Sunday

സാഹിത്യലോകത്തിന്‍റെ തീരാനഷ്ടം...


മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരി കമലാസുറയ്യ
ഈ ലോകംവിട്ട്‌ നമ്മെ ഏവരെയും വിട്ടു പോയി.

ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെ പൂനെ
ജഹാംഗീര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ശ്വാസകോശ രോഗബാധയാണ്‌ കാരണം.
ഏറെനാളായി കടുത്ത പ്രമേഹരോഗത്തിനു ചികിത്സയിലായിരുന്നു.
സഹായി അമ്മുവും മകന്‍ ജയസൂര്യയും മരണസമയത്ത്‌അടുത്തുണ്ടായിരുന്നു.

പുന്നയൂര്‍കുളത്ത്‌ നാലപ്പാട്ട്‌ തറവാട്ടില്‍, എ. വി. നായരുടെയും
കവയിത്രി ബാലാമണിയമ്മയുടെയും മകളായി 1934 മാര്‍ച്ച്‌ 31 ജനനം.
ഭര്‍ത്താവ്‌ മാധവദാസ്‌ നേരത്തേ മരണപ്പെട്ടു.
എം. ഡി. നാലപ്പാട്‌, ചിന്നന്‍ ദാസ്‌ എന്നിവരും മക്കളാണ്‌.

മലയാളത്തില്‍ മാധവിക്കുട്ടിയെന്നും ഇംഗ്ളീഷില്‍ കമലാദാസെന്നും
സാഹിത്യ ലോകത്ത്‌ അറിയപ്പെട്ടു. 1999ല്‍ മതം മാറി കമലാസുറയ്യ
ആയപ്പോള്‍ കുറച്ചു വിവാദവും ഉണ്ടായിരുന്നു. 1955ല്‍
പുറത്തിറങ്ങിയ "മതിലുകള്‍" ആയിരുന്നു ആദ്യ കഥാസമാഹാരം.

തരിശുനിലം, നരിച്ചീറുകള്‍ പറക്കുമ്പോള്‍, ചുവന്ന പാവാട,
തണുപ്പ്‌, പക്ഷിയുടെ മണം, എന്‍റെ സ്നേഹിത അരുണ,
തെരഞ്ഞെടുത്ത കഥകള്‍, മാനസി, വര്‍ഷങ്ങള്‍ക്കുമുമ്പ്‌, എന്‍റെ കഥ,
മനോമി, നീര്‍മാതളം പൂത്ത കാലം, ചന്ദനമരങ്ങള്‍, ഡയറിക്കുറിപ്പുകള്‍,
വണ്ടിക്കാളകള്‍, ബാല്യകാല സ്മരണകള്‍ ഇങ്ങനെ മലയാളത്തിലും
കളക്റ്റഡ്‌ പോയംസ്‌, സമ്മര്‍ ഇന്‍ കല്‍ക്കത്ത, ആല്‍ഫബറ്റ്സ്‌ ഓഫ്‌ ല സ്റ്റ്‌,
ദ ഡിസ്റ്റന്‍സ്‌, ഓള്‍ഡ്‌ പ്ളേ ഹൌസ്‌ ഇങ്ങനെ ഇംഗ്ളീഷിലും പ്രധാന കൃതികള്‍.

ഇലസ്ട്രേറ്റഡ്‌ വീക്ക്‌ ലി ഓഫ്‌ ഇന്ത്യയുടെ പൊയട്രി എഡിറ്റര്‍ ആയിരുന്നു.
ആശാന്‍ വേള്‍ഡ്‌ പ്രൈസ്‌, ഏഷ്യന്‍ പോയട്രി പ്രൈസ്‌,
എഴുത്തച്ഛന്‍ പുരസ്ക്കാരം, കെന്‍
ഡ്‌ അവാര്‍ഡ്‌,
സാഹിത്യ അക്കാദമി പുരസ്ക്കാരം, വയലാര്‍ അവാര്‍ഡ്‌
മുതലായ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌.

മലയാളത്തിന്‍റെ പ്രിയ കഥാകാരി കമലാസുറയ്യക്ക്‌ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ബ്ളോഗ്‌ കുടുംബത്തില്‍ നിന്നും കൊട്ടോട്ടിക്കാരനും...

  1 comment:

  1. വളരെ നല്ല ഒരു എഴുത്തുകാരി, പ്രണയത്തിന്‍റെ കൂട്ടുകാരി, മാധവിക്കുട്ടി എന്ന കമലാസുരയ്യ...
    ആ മഹതിയ്ക്ക് ആദരാജ്ഞലികള്‍

    ReplyDelete

Popular Posts

Recent Posts

Blog Archive