Friday

ആരോഗ്യമന്ത്രിയുടെ കുവൈത്തു യാത്ര


 രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ കേന്ദ്ര ഗവർമെന്റുകൾ തമ്മിലാണ്, അല്ലാതെ മറ്റൊരു രാജ്യവും നമ്മുടെ സംസ്ഥാനവും തമ്മിലല്ല. കുവൈത്തിൽ അപകടമുണ്ടായി ഇന്ത്യക്കാർക്കു ജീവഹാനിയും സംഭവിച്ചു എന്നത് ശരിയാണ്. പക്ഷേ അൽ ഖേരളത്തിന്റെ ഉത്തരവാദിത്വമെന്നുപറഞ്ഞ് കേരളത്തിലെ മന്ത്രി പുറപ്പെടുന്നത് അനാവശ്യമാണ്. കേന്ദ്രഗവർമെന്റിനെ മറികടന്ന് അങ്ങനെ പോകുമ്പോൾ അത് നമ്മുടെ രാജ്യത്തിന് അവമതിപ്പുണ്ടാക്കുമെന്ന സാമാന്യബോധം പോലുമില്ലാത്ത മന്ത്രിമാരാണോ കേരളത്തിലുളത്? വ്യത്യസ്ഥ രാഷ്ട്രീയവും വിയോജിപ്പുകളും സ്വഭാവവുമെല്ലാം ഉണ്ടാവാം. പക്ഷേ അത് ഇന്ത്യക്കകത്താവണം. കേന്ദ്രസർക്കാരിനെ എതിർക്കുന്നതും ഇന്ത്യക്കകത്താവണം. ഇന്ത്യക്കു പുറത്തുപക്ഷേ അത്തരം ധാരണകൾ പടർത്താൻ പാടില്ലാത്തതാണ്. സംഭവം നടന്നയുടൻ ഇന്ത്യയിൽ നിന്ന് ഒരു മന്ത്രിതന്നെ സംഭവസ്ഥലത്തെത്തി. പിന്നെ കേരളത്തിൽ നിന്ന് ഒരു മന്ത്രി പോയിട്ട് അവിടെ എന്തു ചെയ്യാനാണ്? ഏറിവന്നാൽ എയർപോർട്ടിൽ നിന്ന് ഒരു ഫോട്ടോയെടുക്കും. ആ വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ വരാൻ കഴിഞ്ഞാൽ ഇറഞ്ഞി ഒരു ഫോട്ടോ കൂടിയെടുക്കും. എന്നിട്ടു പറയും കേരളം കൂടെയുണ്ടെന്ന്, അതിലുപരിയെന്ത്.


ഇന്ത്യക്ക് ഒരു വിദേശകാര്യവകുപ്പെന്തിന്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് തന്നെ സംഭവമറിഞ്ഞ ഉടൻ അവിടെയെത്തി. ഒരു കേന്ദ്രമന്ത്രിക്ക് പോലും നേരിട്ട് അവിടെ ഒന്നും ചെയ്യാൻ പറ്റില്ല. എംബസികൾ തമ്മിൽ നടക്കുന്ന ഇടപെടലുകൾ വേഗത്തിലാവാൻ സഹായിക്കാമെന്നേയുള്ളു, മറ്റൊരു രാജ്യമാണ്, അവിടുത്തെ നിയമങ്ങളാണ്. കേരളത്തിലെ മന്ത്രി അവിടെച്ചെന്നിട്ട് എന്തു ചെയ്യാനാണ്.

പ്രവാസികളെപ്പറ്റി വ്യാകുലപ്പെടുന്ന ഈ സർക്കാർ എന്താണ് അവർക്കു വേണ്ടി ചെയ്തത്? കേരളത്തിലെ ജോലിസാധ്യകളെ തകർത്ത്, ജോലികൊടുക്കുന്ന സ്ഥാപനങ്ങളെ പൂട്ടിച്ച്, തൊഴിലില്ലാത്ത ജനതയെ സൃഷ്ടിച്ച് അവരെ ജോലിതേടി അന്യനാട്ടിലേക്കോടിച്ചു. നിവൃത്തിയില്ലാതെ മറുനാട്ടിൽ പോയി കഷ്ടപ്പെടുന്നതിനിടയിൽ ജീവൻ പൊലിഞ്ഞവരെ ആ നാട്ടിൽ ചെന്നിട്ട് കരിഞ്ഞുപോയ ശരീരങ്ങളോടും പാതി ജീവനിൽ പുളയുന്നവരോടും അവരെക്കാത്ത് നാട്ടിൽ നെഞ്ചുരുകി കഴിയുന്നവരോടും ഞങ്ങൾ കൂടെയുണ്ടെന്നു പറയാൻ നാണമില്ലേ. അങ്ങനെ നിങ്ങൾ കൂടെയുണ്ടെങ്കിൽ അവർക്കു നാടുവിടേണ്ടി വരില്ലയിരുന്നല്ലോ. പ്രവാസികൾക്കുവേണ്ടി പദ്ധതികൾ പറഞ്ഞിട്ടെന്തായി? അതു വിശ്വസിച്ചു വന്ന കുറേപ്പേർ ജീവനൊടുക്കി, അല്ലാതെന്ത്?

