങനെ ഒരു വിപത്തിനെപ്പറ്റി അദ്ദേഹത്തിന് ഈ പദ്ധതി ഉപദേശിച്ചുകൊടുത്തവർക്ക് അറിവില്ല എന്നാണ് മനസ്സിലാക്കേണ്ടത്. ഇവയെ മറികടക്കാനുള്ള ഭീമമായ തുകക്കുള്ള വഴി ഇപ്പോഴേ തേടുന്നതു നന്നായിരിക്കും.

  സുരക്ഷിതമായ മാലിന്യസംസ്കരണത്തിന് നൂറു ശതമാനവും പരിസ്ഥിതിയുമായി യോജിക്കുന്ന ബയോറിയാക്ടറുകൾ സ്ഥപിച്ചുകൊണ്ടിരിക്കുകയാണ് യൂറോപ്യൻ രാജ്യങ്ങൾ. ഹരിത ഇന്ധനവും കൃഷിക്ക് ഏറ്റവും യോജിച്ച ലിക്വിഡ് മാന്വറുമാണ് ഇതിന്റെ ഉല്പന്നങ്ങൾ. കേരളത്തിലെ മാലിന്യസംസ്കരണ വിദഗ്ദ്ധർക്കും ശാസ്ത്രവും സാഹിത്യവുമൊക്കെ സ്വന്തമാക്കി വച്ചിരിക്കുന്ന ഉപദേശകർക്കുമൊക്കെ ഇക്കാര്യം അറിയാഞ്ഞിട്ടല്ല. യൂറോപ്യൻ രാജ്യങ്ങൾ ഉപേക്ഷിക്കുന്ന കത്തിക്കൽ (ഗ്യാസിഫിക്കേഷൻ) പ്ലാന്റുകളുടെ കമ്മീഷന്റെ വലിപ്പമോർക്കുമ്പോൾ ബയോറിയാക്ടർ പ്ലാന്റുകളെക്കുറിച്ച് അവർക്ക് മിണ്ടാൻ കഴിയില്ലല്ലോ (ശ്രീ തോമസ് ഐസക്കിന്റെ “ആദ്യത്തെ സമ്പൂർണ്ണ ശുചിത്വ വാർഡ്” എന്ന മാതൃഭൂമിയിലെ ലേഖനത്തിനു മറുപടിയായി 5/2/2013ൽ മാതൃഭൂമിയിൽ വന്ന സുധീഷ്മേനോന്റെ ലേഖനത്തിൽ ഇതേക്കുറിച്ചു കൂടുതൽ പ്രതിപാദിച്ചിട്ടുണ്ട്).

   പ്രകൃതിയിലെ നൈട്രജൻ സൈക്കിൾ നിലനിൽക്കേണ്ടത് പ്രകൃതിയുടെ ആവശ്യമാണ്. ഇതിനു വേണ്ടി മുൻകാല ഭരണാധികാരികൾ മനുഷ്യ വിസർജ്യമടക്കമുള്ള നഗരമലിന്യങ്ങൾ നഗരത്തിനു പുറത്തുകൊണ്ടുപോയി സൂര്യപ്രകാശത്തിലെ അൾട്രാവയൽറ്റ് രശ്മികൾ പ്രയോജനപ്പെടുത്തി ജൈവവളം നിർമ്മിച്ച് കൃഷിക്കാർക്ക് നൽകിയിരുന്നു. 1800കളുടെ അവസാനത്തിൽ യൂറോപ്യൻ കച്ചവടസംസ്കാരത്തിന്റെ ഭാഗമായി കണ്ടുപിടിക്കപ്പെട്ട ക്ലോസറ്റും സെപ്ടിക് ടാങ്കുമടക്കമുള്ള ഉപകരണങ്ങൾ വൻതോതിൽ വായു, ജല മലിനീകരണം സൃഷ്ടിക്കുകയും സെപ്റ്റിക് ടാങ്കിൽ ഉല്പാദിപ്പിക്കപ്പെടുന്ന മീഥെയിൻ ഗ്യാസ് (Ch4) ഓസോൺ പാളിയിൽ വിള്ളലുകൾ സൃഷ്ടിക്കുന്ന പ്രധാന വില്ലനാകുകയും ഭൂമിയിൽ താപനിലക്കു വ്യതിയാനം സംഭവിക്കുന്നതിൽ പ്രധാന പങ്കാളിയാവുകയും ചെയ്തു.


  ബയോഗ്യാസ് പ്ലാന്റുകളിൽ നിന്നും മണ്ണിലേക്കു ചേരുന്ന ജലത്തിൽ ഗുരുതര രോഗാണുക്കളുടെ പടയാണുള്ളത് (ഈ അവസ്ഥ മറികടക്കാൻ പ്ലാന്റിൽനിന്നു പുറത്തെത്തുന്ന സ്ലറി 90 ഡിഗ്രിസെന്റീഗ്രേഡിൽ ചൂടാക്കണമെന്ന് യൂറോപ്യൻ രാജ്യങ്ങളിൽ നിയമം തന്നെയുണ്ട്). ഇതൊന്നും അറിയാത്ത മട്ടിൽ ജനങ്ങളെക്കൊണ്ട് മാലിന്യം സംസ്കരിപ്പിക്കുന്ന രീതി ഇവിടെമാത്രമേ കാണൂ. പൈപ്പ് കമ്പോസ്റ്റ്, റിംഗ് കമ്പോസ്റ്റ് തുടങ്ങിയവയുടെ ഗതിയും വിഭിന്നമല്ല.

  നിലവിലെ ഉറവിട മാലിന്യ സംസ്കരണ പദ്ധതികൾ ജനങ്ങൾക്കെതിരേയുള്ള വെല്ലുവിളിയാണ്. ഈ സംസ്കരണ രീതിയുടെ ഉല്പന്നം ഭാവിയിൽ ജനസമൂഹത്തിനുമേൽ പതിക്കുന്ന ഭീകര രോഗസഞ്ചയങ്ങളാണ്. ഇപ്പോൾത്തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ കിഡ്നി രോഗികൾ വസിക്കുന്ന സ്ഥലമായി നമ്മുടെ സംസ്ഥാനം മറിയിട്ടുണ്ട്. ഇതിനു പ്രധാനകാരണം സെപ്റ്റിക് ടാങ്കുകളിലെ നൈട്രേറ്റുകളാണ്. (മനോരമയിൽ 20-11-2013ൽ വന്ന സെപ്ടിക് ടാങ്ക് സുരക്ഷിതമല്ല എന്നും കേരളത്തിലെ 80% കുടിവെള്ളവും കേടുവന്നുകഴിഞ്ഞുവെന്നുമുള്ള മഹേഷ് ഗുപ്തന്റെ റിപ്പോർട്ട് വായിക്കുക).

  മാലിന്യ സംസ്കരണം സുരക്ഷിതമാകണമെങ്കിൽ ബയോറിയാക്ടറുകൾ ഓരോ വാർഡിലും ഉണ്ടാകേണ്ടതുണ്ട്. ഇതിലെ മലിനജലം 90ഡിഗ്രി സെന്റീഗ്രേഡിൽ ചൂടാക്കി അണുവിമുക്തമാക്കി ലിക്വിഡ്‌മാന്വറായി കൃഷിക്ക് ഉപയോഗിക്കാം, ജൈവവാതകം പാചകത്തിനും. അഭിനവ ശശിമാരും ശാസ്ത്രത്തിന്റെ മൊത്തക്കച്ചവടക്കാരും ഇതംഗീകരിച്ച് നിർദ്ദേശിക്കാൻ വഴിയില്ല. ബഹുമാന്യനായ ശ്രീ തോമസ് ഐസക് ഈ അഭിനവ ശശിമാരുടെ യഥാർത്ഥ ഉദ്ദേശ്യം ഇനിയെങ്കിലും തിരിച്ചറിയുമെന്നുതന്നെ കരുതുന്നു.

  69 comments:

  1. വിമർശനങ്ങൾക്ക് അതീതമായി ഒന്നുമില്ലല്ലോ. അല്ലേ?

    ReplyDelete
  2. വായിച്ചു. ധൈര്യം മനസിലായില്ലേ?

    ReplyDelete
  3. നല്ല പോസ്റ്റുകളോന്നും വായിക്കാൻ ഒരുത്തനും സമയമില്ല. കുറെ കമന്റുകൾ നിരത്തിയിട്ട് പ്രതിഷേധിച്ചാലോ?

    ReplyDelete
  4. Mr. Thattatthumala what you mean?
    Drinking Water is not a small one., പ്രകൃതിയിലെ നൈട്രജൻ സൈക്കിൾ നിലനിൽക്കേണ്ടത് പ്രകൃതിയുടെ ആവശ്യമാണ്.

    ReplyDelete
  5. ലേഖനം വായിച്ചു.
    കിഡ്നി രോഗികളുടെ ആധിക്യത്തിന് കാരണം സെപ്റ്റിക് ടാങ്കുകളിലെ നൈട്രേറ്റ് ആണോ? ഭക്ഷ്യപദാര്‍ത്ഥങ്ങളിലെ മാലിന്യമല്ലേ അതിന് പ്രധാനകാരണം?

    ഈ ലേഖനത്തിന്റെ ഒരു ലിങ്ക് തോമസ് ഐസകിന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യട്ടേ? അദ്ദേഹവും വായിക്കട്ടെ എന്ന് തോന്നുന്നു എനിക്ക്.

    ReplyDelete
  6. കിഡ്നി രോഗികളുടെ വർദ്ധനവിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാന്നാമത്തേതാണ് സെപ്റ്റിക് ടാങ്കുകളും അതുപോലെ പ്രവർത്തിക്കുന്ന ഇതര സംവിധാനങ്ങളും. രണ്ടാമതു വരുന്നത് വ്യാപകമായ മൈദ ഉപയോഗമാണ്. നാരുകളില്ലാത്ത മൈദ ഉപയോഗിക്കുമ്പോൾ ഷുഗർ രോഗികൾ ഉണ്ടാകുന്നു (ഇതുസംബന്ധിച്ച പോസ്റ്റ് വൈകാതെ ഇടാം). ഷുഗറിന് അലോപ്പതിയിൽ തിന്നാൻ കൊടുക്കുന്ന മരുന്നുകൾ വേഗത്തിൽ കിഡ്നി കേടുവരുത്തുന്നു. അതിനേക്കാൾ മാരകമാണ് സെപ്റ്റിക് ടാങ്കുകൾ. കുടിവെള്ളം കേടുവരുത്തുമ്പോൾ എല്ലാവിഭാഗത്തേയും ഒരുപോലെയാണു ബാധിക്കുന്നത്. ഡയാലിസിസിനുവിധേയമായി കുടുംബം വെളുത്ത സാധുക്കൾക്കും തങ്ങളുടെ പരിസരത്തെ സെപ്റ്റിക് ടാങ്കുകൾ സമ്മാനിച്ചതാണ് അതെന്ന് ഒരുപക്ഷേ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല.

    ReplyDelete
  7. <<< വെളളത്തിന് ഈ വില നല്‍കാന്‍ കഴിയാത്ത പാവങ്ങളുടെ ഗതിയെന്താകും? അവര്‍ വെളളം കുടിക്കേണ്ട എന്നതായിരിക്കും കമ്പനിയുടെ ഖണ്ഡിതമായ ഉത്തരം. മന്‍മോഹന്‍ സിംഗ് പറഞ്ഞത് ഓര്‍മ്മയില്ലേ. വെളളത്തിന്റെ വില താഴ്ന്നിരിക്കുന്നതുകൊണ്ടാണ് അതു ദുരുപയോഗം ചെയ്യപ്പെടുന്നത്. വില ഗണ്യമായി ഉയര്‍ത്തിയാല്‍ ആവശ്യത്തിനേ ചെലവാക്കൂ. പാവപ്പെട്ടവര്‍ ആവശ്യം ചുരുക്കി വരുമാനത്തിനുളളില്‍ നിന്ന് ജീവിക്കാന്‍ പഠിക്കും >>>

    <<< ലോകമെമ്പാടും ബഹുരാഷ്ട്ര കുത്തകകള്‍ കുടിവെളള മേഖലയിലേയ്ക്കു കടന്നുവന്നുകൊണ്ടിരിക്കുന്ന കാലമാണ്. വരാന്‍ പോകുന്നത് കുടിവെളള യുദ്ധങ്ങളുടെ കാലമായിരിക്കും എന്ന പ്രവചനത്തിന്റെ അര്‍ത്ഥം അവര്‍ പൂര്‍ണമായി ഗ്രഹിച്ചിട്ടുണ്ട്. ഇങ്ങനെ ബഹുരാഷ്ട്ര കുത്തകകളെ കടന്നുവരാന്‍ അനുവദിച്ചാല്‍ പിന്നെ തിരിച്ചുപോക്കുണ്ടാകില്ല. കാരണം ലോകവ്യാപാരക്കരാറിലെ വ്യവസ്ഥകള്‍ പ്രകാരം അവര്‍ക്കെതിരെ വിവേചനപരമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോ കോര്‍പറേഷനോ അധികാരമില്ല >>>

    ശ്രീ തോമസ് ഐസക് എഴുതിയ ലേഖനത്തിലെ ഏതാനും വരികളാണു മുകളിൽ ചേർത്തത്. കേരളത്തിലെ ജനങ്ങൾക്കു മുഴുവൻ വരും കാലങ്ങളിൽ കുടിവെള്ളം വിലകൊടുത്തു വാങ്ങേണ്ടിവരുന്ന സാഹചര്യത്തെ അദ്ദേഹം ലേഖനത്തിൽ വരച്ചുകാട്ടിയിട്ടുണ്ട്. പക്ഷേ ആലപ്പുഴയിലെ മാലിന്യനിർമ്മാർജ്ജന വിഷയത്തിൽ ഇപ്പോൾ കൈക്കൊണ്ടിട്ടുള്ള പദ്ധതി കുടിവെള്ളം മലിനമാക്കാനേ ഉപകരിക്കൂ എന്നു മനസ്സിലാകുന്നു.