ഇവിടെ നടക്കുന്നത് ഫോട്ടോയെടുക്കൽ നാടകം മാത്രമാണ്. കേരളത്തിൽ നിന്ന് ഒരു മന്ത്രി അവിടെചെന്ന് ഒരു ചുക്കും ചെയ്യാൻ പറ്റില്ല. ഏതെങ്കിലും മലയാളി സംഘടനകൾക്കൊപ്പം ബിരിയാണിയും തിന്ന് ഫോട്ടോയുമെടുത്ത് തിരിച്ചുവരാം, അല്ലാതെന്ത്? മന്ത്രിയല്ല ആരായാലും എംബസിയുമായാണു ചേർന്നു പ്രവർത്തിക്കേണ്ടത്. അതിനാണു കേന്ദ്രമന്ത്രി പോയത്. അപ്പോൾ ആരോഗ്യമന്ത്രി വീണാജോർജ്ജ് പോയാൽ സർക്കാർ ചെലവിൽ ഒരു ടൂർ, അല്ലാതൊന്നുമില്ല. ഓസിനു ടൂറടിക്കാൻ കാരണം കാത്തിരുന്നപോലെ തോന്നി പോക്കിന്റെ ഒരുക്കം കണ്ടപ്പോൾ. 45 ഇന്ത്യക്കാർ, അതിൽ 24 മലയാളികൾ മരണപ്പെട്ടത് അവസരമാക്കി ഒരു ടൂർ, എയർപോർട്ടിൽ നിന്ന് ഒരു ഫോട്ടോയെടുത്ത് ആ ശരീരങ്ങളെ വിറ്റ് പേരെടുക്കാൻ വേണ്ടി മാത്രം ഒരു ടൂർ. ഒന്നും ചെയ്യാൻ കഴിയില്ലെന്നറിഞ്ഞതു കൊണ്ടുതന്നെയാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആരും പോകാത്തത്. പോകേണ്ട ചുമതല കേന്ദ്രം ഏറ്റെടുത്ത് അടുത്ത നിമിഷം കേന്ദ്രമന്ത്രിയെ അയച്ചത്. അതുകൊണ്ടാണ് വീണയിപ്പൊ പോകണ്ടാന്നു കേന്ദ്രം പറഞ്ഞത്. അതിന് നിലവിളിച്ചിട്ടോ പ്രതിഷേധിച്ചിട്ടോ കേന്ദ്രത്തിനെതിരേ കൊലവിളിച്ചിട്ടോ കാര്യമില്ല.

Tuesday

പൗരൻ തിരിച്ചറിയുമ്പോൾ...

അഞ്ചുവർഷത്തെ പിണറായിഭരണവും പിന്നീടുള്ള തുടർ ഭരണവും ജനങ്ങളിൽ വലിയ രാഷ്ട്രീയ സ്വാധീനമാണ് വരുത്തിയത്. സത്യത്തിൽ പിണറായിക്കു ലഭിച്ച തുടർഭരണം UDFന്റെ സംഭാവനയാണ്. ഇടതിനെയും വലതിനെയും മാറി മാറി ഭരണമേൽപ്പിക്കുന്ന മലയാളിയുടെ ശീലവും. അതുകൊണ്ടുതന്നെ ഭരണം ലഭിക്കുമെന്ന അമിത് ആത്മവിശ്വാസവും UDF നേതാക്കളിൽ അഹങ്കാരമായുണ്ടായിരുന്നു എന്നതാണ് ശരി

അതുകൊണ്ടുതന്നെ ആർക്കാണ് അധികാരം കൂടുതലെന്ന മട്ടിൽ തമ്മിൽ തല്ലും ഐക്യമില്ലായ്മയും പാർട്ടിയിൽ നിറഞ്ഞു നിന്നിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ജനം മാറി ചിന്തിച്ചത് അതുകൊണ്ടാണ്. കേന്ദ്രത്തിന്റെ സഹായം സ്വന്തം പേരിട്ട് ജനങ്ങളിലെത്തിച്ച് അത്യാസന്ന വേളയിൽ ജനങ്ങൾക്കൊപ്പം സർക്കാർ കൂടെയുണ്ടെന്ന തോന്നൽ ജനങ്ങളിലെത്തിക്കാൻ സിപിഎമ്മിനു സാധിച്ചു