    അങ്ങിനെ വരുമ്പോൾ രണ്ടുകാര്യങ്ങൾ സംശയിക്കേണ്ടിയിരിക്കുന്നു. ഒന്നുകിൽ തോമസ് ഐസക് വിദേശ കുടിവെള്ളകുത്തകൾക്ക് ഇവിടെ അവസരമൊരുക്കാൻ ഹിഡൻ അജണ്ട സ്വീകരിച്ചു പാടുപെടുന്നു. അല്ലെങ്കിൽ അദ്ദേഹം അറിയാതെ ആരുടെയൊക്കെയോ തെറ്റായ മാർഗ്ഗനിർദ്ദേശമനുസരിച്ച് അവരുടെ അജണ്ട അറിയാതെ നടപ്പിലാക്കിക്കൊടുക്കുന്നു. രണ്ടായാലും ഇതിന്റെ ഫലം കുടിവെള്ളത്തിന്റെ നാശമായിരിക്കും. നേരേ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

    ReplyDelete
  8. ശരിക്ക് മാലിന്യക്കുഴിയില് വീണത് തോമസ് ഐസക്കല്ല സാബൂ താങ്കളാണ്. താങ്കളുറ്റെ കഴിഞ്ഞ പുതിയ ലേഖനങ്ങൾ പരിശോധിച്ചാൽ അതു മനസ്സിലാവും. ശാസ്ത്ര സാങ്കേതിക വിവര വിജ്ഞാന രംഗത്ത് പതിറ്റാണ്ടുകളായി സംഭാവനകൾ ചെയ്തുകൊണ്ടീരിക്കുന്ന കേരളാ ശാസ്ത്ര സാഹിത്യ പരിഷത് എന്ന മഹാ പ്രസ്ഥാനത്തെ കരിതേച്ചുകാണിക്കാൻ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളതാൺ ഈ ലേഖനങ്ങൾ. ഹിഡൻ അജണ്ട താങ്കൾക്കാണ്. ബുദ്ധിജീവിചമയുന്ന താങ്കൾ പമ്പരവിഡ്ഢിത്തരങ്ങളാണു വിളമ്പുന്നത്. വേറേ നല്ലകാര്യങ്ങൾ എത്രയോ എഴുതാനുണ്ട്..?

    ReplyDelete
  9. കണ്ണടച്ച് ഇരുട്ടാക്കരുത്..

    1 മാലിന്യച്ചതിക്കുഴിയിൽ വീണ ധനകാര്യ മാണിക്യം

    2 സരിതയും ആർ. വി. ജി. മേനോനും പിന്നെ മനോരമയുടെ മണ്ടത്തരവും

    3 http://dr-tm-thomas-isaac.blogspot.in/2013/01/blog-post_9.html

    4http://dr-tm-thomas-isaac.blogspot.in/2012/11/blog-post_7566.html

    ReplyDelete
  10. അപ്പൊ..സാബൂ...., ഇനി നമുക്ക് റോഡില്‍ നിരന്നിരുന്നങ്ങ്വട്ട് തൂറാം ല്ലെ ?
    അന്തരീക്ഷത്തിലെ നൈട്രജന്‍ നമ്മളായിട്ട് കുളമാക്കരുതല്ലൊ .

    ReplyDelete
  11. Mr Rafeeq kizhattur your 100% truthful. The case of outside Kerala peoples are using open air for ….and they are using night soil to farming, their drinking water free from Ecoli and nitrates.

    joy

    ReplyDelete
  12. ഗുരുതര മലിനീകരണം, രോഗാണു പട എന്നൊക്കെ പറയുന്നതല്ലാതെ എന്താണ് സ്പെസിഫിക്കായി പ്രശ്നം എന്ന് പറയുന്നില്ലല്ലോ.

    ReplyDelete
  13. ഇപ്പോൾ കേരളത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സെപ്റ്റിക് ടാങ്കുകളും ബയോഗ്യാസ് പ്ലാന്റുകളും കുടിവെള്ളം മലിനമാകാതെ സംരക്ഷിക്കുന്നുണ്ടോ..?

    ReplyDelete
  14. A review of survival of pathogenic bacteria in organic waste used in biogas plants.
    Sahlström L.
    Author information
    Abstract
    Anaerobic digestion is one way of handling biowaste and generating energy in the form of methane (biogas). The digested residue may be used as fertiliser on agricultural land. Biowaste is known to contain pathogenic bacteria such as Salmonella and other microorganisms that may be a health risk for both people and animals. The biosecurity risk associated with using digested residue as fertiliser is hard to assess, but this risk cannot be neglected. It is of greatest importance that the treatment in the biogas plants (BGPs) minimise the survival of pathogens. Temperature is the most important factor when considering the reduction of pathogens in BGP, but there are also other factors involved. Different indicator bacteria are used to evaluate the hygienic treatment, but an indicator that is good enough to give an overall picture has not yet been found.

    ReplyDelete
  15. ആ റഫറൻസിൽ തന്നെ വ്യക്തമായിപ്പറയുന്നുണ്ട്, ബയോ ഗാസ് പ്ലാന്റിന്റെ മെച്ചം. അതിലെ ടെമ്പറേച്ചർ പത്തോജനിക് ബാക്റ്റീരിയക്ക് സർവൈവ് ചെയ്യാൻ പറ്റിയ ഒന്നല്ല. വല്ലതും രക്ഷപ്പെട്ട് പുറത്ത് വരാനുള്ള സാധ്യത വേണമെങ്കിൽ പരിഗണിക്കാം എന്നു മാത്രമെ ആ അബ്സ്ട്രാക്റ്റ് പറയുന്നുള്ളൂ. അതുവച്ച് ബയോഗാസ് പ്ലാന്റ് അപകടമാണെന്ന് വരുത്താൻ ശ്രമിക്കുന്നത് അല്പം അക്രമമാകും.

    ReplyDelete
  16. Mr. Anil
    The above ref; bio gas plant maintained 65 to 75 cent grade temperate with hygieniser. .Any bio gas plant working at Mr. Thomas Isaac Alapuzha @ 65 to 75 cent grade temperate. with hygenser. please inform to me.
    joy. 09447058008.. .

    ReplyDelete
  17. joy, മേൽ റഫറൻസിലെ ടെമ്പറേച്ചർ 65-75 ആണെന്ന് താങ്കൾക്ക് എങ്ങിനെ മനസ്സിലായി? ഫുൾ ടെക്സ്റ്റ് കയ്യിലൂണ്ടെങ്കിൽ ഒന്നു തരണം.
    ആലപ്പുഴയിലെ പ്ലാന്റുകളിൽ 65-75 ഡിഗ്രി ടെമ്പരേച്ചർ ഇല്ല എന്ന് എങ്ങിനെയാണ് മനസ്സിലായത്? ആ ഡീറ്റൈൽസും ഒന്ന് തരൂ.

    ReplyDelete
  18. I know Alapuzha details very well. This June- august the temperature is below 18 cent grade. and all biogas plant are without hygenser.
    Time, temperature and particle size requirements for composting and biogas plants
    System Minimum temperature Minimum time Maximum particle size
    Composting (closed reactor) 60°C Two days 400 millimetres
    Biogas 57°C Five hours 50 millimetres
    Composting (closed reactor) or biogas 70°C One hour 50 millimetres
    Composting (housed windrow) 60°C Eight days, during which windrow must be turned at least three times at intervals of no less than two days 400 millimetres
    In addition to these processes, additional barriers or treatment processes must be used to ensure that raw material is properly and securely treated. These barriers are as

    ReplyDelete
  19. 18 ഡിഗ്രി പുറത്തെ ടെമ്പറേച്ചർ അല്ലെ, ഡൈജസ്റ്ററിന്റെ അകത്തെ അല്ലല്ലോ. ഡൈജസ്റ്ററിനകത്ത് ടെമ്പറേച്ചർ ഉയർന്നു തന്നെ ഇരിക്കും, കാരണം പകൽ സമയം ടെമ്പരേച്ചർ ഉയരുകയും ഡൈജഷൻ നോർമൽ ലവലിൽ വരികയും ചെയ്യും. താങ്കൾ പറഞ്ഞ പ്ലാന്റുകളിൽ അഡീഷണൽ ഹീറ്റ് സോഴ്സ് ഉപയോഗിക്കേണ്ടി വരുന്നത് അത് യൂറോപ്യൻ രാജ്യങ്ങളിലെ വർക്കുകളായതുകൊണ്ടാണ്. കേരളത്തെപ്പോലെയുള്ള ഉഷ്ണമേഖലാ പ്രദേശത്തെ ഡിസൈനും മൈനസ് ടെമ്പരേച്ചർ വരുന്ന യൂറോപ്യൻ രാജ്യങ്ങളും എപ്രകാരം ഒന്നുപോലെ ആകൂം?

    താങ്കൾ കൊടുങ്ങല്ലൂർ മോഡലിന്റെ വക്താവാണെങ്കിൽ, ഇനി കൊടുങ്ങല്ലൂർ മോഡൽ 100 % വിജയമാണെങ്കിൽ തന്നെ നല്ലരീതിയിൽ നടക്കുന്ന ഒരു പദ്ധതിക്കെതിരെ ദുഷ്പ്രചരണം നടത്തുന്നത് നല്ലതാണോ എന്ന് ആലോചിക്കുക.

    ReplyDelete
  20. Mr. Anil,
    I am the inventor of kodungallur modal Automatic plastic Separating module for municipal solid waste. We proudly complete our 5 year. with out creating any liquid, air, sound pollution. All are welcome to The eco health centre (MUNICIPAL SOLID WASTE PLANT KODUNGALLUR on youtube.)

    Any ware in the world at the time of the reaction inside the bio reactor never naturally increase the temperate. up to 70°C without external heating.
    I know Alapuzha details very well. The coming March to may the temperature is below 30 cent grade. Why all biogas plant at alapuzha are without pasteurizer or hygenser

    . Any biogas plant maintained 70 cent grade at Alapuzha please inform to me,

    joy bala,

    09447058008.

    ReplyDelete
  21. Mr. Anil Please contact me.
    joybala 09447058008.

    ReplyDelete
  22. സാങ്കേതിക വിദ്യകളെല്ലാം നൂറു ശതമാനം പിഴവില്ലാതെ പ്രവര്തിക്കുമെന്ന മൌഡ്യം ഇല്ലാതെ തന്നെ ഈ പോസ്ടിനോട് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നു. യൂറോപ്പിലെ സാഹചര്യമല്ല ഉഷ്ണമേഖലാ രാജ്യമായ നമ്മുടേത്‌. യൂറോപ്പിലെ കാലാവസ്ഥയില്‍ അണുക്കള്‍ നില നില്‍ക്കാനും പെരുകാനും ഉള്ള സാഹചര്യങ്ങള്‍ നിരവധി ആണ്. നൈട്രേറ്റ് ആധിക്യം കിഡ്നി രോഗങ്ങള്‍ വ്യാപിക്കുന്നതിനു കാരണം ആണെന്നും അതിനു കാരണം ബയോഗ്യാസ്‌ പ്ലാന്റ് ആണെന്നും സെപ്ടിക് ടാങ്കുകള്‍ ആണെന്നും ഒക്കെ പരത്തി പറയുമ്പോള്‍ സുഹൃത്തേ , നമ്മുടെ നാട്ടില്‍ കക്കൂസ് വന്നിട്ട് അര നൂറ്റാണ്ടെ ആവുന്നുള്ളൂ. അതിനു മുന്നേ എല്ലാ വീട്ടിലും വളക്കുഴിയും (ചാണകക്കുഴിയില്‍ അടുക്കള മാലിന്യങ്ങളും മറ്റും നിക്ഷേപിച്ചു വളമുണ്ടാക്കുന്ന 'പ്രാകൃത' രീതി ) കിണറുകളും തുരസ്സുകളില്‍ തൂരലും ഒക്കെ ഉണ്ടായിരുന്നു. കിഡ്നി രോഗം വന്നു ജനത മുഴുവനും നശിച്ചു പോകേണ്ടതായിരുന്നു. (ദൈവം ഉണ്ടെന്നു സമ്മതിക്കേണ്ടി വരുമോ? ) താങ്കളുടെ ലേഖനത്തില്‍ പറയുന്ന ഒരു കാര്യം നഗരമാലിന്യം പണ്ട് കാലങ്ങളില്‍ സൂര്യ പ്രകാശത്തില്‍ നിന്നുള്ള യു വി. കിരണങ്ങള്‍ ഉപയോഗിച്ച് അണു മുക്തമാക്കിയിരുന്നു എന്നാണു. നഗര മാലിന്യങ്ങള്‍ കൂട്ടിയിടുന്നിടത്തു മാത്രമേ യു. വി. കിരണങ്ങള്‍ വണ്ടി പിടിച്ചു വരികയുള്ളൂ? നമ്മുടെ അടുക്കളപ്പുരങ്ങളിലേക്ക് സൂര്യ രശ്മികള്‍ വരികയെ ഇല്ല എന്നാണോ? അങ്ങനെ വരികയാണെങ്കില്‍ കുറച്ചു കൂടി കാര്യക്ഷമം ആയി അനുനശീകരണം നടക്കില്ലേ? (അതോ തോമസ്‌ ഐസക്കിന്റെ ബയോഗ്യാസ്‌ പ്ലാന്റ് ആയതു കൊണ്ട് സൂര്യന്‍ അങ്ങോട്ട്‌ യു. വി. കിരണങ്ങളെ അയക്കാതിരിക്കുമോ? ). യൂറോപ്യന്‍ രാജ്യങ്ങളില്‍ ബയോഗ്യാസ്‌ പ്ലാന്റുകളില്‍ അടുക്കള മാലിന്യങ്ങള്‍ ആണോ ഉപയോഗിക്കുന്നത്?
    നിലവിലുള്ള മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കാതിരുന്നാല്‍ ഇതിലും വലിയ പ്രശ്നങ്ങള്‍ ഉണ്ടാകും അത് കൊണ്ട് ആദ്യ പടി എന്ന നിലയില്‍ ആലപ്പുഴയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാല്‍ മതിയാകും. ധീരമായ ഒരു കാല്‍ വെപ്പാനത്. മാലിന്യ സംസ്കരണത്തിന്പൊ തു ജനങ്ങളുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തുന്നതിനും ആത്മ വിശ്വാസം ഉണ്ടാക്കിയെടുക്കാനും ആണ് അവിടെ ശ്രമിക്കുന്നത് അല്ലാതെ സാങ്കേതിക വിദ്യയുടെ പ്രചാരണം അല്ല. കൊടുങ്ങല്ലൂര്‍ മോഡല്‍ ഇവിടെ പരാമര്‍ശിക്കപ്പെട്ട സ്ഥിതിക്കു അത് പിഴവില്ലാതതാണ് എന്ന് പറയാന്‍ സാധിക്കില്ല (എന്റെ കുറിപ്പ് വായിക്കുക http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%82/15214/%E0%B4%95%E0%B5%8A%E0%B4%9F%E0%B5%81%E0%B4%99%E0%B5%8D%E0%B4%99%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%AE%E0%B5%8B%E0%B4%A1%E0%B4%B2%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%85%E0%B4%AA%E0%B4%BE%E0%B4%95%E0%B4%A4) ശ്രീ ജോയിയുടെ ശകാരവും ഭീഷണിയും പിന്നെ മറ്റു ചിലരുടെ ജാതി പറഞ്ഞുള്ള അധിക്ഷേപവും ഇതിനു എനിക്ക് കിട്ടിയിട്ടുണ്ട്. ഇന്നത്തെ നിലക്ക് വീടുകളില്‍ ജൈവ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കമ്പോസ്റ്റ് , ബയോഗ്യാസ്‌ പ്ലാന്റുകള്‍ തന്നെയാണ് പോംവഴി. കേന്ദ്രീകൃത സംവിധാനങ്ങളിലേക്ക് നോക്കുകയാണെങ്കില്‍ കൊടുങ്ങല്ലൂര്‍ മോടെലിനെ കാലും മികച്ചതാണ് ഇന്ന് ഇന്ത്യയില്‍ പ്രചരിപ്പിക്കപ്പെടുന്ന നിസര്ഗഋണ (ഭാഭ അടോമിക് റിസര്‍ച്ച് സെന്റെര്‍ ആവിഷ്കരിച്ചത് ) പ്ലാന്റുകള്‍. അതിനേക്കാള്‍ എത്രയോ മികച്ചതാണ് കേരളത്തിലെ എന്ജിനീരിംഗ് കൊലെഗിലെ ചെറുപ്പക്കാരായ എന്ജിനീര്മാര്‍ വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിച്ചു നടപ്പക്കിക്കൊണ്ടിരുക്കുന്ന ഹി-ടെക് പ്ലാന്റുകള്‍. (ബംഗ്ലൂര്‍ ഹരേ കൃഷ്ണ ആശ്രമത്തിലെ അക്ഷയ പാത്ര ഉച്ച ഭക്ഷണ പദ്ധതി (ദിനം പ്രതി നാല് ലക്ഷം ഊണ് )യോടനുബന്ധിച്ചുള്ള ബയോഗ്യാസ്‌ പ്ലാന്റ്. കാലവും സാങ്കേതിക വിദ്യയും ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞിട്ടും ഒരു പ്രാകൃത സാങ്കേതിക വിദ്യക്ക് വേണ്ടി വിജയകരമായി നടക്കുന്ന പദ്ധതികളെ തള്ളിപ്പരയുന്നതിനു പിന്നില്‍ ഗൂഡ ലക്ഷ്യമോ ഉപജാപമോ ഒന്നും ഞാന്‍ കാണുന്നില്ല. ഇത് ഒരു മാനസിക വൈകല്യം മാത്രം ആയി കാണുന്നു.

    ReplyDelete
  23. This scientific paper on biogas and its slurry is giving a balanced view on the issue. http://www.idosi.org/ijee/2(2)11/10.pdf It says most of the pathogens are destroyed or inactivated during the thermophilic anaerobic digestion and this is at 50 degree Celsius. The health hazard is attached to those biogas plants which handle fresh animal /human excreta and not kitchen waste. the chances of health hazard is only when the temperature goes below 30 degree celsius. That is the time when the biogas plants fail. The nitrates collected in the slurry if used wisely (agriculture) it can be converted into different forms of nitrates by the plants. Technically and or practically the hazard is negligible. This study is based on indian biogas plants mostly those which is run with cow dung. the use of kitchen waste for biogas is common in Kerala which also reduces the hazards. Quoting Sudheesh Menon's news reports will not be sufficient to prove your argument. please provide the research done by Sudheesh Menon or any scientific paper he is referring.

    ReplyDelete
  24. Shibu Nair · Follow · Top Commenter · Programme Director at Thanal
    ഭാഗം 2
    എന്റെ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന മൂന്നു കാര്യങ്ങള്‍ ശാസ്ത്രീയമായി ശരിയാണെന്ന് അദ്ദേഹം സമ്മതിച്ചു തന്നിട്ടുണ്ട്,
    1. മാലിന്യങ്ങളെ ആദ്യം ജലത്തില്‍ ഇടുമ്പോള്‍ ഹൈഡ്രോ ലിസിസ് നടക്കുന്നുണ്ട്.

    2 പ്ലാസ്ടിക്കുകളുടെ ചെറിയ കഷണങ്ങള്‍ ജൈവ മാലിന്യങ്ങള്‍ക്കൊപ്പം നുറുക്കല്‍ പ്രക്രിയയില്‍ പെട്ട് പോകാറുണ്ട്. ജൈവ മാലിന്യത്തിന്റെ സാന്ദ്രതയോടടുത്ത സാന്ദ്രതയുള്ള മറ്റു അജൈവ മാലിന്യങ്ങളും ഇവയോടൊപ്പം നുറുക്കല്‍ പ്രക്രിയയില്‍ പെട്ട് പോകുന്നുണ്ട്. അദ്ദേഹം കാര്‍ഷിക സര്‍വകലാശാലയില്‍ നടത്തിയ കമ്പോസ്റ്റ് ടെസ്റ്റില്‍ ഘന ലോഹമായ ആര്‍സെനിക് കണ്ടിരുന്നു പക്ഷെ അവ അനുവദനീയമായ അളവിലും താഴെ ആയിരുന്നു.

    3. കൂട്ടിയിടപ്പെടുന്ന സ്ളരിയില്‍ അനേറോബിക് വിഘടനം തന്നെയാണ് നടക്കുന്നത്.വര്‍ധിച്ച തോതില്‍ മീതയ്ന്‍ ഉണ്ടാകുന്നുണ്ട്. ചില അവസരങ്ങളില്‍ സ്ലരിക്കു മേലെ പ്ലാസ്റിക് ഷീറ്റ് പുതപ്പിച്ചു മീതെയ്ന്‍ പുറത്തെടുത്തു കത്തിക്കുകയും ചെയ്തിട്ടുണ്ട്.

    ഇവിടെ മുഴുവന്‍ മിശ്രിത മാലിന്യങ്ങളെയും കുതിര്‍ത്ത ശേഷം ഒരുമിച്ചു നുറുക്കുന്നു അഥവാ അരക്കുന്നു എന്നാ എന്റെ പ്രസ്താവം തെറ്റാണെന്ന് ഞാന്‍ സമ്മതിക്കുന്നു. ഒപ്പം തെറ്റിധാരണ ഉണ്ടാക്കിയതിനു നിര്‍വ്യാജം ഖേദിക്കുന്നു.

    ബയോഗാസ് പ്ലാന്റ് സ്ഥാപിക്കുന്നതില്‍ വന്ന വീഴ്ചയില്‍ ശ്രീ ജോയിക്ക് പങ്കില്ലെന്ന അദ്ദേഹത്തിന്റെ വാദം ഞാന്‍ മുഖവിലക്കെടുക്കുന്നു. ശ്രീ ജോയിയുടെ പിഴവാണ് എന്ന് തോന്നല്‍ വായനക്കാരില്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതിലും നിര്‍വ്യാജം ഖേദിക്കുന്നു.

    എന്റെ കുറിപ്പ് തയ്യാറാക്കും മുമ്പ് ശ്രീ ജോയിയുടെ പ്ലാന്റ് കണ്ടില്ല എന്നതൊരു വലിയ പോരായ്മ ആണെന്നും ശ്രീ ജോയിയോട്‌ സംസാരിക്കാന്‍ ശ്രമിച്ചില്ല എന്നുള്ളതും എന്റെ ഭാഗത്തുണ്ടായ വീഴ്ച ആയി ഞാന്‍ സമ്മതിക്കുന്നു.

    ശ്രീ ഷിബു കെ നായർ,
    താങ്കൾ മുകളിലെ കമന്റിൽ ഉൾപ്പെടുത്തിയിട്ടുള്ളെ ലിങ്കിൽ പോയപ്പോൾ ഇങ്ങനെയൊരു അഭിപ്രായവും അവിടെ വായിക്കാൻ കഴിഞ്ഞു. അതു മറന്നതാണോ മറവി നടിക്കുന്നതാണോ...? പ്രസ്തുത പ്ലാന്റ് ഈ കമന്റ് എഴുതുന്നതുവരെ താങ്കൾ കണ്ടിട്ടില്ലെന്നാണ് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത്.

    ReplyDelete
  25. സുഹൃത്തേ മനുഷ്യനല്ലേ മറവി സ്വാഭാവികം. പക്ഷെ ഇക്കാര്യത്തില്‍ മറവി ഒട്ടും ഇല്ല. ഞാന്‍ പറയുന്ന ഒരു കാര്യത്തില്‍ പിശകുണ്ടെങ്കില്‍ അത് തുറന്നു പറയാനുള്ള ധൈര്യവും ക്ഷമ ചോദിക്കാനുള്ള വിവേകവും ഉള്ളത് കൊണ്ടാണ് ആ കുറിപ്പുകള്‍ അവിടെ കൊടുത്തിട്ടുള്ളത്.

    ആ ലേഖനത്തിന് ഞാന്‍ മൂന്നു കമന്റ് ഇട്ടിട്ടുണ്ട്. അത് മൂന്നും ശ്രദ്ധയോടെ വായിക്കുക. തീര്‍ച്ചയായും ഈ പദ്ധതി നേരില്‍ പോയി കാണാന്‍ തോന്നിയിട്ടില്ല ഇത് വരെ. ശ്രീ ജോയ് ഈ പദ്ധതി സ്ഥാപിച്ചതിനു ശേഷം ഷൂട്ട്‌ ചെയ്ത വീഡിയോ അദ്ദേഹം തന്നെ എന്റെ ഓഫീസില്‍ വന്നു തരികയും പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തിരുന്നു. അന്ന് തന്നെ അതൊരു ശരിയായ സങ്കേതം അല്ല എന്ന് തോന്നിയത് കൊണ്ട് പോയില്ല. അദ്ദേഹം ഈ സാങ്കേതിക വിദ്യ വികസിപ്പിച്ച ശേഷം മൂന്നു സര്‍ക്കാരുകള്‍ കടന്നു. ഒരു സര്‍ക്കാരും അദ്ദേഹത്തിന്റെ സാങ്കേതിക വിദ്യയെ അന്ഗീകരിക്കാനും തയ്യാറായിട്ടില്ല. അതിലെ സാങ്കേതിക പിഴവുകള്‍ തന്നെയാണ് കാരണം. ഞാന്‍ ക്ഷമ ചോദിച്ചിരിക്കുന്നത് കൊടുങ്ങല്ലൂര്‍ പ്ലാന്റ് ജോയിയുടെതാനെന്ന എന്റെ ധാരണ തെറ്റായത് കൊണ്ടാണ്. കൊടുങ്ങല്ലൂര്‍ പ്ലാന്റിനെ കുറിച്ച് ജോയ് വരുത്തിയ ലേഖനങ്ങളിലും ബ്ലോഗുകളിലും ഒക്കെ അങ്ങനെ തന്നെയാണ് പറഞ്ഞിട്ടുള്ളത്. പക്ഷെ അദ്ദേഹം പറയുന്നത് അവിടെയുള്ള യന്ത്രങ്ങള്‍ മാത്രമാണ് അദ്ദേഹത്തിന്റേത് എന്ന്. (അതൊരു പരിഹാസ്യ നിലപാടാണ്.) ഞാന്‍ നേരിട്ട് കണ്ടിട്ടില്ല എന്ന് ആദ്യമേ പറഞ്ഞിട്ടും ഉണ്ട്. ആ സാങ്കേതിക വിദ്യയില്‍ ഞാന്‍ കണ്ട പോരായ്മകള്‍ ഇപ്പോഴും നില നില്‍ക്കുന്നും ഉണ്ട്. അത് വേറെ ആര് സമ്മതിച്ചു തന്നില്ലെങ്കിലും ജോയ് എന്നോട് സമ്മതിച്ചതും ആണ്. അതില്‍ എവിടാണ് സുഹൃത്തേ മറവിയുടെ പ്രശ്നം. ഒരു സാങ്കേതിക വിദ്യയുടെ ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ഇതൊരു മനുഷ്യനും ആദ്യം അതിന്റെ പ്രക്രിയ എന്താണെന്ന് മനസ്സിലാക്കും അത് കഴിഞ്ഞേ പ്ലാന്റ് നേരില്‍ കാണേണ്ടതുള്ളൂ. ഇതില്‍ കൂടുതല്‍ വിശദീകരണം വേണമെങ്കില്‍ ആവശ്യപ്പെടാം.

    പക്ഷെ ഇവിടെ താങ്കള്‍ പോസ്റ്റ്‌ ചെയ്ത ലേഖനത്തിനുള്ള എന്റെ മറുപടി ആയില്ലല്ലോ? ശ്രീ സുധീഷ്‌ മേനോന്‍ നടത്തിയ പഠനത്തിന്റെ ഫലങ്ങലോ അദ്ദേഹം റെഫര്‍ ചെയ്ത പഠനങ്ങളോ പങ്കു വെക്കാമോ? അല്ലെങ്കില്‍ ഈ ലേഖനം എഴുത്തും മുമ്പ് താങ്കള്‍ റെഫര്‍ ചെയ്ത ശാസ്ത്രീയ വിവരങ്ങള്‍ എന്തൊക്കെയാണ്? ഞാന്‍ ഒരു പഠന ഫലം ഇവിടെ ഷെയര്‍ ചെയ്തിരുന്നല്ലോ? അത് താങ്കള്‍ വായിച്ചു മനസ്സിലാക്കിയോ? അതില്‍ എന്തെങ്കിലും ചോദിക്കാനുണ്ടോ?