ജനങ്ങളിലെത്തിയ ഈ മരീചികയും UDF പടലപ്പിണക്കങ്ങളും പിണറായി മന്ത്രിസഭക്കു തുടർ ഭരണം നൽകി. ഈ അവസരം ലഭിക്കുമെന്ന് വ്യക്തമായറിയാമായിരുന്ന പിണറായി തുടർഭരണം തന്റെ കൈപ്പിടിയിലൊതുക്കാൻ അപ്പോൾ മുതൽ ശ്രമിച്ചു. അതിന്റെ ഫലമാണ് അല്പമെങ്കിലും കഴിവുള്ള മന്ത്രിമാരെ പുറത്തു നിർത്തി സ്വന്തം വരുതിക്കു നിൽക്കുന്നവരെ മന്ത്രിമാരാക്കിയത്. അതിന്റെ ഗുണഫലമാണ് കഴിഞ്ഞ അഞ്ചുവർഷമായി കേരള ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

സാധാരനക്കാരന് ഈ നാട്ടിൽ ജീവിക്കാൻ വയ്യാത്ത അവസ്ഥയായി. നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയോ അതിലധികമോ ഒക്കെയായി. ഇരട്ടിമുതൽ താങ്ങാൻ കഴിയാത്തവിധം വരെ വിവിധ ഫീസുകൾ വർദ്ധിച്ചു, കുടുംബ പ്രശ്നങ്ങൾക്കും സാമ്പത്തിക പ്രശ്നങ്ങൾക്കും കോടതിയിൽ പരിഹാരം തേടാൻ വയ്യാത്ത അവസ്ഥയിലാക്കി. സാമൂഹ്യ പെൻഷനുകളും ക്ഷേമ പെൻഷനുകളും മുടങ്ങി. കർഷക ആത്മഹത്യകൾ പെരുകി.

അതിനു പുറമേ പെൻഷൻ കിട്ടാത്തതുകൊണ്ട് മരുന്നിനുപോലും നിർവ്വാഹമില്ലാതെ ആളുകൾ ആത്മഹത്യ ചെയ്യുന്നത് സാധാരണമായി. ചരിത്രത്തിലാദ്യമായി ശമ്പളം മുടങ്ങി. മുഖ്യമന്ത്രിയുടെ കുടുംബം പോലും അഴിമതിയുടെയും കള്ളക്കടത്തിന്റെയും പേരിൽ അന്വേഷണ ഉദ്യോഗസ്ഥന്മാർക്കുമുന്നിൽ മുട്ടിവിറച്ചു നിന്നു. സാധാരണക്കാരന്റെ പണം കൊള്ളയടിക്കപ്പെട്ടു, നിക്ഷേപിച്ച പണം ലഭിക്കാതെയും പലരും ആത്മഹത്യ ചെയ്തു.

ഇതെല്ലാം കണ്ട് ഭ്രാന്തുപിടിച്ച് പുതിയ തലമുറ കൂട്ടത്തോടെ മറ്റു രാജ്യങ്ങളിൽ ചേക്കേറിക്കൊണ്ടിരിക്കുന്നു. സർക്കാർ ആർക്കു വേണ്ടിയെന്നും എന്തിനു വേണ്ടിയെന്നും ജനം ചിന്തിച്ചു തുടങ്ങുന്നതു സ്വാഭാവികം.

ഒരു സർക്കാർ എങ്ങനെയെല്ലാം ആയിക്കൂടാ എന്ന് കേരളത്തെ പഠിപ്പിച്ചത് പിണറായി സർക്കാരാണ്. ചില നേതാക്കളെങ്കിലും കേരളത്തിലെ ഇന്നത്തെ അവസ്ഥയിൽ ആശങ്കാകുലരും അസ്വസ്ഥരുമാണ്. ഇതുവരെ പരീക്ഷിച്ചു പരാജയപ്പെട്ടവരിൽ നിന്ന് ഇറങ്ങിപ്പോയി. പുതിയ ലാവത്തിൽ പ്രവർത്തിക്കാൻ ശ്രമിക്കുന്നത് അതൊക്കെക്കൊണ്ടാണ്.

അതുകൊണ്ടുതന്നെ പാർട്ടി ചിഹ്നം നോക്കി വോട്ടുചെയ്യുന്ന കീഴ്‌വഴക്കം മലയാളികളിൽ നിന്ന് ഇനി പ്രതീക്ഷിക്കേണ്ടതില്ല. കാലം മാറിയെന്നും ഭരനവർഗ്ഗം ജനങ്ങൾക്കു വേണ്ടി ഭരിക്കേണ്ടവരാണെന്നും ജനങ്ങളാണു രാജാവെന്നും തിരിച്ചറിയുന്നസമൂഹം അങ്ങിങ്ങായി ഉദയം കൊണ്ടുകഴിഞ്ഞു...