    ReplyDelete
  26. പരസ്പരം കുറ്റപ്പെടുന്നതിനോടല്ല, മറിച്ച് വിഷയത്തിലൂന്നി കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനോടാണ് എനിക്കു താല്പര്യം.

    ആലപ്പുഴയിലെ പദ്ധതിയെപ്പറ്റിയുള്ള എന്റെ ഈ പോസ്റ്റിനുള്ള അഭിപ്രായമായാണ് താങ്കൾ കൊടുങ്ങല്ലൂർ പ്ലാന്റിന്റെ അപാകതകൾ ചൂണ്ടിക്കാട്ടിയ താങ്കളുടെ പോസ്റ്റിന്റെ ലിന്റ് ഇവിടെയിട്ടത്. കൊടുങ്ങല്ലൂർ പ്ലാന്റ് കാണാതെയാണ് താങ്കൾ ലേഖനമെഴുതിയതെന്ന് താങ്കൾ തന്നെ സമ്മതിക്കുന്നു. ഈ പോസ്റ്റ് ആലപ്പുഴയിൽ തുടങ്ങിവെച്ച ബയോഗ്യാസ് പ്ലാന്റുകൾ, പൈപ്പ് കമ്പോസ്റ്റ്, റിംഗ് കമ്പോസ്റ്റ് തുടങ്ങിയവയെക്കുറിച്ചാണ്. അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട ചർച്ചകൾ ഉണ്ടെങ്കിൽ അതല്ലേ ഇവിടെ പ്രായോഗികം?

    താങ്കൾ ആവശ്യപ്പെട്ട തെളിവുകളും സാക്ഷ്യങ്ങളും ഈ പോസ്റ്റും കമന്റുകളും വായിക്കുന്ന മറ്റുള്ളവർക്കു കൂടി ആവശ്യമാണെന്നു ഞാൻ മനസ്സിലാക്കുന്നു. കൊടുങ്ങല്ലൂർ പ്ലാന്റ് കണ്ടശേഷം കഴിയുമെങ്കിൽ അടുത്ത പോസ്റ്റായിത്തന്നെ എഴുതുന്നതാണ്. കാണാതെ എഴുതുന്നതു നല്ലതല്ലല്ലോ.

    70ഡിഗ്രി സെന്റിഗ്രേഡിൽ ഒരു മണിക്കൂറെങ്കിലും (അല്ലെങ്കിൽ 90ഡിഗ്രിയിൽ അഞ്ചു മിനിട്ട്) താപം തുടർച്ചയായി നിലനിർത്തിയാലേ ബയോഗ്യാസ് പ്ലാന്റുകളിലെ അപകടകാരികളായ പാതോജനുകൾക്കു നാശം സംഭവിക്കൂ എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. അങ്ങനെയുള്ള ബയോഗ്യാസ് പ്ലാന്റുകൾ ആലപ്പുഴയിൽ ഉണ്ടെങ്കിൽ അതിന്റെ വിവരം അറിയിക്കുമല്ലോ. തെറ്റ് താങ്കൾക്കു സംഭവിച്ചതുപോലെ എനിക്കാണു സംഭവിച്ചതെങ്കിൽ തിരുത്താമല്ലോ.

    ReplyDelete
  27. 70ഡിഗ്രി സെന്റിഗ്രേഡിൽ ഒരു മണിക്കൂറെങ്കിലും (അല്ലെങ്കിൽ 90ഡിഗ്രിയിൽ അഞ്ചു മിനിട്ട്) താപം തുടർച്ചയായി നിലനിർത്തിയാലേ ബയോഗ്യാസ് പ്ലാന്റുകളിലെ അപകടകാരികളായ പാതോജനുകൾക്കു നാശം സംഭവിക്കൂ എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്.

    എവിടെയാ പഠിച്ചത് കൊട്ടോട്ടീ, ആ റഫറൻസ് ഒന്ന് തരൂ.

    ReplyDelete
  28. Guidance on the treatment in approved composting or biogas plants of animal by-products and catering waste – Regulation EC1774/2002 version 1-8.

    ReplyDelete

  29. 4.3. Equipment – Biogas Plant

    A biogas plant must be equipped with:
    (a) A pasteurisation/ hygienisation unit, which cannot be by-passed, with:
    (i) installations for monitoring temperature against time;
    (ii) recording devices to record continuously the results of the monitoring
    measurements referred to in (i); and
    (iii) an adequate safety system to prevent insufficient heating;
    (b) However, a pasteurisation/hygienisation unit shall not be mandatory for biogas plants that
    transform only:
    (i) animal by-products that have undergone processing Method 11
    or one of the
    approved alternative processing methods;
    (ii) Category 3 material that has undergone pasteurisation/ hygienisation elsewhere;
    or
    (iii) animal by-products which may be used as raw material without processing.

    ReplyDelete
  30. Accelerated aerobic processes require a net
    input of energy to supply the oxygen
    required. A large amount of biologically
    produced heat is created as microbes respire,
    and are associated with high processing
    temperatures of 60 – 70°C. High temperatures
    have the advantage of killing potentially
    pathogenic organisms in the waste
    (sanitisation), and can also be used to dry
    material.

    ReplyDelete
  31. AD
    (one process stage
    below, plus storage)
    Composting*
    (any 2 process stages
    listed below)
    70°C; 1 hour; max
    particle size 60mm
    Enclosed reactor 70°C for at
    least 1 hour with a maximum
    particle size of 60mm
    57°C; 5 hours; max
    particle size 50mm
    Enclosed reactor at 60°C for at
    least 2 days with a maximum
    particle size of 400mm
    At least 18 days
    storage (may be in
    the open)
    Housed (if first stage) or open
    air (if second stage) turned piles
    60°C; 2 days achieved 4 times
    consecutively, with a turning
    between each; max particle size
    of 400mm

    ReplyDelete
  32. Temperature
    Temperature is a very important factor to take into consideration during anaerobic digestion. In
    the presence of oxygen, heat is released by the breakdown of the organic matter, causing aerated
    compost to heat up. In an oxygen-free (anaerobic) biogas process, only very small amounts of
    energy are released in the form of heat. Instead, most of the energy released by cellular
    respiration binds directly to the final product, methane. Therefore, this product will be energy
    rich, while the process itself is not significantly heated up. For the microorganisms to grow best,
    and thus also form a lot of biogas, an external heat supply is required.

    Temperatures normally used for digestion in the biogas process are around 37°C (mesophilic) or
    55°C (thermophilic). Microorganisms grow best at these temperatures in the mesophilic and
    thermophilic ranges. However, examples of the digestion of bioenergy crops shows that it may be
    possible to achieve a stable process throughout the entire 35°C-50°C range (Lindorfer et al 2008).
    Sometimes some of the energy in the methane gas is used to heat the process. It may also be
    necessary to heat some of the incoming substrate before it is fed into the digestion tank, especially
    during cold winter months. The facilities that sanitised the substrate at 70°C before digestion may
    need to cool the material down before it is pumped into the digestion tank. The general rule for
    mesophilic and thermophilic digestion temperature is that once the temperature is set, it should
    be kept constant and not vary more than +/- 0.5°C to achieve the best results (VAV P42 1981).
    Small temperature fluctuations (max. +/- 2-3°C) can be tolerated, especially if the process is
    otherwise stable with respect to such things as alkalinity (personal communication Halina
    Rybczynski, Kalmar Biogas AB). Methane producers are generally more sensitive to temperature
    fluctuations than other microorganisms in the process. A steady temperature in the digestion tank

    ReplyDelete
  33. This is funny. You levelled allegation about Alappuzha project and quoted Mr. Sudheesh Menon who is a hard campaigner and friend of Mr. Joy who is the inventor of Kodungallur Plant. That was the reason I posted the article here. You prove me wrong with results on it. Secondly when you level allegation about biogas plants please provide your references. How many biogas plants in Alappuzha district is handling animal excreta on a regular basis. What is the incidence of sharp increase in kidney diseases and promotion of Biogas plants in Kerala? How many Salmonella outbreaks have been reported in Kerala in last 6 years where biogas plants were sold mostly. (Even news reports since you like news reports rather than scientific study.) Let us come to the point. The alappuzha biogas plants are dealing with kitchen waste which are the discarded part of food. What you are referring here are studies based on biogas plants or Digestors dealing with animal waste. How will you explain the paddy cultivation in Kerala where large amounts of cow dung is being directly used directly in soil and water which have connectivity to ground water? Speak Science. I couldnt trace the document you are reffering.Please provide the URL of it. and the study name suggests it is European. Have you got any studies in Indian Scenario? The reference I gave you is a peer reviewed study which is published in a scientific journal and the data is from Indian samples. Burden of proof is not on me but it is on you.

    ReplyDelete
  34. You are referring to the studies related to bio methanation of sewage sludge? Any way i have found these useful authentic scientific reports too.

    Annals of Agricultural and Environmental Medicine 2012, Vol 19, No 3, 427-430

    ORIGINAL ARTICLE www.aaem.pl

    Sanitization efficacy of anaerobic digestion
    and aeration of slurry from the aspect
    of limiting emission of Salmonella
    into the environment
    Zbigniew Paluszak1, Krzysztof Skowron2,3, Halina Olszewska3, Karolina Jadwiga Skowron4,
    Justyna Bauza-Kaszewska1, Grzegorz Gryń4
    1 Department of Microbiology, Faculty of Agriculture and Biotechnology, University of Technology and Life Sciences,
    Bydgoszcz, Poland
    2 Department of Microbiology, Faculty of Pharmacy, Nicolaus Copernicus University, Toruń, Collegium Medicum
    of L. Rydygier, Bydgoszcz, Poland
    3 Department of Animal Hygiene and Microbiology of the Environment, Faculty of Animal Breeding and Biology,
    University of Technology and Life Sciences, Bydgoszcz, Poland
    4 Department of Chemistry and Fuels Technology, Faculty of Chemistry, University of Technology, Wrocław, Poland
    Paluszak Z, Skowron K, Olszewska H, Skowron K J, Bauza-Kaszewska J, Gryń G. Sanitization efficacy of anaerobic digestion and aeration of
    slurry from the aspect of limiting emission of Salmonella into the environment. Ann Agric Environ Med. 2012; 19(3): 427-430.
    Abstract
    The aim of this study was to estimate the usefulness of mesophilic anaerobic digestion and aeration for sanitization of slurry from the aspect of limiting transmission of Salmonella into the environment. Material for the study was fresh pig slurry. Collected samples were subjected to anaerobic digestion at 35°C and aeration with an initial temperature of 35°C. The efficacy of both methods was examined based on determination of the elimination rate and theoretical time of survival of Salmonella Senftenberg W775, Salmonella Enteritidis and Salmonella Typhimurium introduced into slurry in carriers of type Filter-Sandwich. Samples for the study were collected every 24 hours and the number of bacilli was determined with the MPN (Most Probably Number) method. The study indicated that fermentation is a more effective method for slurry sanitization. A higher rate of elimination and shorter time of survival of all the tested bacteria was observed, compared with the use of aeration. The experiment allowed us to prove the high sanitization efficacy of both examined methods. They ensure the full elimination of the tested serotypes of Salmonella in only slightly more than 10 days. The use of fermentation or aeration as a way of slurry treatment for agricultural purposes makes it possible to obtain a fertilizer which is valuable and safe for humans and the environment.
    Key words
    salmonelloses, survival rate of Salmonella, slurry, anaerobic digestion, aeration, sanitization efficacy

    Full text of the study available here (https://www.google.co.in/url?sa=t&rct=j&q=&esrc=s&source=web&cd=2&cad=rja&ved=0CDsQFjAB&url=http%3A%2F%2Faaem.pl%2Ffulltxt.php%3FICID%3D1010933&ei=HGi4UvmtNsTnrAe9hoGgAQ&usg=AFQjCNEVZjVO1L97CX099Ykq9pdm1Dn4Qg&sig2=n7y09eJ93dsUOZ4zkOARUw&bvm=bv.58187178,d.bmk)

    one more study http://www.ajol.info/index.php/ijonas/article/view/77532


    ReplyDelete
  35. Mr. Shibu K. Nair .
    First you ref;; European animal by product law.
    for bio gas waste processing.
    Any kitchen waste in alapuzha with out animal by product?

    4.3. Equipment – Biogas Plant

    A biogas plant must be equipped with:
    (a) A pasteurisation/ hygienisation unit, which cannot be by-passed, with:
    (i) installations for monitoring temperature against time;
    (ii) recording devices to record continuously the results of the monitoring
    measurements referred to in (i); and
    (iii) an adequate safety system to prevent insufficient heating;
    (b) However, a pasteurisation/hygienisation unit shall not be mandatory for biogas plants that
    transform only:
    (i) animal by-products that have undergone processing Method 11
    or one of the
    approved alternative processing methods;
    (ii) Category 3 material that has undergone pasteurisation/ hygienisation elsewhere;
    or
    (iii) animal by-products which may be used as raw material without processing.
    Any ware in the world at the time of the reaction inside the bio reactor never naturally increase the temperate. up to 70°C without external heating.
    I know Alapuzha details very well. The coming March to may the temperature is below 30 cent grade. Why all biogas plant at alapuzha are without pasteurizer or hygenser

    . Any biogas plant maintained 70 cent grade at Alapuzha please inform to me,

    joy bala,

    09447058008.

    ReplyDelete
  36. അത് യൂറോപ്യൻ പാർലമെന്റിന്റെ ഏതാണ്ട് റെഗുലേഷനാണെന്ന് കാണുന്നു, ഇന്റർനെറ്റിൽ. അതെങ്ങിനെ ആലപ്പുഴക്ക് പറ്റും?
    ആലപ്പുഴയിലെ ഏതെങ്കിലും പ്ലാന്റിലെ സ്ലറി മൈക്രോബിയൽ അനാലിസിസിനു / മറ്റെന്തെങ്കിലും സേഫ്റ്റി പരിശോധനക്ക് വിധേയമാക്കിയ റിപ്പോർട്ട് ലഭ്യമാണോ?
    കേരളത്തിൽ ഇപ്പോൾ പ്രവർത്തിച്ചങ്കൊണ്ടിരിക്കുന്ന ഏതെങ്കിലും പ്ലാന്റുകളിൽ നിന്നും ഇപ്രകാരം ഭീഷണി ഉണ്ടായതായി റിപ്പോർട്ടുണ്ടോ?