Thursday

സർക്കാർ നീക്കം അപലപനീയം

 

വർഷങ്ങൾ ചോരനീരാക്കി പ്രവാസലോകത്ത് പണിയെടുത്ത് നാട്ടിൽ സമാധാനമായി കുടുംബവുമൊന്നിച്ച് താമസിക്കാൻ എത്തുംപ്പോഴാണ് താൻ അതുവരെ സമ്പാദിച്ചതെല്ലാം തട്ടിയെടുത്ത് ഭാര്യ പുറത്താക്കുന്ന സാഹചരമുണ്ടാകുന്നത്. നിയമ സഹായം തേടുക മാത്രമാണ് മാർഗ്ഗം. തന്നെ സംരക്ഷിക്കാത്തവരിൽ നിന്ന് തന്റെ സമ്പാദ്യം തിരിച്ചു പിടിക്കുന്നതിന് ഇന്ന് നിയമ സൗകര്യങ്ങളുണ്ട്.

സ്വത്തും സമ്പാദ്യവും തട്ടിയെടുത്ത് ഭാര്യയെ ഉപേക്ഷിക്കുന്ന സംഭവങ്ങൾ ധാരാളമാണ്. നഷ്ടപ്പെട്ട സ്വർണ്ണവും പണവും മറ്റു വസ്തുവകകളെല്ലാം തിരിച്ചു പിടിക്കാൻ ഇന്ന് നിയമ സംവിധാനം ലഭ്യമാണ്

കുടുംബ കോടതിതിൽ ഇത്തരത്തിൽ ഒരു പരാതി കൊടുക്കേണ്ടി വരുന്നത് മറ്റു നിവൃത്തിയില്ലാത്ത സാഹചരത്തിലാണ്. ഇങ്ങനെ കൊടുക്കുന്ന പരാതികളിൽ നിന്ന് എങ്ങനെ പിഴിയാമെന്നാണ് ഇപ്പോൾ പിണറായി ആലോചിച്ചുകൊണ്ടിരിക്കുന്നത്

വെറും 50 രൂപ കോടതി ഫീസ് ഇനത്തിൽ കേസുകൾ ഫയൽ ചെയ്ത സ്ത്രീകൾ ഇനി ലക്ഷങ്ങൾ മുടക്കേണ്ടി വരും.

ഒരു വീട് നിർമ്മിക്കാനുള്ള പെർമിഷൻ ഫീസ് സ്ക്വയർ മീറ്ററിൽ സ്ലാബുകളുണ്ടാക്കി പിഴിയാൻ തുടങ്ങിയപ്പോൾ ആയിരം വരെ മാത്രമുണ്ടായിരുന്ന ഫീസ് നിരക്കുകൾ ലക്ഷങ്ങളും കടന്നു പോയതും ആ വീട്ടിൽ താമസിക്കുന്നതിന് പതിനായിരക്കണക്കിന് ഫീസ് പിന്നീട് ഏർപ്പെടുത്തിയതും നമ്മൾ കണ്ടു.

കിട്ടാനുള്ള സ്വർണ്ണത്തിന്റെയും പണത്തിന്റെയും മറ്റു സ്വത്തുവകകളുടെയും മൂല്യം കണക്കാക്കി അതിന്റെ നിശ്ചിത ശതമാനം ഫീസ് മുൻകൂർ അടക്കാൻ തയ്യാറാണെങ്കിൽ മാത്രം ഇനി കുടുംബ കോടതിയിലേക്ക് സ്വത്തോ ജീവനാംശമോ സംബന്ധിച്ച കേസുമായി പോയാൽ മതി.

വക്കീലിനു പോലും കടമാണെന്നും തന്റെ സമ്പാദ്യം പിടിച്ചെടുത്തിട്ടു വേണം ഫീസുകൊടുക്കാനെന്നും നിവൃത്തിയില്ലെന്നും പറഞ്ഞിട്ടു കാര്യമില്ല..ലക്ഷങ്ങൾ പരാതിഫീസായി കൊടുക്കേണ്ടി വരും

പ്രവാസലോകത്ത് കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട് തെരുവിലേക്കിറങ്ങേണ്ടി വരുന്നവനും കേസു കൊടുക്കണമെങ്കിൽ ലക്ഷങ്ങൾ ഫീസുകൊടുക്കേണ്ടി വരും. വലിയ സാമ്പത്തിക അരാജകത്ത്വത്തിലേക്കാണ് പിണറായി കേരളത്തെ കൊണ്ടു ചെന്നെത്തിക്കുന്നത്.

ഒരു ഗതിയും പരഗതിയുമില്ലാത്ത പാവങ്ങളെപ്പോലും ലക്ഷക്കണക്കിനു കൊള്ളയടികാൻ പുതിയ പരിഷ്കാരങ്ങൾ വരുമ്പോൾ അതനുഭവിക്കുന്ന അണികൾ പോലും ഒരക്ഷരം മിണ്ടുന്നില്ല.

കുടുംബ കോടതികളിൽ സ്വത്തു സംബന്ധമായ തർക്കങ്ങൾ കൂടുതലും ഫയൽ ചെയ്യുന്നത് സ്ത്രീകളാണെന്നിരിക്കെ അത്തരം ഹർജികളുടെ ഫീസ് കൂട്ടുന്നത്  സ്ത്രീകൾക്കുണ്ടാക്കാവുന്ന ആഘാതം ചില്ലറയല്ല .അത് തിരിച്ചറിഞ്ഞ് ഈ നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം.

സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്, പ്ലീസ്...

ഒരു വീടു വെക്കാൻ ശ്രമിക്കുന്നവർക്ക് പെർമിറ്റ് ഫീസിനത്തിൽ മാത്രം പതിനായിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ സർക്കാർ കൊള്ള തുടങ്ങിയിട്ട് അധിക കാലമായില്ല. ഒരു പൗരന്റെ ഭരണഘടനാപരമായ അവകാശമാണ് ഭക്ഷണം പാർപ്പിടം വസ്ത്രം എന്നിവയൊക്കെ, അതുകൊണ്ടുതന്നെ യാതൊരുതരത്തിലുള്ള കൊള്ളയും ഉണ്ടാവാൻ പാടില്ലാത്തതാണ്. പ്രത്യേകിച്ച് സിപിഎം അതിന് അനുവദിക്കാൻ പാടില്ലാത്തതാണ്.

 വീടില്ലാതെ അന്യന്റെ പറമ്പിൽ കുടിൽ കെട്ടി അന്തിയുറങ്ങേണ്ടി വന്ന പാവങ്ങളെ നമ്മളുകൊയ്യും വയലെല്ലാം നമ്മുടേതാവും പൈങ്കിളിയേ എന്നു പാടിപ്പഠിപ്പിച്ച പ്രസ്ഥാനമാണ് ഇന്ന് അതേ സാധാരണക്കാരന്റെ മുതൽ പിടിച്ചുപറിച്ചു ഭരിക്കുന്നത്. മുമ്പ് വരുമാനമുള്ള വലിയ വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് പിരിച്ചെടുത്തിരുന്ന തൊഴിലാളി ക്ഷേമനിധി പിരിവ് അന്നന്നത്തെ അന്നത്തിനു കഷ്ടപ്പെടുന്ന സാധാരണക്കാരൻ അവന്റെ കുടുംബത്തെ വെയിലും മഴയും ഏൽക്കാതെ ചേർത്തുവെക്കാൻ അടിച്ചുകൂട്ടുന്ന ഒറ്റമുറി കൂരക്കുവരെ ചുമത്തിയ പാവപ്പെട്ടവനോടുള്ള കപട സ്നേഹം കണ്ടില്ലെന്നു നടിക്കരുത്.

 ക്ഷേമ പെൻഷനുകൾക്കു ദിവസവും പിരിച്ചെടുക്കുന്നത് കോടികളാണ്. പെട്രോൾ പമ്പുകളിൽ നിന്ന് ഓരോ ലിറ്ററിനും രണ്ടുരൂപ അതിനു വേണ്ടി മാത്രം കൊള്ളയടിക്കുന്നുണ്ട്. എന്നിട്ടും ക്ഷേമ പെൻഷനുകൾ മുടക്കത്തിൽ തന്നെയാണ് ഇങ്ങനെ ജനങ്ങളെ കൊള്ളയടിക്കുന്ന പണമെല്ലാം സുപ്രീം കോടതിയിലെ അഭിഭാഷകർക്ക് കൊടുക്കാനേ പിണറായിക്കു തികയുന്നുള്ളൂ അന്തിയുറങ്ങാൻ ഒരു കൂരയുണ്ടാക്കാൻ ശ്രമിക്കുന്നവന് യാതൊരു വിധ സഹായവുമില്ല. മാത്രമല്ല ഫീസിനത്തിൽ വലിയ തുക കൊടുക്കുകയും വേണം. ഇനി എങ്ങനെയെങ്കിലും തട്ടുക്കൂട്ടാമെന്നു വെച്ചാൽ  തൊഴിലാളി ക്ഷേമനിധിയെന്നു പറഞ്ഞ് വൻ തുക ചുമത്തും. അതടക്കാൻ കഴിഞ്ഞില്ലെങ്കിൽ അവന്റെ വീടും പറമ്പും പിടിച്ചെടുത്ത് അവരെ തെരുവിലിറക്കും.

 ഇവിടെ ജനങ്ങളെ കൊള്ളയടിക്കാൻ മാത്രമറിയുന്ന സർക്കാർ. സർക്കാരിന്റെ വരുമാനം എങ്ങനെ ഉണ്ടാക്കണമെന്ന് യാതൊരു ചിന്തയുമില്ല. ഓരോ ദിനവും കടം വാങ്ങും, കടം അനുദിനം കൂടുന്നു. അതിനനുസരിച്ച് ജനങ്ങളെ പിഴിയുന്നതു തുടരുന്നു. ജനങ്ങൾ എങ്ങനെ എത്ര കഷ്ടപ്പെട്ടാണ് പനമുണ്ടാക്കുന്നതെന്ന് സർക്കാരിനറിയണ്ട. പുതിയ ചില പിഴിയലുകൾക്കുകൂടി അണിയറയിൽ നീക്കം നടക്കുന്നതായി അറിയുന്നു. അത് ജനജീവിതം കൂടുതൽ ദുരിതമാക്കുമെന്നുറപ്പ്.