    ReplyDelete
  37. ഒരു പ്ലാന്റ് കമ്പനി മറ്റൊരു പ്ലാന്റിനെതിരെ നടത്തുന്ന പ്രചരണം മാത്രമാണ് ആലപ്പുഴ മാലിന്യ പ്രശ്നം എന്ന് തോന്നുന്നു, ഈ കമന്റുകൾ കാണുമ്പോൾ.

    ReplyDelete
  38. @anil. You said it. As a person watching this cat and mouse game of Kodungalloor plant Vs. rest of the world for last 6 years or so, I know the players well. These people are referring only european studies since their Tech adviser Mr. Sudheesh Menon is doing some business on lab equipments in europe. Just see the name of the blog post! Environmental Health Centre. Go to the blog you wont find any studies / references this Envrionmental Health Centre dealing with. Instead you will find a brochure of a machine which is an absurd idea. I dont want to waste my time anymore on this. If anybody seriously want to discuss the pros and cons of Biogas plant let me know. And those who want to see the latest developments in biogas plants in India I can help you to see them. Merry Xmas

    ReplyDelete
  39. നഗരമാലിന്യത്തിൽ നിന്ന് പ്ലാസ്റ്റിക് വേർതിരിക്കാതെ ജൈവമാലിന്യം സംസ്കരിക്കാൻ കഴിയില്ല. പ്ലാസ്റ്റിക് ഓട്ടോമാറ്റിക് ആയി വേർതിരിച്ചാണ് കൊടുങ്ങല്ലൂരിലെ നഗരമാലിന്യം സംസ്കരിക്കുന്നത്. ഭൗതിക സ്വത്തവകാശ നിയമപ്രകാരം എന്നിൽ നിക്ഷിപ്തമായ ഈ ഓട്ടോമാറ്റിക് പ്ലാസ്റ്റിക് സെപ്പറേറ്റിംഗ് മോഡ്യൂളിന് ലോകത്ത് മറ്റൊരു നിർമ്മാതാവിന്റെ കോമ്പറ്റീഷൻ ഇല്ല.

    ആകെയുള്ള ഉപദ്രവം വിതരണാവകാശം ലഭിക്കാത്ത ആർ വി ജി മേനോൻ മുതലായവരിൽ നിന്നുള്ളതു മാത്രമാണ്. ഇന്നടക്കം (24/12/2013) രണ്ടുപ്രാവശ്യം പ്ലാന്റിന്റെ വിലപിടിച്ച പോളികാർബണേറ്റ് ഷീറ്റുകൾ കത്തിച്ചു നശിപ്പിക്കാൻ ബുദ്ധിജീവികളുടെ ഭാഗത്തുനിന്നും നീക്കമുണ്ടായി.

    ഇന്ത്യയിലെ മാലിന്യ സംസ്കരണ വ്യവസായത്തിലെ വിദഗ്ധരായ ഡോ. എസ് ആർ മാലെയ്, ജ്യോതികുമാർ, വിദ്യാസാഗർ, സിജുകുമാർ മുതലായവർ ഈ യന്ത്രസംവിധാനങ്ങൾ നഗരമാലിന്യ സംസ്കരണ വ്യവസായത്തിന് ഏറ്റവും മികച്ച സംവിധാനമാണെന്നു വ്യക്തമാക്കുന്നു.

    ഒരു മണിക്കൂറിൽ അഞ്ചു ടൺ വരെ നഗര മാലിന്യങ്ങൾ സംസ്കരിക്കാൻ കഴിയുന്ന ഈ യന്ത്ര സംവിധാനങ്ങൾ ആവശ്യമുള്ള നഗരസഭകൾക്ക് മെയിന്റനൻസ് അടക്കം ചെയ്തു നൽകുവാൻ നിർമ്മാതാക്കൾ തയ്യാറാണ്. പ്രതിഫലമായി നിർമ്മാതാക്കൾക്ക് ലഭിക്കേണ്ടത് യന്ത്രങ്ങൾ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങൾ മാത്രമാണ്.

    കേരളത്തിനു പുറത്തെ മാലിന്യ സംസ്കരണം എങ്ങനെ നടക്കുന്നു എന്നറിയാത്ത, പൊട്ടക്കിണറ്റിലെ തവളകളായ, മുറിവൈദ്യന്മാരും കൈക്കൂലിക്കാരും മാലിന്യത്തണലിൽ ജീവിക്കുന്നവരുമായ, കേരളാ ഗവർമെന്റിന്റെ ഉപദേശകരായ ദിലീപ്കുമാർ, ഷിബു നായർ, ആർ വി ജി മേനോൻ, രാമചന്ദ്രൻ മുതലായവർക്ക് ഈ സംവിധാനത്തിൽ മതിപ്പുണ്ടാവാൻ സാധ്യതയില്ല.

    അഞ്ചുവർഷമായി ഒരുതരത്തിലുമുള്ള മലിനീകരണവും സൃഷ്ടിക്കാതെ കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന നഗരമാലിന്യ സംസ്കരണ സംവിധാനങ്ങൾ നേരിട്ടുകാണാൻ ഏവരേയും ആദരപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

    കെ ബി ജോയ്
    മൊബൈൽ: 9447058008

    ReplyDelete
  40. കൈക്കൂലി ആരോപണം ഇഷ്ടപ്പെട്ടു. നേരാം വണ്ണം കൂലി കിട്ടിയാല്‍ മതി ആയിരുന്നു. ജോയിക്കെതിരെ സംസാരിച്ചാല്‍ കൈക്കൂലി തരും എന്നത് പുതിയ അറിവാണ് (അങ്ങനെ ചെയ്യുന്നവരുടെ കോണ്ടാക്റ്റ് തന്നു സഹായിക്കുമോ? ) ദിലീപ് കുമാര്‍ എന്റെ ആരുമല്ല, ആര്‍. വി. ജി. മേനോന്‍ എന്റെ അമ്മാവനും അല്ല. രാമചന്ദ്രന്‍ ആരാണെന്ന് അറിയില്ല ആദ്യമായാണ്‌ ഈ പേര് കേള്‍ക്കുന്നത്. അവരൊക്കെ കൈക്കൂലി വാങ്ങിയിട്ടുണ്ടോ ജോയിയെ നശിപ്പിക്കാന്‍ ശ്രമിച്ചോ എന്നുല്ലതോന്നും എനിക്കറിയില്ല. അതെന്റെ വിഷയമല്ല. പക്ഷെ ഞാന്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കില്‍ അല്ലെങ്കില്‍ എനിക്ക് കൈക്കൂലി തരാന്‍ സാധ്യതയുള്ള ആളുകള്‍ , എനിക്ക് കൈക്കൂലി തന്നാല്‍ ഉണ്ടാകാവുന്ന പ്രയോജനം ഒന്ന് വിശദമാക്കാമോ? ജോയിയുടെ പ്ലാന്റിനെതിരെ സര്‍ക്കാരിലോ മറ്റേതെങ്കിലും സര്‍ക്കാരുമായി ബന്ധപ്പെട്ട ഉപദേശ സമിതികളിലോ അന്വേഷണ റിപ്പോര്‍ട്ടുകളിലോ ഞാനോ തണല്‍ എന്നാ സംഘടനയോ എന്തെങ്കിലും മൊഴി / ഉപദേശം / ശുപാര്‍ശ കൊടുത്തതായി തെളിയിക്കാമോ? ഇന്ത്യക്കകത്തും പുറത്തും സര്‍ക്കാരുകള്‍ക്കും സംഘടനകള്‍ക്കും വേണ്ട സാങ്കേതിക ഉപദേശം കൊടുക്കുന്ന ഒരാളാണ് ഞാന്‍. അത് കൊണ്ട് തന്നെ ഒരുപാട് സാങ്കേതിക വിദ്യകളെയും അതിന്റെ പ്രയോക്താക്കളെയും കാണാറുണ്ട്‌. അതില്‍ ആരെങ്കിലും ഒരാള്‍ പറയട്ടെ അയാള്‍ക്ക്‌ വേണ്ടി സംസാരിക്കുന്നതിനു /ശുപാര്‍ശ ചെയ്യുന്നതിന്ചെ ഞാന്‍ കൈക്കൂലിയോ എന്തെങ്കിലും സൌകര്യങ്ങളോ ആവശ്യപ്പെട്ടു എന്ന് തെളിയിക്കാന്‍ ജോയിയെ ഞാന്‍ വെല്ലു വിളിക്കുന്നു. (ഈ രംഗത്ത് ഞാന്‍ വന്നിട്ട് പന്ത്രണ്ടു വര്‍ഷമായി )

    ReplyDelete
  41. Shibu K. Nair ഈ രംഗത്ത് ഞാന്‍ വന്നിട്ട് പന്ത്രണ്ടു വര്‍ഷമായി

    എത് രംഗത്ത്? Please inform to me. ..

    കെ ബി ജോയ്
    മൊബൈൽ: 9447058008

    ReplyDelete
  42. എന്റെ ഭാഷയുടെ കുഴപ്പം കൊണ്ടാണ് നിങ്ങള്ക്ക് കാര്യം മനസ്സിലാകാത്തത് എന്ന് കരുതിക്കൊണ്ട് തന്നെ ഒന്നുകൂടി വ്യക്തമാക്കാം. മാലിന്യവും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ബോധവല്‍ക്കരണ , പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും സര്‍ക്കാരുകള്‍ക്കും സംഘടനകള്‍ക്കും പൊതുജനങ്ങള്‍ക്കും സംശയ നിവാരണത്തിന് വേണ്ട സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്യുന്ന സന്നദ്ധ സേവന പ്രവര്‍ത്തനത്തിലേക്ക് മാത്രമായി ശ്രദ്ധ തിരിച്ചിട്ടു പന്ത്രണ്ടു വര്‍ഷമായി. തൊണ്ണൂറ്റി ഒന്ന് മുതല്‍ പരിസ്ഥിതി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു വരികയായിരുന്നു. എന്റെ ചോദ്യത്തിനുള്ള ഉത്തരം കിട്ടിയില്ല. ഞാന്‍ ആരില്‍ നിന്നെങ്കിലും കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നു തെളിയിക്കാമോ? ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്നത് മനസ്സിലാക്കാം. അത് ചിലരുടെ പരിമിതി ആയി മാത്രമേ ഞാന്‍ കാണുന്നുള്ളൂ.

    ReplyDelete
  43. ബയോഗ്യാസ് പ്ലാന്റുകൾ ആവശ്യമില്ലെന്നോ പാടില്ലെന്നോ എന്റെ പോസ്റ്റിൽ പറയുന്നില്ല. ഇന്ന് കേരളത്തിൽ നിർമ്മിച്ചുകൂട്ടുന്ന ബയോഗ്യാസ് പ്ലാന്റുകൾ പരിസ്ഥിതിക്ക് യോജിച്ചതല്ലെന്നും യൂറോ സ്റ്റാൻഡേർഡിലുള്ള പ്ലാന്റുകൾ സ്ഥാപിച്ച് ഇതു പരിഹരിക്കണമെന്നുമാണു പറയുന്നത്.

    1970കളിൽ ലോക നിരത്തുകളിൽ പാഞ്ഞുനടന്ന വാഹനങ്ങൾ വൻ മലിനീകരണമാണ് ഉണ്ടാക്കിയിരുന്നത്. യൂറോപ്പിലുള്ളവർക്ക് ഇതിന്റെ അപകടം തിരിച്ചറിയാനും നിയമമുണ്ടാക്കാനും അങ്ങനെ പരിഹാരമുണ്ടാക്കാനും 1980കളിൽത്തന്നെ കഴിഞ്ഞു. വാഹനങ്ങളുടെ പുക കർശനമായി നിയന്ത്രിക്കാനും മലിനീകരണം കുറക്കാനും ആവശ്യമായ നിയമമുണ്ടാക്കാനും ഇന്ത്യക്ക് 2000വരെ കാത്തിരിക്കേണ്ടി വന്നു. സർക്കാരിന്റെ ഉപജാപക ഉപദേശക വൃന്ദങ്ങൾ ശ്രമിച്ചില്ല അല്ലെങ്കിൽ തടഞ്ഞുവെച്ചു എന്നതാവും ശരി. മുമ്പ് എട്ടും പത്തും കിലോമീറ്റർ സഞ്ചരിച്ചിരുന്ന ഡീസൽ ഡീസൽ വാഹനങ്ങൾ അതിനുശേഷം ഇരുപതും ഇരുപത്തിരണ്ടും കിലോമീറ്റർ സഞ്ചരിച്ച് ഇന്ധനം ലാഭിച്ചു, മലിനീകരണവും കുറച്ചു.

    ജൈവമാലിന്യ മേഖലയിൽ 1980-90കളിൽ ലോകത്തെവിടെയും ഒരുപോലെയായിരുന്നു അവസ്ഥ. രണ്ടായിരമായപ്പോൾ യൂറോപ്പുകാർ അതു തിരിച്ചറിഞ്ഞു നിയമമുണ്ടാക്കി. ഫലപ്രദമായ മാർഗ്ഗങ്ങൾ തെരഞ്ഞെടുത്ത് ജൈവമാലിന്യ സംസ്കരണവും നിവാരണവും ആരംഭിച്ചു. അതാണ് അവർ നിർമ്മിച്ച പാറ്റ്ചുറൈസർ - ഹൈജനേസർ ഉൾപ്പെട്ട ബയോഗ്യാസ് പ്ലാന്റുകൾ.