 

Tuesday

അവരെ കമ്മികളെന്നു വിളിക്കാൻ കാരണമെന്താണ്?

 സാർവ്വത്രികമായി പ്രയോഗിച്ചുതുടങ്ങിയ ചില പൊതു പ്രയോഗങ്ങളാണ് സംഘി, കൊങ്ങി, സുടാപ്പി, കമ്മി എന്നതൊക്കെ. ആലങ്കാരികമായി കളിയാക്കി വിളിച്ചുപോയതാണെങ്കിലും ഇതിൽ കമ്മിക്കു മാത്രം ചില പ്രത്യേകതകളുണ്ട്

അത് പറയുന്നതിനു മുമ്പ് മറ്റുള്ളവരെ നോക്കാം

കോൺഗ്രസ്സുകാരെ കളിയാക്കി വിളിക്കുന്നതിലപ്പുറം മറ്റ് അർത്ഥങ്ങൾ കൊങ്ങി വിളിയിൽ കാണാൻ സാധിക്കുന്നില്ല, സുടാപ്പിയും അതുപോലെതന്നെ എസ്ഡിപിഐ അനുകൂലികളെയാണ് അങ്ങനെ വിളിച്ചു തുടങ്ങിയതെങ്കിലും ഇപ്പോൾ സമാന അഭിപ്രായങ്ങൾ പറയുന്ന എല്ലാവരെയും മറ്റുള്ളവർ അങ്ങനെ കളിയാക്കി വിളിക്കുന്നു. സംഘപരിവാർ ആശയക്കാരെ, അല്ലെങ്കിൽ അത്തരം അഭിപ്രായയങ്ങൾ പറയുന്നവരെ പൊതുവേ സംഘി എന്നും വിളിക്കുന്നു

ഈ മൂന്നു വിഭാഗങ്ങളും തങ്ങളുടെ അഭിപ്രായങ്ങളും വാഗ്വാതങ്ങളും എല്ലാം ഉള്ള അറിവു വച്ച് രേഖപ്പെടുത്തിയാണ് പ്രതികരിക്കുന്നത്

എന്നാൽ കമ്മിയുടെ കാര്യം അങ്ങനെയല്ല

എന്തുകൊണ്ടാണ് സിപിഎം അനുഭാവികളെ കമ്മികളെന്നു വിളിക്കുന്നത്

ഒന്നാമതായി ഒന്നിന്റെയും യാഥാർത്ഥ്യമെന്തെന്ന് ചിന്തിക്കാതെ മുകളിൽ നിന്ന് കിട്ടുന്നത് എന്തോ അത് അതുപോലെ ചാമ്പുന്ന രീതിയാണ്

സി പി എമ്മിനെ വിമർശിക്കുന്ന പോസ്റ്റുകളുടെയും വീഡിയോകളുടെയും താഴെക്കാണുന്ന തെറിക്കമന്റുകൾ തന്നെയാണ് അതിന് ഉദാഹരണം

തമ്പ്നെയിൽ നോക്കി ഉള്ളിലെന്താനെന്ന് അറിയാതെയാണ് യൂടൂബ് വീഡിയോക്കു താഴെ ഈ തെറികളൊക്കെ എഴുതി വിടുന്നത്. ചിലർ വീഡിയോ കണ്ടിട്ട് പ്രതിഷേധമായി തെറി എഴുതാറുമുണ്ട്.

മറ്റു വിഭാഗങ്ങൾ തങ്ങളുടെ ഭാഗം തർക്കിച്ചുകൊണ്ട് ജയിക്കാൻ ശ്രമിക്കുമ്പോൾ കമ്മികൾക്ക് അതിനു കഴിയാത്തതിനാൽ അവർ തെറി വിളിക്കുന്നു . കാരണം അവർക്ക് അതേ അറിയൂ, അല്ലാതെ മറ്റൊന്നും തന്നെ അവരെ പഠിപ്പിക്കുന്നില്ല. ലോകത്തെക്കുറിച്ചോ, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചോ ജീവിത സാഹചര്യങ്ങളെക്കുറിച്ചോ അവർക്കറിയില്ല.

ഒരു കാര്യത്തിലും സാമാന്യ വിവരം അവർക്കില്ല

നേതാക്കൾ ഇപ്പൊ പകലാനെന്നു പറഞ്ഞാൽ ഏതു പാതിരാത്രിയും അവരും പകലാനെന്നു പറയും

അതാണ് അവരുടെ വിവരം. ഇങ്ങനെ ഒരുതരത്തിലും വിവരമില്ലാത്തതുകൊണ്ടും ഒന്നും മനസിലാക്കാൻ തയ്യാറല്ലാത്തതുകൊണ്ടും സാമാന്യവിവരത്തോടെ പെരുമാറാൻ കഴിയാത്തറ്റുകൊണ്ടും അവരെ ശരിക്കും കമ്മികളെന്നു വിളിക്കാം.
പഠിക്കാനും അതിനനുസരിച്ച പ്രതികരിക്കാനും പ്രവർത്തിക്കാനും ശ്രമിക്കാത്തിടത്തോളം അവർ അങ്ങനെതന്നെ അറിയപ്പെടും.

Sunday

സുരേഷ്ഗോപിക്ക് പണികൊടുത്ത പരതിക്കാരിക്ക് പണികൊടുത്ത് പിണറായി, പരാതിക്കാരി പെട്ടു...

   സുരേഷ് ഗോപിക്കെതിരേ പത്രപ്രവർത്തക കൊടുത്ത കേസ് കള്ളക്കേസാണെന്നു തെളിയുന്നു. അല്ലെങ്കിൽ, ആരെങ്കിലും ഒരു പീഢനക്കേസ് കൊടുത്താൽ സർക്കാർ ഇടപെട്ട് അത് അവസാനിപ്പിക്കാൻ ശ്രമിക്കില്ലല്ലോ. പരാതി ലഭിച്ചാൽ പോലീസ് അന്വേഷിച്ചു നടപടിയെടുക്കും, അവരതു ചെയ്യണം. ആ പരാതി നിലനിൽക്കെ അറസ്റ്റു വേണ്ടെന്നു ഭരണകൂടം തീരുമാനിക്കുന്നത് അത് ഭരണകൂടം തന്നെ തയ്യാറാക്കിയ കള്ളക്കേസായതുകൊണ്ടാണ്. അല്ലെങ്കിൽ പരാതിക്കാരി പ്രതികരിക്കാത്തതെന്ത്? പരസ്യമായ ലൈഗികാപമാനം സംഭവിച്ചിട്ട് അതിൽ മനസ്സ് ട്രോമയിലേക്കുവരെ പോയിട്ട് സംസ്ഥാനത്തെ നിയമ സംവിധാനത്തിൽ പരാതി നൽകിയിട്ട് സർക്കാർ ഇടപെട്ട് ആ പരാതി ചവറ്റുകൊട്ടയിലെറിയാൻ പറയുമ്പോൾ അതിനെതിരേ പ്രതികരിക്കുകയും കോടതിയിൽ പോവുകയും ചെയ്യണ്ടേ? 

   ഇവിടെ കേസുകൊടുത്ത മാധ്യമപ്രവർത്തക കുടുങ്ങി എന്നു പറയേണ്ടിവരും. സുരേഷ്ഗോപിയെ അറസ്റ്റു ചെയ്യാൻ കോഴിക്കോട്ടുനിന്ന് പോലീസ് പുറപ്പെട്ടതാണെന്ന്, ആലുവയിലെത്തുമ്പോൾ മുകളിൽ നിന്ന് ഉത്തരവു വന്നതിൻ പ്രകാരം അറസ്റ്റുപേക്ഷിച്ചു തിരിച്ചുപോന്നു എന്നറിയുന്നു. കേസ് നടപടികൾ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഡി ജി പിക്ക് നിർദ്ദേശം നൽകിയെന്നാണ് അറിയുന്നത്. പിണറായി വിജയൻ സുരേഷ് ഗോപിയെ ഭയപ്പെടുന്നു. അറസ്റ്റു ചെയ്യാപ്പെട്ടാൽ ഉണ്ടാകുന്ന സംസ്ഥാന വ്യാപകമായ പ്രതിഷേധത്തെ ഭയപ്പെടുന്നു. എന്നാൽ എന്റെ സംശയം മറ്റൊന്നാണ്, സുരേഷ് ഗോപി പരാതിക്കാരിയുടെ തോളിൽ കൈ വച്ചപ്പോൾ ഉണ്ടായ ട്രോമാ അവസ്ഥക്ക് ആര് സമാധാനം പറയും? പരാതിക്കാരി തന്നെ പിന്നീട് ട്രോമാസ്റ്റോറി പരസ്യമായി വീഡിയോയിൽ പറഞ്ഞതാണ്, ഒരു പെണ്ണിന്റെ പരാതിക്ക് ഒരു വിലയുമില്ലെന്നാണോ? അപ്പോൾപ്പിന്നെ എന്താണ് സ്ത്രീ സുരക്ഷ? സ്ത്രീകളെ ഉപയോഗിച്ച് കള്ള പീഢന പരാതി കൊടുപ്പിച്ച് എതിരാളികളെ നാണം കെടുത്തുന്നതും കുറ്റവാളിയാക്കുന്നതും അകത്തിടുന്നതുമാണോ സ്ത്രീ സുരക്ഷ? അല്ലെങ്കിൽ സുരേഷ്ഗോപിക്കെതിരേ കേസെടുത്തതെന്തിന്? 