    ജൈവമാലിന്യക്കച്ചവടത്തിൽ തങ്ങളുടെ ബിസിനസ് വോള്യത്തിന്റെ നഷ്ടം കൃത്യമായി മനസ്സിലാക്കുന്നവരും മികച്ച സാങ്കേതിക വിദ്യകൾ കൈവശമില്ലാത്തവരും അല്ലെങ്കിൽ കണ്ടുപിടിക്കാൻ താല്പര്യമില്ലാത്തവരും സർക്കാരിന്റെ ഉപദേശക വൃന്ദങ്ങളാകുമ്പോൾ ഫലപ്രദമായ മാർഗ്ഗങ്ങൾ ആരെങ്കിലും കണ്ടെത്തിയാൽ അതംഗീകരിക്കാൻ കൂട്ടാക്കാതെ മാലിന്യത്തെ കുതിരക്കച്ചവടവൽക്കരിച്ചുകൊണ്ടേയിരിക്കുന്നു. എന്നതാണ് ഈ ചർച്ചയിൽ നിന്ന് എനിക്കു മനസ്സിലാക്കാനായത്. അതിന്റെ ഭാഗമായായിരിക്കണം ആഗോള താപമാനമുയർത്തുന്ന മൊബൈൽ ഇൻസിനറേറ്ററും പൈറോളിസ് പ്ലന്റുകളും. ആലപ്പുഴയിലെ ഭാവിയിൽ പരാജയമെന്നു സമ്മതിക്കേണ്ടിവരുന്ന പദ്ധതികളെ പിന്താങ്ങുന്നതോടൊപ്പം കൊടുങ്ങല്ലൂരിൽ ഫലപ്രദമെന്നു കാണുന്നതിനെ അവഗണിക്കാനും കഴിയുന്നത് അതുകൊണ്ടാവണം.

    ജൈവമാലിന്യ സംസ്കരണ രംഗത്തെ ന്യൂനതകളെ ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചപ്പോൾ ക്രിയാത്മകവും വസ്തുനിഷ്ടവുമായി ഈ രംഗത്തു പ്രവർത്തിക്കുന്നവർ പ്രതികരിക്കുമെന്നാണു ഞാൻ പ്രതീക്ഷിച്ചത്. പക്ഷേ കൊടുങ്ങല്ലൂർ മാലിന്യ സംസ്കരണപ്ലാന്റുമായി ബന്ധപ്പെട്ട ചർച്ചയായി അതുമാറി. നഗരമാലിന്യ സംസ്കരണ രംഗത്തെങ്കിലും പ്രയോജനപ്പെടുമെങ്കിൽ അതും നല്ലതുതന്നെ.

    എനിക്കു പറയാനുള്ളത് ഈ രംഗത്ത് ഏറെ പ്രവർത്തന പരിചയമുള്ള ശ്രീ ഷിബു കെ നായരെപ്പോലെയുള്ളവർ കൊടുങ്ങല്ലൂർ പ്ലാന്റ് സന്ദർശിക്കണമെന്നാണ്. എന്നാലേ അത് എത്രകണ്ട് ഗുണമേന്മയുള്ളതെന്നു മനസ്സിലാക്കാനാവൂ. മികച്ചതാണെങ്കിൽ അതിനെ പ്രചരിപ്പിക്കണം. അപാകതകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കണം, തിരുത്താവുന്നതാണെങ്കിൽ തിരുത്തണം. അനുദിനം വഷളാവുന്ന നഗരമാലിന്യസംസ്കരണം നല്ല രീതിയിൽ നടന്നില്ലെങ്കിൽ ഇനി വരുന്ന തലമുറക്ക് ഇവിടെ ജീവിക്കാൻ കഴിയാതെ വരും. ആരോപണ പ്രത്യാരോപണങ്ങൾ കൊണ്ട് ഇതു പരിഹരിക്കാനാവില്ലെന്ന് തിരിച്ചറിയണം.

    നിലവിലെ ബയോഗ്യാസ് പ്ലാന്റുകളെപ്പറ്റി ഒന്നു പഠിക്കാൻ തയ്യാറാവണം. യൂറോപ്പിൽ നടപ്പിലാക്കിയ ബയോഗ്യാസ്പദ്ധതി വൈകിയെങ്കിലും ഇവിടെയും നടപ്പിലാക്കിയപ്പോൾ പാറ്റ്ചുറൈസിംഗ് സംവിധാനങ്ങൾ ഒഴിവാക്കിയ നടപടിക്കു തിരുത്തൽ വേണം.

    പുതിയ സംവിധാനങ്ങൾ ലോകത്തെവിടെയും കണ്ടെത്തുമ്പോൾ തത്തുല്യ സങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കാനും അംഗീകരിക്കാനും നമുക്കു കഴിയണം. അല്ലാതെ വിദേശ കുത്തകകളുടെ ഉപയോശൂന്യമായതും കെട്ടിക്കിടക്കുന്നതുമായ സാമഗ്രികളെ ഏറ്റുവാങ്ങി ദുരന്തം വിളിച്ചുവരുത്തുന്നവരായി മാറുന്ന നിലവിലെ രീതിയെ വീണ്ടും ആവർത്തിക്കലല്ല ആരോഗ്യകരമായ പരിസരവും വികസനവും.

    ReplyDelete
  44. സുഹൃത്തേ ഏറെ പരത്തി ആധികാരികമായി നിങ്ങള്‍ ഇവിടെ എഴുതിയിരിക്കുന്നതൊക്കെ വസ്തുതാ വിരുദ്ധമാണ്. ആയിരത്തി തൊള്ളായിരത്തി എഴുപത്തി അഞ്ചില്‍ തന്നെ റിസോര്‍സ് റിക്കവറി ആക്റ്റ് അമേരികയില്‍ നിലവില്‍ വന്നു. ഇരുപത്തി അഞ്ചു കൊല്ലം കഴിഞ്ഞു രണ്ടായിരത്തില്‍ ആണ് ഇന്ത്യയില്‍ മുനിസിപല്‍ സോളിഡ് വേസ്റ്റ് (മാനെജ്മെന്റ് ആന്‍ഡ്‌ ഹാന്റ്ലിംഗ് ) റൂള്‍സ് നിലവില്‍ വരുന്നത്.

    ക്രിസ്തുവിനും പത്തു നൂറ്റാണ്ടു മുമ്പ് ബയോഗ്യാസ് അസ്സിരിയക്കാര്‍ പ്രയോജനപ്പെടുത്തിയിരുന്നു. ആധുനിക ലോകത്തിലെ ആദ്യത്തെ ബയോഗ്യാസ് സ്ഥാപിക്കപ്പെടുന്നത് ആയിരത്തി എണ്ണൂറ്റി അന്‍പത്തി ഒന്‍പതില്‍ ബോംബെയില്‍ മാട്ടുംഗ യിലുള്ള കുഷ്ഠരോഗികളുടെ കോളണിയില്‍ ആണ്. അതിനു ശേഷമാണ് സ്യൂവേജ് സംസ്കരണത്തിന് വേണ്ടി ഈ സാങ്കേതിക വിദ്യ യൂറോപ്പില്‍ എത്തുന്നത്‌. ജൈവ ഖര മാലിന്യം ഉപയോഗിച്ച് ബയോഗ്യാസ് ആദ്യമായി ഉള്പാടിപ്പിച്ചതും ബോംബെയില്‍ തന്നെയാണ്. ആയിരത്തി തൊള്ളായിരത്തി മുപ്പതില്‍. പ്ലാന്റുകള്‍ ഇന്ത്യയില്‍ സാര്‍വത്രികമാകുന്നത് ഗാന്ധി ശിഷ്യനായ ദീനബന്ധുവിന്റെ നേതൃത്വത്തില്‍ ആണ്. ഏതാണ്ട് അതെ കാലത്ത് തന്നെ ചൈനയില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ പ്രവര്തിപ്പിച്ചിരുന്നു. ഗോബര്‍ ഗ്യാസ് പ്ലാന്റ് ആയി തുടങ്ങിയ ബയോഗ്യാസ് പ്ലാന്റുകളെ ജൈവ ഖര മാലിന്യങ്ങള്‍ സമ്സ്കരിക്കാമെന്നു തിരിച്ചറിഞ്ഞു വ്യാപക അടിസ്ഥാനത്തില്‍ പ്രയോജനപ്പെടുത്തിയ ഒരു രാജ്യമാണ് ഇന്ത്യ. ലോകത്തിന്റെ പല ഭാഗത്ത്‌ നിന്നും ഇവിടേയ്ക്ക് ഗവേഷകരും മറ്റുള്ളവരും ഇവിടെ വന്നു പഠിച്ചു അവരവരുടെ നാടുകളിലേക്ക് ഈ സാങ്കേതിക വിദ്യ പുനരാവിഷ്കരിക്കുകയാനുടായത്.

    താങ്കള്‍ പറയുന്ന യൂറോ സ്റ്റാന്‍ഡേര്‍ഡ് എങ്ങനെയാണ് ഇവിടെ ബാധകം ആകുന്നതു? യൂറോപ്പില്‍ വീടുകളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ ഇല്ല. അവിടെ ഇപ്പോഴും സ്യൂവേജ് സംസ്കരനതിനാണ് അല്ലെങ്കില്‍ വന്‍കിട കന്നുകാലി ഫാര്മുകളില്‍ അതുമല്ലെങ്കില്‍ അറവുശാലകളില്‍ ആണ് ബയോ ഗ്യാസ് പ്ലാന്റുകള്‍ ഉപയോഗിക്കുന്നത്. അവിടുത്തെ കാലാവസ്ഥയില്‍ അവരുടെതായ സ്ടാണ്ടാര്ടുകള്‍ അവര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

    നിലവിലുള്ള ബയോഗ്യാസ് സാങ്കേതിക വിദ്യയെക്കുറിച്ച് ഇന്ത്യയില്‍ ഒട്ടേറെ പഠനങ്ങള്‍ നടന്നു കഴിഞ്ഞു. ഒന്നിലും താങ്കലുന്നയിക്കുന്ന അപകടം കണ്ടെത്തിയിട്ടില്ല. ഇന്ത്യയില്‍ ഉപയോഗിക്കുന്ന ബയോഗ്യാസ് ഉപകരണങ്ങള്‍ വിദേശ കുതകകളുടെതാനെന്നു പറയുന്നത് ശുദ്ധ വിവരക്കേടാണ്. ചെറുകിട നിര്‍മ്മാതാക്കള്‍ ഇഷ്ടികയും മണലും ഉപയോഗിചു നിര്‍മ്മിക്കുന്ന പ്ലാന്റുകളുടെ സാങ്കേതിക വിദ്യ സൌജന്യമായി കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നോ ഖാദി വില്ലേജ് ഇന്ടുസ്ട്രീസ് കമ്മീഷനില്‍ നിന്നോ ലഭ്യമാണ്. ഈ രംഗത്ത് ഏറ്റവും പുതുതായി വന്ന സാങ്കേതിക വിദ്യ ഭാഭാ അടോമിക് രേസേര്ച് സെന്റെരിന്റെതാണ്. അത് കേവലം ഇരുപത്തയ്യായിരം രൂപയ്ക്കു ലഭ്യമാണ്. മറ്റു വ്യാവസായിക ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന ഗ്ലാസ് ഫൈബര്‍ അനുബന്ധ രാസവസ്തുക്കള്‍ എന്നിവ ഉപയോഗിച്ചാണ് പോര്‍ട്ടബിള്‍ പ്ലാന്റുകള്‍ ഉണ്ടാക്കുന്നത്‌. ഇതില്‍ എവിടെയാണ് ആഗോള അജണ്ട?
    യൂറോപ്പില്‍ നടപ്പിലാക്കിയ ബയോഗ്യാസ് പദ്ധതി അല്ല ഇന്ത്യയില്‍ ഉള്ളത്. നേരെ മറിച്ചാണ് വാസ്തവം. കേരളത്തില്‍ മുനിസിപ്പല്‍ വേസ്റ്റ് ഇന്സിനെരെഷനെതിരെ ആദ്യമായി ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് തണല്‍ ആണ്. അന്ന് തൊട്ടിന്നോളം തെര്‍മല്‍ സാങ്കേതിക വിദ്യകളെ എതിര്‍ക്കുകയും തടയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. നിലവിലുള്ള പൈപ്പ് കംപോസ്ടിങ്ങിനു ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. അത് എല്ലായിടത്തും ഒരേ പോലെ പ്രവര്‍ത്തിക്കില്ല. ഓരോ പ്രദേശത്തിന്റെയും അവിടുത്തെ ജനങ്ങളുടെ സ്വഭാവത്തെയും അടിസ്ഥാനമാക്കി യോജിച്ച സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താന്‍ പ്രാദേശിക വാസികളില്‍ തന്നെ അറിവും കഴിവും വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ചര്‍ച്ച ആരോഗ്യകരമായ രീതിയില്‍ അല്ല പോകുന്നത്. താങ്കള്‍ പോലും കാര്യങ്ങള്‍ വായിച്ചു മനസ്സിലാക്കിയിട്ടില്ല. അല്ലെങ്കില്‍ തെറ്റിധാരണ പരത്തുന്ന താങ്കളുടെ ലേഖനത്തില്‍ ഒരു തിരുത്ത്‌ കൊടുക്കാന്‍ താങ്കള്‍ക്കു ഇത് വരെ കഴിഞ്ഞിട്ടില്ല. അല്ലെങ്കില്‍ താങ്കളുടെ ന്യായ വാദങ്ങളെ സാധൂകരിക്കുന്ന ഒരു ശാസ്ത്ര പഠനമോ വിവരമോ തരാനും കഴിഞ്ഞിട്ടില്ല. ബയോഗ്യാസ് പ്ലാന്റുകളുടെ ചരിത്രവും ഭൂമിശാസ്ത്രവും താങ്കള്‍ തെറ്റായാണ് മനസ്സിലാക്കിയിരിക്കുന്നത്. താങ്കളുടെ പോസ്റ്റിനു മറുപടി പറയാന്‍ വന്ന എനിക്ക് യുക്തി ബോധത്തോടെ ആരും മറുപടി തന്നിട്ടും ഇല്ല. പകരം എന്റെ ജാതി പറഞ്ഞു അവഗണിക്കുക, അടിസ്ഥാന രഹിതമായി അഴിമതി / കൈക്കൂലി ആരോപണങ്ങള്‍ ഉന്നയിക്കുക എന്നിവയില്‍ ആണ് ജോയിക്ക് താല്പര്യം. എനിക്ക് തീരെ താല്പര്യമില്ല.

    ReplyDelete
  45. Environmental health centre
    പോളികാർബണേറ്റ് ഷീറ്റുകൾ കത്തിച്ചു നശിപ്പിക്കാൻ വന്ന ബുദ്ധിജീവികളുടെ പേരു വിവരങ്ങള്‍ ലഭ്യമാണോ?