 ഇപ്പോൾ വെട്ടിലായത് പരാതിക്കാരിയും അവരുടെ യൂണിയനുമൊക്കെയാണ്. നാറിപ്പോയത് സുരേഷ്ഗോപിക്കെതിരേ ശക്തിയുദ്ധം പ്രവർത്തിച്ച സൈബർ സഖാക്കളും. സുരേഷ്ഗോപിക്ക് രാഷ്ട്രീയത്തിനപ്പുറത്ത് ഫാൻസുണ്ട്, അതിനാൽ അറസ്റ്റുചെയ്താൽ കേരളത്തിൽ സിപിഎമ്മിനു തിരിച്കടിയാകും എന്നുള്ള ഭയം തന്നെ ഈ കേസ് സിപിഎമ്മിന്റെ തിരക്കഥയിൽ നിന്നുണ്ടായതാണെന്നു വ്യക്തമാക്കുന്നു. പിണറായിയുടെയും കേരളാപോലീസിന്റെസും ചെലവിൽ സുരേഷ്ഗോപിക്കു നൽകുന്ന പ്രൊമോഷനാവും അറസ്റ്റ്. അങ്ങനെ പ്രൊമോഷൻ തൽക്കാലം കൊടുക്കേണ്ടതില്ലെന്ന് പിണറായി കരുതുന്നു. പ്രകടമാകുന്ന ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ചു എന്നതാണു കുറ്റം. സാഹചര്യത്തിലെ വീഡിയോ മുഴുവൻ അരച്ചുപെറുക്കിയാൻ അങ്ങനെയൊന്നും വീഡിയോയിൽ കാണാനാവില്ല.


 പരാതിക്കാരിയായ റിപ്പോർട്ടർ പലതവണ വഴിമുടക്കുന്നതും ഒടുവിൽ റിപ്പോർട്ടറെ വശത്തേക്കു മാറ്റി നിർത്തി കടന്നുപോകുന്നതും കണാനും സാധിക്കും. കേസ് കോടതിയിൽ നിലനിൽക്കില്ലയെന്ന് വീഡിയോ പൂർണ്ണമായും കാണുന്ന ആർക്കും മനസ്സിലാവും. തോളിൽ പരസ്യമായി തട്ടുന്നത് ലൈംഗിക ചേഷ്ടയായി കാണാൻ പറ്റില്ല, അത് പരാതിക്കാരിയുടെ വെറും തോന്നൽ മാത്രമാണെന്ന് കോടതി തിരിച്ചറിഞ്ഞേക്കും. അങ്ങിനെ വന്നാൽ കോടതിയിൽ തിരിച്ചടി നേരിടും, ആ തിരിച്ചടി സർക്കാരിനും നാണക്കേടുണ്ടാക്കും. അനേകം ക്യമറകൾക്കു മുന്നിലാണ് കുറ്റകൃത്യമെന്നു അറയുന്ന സംഭവം നടക്കുന്നത്, പരാതിക്കാരി പരാതിപറഞ്ഞപ്പോൾ സുരേഷ്കോപി പരസ്യമായിത്തന്നെ ക്ഷമയും പറഞ്ഞിട്ടുണ്ട്. മുതലെടുപ്പൊക്കെ സർക്കാരിന്റെ കാര്യം, പരാതിക്കാരിയുടെ പരാതിക്ക് എന്താണു വില? പിണറായി സർക്കാർ ഒരു പെണ്ണിന്റെ മാനം കളഞ്ഞു എന്നു പറയേണ്ടിവരും. കാരണം ഇന്ന് സമൂഹം ഒന്നടങ്കം മാധ്യമ പ്രവർത്തകർക്കെതിരേ പ്രതികരിച്ചുകൊണ്ടിരിക്കുന്നു. പരാതിക്കാരിക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി. ഇതാണ് ഞാനന്നു പറഞ്ഞത് , മോളേ കുറ്റബോധം കൊണ്ട് ഇനിയുള്ളകാലം ശിരസ്സുകുനിച്ചു നിനക്ക് ജീവിക്കേണ്ടി വരുമെന്ന്. മനസ്സമാധാനം കിട്ടണമെങ്കിൽ തെറ്റ് ഏറ്റുപറഞ്ഞ് സുരേഷ്ഗോപിയോട് പരസ്യമായി മാപ്പു പറയണം. നിന്നെക്കൊണ്ട് കേസു കൊടുപ്പിച്ചവർ ആരെല്ലാമെന്ന് വിളിച്ചു പറയണം. അതുമുതൽ നിനക്ക് സമാധാനത്തോടെ ജീവിക്കാം. അപക്വമായ മനസ്സിന്റെ അബദ്ധമായി സമൂഹം കരുതിക്കൊള്ളും. നിന്നെക്കൊണ്ട് അതു ചെയ്യിച്ചവർ ശിക്ഷ വാങ്ങിക്കൊള്ളും.

Popular Posts

Recent Posts

Blog Archive