    ReplyDelete
  46. അര്‍.വി.ജി.മേനോന്‍ സാര്‍,താങ്ങളില്‍ നിന്നും എത്ര രൂപ കൈക്കൂലിയായി വാങ്ങി എന്നറിയാനും താൽപ്പര്യമുണ്ട്. Environmental health centre

    ReplyDelete
  47. Shibu K. Nair സാര്‍
    ബയോ ഗ്യാസ് പ്ലാന്‍റില്‍ ഉണ്ടാവുന്ന ബാക്റ്റീരിയയുടെ എണ്ണത്തിനു വരെ വിദേശത്തു നിന്ന് കമ്മീഷന്‍ പറ്റുന്നുണ്ടെന്ന് പോലും ആരോപണം ഉന്നയിക്കാന്‍ ചക്കുറപ്പുള്ളവരാ.......അവരുടെ മുന്നില്‍ വസ്തുതാ പരമായി കാര്യങ്ങള്‍ അവതരിപ്പിച്ചു സമയം കളഞ്ഞിട്ടു കാര്യമില്ല.

    ReplyDelete
  48. Shibu K. Nair

    പകരം എന്റെ ജാതി പറഞ്ഞു അവഗണിക്കുക,

    Who ? when? ware? please explane

    ReplyDelete
  49. Mr. Rafeeq kizhattur

    please contact.

    joy 09447058008

    ReplyDelete
  50. മിസ്റ്റര്‍ സാബൂ , നിങ്ങള്‍ ഇവിടെ എഴുതിയത് തെറ്റാണെന്ന് ഞാന്‍ വസ്തുതകള്‍ നിരത്തി തെളിയിച്ചു. നിങ്ങളുടെ സുഹൃത്ത്‌ എനിക്കെതിരെ അഴിമതി ആരോപണവുമായി എത്തി. അത് ഞാന്‍ കാര്യമാക്കുന്നില്ല. ചോദ്യങ്ങള്‍ ചിന്തയില്‍ നിന്നും ഉണ്ടാകുന്നതാണ് അതിനു ഞാന്‍ മറുപടി പറയും. പക്ഷെ ആരോപണങ്ങള്‍ ചന്തിയില്‍ നിന്നും ഉണ്ടാകുന്നതാണ് അതിനു ഞാന്‍ മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല.
    എന്റെ ചോദ്യം സാബുവിനോടാണ്. സാബു ഈ ലേഖനത്തിന് ഒരു തിരുത്ത്‌ കൊടുക്കാന്‍ തയ്യാറാണോ? ഇത് വരെയുള്ള ചര്‍ച്ചകളില്‍ മനസ്സിലായത്‌ സാബുവിന് ബയോഗ്യാസിനെ കുറിച്ചോ മാലിന്യ നിര്മാര്‍ജനത്തെ കുറിച്ചോ ഒരു ധാരണയും ഇല്ലെന്നാണ്. അങ്ങനെയുള്ള താങ്കള്‍ എഴുതി വെച്ചിരിക്കുന്നത് മുഴുവന്‍ അസംബന്ധങ്ങളാണ്. ഈ പോസ്റ്റില്‍ തന്നെ തിരുത്ത്‌ കൊടുക്കാനുള്ള ആര്‍ജവം താങ്കള്‍ കാണിക്കുമെന്നു പ്രതീക്ഷിക്കാമോ?

    ReplyDelete
  51. From Shibu K. Nair profile

    About me
    Gender Male
    Industry Non-Profit
    Occupation Campaigner
    Location Thiruvananthapuram, Kerala, India

    Introduction അങ്ങനെ പ്രത്യേകിച്ചു പണിയൊന്നുമില്ല. ആരെയെങ്കിലും കിട്ടിയാല്‍ കത്തിവെക്കും

    Mr. shibu We understand every thing including dirty business.
    please.stop quarrelling.

    Sivasankaran k menon

    ReplyDelete
  52. ശ്രീ, ഷിബു,
    സാബുവിനെ ബോധവല്ക്കരിക്കാന്‍ താന്കള്‍ വെറുതെ മിനക്കെടണ്ട. കഴിഞ്ഞൊരു പോസ്റ്റിലെ ചര്ച്ച കണ്ടാല്‍ അത് ബോധ്യമാകും.
    അവനവനു പറ്റിയ സമ്വാദ ഇടങ്ങളില്‍ മാത്രം ഊര്ജ്ജം ചിലവഴിക്കൂ.
    കൊട്ടോട്ടീ,
    കേരളത്തിലെ ഏതെന്കിലും രണ്ട് പഠന റിപ്പോര്ട്ട് തരുമോ, ബയോഗാസ് പ്ലാന്റിലെ മാലിന്യങ്ങളുടെ അനാലിസിസ്. അത് ഇല്ലാതെ വെറുതെ ഇനി പറയല്ലെ

    ReplyDelete
  53. ശ്രീ ശിവസങ്കരന്‍ മേനോന്‍, ബ്ലോഗ്‌ എഴുതി തുടങ്ങിയ കാലത്ത് ഇട്ട പ്രൊഫൈല്‍ ആണത്. ഇപ്പോള്‍ ആ ബ്ലോഗ്‌ ആക്ടീവ് അല്ല. (https://www.facebook.com/shibuknair) എന്റെ പൂര്‍ണ പ്രൊഫൈല്‍ ഉണ്ട്. (www.thanal.co.in) എന്ന വെബ്സൈറ്റില്‍ കൂടുതല്‍ വായനാ സാമഗ്രികളും ഉണ്ട്.

    ഈ വിഷയത്തില്‍ കൂടുതല്‍ അനുഭവങ്ങള്‍ പാഠങ്ങള്‍ തുടങ്ങിയവ പങ്കു വെക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി എന്നെയും കൂടി ഉള്‍പ്പെടുത്തുക. 9895182067. shibuknair@gmail.com

    ReplyDelete
  54. To.
    Mr. shibunair,
    You are totally baseless Mr.Nair, by your own words.
    As per blog.
    On Blogger since December 2006
    ബ്ലോഗ്‌ എഴുതി തുടങ്ങിയ കാലത്ത് ഇട്ട പ്രൊഫൈല്‍ ആണത്. ഇപ്പോള്‍ ആ ബ്ലോഗ്‌ ആക്ടീവ് അല്ല.
    As per your statement up to 2007 you are work less.
    But as per under statement you have 12 years experience in waste filed. What public realize. That we said under.
    “Mr.Nair you are totally baseless”
    മാലിന്യവും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ബോധവല്ക്കംരണ , പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും സര്ക്കാ്രുകള്ക്കും സംഘടനകള്ക്കുംപ പൊതുജനങ്ങള്ക്കും സംശയ നിവാരണത്തിന് വേണ്ട സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്യുന്ന സന്നദ്ധ സേവന പ്രവര്ത്തരനത്തിലേക്ക് മാത്രമായി ശ്രദ്ധ തിരിച്ചിട്ടു പന്ത്രണ്ടു വര്ഷരമായി. തൊണ്ണൂറ്റി ഒന്ന് മുതല്‍ പരിസ്ഥിതി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു പ്രവര്ത്തി ച്ചു വരികയായിരുന്നു.
    One more request to Mr.Shibunair.
    Please stop quarrelling.
    Sivasankaran k menon

    ReplyDelete
  55. മേനോൻ സാറിനു നന്ദി...

    ReplyDelete
  56. shibunair.Said
    യൂറോ സ്റ്റാന്ഡേ8ര്ഡ്r എങ്ങനെയാണ് ഇവിടെ ബാധകം ആകുന്നതു? (For solid waste)
    Sabukottotty said
    യൂറോ സ്റ്റാന്ഡേsര്ഡ്i ഇവിടെ ബാധകം ആക്കണo.
    (For solid waste)
    യൂറോ സ്റ്റാന്ഡേrര്ഡ്t ഇവിടെ ബാധകം ആണ്.
    Auto mobile vehicles I C engines etc.
    Why not for Solid waste?
    Every standard for public health.
    For any details feel free contact.
    Joy 09447058008

    ReplyDelete
  57. Mr. Sivasankar Menon. You are mistaken. You found me quarreling here? It is funny. I answered to the questions of Mr. Sabu and Mr. Joy and some anonymous here. We are living in a world where information is at finger tips. You are trying to judge me based on my blog profile? That is why I shared my facebook profile. It gives you farily good view on this. And if you are still doubtful about my existence. This is too funny. Joy alleges that I am so powerful and is using my influence in the field of solid waste management against him. And you tell me that I have zero experience in waste management. LOL. and ROFL. I pity you. I dont think i need to convince you about my qualification / experience and contribution to this nation. I cant helping laughing. This is really funny the funniest moment in 2013 for me. ;)

    ReplyDelete
  58. Mr.Shibu,
    Please never go behind this anony ids. Any one can comment using any one elase name. I can write my name as Thomas issac here. But you can identify the person by just observing the style of writing. Please don't waste time.

    ReplyDelete
  59. Mr. shibu nair,

    ബ്ലോഗ്‌ എഴുതി തുടങ്ങിയ കാലത്ത് ഇട്ട പ്രൊഫൈല്‍ ആണത്. ഇപ്പോള്‍ ആ ബ്ലോഗ്‌ ആക്ടീവ് അല്ല.

    This also wrong Mr. Nair.
    Sivasankaran k menon

    ReplyDelete
  60. Mr. Sivasankaran K Menon, You dont even have a valid profile. What are you trying to prove here? The blog was created just for a fun. And it is just personal and I couldnt update it for long. The blog is still there but I am not active in that. Instead I am active and posts all serious matters in my face book account, which I already shared here and articles are publishing in blog of thanal which you can find in thanal website.
    Now tell me what is your problem? Point out any factual errors in my response to Mr. Saboo's article or response to anyone else here. Dont be too childish to poke around one's personal profile. Come out of the veil of anony status which is meant for cowards. Speak facts and figures. If you cant do both, just GET LOST!!

    ReplyDelete
  61. Mr. shibunair
    Euro standards for biogas plants,
    Only for Europeans public health.
    The Trivandrum Mayors residence is not acceptant
    Biogas plants with out pasteurization / hygienisation unite why?
    Euro standards for biogas plants not for Indian slave’s public health.
    That your words are truth Mr.Nair.
    One more advice to Mr. Nair,
    You must Study Mr. Joys words and plant.
    We are visited the Kodungallur Plant today evening on the way from kodungallur timple.
    The NIRASHARAN Blog is 100% truth.Thanks to Mr.Manojravindhran.
    Thanks for you for a good and cool relationship Mr. Nair with Joy.
    Sivasankaran k menon Palakad.

    ReplyDelete
  62. Kidney disease is due to diabetis hypertension ,increased use of nephro toxic medications, alcoholism and smoking which is more prevalent in kerala and not due to infections sabu

    ReplyDelete
  63. Kidney disease is due to diabetis hypertension ,increased use of nephro toxic medications, alcoholism and smoking which is more prevalent in kerala and not due to infections sabu

    ReplyDelete
  64. Sanju Ps Avalon
    October 21 at 10:31am ·

    മാലിന്യ സംസ്കരണ പ്ലാന്റ് വിരുദ്ധ സമരം.
    .
    മാലിന്യ സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കുമ്പോള്‍ യാതൊരു എതിര്‍പ്പും ഇല്ലാതിരിക്കുകയും
    വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ വന്‍ സമരങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നതെന്തു കൊണ്ടാകും?

    ജനവാസം കുറഞ്ഞതും
    ഭൂമി വില കുറവായതുമായ പ്രദേശങ്ങളാണ് ഇത്തരം പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് തിരഞ്ഞെടുക്കാറ്.

    പ്ലാന്റ് നിലവില്‍ വന്നാല്‍ അതിനു ചുറ്റും ചില ചിലറ ബുദ്ധിമുട്ടുകള്‍ സ്വാഭാവീകവുമാണ്. പ്രതീക്ഷിക്കേണ്ടതുമാണ്.
    അതുകൊണ്ടു തന്നെ സ്ഥലത്തിന് വില കാര്യമായി വര്‍ദ്ധിക്കുകയുമില്ല.

    കുറഞ്ഞ വിലക്ക് ഭൂമി കിട്ടുമെന്ന സാഹചര്യം
    പ്ലാന്റിന് ചുറ്റും ജനങ്ങളെ സ്ഥലം വാങ്ങിക്കാന്‍ പ്രേരിപ്പിക്കും
    അതില്‍ റിയല്‍ എസ്റ്റേറ്റ്‌ കാരും പെടും.
    ചുരുങ്ങിയ വിലക്ക് ഭൂമി വാങ്ങി,
    അതില്‍ സ്കൂളും ഫ്ലാറ്റുകളും കെട്ടിപൊക്കി ലാഭം കൊയ്യുന്നവരുമുണ്ട്.

    പ്ലാന്റിനെതിരെ സമരം സംഘടിപ്പിക്കുന്നതില്‍
    ഇക്കൂട്ടരുടെ പങ്ക് എത്ര മാത്രം നീതീകരിക്കതക്കതാണ്?

    മാലിന്യ സംസ്കരണത്തിന് ഒരു ദേശീയ സമഗ്ര നയം ഇല്ലാത്തിടത്തോളം ഇതിങ്ങനെ ആവര്‍ത്തിച്ചും കൊണ്ടേയിരിക്കും.
    കുറേ പ്രാദേശിക നേതാക്കള്‍ക്ക്
    അവരുടെ സ്വാര്‍ത്ഥ നേട്ടങ്ങള്ക്കുപകരിക്കുമെന്നതിനാല്‍
    ഒരു രാഷ്ട്രീയ പാര്‍ട്ടിയും സത്യം തുറന്നു പറയുകയുമില്ല.
    .
    മാലിന്യ സംസ്ക്കരണത്തിന് ഫലവത്തായ ഒരു പൊതു കേന്ദ്രീകൃത സംവിധാനമില്ലാതെയും പറ്റില്ല.

    വലിയൊരു പ്രദേശത്തെ മുഴുവന്‍ ജനവിഭാഗത്തിന്റെയും ആരോഗ്യവും മറ്റും കണക്കിലെടുക്കുമ്പോള്‍ ഭരണ സംവിധാനങ്ങള്‍ ആരോടാണ് അനുഭാവം പുലര്‍ത്തേണ്ടത്?
    .
    ദേശീയ, സംസ്ഥാന കാഴ്ച്ചപാടുകളോടെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സംഘടനകളെങ്കിലും വിശാല കാഴ്ച്ചപാടോടെ കാര്യങ്ങള്‍ കാണുമെന്നാശിക്കുന്നു.
    .
    — with Adv P H Mahesh and 3 others.
    മാലിന്യ സംസ്കരണ പ്ലാന്റ് വിരുദ്ധ സമരം. . മാലിന്യ സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കുമ്പോള്‍ യാതൊരു എതിര്‍പ്പും ഇല്ലാതിരിക്കുകയും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ വന്‍ സമരങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നതെന്തു കൊണ്ടാകും? ജനവാസം കുറഞ്ഞതും ഭൂമി വില കുറവായതുമായ പ്രദേശങ്ങളാണ് ഇത്തരം പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് തിരഞ്ഞെടുക്കാറ്. പ്ലാന്റ് നിലവില്‍ വന്നാല്‍ അതിനു ചുറ്റും ചില ചിലറ ബുദ്ധിമുട്ടുകള്‍ സ്വാഭാവീകവുമാണ്. പ്രതീക്ഷിക്കേണ്ടതുമാണ്. അതുകൊണ്ടു തന്നെ സ്ഥലത്തിന് വില കാര്യമായി വര്‍ദ്ധിക്കുകയുമില്ല. കുറഞ്ഞ വിലക്ക് ഭൂമി കിട്ടുമെന്ന സാഹചര്യം പ്ലാന്റിന് ചുറ്റും ജനങ്ങളെ സ്ഥലം വാങ്ങിക്കാന്‍ പ്രേരിപ്പിക്കും അതില്‍ റിയല്‍ എസ്റ്റേറ്റ്‌ കാരും പെടും. ചുരുങ്ങിയ വിലക്ക് ഭൂമി വാങ്ങി, അതില്‍ സ്കൂളും ഫ്ലാറ്റുകളും കെട്ടിപൊക്കി ലാഭം കൊയ്യുന്നവരുമുണ്ട്. പ്ലാന്റിനെതിരെ സമരം സംഘടിപ്പിക്കുന്നതില്‍ ഇക്കൂട്ടരുടെ പങ്ക് എത്ര മാത്രം നീതീകരിക്കതക്കതാണ്? മാലിന്യ സംസ്കരണത്തിന് ഒരു ദേശീയ സമഗ്ര നയം ഇല്ലാത്തിടത്തോളം ഇതിങ്ങനെ ആവര്‍ത്തിച്ചും കൊണ്ടേയിരിക്കും. കുറേ പ്രാദേശിക നേതാക്കള്‍ക്ക് അവരുടെ സ്വാര്‍ത്ഥ നേട്ടങ്ങള്ക്കുപകരിക്കുമെന്നതിനാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും സത്യം തുറന്നു പറയുകയുമില്ല. . മാലിന്യ സംസ്ക്കരണത്തിന് ഫലവത്തായ ഒരു പൊതു കേന്ദ്രീകൃത സംവിധാനമില്ലാതെയും പറ്റില്ല. വലിയൊരു പ്രദേശത്തെ മുഴുവന്‍ ജനവിഭാഗത്തിന്റെയും ആരോഗ്യവും മറ്റും കണക്കിലെടുക്കുമ്പോള്‍ ഭരണ സംവിധാനങ്ങള്‍ ആരോടാണ് അനുഭാവം പുലര്‍ത്തേണ്ടത്? . ദേശീയ, സംസ്ഥാന കാഴ്ച്ചപാടുകളോടെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സംഘടനകളെങ്കിലും വിശാല കാഴ്ച്ചപാടോടെ കാര്യങ്ങള്‍ കാണുമെന്നാശിക്കുന്നു. .
    LikeLike · · Share

    ReplyDelete
  65. അതു വളരെ ശരിയാണ്. പ്ലാന്റ് ഉണ്ടാക്കുന്ന സമയത്ത് അവിടെ താമസിക്കുന്ന പരിസരവാസികളായിരിക്കില്ല പ്ലാന്റിനെതിരെ സമരം തുടങ്ങുമ്പോൾ അവിടെ ഉണ്ടായിരിക്കുക. കൂടുതലും കുറഞ്ഞ വിലക്ക് സ്ഥലം വാങ്ങി അവിടെ കുടിയേരിയവരായിരിക്കും. അല്ലെങ്കിൽ ഭൂമിക്കച്ചവടക്കാരായിരിക്കും. കൊടുങ്ങല്ലൂർ പ്ലാന്റിന്റെ ചർച്ച കഴിഞ്ഞദിവസം നടന്നപ്പോൾ കാഴ്ചക്കാരനായി ഞാനും അവിടെ ഉണ്ടായിരുന്നു. മലിനജലം പുറത്തേക്ക് പടർന്നൊഴുകുന്നു എന്നാ ഒറ്റ ആരോപണം മാത്രം മതി സമരസമിതിയുടെ ഉദ്ദേശം വ്യക്തമാകാൻ.

    രവീന്ദ്രൻ പിള്ള
    ശ്രീപദ്മം കൊടുങ്ങല്ലൂർ

    ReplyDelete
  66. 316 stainless steel compost bin ₹6000 only with rain guard. Contact 09656363502

    ReplyDelete
  67. http://www.azhimukham.com/news/3184/waste-management-cpm-unscientific-sasthra-sahithya-parishath-bio-gas-kerala-joy-balakrishnan#.VL08-70neUU.facebook

    posted by 9447058008

    ReplyDelete
  68. http://www.azhimukham.com/news/3184/waste-management-cpm-unscientific-sasthra-sahithya-parishath-bio-gas-kerala-joy-balakrishnan#.VL08-70neUU.facebook


    സിപിഎമ്മിന്റേത് അശാസ്ത്രീയ മാലിന്യസംസ്കരണം; ഇത് കുടിവെള്ളവും മുട്ടിക്കും
    comments - Reply
    • joy.
    വായനക്കാരുടെ അഭിപ്രായപ്രകടനങ്ങള് കഴിഞ്ഞെന്ന് വിശ്വസിക്കുന്നു. ഇന്റലക്ച്വല് കറപ്റ്റേഴ്സ് സ്വാര്ത്ഥ താല്പര്യങ്ങള്ക്കുവേണ്ടി പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ച് സമൂഹത്തെയും പ്രകൃതിയെയും കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന പ്രവണത ആധുനികയുഗത്തില് വളരെ കൂടിക്കൊണ്ടിരിക്കുന്നു. ഇന്റലക്ച്വല് കറപ്ഷന് ചൂണ്ടിക്കാണിച്ചാല് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുംവിധം കമന്റുകള് എഴുതുവാനും സൈറ്റുകളും ഫേസ്ബുക്കുകളും നശിപ്പിക്കുവാനും ഇന്റലക്ച്വല് കറപ്റ്റേഴ്സിന് സംവിധാനങ്ങളുണ്ട്. tകരളത്തnലെ നഗരമാലിന്യ സംസ്ക്കരണങ്ങള് ഇന്റലക്ച്വല് കറപ്റ്റേഴ്സ് നശി]n-ച്ചv കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന വിതങ്ങള് ജനയrഗത്തnല് 16-1-2013 രേഖപ്പെടുത്തിയിട്ടുണ്ട്.
    ശാസ്ത്രീയത എന്ന വാക്കിന്റെ നിര്വചനം മുതല് ശ്രീനാരായണ ഗുരുദേവ വാക്യങ്ങള് വരെ ദുര്വാഖ്യാനം ചെയ്ത് സമൂഹത്തെയും പ്രകൃതിയെയും കൊള്ളയടിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതിയുമായി ബന്ധപ്പെട്ട ഒരു പ്രവൃത്തി ശാസ്ത്രീയമാകണമെങ്കില് വായു, ജലം, മണ്ണ് മുതലായവയുടെ ഗുണനിലവാരം ആ പ്രവൃത്തിയില് നാശമാകാന് പാടില്ല. വായു, ജലം, മണ്ണ് ഇവയുടെ ഗുണനിലവാരം നശിക്കുന്ന ഒരു മനുഷ്യ പ്രവര്ത്തനവും ശാസ്ത്രീയമല്ല.
    എന്റെ ലേഖനവും ശ്രീ.വിനോദ്, ശ്രീ. വാസന്തി, ശ്രീ.വിശ്വം, ശ്രീ മനോജ്, ശ്രീ.അപ്പു, ശ്രീ. സ്വാതി എന്നിവരുടെ പരിഷത്ത് ധാരാ അഭിപ്രായങ്ങളും ഒരിക്കല്ക്കൂടി വായിച്ചാല് ഇന്റലക്ച്വല് കറപ്ഷന്റെ ഭീകര മുഖം നിങ്ങള്ക്ക് വ്യക്തമാകും. എന്റെ ലേഖനത്തില് എവിടെയെങ്കിലും അസത്യമോ അശാസ്ത്രീയമോ വ്യക്തമാക്കാന് ഇന്റലക്ച്വല് കറപ്റ്റേഴ്സിന്റെ അനുയായികള്ക്കായില്ല.
    പതിമൂന്ന് വര്ഷമായി ശുചിത്വ മിഷന് പരിഷത്തിന്റെ അധീനതയിലായിരുന്നുവെന്ന് പരിഷത്ത്കാരനായ മനോജ് സമ്മതിക്കുന്നു. ഇതില് നിന്നും എന്റെ ഇന്റലക്ച്വല് കറപ്റ്റേഴ്സിനെ സംബന്ധിച്ച കണ്ടെത്തല് ശരിയെന്ന് വ്യക്തമാകുന്നു.
    എന്റെ ലേഖനത്തില് പ്രതിപാതിക്കാത്ത തളിപ്പറമ്പ് ,വടകര ,കൊടുങ്ങല്ലൂര്, ഗുരുവായൂര്, മാലിന്യ സംസ്ക്കരണ പ്ലാന്റിലെ യന്ത്രങ്ങളെ സംബന്ധിച്ച് മനോജ് പ്രതിപാതിച്ചതെല്ലാം നൂറ് ശതമാനവും കളവാണ് തെറ്റാണ്. നഗരമാലിന്യത്തില് നിന്ന് പ്ലാസ്റ്റിക് ഓട്ടോമാറ്റിക് ആയി വേര്തിരിച്ചശേഷം ജൈവവസ്തുക്കള് എയ്റോബിക്/എനറോബിക് പ്രോസ്സസ്സിലൂടെ 99.5 ശതമാനം ജൈവവളം ഉത്പാതിപ്പിക്കുവാന് കഴിയുന്നതാണ് പ്രസ്തുത യന്ത്രങ്ങള്. കരാര് പ്രകാരം പ്ലാന്റുകള് നഗരസഭ പരിപാലിച്ചാല് ഈച്ച, കൊതുക്, ദുര്ഗന്ധം, മലിനജലം മുതലായവയുടെ ശല്യം നൂറ് ശതമാനവും ഒഴിവാക്കാന് കഴിയുന്നതാണ്.
    ശാസ്ത്ര സാഹിത്യ പരിഷത്തിലെ തലമുതിര്ന്ന വ്യക്തിപ്രഭാവമായ ശ്രീ. ഡോക്ടര് അച്ചുതന്, ശ്രീ. ഡോ. മാലേ തുടങ്ങിയ ഇന്ത്യയിലെ വിദഗ്ദരെല്ലാം കൊടുങ്ങല്ലൂര് പ്ലാന്റിലെ മാലിന്യ സംസ്ക്കരണ യന്ത്രങ്ങള് ഏറ്റവും മികച്ച മാലിന്യ സംസ്ക്കരണ യന്ത്രങ്ങളെന്ന് അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
    ബ്യൂറോ ഓഫ് ഇന്ത്യന് സ്റ്റാന്ഡേര്ഡ് അംഗീകരിച്ച പ്രോസ്സസ്സില് പ്രവര്ത്തിക്കുന്ന ഓട്ടോമാറ്റിക് പ്ലാസ്റ്റിക് സെപ്പറേഷന് മൊഡ്യൂളിന്റെ വിതരണാവകാശം ഐ.ആര്.ടി. കമ്പനിക്ക് ലഭിക്കുന്നതിനുവേണ്ടി പരിഷത്താര്വിജിയുടെ നിര്ദ്ദേശാനുസരണം ശ്രീ. മനോജ് ബ്രോക്കറായി 1998 ആഗസ്റ്റില് എന്നെ സമീപിച്ചു. ഐ.ആര്.ടി.സി ഒരു വ്യഭിജാര സ്ഥാപനമാണെന്ന് എനിക്ക് ബോദ്ധ്യമായതുകൊണ്ട് ഞാന് സഹകരിച്ചില്ല.
    കൊടുങ്ങല്ലൂര്, ഗുരുവായൂര്, വടകര, തളിപ്പറമ്പ് എന്നീ നഗരസഭകള് കരാര് പ്രകാരം യന്ത്രങ്ങള് സൗജന്യമായി ലഭ്യമാക്കുകയായിരുന്നു. കൈക്കൂലി ലഭിക്കാത്തവരും വിതരണാവകാശം ലഭിക്കാത്തവരും തമ്മിലുള്ള അവിശുദ്ധബന്ധം മൂലമാണ് മേല് പ്ലാന്റുകളെല്ലാം പ്രവര്ത്തിക്കാതെ കിടക്കുന്നത്. ബഹു. ഓംബുഡ്സ്മാന്റെ 8/2008 എന്ന സുമോട്ടോ കേസ്സില് യന്ത്രങ്ങള് പ്രവര്ത്തിപ്പിക്കാത്ത ഉദ്യോഗസ്ഥډാരില് നിന്നും രാഷ്ട്രീയക്കാരില് നിന്നും നഗരസഭകള്ക്കുണ്ടായ നഷ്ടം ഈടാക്കുവാന് ഉത്തരവായിട്ടുണ്ട്.


    മേല് എഴുതിയ വരികളുടെ സ്ഥിരത ഉറപ്പാക്കണമെന്ന് ആവശ്യമുള്ളവര് ബന്ധപ്പെടുക. 9447058008.

    ReplyDelete

Popular Posts

Recent Posts

Blog Archive